വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

കേരളം

ആഘോഷങ്ങള്‍ക്ക് ദീപാലങ്കാരം നടത്തും മുൻപ് അറിയുക, ഈ അനുമതികള്‍ നിര്‍ബന്ധം; കെഎസ്‌ഇബിയുടെ അറിയിപ്പ്

തിരുവനന്തപുരം: ഉത്സവാഘോഷങ്ങളുടെ ഭാഗമായി അലങ്കാരം നടത്തുമ്ബോള്‍ തികഞ്ഞ ജാഗ്രത പുലർത്തണമെന്ന് കെ എസ് ഇ ബി. ഉത്സവ ആവശ്യങ്ങള്‍ക്ക് താത്കാലിക വൈദ്യുതി കണക്ഷൻ എടുക്കുന്നതിന് കെ എസ് ഇ ബിയുടെ അനുമതി ആവശ്യമാണ്.അനുമതി കൂടാതെ എക്സ്റ്റൻഷനെടുക്കുന്നത് നിയമവിരുദ്ധമാണ്. താത്കാലിക വൈദ്യുതി കണക്ഷനും എടുക്കുന്നതിനുമുമ്പ് കെ എസ് ഇ ബി സെക്ഷൻ ഓഫീസില്‍ അറിയിച്ച്‌ അനുമതി വാങ്ങിയിരിക്കണം. ഇലക്‌ട്രിക്കല്‍ ഇൻസ്പെക്ടറുടെ അനുമതിയും വാങ്ങണമെന്ന് കെഎസ്‌ഇബി ഓർമിപ്പിക്കുന്നു. കെഎസ്‌ഇബിയുടെ അറിയിപ്പ് കണക്ഷനുകളുടെ തുടക്കത്തില്‍ തന്നെ ആർസിസിബി അഥവാ ബിഎല്‍സിബി ഘടിപ്പിച്ചിട്ടുണ്ട് എന്ന് ഉറപ്പുവരുത്തണം. ഇത് വൈദ്യുതി അപകടം ഒഴിവാക്കാൻ അത്യന്താപേക്ഷിതമാണ്. ആർസിസിബി നിശ്ചിത ഇടവേളകളില്‍ ടെസ്റ്റ് ചെയ്ത്, പ്രവർത്തനക്ഷമമാണെന്ന് ഉറപ്പാക്കുകയും വേണം. ജനറേറ്റർ ഉപയോഗിച്ചും അല്ലാതെയുമുള്ള വൈദ്യുത ദീപാലങ്കാരങ്ങള്‍ അംഗീകാരമുള്ള കോണ്‍ട്രാക്ടർ മുഖേന മാത്രമേ നടത്താവൂ. ഇതിനും ഇലക്‌ട്രിക്കല്‍ ഇൻസ്‌പെക്ടറുടെ മുൻ‌കൂർ അനുമതി വാങ്ങിയിരിക്കണം. വൈദ്യുതിസംബന്ധമായ എന്തുജോലിയും ചെയ്യുന്നതിനുമുമ്പ് വൈദ്യുതിബന്ധം വിച്ഛേദിച്ചു എന്നും ജനറേറ്ററില്‍ നിന്നുള്ള സപ്ലൈ കടന്നുവരുന്നില്ല എന്നും ഉറപ്പാക്കണം. വൈദ്യുതിലൈനിനു സമീപമുള്ള മരങ്ങളിലും കെട്ടിടങ്ങളിലും ദീപാലങ്കാരം നടത്തരുത്. പൊതുഇടങ്ങളില്‍ ദീപാലങ്കാരം നടത്തുമ്പോള്‍ ഇൻസുലേഷൻ നഷ്ടമായതും ജോയിൻ്റ് ഉള്ളതുമായ വയറുകള്‍ ഉപയോഗിക്കരുത്. കൈയെത്താത്ത ഉയരത്തിലാകണം വിളക്കുകള്‍ സ്ഥാപിക്കേണ്ടത്. ബോർഡുകള്‍, കമാനങ്ങള്‍, തോരണങ്ങള്‍ തുടങ്ങിയവ വൈദ്യുതിലൈനില്‍ നിന്നും സുരക്ഷിതമായ അകലം പാലിച്ചുമാത്രമേ സ്ഥാപിക്കാൻ പാടുള്ളു. വയറില്‍ മൊട്ടുസൂചി/സേഫ്റ്റി പിൻ കുത്തി കണക്ഷനെടുക്കുന്നതും വയർ ജോയിന്റുകള്‍ ശരിയായ തരത്തില്‍ ഇൻസുലേറ്റ് ചെയ്യാതിരിക്കുന്നതും അപകടം ക്ഷണിച്ചുവരുത്തും. ലോഹനിർമ്മിതമായ പ്രതലങ്ങളില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുമാത്രമേ ദീപാലങ്കാരം നടത്താവൂ. ലൈസൻസുള്ള കോണ്‍ട്രാക്ടറെ മാത്രമേ വൈദ്യുതി സംബന്ധമായ ജോലികള്‍ ചെയ്യാൻ ചുമതലപ്പെടുത്താൻ പാടുള്ളു. താത്കാലിക വയറിംഗിന് ഗുണമേന്മയുള്ള വയറും അനുബന്ധ ഉപകരണങ്ങളും ഉപയോഗിക്കാൻ ശ്രദ്ധിക്കുക. ഉത്സവാഘോഷങ്ങളുടെ ഭാഗമായി ആനയെഴുന്നള്ളിപ്പ് നടത്തുമ്പോഴും കെട്ടുകാഴ്ചകള്‍ ഒരുക്കുമ്പോഴും വൈദ്യുതിലൈനില്‍ നിന്ന് സുരക്ഷിത അകലത്തിലായിരിക്കാൻ ജാഗ്രത വേണം. വൈദ്യുതി ലൈനുകള്‍ക്ക് സമീപം കരിമരുന്ന് പ്രയോഗം നടത്തരുത്. വൈദ്യുതി ലൈനുകള്‍ക്കു സമീപത്തുകൂടിയോ , അടിയിലൂടെയോ വൈദ്യുതീകരണത്തിനുള്ള വയറുകള്‍ അലക്ഷ്യമായി വലിക്കുകയോ എറിയുകയോ ചെയ്യരുത്.  

പ്രാദേശികം

ഹജ്ജ് സാങ്കേതിക പരിശീലന ക്ലാസ് പ്രൗഢമായി

കഞ്ഞിരപ്പള്ളി: സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിൽ 2026 വർഷത്തേക്ക് ഹജ്ജിന് തിരഞ്ഞെടുക്കപ്പെട്ട തീർത്ഥാടകർക്കുള്ള സാങ്കേതിക പഠന പരിശീലന ക്ലാസ് കാഞ്ഞിരപ്പള്ളി കെ എം ഹാളിൽ പ്രൗഢമായി സംഘടിപ്പിക്കപ്പെട്ടു. രണ്ടാം ഘട്ട ഹജ്ജ് സാങ്കേതിക പഠന പരിശീലന ക്ലാസ് കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗം ഹാജി പി ഇ മുഹമ്മദ് സക്കീർ ഉദ്ഘാടനം നിർവഹിച്ചു.  കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി കോട്ടയം ജില്ലാ ട്രെയിനിങ് ഓർഗനൈസർ ഷിഹാബ് പുതുപ്പറമ്പിൽ അധ്യക്ഷത വഹിച്ച സദസ്സിൽ ഈരാറ്റുപേട്ട ബറക്കാത്ത് ജു:അ മസ്ജിദ് ഇമാം ഹാരിസ് ഫലാഹി ഖിറാഅത്ത് അവതരിപ്പിച്ചു. കാഞ്ഞിരപ്പള്ളി ടൗൺ മസ്ജിദ് ഇമാം സൈനുൽ ആബിദീൻ മൗലവിയുടെ പ്രാർത്ഥനയോടെ ആരംഭിച്ച സംഗമത്തിൽ മണ്ഡലം ട്രെയിനർ അജി കെ മുഹമ്മദ് സ്വാഗതം ആശംസിച്ചു. കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി മുൻ മെമ്പർ മുസമ്മിൽ ഹാജി, കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് അഡ്വക്കേറ്റ് സുനിൽ തേനമ്മക്കൽ, കെ എം എ അസോസിയേഷൻ സെക്രട്ടറി ഷാജി പാലക്കൽ, നെയ്‌നാർ പള്ളി പ്രസിഡൻറ് അബ്ദുസ്സലാം എന്നിവർ മുഖ്യാതിഥികൾ ആയിരിന്നു. ഹജ്ജ് സാങ്കേതിക പരിശീലന ക്ലാസുകൾക്ക് സ്റ്റേറ്റ് ഫാക്കൽറ്റി മാരായ നിഷാദ് പന്ദ്രണ്ടിൽ, അബ്ദുറഹ്മാൻ പുഴക്കര, അബ്ദുസ്സലാം സഖാഫി എന്നിവർ നേതൃത്വം നൽകി. സംഗമത്തിൽ മണ്ഡലം,ഫീൽഡ് ട്രെയിനർമാർ സംസാരിച്ചു. കേരള സ്റ്റേറ്റ് ഹജ്ജ് കമ്മിറ്റി കാഞ്ഞിരപ്പള്ളി മണ്ഡലം ട്രെയിനിങ് ഓർഗനൈസർ നജീബ് കല്ലുങ്കൽ നന്ദി അറിയിച്ചു. കോട്ടയം ത്വാഹാ മൗലവി സമാപന പ്രാർത്ഥന നടത്തി. സംഗമത്തിൽ അസിസ്റ്റൻറ് ഡിസ്റ്റിക് ട്രെയിനിങ് ഓർഗനൈസർ കമറുദ്ദീൻ തോട്ടത്തിൽ, ട്രെയിനർമാരായ നജീബ് കല്ലുകൽ, സഫറുള്ള ഖാൻ, റഫീഖ് അമ്പഴത്തിനാൽ, ഹബീബ് വെട്ടിക്കൽ, മാഹിൻ പാറയിൽ, ശമ്മാസ് സലാം, അജി കെ മുഹമ്മദ്, മിസ്ബാഹ് ഖാൻ, നാസർ പി എ, സദറുൽ അനാം, സിയാദ് ഖാലിദ്, അൽത്താഫ് സലാം, അബൂബക്കർ വി എം, ഫസീല കെ എം, എന്നിവരും സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന തിരഞ്ഞെടുക്കപ്പെട്ട തീർത്ഥാടകരും സ്റ്റേറ്റ് ഹജ്ജ്ഇൻസ്പെക്ടർമാരായ യൂനുസ് മീരാൻ, റസൽ, ഹാഷിം, എന്നിവരും പങ്കെടുത്തു.

കോട്ടയം

പാചക രംഗത്തെ അതിഥി തൊഴിലാളികൾക്ക് ഭക്ഷ്യ സുരക്ഷാ പരിശിലനമൊരുക്കി അരുവിത്തുറ കോളേജ്.

അരുവിത്തുറ : കോട്ടയം ജില്ലയിൽ പാചക രംഗത്ത് ജോലി ചെയ്യുന്ന അതിഥി തൊഴിലാളികൾക്കായി അരുവിത്തുറ സെൻ്റ് ജോർജസ്സ് കോളേജിൽ ഭക്ഷ്യ സുരക്ഷാ പരിശീലനം സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം പൂഞ്ഞാർ സർക്കിൾ ഫുഡ് സേഫ്റ്റി ഓഫീസർ നവീൻ ജെയിംസ് നിർവഹിച്ചു. കോളെജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ സിബി ജോസഫ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കോളെജ് ബർസാർ റവ. ഫാ ബിജു കുന്നയ്ക്കാട്ട്, ഹോട്ടൽ ആൻ്റ് റസ്റ്റോറൻ്റ് അസോസിയേഷൻ കോട്ടയം ജില്ലാ വർക്കിങ്ങ് പ്രസിഡൻ്റ് ബിജോയി തോമസ്, ജില്ലാ സെക്കട്ടറി ഷാഹുൽ ഹമീദ്, സംസ്ഥാന കമ്മറ്റി അംഗം ബിബിൻ കെ ജോർജ് ജേർണലിസ്റ്റ് ആൻ്റഡ് മീഡിയാ അസോസിയേഷൻ ഭാരവാഹികളായ അജീഷ് വേലനിലം റവ.ഫാ ജെയ്മോൻ പ്രോഗ്രാം കോഡിനേറ്റർ ബിൻസ് തോമസ് തുടങ്ങിയവർ സംസാരിച്ചു. ഹിന്ദി ഭാഷയിൽ സംഘടിപ്പിച്ച പരിശീലന പരിപാടിയ്ക്ക് കോളെജിലെ ഫുഡ് സയൻസ് വിദ്യാർത്ഥികളായ പ്രയ്സി സാം, മൈഥലി എസ്സ്. ആർ എന്നിവർ നേതൃത്വം നൽകി പരിപാടിയോടനുബന്ധിച്ച് കോളെജിലെ ഫുഡ് സയൻസ് വിദ്യാർത്ഥി അഗസ്റ്റ്യൻ വിവർത്തനം ചെയ്ത ഫുഡ് സേഫ്റ്റി സ്റ്റാൻഡേർഡ്സ് ആക്ട് ഷെഡ്യൂൾ ഫോറിൻ്റെ പ്രകാശന കർമ്മം നടന്നു.പരിശീലന പരിപാടി പൂർത്തിയാക്കിയ അതിഥി തൊഴിലാളികൾക്ക് സർട്ടിഫിക്കറ്റുകൾ നൽകി.ഭക്ഷ്യസുരക്ഷാരംഗത്ത് നിർണായക സംഭാവനകൾ നൽകിയ വ്യക്തിത്വങ്ങളെ ചടങ്ങിൽ ആദരിച്ചു.

കോട്ടയം

ഹ്രസ്വസിനിമ നിർമ്മിച്ച് ഫാ ജോസഫ് വടകരയുടെ യാത്രയയപ്പ് അവിസ്മരണീയമാക്കി കവീക്കുന്ന് സ്കൂൾ

കവീക്കുന്ന്: സ്കൂൾ മാനേജറുടെ യാത്രയയപ്പ് അവിസ്മരണീയമാക്കി കവീക്കുന്ന് സെൻ്റ് എഫ്രേംസ് യു പി സ്കൂൾ. സ്കൂൾ മാനേജർ ഫാ ജോസഫ് വടകരയുടെ യാത്രയയപ്പാണ് കായികം മുഖ്യ പ്രമേയമാക്കി ഹ്രസ്വ സിനിമ നിർമ്മിച്ച് സ്കൂൾ അവിസ്മരണീയമാക്കിയത്. 'കൈറ്റ്സ്' എന്ന പേരുള്ള കുട്ടിയുടെ കഥ പറയുന്ന ഹ്രസ്വ സിനിമയാണ് യാത്രയയപ്പിനോനുബന്ധിച്ചു പുറത്തിറക്കിയത്. ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളിലൊരാളായി 75കാരനായ ഫാ ജോസഫ് വടകരയും അരങ്ങു തകർത്തു. സ്കൂൾ അധ്യാപകരും മറ്റും ചേർന്നാണ് ചിത്രം നിർമ്മിച്ചത്. സ്കൂളിലെ മുഴുവൻ കുട്ടികളും അധ്യാപകരും പി ടി എ പ്രതിനിധികളും  അരമണിക്കൂർ ദൈർഘ്യമുള്ള  ഹ്രസ്വചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. സ്കൂൾ ഹെഡ്മാസ്റ്റർ സജി ജോസഫും പ്രധാന വേഷത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ട്.  കവീക്കുന്നിൻ്റെ ദൃശ്യഭംഗിയും മീനാറതോട്, പാമ്പൂരാംപാറ തീർത്ഥാടനകേന്ദ്രം എന്നിവയെല്ലാം ഉൾപ്പെടുത്തിയാണ് ചിത്രം പൂർത്തിയാക്കിയത്. സ്കൂളിലെ അധ്യാപകനായ ജോബിൻ ആർ തയ്യിൽ ആണ് ചിത്രത്തിൻ്റെ കഥ, തിരക്കഥ, സംഭാഷണം,  ഗാനരചന, സംവീധാനം എന്നിവ നിർവ്വഹിച്ചിരിക്കുന്നത്. അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയായ ഐറീന ടോണിയാണ് ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ദൃശ്യ സാങ്കേതിക മികവുള്ള ചിത്രം പുത്തേട്ട് സിനിമാസിൽ പ്രദർശിപ്പിച്ചു. കോർപ്പറേറ്റ് വിദ്യാഭ്യാസ ഏജൻസി സെക്രട്ടറി ഫാ ജോർജ് പുല്ലുകാലായിൽ മുഖ്യാതിഥിയായിരുന്നു.  നാലു വർഷം മുമ്പാണ് ഫാ ജോസഫ് വടകര കവീക്കുന്ന് പള്ളിയിൽ ചുമതലയേറ്റത്. തുടർന്നു പള്ളിയോട് ചേർന്ന പ്രദേശത്ത് വൻതോതിൽ കപ്പയും പച്ചക്കറികളും കൃഷി ചെയ്തു വിഷ രഹിത പച്ചക്കറികൾ ജനങ്ങളിൽ എത്തിച്ചു. കുർബാന അർപ്പണത്തിനു ശേഷം മുണ്ടും മടക്കിക്കുത്തി തൂമ്പയുമായി കൃഷിയിടത്തേയ്ക്ക് ഇറങ്ങുന്ന അച്ചൻ നാട്ടുകാർക്കു പ്രിയങ്കരനാകുകയും കൃഷിയച്ചൻ എന്ന പേരിൽ അറിയപ്പെടുകയും ചെയ്തു. സ്കൂളിൻ്റെയും കവീക്കുന്ന് പ്രദേശത്തിൻ്റെയും പുരോഗതിക്കായി  പ്രവർത്തനങ്ങൾ നടത്തി. ഹൃദയ സംബന്ധമായ ശസ്ത്രക്രിയയ്ക്കു ശേഷവും വിശ്രമരഹിതമായി കൃഷിയും മറ്റു പ്രവർത്തനങ്ങളിലും ഫാ വടകര കർമ്മനിരതനായിരുന്നു. കവീക്കുന്നിൽ നിന്നും വിരമിച്ച ഫാ ജോസഫ് വടകര പ്രീസ്റ്റ് ഹോമിലേയ്ക്ക് വിശ്രമജീവിതത്തിനായി പോയത്.  മാണി സി കാപ്പൻ എം എൽ എ ഫാ ജോസഫ് വടകരയെ പൊന്നാട അണിയിച്ച് ആദരിച്ചു. ഹ്രസ്വചിത്രത്തിൻ്റെ പ്രകാശന കർമ്മം നഗരസഭാധ്യക്ഷ ദിയ ബിനു പുളിക്കകണ്ടം നിർവ്വഹിച്ചു. മാർ ജോസഫ് മുകാല, മുനിസിപ്പൽ കൗൺസിലന്മാരായ  റിയ ചീരാംകുഴി, ജിജി ബൈജു കൊല്ലംപറമ്പിൽ, ടോണി തൈപ്പറമ്പിൽ, സിജി ടോണി, ബിജു വരിക്കയാനി, സ്കൂൾ ഹെഡ്മാസ്റ്റർ സജി ജോസഫ്, ശാലിനി ജോയി, മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ്, പി ടി എ പ്രസിഡൻ്റ് ടോണി ആൻ്റണി, ജോബിൻ ആർ തയ്യിൽ എന്നിവർ പ്രസംഗിച്ചു.

കോട്ടയം

പ്രാർത്ഥനകൾ വിഭലം സഹോദരി ശ്രീലക്ഷമിയും മരണത്തിന് കീഴടങ്ങി

പ്രാർത്ഥനകൾ വിഭലം സഹോദരി ശ്രീലക്ഷമിയും മരണത്തിന് കീഴടങ്ങി ഇന്നലെ രാത്രി കടപ്പാട്ടൂർ ബൈപ്പാസിൽ സഹോദങ്ങൾ സഞ്ചരിച്ച ബൈക്കിൽ ഇന്നോവ ഇടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചതിനു പിന്നാലെ. ഒപ്പം യാത്ര ചെയ്ത‌ സഹോദരിയും മരണമടഞ്ഞു കാഞ്ഞിരപ്പള്ളി ചേനപ്പാടി നാഗമറ്റത്തിൽ എൻ എസ് ശ്രീനാഥാണ് (22) ഇന്നലെ മരിച്ചത്. ഗുരുതരമായി പരിക്കേറ്റ സഹോദരി ശ്രീലക്ഷ്മിയെ (27) ചേർപ്പുങ്കലിലെ സ്വകാര്യ ആശുപത്രി ഐസിയുവിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് രാത്രി 9 മണിയോടെ മരണമടയുകയായിരുന്നു. ഇന്നലെ രാത്രി 9 മണിയോടെ കടപ്പാട്ടൂർ ബൈപ്പാസിലാണ് അപകടം ഉണ്ടായത്. എറണാകുളത്ത് ജോലിസ്ഥലത്തുനിന്ന് എത്തിയ സഹോദരിയെ കൂട്ടി ബൈക്കിൽ ചേനപ്പാടിയിലേയ്ക്ക് പോവുകയായിരുന്നു ശ്രീനാഥ്.

കോട്ടയം

പൊൻകുന്നം മുഹിയുദ്ദീൻ ജുമാ മസ്ജിദ് ഇനി പുത്തൻ ശോഭയിൽ

പൊൻകുന്നം: ഹൈറേഞ്ചിന്റെ കവാടമായ പൊൻകുന്നത്തിന്റെ മണ്ണിൽ അത്യാധുനിക വാസ്തുശൈലിയിൽ പുനർനിർമ്മിച്ച മുഹിയുദ്ദീൻ ജുമാ മസ്ജിദിന്റെ ഉദ്ഘാടന കർമ്മം പ്രൗഢഗംഭീരമായ ചടങ്ങുകളോടെ നിർവ്വഹിക്കപ്പെട്ടു. തിരുവനന്തപുരം പാളയം മസ്ജിദ് ഇമാം ഡോക്ടർ വി.പി. ശുഹൈബ് മൗലവി മസ്ജിദിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ചു. പുനലൂർ-മൂവാറ്റുപുഴ സംസ്ഥാന പാതയുടെ വികസനത്തോടെ റോഡ് നിരപ്പ് ഉയർന്ന സാഹചര്യത്തിൽ, വയോധികർക്കും ഭിന്നശേഷിക്കാർക്കും പ്രയാസമില്ലാതെ നേരിട്ട് മസ്ജിദിലേക്ക് പ്രവേശിക്കാൻ കഴിയുന്ന വിധമാണ് പുതിയ സ്ട്രക്ചർ രൂപകൽപ്പന ചെയ്തിരിക്കുന്നത്.   ​ഹിദായത് ജുനൈദ് അൽ ഖാസിമിയുടെ ഖിറാഅതോടെ ആരംഭിച്ച പൊതുസമ്മേളനത്തിൽ ഗവണ്മെന്റ് ചീഫ് വിപ്പ് ഡോക്ടർ എൻ. ജയരാജ്, ആന്റോ ആന്റണി എം.പി. എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്തു. പൊൻകുന്നം ഹോളി ഫാമിലി ചർച്ച് വികാരി റവ. ഫാ. തോമസ് പൂവത്തിക്കുന്നേൽ, എൻ.എസ്.എസ് യൂണിയൻ പ്രസിഡന്റ് അഡ്വ. എം.എസ്. മോഹൻ എന്നിവരും ചടങ്ങിൽ സന്നിഹിതരായി.   ​മസ്ജിദ് ഇമാമീങ്ങളായ അൽ ഹാഫിസ് സക്കീർ ഹുസൈൻ അൽ ഖാസിമി, ഉസ്താദ് അബ്ദുൽ സലാം മൗലവി എന്നിവർക്കൊപ്പം കോയിപ്പള്ളി മദീന മസ്ജിദ് ഇമാം മൻസൂർ ഹാദി, ഇരുപതാം മൈൽ തഖ്‌വാ മസ്ജിദ് ഇമാം ഹിദായത്തുള്ള അൽ ഖാസിമി, കാഞ്ഞിരപ്പള്ളി നൈനാർ പള്ളി സെൻട്രൽ ജമാഅത്ത് പ്രസിഡന്റ് ഹാജി പി.എ. അബ്ദുൽ സലാം പാറക്കൽ എന്നിവരും ചടങ്ങിൽ സംബന്ധിച്ചു. നിലവിൽ മസ്ജിദിന്റെ താൽക്കാലിക ചുമതല വഹിക്കുന്ന അഡ്ഹോക് കമ്മിറ്റി അംഗങ്ങളുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങുകൾ നടന്നത്. ​മിനിമലിസ്റ്റിക് ഡിസൈനിലുള്ള മിനാരങ്ങളും മനോഹരമായ താഴികക്കുടങ്ങളും വിശാലമായ മുൻഭാഗവും ഉൾപ്പെടുത്തിക്കൊണ്ടുള്ള ഈ ആധുനിക നിർമ്മാണ രീതി നാടിന് പുതിയൊരു ലാൻഡ്മാർക്കായി മാറിയിരിക്കുകയാണ്. നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയായതോടെ ആരാധനകൾക്കായി കൂടുതൽ സൗകര്യപ്രദമായ ഇടമായി മസ്ജിദ് മാറി

കോട്ടയം

ഫ്യൂച്ചർ സ്റ്റാർസ് എഡ്യൂക്കേഷൻ പ്രോജക്ട് 5 സ്കൂളുകൾക്ക് ലാപ്ടോപ്പുകൾ നൽകുന്നു.

പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ നേതൃത്വം നൽകുന്ന ഫ്യൂച്ചർ സ്റ്റാർസ് എഡ്യൂക്കേഷൻ പ്രോജക്ടും, ഡിജിറ്റൽ ഉപകരണങ്ങളുടെ വിപണന രംഗത്തെ പ്രമുഖ ബ്രാൻഡായ ഓക്സിജൻ ഗ്രൂപ്പും ചേർന്ന് പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ അഞ്ച് സ്കൂളുകളിൽ ലാപ്ടോപ്പുകളും, പ്രിന്ററുകളും നൽകുന്നു. കണമല സാന്തോം ഹൈസ്കൂൾ , പറത്താനം സീവ്യൂ എസ്റ്റേറ്റ് യു.പി സ്കൂൾ , തിടനാട് സിഎംഎസ് എൽ.പി സ്കൂൾ, അമ്പാറനിരപ്പേൽ സെന്റ് ജോൺസ് എൽ.പി സ്കൂൾ, പൂഞ്ഞാർ മണിയംകുളം സെന്റ് ജോസഫ് എൽ. പി സ്കൂൾ എന്നീ സ്കൂളുകൾക്കാണ് ലാപ്ടോപ്പുകളും, കമ്പ്യൂട്ടറുകളും മറ്റും നൽകുന്നത്. ഫെബ്രുവരി 9,10 തീയതികളിലായി അതാത് സ്കൂളുകളിൽ സംഘടിപ്പിക്കുന്ന ചടങ്ങുകളിൽ വച്ച് ലാപ്ടോപ്പുകളുടെയും മറ്റും വിതരണം നടക്കും അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ ഉദ്ഘാടനങ്ങൾ നിർവഹിക്കും. ഓക്സിജൻ ഗ്രൂപ്പ് വൈസ് ചെയർമാൻ ജിബിൻ കെ. തോമസ് ലാപ്ടോപ്പുകളും മറ്റും കൈമാറും. ഫ്യൂച്ചർ സ്റ്റാർസ് എഡ്യൂക്കേഷൻ പ്രോജക്ട് ഡയറക്ടർ ഡോ. ആൻസി ജോസഫ് ചടങ്ങുകളിൽ മുഖ്യപ്രഭാഷണം നടത്തും. അതാത് സ്കൂളുകളിൽ സ്കൂൾ മാനേജർമാർ അധ്യക്ഷത വഹിക്കും. ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളും, പിടിഎ ഭാരവാഹികളും, സ്കൂൾ മാനേജിങ് കമ്മിറ്റി അംഗങ്ങളും പ്രസംഗിക്കും.

കോട്ടയം

കർഷക സ്വരാജ് നിരാഹാര സത്യാഗ്രഹ സമരം പാർലമെൻ്റിൽ ഉന്നയിക്കും - ഫ്രാൻസിസ് ജോർജ് എം പി

ഈരാറ്റുപേട്ട: വന്യജീവി ആക്രമണങ്ങളിൽ നിന്നും കർഷകരുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സണ്ണി പൈകട ഈരാറ്റുപേട്ടയിൽ നടത്തുന്ന നിരാഹാര സമരം പാർലമെൻ്റിൽ ഉന്നയിക്കുമെന്നും കൃഷിക്കാർ നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാക്കാൻ പരമാവധി ശ്രമിക്കുമെന്നും ഫ്രാൻസിസ് ജോർജ് എം പി പറഞ്ഞു. നിരാഹാര സമരത്തിൻ്റെ നാലാം ദിവസം സമര പന്തലിലെത്തി സണ്ണി പൈകടയെ സന്ദർശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സത്യാഗ്രഹിയെ ഷാൾ അണിയിച്ചു ആദരിച്ചു.വി. എം.അബ്ദുള്ള ഖാൻ,ഉണ്ണിക്കുഞ്ഞ് വെള്ളൂക്കുന്നേൽ,ജോഷി താന്നിക്കൽ, റസീം മുതുകാട്ടിൽ,അപ്പച്ചൻ തെള്ളിയിൽ,റഫീക്ക് പേഴുംകാട്ടിൽ എന്നിവർ ചേർന്നു എം പി യെ സ്വീകരിച്ചു.