വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

പ്രാദേശികം

സ്ഥാപക ദിനത്തിൽ സേവന പ്രവർത്തനങ്ങളുമായി എസ്.ഡി.പി.ഐ വളണ്ടിയർ ടീം

ഈരാറ്റുപേട്ട ; സ്ഥാപക ദിനത്തിൽ സേവന പ്രവർത്തനങ്ങളുമായിഎസ് ഡി പി ഐ വളണ്ടിയർ ടീം. ഈരാറ്റുപേട്ട സ്ഥാപക ദിനത്തോട് അനുബന്ധിച്ച് ഈരാറ്റുപേട്ടയിലെ എസ്.ഡി.പി.ഐ. വാളണ്ടിയർ ടീം തോട്ട് മുക്ക് പാലത്തിന് ഭീഷണിയായി അടിയിൽ അടിഞ്ഞ് കൂടിയ മരങ്ങളും മാലിന്യങ്ങളും, നീക്കം ചെയ്ത് മീനച്ചിലാർ ശുചീകരിച്ചു. മാതാക്കൽ തോട്ടിലെ കുളിക്കടവിന് ഭിഷണിയായി നിന്നിരുന്ന പാഴ്മരങ്ങൾവെട്ടിമാറ്റി പരിസര ശുചികരണ പ്രവർത്തനങ്ങളും നടത്തി.വളണ്ടിയർ കോർഡിനേറ്റർ അബ്ദുൽ ലത്തീഫ്, ഷെഫിഖ് പാറേക്കാട്ടിൽ, മുജീബ് അടുക്കം എന്നിവരുടെ നേതൃതത്തിൽ 35 ൽ പരം പ്രവർത്തകർ സന്നദ്ധ പ്രവർത്തനങ്ങളിൽ പങ്കാളികളായി.

പ്രാദേശികം

ലഹരി വിരുദ്ധ ഐക്യദാർഢ്യ സദസ്സും മേഖല ജനറൽ ബോഡിയും സംഘടിപ്പിച്ചു

ഈരാറ്റുപേട്ട: ദക്ഷിണ കേരള ലജ്നത്തുൽ മുഅല്ലിമീൻ (DKLM) ഈരാറ്റുപേട്ട മേഖല ജനറൽ ബോഡി യോഗവും ലഹരി വിരുദ്ധ ഐക്യദാർഢ്യ സദസ്സും മിഫ്താഹുൽ ഉലൂം അറഫാ മദ്രസയിൽ സംഘടിപ്പിച്ചു. മേഖല പ്രസിഡന്റ് മുഹമ്മദ് ഷിബിലി നദ്‌വിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം വി.പി. സുബൈർ മൗലവിയുടെ പ്രാർത്ഥനയോടെ ആരംഭിച്ചു. മേഖല ജനറൽ സെക്രട്ടറി റംഷീദ് മൗലവി സ്വാഗതം ആശംസിച്ച യോഗം അറഫാ മദ്രസ ഹെഡ്മാസ്റ്റർ അർഷദ് ബദരി ഉദ്ഘാടനം ചെയ്തു. യോഗത്തോടനുബന്ധിച്ച് നടന്ന ലഹരി വിരുദ്ധ ഐക്യദാർഢ്യ സദസ്സിൽ ഈരാറ്റുപേട്ട മുനിസിപ്പൽ ചെയർമാൻ അഡ്വ. വി.പി. നാസർ മുഖ്യാതിഥിയായി പങ്കെടുത്തു. യുവതലമുറയെ ലഹരി വിപത്തിൽ നിന്ന് സംരക്ഷിക്കുന്നതിൽ കുടുംബത്തിന്റെയും സമൂഹത്തിന്റെയും സംഘടനകളുടെയും പങ്ക് നിർണായകമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അൽ ഹാഫിസ് അനസ് മന്നാനി ലഹരി വിരുദ്ധ പ്രമേയം അവതരിപ്പിച്ചു. തുടർന്ന് KMYF സംസ്ഥാന ജനറൽ സെക്രട്ടറി സിറാജ് അബ്റാരി പ്രഭാഷണം നടത്തി. യുവജനങ്ങളെ സന്മാർഗത്തിലേക്ക് നയിക്കുന്നതിലും സാമൂഹിക പ്രതിബദ്ധതയും നേതൃപാടവവും വളർത്തുന്നതിലും KMYF വഹിക്കുന്ന പങ്ക് അദ്ദേഹം വിശദീകരിച്ചു. സംഘടനയുടെ പുതിയ ഓഫീസ് നിർമ്മാണവുമായി ബന്ധപ്പെട്ട റിപ്പോർട്ട് ജനറൽ കൺവീനർ വി.പി. സുബൈർ മൗലവി അവതരിപ്പിച്ചു. മീഡിയ വിങ്ങിന്റെ പ്രവർത്തന റിപ്പോർട്ട് എൻ.എച്ച്. മുഹമ്മദ് അഷ്റഫ് മൗലവി അവതരിപ്പിച്ചു. DKLM നേതൃത്വത്തിന്റെ വിവിധ പ്രവർത്തനങ്ങൾ വിലയിരുത്തിയ ജനറൽ ബോഡിയിൽ ഭാവി പ്രവർത്തനങ്ങൾക്കും പദ്ധതികൾക്കും രൂപം നൽകി.അറഫാ മസ്ജിദ് ഇമാം അൽ ഹാഫിള് മുഫ്തി സഈദ് അഹ്മദ് മൗലവി ആശംസകൾ നേർന്നു. റിയാസ് ഫലാഹി നന്ദി രേഖപ്പെടുത്തി.

കേരളം

വി.ഡി സതീശൻ സർക്കാരിന്റെ ആദ്യ ബജറ്റ് നാളെ

തിരുവനന്തപുരം: വി.ഡി സതീശൻ സർക്കാരിന്റെ ആദ്യ ബജറ്റ് അവതരണം നാളെ നടക്കാനിരിക്കെ വരുമാനം കണ്ടെത്താനുള്ള എന്തൊക്കെ പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്ന് കാത്തിരിക്കുകയാണ് കേരളം. നികുതി വരുമാനത്തിനൊപ്പം, നികുതിയേതര വരുമാനം വർധിപ്പിക്കാനുള്ള മാർഗങ്ങൾ പ്രഖ്യാപനങ്ങൾക്കാണ് സാധ്യത. കേന്ദ്ര വിഹിതങ്ങൾ ലഭ്യമാക്കുന്നതിനുള്ള നിലപാടും ബജറ്റിൽ വ്യക്തമാക്കിയേക്കും. നികുതി നികുതിയേതര വരുമാനങ്ങൾ കേന്ദ്ര വിഹിതം എന്നിവയാണ് പ്രധാന വരുമാനസ്രോതസ്സ്. ജിഎസ്ടി വിഹിതം കഴിഞ്ഞാൽ, സംസ്ഥാനത്തിന് സ്വന്തമായി നികുതി കണ്ടെത്താൻ ചുരുങ്ങിയ മേഖലകൾ മാത്രം. അതിൽ പെട്രോൾ ഡീസൽ നികുതി, ഭൂനികുതി, മദ്യ വില, വൈദ്യുതി ചാർജ് എന്നിവ നിലവിൽ തന്നെ വർധിപ്പിക്കാൻ കഴിയുന്നതിലും അപ്പുറമാണ്. ഭൂനികുതി കൃത്യമായി പിരിച്ചെടുക്കലാണ് വരുമാനം വർദ്ധിപ്പിക്കാനുള്ള ഒരു മാർഗ്ഗം. നികുതി ഏതര വരുമാനത്തിൽ കൃത്യമായി ഫീസുകൾ, ഫൈനുകൾ എന്നിവ പിരിച്ചെടുക്കുന്നതിലൂടെ വരുമാനം വർധിപ്പിക്കാൻ കഴിയും. വൻകിട ചെറുകിട മേഖലകളിലെ ജിഎസ്ടി വെട്ടിപ്പ് തടയാൻ ശക്തമായ നടപടി ബജറ്റിൽ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം. ഇതിലൂടെ സംസ്ഥാനത്തിനുള്ള ജിഎസ്ടി വിഹിതം വർധിപ്പിക്കാൻ കഴിയും. ധനകാര്യ കമ്മീഷൻ വിഹിതം കൃത്യമായി വാങ്ങിയെടുക്കാൻ കേന്ദ്രത്തിലുള്ള സമ്മർദ്ദം ശക്തമാക്കേണ്ടി വരും. കേന്ദ്ര ഗ്രാൻഡുകൾ, ഇൻകം ടാക്സ് പേഴ്സണൽ ടാക്സ് ഇറക്കുമതി ചുങ്കം എന്നിവയിൽ കൃത്യമായ ഇടപെടൽ ആവശ്യമായവരും. വി ഡി സതീശൻ സർക്കാരിന്റെ ആദ്യ ബജറ്റിൽ ജനങ്ങൾക്ക് മേൽ കൂടുതൽ ഭാരം ഏൽപ്പിക്കാത്ത പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ ജനങ്ങൾക്കായി വാരിക്കോരിയുള്ള പ്രഖ്യാപനങ്ങൾ ഉണ്ടാകാൻ ഇടയില്ല

കേരളം

സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റിൽ പരിഷ്കാരം; ഇനി മുതൽ റിവേഴ്സ് ക്യാമറയെ ആശ്രയിക്കാം

സംസ്ഥാനത്ത് ഡ്രൈവിംഗ് ലൈസൻസ് ടെസ്റ്റിൽ പരിഷ്കാരവുമായി മോട്ടോർ വാഹന വകുപ്പ്. ലൈറ്റ് മോട്ടോർ വെഹിക്കിൾ വിഭാഗത്തിലെ ഡ്രൈവിംഗ് ടെസ്റ്റിലാണ് പരിഷ്കാരം. ടെസ്റ്റിൽ ഇനി മുതൽ റിവേഴ്സ് ഗിയറിലിട്ട് വാഹനം നിയന്ത്രിക്കുമ്പോൾ റിവേഴ്സ് ക്യാമറ ഉപയോഗിക്കാൻ അനുമതി ലഭിക്കും. ‌ കേന്ദ്ര മോട്ടോർ വാഹന നിയമത്തിൽ വന്ന പുതിയ ഭേദഗതിയുടെ അടിസ്ഥാനത്തിലാണ് കേരളത്തിലും പരിഷ്കാരം നടപ്പിലാക്കുക. ഇത്രയും കാലം വാഹനത്തിന്‍റെ വശങ്ങളിലെയും ഉൾഭാഗത്തെയും റിയർവ്യൂ മിററുകൾ മാത്രം ഉപയോഗിച്ചായിരുന്നു വാഹനം പിന്നോട്ട് ഓടിക്കേണ്ടിയിരുന്നത്. റിവേഴ്സ് ക്യാമറയെ ആശ്രയിക്കാൻ അനുവദിച്ചിരുന്നില്ല. റിവേഴ്സ് ക്യാമറകൾ പുതിയ വാഹനങ്ങളിൽ വ്യാപകമായതോടെയാണ് പുതിയ തീരുമാനം. എന്നാൽ റിവേഴ്സ് ക്യാമറ മാത്രം ആശ്രയിച്ച് വാഹനം പിന്നോട്ട് ഓടിക്കാൻ സാധിക്കില്ല. പരമ്പരാഗത രീതിയിൽ സൈഡ് മിററുകളും ഇൻസൈഡ് റിയർവ്യൂ മിററും കൃത്യമായി നിരീക്ഷിച്ചുകൊണ്ടായിരിക്കണം വാഹനം നിയന്ത്രിക്കേണ്ടത്. ടെസ്റ്റിനിടെ ഉദ്യോഗാർത്ഥി പൂർണമായും ക്യാമറ ഡിസ്‌പ്ലേയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച് വാഹനം നിയന്ത്രിക്കുന്നതായി കണ്ടെത്തിയാൽ അത് അയോഗ്യതയ്ക്ക് കാരണമാകും.

ഇൻഡ്യ

കഫ് സിറപ്പ് വാങ്ങാൻ ഇനി ഡോക്ടറുടെ കുറിപ്പടി നിർബന്ധം; വിജ്ഞാപനം പുറത്തിറക്കി കേന്ദ്ര ആരോഗ്യ മന്ത്രാലയം

കഫ് സിറപ്പ് വാങ്ങാൻ ഇനി ഡോക്ടറുടെ കുറിപ്പടി നിർബന്ധം, കേന്ദ്ര വിജ്ഞാപനം പുറത്തിറക്കി. കഫ് സിറപ്പുകൾ ഉൾപ്പെടെ ഒരു സിറപ്പും ഇനി നേരിട്ട് വാങ്ങാനാവില്ല.ലക്ഷ്യമിടുന്നത് മരുന്നുകളുടെ അമിതോപയോഗവും പാർശ്വഫലങ്ങളും തടയാൻ. കുട്ടികൾക്കടക്കം ഡോക്ടറുടെ കൃത്യമായ നിർദേശമില്ലാതെ അമിതമായി സിറപ്പുകൾ നൽകുന്നത് കണ്ടെത്തിയതിന് പിന്നാലെയാണ് നടപടി. രാജ്യത്തെ എല്ലാ ഫാർമസികളും മെഡിക്കൽ സ്റ്റോറുകളും നിർദേശം കർശനമായി പാലിക്കണം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഗുണനിലവാരമില്ലാത്തതും തകരാറുകളുള്ളതുമായ കഫ് സിറപ്പ് മിശ്രിതങ്ങൾ കഴിച്ച് നിരവധി കുരുന്നുകളും മുതിർന്നവരും മരണപ്പെട്ട ദാരുണമായ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം കടുത്ത നിയന്ത്രണങ്ങളിലേക്ക് കടന്നത്.ഫാർമസികളിൽ നിന്നും ഇത്തരം മരുന്നുകൾ ഓവർ ദി കൗണ്ടർ ആയി വാങ്ങുന്ന രീതി പൂർണ്ണമായി നിരോധിച്ചുകൊണ്ട് കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം അടിയന്തര വിജ്ഞാപനം പുറപ്പെടുവിച്ചു.ഇതുസംബന്ധിച്ച കരട് വിജ്ഞാപനം കഴിഞ്ഞ ഡിസംബർ മാസത്തിലാണ് മന്ത്രാലയം ആദ്യമായി പുറത്തിറക്കിയത്.

പ്രാദേശികം

അരുവിത്തുറ സെന്റ് ജോർജ്ജ് കോളേജിൽ ജി. എസ്സ്. ടി. ദ്വദിന ദേശീയ സെമിനാർ

അരുവിത്തുറ :ഇന്ത്യൻ കൗൺസിൽ ഓഫ് സോഷ്യൽ സയൻസ് റിസർച്ചിന്റെ  സഹകരണത്തോടെ അരുവിത്തുറ സെന്റ് ജോർജ്ജ് കോളേജിൽ ദ്വിദിന ദേശീയ സെമിനാർ  ജൂൺ 17ന് ആരംഭിക്കുന്നു. കോളേജിലെ കൊമേഴ്സ്  ഡിപ്പാർട്ട്മെൻ്റുo ഐ.ക്യു.എ.സിയും  സംയുക്തമായാണ് സെമിനാർ സംഘടിപ്പിക്കുന്നത്.  "പുതുതലമുറ ജി.എസ്.ടി പരിഷ്കാരങ്ങൾ: ഇന്ത്യയിലെ കാർഷിക മേഖല, കാർഷിക മൂല്യശൃംഖലകൾ, ഗ്രാമീണ ഉപജീവനമാർഗ്ഗങ്ങൾ എന്നിവയിലുണ്ടാകുന്ന സ്വാധീനം" എന്നതാണ് സെമിനാറിന്റെ മുഖ്യ വിഷയം. ജൂൺ 17ന് രാവിലെ  10 മണിക്ക് കോളേജ് ഡിജി തിയേറ്ററിൽ നടക്കുന്ന ചടങ്ങിൽ കേന്ദ്ര ധനകാര്യ മന്ത്രാലയ റവന്യൂ വകുപ്പ് ഡയറക്ടർ ഡോ. മനു ജെ. വെട്ടിക്കൻ ഐ ഇ എസ്സ് സെമിനാർ ഉദ്ഘാടനം ചെയ്യും. കോളേജ് മാനേജർ റവ. ഫാ. മാത്യു ചന്ദ്രൻകുന്നേൽ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ പ്രിൻസിപ്പൽ പ്രൊഫ. ഡോ. സിബി ജോസഫ് സന്ദേശം നൽകും. ന്യൂഡൽഹി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഫിനാൻസ് ആൻഡ് പോളിസിയിലെ പ്രൊഫ. സച്ചിദാനന്ദ മുഖർജി മുഖ്യപ്രഭാഷണവും, ജാമിയ മില്ലിയ ഇസ്ലാമിയ സർവ്വകലാശാലയിലെ ഡോ. വിജയ് കുമാർ പ്രത്യേക പ്രഭാഷണവും നടത്തും. കോളേജ് ബർസാർ റവ. ഫാ. ബിജു കുന്നയ്ക്കാട്ട്, വൈസ് പ്രിൻസിപ്പൽ ഡോ. ജിലു അനി ജോൺ, ഐ ക്യു ഏ സി കോർഡിനേറ്റർ ഡോ. സുമേഷ് ജോർജ്ജ് എന്നിവർ ആശംസകൾ അർപ്പിക്കും. സെമിനാർ കൺവീനർ ഡോ. മിഥുൻ ജോൺ സ്വാഗതവും കൊമേഴ്സ് ഡിപ്പാർട്ട്മെൻറ്  മേധാവി ഷെറിൻ എലിസബത്ത് ജോൺ നന്ദിയും പറയും.   രണ്ടു ദിവസങ്ങളിലായി നടക്കുന്ന സെമിനാറിൽ വിവിധ പ്ലീനറി സെഷനുകൾ, പാനൽ ചർച്ചകൾ, പ്രബന്ധ അവതരണങ്ങൾ എന്നിവ നടക്കും. ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്‌സേഷൻ  ഡയറക്ടർ പ്രൊഫ. കെ. ജെ. ജോസഫ്, സെന്റർ ഫോർ റൂറൽ മാനേജ്‌മെന്റ്  ഡയറക്ടർ ഡോ. ജോസ് ചാത്തുക്കുളം തുടങ്ങിയ പ്രമുഖർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകും.  സെമിനാറിന്റെ രണ്ടാം ദിവസമായ ജൂൺ 18-ന് ഉച്ചയ്ക്ക് 2 മണിക്ക് കോട്ടയം നബാർഡ്  ഡി.ജി.എം  ശ്രീ. റെജി വർഗീസിന്റെ നേതൃത്വത്തിൽ പൊതുജനങ്ങൾക്കായി പ്രത്യേക 'സംവാദ സദസ്സ് '  സംഘടിപ്പിച്ചിട്ടുണ്ട്. ജി.എസ്.ടി പരിഷ്കാരങ്ങൾ സാധാരണക്കാരുടെ കുടുംബക്ഷേമത്തെയും ഗ്രാമീണ സമ്പദ്‌വ്യവസ്ഥയെയും എങ്ങനെ ബാധിക്കുന്നു എന്നതിനെക്കുറിച്ചുള്ള ഈ ചർച്ചയിൽ കർഷകർ, ഗ്രാമീണ സംരംഭകർ, വിദ്യാർത്ഥികൾ എന്നിവർക്ക് പങ്കെടുക്കാവുന്നതാണെന്ന് ഭാരവാഹികൾ അറിയിച്ചു.

കോട്ടയം

മുണ്ടക്കയം കൂട്ടിക്കലിൽ കുടുംബവഴക്കിനെ തുടർന്ന് ഗ്യാസ് സിലണ്ടർ തുറന്നുവിട്ടു

കൂട്ടിക്കൽ: കഞ്ചാവ് ലഹരിയിൽ വീടിനുള്ളിൽ ഗ്യാസ് സിലിണ്ടറുകൾ തുറന്നുവിട്ട് യുവാവിന്റെ ഭീകരാന്തരീക്ഷം സൃഷ്‌ടിച്ച യുവാവിനെ പോലീസും ഫയർഫോഴ്സും ചേർന്ന് സാഹസികമായി പിടികൂടി  കൂട്ടിക്കൽ പഴയ പോസ്റ്റിന് സമീപം ഞായറാഴ്ച രാവിലെയായിരുന്നു സംഭവം.കൂട്ടിക്കൽ കരിപ്പയിൽ ഇബ്രാഹിമിനെയാണ് പോലീസ് പിടികൂടിയത് രാവിലെ മുതൽ യുവാവ് വീട്ടിൽ കടുത്ത ബഹളം വെച്ചിരുന്നതായി അയൽവാസികൾ പറഞ്ഞു. ഭയന്നുപോയ ഇയാളുടെ മാതാവും ഇളയ സഹോദരിയും വീട്ടിൽനിന്ന് ഇറങ്ങി ഓടിയതോടെയാണ് യുവാവ് വീടിനുള്ളിലുണ്ടായിരുന്ന രണ്ട് ഗ്യാസ് സിലിണ്ടറുകളും തുറന്നുവിട്ടത്. വലിയൊരു ദുരന്തമുഖത്താണ് പ്രദേശം മണിക്കൂറുകളോളം ശ്വാസമടക്കിപ്പിടിച്ചത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് മുണ്ടക്കയം പോലീസും കാഞ്ഞിരപ്പള്ളിയിൽനിന്ന് ഫയർഫോഴ്സും സ്ഥലത്തെത്തി. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് ഉദ്യോഗസ്ഥർക്ക് യുവാവിനെ കീഴ്പ്പെടുത്താനായത്. എന്നാൽ പ്രതിയുടെ പരാക്രമം ഇവിടംകൊണ്ടും അവസാനിച്ചില്ല. ഇയാളെ മുണ്ടക്കയം പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്നതിനിടെ ചെലിക്കുഴിക്ക് സമീപം പറത്താനം കവലയിൽ വെച്ച് പോലീസ് വാഹനത്തിൽനിന്ന് റോഡിലേക്ക് ചാടി രക്ഷപ്പെടാൻ ശ്രമിച്ചു. ഉടൻ തന്നെ പോലീസും നാട്ടുകാരും ചേർന്ന് പ്രതിയെ പിന്തുടർന്ന് പിടികൂടുകയായിരുന്നു. ഓടുന്ന വാഹനത്തിൽനിന്ന് ചാടിയതിനെ തുടർന്ന് യുവാവിന് പരിക്കേറ്റിട്ടുണ്ട്. ഇയാളെ പിന്നീട് പോലീസ് സ്റ്റേഷനിലെത്തിച്ചു. മേൽനടപടികൾ സ്വീകരിച്ചുവരികയാണെന്ന് പോലീസ് അറിയിച്ചു

കോട്ടയം

കെ.എസ്.ആര്‍.ടി.സി ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര; ജില്ലാതല ഉദ്ഘാടനം കോട്ടയത്ത്

ഈരാറ്റുപേട്ട ഡിപ്പോയിൽ രാവിലെ 8.30 ന് നഗരസഭാ ചെയർപേഴ്സൻ അഡ്വ. വി.പി. നാസർ നിർവഹിക്കും കോട്ടയം: കെ.എസ്.ആര്‍.ടി.സി ഓര്‍ഡിനറി ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര അനുവദിക്കുന്ന പ്രിയദര്‍ശിനി പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ഇന്ന്(ജൂൺ 15 തിങ്കള്‍) കോട്ടയത്ത് നടക്കും. രാവിലെ ഒന്‍പതിന് കോട്ടയം കെ.എസ്.ആര്‍.ടി.സി ഡിപ്പോ അങ്കണത്തില്‍ നിയമസഭാ സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം നിര്‍വഹിക്കും . ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ജോഷി ഫിലിപ്പ്, മുനിസിപ്പല്‍ ചെയര്‍മാന്‍ എം.പി. സന്തോഷ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ഇതോടനുബന്ധിച്ച് ജില്ലയിലെ മറ്റ് നിയമസഭാ നിയോജക മണ്ഡലങ്ങളിലും ഉദ്ഘാടന പരിപാടികള്‍ നടക്കും. ഈരാറ്റുപേട്ട ഡിപ്പോയിൽ രാവിലെ 8.30 ന് നഗരസഭാ ചെയർപേഴ്സൻ അഡ്വ. വി.പി. നാസർ നിർവഹിക്കും കടുത്തുരുത്തി നിയോജകമണ്ഡലംതല ഉദ്ഘാടനം രാവിലെ 8.30ന് കടുത്തുരുത്തി സെന്‍ട്രല്‍ ജംഗ്ഷനില്‍ ജലവിഭവ-ഭവനനിര്‍മാണ വകുപ്പ് മന്ത്രി മോന്‍സ് ജോസഫ് നിര്‍വഹിക്കും. തുടര്‍ന്ന് കുറവിലങ്ങാട് പ്രൈവറ്റ് ബസ് സ്റ്റാന്‍റിനു സമീപം മന്ത്രി ബസ് ഫ്ളാഗ് ഓഫ് ചെയ്യും. ഏറ്റുമാനൂര്‍ നിയോജക മണ്ഡലത്തില്‍ ഏറ്റുമാനൂര്‍ കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡില്‍ രാവിലെ ഒന്‍പതിന് നാട്ടകം സുരേഷ് എം.എല്‍.എയും പുതുപ്പള്ളിയില്‍ രാവിലെ ഒൻപതിന് പുതുപ്പള്ളി കമ്മ്യൂണിറ്റി ഹാളിനു സമീപം ചാണ്ടി ഉമ്മന്‍ എംഎല്‍എയും ഉദ്ഘാടനം ചെയ്യും. കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലത്തിലെ ഉദ്ഘാടനം രാവിലെ 8.30ന് പൊന്‍കുന്നം പഞ്ചായത്ത് ബസ് സ്റ്റാന്‍ഡിലാണ്. പ്രഫ. റോണി കെ. ബേബി എംഎല്‍എ ബസ് ഫ്ലാഗ് ഓഫ് ചെയ്യും. ചങ്ങനാശ്ശേരി നിയോജകമണ്ഡലത്തിലെ ഉദ്ഘാടനം രാവിലെ 8.30ന് പെരുന്ന ബസ് സ്റ്റാന്‍ഡില്‍ വിനു ജോബ് എംഎല്‍എയും പൂഞ്ഞാർ മണ്ഡലത്തിലെ ഉദ്ഘാടനം 8.30ന് എരുമേലി കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ അഡ്വ. എം.ജെ. സെബാസ്റ്റ്യൻ എം.എൽ. എ നിര്‍വഹിക്കും. വൈക്കം നിയമസഭാ മണ്ഡലത്തിലെ ഉദ്ഘാടനം രാവിലെ 8.30ന് വൈക്കം കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡില്‍ കെ.ബിനിമോന്‍ എം.എല്‍.എ നിര്‍വഹിക്കും.