വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

കോട്ടയം

എ ഐ വൈ എഫ് മുണ്ടക്കയം മണ്ഡലം കൺവെൻഷൻ കോട്ടയം ജില്ലാ സെക്രട്ടറി ഷമ്മാസ് ലത്തീഫ് ഉദ്ഘാടനം ചെയ്തു.

മുണ്ടക്കയം ; എ ഐ വൈ എഫ്  മുണ്ടക്കയം മണ്ഡലം  കൺവെൻഷൻ കോട്ടയം ജില്ലാ സെക്രട്ടറി  സഖാവ്  ഷമ്മാസ് ലത്തീഫ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ശ്രീജിത്ത് T R അധ്യക്ഷത വഹിച്ച യോഗത്തിൽ ബിനീഷ് സ്വാഗതം പറഞ്ഞു. സിപിഐ മണ്ഡലം സെക്രട്ടറി വി ജെ കുര്യാക്കോസ്, സെക്രട്ടറിയേറ്റ് അംഗം പ്രസാദ്, AIYF ജില്ലാ എക്സിക്യൂട്ടീവ് ആർ രതീഷ്,ജില്ലാ കമ്മിറ്റി അംഗം കിരൺ രാജൻ, aisf മണ്ഡലം സെക്രട്ടറി ദീപക് ദിലീഷ് എന്നിവർ കൺവെൻഷനിൽ അഭിവാദ്യം ചെയ്തു. മണ്ഡലം സെക്രട്ടറിയായി ബിനീഷ് എ വി, പ്രസിഡന്റയി  മേഘ സുരേഷിനെയും തെരഞ്ഞെടുത്തു 

കോട്ടയം

എരുമേലി- ശബരിമല ഇടത്താവളം:ഉദ്ഘാടനം മാർച്ച്‌ 3ന്

എരുമേലി: ശബരിമല തീർഥാടനത്തിന്റെ പ്രവേശന കവാടമായ എരുമേലിയിൽ തീർത്ഥാടകരുടെ ക്ഷേമവും സൗകര്യവും കണക്കാക്കി സംസ്ഥാന സർക്കാർ കിഫ്ബി മുഖേന 15 കോടി രൂപ അനുവദിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിൽ എരുമേലി വലിയമ്പലം കോമ്പൗണ്ടിൽ നിർമ്മാണം പൂർത്തീകരിച്ച എരുമേലി ഇടത്താവളത്തിന്റെ ഔപചാരികമായ ഉദ്ഘാടനം മാർച്ച്‌ 3 ന് രാവിലെ 10.30 ന് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എയുടെ അധ്യക്ഷതയിൽ ചേരുന്ന സമ്മേളനത്തിൽ സഹകരണ- തുറമുഖം- ദേവസ്വം വകുപ്പ് മന്ത്രി വി.എൻ വാസവൻ നിർവഹിക്കും. യോഗത്തിൽ ദേവസ്വം ബോർഡ് ഭാരവാഹികൾ, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ, സാമൂഹിക, സാമുദായിക, രാഷ്ട്രീയ നേതാക്കൾ തുടങ്ങിയവർ പങ്കെടുക്കുന്നതാണ്.  വിപുലമായ സൗകര്യങ്ങളോടുകൂടിയുള്ള അന്നദാന പന്തൽ, കോൺഫറൻസ് ഹാളുകൾ, ഗസ്റ്റ് റൂമുകൾ മറ്റ് അനുബന്ധ സൗകര്യങ്ങൾ തുടങ്ങിയവയാണ് ഇടത്താവളത്തിൽ ക്രമീകരിച്ചിട്ടുള്ളത്.  ഇതു കൂടാതെ തീർത്ഥാടകരുടെ സൗകര്യം കണക്കാക്കി എരുമേലി മാസ്റ്റർ പ്ലാൻ ഒന്നാം ഘട്ടമായി 10 കോടി രൂപയും സംസ്ഥാന സർക്കാറിൽ നിന്ന് അനുവദിച്ചിട്ടുണ്ട്. ഈ തുക ഉപയോഗിച്ച് എരുമേലി വലിയമ്പലം കോമ്പൗണ്ടിൽ വിപുലമായ ശുചിമറി കോംപ്ലക്‌സ്, സീവേജ് ട്രീറ്റ്മെൻ്റ് പ്ലാൻ്റ്, ആധുനിക സൗകര്യങ്ങളോടെ കവേർഡ് ബാത്ത് ഏരിയ, ഓവർ ഹെഡ് വാട്ടർ ടാങ്ക് മുതലായവയും നിർമ്മിക്കും. കൂടാതെ തീർത്ഥാടന കാലത്തെ ഗതാഗത തിരക്ക് ഒഴിവാക്കുന്നതിനും, പേട്ടതുള്ളൽ പാതയിലൂടെ ഉള്ള യാത്ര സുഗമമാക്കുന്നതിനും ലക്ഷ്യം വെച്ച് എരുമേലി ടൗൺ പ്രദേശത്ത് എരുമേലി ബസ്റ്റാൻഡ് - ഉറുമ്പിൽ പാലം റോഡ്, ചെമ്പകത്തുങ്കൽ -ഓരുങ്കൽ കടവ് റോഡ്, എം.ടി.എച്ച്.എസ്- എൻ.എം.എൽ.പി.എസ്- കാരിത്തോട് റോഡ് - പട്ടാളിപ്പടി -കരിങ്കല്ലുംമൂഴി റോഡ്, എരുമേലി പോലീസ് സ്റ്റേഷൻ- ബി.എസ്.എൻ.എൽ പടി റോഡ് എന്നീ പ്രാദേശിക റോഡുകൾ പദ്ധതിയുടെ ഭാഗമായി റിംഗ് റോഡുകളായി വികസിപ്പിക്കും. അതോടൊപ്പം എരുമേലി- മുണ്ടക്കയം സ്റ്റേറ്റ് ഹൈവേയിലൂടെ തീർത്ഥാടകർ കാനനപാതയിലേക്ക് നടന്നുപോകുന്നത് ഒഴിവാക്കാൻ കൊച്ചമ്പലം മുതൽ പേരൂർതോട് വരെയുള്ള പരമ്പരാഗത പാത നവീക രിക്കുന്നതും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ വലിയമ്പലം കോമ്പൗണ്ടിൽ ജലസ്രോതസ്സ് ശക്തിപ്പെടുത്തുന്നതിന് ചെക്ക് ഡാം നിർമ്മിക്കുന്നതിന് സംസ്ഥാന ഇറിഗേഷൻ വകുപ്പ് മുഖേന 75 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്.   ഇവയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ടെൻഡർ നടപടികൾ സ്വീകരിച്ച് പരമാവധി വേഗത്തിൽ ആരംഭിക്കുന്നതിന് നടപടികൾ സ്വീകരിച്ചു വരികയുമാണ്.    

കേരളം

നെടുമ്പാശേരിയിൽ വിമാനങ്ങൾ കൂട്ടത്തോടെ റദ്ദാക്കി

നെടുമ്പാശേരി: പശ്ചിമേഷ്യയിലെ യുദ്ധസമാനമായ സാഹചര്യം കണക്കിലെടുത്ത് നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്നുള്ള വിമാന സർവീസുകൾ കൂട്ടത്തോടെ റദ്ദാക്കി. ഇറാൻ വ്യോമപാതയിലൂടെയുള്ള യാത്ര അപകടകരമായതിനാലാണ് വിമാനക്കമ്പനികൾ സർവീസുകൾ നിർത്തിവെക്കാൻ തീരുമാനിച്ചത്. പുലർച്ചെ 2.38-ന് മസ്കറ്റിലേക്ക് പുറപ്പെട്ട ഒമാൻ എയർവേയ്‌സ് വിമാനം സുരക്ഷാ കാരണങ്ങളാൽ പാതിവഴിയിൽ വെച്ച് നെടുമ്പാശേരിയിലേക്ക് തന്നെ തിരിച്ചുവിളിച്ചു ഉച്ചയ്ക്ക് 2.35-ന് ഷാർജയിലേക്ക് പോകാനിരുന്ന വിമാനം റദ്ദാക്കി. വൈകിട്ട് 5.20-ന് ജിദ്ദയിലേക്ക് പുറപ്പെടേണ്ടിയിരുന്ന ആകാശ എയര്‍ സർവീസും ഒഴിവാക്കി. ഇൻഡിഗോയുടെ ഗൾഫ് സർവീസുകൾ പൂർണ്ണമായും നിര്‍ത്തിവച്ചതായാണ് അറിയിച്ചിരിക്കുന്നത്. 6.20-ന് ദുബായിലേക്കുള്ള വിമാനം, രാത്രി 9.50-ന് റാസൽഖൈമയിലേക്കുള്ള വിമാനം, രാത്രി 10.50-ന് അബുദാബിയിലേക്കുള്ള വിമാനവും ഇൻഡിഗോ റദ്ദാക്കി. മുൻകൂട്ടി ടിക്കറ്റ് ബുക്ക് ചെയ്ത് വിമാനത്താവളത്തിലെത്തിയ നൂറുകണക്കിന് യാത്രക്കാരാണ് ഇതോടെ കുടുങ്ങിയത്. സർവീസുകൾ എപ്പോൾ പുനരാരംഭിക്കും എന്ന കാര്യത്തിൽ വ്യക്തതയില്ല. കോഴിക്കോട്/നെടുമ്പാശേരി: പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥയെത്തുടർന്ന് കരിപ്പൂർ വിമാനത്താവളത്തിൽ നിന്നുള്ള പ്രധാന ഗൾഫ് സർവീസുകൾ റദ്ദാക്കി. ഇൻഡിഗോ, എയർ ഇന്ത്യ വിമാനങ്ങളാണ് സർവീസുകൾ വേണ്ടെന്ന് വെച്ചത്. ഇതോടെ മലബാറിൽ നിന്നുള്ള നൂറുകണക്കിന് യാത്രക്കാരുടെ യാത്ര മുടങ്ങി.

പ്രാദേശികം

ഈരാറ്റുപേട്ട നഗരസഭയും ശുചിത്വ മിഷനും നടത്തിയ മത്സരത്തിലെ വിജയികൾക്ക് സമ്മാനം വിതരണം ചെയ്തു

ഈരാറ്റുപേട്ട: കുട്ടികളിൽ ശുചിത്വാവബോധം വർധിപ്പിക്കുന്നതിനായി സ്കൂൾ വിദ്യാർഥികൾക്കായി ഈരാറ്റുപേട്ട നഗരസഭയും സംസ്ഥാന ശുചിത്വ മിഷനും സംസ്ഥാന മാലിന്യ നിർമാർജന പ്രൊജക്ടും സംയുക്തമായി സംഘടിപ്പിച്ച വിവിധ മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാനദാനവും വിദ്യാർഥി ഹരിത സേന സ്കോളർഷിപ്പിന് അർഹരായ വിദ്യാർഥികളുടെ കൂടിച്ചേരലും സംഘടിപ്പിച്ചു.  ആനിയിളപ്പിലെ തീക്കോയി ടെക്നിക്കൽ സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി ഈരാറ്റുപേട്ട നഗരസഭാ ചെയർമാൻ അഡ്വ. വി.പി. നാസർ ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ റൈന നടീച്ചർ അധ്യക്ഷത വഹിച്ചു.  വാർഡ് കൗൺസിലർ സുബൈർ വെള്ളാപ്പള്ളി, ടെക്നിക്കൽ സ്കൂൾ സൂപ്രണ്ട് ഇൻചാർജ് രാജൻ, ഹെഡ് ക്ലർക്ക് പ്രദീപ്, പി.ടി.എ വൈസ് പ്രസിഡന്റ് ഷംനാസ് പാലയംപറമ്പിൽ എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു. വിവിധയിനങ്ങളിൽ ഒന്നാം സ്ഥാനം നേടിയ വിദ്യാർഥികളുടെ തങ്ങളുടെ പ്രൊജക്ടുകൾ പരിപാടിയിൽ അവതരിപ്പിച്ചു.   

കോട്ടയം

മുണ്ടക്കയം സബ്ട്രഷറി നാടിന് സമർപ്പിച്ചു

മുണ്ടക്കയം ; സംസ്ഥാന സർക്കാർ 1.88 ലക്ഷം രൂപ അനുവദിച്ച് ആധുനിക സൗകര്യങ്ങളോടെ നിർമ്മിച്ച മുണ്ടക്കയം സബ് ട്രഷറി കെട്ടിടം ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ ബാലഗോപാൽ ഓൺലൈൻ ആയി ഉദ്ഘാടനം ചെയ്തു. അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അധ്യക്ഷത വഹിച്ചു.സംസ്ഥാനത്തിന്റെ ധനകാര്യ നില ഭദ്രമാണെന്നും അടിസ്ഥാന സൗകര്യ വികസന രംഗത്ത് വലിയ മുന്നേറ്റം കൈവരിച്ചതായും മന്ത്രി ഉദ്ഘാടന പ്രസംഗത്തിൽ പ്രസ്താവിച്ചു. കഴിഞ്ഞ 43 വർഷമായി വാടക കെട്ടിടങ്ങളിൽ മാറിമാറി പ്രവർത്തിച്ചിരുന്ന സബ് ട്രഷറിക്ക് മുണ്ടക്കയം ഗ്രാമപഞ്ചായത്ത് 10 സെന്റ് സ്ഥലം ലഭ്യമാക്കുകയായിരുന്നു. തുടർന്ന് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ മുൻകൈയെടുത്ത് ഫണ്ട് അനുവദിപ്പിച്ച് ട്രഷറി നിർമ്മാണം നടത്തുകയായിരുന്നു. ക്യാഷ് കൗണ്ടറുകൾ, ഓഫീസ് സൗകര്യം, സ്ട്രോങ്ങ് റൂം, വിശ്രമമുറി, മറ്റ് അനുബന്ധ സൗകര്യങ്ങൾ ഉൾപ്പെടെ 2 നിലകളിലായി 2700 സ്ക്വയർ ഫീറ്റ് വിസ്തൃതിയിലാണ് പുതിയ കെട്ടിടം നിർമ്മിച്ചിട്ടുള്ളത്. യോഗത്തിൽ ട്രഷറി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ കെ. പി ബിജുമോൻ സ്വാഗതം ആശംസിച്ചു. മുണ്ടക്കയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൂസമ്മ മാത്യു മുഖ്യപ്രഭാഷണം നടത്തി. കോരുത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.എൻ പീതാംബരൻ, മുണ്ടക്കയം പഞ്ചായത്ത് മെമ്പർമാരായ താരാ മോബി, സി.വി അനിൽകുമാർ, സ്വാതന്ത്ര്യ സമര സേനാനി രവീന്ദ്രൻ വൈദ്യർ, വിവിധ രാഷ്ട്രീയ,സാമൂഹ്യ നേതാക്കന്മാരായ എം.ജി രാജു, സുലോചന സുരേഷ്, ചാർലി കോശി, വിവിധ യൂണിയൻ നേതാക്കന്മാരായ എസ്. അനൂപ്, സതീഷ് ജോർജ്, കെ.എ ദേവസ്യ, ജെ.ജോൺ, ജില്ലാ ട്രഷറി ഓഫീസർ വിൻസി ഉമ്മൻ തുടങ്ങിയവർ പ്രസംഗിച്ചു.ചടങ്ങിൽ വച്ച് ജില്ലയിൽ ജീവിച്ചിരിക്കുന്ന ഏക സ്വാതന്ത്ര്യ സമര സേനാനിയായ രവീന്ദ്രൻ വൈദ്യർ, മുണ്ടക്കയം ട്രഷറിയിൽ നിന്നും പെൻഷൻ വാങ്ങുന്ന ഏറ്റവും മുതിർന്ന പെൻഷനറായ പി.ച്ച് മുഹമ്മദ് ബഷീർ, പ്രവർത്തി പൂർത്തീകരിച്ച കോൺട്രാക്ടർ മനോജ് എം നായർ എന്നിവരെ എംഎൽഎ ആദരിച്ചു.

പ്രാദേശികം

അരുവിത്തുറ കോളേജിൽ അന്തർദേശീയ ശാസ്ത്ര സെമിനാറും പ്രബന്ധാവതരണ മത്സരവും സംഘടിപ്പിച്ചു.

ഈരാറ്റുപേട്ട :അരുവിത്തുറ സെൻറ് ജോർജ് കോളേജിലെ രസതന്ത്ര ബിരുദ, ബിരുദാനന്തര ബിരുദ,ഗവേഷണ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ദേശീയ ശാസ്ത്ര ദിനാഘോഷങ്ങളുടെ ഭാഗമായി അന്തർദേശീയ സെമിനാറും സംസ്ഥാനതല  പ്രബന്ധാവതരണ മത്സരവും സംഘടിപ്പിച്ചു.മോളിക്യൂളർ മെഡിസിനും മരുന്ന് രൂപകൽപ്പനയും: രാസ ശാസ്ത്രത്തിൻ്റെ പുതിയ അതിരുകൾഎന്ന വിഷയത്തെ ആസ്പദമാക്കി നടത്തിയ സെമിനാർ  സി എസ് ഐ ആർ -എൻ ഐ ഐ എസ് ടിയിലെ പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ. ജുബി ജോൺ ഉദ്ഘാടനം ചെയ്തു.   വൈറസുകൾ, രോഗങ്ങൾ, പ്രതിരോധ മരുന്നുകൾ എന്ന വിഷയത്തിൽ അദ്ദേഹം മുഖ്യപ്രഭാഷണം നടത്തി. ഫ്രാൻസിലെ യൂണിവേഴ്സിറ്റി ഓഫ് ലുറൈനിലെ  പോസ്റ്റ്‌ഡോക്ടറൽ ഗവേഷക ഡോ. ഹരിത ഫലപ്രദമായ ഔഷധ നിർമ്മാണത്തിനായി കമ്പ്യൂട്ടേഷണൽ കെമിസ്ട്രിയുടേയും മെഷീൻ ലേണിംഗിൻ്റെയും സമന്വയം എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യയും രസതന്ത്രവും സംയോജിപ്പിച്ച് മരുന്ന് വികസനം  മെച്ചപ്പെടുത്താമെന്ന് അവർ പറഞ്ഞു. കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ സിബി ജോസഫ് അധ്യക്ഷത വഹിച്ച ചടങ്ങിൽ കെമിസ്ട്രി വിഭാഗം മേധാവി ഡോ ഗ്യാബിൾ ജോർജ്, പ്രോഗ്രാം കോഡിനേറ്റർ ഡോ. നിഹിത ലിൻസൺ തുടങ്ങിയവർ സംസാരിച്ചു. കെംസ്പയർ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ “ നോസിസ് സ്സ് 2.0” എന്ന പേരിൽ അഖില കേരള പേപ്പർ അവതരണ മത്സരവും സംഘടിപ്പിച്ചു. കേരളത്തിലെ വിവിധ കോളേജുകളിൽ നിന്നുള്ള യു.ജി., പി.ജി. വിദ്യാർത്ഥികൾ ആവേശപൂർവ്വം പങ്കെടുത്തു.നോസിസ് 2.0 പേപ്പർ അവതരണ മത്സരത്തിൽ പാലാ അൽഫോൻസാ കോളേജിലെ നന്ദന ദിനേശ്, ഗോപിക പി വി എന്നിവർ ഒന്നാം സ്ഥാനവും ചങ്ങനാശേരി എസ് ബി കോളേജിലെ ജുവൽ ബെന്നി തോമസ്, ആഞ്ജലീന ടെസ്സ മരിയ എന്നിവർ രണ്ടാം സമ്മാനവും നേടി. വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.

കേരളം

വയനാട്ടിൽ മുസ്ലിം ലീഗ് നിര്‍മ്മിച്ച ആദ്യ ഘട്ടത്തിലെ 51 വീടുകളുടെ കൈമാറ്റം ഇന്ന്

കല്‍പറ്റ: വയനാട് മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പ്പൊട്ടല്‍ ദുരന്തബാധിതര്‍ക്കായി മുസ്ലിം ലീഗ് നിര്‍മ്മിച്ച ആദ്യഘട്ടത്തിലെ 51 വീടുകളുടെ കൈമാറ്റം ഇന്ന് നടത്തും. മുസ്ലിം ലീഗ് അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങള്‍ വെെകീട്ട് നാല് മണിക്ക് വീടുകളുടെ താക്കോല്‍ കൈമാറും. പ്രിയങ്കാ ഗാന്ധി എംപിയാണ് ചടങ്ങില്‍ മുഖ്യ അതിഥി. മുസ്ലിം ലീഗ് ദേശീയ സംസ്ഥാനതല നേതാക്കളും യുഡിഎഫിന്‍റെ നേതാക്കളും ചടങ്ങിൽ പങ്കെടുക്കും. മേപ്പാടി പഞ്ചായത്തിലെ തൃക്കൈപ്പറ്റ വെള്ളിത്തോട് പ്രദേശത്തെ 11.5 ഏക്കര്‍ സ്ഥലത്താണ് മുസ്ലിം ലീഗിന്റെ വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തിയായിരിക്കുന്നത്. എട്ട് സെന്റില്‍ 1060 സ്‌ക്വയര്‍ ഫീറ്റിലായി മൂന്ന് ബെഡ്‌റൂമുകള്‍, രണ്ട് ബാത്ത് റൂം, അടുക്കള, ഡ്രൈനിംഗ് ഹാള്‍, വര്‍ക്ക് ഏരിയ, സിറ്റൗട്ട് എന്നിവ ഉള്‍ക്കൊള്ളുന്നതാണ് വീട്.  

കോട്ടയം

വിദഗ്ധ ചികിത്സയ്ക്കായി ആരോഗ്യമന്ത്രി കോട്ടയത്തേക്ക്

തിരുവനന്തപുരം: പരിയാരം മെഡിക്കല്‍ കോളേജില്‍ നിന്നും ഡിസ്ചാര്‍ജ് ആയ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് വിദഗ്ധ ചികിത്സയ്ക്കായി കോട്ടയത്തേക്ക്. ആയൂര്‍വേദ ചികിത്സ നടത്തും. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ വിദഗ്ധ ചികിത്സ നടത്തുമെന്നായിരുന്നു രാവിലെ വന്ന വാര്‍ത്തകള്‍.കണ്ണൂരിലെ കെഎസ്‌യു ആക്രമണത്തിനിടെ പരിക്കേറ്റ വീണാ ജോര്‍ജ് ഇന്ന് പുലര്‍ച്ചെയാണ് ആശുപത്രി വിട്ടത്. കണ്ണൂരില്‍ നിന്ന് ഔദ്യോഗിക വാഹനത്തില്‍ റോഡ് മാര്‍ഗമായിരുന്നു യാത്ര. വെള്ളിയാഴ്ച രാത്രിയില്‍ ഓണ്‍ലൈനായി ചേര്‍ന്ന ഡോക്ടര്‍മാരുടെ മെഡിക്കല്‍ ബോര്‍ഡ് യോഗത്തില്‍ മന്ത്രിയുടെ ആരോഗ്യനില മെച്ചപ്പെട്ടതായി ഡോക്ടര്‍മാര്‍ വിലയിരുത്തിയിരുന്നു. ഇതിന് പിന്നാലെ മന്ത്രിയും ഡിസ്ചാര്‍ജ് ആവശ്യപ്പെട്ടിരുന്നു