വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

പ്രാദേശികം

വക്കഫ് ബില്ല് ഭരണഘടന വിരുദ്ധം. മണ്ഡലം കോൺഗ്രസ് കമ്മറ്റി

ഈരാറ്റുപേട്ട : ഭരണഘടന ഉറപ്പ് നൽകുന്ന മത സ്വതന്ത്രിയത്തിന്മേലുള്ള കടന്നുകയറ്റമാണ് വക്കഫ് ബില്ല്: ഒരോ മതസ്ഥർക്കും. അവരവരുടെ ആരാധനാലയങ്ങളും വസ്തു വകകളും സംരക്ഷിക്കുക എന്നത് ഭരണഘടന ഉറപ്പ് നൽ. കുന്നതാണ് ഭരണതലത്തിലെ ഭൂരിപക്ഷം ഉപയോഗിച്ച് അടിമറിക്കുന്നു. ഒരിക്കലും ഇത് അംഗീകരക്കാ കഴിയില്ലന്ന് മണ്ഡലം കോൺഗ്രസ് യോഗം അഭിപ്രായപ്പെട്ടു. മുനമ്പം വിഷയത്തെ ഒരു മുസ്ലിം കൃസ്ത്യൻ വിഷയാമാക്കി മാറ്റി ആ വിടവിലൂടെ വോട്ടുബാങ്ക് സൃഷ്ടിക്കാൻ ശ്രമിക്കുന്നു. ഇത്. തിരിച്ചറിയാൻ മതേതര വിശ്വാസികൾക്ക് കഴിയണം. ഒരു മേ ഷക്ക് ചുറ്റുമിരുന്ന് സംസാരിച്ചാൽ തീരാവുന്ന വിഷയം മാത്രമാണ് മുന മ്പത്ത് ഉണ്ടായിരുന്നത്. ഇ വിഷയം ഇത്രമാത്രംവ ശ്ലാക്കിയതിൽ സംസ്ഥാ സർക്കാരിനും ഉത്തരവാതിത്തം ഉണ്ടന്നും യോഗം വിലയിരുത്തി. മണ്ഡലം പ്രസിഡണ്ട് അനസ് നാസർ അധ്യക്ഷത വഹിച്ച യോഗത്തിൽ . നഗരസഭ വൈസ് ചെയർമാൻ. അൻസർ പുള്ളോലിൽ. പി.എച്ച്. നൗഷാദ് . കെ.ഇ.എ.ഖാദർ.എ.എസ്. അബ്ദുൽ കരീം.എസ്.എം.മുഹമ്മദ് കബീർ . ഹനീഫ കിണറ്റുമൂട്ടിൽ. നൗഷാദ് വട്ടക്കയം. നൗഷാദ് മുരിക്കോലി. ഇൻ ഷാ സലാം. നൗഷാദ് . കൊല്ലം പറ മ്പിൽ എന്നിവർ സംസാരിച്ചു.

കേരളം

*ഏപ്രിൽ 10 മുതൽ കെ - സ്മാർട്ടിലേക്ക് മാറാൻ കേരളം; തദ്ദേശസ്ഥാപനങ്ങളിലെ സേവനങ്ങൾ എല്ലാം ഇനി ഒറ്റ പ്ലാറ്റ്ഫോമിൽ

ചുരുങ്ങിയ അവധിക്കു നാട്ടിലെത്തി വിവാഹം കഴിച്ച് മടങ്ങുന്ന വധൂവരന്മാര്‍ക്ക് വിദേശത്തിരുന്നു തന്നെ വിഡിയോ കെവൈസി വഴി വിവാഹം റജിസ്റ്റര്‍ ചെയ്യാം. നാട്ടില്‍ എവിടെയെങ്കിലും നിങ്ങള്‍ സ്ഥലം വാങ്ങി കെട്ടിടം പണിയാന്‍ ഉദ്ദേശിക്കുന്നുവെങ്കില്‍ ആ സ്ഥലത്തെക്കുറിച്ചുള്ള പൂര്‍ണവിവരങ്ങള്‍ വിരല്‍ത്തുമ്പില്‍ ലഭ്യമാകും.ആ സ്ഥലത്ത് കെട്ടിടം പണിയുന്നതിന് എന്തെങ്കിലും നിയന്ത്രണങ്ങള്‍ ഉണ്ടോ ഏതെങ്കിലും പദ്ധതിക്കു വേണ്ടി ഏറ്റെടുത്തിട്ടുള്ള ഭൂമിയാണോ എന്നതുള്‍പ്പെടെ എല്ലാ കാര്യങ്ങളും മറയില്ലാതെ സ്‌ക്രീനില്‍ തെളിയും. സര്‍ക്കാര്‍ തന്നെയാണ് അത്യാധുനികമായഈ സൗകര്യങ്ങള്‍ എല്ലാം കെ-സ്മാര്‍ട്ട് എന്ന ഒറ്റ പ്ലാറ്റ്‌ഫോമില്‍ ലഭ്യമാക്കുന്നത്. വിവിധ സേവനങ്ങള്‍ക്കായി ഇനി തദ്ദേശസ്ഥാപനങ്ങള്‍ കയറിയിറങ്ങേണ്ട. സേവനങ്ങള്‍ പൊതുജനങ്ങള്‍ക്കു വിരല്‍ത്തുമ്പില്‍ എത്തിക്കാന്‍ ലക്ഷ്യമിടുന്ന കെ-സ്മാര്‍ട് പദ്ധതി ഏപ്രില്‍ 10 മുതല്‍ എല്ലാ തദ്ദേശസ്ഥാപനങ്ങളിലും ലഭ്യമാകും.2024 ജനുവരി മുതല്‍ കോര്‍പറേഷനുകളിലും മുനിസിപ്പാലിറ്റികളിലും ലഭ്യമായിരുന്ന കെ സ്മാര്‍ട്ട് ആണ് അത്യാധുനികമായ തരത്തില്‍ വിപുലീകരിച്ച് 941 ഗ്രാമ പഞ്ചായത്തുകളിലും 152 ബ്ലോക്ക്, 14 ജില്ല പഞ്ചായത്തുകള്‍ ഉള്‍പ്പെടെ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ലഭ്യമാക്കുന്നത്.ജനന-മരണ-വിവാഹ റജിസ്‌ട്രേഷന്‍ മുതല്‍ വസ്തു നികുതിയും, കെട്ടിട നിര്‍മാണ പെര്‍മിറ്റും വരെ ഒട്ടേറെ ആവശ്യങ്ങള്‍ അതത് തദ്ദേശ സ്ഥാപനങ്ങളെ സമീപിക്കാതെ പൂര്‍ണമായി ഓണ്‍ലൈനായി നേടുന്നതിനായി ഏകീകൃത പ്ലാറ്റ്‌ഫോം ഒരുക്കുകയാണ് സര്‍ക്കാര്‍. സിവില്‍ റജിസ്‌ട്രേഷന്‍ (ജനന -മരണ- വിവാഹ റജിസ്‌ട്രേഷന്‍), വസ്തു നികുതി, തൊഴില്‍ നികുതി, കെട്ടിടങ്ങള്‍, സ്ഥലങ്ങള്‍ എന്നിവയില്‍ നിന്നുള്ള വാടക, ബിസിനസ് ഫെസിലിറ്റേഷന്‍ (വ്യാപാരങ്ങള്‍ക്കും വ്യവസായങ്ങള്‍ക്കും ഉള്ള ലൈസന്‍സുകള്‍), ബില്‍ഡിങ് പെര്‍മിഷന്‍ മൊഡ്യൂള്‍, പൊതുജന പരാതി പരിഹാരം എന്നീ സേവനങ്ങളാണ് കെ സ്മാര്‍ട്ട് വഴി ലഭ്യമാക്കുന്നത്. കെ സ്മാര്‍ട്ട് ആപ്പും, ഭൂമിയെക്കുറിച്ചുള്ള വിവരങ്ങള്‍ അറിയാന്‍ നോ യുവര്‍ ലാന്‍ഡ് എന്ന ആപ്പും സജ്ജീകരിച്ചിട്ടുണ്ട്.

പ്രാദേശികം

ചെറിയ പെരുന്നാൾ സൗഹൃദ സദസ്സും മധുര വിതരണവുമായി ഈരാറ്റുപേട്ട കെ.എസ്.ആർ.ടി.സി ജീവനക്കാർ

ഈരാറ്റുപേട്ട: ചെറിയ പെരുന്നാളിൻ്റെ ഭാഗമായി ഡിപ്പോയിലെ മുഴുവൻ ജീവനക്കാർക്കും പെരുന്നാൾ കിറ്റ് വിതരണം ചെയ്ത് ഈരാറ്റുപേട്ട ഡിപ്പോയിലെ ഒരു കൂട്ടം ജീവനക്കാർ.  ജനറൽ കൺട്രോളിങ് ഇൻസ്പെക്ടർ മോഹൻദാസ്, സൂപ്രണ്ട് രജനി, ജീവനക്കാരായ സമീർ കെ.എ, സക്കീർ ഹുസൈൻ, അൻസാർ എ.എം, മുനീർ മുഹമ്മദ്, അബൂതാഹിർ, ഹാരിസ്, യൂസുഫ് (ഇക്ക്) എന്നിവരും ഡിപ്പോയിലെ മറ്റ് ജീവനക്കാരും ചടങ്ങിൽ പങ്കെടുത്തു.  ഈദ്, ഓണം, ക്രിസ്തുമസ് തുടങ്ങിയ ആഘോഷ വേളകൾ മനുഷ്യസാഹോദ്യര്യത്തിൻ്റെ വേദികളാവട്ടെ എന്ന് ചടങ്ങിൽ പങ്കെടുത്തവർ പറഞ്ഞു.

പ്രാദേശികം

പീഡാനുഭവ സ്മരണയിൽ ഭക്തജന സഹസ്രങ്ങൾ അരുവിത്തുറ വല്ല്യച്ചൻ മലയിൽ

അരുവിത്തുറ : ഈശോയുടെ പീഡാനുഭവ സ്മരണയിൽ ഭക്തജന സഹസ്രങ്ങൾ അരുവിത്തുറ വല്ല്യച്ചൻമല കയറി. വെള്ളിയാഴ്ച രാവിലെ മുതൽ വല്ല്യച്ചൻ മലയിൽ വലിയ ഭക്തജന തിരക്കാണ് അനുഭവപ്പെട്ടത്. വൈകുന്നേരം അഞ്ചിന് മലയടിവാരത്തിൽ പാലാ രൂപത വികാരി ജനറൽ സെബാസ്റ്റ്യൻ വേത്താനത്ത് കുരിശിന്റെ വഴി സന്ദേശം നൽകി. സ്വയം  ശൂന്യമാകലിന്റെ അടയാളമായ കുരിശിനെ ജീവിതത്തോട് ചേർത്തുനിർത്തുന്നവരാണ് യഥാർത്ഥ ക്രിസ്ത്യാനികൾ എന്ന് അദ്ദേഹം പറഞ്ഞു. അരുവിത്തുറ ഫൊറോനാ വികാരി വെരി റവ ഫാ. സെബാസ്റ്റ്യൻ വെട്ടുകല്ലേൽ, കോളേജ് ബർസാർ റവ. ഫാ. ബിജു കുന്നയ്ക്കാട്ട്,  അസിസ്റ്റൻറ് വികാരിമാരായ ഫാ അബ്രഹാം കുഴിമുള്ളിൽ,  ഫാ.ജോസഫ് ചെ, ഫാ. ജോസഫ് കുഴിവേലിതടത്തിൽ തുടങ്ങിയവർ ശുശ്രൂഷകൾക്ക് നേതൃത്വം നൽകി. വലിയ നോമ്പ് പാതി പിന്നിട്ടതോടെ അരുവിത്തുറ വല്യച്ഛൻ മലയിൽ തീർത്ഥാടക തിരക്ക് വർദ്ധിച്ചിട്ടുണ്ട്. നാല്പതാംവെള്ളി ആചരണത്തിനുള്ള ഒരുക്കങ്ങളും വല്ല്യച്ചൻ മലയിൽ നടന്നു വരികയാണ്.

കേരളം

സംസ്ഥാനത്ത് പെട്രോളിയം ഉത്പന്നങ്ങൾ കൊണ്ടുവരുന്നതിന് രേഖകൾ വേണം; ഏപ്രിൽ 10 മുതൽ പെർമിറ്റ്‌ നിർബന്ധമാക്കി

തിരുവനന്തപുരം : പെട്രോളിയം ഉത്പന്നങ്ങൾ സംസ്ഥാനത്തിനകത്തേക്ക് കൊണ്ട് വരുന്നതിന് ഏപ്രിൽ 10 മുതൽ പെർമിറ്റ് നിർബന്ധമാക്കി. പെട്രോളിയം ഉൽപന്നങ്ങൾ കൊണ്ടുവരുന്നതിനും സൂക്ഷിക്കുന്നതിനും ആവശ്യമായ രേഖകളും നിബന്ധനകളും സംബന്ധിച്ച് സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചു. സംസ്ഥാനത്തിന് പുറത്തു നിന്നും 50 ലിറ്ററോ അതിൽ കൂടുതലോ ഉള്ള പെട്രോളിയം ഉൽപ്പന്നങ്ങൾ സംസ്ഥാനത്തിനകത്തേക്ക് കൊണ്ട് വരുന്ന വ്യക്തികൾ ബില്ല് / ഡെലിവറി നോട്ട് തുടങ്ങിയ മറ്റ് രേഖകളോടൊപ്പം ഡെപ്യൂട്ടി കമ്മീഷണർ, ടാക്‌സ്‌പെയർ സർവീസസ് ഹെഡ്ക്വാട്ടേഴ്സ്, തിരുവനന്തപുരം അപ്രൂവ് ചെയ്ത് നല്കുന്ന പെർമിറ്റിന്റെ ഒറിജിനൽ കൂടി ചരക്ക് നീക്കം നടത്തുമ്പോൾ കരുതണം.   ഒരു പെർമിറ്റ്‌ പ്രകാരം 75 ലിറ്റർ പെട്രോളിയം ഉത്പന്നങ്ങൾ മാത്രമേ സംസ്ഥാനത്തിനകത്തേക്ക് കൊണ്ടുവരാൻ സാധിക്കുകയുള്ളു. ഒരു വ്യക്തിക്ക് ആഴ്ചയിൽ ഒരു പെർമിറ്റ് മാത്രമേ അനുവദിക്കുകയുള്ളൂ. പെർമിറ്റിന്റെ കാലാവധി 3 ദിവസം ആയിരിക്കും. ഓയിൽ കമ്പനികൾക്ക് വേണ്ടി സംസ്ഥാനത്തിനകത്തേക്ക് കൊണ്ടുവരുന്ന പെട്രോളിയം ഉത്പന്നങ്ങൾക്കും പെട്രോളിയം ഉൽപ്പന്നങ്ങളുടെ ചില്ലറ വിൽപ്പനയ്ക്കായി കെ.ജി.എസ്.ടി. നിയമം 1963 പ്രകാരം രജിസ്‌ട്രേഷൻ എടുത്തിട്ടുള്ള അംഗീകൃത സ്ഥാപനങ്ങൾക്കും ഈ വിജ്ഞാപനം പ്രകാരമുള്ള പെർമിറ്റ് ആവശ്യമില്ല

കേരളം

വിഷുകൈനീട്ടമായി ക്ഷേമ പെൻഷൻ ഒരു ഗഡുകൂടി അനുവദിച്ചു, ലഭിക്കുക 62 ലക്ഷത്തോളം പേർക്കെന്ന് ധനമന്ത്രി

തിരുവനന്തപുരം: വിഷുവിനു മുന്നോടിയായി ഒരു ഗഡു ക്ഷേമ പെൻഷൻകൂടി അനുവദിച്ചതായി ധനകാര്യ മന്ത്രിയുടെ ഓഫീസ്‌ അറിയിച്ചു. സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക്‌ ഏപ്രിൽ മാസത്തെ പെൻഷനാണ്‌ വിഷുവിനു മുമ്പ്‌ വിതരണം ചെയ്യുന്നത്‌. ഇതിനായി 820 കോടി രൂപ അനുവദിച്ചതായി ധനകാര്യമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. 62 ലക്ഷത്തോളം പേർക്കാണ്‌ 1600 രൂപവീതം ലഭിക്കുന്നത്‌. അടുത്ത ആഴ്‌ച ഗുണഭോക്താക്കൾക്ക്‌ പെൻഷൻ ലഭിച്ചുതുടങ്ങും. വിഷുവിനുമുമ്പ്‌ മുഴുവൻ പേർക്കും പെൻഷൻ ലഭിക്കുന്നുവെന്ന്‌ ഉറപ്പാക്കാൻ ധനകാര്യ മന്ത്രി നിർദേശിച്ചു.  26 ലക്ഷത്തിലേറെ പേർക്ക്‌ ബാങ്ക്‌ അക്കൗണ്ടിൽ തുക എത്തും. മറ്റുള്ളവർക്ക്‌ സഹകരണ ബാങ്കുകൾ വഴി വീട്ടിലെത്തി പെൻഷൻ കൈമാറും. 8.46 ലക്ഷം പേർക്ക്‌ ദേശീയ പെൻഷൻ പദ്ധതിയിലെ കേന്ദ്ര വിഹിതം കേന്ദ്ര സർക്കാരാണ്‌ നൽകേണ്ടത്‌. ഇതിനാവശ്യമായ 24.31 കോടി രൂപയും സംസ്ഥാനം മുൻകൂർ അടിസ്ഥാനത്തിൽ അനുവദിച്ചിട്ടുണ്ട്‌. ഈ വിഹിതം കേന്ദ്ര സർക്കാരിന്റെ പിഎഫ്‌എംഎസ്‌ സംവിധാനം വഴിയാണ്‌ ഗുണഭോക്താക്കളുടെ ബാങ്ക്‌ അക്കൗണ്ടിലേക്ക്‌ ക്രഡിറ്റ്‌ ചെയ്യുന്നതെന്നും ധനകാര്യ മന്ത്രിയുടെ ഓഫീസ്‌ അറിയിച്ചു. 

പ്രാദേശികം

വഖഫ് നിയമ ഭേദഗതിക്കെതിരെ എസ്.ഐ.ഒ, സോളിഡാരിറ്റി സംയുക്ത പ്രതിഷേധം സംഘടിപ്പിച്ചു

ഈരാറ്റുപേട്ട: വഖഫ് നിയമ ഭേദഗതിക്കെതിരെ എസ്.ഐ.ഒ, സോളിഡാരിറ്റി നേതൃത്വത്തിൽ സംയുക്ത പ്രതിഷേധം സംഘടിപ്പിച്ചു. നൈനാർ മസ്ജിദിനു മുന്നിൽ നടന്ന പ്രതിഷേധം എസ്.ഐ.ഒ ജില്ലാ പ്രസിഡന്റ് ഫാറൂഖ് മുഹമ്മദ് ബിൽ കത്തിച്ച് ഉദ്ഘാടനം ചെയ്തു. സോളിഡാരിറ്റി ജില്ലാ വൈസ് പ്രസിഡന്റ് യാസിർ പുള്ളോലിൽ, എസ്.ഐ.ഒ ഈരാറ്റുപേട്ട ഏരിയാ പ്രസിഡന്റ് അൻസർ റഹീം, സോളിഡാരിറ്റി ഏരിയാ സെക്രട്ടറി വി.എം. ബാദുഷ തുടങ്ങിയവർ നേതൃത്വം നൽകി.

പ്രാദേശികം

പി ഡി പി പ്രതിഷേധ സംഗമം

ഈരാറ്റുപേട്ട.കേന്ദ സർക്കാർ നടത്തിയ വഖഫ് ഭേദഗതി കെതിരെ പിഡി പി ഈരാറ്റുപേട്ട മുനിസിപ്പൽ കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സംഗമം നടന്നു സെൻട്രൽ ജംഗ്ഷനിൽ നടന്ന സമരം പിഡിപി ജില്ലാ പ്രസിഡൻൻ്റ് നിഷാദ് നടക്കൽ ഉത്ഘാടനം നടത്തി കന്ദ്രവർമെൻൻ്റ് നടപടി തികച്ചും ഭരണഘടന ലംഘനമാണന്നും രാജ്യം ഭരിക്കുന്ന ബി ജെ പി ഗവർമെൻ്റ് രാജ്യമാകമാനം അരക്ഷിതവസ്ഥയ്ക്ക് കോപ്പ് കൂട്ടുകയാണന്നും ഉദ്ഘാടകൻ നിഷാദ് നടയ്ക്കൽ അഭിപ്രായപ്പെട്ടു പ്രതിഷേധ സംഗമത്തിൽ നേതാക്കളായ ഒഎ സക്കരിയ  നൗഫൽ കീഴേടംമുജിബ് മഠത്തിപ്പറമ്പിൽ കെ കെ റിയാസ് റിലീസ് മുഹമ്മദ്ഷിഹാബ് കല്ലുപുരയ്ക്കൽഫരിത് പുതുപറപ്പിൽ കാസിം കുട്ടി ഇ എ നവാസ് തുടങ്ങിയവർ നേതൃത്വം നൽകി