വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

പ്രാദേശികം

ലഹരി വിരുദ്ധ ബോധവൽക്കരണം : ഫ്യൂച്ചർ സ്റ്റാർസ് റീൽസ് കോമ്പറ്റീഷൻ

ഈരാറ്റുപേട്ട/mdkym: എംഎൽഎ സർവീസ് ആർമി പൂഞ്ഞാറിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ ഗുണമേന്മ പദ്ധതിയായ ഫ്യൂച്ചർ സ്റ്റാർസ് എഡ്യൂക്കേഷൻ  പ്രോജക്റ്റിന്റെ ആഭിമുഖ്യത്തിൽ  ലഹരി വിരുദ്ധ ബോധവൽക്കരണം ലക്ഷ്യമാക്കി അഖിലകേരള അടിസ്ഥാനത്തിൽ വിദ്യാർത്ഥികൾക്കും യുവജനങ്ങൾക്കുമായി ഒരു മിനിറ്റിൽ കുറയാത്ത ഒരു റീൽസ് കോമ്പറ്റീഷൻ  നടത്തുന്നതായി ഫ്യൂച്ചർ സ്റ്റാർസ് രക്ഷാധികാരി കൂടിയായ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു. ലഹരി രഹിത  കേരളം - സുരക്ഷിത ജീവിതം എന്ന മുദ്രാവാക്യം മുൻനിർത്തിയാണ് റീൽസ് കോമ്പറ്റീഷൻ സംഘടിപ്പിക്കുന്നത്. കേരളത്തിൽ വർധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെയുള്ള ക്യാമ്പയിന്റെ ഭാഗമായി ലഹരി ഉപയോഗത്തിന്റെ ദൂഷ്യ വശങ്ങളെക്കുറിച്ച്   കുട്ടികളെയും, യുവാക്കളെയും ബോധവാന്മാരാക്കുക എന്ന ഒരു സാമൂഹ്യ പ്രതിബദ്ധത മുൻനിർത്തിയാണ് ഈ അവധിക്കാലത്ത് ഇത്തരമൊരു റീൽസ് കോമ്പറ്റീഷൻ നടത്തുന്നത്. ഏപ്രിൽ അഞ്ചാം തീയതി മുതൽ ആരംഭിക്കുന്ന മത്സരത്തിൽ ഏപ്രിൽ 25-ആം തീയതി വരെ തങ്ങളുടെ സൃഷ്ടികൾ സമർപ്പിക്കാവുന്നതാണ്. മെയ് മാസം അഞ്ചാം തീയതി മത്സര വിജയികളെ പ്രഖ്യാപിക്കും.  ഒന്നാം സമ്മാനത്തിന് അർഹരാകുന്നവർക്ക് 10000 രൂപയും  സർട്ടിഫിക്കറ്റും ലഭിക്കും. രണ്ടാം സമ്മാനത്തിന് അർഹരാകുന്നവർക്ക് 7500 രൂപയും സർട്ടിഫിക്കറ്റും, മൂന്നാം സമ്മാനത്തിന് അർഹരാകുന്നവർക്ക് 5000 രൂപയും സർട്ടിഫിക്കറ്റും ആണ്  നൽകുന്നത്.  കൂടാതെ ലൈക്കുകളുടെയും, ഷെയറുകളുടെയും അടിസ്ഥാനത്തിൽ മോസ്റ്റ് പോപ്പുലർ റീൽസ് തെരഞ്ഞെടുക്കുന്നതും, 5000 രൂപയും സർട്ടിഫിക്കറ്റും നൽകുന്നതുമാണ്. കൂടാതെ മികച്ച പെർഫോമൻസ് കാഴ്ചവയ്ക്കുന്ന 10 റീൽസുകൾക്ക് പ്രോത്സാഹന സമ്മാനവും നൽകുന്നതാണ്.  സ്വന്തമായി നിർമ്മിച്ചതും  ഒരു മിനിറ്റിൽ കവിയാതെയുമുള്ള  റീൽസുകളാണ് മത്സരത്തിനായി പരിഗണിക്കുക. ലഹരി വിരുദ്ധ അവബോധം  പോസിറ്റീവ് സന്ദേശങ്ങളിലൂടെ പ്രചരിപ്പിക്കുക, ശാസ്ത്രീയവും പ്രായോഗികവുമായ അപബോധവും നിർദ്ദേശങ്ങളും നൽകുക, ലഹരി ഉപയോഗത്തിന്റെ ആഘാതങ്ങൾ ഹൈലൈറ്റ് ചെയ്യുക, ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക, ലഹരി വിമുക്തമാക്കാൻ സഹായിക്കുന്ന വിഭവങ്ങളെക്കുറിച്ച് ബോധവൽക്കരണം നൽകുക തുടങ്ങിയവയാണ് കോമ്പറ്റീഷന്റെ ഉദ്ദേശലക്ഷ്യങ്ങൾ. മത്സരത്തിൽ പങ്കെടുക്കുന്നതിനും കൂടുതൽ വിവരങ്ങൾക്കുമായി   7902609306, 9400376678, 9446602182 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക. മറ്റ് വിശദാംശങ്ങൾക്ക് ഇതോടൊപ്പമുള്ള ക്യുആർ കോഡ് മുഖേന ലഭ്യമാണ്

പ്രാദേശികം

മസ്ജിദുൽ ഇസ്ലാം കടുവമൂഴി ഈദ് ഗാഹ് അജുമൽ ഹികമി നേതൃത്വം നൽകി.

ഈരാറ്റുപേട്ട: ഒരു മാസം നീണ്ട വ്രതാനുഷ്ഠാനത്തിന് പരിസമാപ്തി കുറിച്ച് വിശ്വാസികൾ ആഹ്ലാദപൂർവം ഈദുൽ ഫിത്‍ർ (ചെറിയ പെരുന്നാൾ) ആഘോഷിച്ചു. റമദാനിൽ ആർജിച്ച ജീവിത വിശുദ്ധി വരുന്ന കാലങ്ങളിൽ കൈമോശംവരാതെ കാത്തുസൂക്ഷിക്കണമെന്ന് ഇമാമുമാർ ഖുതുബയിൽ (ഉദ്ബോധന പ്രസംഗം) ഉദ്ബോധിപ്പിച്ചു. ഫലസ്തീനിൽ തുടരുന്ന ഇസ്രായിൽ വംശഹത്യ, വഖഫ് ബിൽ വഴി മുസ്‌ലിം സ്വത്തുക്കൾ കൈക്കലാക്കാനുള്ള സംഘ്പരിവാർ അജണ്ട, വർധിച്ചു വരുന്ന ലഹരി ഉപയോഗം തുടങ്ങി വിവിധ സമകാലിക വിഷയങ്ങൾ ഇമാമുമാരുടെ പ്രസംഗത്തിൽ കടന്നുവന്നു നമസ്കാരത്തിനു ശേഷം മധുപലഹാരങ്ങൾ കൈമാറിയും പരസ്പരം ആലിംഗനം ചെയ്തും വിശ്വാസികൾ സന്തോഷം പങ്കിട്ടു. നൈനാർ പള്ളി ജുഅ മസ്ജിദിൽ അഷറഫ് മൗലവി, പുത്തൻ പള്ളി ജുമാ മസ്ജിദിൽ ബി.എച്ച്. അലി മൗലവി, തെക്കേക്കര മുഹ്‌യിദ്ദീൻ ജുമാ മസ്ജിദിൽ വി.പി. മുഹമ്മദ് സുബൈർ മൗലവി അൽ ഖാസിമിയും നമസ്കാരത്തിന് നേതൃത്വം നൽകി.  വിവിധ സംഘടനകൾ നടത്തുന്ന നടയ്ക്കൽ സ്പോർട്ടിഗോ മൈതാനത്തെ സംയുക്ത ഈദ് ഗാഹിൽ ഖാലിദ് മദനി ആലുവ നേതൃത്വം നൽകി. എം.ജി.എച്ച്.എസ്.സ്കൂൾ ഗ്രൗണ്ടിൽ കെ.എൻ.എം ഈദ് ഗാഹിന് ഹുസൈൻ നജാത്തിയും തെക്കേക്കര ഗവ.ഹയർ സെക്കണ്ടറി സ്കൂൾ കെ.എൻ.എം ഈദ് ഗാഹിൽ യാസീൻ സ്വലാഹിയും കടുവാമൂഴി ബസ്സ് സ്റ്റാന്റ് ഗ്രൗണ്ടിലെ വിസ്ഡം ഈദ് ഗാഹിൽ അജ്മൽ ഹികമിയും പ്രാർഥനക്ക് നേതൃത്വം നൽകി.  

പ്രാദേശികം

വ്രത ശുദ്ധിയോടെ വിശ്വാസികൾ പെരുന്നാൾ ആഘോഷിച്ചു

ഈരാറ്റുപേട്ട: ഒരു മാസം നീണ്ട വ്രതാനുഷ്ഠാനത്തിന് പരിസമാപ്തി കുറിച്ച് വിശ്വാസികൾ ആഹ്ലാദപൂർവം ഈദുൽ ഫിത്‍ർ (ചെറിയ പെരുന്നാൾ) ആഘോഷിച്ചു.  റമദാനിൽ ആർജിച്ച ജീവിത വിശുദ്ധി വരുന്ന കാലങ്ങളിൽ കൈമോശംവരാതെ കാത്തുസൂക്ഷിക്കണമെന്ന് ഇമാമുമാർ ഖുതുബയിൽ (ഉദ്ബോധന പ്രസംഗം) ഉദ്ബോധിപ്പിച്ചു. ഫലസ്തീനിൽ തുടരുന്ന ഇസ്രായിൽ വംശഹത്യ, വഖഫ് ബിൽ വഴി മുസ്‌ലിം സ്വത്തുക്കൾ കൈക്കലാക്കാനുള്ള സംഘ്പരിവാർ അജണ്ട, വർധിച്ചു വരുന്ന ലഹരി ഉപയോഗം തുടങ്ങി വിവിധ സമകാലിക വിഷയങ്ങൾ ഇമാമുമാരുടെ പ്രസംഗത്തിൽ കടന്നുവന്നു.    നമസ്കാരത്തിനു ശേഷം മധുപലഹാരങ്ങൾ കൈമാറിയും പരസ്പരം ആലിംഗനം ചെയ്തും വിശ്വാസികൾ സന്തോഷം പങ്കിട്ടു.  നൈനാർ പള്ളി ജുഅ മസ്ജിദിൽ അഷറഫ് മൗലവി, പുത്തൻ പള്ളി ജുമാ മസ്ജിദിൽ ബി.എച്ച്. അലി മൗലവി, തെക്കേക്കര മുഹ്‌യിദ്ദീൻ ജുമാ മസ്ജിദിൽ വി.പി. മുഹമ്മദ് സുബൈർ മൗലവി അൽ ഖാസിമിയും നമസ്കാരത്തിന് നേതൃത്വം നൽകി.  വിവിധ സംഘടനകൾ നടത്തുന്ന നടയ്ക്കൽ സ്പോർട്ടിഗോ മൈതാനത്തെ സംയുക്ത ഈദ് ഗാഹിൽ ഖാലിദ് മദനി ആലുവ നേതൃത്വം നൽകി.  എം.ജി.എച്ച്.എസ്.സ്കൂൾ ഗ്രൗണ്ടിൽ കെ.എൻ.എം ഈദ് ഗാഹിന് ഹുസൈൻ നജാത്തിയും തെക്കേക്കര ഗവ.ഹയർ സെക്കണ്ടറി സ്കൂൾ കെ.എൻ.എം ഈദ് ഗാഹിൽ യാസീൻ സ്വലാഹിയും കടുവാമൂഴി ബസ്സ് സ്റ്റാന്റ് ഗ്രൗണ്ടിലെ വിസ്ഡം ഈദ് ഗാഹിൽ അജ്മൽ ഹികമിയും പ്രാർഥനക്ക് നേതൃത്വം നൽകി.

കേരളം

ചെറിയ പെരുന്നാളിനെ വരവേൽക്കാനൊരുങ്ങി മുസ്ലിം സമൂഹം

ഈരാറ്റുപേട്ട:പുണ്യങ്ങളുടെ പൂക്കാലമായ റമസാൻ വിടവാങ്ങുന്നതോടെ ചെറിയ പെരുന്നാളിനെ വരവേൽക്കാനുള്ള ഒരുക്കത്തിലാണ് വിശ്വാസി സമൂഹം. ഞായാറാഴ്ച മാസപിറവി കാണുകയാണെങ്കി ൽ തിങ്കളാഴ്ചയോ അല്ലെങ്കിൽ റമസാൻ 30 പൂ ർത്തീകരിച്ച് ചൊവ്വാഴ്ചയുമാകും ഈദുൽ ഫിത്വ ർ. റമസാന്‍ മാസത്തെ പുണ്യ നിമിഷങ്ങള്‍ പകര്‍ന്നു നല്‍കിയ ആത്മസംതൃപ്തിയിലും ആത്മീയ വിശുദ്ധി കൈവിടാതെയും വിശ്വാസികള്‍ ചെറിയ പെരുന്നാള്‍ ആഘോഷിക്കും ഈദുല്‍ ഫിത്വറിനോടനുബന്ധിച്ച് നല്‍കേണ്ട നിര്‍ബന്ധ ദാനമാണ് ഫിത്വര്‍ സകാത്ത്.  റമസാനിലെ അവസാന പകലില്‍ സൂര്യസ്തമയത്തോടെ ഇത് ധാന്യമായോ പണമായോ പാവങ്ങൾക്കും നൽകും. ഈരാറ്റുപേട്ട പുത്തൻപള്ളി ജമാ അത്ത് 20 ടൺ അരി2000 കുടുംബങ്ങളിൽ എത്തിച്ചു കൊടുത്തു. വൃതശുദ്ധി നിറഞ്ഞ കാലത്തിന് പരിസമാപ്തിയായി  പുല ര്‍ച്ചെ തന്നെ കുളിച്ചൊരുങ്ങി പുതുവസ്ത്രങ്ങളണിഞ്ഞ് ഈരാറ്റുപേട്ടയിലെ  വിവിധ ജുംഅ മസ്ജിദുകളിലും ഈദ് ഗാഹുകളിലുമായി നമസ്‌കാരത്തിനായി രാവിലെ വിശ്വാസികളെത്തും.    ഈരാറ്റുപേട്ട നൈനാർ മസ്ജിദിൽ അഷറഫ് മൗലവിയും പുത്തൻപള്ളിയിൽ അലി മൗലവിയും മുഹിയിദ്ദീൻ പള്ളിയിൽ വി.പി.സുബൈർ മൗലവിയും ,കടുവാ മൂഴി മസ്ജിദിൽ നൂറിൽ ടി എം.ഇബ്രാഹിം കുട്ടി മൗലവിയും. നടയ്ക്കൽ ഹുദ മസ്ജിദിൽ ഉനൈസ് മൗലവിയും. അമാൻ മസ്ജിദിൽ അബു ഷമ്മാസ് മൗലവി യും നമസ്ക്കാരത്തിനും ഖുതുബയ്ക്കും നേതൃത്വം നൽകും.  വിവിധസംഘടനകൾ നടത്തുന്ന സംയുക്ത ഈദ് ഗാഹ് നടയ്ക്കൽ സ്പോർട്ടി കോ ടർ ഫിലും കെ.എൻ എം ഈദ് ഗാഹ് മുസ്ലിം ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിലും നടക്കും. നമസ്‌കാരത്തിനും ഇമാമുമാരുടെ ഖുത്തുബ (പ്രസംഗം)യ്ക്കും ശേഷം പരസ്പരം ആശ്ലേഷിച്ചും ഹസ്തദാനം നല്‍കിയും സ്‌നേഹം പങ്ക് വെച്ചും ബന്ധു വീടുകള്‍ സന്ദര്‍ശിച്ചും ഈദാശംസകള്‍ കൈമാറും പെരുന്നാളിന്റെ തലേദിവസം തന്നെ പള്ളിക ൾ തക്ബീർ ധ്വനികളാൽ പ്രാർഥനാനിർഭരമാ കും. മൈലാഞ്ചിയിടലും മറ്റുമായി വീടുകളും ആ ഘോഷരാവിൽ നിറയും.. ഈരാറ്റുപേട്ട:പുണ്യങ്ങളുടെ പൂക്കാലമായ റമസാൻ വിടവാങ്ങുന്നതോടെ ചെറിയ പെരുന്നാളിനെ വരവേൽക്കാനുള്ള ഒരുക്കത്തിലാണ് വിശ്വാസി സമൂഹം.  ഞായാറാഴ്ച മാസപിറവി കാണുകയാണെങ്കി ൽ തിങ്കളാഴ്ചയോ അല്ലെങ്കിൽ റമസാൻ 30 പൂ ർത്തീകരിച്ച് ചൊവ്വാഴ്ചയുമാകും ഈദുൽ ഫിത്വ ർ. റമസാന്‍ മാസത്തെ പുണ്യ നിമിഷങ്ങള്‍ പകര്‍ന്നു നല്‍കിയ ആത്മസംതൃപ്തിയിലും ആത്മീയ വിശുദ്ധി കൈവിടാതെയും വിശ്വാസികള്‍ ചെറിയ പെരുന്നാള്‍ ആഘോഷിക്കും ഈദുല്‍ ഫിത്വറിനോടനുബന്ധിച്ച് നല്‍കേണ്ട നിര്‍ബന്ധ ദാനമാണ് ഫിത്വര്‍ സകാത്ത്.  റമസാനിലെ അവസാന പകലില്‍ സൂര്യസ്തമയത്തോടെ ഇത് ധാന്യമായോ പണമായോ പാവങ്ങൾക്കും നൽകും. ഈരാറ്റുപേട്ട പുത്തൻപള്ളി ജമാ അത്ത് 20 ടൺ അരി2000 കുടുംബങ്ങളിൽ എത്തിച്ചു കൊടുത്തു. വൃതശുദ്ധി നിറഞ്ഞ കാലത്തിന് പരിസമാപ്തിയായി  പുല ര്‍ച്ചെ തന്നെ കുളിച്ചൊരുങ്ങി പുതുവസ്ത്രങ്ങളണിഞ്ഞ് ഈരാറ്റുപേട്ടയിലെ  വിവിധ ജുംഅ മസ്ജിദുകളിലും ഈദ് ഗാഹുകളിലുമായി നമസ്‌കാരത്തിനായി രാവിലെ വിശ്വാസികളെത്തും.  ഈരാറ്റുപേട്ട നൈനാർ മസ്ജിദിൽ അഷറഫ് മൗലവിയും പുത്തൻപള്ളിയിൽ അലി മൗലവിയും മുഹിയിദ്ദീൻ പള്ളിയിൽ വി.പി.സുബൈർ മൗലവിയും ,കടുവാ മൂഴി മസ്ജിദിൽ നൂറിൽ ടി എം.ഇബ്രാഹിം കുട്ടി മൗലവിയും. നടയ്ക്കൽ ഹുദ മസ്ജിദിൽ ഉനൈസ് മൗലവിയും. അമാൻ മസ്ജിദിൽ അബു ഷമ്മാസ് മൗലവി യും നമസ്ക്കാരത്തിനും ഖുതുബയ്ക്കും നേതൃത്വം നൽകും.  വിവിധസംഘടനകൾ നടത്തുന്ന സംയുക്ത ഈദ് ഗാഹ് നടയ്ക്കൽ സ്പോർട്ടി കോ ടർഫിലും കെ.എൻ എം ഈദ് ഗാഹ് മുസ്ലിം ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിലും നടക്കും.നമസ്‌കാരത്തിനും ഇമാമുമാരുടെ ഖുത്തുബ (പ്രസംഗം)യ്ക്കും ശേഷം പരസ്പരം ആശ്ലേഷിച്ചും ഹസ്തദാനം നല്‍കിയും സ്‌നേഹം പങ്ക് വെച്ചും ബന്ധു വീടുകള്‍ സന്ദര്‍ശിച്ചും ഈദാശംസകള്‍ കൈമാറും പെരുന്നാളിന്റെ തലേദിവസം തന്നെ പള്ളിക ൾ തക്ബീർ ധ്വനികളാൽ പ്രാർഥനാനിർഭരമാകും. മൈലാഞ്ചിയിടലും മറ്റുമായി വീടുകളും ആ ഘോഷരാവിൽ നിറയും..          

കേരളം

മെയ് 1 മുതൽ പണം പിൻവലിക്കാൻ കൂടുതൽ നിരക്ക് നൽകേണ്ടി വരും;

മെയ് 1 മുതൽ പണം പിൻവലിക്കാൻ കൂടുതൽ നിരക്ക് നൽകേണ്ടി വരും;i ഉയർന്ന ചാർജുകൾ ഒഴിവാക്കാനുള്ള വഴികൾ; അറിയേണ്ടതെല്ലാം എടിഎമ്മുമായി ബന്ധപ്പെട്ട് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI) ഇപ്പോൾ ഒരു വലിയ അംഗീകാരം നൽകിയിരിക്കുകയാണ്. 2025 മെയ് ഒന്ന് മുതൽ എടിഎമ്മിൽ നിന്ന് പണം പിൻവലിക്കുന്നതിനുള്ള ഫീസ് വർധിക്കും. എടിഎം ഇന്റർചേഞ്ച് ഫീസ് വർദ്ധിപ്പിക്കാൻ റിസർവ് ബാങ്ക് അനുമതി നൽകി.  ഈ മാറ്റം ബാങ്ക് ഉപഭോക്താക്കളുടെ സാമ്പത്തിക, സാമ്പത്തിക ഇതര ഇടപാടുകളെ ഒരുപോലെ ബാധിക്കും. സാമ്പത്തിക ഇടപാടുകൾക്കുള്ള ഫീസ് രണ്ട് രൂപ വർധിച്ച് 17 രൂപയിൽ നിന്ന് 19 രൂപയായി ഉയരും. കൂടാതെ, ബാലൻസ് പരിശോധിക്കുന്നത് പോലുള്ള ഇതര സാമ്പത്തിക ഇടപാടുകൾക്ക് ഒരു രൂപയുടെ വർദ്ധനവുണ്ടാകും, ഇത് ഏഴ് രൂപയായി മാറും.   ● സാമ്പത്തിക ഇടപാടുകൾക്കുള്ള ഫീസ് 2 രൂപ വർദ്ധിക്കും. ● സാമ്പത്തിക ഇടപാടുകൾക്കുള്ള ഫീസ് 17 രൂപയിൽ നിന്ന് 19 രൂപയാകും.  ● സാമ്പത്തികേതര ഇടപാടുകൾക്കുള്ള ഫീസ് ഒരു രൂപ വർദ്ധിക്കും.   5 സൗജന്യ പിൻവലിക്കലുകൾ ഓരോ മാസവും ബാങ്കുകൾ അവരുടെ ഉപഭോക്താക്കൾക്ക് സൗജന്യമായി എടിഎം-ൽ നിന്ന് പണം എടുക്കാൻ ഒരു പരിധി വെച്ചിട്ടുണ്ട്. നിങ്ങൾ ഒരു മെട്രോ നഗരത്തിലാണ് താമസിക്കുന്നതെങ്കിൽ, അഞ്ച് സൗജന്യ ഇടപാടുകൾ വരെ നടത്താം. മെട്രോ ഇതര പ്രദേശങ്ങളിൽ മൂന്ന് സൗജന്യ ഇടപാടുകളും അനുവദിച്ചിരിക്കുന്നു. ഈ സൗജന്യ പരിധി കഴിഞ്ഞാൽ കൂടുതൽ പണം പിൻവലിക്കുകയാണെങ്കിൽ, അതിന് അധികമായി ഫീസ് നൽകേണ്ടിവരും. ഇന്റർചേഞ്ച് ഫീസ് വർധിച്ചത് കാരണം ഈ തുക ഉയരും. എന്താണ് ഇന്റർചേഞ്ച് ഫീസ്? ഒരു ഉപഭോക്താവ് അവരുടെ ബാങ്കിന്റേതല്ലാത്ത മറ്റേതെങ്കിലും ബാങ്കിന്റെ എടിഎം ഉപയോഗിക്കുമ്പോൾ, ആ എടിഎം-ന്റെ ഉടമയായ ബാങ്കിന് ഉപഭോക്താവിൻ്റെ ബാങ്ക് ഒരു ചെറിയ തുക നൽകേണ്ടി വരും. ഇതിനെയാണ് ഇന്റർചേഞ്ച് ഫീസ് എന്ന് പറയുന്നത്. മറ്റു ബാങ്കുകളിലെ ആളുകൾക്ക് കൂടി തങ്ങളുടെ എടിഎം ഉപയോഗിക്കാൻ സൗകര്യം നൽകുന്നതിന് ആ ബാങ്കിന് വരുന്ന ചിലവുകൾ ഈ തുകയിൽ നിന്ന് കിട്ടും. ഈ എടിഎം ഫീസുകൾ അവസാനമായി പുതുക്കിയത് 2021 ജൂണിലാണ്.ഉയർന്ന ചാർജുകൾ ഒഴിവാക്കാനുള്ള വഴികൾ🔹🔹🔹 1. സൗജന്യ ഇടപാട് പരിധി പ്രയോജനപ്പെടുത്താൻ നിങ്ങളുടെ സ്വന്തം ബാങ്കിന്റെ എടിഎം ഉപയോഗിക്കുക. 2. നിങ്ങളുടെ എടിഎം പിൻവലിക്കലുകൾ നിരീക്ഷിക്കുക, അങ്ങനെ സൗജന്യ പരിധിക്കുള്ളിൽത്തന്നെ നിൽക്കാൻ സാധിക്കും. 3. പണം പിൻവലിക്കേണ്ട ആവശ്യം കുറയ്ക്കുന്നതിന് ഡിജിറ്റൽ ബാങ്കിംഗും ഓൺലൈൻ പേയ്‌മെന്റ് ഓപ്ഷനുകളും തിരഞ്ഞെടുക്കുക... 4. ബാലൻസ് പരിശോധിക്കുന്നതിന് വേണ്ടി എ ടി എമ്മിന് പകരം മറ്റ് സംവിധാനങ്ങൾ ഉപയോഗിക്കുക

പ്രാദേശികം

കമ്പ്യൂട്ടർ ചരിത്ര വഴിയിലെ വനിതാ സാന്നിധ്യം അടയാളപ്പെടുത്തി അരുവിത്തുറ കോളേജിലെ വിദ്യാർത്ഥിനികളുടെ പുസ്തകം പുറത്തിറങ്ങി

അരുവിത്തുറ :അരുവിത്തുറ സെന്റ് ജോർജ്ജ് കോളേജിലെ കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് വിഭാഗത്തിലെ പെൺകുട്ടികൾ, കോളേജിലെ വിമൻസ് സെല്ലുമായി സഹകരിച്ച് കമ്പ്യൂട്ടിംഗിന്റെ ലോകത്തെ രൂപപ്പെടുത്തിയ 26 മുൻനിര വനിതകൾക്ക് ആദരസൂചകമായി "കമ്പ്യൂട്ടിംഗിലെ വനിതകൾ" എന്ന പുസ്തകം പുറത്തിറക്കി. ലോകത്തിലെ ആദ്യത്തെ കമ്പ്യൂട്ടർ പ്രോഗ്രാമറായ അഡാ ലവ്‌ലേസ് മുതൽ ആദ്യത്തെ കംപൈലർ കണ്ടുപിടിച്ച ഗ്രേസ് ഹോപ്പർ, അമേരിക്കയിൽ കമ്പ്യൂട്ടർ സയൻസിൽ പിഎച്ച്ഡി നേടിയ ആദ്യ വനിതയായ സിസ്റ്റർ മേരി കെന്നത്ത് കെല്ലർ വരെ, ആധുനിക കമ്പ്യൂട്ടിംഗിന് അടിത്തറയിട്ട വനിതകളുടെ കഥകളാണ് പുസ്തകത്തിൽ ഉള്ളത്  പുസ്തകത്തിൻ്റെ രചന ക്കൊപ്പം ടൈപ്പ് സെറ്റിങ്ങ് , രൂപകൽപ്പന എന്നിവയും വിദ്യാർത്ഥിനികൾ തന്നെയാണ് നിർവഹിച്ചത്. കപ്യൂട്ടർ ആപ്ലികേഷൻ വിഭാഗത്തിലെ അദ്ധ്യാപിക ഡോ.അനു തോമസിൻ്റെ മാർഗ്ഗനിർദേശത്തിൽ അശ്വതി വി ബി, അനഘ ആർ, സനിറ്റ സിബി എന്നീ ബി.സി.എ വിദ്യാർത്ഥികളാണ് പുസ്തകത്തിന്റെ എഡിറ്റർമാരായി പ്രവർത്തിച്ചത്.  പുസ്തകത്തിൻറെ ആദ്യ കോപ്പി കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ സിബി ജോസഫിൽ നിന്ന് പാലാ നഗരസഭ ലൈബ്രറിക്ക് വേണ്ടി ലൈബ്രേറിയൻ സിസിലി പി ഏറ്റുവാങ്ങി. ചടങ്ങിൽ വൈസ് പ്രിൻസിപ്പൽ ഡോ ജിലു ആനി ജോൺ, ബി.സി. എ വിഭാഗം മേധാവി ഡോ ജസ്റ്റിൻ ജോയി, അദ്ധ്യാപകരായ ഡോ അനു തോമസ് , ഡോ.ജമനി ജോർജ്, ഡോ.സൗമ്യ ജോർജ് ,ലിനു റ്റി ജയിംസ് തേജിമോൾ ജോർജ് തുടങ്ങിയവർ പങ്കെടുത്തു.

കോട്ടയം

പണയത്തിലിരുന്ന സ്വർണ്ണം എടുത്ത് വീട്ടിൽ കൊണ്ടുവന്ന് മണിക്കൂറുകൾക്കുള്ളിൽ മോഷണം

കോട്ടയം :കോട്ടയത്ത് കളത്തിൽപ്പടിയിലാണ് സംഭവം.പിൻ ഭാഗത്തെ കതക് കുത്തിത്തുറന്ന് വീടിനുള്ളിൽ കയറിയാണ് 5 പവനോളം, സ്വർണവും 3500 രൂപയും കവർന്നത്. കളത്തിൽപ്പടി തൊട്ടിയിൽ ജയ്‌നമ്മ ജോയിയുടെ വീട്ടിലാണ്വെള്ളിയാഴ്ച വൈകുന്നേരത്തോടെ കവർച്ച നടന്നത്. അലമാരയിൽ സൂക്ഷിച്ചിരുന്ന ജയ്‌നമ്മയുടെ മകളുടെ മൂന്ന് പവൻ തൂക്കമുള്ള ഷോ മാല, വള, കമ്മൽ, മോതിരം എന്നിവയാണ് നഷ്ടപ്പെട്ടത്.  ജയ്‌നമ്മയുടെ മകൻ കഞ്ഞിക്കുഴി സർവീസ് സഹകരണ ബാങ്കിൽ പണയത്തിൽ വച്ചിരുന്ന സ്വർണം എടുത്ത് വെള്ളിയാഴ്ച 12 മണിയോടെയാണ് വീട്ടിൽ ഏൽപ്പിച്ചത്. തുടർന്ന് കൈവശം ഉണ്ടായിരുന്ന രണ്ട് ഗ്രാം മോതിരം, മൂന്നര ഗ്രാം വരുന്ന കമ്മൽ, 3500 രൂപ എന്നിവയോടൊപ്പം തിരിച്ചെടുത്ത പണയ ആഭരണങ്ങളും ചേർത്ത് അലമാരയിൽ സൂക്ഷിച്ചു വച്ചു.തുടർന്ന് ജയ്‌നമ്മ, മകളും,കൊച്ചുമകനുമായി കുട്ടിയുടെ തെറാപ്പി സ്‌കൂളിലേക്ക് ഉച്ചകഴിഞ്ഞ് 2 മണിക്ക് പോയി.പിന്നീട് 5 മണിയോടെ തിരിച്ചെത്തിയപ്പോഴാണ് കവർച്ചാ വിവരം മനസ്സിലാക്കിയത്. തുടർന്ന് ഈസ്റ്റ് പോലീസ് അധികൃതരെ വിവരം അറിയിച്ചു.വിരലടയാളം വിദഗ്ധരും സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു.

പ്രാദേശികം

റമസാനിലെ അവസാനത്തെ വെള്ളിയാഴ്ച മസ്ജിദുകൾനിറഞ്ഞു കവിഞ്ഞു

ഈരാറ്റുപേട്ട:റമസാനിലെ അവസാനത്തെ വെള്ളിയാഴ്ചയായിരുന്നു കഴിഞ്ഞ ദിവസം കടന്നു പോയത്. ഈരാറ്റുപേട്ടയിലെ മസ്ജിദുകൾ വിശ്വാസികളെ കൊണ്ട് നിറഞ്ഞു കവിഞ്ഞു വർഷത്തിലൊരിക്കല്‍ വിരുന്നെത്തുന്ന റമസാൻനോമ്പ് പാരസ്പര്യത്തിന്റെ ഊഷ്മളതയും അസുലഭാവസരങ്ങളുമാണ് വിശ്വാസികൾക്ക് സമ്മാനിച്ചത്. ഈ വെള്ളിയാഴ്ച റമസാൻ 27 യായിരുന്നു.. റമദാനിലെ പുണ്യരാവായ ലൈലത്തുൽ ഖദ്ർ പ്രതീക്ഷിച്ചു കൊണ്ട് തന്നെ വ്യാഴാഴ്ച വിശ്വാസികൾ പള്ളി കളിൽ പ്രാർത്ഥനകളാൽ മുഴുകിയും ഖുർആൻ പാരായണം നടത്തിയും സ്ത്രീകൾ  വീടുകളിൽ ഖുർആൻ പാരായണം നടത്തിയും പ്രാർത്ഥനകളാലും കഴിച്ചു കൂട്ടി. ഇമാമുമാര്‍ വെള്ളിയാഴ്ച ജുമുഅ പ്രസംഗത്തിൽ റമസാന് ഔപചാരിക യാത്രാമൊഴി ചൊല്ലി. അസ്സലാമു അലൈക യാ ശഹ്‌റ റമസാന്‍'' എന്ന ഇമാമുമാരുടെ ഉപചാരം ചൊല്ലല്‍ വേദനയോടെയാണ് വിശ്വാസികള്‍ ശ്രവിച്ചത്. നിർബന്ധ ദാനത്തിനും പുറമെ ധാനധർമ്മങ്ങൾ വർധിപ്പിക്കാനും അശരണരെയും ആലംബഹീനരെയും സഹായിക്കാനും അവർക്ക് ജീവിത വിഭവങ്ങൾ എത്തിച്ചു കൊടുക്കുവാനുള്ള ബാധ്യത വിശ്വാസികൾക്ക് ഉണ്ടെന്നു ഇമാമുമാർ ജുംഅ പ്രസംഗത്തിൽ പറഞ്ഞു. വഖഫ് നിയമം ഭേദഗതി ചെയ്യാനുള്ള കേന്ദ്ര സർക്കാർ നീക്കം ഉപേക്ഷിക്കണമെന്ന് ഇമാമുമാർ ആവശ്യപ്പെട്ടു. റമസാൻ വിട പറയാൻ എതാനും ദിവസം ബാക്കി നിൽക്കേ ചെറിയ പെരുന്നാൾ വരവേൽക്കാൻ വിശ്വാസി സമൂഹം ഒരുങ്ങി കഴിഞ്ഞു