വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

പ്രാദേശികം

അരുവിത്തുറ കോളേജിൽ ഇൻ്റർ കോളേജിയേറ്റ് എൻസിസി ഫെസ്റ്റ്

ഈരാറ്റുപേട്ട :അരുവിത്തുറ സെന്റ് ജോർജ് എൻ സി സി യൂണിറ്റിന്റെ നേത്രത്വത്തിൽ ഇൻ്റർനകോളേജിയേറ്റ് എൻ.സി.സി. ഫെസ്റ്റ് സംഘടിപ്പിച്ചു. 17 -ാം കേരള എൻ സി സി ബറ്റാലിയൻ കമാൻഡിങ്ങ് ഓഫീസർ ലഫ്റ്റെന്റ്  കേണൽ വി. സതീഷ് കുമാർ ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. സിബി ജോസഫ് അദ്ധ്യക്ഷത വഹിച്ചു. കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ. ജിലു ആനി ജോൺ, എൻ.സി.സി.ഓഫീസർ ക്യാപ്റ്റൻ ഡോ.ലൈജു വർഗിസ്, അബിൻ ജസ്റ്റിസ് എന്നിവർ യോഗത്തിൽ സംസാരിച്ചു. സംസ്ഥാനത്തെ വിവിധ കലാലയങ്ങളിൽ നിന്ന് നൂറുകണക്കിന്  കേഡറ്റ്സ് ഫെസ്റ്റിൽ പങ്കെടുത്തു. ഗാർഡ് ഓഫ് ഓണർ,ഫുട്ബോൾ, ഡ്രിൽ, ബെസ്റ്റ് കേഡറ്റ്സ്, ടഗ് ഓഫ് വാർ ,സംഗീതം, പുഷ് അപ്പ് തുടങ്ങിയവയിൽ മത്സരം സംഘടിപ്പിച്ചു.

കേരളം

മുല്ലപ്പെരിയാർ ഡാമും ജില്ലാ കളക്ട്രേറ്റും അടക്കം പലയിടത്തായി ബോംബ് ഭീഷണി

ഇടുക്കി: ബോംബ് ഭീഷണിയെ തുടർന്ന് ഇടുക്കിയിൽ വ്യാപക പരിശോധന. ഇമെയിൽ വഴി വന്ന ഭീഷണി സന്ദേശമാണ് പരിശോധനയ്ക്ക് കാരണം. ഇടുക്കി ജില്ലാ കളക്ട്രേറ്റ്, മുട്ടം കോടതി, ഇടുക്കി ഡാം, മുല്ലപ്പെരിയാർ ഡാം എന്നിവിടങ്ങൾക്കാണ് നിലവിൽ ബോംബ് ഭീഷണിയുള്ളത്. ബോംബ് സ്ക്വാഡ് ജില്ലാ ചാർജ് ഓഫീസർ പി. മനോജ് കുമാറിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘം ജില്ലാ കളക്ട്രേറ്റിൽ പരിശോധന നടത്തിയെങ്കിലും ബോംബ് കണ്ടെത്താനായില്ല. ഭീഷണി നേരിടുന്ന മറ്റിടങ്ങളിലും പൊലീസും ബോംബ് സ്ക്വാഡും പരിശോധന നടത്തുന്നുണ്ട്. ജില്ലാ കളക്ട്രേറ്റിൽ ബോംബ് കണ്ടെത്താൻ വൈദഗ്ധ്യം നേടിയ മാഗി, ഡോളി തുടങ്ങിയ നായകളെയാണ് പരിശോധനക്കായി നിയോഗിച്ചത്. കളക്ട്രേറ്റിലും ബോംബ് സ്ക്വാഡ് പരിശോധന തുടരുകയാണ്.  

കേരളം

സംസ്ഥാനത്ത് ഈ മാസം ചൂട് കൂടും; കേന്ദ്ര കാലാവസ്ഥ വകുപ്പ്

കേരളത്തില്‍ ഈ മാസം ചൂട് കൂടുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് . ഫെബ്രുവരി മാസത്തിലെ മഴയുടെ അളവ് കുറയുമെന്നും മുന്നറിയിപ്പുണ്ട്.പകല്‍ സമയത്ത് വടക്കൻ കേരളത്തില്‍ സാധാരണ ചൂടിനേക്കാള്‍ കൂടുതല്‍ അനുഭവപ്പെടാൻ സാധ്യതയുണ്ട്. മറ്റിടങ്ങളില്‍ സാധാരണ ചൂടിനാണ് സാധ്യത.അതേസമയം, ഇത്തവണ ജനുവരി മാസം അധിക മഴ ലഭിച്ചതായി കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിച്ചു. 55 ശതമാനം അധിക മഴ ലഭിച്ചെന്നാണ് റിപ്പോർട്ട്. 7.4 മില്ലിമീറ്റർ മഴ ലഭിക്കേണ്ട ജനുവരിയില്‍ കേരളത്തിന് ലഭിച്ചത് 11.4 മില്ലിമീറ്ററാണ്. കഴിഞ്ഞ വർഷം 5.5 മില്ലിമീറ്റർ മാത്രമാണ് ലഭിച്ചത്. കോഴിക്കോട്,കണ്ണൂർ ജില്ലകളിലാണ് ഇത്തവണ കൂടുതല്‍ മഴ ലഭിച്ചത്. മലപ്പുറം, കൊല്ലം ജില്ലകളിലാണ് കുറവ് ലഭിച്ചത്.

കോട്ടയം

മീറ്റ് ദ ഡിപ്ലോമാറ്റ്' പരിപാടി; വിദ്യാർത്ഥികളുമായി സംവദിച്ച് റോഷ്ണി തോംസൺ

പാലാ: സിവിൽ സർവീസ് സ്വപ്നം കാണുന്ന വിദ്യാർത്ഥികൾക്ക്  പ്രചോദനവും ദിശാബോധവും പകർന്ന് പാലാ അൽഫോൻസാ കോളജിൽ സംഘടിപ്പിച്ച 'മീറ്റ് ദ ഡിപ്ലോമാറ്റ്' പരിപാടിയിൽ  ശ്രീലങ്കയിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ ഫസ്റ്റ് സെക്രട്ടറി റോഷ്ണി തോംസൺ  വിദ്യാർത്ഥികളുമായി സംവദിച്ചു. അൽഫോൻസാ കോളജ് വുമൺസ് സെൽ, മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ  എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലായിരുന്നു പരിപാടി. അന്താരാഷ്ട്ര വേദികളിൽ ഇന്ത്യയുടെ ശബ്ദമായി മാറുന്നതിന്റെ പ്രാധാന്യം റോഷ്ണി തോംസൺ ചൂണ്ടിക്കാണിച്ചു. വിദേശത്ത് ഇന്ത്യയുടെ ശബ്ദമാകാൻ കഴിയുക എന്നതാണ് ഏറ്റവും വലിയ അഭിമാനമെന്ന് അവർ ചൂണ്ടിക്കാട്ടി.   രാജ്യത്തിന് വേണ്ടിയാണ് സംസാരിക്കേണ്ടി വരുന്നത്. അന്താരാഷ്ട്രാ വേദികളിൽ ഇന്ത്യ എന്ന ബോർഡിനു പിന്നിലിരുന്നു ജോലി ചെയ്യുന്നത് ആത്മാഭിമാനത്തോടെയാണ്.​ നമ്മുടെ വിദേശനയങ്ങളും നിലപാടുകളും ലോകരാഷ്ട്രങ്ങൾക്ക് മുന്നിൽ കൃത്യമായി അവതരിപ്പിക്കുക എന്ന വലിയ ഉത്തരവാദിത്തമാണ് ഓരോ ഫോറിൻ സർവ്വീസ് ഉദ്യോഗസ്ഥനും നിർവഹിക്കുന്നതെന്ന് റോഷ്ണി പറഞ്ഞു. ഫോറിൻ സർവ്വീസ് ഉദ്യോഗസ്ഥരുടെ പ്രവർത്തനശൈലിയെക്കുറിച്ച് അവർ വിദ്യാർത്ഥികൾക്ക് വിശദീകരിച്ചു  നൽകി. സർവ്വീസിലെ സാഹചര്യം, അവസരം എന്നിവയെപ്പറ്റിയും സംസാരിച്ചു.   സാധാരണയായി ഓരോ മൂന്ന് വർഷം കൂടുമ്പോഴും  ഉദ്യോഗസ്ഥർക്ക് മറ്റ് രാജ്യങ്ങളിലേക്ക് സ്ഥലംമാറ്റം ലഭിക്കും. ഇത് നിരന്തരമായ പഠനത്തിനും വൈവിധ്യമാർന്ന ആഗോള അനുഭവങ്ങൾക്കും അവസരമൊരുക്കുന്നു. ഓരോ ദേശത്തെയും സംസ്കാരവും ഭരണരീതികളും അടുത്തറിഞ്ഞാൽ മാത്രമേ ഇന്ത്യയുടെ താൽപ്പര്യങ്ങൾ അവിടെ സംരക്ഷിക്കാനും മികച്ച ഉഭയകക്ഷി ബന്ധം സ്ഥാപിക്കാനും സാധിക്കൂ എന്നും അവർ വ്യക്തമാക്കി. ഇന്ത്യയുടെ ശബ്ദമാകാൻ യുവതലമുറ​ വിദേശരാജ്യങ്ങളിൽ ജോലി ചെയ്യുമ്പോഴും ഇന്ത്യയുടെ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കണം. ഓരോ രാജ്യത്തെയും പ്രതിസന്ധികളിലും സമാധാന ചർച്ചകളിലും ഇന്ത്യയ്ക്ക് വേണ്ടി സംസാരിക്കാൻ ഉദ്യോഗസ്ഥർ സദാ സജ്ജരായിരിക്കണം. കൃത്യമായ കാഴ്ചപ്പാടും രാജ്യത്തോടുള്ള അർപ്പണബോധവുമുള്ള പെൺകുട്ടികൾ ഉൾപ്പെടെയുള്ള യുവതലമുറ ഈ രംഗത്തേക്ക് കൂടുതൽ കടന്നുവരണമെന്ന് റോഷ്ണി തോംസൺ പറഞ്ഞു.​ കഠിനാധ്വാനവും കൃത്യമായ ലക്ഷ്യബോധവുമുണ്ടെങ്കിൽ സിവിൽ സർവീസ് എന്ന കടമ്പ ആർക്കും മറികടക്കാവുന്നതേയുള്ളൂവെന്ന് സ്വന്തം ജീവിതാനുഭവങ്ങൾ പങ്കുവെച്ചുകൊണ്ട് അവർ ഓർമ്മിപ്പിച്ചു.  നയതന്ത്ര രംഗത്തെ പ്രതിസന്ധികളെ എങ്ങനെ തരണം ചെയ്യുന്നുവെന്നും ഈ മേഖലയിലെ ഏറ്റവും അഭിമാനകരമായ നിമിഷങ്ങളെപ്പറ്റിയും ചോദ്യങ്ങൾക്കു മറുപടിയായി വിശദീകരിച്ചു. സിവിൽ സർവ്വീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്കു നിർദ്ദേശങ്ങളും നൽകി. 2015 ബാച്ച് സിവിൽ സർവ്വീസ് ഉദ്യോഗസ്ഥയായ റോഷ്ണി സ്വിറ്റ്സർലാൻ്റ്, ഫ്രാൻസ്, വത്തിക്കാൻ  അടക്കമുള്ള രാജ്യങ്ങളിൽ നിയമിതയായിരുന്നു. 11 വർഷത്തെ സർവ്വീസ് ജീവിതത്തിലെ രസകരമായും അഭിമാനം നിറഞ്ഞതും വെല്ലുവിളികൾ നിറഞ്ഞതുമായ അവസരങ്ങളെപ്പറ്റിയും റോഷ്ണി വിദ്യാർത്ഥികളോട് സംസാരിച്ചു.  അൽഫോൻസ കോളജ് പ്രിൻസിപ്പൽ ഡോ സിസ്റ്റർ മിനിമോൾ മാത്യു അധ്യക്ഷത വഹിച്ചു. മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ് റോഷ്ണി തോംസണെ ഉപഹാരം നൽകി ആദരിച്ചു. പാലാ നഗരസഭാദ്ധ്യക്ഷ ദിയ ബിനു, മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ  വൈസ് ചെയർമാൻ ഡോ സിന്ധുമോൾ ജേക്കബ്, അനൂപ് ചെറിയാൻ, വുമൺസ് സെൽ കോഓർഡിനേറ്റർ സ്മിത ക്ലാരി ജോസഫ്, അലോന സോജൻ, അലോന സോജൻ, അലീൻ മരിയ ഷിബു, പൊന്നു കെ അൽഫോൻസ്   എന്നിവർ പ്രസംഗിച്ചു. സിവിൽ സർവീസ് സർവ്വീസ് വിദ്യാർത്ഥികളടക്കം 300 ൽ പരം വിദ്യാർത്ഥികൾ 'മീറ്റ് ദ ഡിപ്ലോമാറ്റ്' സംവാദ പരിപാടിയിൽ പങ്കെടുത്തു.  

കോട്ടയം

പൊൻകുന്നത്ത് നിയന്ത്രണം വിട്ട വാൻ സ്‌കൂട്ടർ ഇടിച്ചുതകർത്ത് പച്ചക്കറി കടയിലേക്ക് ഇടിച്ചു കയറി

പൊൻകുന്നം : ദേശീയ പാതയിൽ, പൊൻകുന്നം KSEB ഓഫീസിന് സമീപത്തുള്ള പച്ചക്കറി കടയിലേക്ക് മാരുതി ഓമ്നി വാൻ നിയന്ത്രണം വിട്ട് ഇടിച്ചു കയറി അപകടം. അപകടത്തിൽ സ്കൂട്ടർ യാത്രക്കാരനും വാനിൽ ഉണ്ടായിരുന്ന കുട്ടികൾക്കും സ്ത്രീകളടക്കമുള്ളവർക്കും പരിക്കുപറ്റി .     കാഞ്ഞിരപ്പള്ളി ഭാഗത്ത് നിന്നും വന്ന കുമളി സ്വദേശികൾ സഞ്ചരിച്ച വാൻ ആണ് അപകടത്തിൽപ്പെട്ടത്. ദേശിയ പാതയിലൂടെ വരുകയായിരുന്ന വാൻ നിയന്ത്രണം വിട്ട് ആദ്യം മുൻപിൽ ഉണ്ടായിരുന്ന സ്കൂട്ടർ ഇടിച്ചു തെറിപ്പിക്കുകയും തുടർന്ന് മറ്റൊരു കാറിലിടിച്ച ശേഷം റോഡരികിലെ പച്ചക്കറി കടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. പൊൻകുന്നം ശാന്തി ആശുപത്രി പടിക്കൽ ഉള്ള കോഴിക്കടയിലെ ജീവനക്കാരൻ ജമാലിനാണ് സ്കൂട്ടറിൽ സഞ്ചരിക്കവേ വാൻ ഇടിച്ചു പരിക്കേറ്റത്. ഇദ്ദേഹത്തിന്റെ ഇരു കാലുകൾക്കും ഒടിവുണ്ട്. ജമാലിനെ ആദ്യം കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലും തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും മാറ്റി.

പ്രാദേശികം

എഴുത്തുകാരനോടൊപ്പം പുസ്തക ചർച്ച നടത്തി

ഈരാറ്റുപേട്ട .ഐഡിയൽ പബ്ലിക്ക് ലൈബ്രറി സംഘടിപ്പിച്ച എഴുത്തുകാരനോടൊപ്പം പുസ്തക ചർച്ചയിൽവയനാട്ടിലെ ആദിവാസി സമൂഹത്തിൻ്റെ ജീവിതം പറഞ്ഞ കീളുവാരങ്ങൾഎന്ന പുസ്തകം രചിച്ച മനീഷ് മുഴക്കുന്ന് പങ്കെടുത്തുമുഹ്സിൻ പഴയമ്പള്ളിൽ മോഡറേറ്ററായിവായനാനുഭവം പങ്കുവെച്ച് കൊണ്ട്അമീൻ പിട്ടയിൽ,എ.എം റഷീദ്,സുധീർ, കെ.എ ബഷീർ ,അബ്ദുള്ള ഖാൻ,തസ്നീം കെ മുഹമ്മദ്വി.എച്ച് ഹസീബ് ,വി റ്റിഹബീബ്,കെ. എ മുഹമ്മദ് ഹാഷിം,അനസ് പാറയിൽ,പുഷ്പ,ഒ.ഡി കുര്യാക്കോസ്,മുഹമ്മദലി ഖാൻ, പീർമുഹമ്മദ് ഖാൻ,പി.എസ് ഹാഷിംഷീബ അബ്ദുള്ള,താഹിറ ത്വാഹതുടങ്ങിയവർ സംസാരിച്ചു ഈരാറ്റുപേട്ടയുടെ സ്നേഹോപഹാരം മനീഷിന് നൽകി

കോട്ടയം

എന്ന് വരും മീനച്ചിലാറ്റിൽ റഗുലേറ്റർ കം ബ്രിഡ്ജ്

ഈരാറ്റുപേട്ട: മീനച്ചിലാർ വറ്റിവരണ്ടതോടുകൂടി ഈ രാറ്റുപേട്ട നഗരസഭയിലും സമീപ പഞ്ചായത്തുകളി ലും കടുത്ത  ജലക്ഷാമം അനുഭവപ്പെടുന്നു.ഇതിന് ശാശ്വത പരിഹാരമായി മീനച്ചിലാറ്റിൽ റഗുലേറ്റർ കം ബ്രിഡ്‌ജ് പണിയണമെന്ന ആവശ്യം ശക്തമാവുകയാണ്. .ഇതുസംബന്ധിച്ച് സംസ്ഥാന ജലവിഭവ വകുപ്പ് പഠനം നടത്തുകയും നഗരസഭ പാലത്തിന് അപ്രോച്ച് റോഡിന് സ്ഥലം കണ്ടെത്തി നൽകുമെന്ന് ഒരു വർഷം മുമ്പ് നഗരസഭാ കൗൺസിൽ പ്രമേയം മുഖേന ജലവിഭവ വകുപ്പിനെ അറീയിച്ചിട്ടുള്ളതാണ്എന്നാൽ ഇതുവരെയും സംസ്ഥാന ജലവിഭവ വകപ്പ് ഇതിന് വേണ്ടി ഫണ്ട് കണ്ടെത്തീയിട്ടില്ല. കഴിഞ്ഞ വർഷം സംസ്ഥാന ബഡ്ജറ്റിൽ ഈരാറ്റുപേട്ട വടക്കേക്കരയിൽ മീനച്ചിലാറ്റിൽ റഗുലേറ്റർ കം ബ്രിഡ്‌ജ് പണിയാൻ വേണ്ടി ടോക്കൻ പ്രൊവിഷൻ വച്ചതാണ്. മലങ്കര ഡാമിലെ വെള്ളം മീനച്ചിൽ താലൂക്കിൽ എത്തിക്കാനുള്ള പദ്ധതിയായ മലങ്കര ജലസേചന പദ്ധതി പൈപ്പ് റോഡിൽ ഇട്ടതല്ലാതെ പിന്നീട് പദ്ധതി തുടർന്ന് പോകാൻ ജലവിഭവ വകുപ്പ് തുടർ നടപടി സ്വീകരിച്ചിട്ടില്ലാത്തതു കൊണ്ട് മീനച്ചിലാറ്റിലെ പ്രയോജനപ്പെടുത്തി റഗുലേറ്റർ ബിഡ്ജ് പോലുള്ള പദ്ധതികൾ നടപ്പിലാക്കി ഈരാറ്റുപേട്ട നഗരസഭയിലെയും സമീപ പഞ്ചായത്തുകളിലെയും ജലക്ഷാമത്തിന് പരിഹാര കണ്ടെത്താനാവുമെന്ന് വിദഗ്ദർ ചൂണ്ടി കാണിക്കുന്നു. മഴക്കാലത്ത് നഗരസഭ പ്രദേ ശത്ത് കൂടി ഒഴുകുന്ന ആറു കളിലെ ജലം സംഭരിച്ച് നിർത്താൻ സാധിക്കുന്ന വിധത്തിലും വടക്കേക്കര യേയും അരുവിത്തുറയേയും ബന്ധിപ്പിച്ചു കൊണ്ട് ജീനച്ചിലാറ്റിൽ ഈരാറ്റപേട്ട മുക്കടയിൽ റഗുലേറ്റ് ർ കം ബ്രിഡ്‌ജ്‌പണിയണ മെന്ന ആവശ്യമാണ് വർഷങ്ങളായി നാട്ടുകാർ ഉന്നയിക്കുന്നത്. മഴക്കാലത്ത്  ഇലക്ട്രിക് സംവിധാനത്തിൽ റഗുലേറ്റർ കം ബ്രിഡ്ജിലെ ഷട്ടറുകൾ ഉയർത്തുകയും താഴ്ത്തുകയും ചെയ്യാൻ സാധിക്കുമെന്ന തിനാൽ നദിയിലെ ജലനിര പ്പ് ക്രമീകരിക്കാൻ സാധിക്കും.ബ്രിഡ്‌ജ് പണി പൂർത്തി യാകുന്നതോടുകൂടി വേനൽ ക്കാലത്ത് അൽമനാർ സ്കൂ ൾ ഭാഗം, തെക്കനാറിൽ മറ്റ ക്കാട് ഉൾപ്പെടുന്ന പ്രദേശങ്ങ ളിൽ നദിയിൽ ഒന്നര മീറ്റർ ലവിതാനം ഉയരുമെന്ന് ചൂണ്ടി ക്കാണിക്കുന്നു.ഇതുമൂലം ഇരു നദികളിലെയും കരയിലെ കിണറുകളിൽ ജല സമൃദ്ധി വർദ്ധിക്കുവാൻ സാധിക്കും. കൂടാതെ ഇരു ന ദികളെയും ആശ്രയിച്ചിട്ടുള്ള ജനകീയ ജലസേചന പദ്ധ തികളിലെ കിണറുകളിൽ ധ രാളം വെള്ളം ലഭിക്കും. ഈ പദ്ധതി നടപ്പിലാകുന്നതോടുകൂടി നഗരസഭ പ്രദേശത്തുള്ള ജല ക്ഷാമത്തിന് പരിഹാരമാകും അതു കൂടാതെ സമീപ പഞ്ചായത്തുകളിലെ ജലക്ഷാമത്തിന് ഈ പദ്ധതി ഉപകരിക്കും. പദ്ധതി പ്രകാരമുള്ള ജലം പൈപ്പിലൂടെ ശേഖരിച്ച് മറ്റയ്ക്കാട്. തേവരുപാറ, കൊട്ടുകാപ്പള്ളി ,വഞ്ചാങ്കൽ ,നടയ്ക്കൽ ,കരിയാ തോട്ടം, ഈറ്റി ലക്കയം, വാക്കാപറമ്പ്, അരു വിത്തുറ .മുത്താരം കുന്ന് വല്ല്യച്ചൻമല ,മുരിക്കോലി  എന്നി പ്രദേശങ്ങളിൽ ടാങ്കുകൾ നിർമ്മിച്ച് ഇതിലൂടെ വീടുകളിൽ വെള്ളം എത്തിക്കാൻ സാധിക്കും കൂടാതെ ഇ ബ്രിഡ്ജിലുടെ ഈരാറ്റുപേട്ട ടൗണിലെ ഗതാഗതം തിരിച്ച് വിടാൻ സാധിക്കും. ഇതോടെ ടൗണിൽ ഉണ്ടാകുന്ന ഗതാഗത കുരു ക്കിന് പരിഹാരമുണ്ടാകുകയുംവർഷ തോറും ഉണ്ടാകുന്ന വെള്ളപ്പൊക്കം നിയന്ത്രിക്കാനും കഴിയും.

പ്രാദേശികം

ഇന്ത്യൻ യൂണിവേഴ്സിറ്റി ടീമിൽ എംജി യൂണിവേഴ്സിറ്റിയുടെ ഏക സാന്നിധ്യമായി അരുവിത്തുറ കോളേജിലെ സുജിത്ത്.

കോട്ടയം:ഫെബ്രുവരി മൂന്ന് മുതൽ റായ്പൂരിൽ നടക്കുന്ന  ഫെഡറേഷൻ കപ്പ് വോളിയിൽ ഇന്ത്യൻ യൂണിവേഴ്സിറ്റിക്കായി അരുവിത്തുറ സെൻ്റ് ജോർജ് കോളജിലെ രണ്ടാം വർഷ പൊളിറ്റിക്സ് വിദ്യാർത്ഥി സുജിത്ത് ജഴ്സി അണിയും. എംജി യൂണിവേഴ്സിറ്റിയിൽ നിന്നുള്ള ഏക സാന്നിധ്യമാണ് സുജിത്ത്.പത്താം ക്ലാസിനു ശേഷം ഐടിഐ പഠനം പൂർത്തിയാക്കിയ സുജിത്ത് അതുവരെ വോളിബോൾ എന്തെന്ന് അറിഞ്ഞിരുന്നില്ല. സുജിത്തിന്റെ ബാല്യത്തിൽ തന്നെ പിതാവ് വൈദ്യുതാഘാതം ഏറ്റ് മരിച്ചിരുന്നു.ഐടിഐ പഠനത്തിനുശേഷം പത്രവിതരണം നടത്തിവരുന്നതിനിടയിൽ അട്ടപ്പാടി സ്വദേശിയായ ഒരു വോളിബോൾ പ്രേമി ഷാജുവാണ് സുജിത്തിന്റെ ഉയരവും ശരീരഘടനയും കണ്ട് ചില സുമനസ്സുകളുടെ സഹായത്തോടെ സുജിത്തിനെ വോളിബോളിലേക്ക് എത്തിക്കുന്നത്. അരുവിത്തുറ സെൻ്റ് ജോർജ് കോളജിലെ സ്പോർട്സ് കൗൺസിൽ വോളിബോൾ കോച്ച് ജേക്കബ്ബ്  സുജിത്തിന്റെ പരിശീലന ചുമതല ഏറ്റെടുത്തു.കഴിഞ്ഞവർഷം എംജി യൂണിവേഴ്സിറ്റി ടീമിൽ ഇടം നേടിയ സുജിത്ത് ഈ വർഷം അരുവിത്തുറ സെൻ്റ് ജോർജ് കോളജിനെ എംജി യൂണിവേഴ്സിറ്റി ചാമ്പ്യന്മാർ ആക്കുന്നതിലും നിർണായക പങ്കു വഹിച്ചിരുന്നു.ഇപ്പോൾ ഫെഡറേഷൻ കപ്പിനായി ഉള്ള ഇന്ത്യൻ യൂണിവേഴ്സിറ്റി ടീമിൻ്റെ അനിഷേധ്യ ഘടകമായി സുജിത്ത് മാറുന്നു. കോച്ച് ജേക്കബിന്റെ പരിശീലന മികവും അരുവിത്തുറ സെൻറ് ജോർജസ് കോളേജ് മാനേജർ വെരി റവ ഫാ.സെബാസ്റ്റ്യൻ വെട്ടുകല്ലേൽ,കോളേജ് പ്രിൻസിപ്പൽ പ്രൊഫ.ഡോ സിബി ജോസഫ് ബർസാർ റവ.ഫാ ബിജു കുന്നയ്ക്കാട്ട് കായിക വിഭാഗം മേധാവി ഡോ. വിയ്യാനി ചാർളി എന്നിവരുടെ നേതൃത്വത്തിൽ മാനേജ്മെൻറ് വോളിബോൾ ടീമിന് നൽകിയ മികച്ച പിന്തുണയും സൗകര്യങ്ങളുംകോച്ച് ജേക്കബിന്റെ പരിശീലന മികവുമാണ് സുജിത്തിന് തുണയായത്.ഇന്ത്യൻ റെയിൽവേയും സർവീസസും ഉൾപ്പെടെ രാജ്യത്തെ മികച്ച എട്ടു ടീമുകൾ പങ്കെടുക്കുന്ന ടൂർണമെന്റിൽ ഇന്ത്യയിലെ മുഴുവൻ യൂണിവേഴ്സിറ്റികളിൽ നിന്നുള്ള വോളിബോൾ താരങ്ങളിൽ ഏറ്റവും മികച്ച താരങ്ങളെ ഉൾപ്പെടുത്തി തയ്യാറാക്കുന്ന ടീമാണ് ഇന്ത്യൻ യൂണിവേഴ്സിറ്റി ടീം.