വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

മരണം

പ്രവിത്താനത്ത് സ്‌കൂട്ടറിൽ കാറിടിച്ചു; ഈരാറ്റുപേട്ട സ്വദേശി മരിച്ചു

ഈരാറ്റുപേട്ട: പ്രവിത്താനത്ത് സ്കൂട്ടറിൽ കാറിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ഈരാറ്റുപേട്ട മറ്റക്കാട് സ്വദേശി ഇബ്രാഹിംകുട്ടി (58) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന മാർട്ടിൻ എന്നയാൾക്ക് ഗുരുതര പരിക്കുണ്ട്. കാലിനും തലക്കും ഗുരുതര പരിക്കുണ്ടെന്നാണ് വിവരം. പ്രവിത്താനം-പ്ലാശനാൽ റോഡിൽ പള്ളിക്ക് സമീപം രാവിലെ പത്ത് മണിയോടെയാണ് അപകടമുണ്ടായത്. ഇബ്രാഹിം സംഭവ സ്ഥലത്ത് വെച്ചു തന്നെ മരണപ്പെട്ടു. ഇരുവരേയും പാലാ ജനറൽ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളേജിലേക്കും എത്തിക്കുകയായിരുന്നു.വെൺമണി സ്വദേശിയുടേതാണ് കാർ. സ്കൂട്ടർ വെട്ടിച്ചതാണ് അപകട കാരണമെന്നാണ് കാർ ഡ്രൈവർ പറയുന്നത്.

പ്രാദേശികം

⭕ പ്രവിത്താനത്തിന് സമീപം സ്‌കൂട്ടറിൽ കാറിടിച്ച് ഈരാറ്റുപേട്ട സ്വദേശിയായ ഒരാൾ മരിച്ചു. ഒരാളുടെ നില ഗുരുതരം.

പ്രവിത്താനത്തിന് സമീപം സ്‌കൂട്ടറിൽ കാറിടിച്ച് ഒരാൾ മരിച്ചു. ഒരാളുടെ നില ഗുരുതരം. പ്രവിത്താനം പ്ലാശനാൽ റോഡിൽ പള്ളിക്ക് സമീപം രാവിലെ 10 മണിയോടെയാണ് അപകടമുണ്ടായത്. സ്‌കൂട്ടറിൽ സഞ്ചരിക്കുകയായിരുന്നു . ഈരാറ്റുപേട്ട സ്വദേശി ഇബ്രാഹിംകുട്ടി (58) ആണ് മരിച്ചത്. സ്കൂട്ടറിലുണ്ടായിരുന്ന ഇബ്രാഹിം സംഭവസ്ഥലത്ത് തന്നെ മരിച്ചു. മറ്റൊരാൾ ഗുരുതര പരിക്കുണ്ട്. കാൽ ഒന്നിലധികം ഭാഗത്ത് ഒടിഞ്ഞു. തലയ്ക്കും ഗുരുതര പരിക്കുണ്ട്. ഇരുവരെയും പാലാ ജനറലാശുപത്രിയിലേയ്ക്ക് മാറ്റി. ഇവിടെ നിന്നും കോട്ടയം മെഡിക്കൽ കോളേജിലേയ്ക്ക് കൊണ്ടുപോയി. സ്കൂട്ടർ വെട്ടിച്ചതാണ് അപകടകാരണമെന്നാണ് കാർ ഡ്രൈവർ പറയുന്നത്. ഇയാൾ വെൺമണി സ്വദേശിയാണ്. ഭര ണങ്ങാനത്തേയ്ക്ക് പോകുംവഴിയാണ് അപകടം. ഇടിയെ തുടർന്ന് നിയന്ത്രണംവിട്ട കാർ വൈദ്യുതി പോസ്ററിലും ഇടിച്ചുകയറി.

പ്രാദേശികം

തലപ്പലത്തിന് സമീപം പ്ലൈവുഡ് ലോറി മറിഞ്ഞ് അപകടം, ഡ്രൈവർക്ക് പരിക്ക്

തലപ്പലം: തലപ്പലത്തിന് സമീപം പ്ലൈവുഡുമായി പോയ ലോറി മറിഞ്ഞ് അപകടം. പ്ലാശനാൽ കയ്യൂർ റോഡിൽ അഞ്ഞൂറ്റിമംഗലത്തിന് സമീപമാണ് പുലർച്ചെ ഒരു മണിയോടെ അപകടമുണ്ടായത്. അപകടത്തിൽ ലോറി ഡ്രൈവർക്ക് പരിക്കേറ്റു.വലിയകാവുംപുറത്തെ പ്ലൈവുഡ് കമ്പനിയിൽ നിന്നും ലോഡുമായി പുറത്തേയ്ക്ക് ഇറങ്ങുമ്പോഴായിരുന്നു അപകടം. നാഷണൽ പെർമിറ്റ് ലോറിയുടെ നിയന്ത്രണം നഷ്ടമായതോടെ ഡ്രൈവർ സൈഡിൽ ഇടിപ്പിച്ചു നിർത്താൻ ശ്രമിച്ചെങ്കിലും നടന്നില്ല. റോഡരികിലെ ഇലക്ട്രിക് പോസ്റ്റുകൾ തകർത്ത് സമീപത്തെ കൈതത്തോട്ടത്തിലേക്ക് ലോറി മറിയുകയായിരുന്നു. ഒരു വശത്തേക്ക് മറിഞ്ഞ ലോറിയിൽ നിന്നും കെട്ടുപൊട്ടി പ്ലൈവുഡ് പ്രദേശമാകെ ചിതറി വീണു.ചെങ്കുത്തായ ഇറക്കത്തിൽ റോഡരികിൽ നിരവധി വീടുകൾ ഉണ്ടങ്കിലും വീടുകളിലേക്ക് പതിക്കാതിരുന്നത് വൻ അപകടം ഒഴിവാക്കി. അപകടത്തിനു ശേഷം എത്തിയ പോലീസും ഫയർ ഫോർസും നാട്ടുകാരും ചേർന്നാണ് പരിക്കേറ്റ ഡ്രൈവറെ രക്ഷപെടുത്തി ആശുപത്രിയിലെത്തിച്ചത്.

കോട്ടയം

വാഗമണ്ണിനെ കേരളത്തിലെ പാരാഗ്ലൈഡിംഗ് ഡെസ്റ്റിനേഷനാക്കി മാറ്റും: മന്ത്രി പി എ മുഹമ്മദ് റിയാസ്.

വാഗമണ്‍: സാഹസിക ടൂറിസത്തിൻ്റെ ഹബ്ബ് ആയി കേരളത്തെ മാറ്റുകയാണ് സർക്കാർ ലക്ഷ്യമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. വാഗമണ്‍ അന്താരാഷ്ട്ര ടോപ് ലാന്‍ഡിംഗ് ആക്കുറസി കപ്പ് പാരാഗ്ലൈഡിംഗ് ഫെസ്റ്റിവലിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. വാഗമണ്ണിനെ കേരളത്തിലെ പാരാഗ്ലൈഡിംഗ് ഡെസ്റ്റിനേഷനാക്കി മാറ്റും. ഇതിനായുള്ള അടിസ്ഥാന സൗകര്യ വികസനത്തിന് കേരള അഡ്വഞ്ചർ ടൂറിസം സൊസൈറ്റിക്ക് എല്ലാവിധ പിന്തുണയും നൽകും. ടൂറിസം രംഗത്ത് കോവിഡിന് ശേഷമുള്ള ഏറ്റവും പ്രധാനപ്പെട്ട ആക്ടിവിറ്റികളിൽ ഒന്നാണ് സാഹസിക ടൂറിസം. ഇത്തരം കേന്ദ്രങ്ങളെ മാത്രം ലക്ഷ്യമാക്കി എത്തുന്ന സഞ്ചാരികളുടെ എണ്ണം വർധിക്കുന്നു. ഇതുമായി ബന്ധപ്പെട്ട പദ്ധതികൾ സർക്കാർ നടപ്പാക്കുകയാണ്. ഭാവിയിൽ സാഹസിക ടൂറിസത്തിന് വലിയ സാധ്യതകളാണ് ഉള്ളതെന്ന് പഠന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഇതിന് അനുയോജ്യമായ നാടാണ് കേരളം. കടലുകൾ, മലയോര മേഖലകൾ, ബീച്ചുകൾ, ഇടനാടുകൾ തുടങ്ങിയവയെല്ലാം സാഹസിക ടൂറിസത്തിന് പ്രകൃതിദത്തമായ വേദികളാണ്. അതിനാലാണ് സാഹസിക ടൂറിസത്തിന്റെ സാധ്യതകളെ ഫലപ്രദമായി വിനിയോഗിക്കാൻ സർക്കാർ ശ്രമിക്കുന്നത്. വർക്കലയിലെ സർഫിംഗ് മത്സരങ്ങൾ, അന്താരാഷ്ട്ര കയാക്കിംഗ് മത്സരങ്ങൾ, വയനാട് മൗണ്ടൻ ടെറൈൻ ബൈക്കിംഗ് ചാമ്പ്യൻഷിപ്പ് എന്നിവ കേരളത്തിലെ ഈ മേഖലയിലെ മുതൽക്കൂട്ടാണ്. ട്രെക്കിംഗ്, ഹൈക്കിംഗ് പാതകളുടെ മാപ്പ് തയാറാക്കാനും വകുപ്പിന് പദ്ധതിയുണ്ട്. കോവിഡിന് ശേഷം 2022, 23, 24 വർഷങ്ങളിൽ സഞ്ചാരികളുടെ എണ്ണത്തിൽ റെക്കോഡ് വർധനയാണുണ്ടായിട്ടുള്ളത്. ആഭ്യന്തര സഞ്ചാരികൾ ഏറ്റവുമധികം എത്തിയ വർഷമാണ് 2024. ഈ വർഷം റെക്കോഡ് മറികടക്കുമെന്നും മന്ത്രി പറഞ്ഞു. 2024 ൽ 2,22, 46, 989 ആഭ്യന്തര സഞ്ചാരികളാണ് കേരളത്തിലെത്തിയത്. കോവിഡിന് മുൻപുള്ള കാലത്തെ അപേക്ഷിച്ച് 21 ശതമാനത്തിന്റെ വർത്തണിയാണിത്. 7, 38, 374 വിദേശ സഞ്ചാരികളാണ് 2024 ൽ കേരളത്തിലെത്തിയത്. 2023 നെ അപേക്ഷിച്ച് 13.76 ശതമാനം വർധന. കോവിഡിനു ശേഷം ആഭ്യന്തര സഞ്ചാരികളുടെ എണ്ണത്തിലും വിദേശ സഞ്ചാരികളുടെ എണ്ണത്തിലും വലിയ കുതിച്ചുചാട്ടമുണ്ടായി. ഇതിന് നേതൃത്വം നൽകിയ ജില്ല ഇടുക്കിയാണെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കേരള അഡ്വഞ്ചര്‍ ടൂറിസം പ്രമോഷന്‍ സൊസൈറ്റി, ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ എന്നിവയുടെ സഹകരണത്തോടെയും അന്താരാഷ്ട്ര പാരാഗ്ലൈഡിംഗ് സംഘടനയുടെയും ഏറോ ക്ലബ് ഓഫ് ഇന്ത്യയുടെയും സാങ്കേതിക സഹായത്തോടെയുമാണ് വാഗമണ്‍ ഇന്റര്‍നാഷണല്‍ ടോപ് ലാന്‍ഡിംഗ് ആക്കുറസി കപ്പ് സംഘടിപ്പിച്ചത്

കോട്ടയം

മുസ്ലിം എഡ്യൂക്കേഷണൽ സൊസൈറ്റി കോട്ടയം ജില്ലാ കമ്മിറ്റിയുടെ 2025-2028 വർഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു.

കോട്ടയം : മുസ്ലിം എഡ്യൂക്കേഷണൽ സൊസൈറ്റി കോട്ടയം ജില്ലാ കമ്മിറ്റിയുടെ 2025-2028 വർഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. ടി എസ് റഷീദ് മുണ്ടക്കയം പ്രസിഡന്റ്‌,സക്കീർ കട്ടുപ്പാറ കാഞ്ഞിരപ്പള്ളി സെക്രട്ടറി, പി പി മുഹമ്മദ്‌ കുട്ടി കോട്ടയം  ട്രഷറർ, ബഷീർ കെ പാറയിൽ ഈരാറ്റുപേട്ട, എം അബ്ദുൽ നാസർ ചങ്ങനാശ്ശേരി (വൈസ് പ്രസിഡന്റുമാർ )കെ എ മുഹമ്മദ്‌ നസീർ ഈരാറ്റുപേട്ട, സെയ്ദ് കുട്ടി മനക്കൽ ഈരാറ്റുപേട്ട (ജോയിന്റ് സെക്രട്ടറിമാർ )എന്നിവരാണ് ഭാരവാഹികൾ,സംസ്ഥാന സെക്രട്ടറി നിസാം കൊല്ലം തെരഞ്ഞെടുപ്പു നിയന്ത്രിച്ചു. യോഗം സംസ്ഥാന സെക്രട്ടറി മജീദ് വട്ടക്കയം ഉത്ഘാടനം ചെയ്തു.പുതിയ ഭാരവാഹികളെ പ്രൊഫ എം ഫരീദ്, പി ബി അബ്ദുൽ അസീസ്,പി എഛ് നജീബ്,പി പി ഇസ്മായിൽ, പി എ ഇർഷാദ്, കെ എ നൂറുദ്ധീൻ മേത്തർ, എം അക്ബർ, സി യു അബ്ദുൽ കരീം,മുഹമ്മദ്‌ നാസർ പി എഛ്, കെ എഛ് റിയാസ്,തുടങ്ങിയവർ അനുമോദിച്ചു. റംസാൻ റിലീഫ് പ്രവർത്തനം നടത്താനും, മദ്യ-മയക്കുമരുന്നിനെതിരെ പ്രചരണം ശക്തിപ്പെടുത്താനും യോഗം പരിപാടികൾ ആവിഷ്‌കരിച്ചു.

കേരളം

സ്വാതന്ത്ര്യദിനത്തിലും ഗാന്ധിജയന്തിക്കും ഇനി അവധിയില്ല? പ്രവൃത്തിദിനമാക്കാൻ ആലോചന

സ്വാതന്ത്ര്യദിനത്തിലെയും ഗാന്ധി ജയന്തി ദിനത്തിലെയും അവധികൾ ഒഴിവാക്കാനുള്ള ആലോചനയിൽ പൊതുവിദ്യാഭ്യാസ വകുപ്പ്. ചരിത്രത്തിൽ ഏറെ പ്രാധാന്യമുള്ള ഈ ദിനങ്ങളിൽ അവധി നൽകുന്നതിന് പകരം അദ്ധ്യയനദിനമാക്കാനാണ് ഉദ്ദേശിക്കുന്നതെന്നാണ് റിപ്പോർട്ട്. ഒരു മലയാള ദിനപത്രമാണ് ഇക്കാര്യം റിപ്പോർട്ട്ചെയ്തത്. നിശ്ചിത അദ്ധ്യയന ദിനങ്ങൾ ഉറപ്പാക്കാണിതെന്നും റിപ്പോർട്ടിൽ പറയുന്നു. ഒരു അദ്ധ്യയന വർഷം 220 പ്രവൃത്തിദിനങ്ങൾ ഉറപ്പാക്കുന്നതിനെക്കുറിച്ച് പഠിക്കുന്ന സമിതിയാണ് ഇക്കാര്യം പരിഗണിക്കുന്നത്. ദിനാചരണം അവധിയാക്കാതെ കുട്ടികൾക്ക് അറിവുപകർന്ന് നൽകാനുള്ള സന്ദർഭമാക്കണമെന്ന് നേരത്തേ ഖാദർ കമ്മിറ്റിയും ശുപാർശ ചെയ്തിരുന്നു. ഈ ദിവസങ്ങളിൽ ക്ളാസ് മുറികളിലെ പഠനത്തിന് പകരം കുട്ടികളെ വിവിധ പ്രവർത്തനങ്ങളിൽ പങ്കാളികളാക്കാനാണ് ലക്ഷ്യമിടുന്നത്.ഒന്നുമുതൽ അഞ്ചുവരെയുള്ള ക്ലാസുകളിൽ 800 പഠനമണിക്കൂറുള്ള 200 പ്രവൃത്തിദിനങ്ങളും ആറുമുതൽ എട്ടുവരെ ക്ളാസുകളിൽ 1000 പഠനമണിക്കൂറുള്ള 220 പ്രവൃത്തിദിനങ്ങളും വേണം.  എട്ടുവരെ മാത്രമേ വിദ്യാഭ്യാസ അവകാശനിയമം ബാധകമാവൂ. എൽപിയിൽ 200 ദിനങ്ങൾ കണ്ടെത്താനാവും. എന്നാൽ യുപിയിലും ഹൈസ്‌കൂളിലും 220 പ്രവൃത്തിദിനം ഉറപ്പാക്കുക ഏറെ ബുദ്ധിമുട്ടാണ്. ഇപ്പോൾ ശരാശരി 195 പ്രവൃത്തി ദിനങ്ങൾ മാത്രമേ ലഭിക്കുന്നുള്ളൂ . ഇതിനുള്ള പോംവഴിയാണ് കണ്ടെത്താൻ ശ്രമിക്കുന്നത്.ശനിയാഴ്ച പ്രവൃത്തിദിനമാക്കണമെന്ന നിർദേശം ഉയർന്നെങ്കിലും ഭൂരിപക്ഷം അദ്ധ്യാപക സംഘടനകളും ഇതിനെ എതിർക്കുകയാണ്. തുടർച്ചയായി ആറുപ്രവൃത്തിദിവസം വരാതെ ശനിയാഴ്ച അദ്ധ്യയന ദിനമാക്കാമെന്ന ധാരണയായിട്ടുണ്ട്. ഇതിലൂടെ അടുത്ത അദ്ധ്യയനവർഷം മുതൽ ഏഴ് അദ്ധ്യയന ദിനങ്ങൾ അധികം ലഭിക്കും. സ്കൂൾ സമയം അരമണിക്കൂർ അധികമാക്കുന്നതും സജീവ പരിഗണനയിലുണ്ട്. ഇങ്ങനെ ചെയ്യുന്നതിലൂടെ മാസത്തിൽ രണ്ടുദിവസം അധികമായി ലഭിക്കും. ഇതിനുപുറമേ കലാകായികമേളകൾ ശനിയാഴ്ചയിലേക്കുകൂടി ക്രമീകരിച്ച് കൂടുതൽ അദ്ധ്യയന ദിനങ്ങൾ ഒരുക്കാമെന്നാണ് അധികൃതർ കണക്കുകൂട്ടുന്നത്. എന്നാൽ മഴപോലുളള അപ്രതീക്ഷിത അവധികൾ അദ്ധ്യയന ദിനങ്ങൾ കവർന്നെടുക്കുമോ എന്ന ആശങ്കയും അധികൃതർക്കുണ്ട്.

കോട്ടയം

അഭയം ചാരിറ്റബിൾ സൊസൈറ്റി, പൂഞ്ഞാർ ഏരിയ കമ്മറ്റിയും കോട്ടയം ഗവ:  ഡെന്റൽ കോളേജ്,  സംയുക്തമായി  സൗജന്യ ദന്ത ചികിത്സ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

മേലുകാവ് .അഭയം ചാരിറ്റബിൾ സൊസൈറ്റി, പൂഞ്ഞാർ ഏരിയ കമ്മറ്റിയും കോട്ടയം ഗവ:  ഡെന്റൽ കോളേജ്,  സംയുക്തമായി  സൗജന്യ ദന്ത ചികിത്സ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു മേലുകാവ് സർവീസ് സഹകരണ ബാങ്ക് 3183 ഹാളിൽ നടന്ന ക്യാമ്പ്.  സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം  ലാലിച്ചൻ ജോർജ്  ഉദ്ഘാടനം ചെയ്തു.സഞ്ചരിക്കുന്ന ദന്താശുപത്രിയും ഉണ്ടായിരുന്നു. ദന്തൽ കോളേജ്  അസിസ്റ്റന്റ് പ്രൊഫസർ ഡോ.ബിന്ദു വി ഭാസ്കർ , ഡോ.വൃന്ദ റ്റി വി, ഡോ. പാർവതി ജയപ്രകാശ് എന്നിവർ ദന്ത സംരക്ഷണ ക്ലാസ് എടുത്തു അഭയം ചാരിറ്റബിൾ സൊസൈറ്റി ചെയർമാൻ കുര്യാക്കോസ് ജോസഫ് അധ്യക്ഷനായി. ഏരിയ കൺവീനർ കെ.ആർ അനുരാഗ് പാണ്ടിക്കാട്ട് .അഭയം ജില്ലാ സെക്രട്ടറി എബ്രഹാം തോമസ്, ഓർഗനൈസിംഗ്‌ കമ്മിറ്റി അംഗം രമേഷ് ബി വെട്ടിമറ്റം, ജെറ്റോ ജോസ് , ഡെൻസി ബിജു,  ,സൽമ വിപിൻ ദാസ്, ഷീബാ മോൾ ജോസഫ്,സണ്ണി ജോൺ എന്നിവർ നേതൃത്വം നൽകി ഫോട്ടോ. മേലുകാവിൽ നടന്ന ദന്ത ചികിത്സ മെഡിക്കൽ ക്യാമ്പ് സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം  ലാലിച്ചൻ ജോർജ്  ഉദ്ഘാടനം ചെയ്യുന്നു.

പ്രാദേശികം

ടീം എമർജൻസി ലഹരി വിരുദ്ധ ക്യാമ്പയിൻ ഉദ്ഘാടനവും ഇഫ്താർ സംഗമവും നടത്തി

ഈരാറ്റുപേട്ട: ടീം എമർജൻസി കേരളയുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ക്യാമ്പയിൻ ഉദ്ഘാടനവും ഇഫ്താർ സംഗമവും പി.ടി.എം.എസ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു. പ്രസിഡന്റ് അഷറഫ് കുട്ടിയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സെക്രട്ടറി അഡ്വ. സുഹൈൽ ഖാൻ സ്വാഗതം ആശംസിച്ചു. ഇഫ്താർ സംഗമം പൂഞ്ഞാർ എം.എൽ.എ അഡ്വക്കേറ്റ് സെബാസ്റ്റ്യൻ കുളത്തുങ്കൽ നിർവഹിച്ചു.  ഇൻകം ടാക്സ് അഡീഷണൽ കമ്മീഷണർ ജ്യോതിസ് മോഹൻ ഐ.ആർ.എസ് മുഖ്യപ്രഭാഷണം നടത്തി. ലഹരി വിരുദ്ധ ക്യാമ്പയിൻ ഉദ്ഘാടനം ഈരാറ്റുപേട്ട മുനിസിപ്പൽ ചെയർപേഴ്സൺ സുഹറ അബ്ദുൽ ഖാദർ നിർവഹിച്ചു. പ്രശസ്ത സിനി ആർട്ടിസ്റ്റ് കുമാരി മീനാക്ഷി അനൂപ് മുഖ്യ അതിഥിയായിരുന്നു. സാമൂഹിക പ്രവർത്തകൻ ഈപ്പച്ചൻ അത്യാലിയിൽ, ഹജ്ജ് കമ്മിറ്റി മെമ്പർ മുഹമ്മദ് സക്കീർ, ടീം എമർജൻസി രക്ഷാധികാരി ജോഷി മുഴിയാങ്കൽ, നാസർ കല്ലാർ എന്നിവർ ആശംസകൾ അർപ്പിച്ചു. ചടങ്ങിൽ മദ്രസ വിദ്യാഭ്യാസ ബോർഡിൽ ഉന്നത വിജയം കരസ്ഥമാക്കിയ എമർജൻസി പ്രവർത്തകൻ ഖലീൽ കൊല്ലം പറമ്പിലിന്റെ മകൾ ആൽഫാ ഹലീലിന് ജ്യോതിസ് മോഹൻ ഐ.ആർ.എസ് ഉപഹാരം സമർപ്പിച്ചു. നൂറുകണക്കിന് പ്രവർത്തകർ പങ്കെടുത്ത ഇഫ്താർ ചടങ്ങിൽ ട്രഷറർ ആരിഫ് നന്ദി അറിയിച്ചു.