വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

കോട്ടയം

കെഎസ്ആർടിസി വിഷയം: ഗതാഗത മന്ത്രിക്ക് നിവേദനം നൽകി

എരുമേലി : കെഎസ്ആർടിസി എരുമേലി ഡിപ്പോ പ്രവർത്തിക്കുന്ന സ്ഥലവും കെട്ടിടവും ഒഴിഞ്ഞു നൽകണമെന്ന് പാലാ സബ് കോടതിയുടെ വിധിയെ തുടർന്ന് ഉണ്ടായിട്ടുള്ള പ്രതിസന്ധി സംബന്ധിച്ചും ഇത് സംബന്ധമായി അടിയന്തരമായി ഹൈക്കോടതിയിൽ അപ്പീൽ നൽകി അനുകൂല വിധി സമ്പാദിക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടിയും, ഗതാഗത വകുപ്പ് മന്ത്രി കെ.ബി ഗണേഷ് കുമാറിന് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ നിവേദനം നൽകി. ഇതോടൊപ്പം നിലവിൽ ഡിപ്പോയുടെ ഓഫീസ് പ്രവർത്തിക്കുന്ന കെട്ടിടം അപകടാവസ്ഥയിൽ ആയതിനാൽ അവിടെ ഓഫീസ് പ്രവർത്തിക്കുന്നത് സുരക്ഷിതമല്ലെന്നും, അടിയന്തരമായി ഓഫീസ് മാറ്റി സ്ഥാപിക്കുവാൻ നടപടികൾ സ്വീകരിക്കണമെന്ന് മന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട് എന്നും എംഎൽഎ അറിയിച്ചു.ഇതിനായി കെഎസ്ആർടിസി ബസ് സ്റ്റാൻഡിനു സമീപമുള്ള ദേവസ്വം ബോർഡിന്റെ ബഹുനില കെട്ടിടത്തിൽ നിന്നും മൂന്ന് മുറികൾ വിട്ടുകിട്ടിയാൽ സൗകര്യപ്രദമാണെന്ന് ചൂണ്ടിക്കാട്ടുകയും ഇതിനായി ദേവസ്വം ബോർഡിനെ സമീപിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. ഇപ്രകാരം കെഎസ്ആർടിസി സ്ഥലം വിട്ട് ഒഴിയണം എന്നുള്ള കോടതിവിധിയ്ക്ക് സ്റ്റേ ഉത്തരവ് സമ്പാദിക്കാനായി എംഎൽഎ നൽകിയ നിവേദനത്തെ തുടർന്ന് അപ്പീൽ നൽകാൻ മന്ത്രി നിർദേശം നൽകി. അതോടൊപ്പം കെഎസ്ആർടിസിയുടെ ഓഫീസ് പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ ശോച്യാവസ്ഥ പരിഗണിച്ച് ഓഫീസ് മാറ്റി സ്ഥാപിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതാണെന്നും മന്ത്രി അറിയിച്ചതായി എംഎൽഎ പറഞു.

പ്രാദേശികം

എം ഇ എസ് കോളേജ് ഈരാറ്റുപേട്ടയിൽ മിസ്സ്‌ മാച്ച് ഡേ നടത്തി.

തിടനാട് : എം ഇ എസ് കോളേജ് ഈരാറ്റുപേട്ടയിൽ മിസ്സ്‌ മാച്ച് ഡേ നടത്തി. കോമേഴ്‌സ് വിഭാഗം മേധാവി രജിത പി യു വിന്റെ ആദ്യക്ഷതയിൽ നടന്ന പ്രോഗ്രാം കോളേജ് പ്രിൻസിപ്പൽ ഹലീൽ മുഹമ്മദ്‌ വി എം ഉദ്ഘാടനം ചെയ്തു. വിവിധ ഡിപ്പാർട്മെന്റ് മേധാവികളായ അനു മോൾ സ്‌കറിയ, ഷഫ്‌ന സകീർ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. പ്രോഗ്രാമിന് ഫർസാന സ്വാഗതവും ആമിന അഫ്സൽ നന്ദിയും അർപ്പിച്ചു.

പ്രാദേശികം

ജനവിരുദ്ധതയുടെ കാര്യത്തിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾ മത്സരിക്കുന്നു. ജെ.ബി. മേത്തർ എം.പി

ഈരാറ്റുപേട്ട . കേരളത്തിലെ ഇടതുപക്ഷ സർക്കാർ ജനങ്ങളെ ഉപദ്രവിക്കുന്ന കാര്യത്തിൽ നമ്പർ വൺ ആണ്. കുത്തഴിഞ്ഞ അരോഗ്യ സംവിധാനം. തല തിരിഞ്ഞ വിദ്യാഭ്യസ മേഖല. രൂക്ഷമായ വിലകയറ്റം മൂലം സധാരണ ജനങ്ങൾ നട്ടം തിരിയുമ്പോൾ . വീടുകൾ തോറും മദ്യം ലഭ്യമാക്കുന്നതിനുള്ള നടപടികളുമായി മുന്നോട്ടു പോകുന്നു. നാടുനീളെ മദ്യവും മയക്കുമന്നും സുലഭം. മയക്കുമരുന്നിന് അടിമകളായ പുതു തലമുറ നിസാര കാര്യത്തിന്റെ പേരിൽ സ്വന്തം മാതാവിനെ പോലും കൊലപ്പെടുത്താൻ മടിയില്ലാത്ത ഒരു സമൂഹം വളർന്നു വരുന്നു. സർക്കാർ സംവിധാനം നോക്കുകുത്തിയായി മാറുന്നു. ജെ ബി. മേത്തർ തുടർന്നു. പതിറ്റാണ്ടുകളായി സംരക്ഷിച്ചു വരുണ ഇന്ത്യൻ ജനാധിപത്യം വലിയ വെല്ലുവിളികൾ നേരിടുന്നു. അതികാര തുടർച്ചക്ക് വേണ്ടി വോട്ടു മോഷണം നടത്തുന്നു. ഒറ്റമുറി വീട്ടിൽ അൻപതും അറുപതും വോട്ടർമ്മാരെ വ്യാചമായി ഉണ്ടാക്കുന്നു. ഇവരുടെ പിതാക്കൻമാരുടെ സ്ഥാനത്ത് ഇംഗ്ലീഷ് അക്ഷരങ്ങൾ എഴുതി ചേർക്കുന്നു. ഇത് വിളിച്ച് പറഞ്ഞ രാഹുൽ ഗാന്ധിയെ അറസ്റ്റ് ചെയ്യുന്നു. ആക്ഷേപിക്കുന്നു.ഇതാണ് ഇന്നത്തെ ഇന്ത്യൻ സാഹജര്യം. ജെ ബി മേത്തർ പറഞ്ഞു മഹിള കോൺഗ്രസ് സംസ്ഥാന കമ്മറ്റി നടത്തി വരുന്ന സാഹസ് യാത്രക്ക് ഈ രാ റ്റുപേട്ടയിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു. അവർ. മഹിള കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് സുബൈദ അലിയാർ അദ്യക്ഷത വഹിച്ച യോഗം ടോമി കല്ലാനി ഉദ്ഘാടനം ചെയ്തു. അഡ്വ.വി.എം മുഹമ്മദ് ഇല്യാസ്.പി.എച്ച് നൗഷാദ് . ഓമന ഗോപാലൻ. ഷിയാ സ് സി.സി.എം. എ.എസ് അബ്ദുൽ കരീം.എസ് എം. കബീർ . എന്നിവർ സംസാരിച്ചു.

കേരളം

പ്ലാസ്റ്റിക് പതാകകൾ പാടില്ല: സ്വാതന്ത്ര്യ ദിനാഘോഷം 2025; മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി സർക്കാർ

തിരുവനന്തപുരം: സംസ്ഥാനത്തെ 78-ാം സ്വാതന്ത്ര്യ ദിനാഘോഷങ്ങൾക്കുള്ള ഔദ്യോഗിക മാർഗ്ഗനിർദ്ദേശങ്ങൾ സർക്കാർ പുറത്തിറക്കി. പൊതുഭരണ (പ്രോട്ടോക്കോൾ) വകുപ്പ് പുറത്തിറക്കിയ സർക്കുലർ പ്രകാരം എല്ലാ സർക്കാർ, പൊതുമേഖലാ, സ്വയംഭരണ സ്ഥാപനങ്ങളിലെയും ജീവനക്കാർ ആഘോഷങ്ങളിൽ നിർബന്ധമായും പങ്കെടുക്കണം. പ്ലാസ്റ്റിക് നിർമ്മിത ദേശീയ പതാകകൾക്ക് സംസ്ഥാനത്ത് കർശന വിലക്കേർപ്പെടുത്തിയിട്ടുണ്ട്. പ്രധാന നിർദ്ദേശങ്ങൾ സംസ്ഥാനതലം: തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ രാവിലെ 9 മണിക്ക് മുഖ്യമന്ത്രി പതാക ഉയർത്തും. തുടർന്ന് വിവിധ സേനാവിഭാഗങ്ങളുടെ പരേഡ്, മുഖ്യമന്ത്രിയുടെ സ്വാതന്ത്ര്യദിന സന്ദേശം, മെഡൽ വിതരണം എന്നിവ നടക്കും. ജില്ലാതലം: ജില്ലാ ആസ്ഥാനങ്ങളിൽ സംസ്ഥാന മന്ത്രിസഭാംഗങ്ങൾ രാവിലെ 9 മണിക്കോ അതിന് ശേഷമോ പതാക ഉയർത്തും. മറ്റ് സ്ഥാപനങ്ങൾ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, സർക്കാർ ഓഫീസുകൾ, വിദ്യാലയങ്ങൾ, ആരോഗ്യ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ സ്ഥാപന മേധാവികൾ രാവിലെ 9 മണിക്ക് ശേഷം പതാക ഉയർത്തണം. പൊതു നിർദ്ദേശങ്ങൾ  ദേശീയ പതാക ഉയർത്തുമ്പോൾ 2002-ലെ പതാക നിയമം കർശനമായി പാലിക്കണം. ദേശീയ ഗാനം ആലപിക്കുമ്പോൾ എല്ലാവരും എഴുന്നേറ്റ് നിൽക്കണം. ആഘോഷങ്ങളിലുടനീളം ഹരിത പ്രോട്ടോക്കോൾ പാലിക്കണമെന്നും പ്ലാസ്റ്റിക് പതാകകളുടെ നിർമ്മാണം, വിതരണം, വിൽപ്പന, ഉപയോഗം എന്നിവ പൂർണ്ണമായും നിരോധിച്ചതായും സർക്കുലറിൽ വ്യക്തമാക്കുന്നു.എല്ലാ വകുപ്പ് മേധാവികളും ജില്ലാ കളക്ടർമാരും നിർദ്ദേശങ്ങൾ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും സർക്കാർ അറിയിച്ചു.

പ്രാദേശികം

മേലമ്പാറയിൽ പിക്കപ്പ് മറിഞ്ഞ് മൂന്ന് പേർക്ക് പരിക്ക്

പാലാ ഈരാറ്റുപേട്ട റൂട്ടിൽ അമ്പാറയിൽ നിയന്ത്രണം വിട്ട പിക്കപ്പ് മറിഞ്ഞ് അപകടം. വാഹനത്തിനടിയിൽപ്പെട്ട ഡ്രൈവറെ നാട്ടുകാർ ചേർന്ന് പിക്കപ്പ് ഉയർത്തി ആശുപത്രിയിലേക്ക് മാറ്റി. രാവിലെ പത്തരയോടെയാണ് അപകടമുണ്ടായത്. ഈരാറ്റുപേട്ട തെക്കേക്കര സ്വദേശിയായ അമീൻ ആണ് പരിക്കേറ്റത്. അമീനെ പാലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

വിദ്യാഭ്യാസം

വാറണ്ടി കാലയളവിൽ സേവനം നിഷേധിച്ചു, വൺപ്ലസ് കമ്പനിക്ക് പിഴയിട്ട് ഉപഭോക്തൃ കമ്മീഷൻ

പാലാ: വാറണ്ടി കാലയളവിൽ കേടായ ടി.വി. നന്നാക്കി നൽകാതിരുന്നതിന് വൺപ്ലസ് കമ്പനിക്ക് പിഴ ചുമത്തി കോട്ടയം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ. പാലാ സ്വദേശി ആഷ്മി ജോസ് കുരിശിങ്കൽ നൽകിയ പരാതിയിലാണ് ഉത്തരവ്. 30 ദിവസത്തിനുള്ളിൽ ടി.വി. പ്രവർത്തനക്ഷമമാക്കി നൽകുകയും സേവന വീഴ്ചയ്ക്ക് നഷ്ടപരിഹാരമായി 10,000 രൂപ നൽകുകയും ചെയ്യണം. ടെലിവിഷൻ പ്രവർത്തനക്ഷമമാക്കുവാൻ കാലതാമസം വരുത്തിയാൽ ഉത്തരവ് ഇറങ്ങിയ തീയതി മുതൽ ടെലിവിഷൻ പ്രവർത്തനക്ഷമമാക്കി നൽകുന്നതുവരെ പ്രതിവർഷം 15,000 രൂപ ഒൻപത് ശതമാനം പലിശയോടുകൂടി പരാതിക്കാരിക്ക് നൽകണം. നഷ്ടപരിഹാര തുക നൽകുന്നതിൽ കാലതാമസം വരുത്തിയാൽ പ്രതിവർഷം തുകയുടെ ഒൻപത് ശതമാനം പലിശയോടുകൂടി പരാതിക്കാരിക്ക് നൽകണമെന്ന് കമ്മീഷൻ കമ്പനിയോട് നിർദ്ദേശിച്ച് ഉത്തരവായി. പരാതിക്കാരിക്ക് വേണ്ടി അഡ്വ. മാണി ജോസ് മുണ്ടത്താനവും അഡ്വ. ക്രിസ്റ്റി തോമസ് പുളിക്കിയിലും ഹാജരായി. 2022 സെപ്റ്റംബർ 26ന് ആമസോൺ ഓൺലൈനിൽ നിന്ന് 30,000 രൂപയ്ക്ക് രണ്ടുവർഷ വാറണ്ടിയുള്ള വൺപ്ലസ് കമ്പനിയുടെ ടി.വി. വാങ്ങിയത്. 2024 ൽ വാറണ്ടി നിലനിൽക്കെ ടിവി തകരാറിലായി. ഇത് കമ്പനിയെ അറിയിച്ചെങ്കിലും കമ്പനി തകരാർ പരിഹരിച്ച് നൽകാത്തതിനെ തുടർന്നാണ് വക്കീൽ മുഖേന കോട്ടയം ജില്ലാ ഉപഭോക്തൃതർക്ക പരിഹാര കമ്മീഷന്റെ പാലാ ക്യാമ്പ് സിറ്റിങ്ങിൽ പരാതി നൽകിയത്. പരാതി വിശദമായി പരിശോധിച്ച ശ്രീ. മനുലാൽ വി.എസ്. പ്രസിഡന്റും ശ്രീമതി. ബിന്ദു ആർ, ശ്രീ. കെ. എം. ആന്റോ എന്നിവർ അംഗങ്ങളുമായിട്ടുള്ള കോട്ടയം ജില്ലാ ഉപഭോക്തൃതർക്ക പരിഹാര കമ്മീഷൻ വാറണ്ടി പീരിയഡിൽ നൽകേണ്ട സേവനം വൺപ്ലസ് കമ്പനി നൽകിയിട്ടില്ലെന്ന് കണ്ടെത്തി ഉത്തരവിടുകയായിരുന്നു.

പ്രാദേശികം

വോട്ട് ചോരി: ഈരാറ്റുപേട്ടയിൽ കോൺഗ്രസ് പ്രതിഷേധം

ഈരാറ്റുപേട്ട: പതിറ്റാണ്ടുകളായി കണ്ണിലെ കൃഷ്ണമണി പോലെ സംരക്ഷിച്ചു വരുന്ന രാജ്യത്തിന്റെ ജനാധിപത്യ സംവിധാനത്തിന്റെ അടിവേരായ തെരഞ്ഞെടുപ്പ് സംവിധാനത്തെ, വോട്ടർപട്ടിക അട്ടിമറിച്ച് അധികാരം നിലനിർത്തുന്ന നരേന്ദ്ര മോദി സർക്കാരിനെതിരെ രാഹുൽ ഗാന്ധിയുടെ പോരാട്ടത്തിന് പിന്തുണയർപ്പിച്ച് ബ്ലോക്ക്കോൺഗ്രസ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഈരാറ്റുപേട്ടയിൽ പ്രകടനം നടത്തി. കെ.പി.സി.സി നിർവാഹക സമിതി അംഗം തോമസ് കല്ലാടൻ, ജോർജ് ജേക്കബ്, അഡ്വ. മുഹമ്മദ് ഇല്ല്യാസ്, പി.എച്ച്. നൗഷാദ്, വർക്കിച്ചൻ വയമ്പോത്തനാൽ, അനസ് നാസർ, റോജി തോമസ്, റോയി തുരുത്തേൽ, കെ.സി. ജയിംസ്, ഹരി മണ്ണ് മഠം, എബി തോമസ്, എന്നിവർ നേതൃത്വം നൽകി.

കോട്ടയം

എഐവൈഎഫ് പ്രതിഷേധിച്ചു

കോട്ടയം: തെരഞ്ഞെടുപ്പുകളിലെ ക്രമക്കേടുകള്‍ക്കെതിരെയും വോട്ടര്‍ പട്ടികയിലെ ക്രമക്കേട് ചോദ്യം ചെയ്ത എംപിമാരെ അറസ്റ്റ് ചെയ്ത നടപടിക്കെതിരെയും പ്രതിഷേധിച്ചുകൊണ്ട് എഐവൈഎഫ് ജില്ലാ കമ്മറ്റി നൈറ്റ് മാര്‍ച്ച് സംഘടിപ്പിച്ചു. സിപിഐ ജില്ലാ കൗണ്‍സിലംഗം ജോണ്‍ വി ജോസഫ് ഉദ്ഘാടനം ചെയ്തു. എഐവൈഎഫ് ജില്ലാ പ്രസിഡന്റ് കെ രഞ്ജിത്ത് അധ്യക്ഷനായി. ജില്ലാ സെക്രട്ടറി ഷമ്മാസ് ലത്തീഫ്, ബിനു ബോസ്, സന്തോഷ് കേശവനാഥ്, എൻ എൻ വിനോദ്, അജിത്ത് വാഴൂർ, നന്ദു ജോസഫ്, നിഖിൽ ബാബു, സന്തോഷ് കൃഷ്ണൻ, അഖിൽ കെ യു, ദീപുരാജൻ തുടങ്ങിയവർ പങ്കെടുത്തു.