വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

ജനറൽ

ഹെപ്പറ്റൈറ്റിസ് എ രോഗബാധ: ജാഗ്രത വേണം

കോട്ടയം: ജില്ലയില്‍ പലയിടത്തും ഹെപ്പറ്റൈറ്റിസ് എ  രോഗബാധ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. എന്‍. പ്രിയ  അറിയിച്ചു. കരളിനെ ബാധിക്കുന്ന വൈറസ് രോഗമാണ് വൈറല്‍ ഹെപ്പറ്റൈറ്റിസ്. മലിനമായ ആഹാരവുംകുടിവെളളവും വഴി പകരുന്ന വൈറല്‍ ഹെപ്പറ്റൈറ്റിസിന്റെ എ,ഇവിഭാഗങ്ങളാണ് കൂടുതലായി കണ്ടുവരുന്നത്. ശരീരവേദനയോടു കൂടിയ പനി,തലവേദന,ക്ഷീണം,ഓക്കാനം,ഛര്‍ദ്ദി തുടങ്ങിയവയാണ് പ്രാരംഭ രോഗലക്ഷണങ്ങള്‍. പിന്നീട് മൂത്രത്തിനും കണ്ണിനും മറ്റ് ശരീര ഭാഗങ്ങളിലും മഞ്ഞനിറം ഉണ്ടാകും. മലിനമായ ജല സ്രോതസ്സുകളിലൂടെയും ശുദ്ധമല്ലാത്ത വെള്ളം ഉപയോഗിച്ച് തയ്യാറാക്കുന്ന ഭക്ഷണ പാനീയങ്ങളിലൂടെയുംരോഗം ബാധിച്ചവരുമായിഅടുത്ത സമ്പര്‍ക്കം പുലര്‍ത്തുന്നതിലൂടെയുമാണ് രോഗം പകരുന്നത്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടക്കത്തിലേ ആരംഭിച്ചാല്‍ രോഗബാധ തടയാനാകും. ആഘോഷങ്ങള്‍, വിനോദയാത്ര, ഉത്സവങ്ങള്‍ എന്നീ വേളകളില്‍ ഭക്ഷണ പാനീയ ശുചിത്വത്തില്‍ പ്രത്യേക ശ്രദ്ധ വേണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ * വ്യക്തിശുചിത്വവും പരിസര ശുചിത്വവും പാലിക്കണം * ആഹാരം കഴിക്കുന്നതിനുമുന്‍പും മലവിസര്‍ജ്ജനത്തിനുശേഷവും കൈകള്‍ സോപ്പുപയോഗിച്ച് കഴുകണം. * നഖങ്ങള്‍ വൃത്തിയാക്കി സൂക്ഷിക്കണം. * മലമൂത്രവിസര്‍ജ്ജനം കക്കൂസുകളില്‍ മാത്രം ചെയ്യണം * കുഞ്ഞുങ്ങളുടെ വിസര്‍ജ്ജ്യങ്ങള്‍ സുരക്ഷിതമായി നീക്കണം * തിളപ്പിച്ചാറ്റിയ വെളളം  മാത്രം കുടിക്കാന്‍ ഉപയോഗിക്കണം * ആഹാര സാധനങ്ങളും കുടിവെള്ളവും അടച്ചുസൂക്ഷിക്കണം * പഴകിയ ആഹാരം കഴിക്കരുത് * പഴവര്‍ഗ്ഗങ്ങളും പച്ചക്കറികളും നന്നായി കഴുകി ഉപയോഗിക്കണം * കിണര്‍ വെള്ളം നിശ്ചിത ഇടവേളകളില്‍ ക്ലോറിനേറ്റ് ചെയ്യണം. * സെപ്റ്റിക് ടാങ്കും കിണറും തമ്മില്‍ നിശ്ചിത അകലമുണ്ടെന്ന് ഉറപ്പുവരുത്തണം * ശുദ്ധത ഉറപ്പില്ലാത്ത ഐസ്‌ക്രീം, സിപ്പ് അപ്പ്, മറ്റ് ശീതളപാനീയങ്ങള്‍ തുടങ്ങിയവ കഴിക്കരുത് രോഗപ്പകര്‍ച്ച തടയാന്‍ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ * രോഗമുള്ളവര്‍ ഭക്ഷണം പാചകം ചെയ്യുകയോ വിളമ്പുകയോ ചെയ്യരുത് * കുഞ്ഞുങ്ങളെയും പ്രായമായവരെയും പരിചരിക്കുന്നതില്‍നിന്ന് ഒഴിഞ്ഞു നില്‍ക്കണം * രോഗി ഉപയോഗിച്ച പാത്രങ്ങള്‍, വസ്ത്രങ്ങള്‍ എന്നിവ മറ്റുള്ളവര്‍ ഉപയോഗിക്കരുത് * കൈകള്‍ സോപ്പുപയോഗിച്ച് ഇടയ്ക്കിടെ കഴുകണം * രോഗി പൊതുകുളങ്ങളോ നീന്തല്‍ കുളങ്ങളോ ഉപയോഗിക്കരുത് രോഗലക്ഷണങ്ങള്‍ കണ്ടാല്‍ സ്വയം ചികിത്സ ഒഴിവാക്കി ഉടന്‍ ആരോഗ്യ പ്രവര്‍ത്തകരെ വിവരമറിയിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

കോട്ടയം

കോട്ടയത്ത് പേരൂർ കണ്ടൻചിറയിൽ പിക്കപ്പ് വാനും, കാറും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം.

ഏറ്റുമാനൂർ സ്വദേശിയായ ജോമി ഷാജിയാണ് മരിച്ചത്.32 വയസായിരുന്നു.തിങ്കൾ രാത്രി 12.30 ഓടെ ഏറ്റുമാനൂർ മണർകാട് ബൈപ്പാസിൽ പേരൂർ കണ്ടൻചിറയിലാണ് അപകടം.ജോമി സഞ്ചരിച്ചിരുന്ന ബൊലേറോ കാർ പിക്കപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു.ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു.അപകടത്തെ തുടർന്ന് വാഹനം പെട്ടി പൊളിച്ചാണ് പരിക്കേറ്റ ജോമിയെ പുറത്തെത്തിച്ചത്.തുടർന്ന് കോട്ടയം കാരിത്താസിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.സംഭവത്തിൽ ഏറ്റുമാനൂർ പൊലീസ് കേസെടുത്തു.  

കേരളം

കോന്നിയിലെ പാറമടയിൽ വൻ അപകടം; ഹിറ്റാച്ചിക്ക് മുകളിലേക്ക് കൂറ്റൻ പാറക്കല്ല് വീണു; തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നു

കോന്നി: പത്തനംതിട്ട കോന്നി പയ്യനാമൺ ചെങ്കുളത്ത് പാറമടയിൽ അപകടം. ഹിറ്റാച്ചിക്ക് മുകളിൽ പാറ വീണാണ് അപകടം ഉണ്ടായത്. തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നതായാണ് പ്രാഥമിക വിവരം. ഇവരെ പുറത്തെടുക്കാൻ ശ്രമം തുടങ്ങി ഒഡീഷ സ്വദേശിയായ ഒരാളും ബീഹാർ സ്വദേശിയായ മറ്റൊരാളുമാണ് കുടുങ്ങിക്കിടക്കുന്നതെന്നാണ് ലഭ്യമായ വിവരം. ഹിറ്റാച്ചി ഓപ്പറേറ്ററും സഹായിയുമാണ് കുടുങ്ങിക്കിടക്കുന്നത്. മഹാദേവ്(51) അജയ് റായ് (38) എന്നിവരാണ് കുടുങ്ങിക്കിടക്കുന്നതെന്നാണ് പ്രാഥമിക വിവരം. കൂടുതൽ പേർ കുടുങ്ങിക്കിടപ്പുണ്ടോ എന്നതുൾപ്പെടെയുള്ള കാര്യങ്ങൾ പരിശോധിച്ച് വരികയാണ്. സ്ഥലത്ത് രക്ഷാപ്രവർത്തനം ആരംഭിക്കാനായിട്ടില്ല. സ്ഥലത്തേക്ക് ക്രയിൻ എത്തിക്കാനുള്ള ശ്രമങ്ങൾ നടന്നുവരികയാണ്.

കോട്ടയം

പ്രതിഭാ പുരസ്കാരവും എംഎൽഎ എക്സലൻസ് അവാർഡും വിതരണം: മന്ത്രി എം.ബി രാജേഷ് ഉദ്ഘാടനം ചെയ്യും

കാഞ്ഞിരപ്പള്ളി ; ഇക്കഴിഞ്ഞ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും A+ നേടിയ പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ എല്ലാ കുട്ടികൾക്കും, അഡ്വ സെബാസ്റ്യൻ കുളത്തുങ്കൽ എംഎൽഎ നേതൃത്വം നൽകുന്ന ഫ്യൂച്ചർ സ്റ്റാർസ് പ്രോജക്ടിന്റെ ആഭിമുഖ്യത്തിൽ പ്രതിഭാ പുരസ്കാരവും സമ്മാനവും നൽകുന്നു. കൂടാതെ 100% വിജയം കൈവരിച്ച സ്കൂളുകൾക്ക് MLA എക്സ്സലൻസ് അവാർഡും നൽകുന്നു. ഇതോടൊപ്പം നിയോജകമണ്ഡലത്തിൽ നിന്നുള്ള സിവിൽ സർവീസ് റാങ്ക് ഹോൾഡേഴ്സ്, യൂണിവേഴ്സിറ്റി റാങ്ക് ഹോൾഡേഴ്സ്, പി എച്ച് ഡി ജേതാക്കൾ മറ്റ് വിവിധ നിലകളിൽ അക്കാഡമിക് രംഗത്ത് പ്രശസ്ത നേട്ടങ്ങൾ കൈവരിച്ചവർ, ഫ്യൂച്ചർ സ്റ്റാർസ് എഡ്യൂക്കേഷൻ പ്രോജക്റ്റിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ലഹരി വിരുദ്ധ റീൽസ് കോമ്പറ്റീഷന്റെ മത്സര വിജയികൾ തുടങ്ങിയവർക്കുള്ള സമ്മാനദാനവും ജൂലൈ 13 ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2 മണിക്ക് പൊടിമറ്റത്തുള്ള കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക്സ് കോളേജ് ഓഡിറ്റോറിയത്തിൽ വച്ച് നൽകുന്നു. ചടങ്ങ് ബഹു. തദ്ദേശസ്വയംഭരണ, എക്സൈസ്, പാർലമെന്ററി കാര്യ വകുപ്പ് മന്ത്രി ശ്രീ.എം.ബി രാജേഷ് ഉദ്ഘാടനം ചെയ്യും.

കോട്ടയം

വീണാ ജോർജ് രാജിവെക്കുക; വെൽഫെയർ പാർട്ടി പ്രതിഷേധം സംഘടിപ്പിച്ചു

കോട്ടയം: ആരോഗ്യ വകുപ്പിനെ ആളെക്കൊല്ലും വകുപ്പാക്കിയ ആരോഗ്യ മന്ത്രി വീണാ ജോർജ് രാജിവെക്കണമെന്നാവശ്യപ്പെട്ട് വെൽഫെയർ പാർട്ടിയുടെ ആഭിമുഖ്യത്തിൽ കോട്ടയത്തും മുണ്ടക്കയത്തും പ്രതിഷേധ പ്രകടനം നടത്തി. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് നടത്തിയ മാർച്ച് ജില്ലാ ജനറൽ സെക്രട്ടറി അർച്ചന പ്രജിത്ത് ഉദ്ഘാടനം ചെയ്തു. ഭരണകൂട അനാസ്ഥയുടെ രക്തസാക്ഷിയാണ് കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്ന് മരണപ്പെട്ട ബിന്ദുവെന്നും ധാർമിക ഉത്തരവാദിത്വം ഏറ്റെടുത്ത് ആരോഗ്യമന്ത്രി വീണാ ജോർജ്ജ് രാജിവെക്കണമെന്നും അർച്ചന പ്രജിത്ത് ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡന്റ് എ. ലത്തീഫ് അധ്യക്ഷത വഹിച്ചു. ചങ്ങനാശ്ശേരി മണ്ഡലം പ്രസിഡന്റ് ഷാജുദ്ദീൻ, ഫൈസൽ കെ.എച്ച്, നിസാം കുമ്മനം, ഷഹബാസ് എന്നിവർ നേതൃത്വം നൽകി. മുണ്ടക്കയത്ത് നടന്ന പ്രകടനത്തിന് ജില്ലാ സെക്രട്ടറി അൻവർ ബാഷ, മണ്ഡലം സെക്രട്ടറി ബൈജു സ്റ്റീഫൻ, സെക്രട്ടറി യൂസുഫ് ഹിബ, ട്രഷറർ ഷഹീർ വി.എം എന്നിവർ നേതൃത്വം നൽകി. 

കേരളം

ചർച്ച പരാജയം; സംസ്ഥാനത്ത് നാളെ സ്വകാര്യ ബസ് സമരം; 22 മുതൽ അനിശ്ചിതകാല ‌പണിമുടക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ സൂചന ബസ് സമരം. സ്വകാര്യ ബസുടമകളുമായി ട്രാൻസ്പോർട്ട് കമ്മീഷണർ നടത്തിയ ചർച്ച പരാജയപ്പെട്ടതോടെയാണ് സംയുക്ത സമര സമിതി പണിമുടക്കുമായി മുന്നോട്ട് പോകുന്നത്. വിദ്യാർത്ഥികളുടെ കൺസെഷൻ നിരക്ക് കൂട്ടുക, വ്യാജ കൺസെഷൻ കാർഡ് തടയുക, 140 കി.മീ അധികം ഓടുന്ന ബസുകളുടെ പെർമിറ്റ് പുതുക്കി നൽകുക, അനാവശ്യമായി പിഴയീടാക്കുന്നത് തടയുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരപ്രഖ്യാപനം. ,ഒരാഴ്ചയ്ക്കുള്ളിൽ തുടർചർച്ചകൾ നടത്തി പരിഹാരമുണ്ടായില്ലെങ്കിൽ, 22ആം തീയതി മുതൽ അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങാനാണ് തീരുമാനം.

കോട്ടയം

പാലാ തൊടുപുഴ റൂട്ടിൽ പിഴക് ആറാം മൈൽ ഭാഗത്ത് നടന്ന അപകടത്തിൽ സ്ത്രീ മരിച്ചു

പാലാ തൊടുപുഴ റൂട്ടിൽ പിഴക് ആറാം മൈൽ ഭാഗത്ത് നടന്ന അപകടത്തിൽ സ്ത്രീ മരിച്ചു. മൂവാറ്റുപുഴയിൽ നിന്നും പാലാ സൈഡിലേയ്ക്ക് പോവുകയായിരുന്ന പിക്കപ്പ് ജീപ്പ് നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലും അതുവഴി നടന്നു പോവുകയായിരുന്ന സ്ത്രീയെ ഇടിക്കുയായിരുന്നു. ആനകല്ല് കോളനി വടക്കേ കുന്നേൽ എലിസബത്തി (68) നെയാണ് വാഹനം ഇടിച്ചത്. എലിസബത്തിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.അപകടം രാവിലെ 9 മണിയോടെയായിരുന്നു സംഭവം. രാമപുരം പൊലീസ് മേൽ നടപടികൾ സ്വീകരിച്ചു.

കേരളം

ബുധനാഴ്ച കേരളം നിശ്ചലമാകും; എല്ലാ വിഭാഗം തൊഴിലാളികളും പങ്കെടുക്കുമെന്ന് സംയുക്ത ട്രേഡ്‌ യൂനിയൻ സമിതി

തിരുവനന്തപുരം: കേന്ദ്ര സർക്കാറിന്റെ തൊഴിലാളി ദ്രോഹ, കർഷക വിരുദ്ധ നയങ്ങൾക്കെതിരെ കേന്ദ്ര ട്രേഡ്‌ യൂനിയനുകളും ജീവനക്കാരുടെ ഫെഡറേഷനുകളും ചേർന്ന്‌ ആഹ്വാനം ചെയ്‌ത അഖിലേന്ത്യാ പണിമുടക്കിൽ വാണിജ്യ, വ്യവസായ മേഖലയിലെയും റോഡ്‌ ഗതാഗതം, നിർമാണം, മത്സ്യ മേഖലകളിലെയും തൊഴിലാളികൾ പങ്കെടുക്കുമെന്ന്‌ സംയുക്ത ട്രേഡ്‌ യൂനിയൻ സമിതി ജനറൽ കൺവീനർ എളമരം കരീം വാർത്താസമ്മേളനത്തിൽ അറിയിച്ചു. ചൊവ്വാഴ്ച അർധരാത്രി മുതൽ ബുധനാഴ്ച അർധരാത്രിവരെ 24 മണിക്കൂറാണ് പണിമുടക്ക്. കേന്ദ്ര-സംസ്ഥാന സർക്കാർ ജീവനക്കാരും അധ്യാപകരും പൊതുമേഖല ജീവനക്കാരും, ബാങ്ക്‌- ഇൻഷുറൻസ്‌ ജീവനക്കാരും പങ്കെടുക്കും. സംയുക്ത കിസാൻ മോർച്ചയും കേരളത്തിൽ കർഷക, കർഷകത്തൊഴിലാളി സംഘടനകളും പണിമുടക്കിന്‌ പിന്തുണ പ്രഖ്യാപിച്ചു., സി.ഐ.ടി.യു, ഐ.എൻ.ടി.യു.സി, എ.ഐ.ടി.യു.സി, എൽ.പി.എഫ്‌, യു.ടി.യു.സി, എച്ച്‌.എം.എസ്‌, സേവ, ടി.യു.സി.ഐ, എൻ.എൽ.സി, ടി.യു.സി.സി, എൻ.എൽ.സി, ടി.യു.സി.സി, ജെ.എൽ.യു, എൻ.എൽ.യു, കെ.ടി.യു.സി എസ്‌, കെ.ടി.യു.സി എം, ഐ.എൻ.എൽ.സി, എൻ.ടി.യു.ഐ, എച്ച്‌.എം.കെ.പി തുടങ്ങിയ ട്രേഡ്‌ യൂനിയനുകൾ പണിമുടക്കിൽ പങ്കെടുക്കും. പണിമുടക്കിന്റെ പ്രചാരണത്തിനായി പഞ്ചായത്തുകളിൽ കാൽനട ജാഥകൾ നടത്തും. തൊഴിലാളികൾ ബുധനാഴ്ച സംസ്ഥാനത്തെ 1020 സമര കേന്ദ്രങ്ങളിൽ ഒത്തുചേരും. തലസ്ഥാനത്ത്‌ പതിനായിരത്തിലധികം തൊഴിലാളികൾ പങ്കെടുക്കുന്ന പ്രകടനവും രാജ്‌ഭവനു മുന്നിൽ കൂട്ടായ്‌മയും സംഘടിപ്പിക്കും. അവശ്യ സർവിസുകൾ, പാൽ, പത്ര വിതരണം എന്നിവയെ പണിമുടക്കിൽനിന്ന്‌ ഒഴിവാക്കിയിട്ടുണ്ടെന്നും എളമരം കരീം പറഞ്ഞു. കെ.എൻ. ഗോപിനാഥ്‌, സി. ജയൻബാബു (സി.ഐ.ടി.യു), ടോമി മാത്യു (എച്ച്‌.എം.എസ്‌), സോണിയ ജോർജ്‌ (സേവ), സജിത്‌ ലാൽ (എ.ഐ.ടി.യു.സി), കവടിയാർ ധർമൻഅഖിലേന്ത്യാ പണിമുടക്ക്‌; എല്ലാ വിഭാഗം തൊഴിലാളികളും പങ്കെടുക്കുമെന്ന് സംയുക്ത ട്രേഡ്‌ യൂനിയൻ സമിതി