വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

പ്രാദേശികം

കലാലയങ്ങളിലെ ലഹരി ഉപയോഗo ഇടതു വിദ്യാർത്ഥി സംഘടനകളു പങ്ക് നിഷേദിക്കാൻ കഴിയില്ല ആന്റോ ആന്റണി

ഈരാറ്റുപേട്ട: കലാലയങ്ങളിൽ വർദ്ധിച്ചു വരുന്നല ഹരി ഉപയോഗത്തിൽ ഇടതു വിദ്യാർത്ഥി സംഘടനകൾ വലിയ പങ്ക് വഹിക്കുന്നതായി അന്റോ ആന്റണി ആരോപിച്ചു. അധികാരത്തിന്റെയും . പണത്തിന്റെയും.അക്രമവാസനയുടെയും ബലത്തിൽ പല കോളേജ്കളുടെ അധികാരം ഇവർകൈപ്പിടിയിൽ ഒതുക്കുന്നു. ഇതിനെയെല്ലാം തരണം ചെയ്തു കൊണ്ട്. എം.ജി.യൂണിവേഴ്സിറ്റിയിലെ . ബഹുഭൂരിപക്ഷം. കോളേജ്കളുടെയും അധികാരം പിടിച്ചെടുത്ത . കെ.എസ്.യു. കോൺഗ്രസിന്റെ . അഭിമാനമാണ് ആന്റോ ആന്റണി. പറഞ്ഞു. അരുവിത്തുറ സെന്റ ജോർജ് കോളേജ് കോട്ടയം സി.എം.എസ് കോളേജ്: എന്നിവിടങ്ങളിൽ നിന്നും . വിജയം വരിച്ച് വന്ന വർക്ക് . പൂഞ്ഞാർ ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി ഫുഡ് ബുക്ക് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച അനുമോദന യോഗം ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു. ആന്റോ അന്റണി. കഴിഞ്ഞ മുപ്പതിലേറെ വർഷക്കാലം സി.എം.എസ് കോളേജും. ഏഴു വർഷം. അരുവിത്തുറ സെന്റെ ജോർജും അടക്കിഭരിച്ച . എസ്.എഫ്.ഐ.ക്ക് ഉണ്ടായത് കനത്ത ആഗാതമാണ് കെ.എസ്.യു വിന്റെ ചുണ കുട്ടികൾ നൽകിയത്. അദ്ദേഹം തുടർന്ന് പറഞ്ഞു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് . അഡ്വ വി എം മുഹമ്മദ് ഇല്യാസ് . അദ്യക്ഷത വഹിച്ച യോഗത്തിൽ .ഡി.സീ.സി.പ്രസിഡണ്ട് . നാട്ടകം സുരേഷ് മുഖ്യ പ്രഭാഷണം നടത്തി.തോമസ് കല്ലാടൻ.അനസ് നാസർ.റോയി തുരുത്തേൽ - റോജി മുതിരേന്തിക്കൽ. എബിതോമസ്എം.സി. വർക്കി.അഡ്വ അബി രാൻ ബാബു .ഷിയാസ് സി.സി.എം. ഇജാസ് അനസ്. അതിൽ ബഷീർ .വർക്കിച്ചൻ വയമ്പോത്തനാൽ .സക്കീർ കീഴ്ക്കാവിൽ എന്നിവർ സംസാരിച്ചു.

കേരളം

തൊഴിലുറപ്പ്‌ തൊഴിലാളികൾക്ക്‌ 1200 രൂപവീതം; സർക്കാരിന്റെ ഓണസമ്മാനം, 200 രൂപ വർധിപ്പിച്ചു

ഗ്രാമീണ, നഗര തൊഴിലുറപ്പ്‌ പദ്ധതി തൊഴിലാളികൾക്ക്‌ 1200 രൂപ വീതം ഓണസമ്മാനം. ഇത്തവണ 200 രൂപ വർധിപ്പിച്ചെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. ഇതിനായി 52.60 കോടി രൂപ അനുവദിച്ചു. 5.26 ലക്ഷം തൊഴിലാളികൾക്ക്‌ ഓണസമ്മാനം ലഭിക്കും. ഗ്രാമീണ തൊഴിലുറപ്പ്‌ പദ്ധതി തൊഴിലാളികൾക്ക്‌ ഓണ സമ്മാന വിതരണത്തിനായി 51.96 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വർഷം100 പ്രവർത്തിദിനം പൂർത്തിയാക്കിയ 5,19,623 പേർക്കാണ്‌ ആനുകൂല്യം ലഭിക്കുക. അയ്യൻകാളി നഗര തൊഴിലുറപ്പ്‌ പദ്ധതിയിൽ കഴിഞ്ഞ സാമ്പത്തിക വർഷം 100 ദിവസമെങ്കിലും തൊഴിലെടുത്ത 6,368 തൊഴിലാളികൾക്കാണ്‌ ബത്ത ലഭിക്കുക. ഇതിനായി സർക്കാർ 63.68 ലക്ഷം രൂപ അനുവദിച്ചു. കഴിഞ്ഞ തവണ 1000 രൂപ വീതം നൽകിയപ്പോൾ ഇത്തവണ 1200 രൂപ വീതമാണ് വിതരണം ചെയ്യുന്നത്.

കോട്ടയം

കാണാതായ വ്യക്തിയുടെ മൃതദേഹം ഇല്ലിക്കൽകല്ലിൽ നിന്നും കണ്ടെത്തി

ഈരാറ്റുപേട്ടയിൽ നിന്നും കാണാതായ ആളുടെ മൃതദേഹം ഇല്ലിക്കൽകല്ലിൽ നിന്നും കണ്ടെത്തി.ഈരാറ്റുപേട്ട ഇളപ്പുങ്കൽ സ്വദേശിയായ മോഹനൻ എന്ന വ്യക്തിയെ 23  മുതൽ കാണ്മാനില്ലായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇന്ന് ഇല്ലിക്കൽ കല്ലിന്റെ ഭാഗത്ത് നിന്നും മൃതദേഹം കണ്ടെത്തിയത്. ഈരാറ്റുപേട്ട പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. വിഷം ഉള്ളിൽ ചെന്നാണ് മരണം എന്ന് പ്രാഥമിക വിവരം

പ്രാദേശികം

അരുവിത്തുറ കോളേജിൽ ഓറീയോൾ - 2025 ഇംഗ്ലീഷ് അസോസിയേഷൻ ഉദ്ഘാടനം ചെയ്തു.

അരുവിത്തുറ :അരുവിത്തുറ സെൻറ് ജോർജ് കോളേജിലെ ഇംഗ്ലീഷ് അസോസിയേഷന്റെ ഈ വർഷത്തെ പ്രവർത്തനങ്ങൾക്ക് തുടക്കമായി. ഓറിയോൾ 2025 എന്ന പേരിൽ സംഘടിപ്പിച്ച പരിപാടിയുടെ ഉദ്ഘാടനം പത്തനാപുരം കത്തോലിക്കേറ്റ് കോളേജ് ഇംഗ്ലീഷ് വിഭാഗം അധ്യാപകനും ഗ്രന്ഥകർത്താവുമായ റിജോ ജോസ് നിർവഹിച്ചു കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ ജിലു ആനി ജോൺ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഇംഗ്ലീഷ് വിഭാഗം അധ്യാപിക തേജിമോൾ ജോർജ്ഇംഗ്ലീഷ് അസോസിയേഷൻ ഭാരവാഹികളായ അന്നുമോൾ മരിയ ദേവിക വി ആർ തുടങ്ങിയവർ സംസാരിച്ചു.

കേരളം

ഹെവി വാഹനങ്ങൾക്ക് ബ്ലൈൻഡ് സ്പോട്ട് മിറർ നിർബന്ധമാക്കി

സംസ്ഥാനത്ത് ഹെവി വാഹനങ്ങൾക്ക് ബ്ലൈൻഡ് സ്പോട്ട്മിറർനിർബന്ധമാക്കി. നവംബർ ഒന്ന് മുതൽ ഈ മാറ്റം പ്രാബല്യത്തിൽ വരും. സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റിയുടെയാണ് തീരുമാനം.കെഎസ്ആർടിസി ബസ്സുകൾക്കും സ്കൂൾ വാഹനങ്ങൾക്കും ഇത് ബാധകം. ഹെവിവാഹനഡ്രൈവർമാരുടെ ബ്ലൈൻഡ് സ്പോട്ടുകളിൽ ആണ് കൂടുതൽ അപകടങ്ങൾ നടന്നിട്ടുള്ളത് എന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. ഇതിന്റെ ശരിയായ ഉപയോഗം സംബന്ധിച്ച് ഡ്രൈവർമാർക്ക് എംവിഡി ബോധവൽക്കരണം നൽകണമെന്നും സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റി നിർദേശിച്ചു. ബ്ലൈൻഡ് സ്പോട്ട് മിററിനെ പറ്റി ഡ്രൈവിംഗ് സ്കൂളുകൾ അവരുടെ വിദ്യാർഥികളെ പഠിപ്പിക്കണമെന്നും നിർദ്ദേശം.

ജനറൽ

അമീബിക്ക് മസ്തിഷ്‌ക ജ്വരം തടയാന്‍ ജനകീയ ക്യാമ്പയിന്‍; ശനിയും ഞായറും സംസ്ഥാനത്തെ മുഴുവന്‍ കിണറുകളും ക്ലോറിനേറ്റ് ചെയ്യും

അമീബിക്ക് മസ്തിഷ്‌ക ജ്വരം തടയാന്‍ വിവിധ വകുപ്പുകളുടെ സഹകരണത്തോടെ ആരോഗ്യ വകുപ്പ് ജനകീയ ക്യാമ്പയിന്‍ ആരംഭിക്കുന്നു. ആഗസ്ത് 30, 31 (ശനി, ഞായര്‍) ദിവസങ്ങളില്‍ സംസ്ഥാനത്തെ മുഴുവന്‍ വീടുകളിലേയും സ്ഥാപനങ്ങളിലേയും കിണറുകള്‍ ക്ലോറിനേറ്റ് ചെയ്യുകയും ജലസംഭരണ ടാങ്കുകള്‍ തേച്ച് കഴുകി വൃത്തിയാക്കുകയും ചെയ്യണമെന്ന് ആരോ​ഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. വീടുകള്‍, ആശുപത്രികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ഹോസ്റ്റലുകള്‍, ഫ്‌ളാറ്റുകള്‍ തുടങ്ങി എല്ലായിടത്തേയും ജലസംഭരണ ടാങ്കുകള്‍ വൃത്തിയാക്കണം. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലെ നിര്‍ദേശാനുസരണമാണ് തീരുമാനം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ഹരിതകേരളം മിഷന്‍, ജലവിഭവ വകുപ്പ് എന്നിവയുടെ നേതൃത്വത്തില്‍ നടക്കുന്ന ക്യാമ്പയിനില്‍ എല്ലാ ആരോഗ്യ പ്രവര്‍ത്തകരും സ്ഥാപനങ്ങളും പങ്കെടുക്കണമെന്നും ആരോ​ഗ്യമന്ത്രി അറിയിച്ചു. മന്ത്രിയുടെ നേതൃത്വത്തില്‍ ആരോഗ്യ വകുപ്പിന്റെ ഉന്നതതല യോഗം ചേര്‍ന്ന് നിലവിലെ സ്ഥതി വിലയിരുത്തി. ഈ വര്‍ഷം 41 അമീബിക്ക് മസ്തിഷ്‌ക ജ്വരം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. നിലവില്‍ 18 ആക്ടീവ് കേസുകളാണുള്ളത്. തിരുവനന്തപുരം, കൊല്ലം, കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലാണ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ചികിത്സയ്ക്കാവശ്യമായ മരുന്നുകള്‍ ഉറപ്പാക്കാനും മന്ത്രി നിര്‍ദേശം നല്‍കി. റിസോര്‍ട്ടുകള്‍, ഹോട്ടലുകള്‍, വാട്ടര്‍ തീം പാര്‍ക്കുകള്‍, നീന്തല്‍ പരിശീലന കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലെ ജലം ക്ലോറിനേറ്റ് ചെയ്യുകയും ക്ലോറിന്‍ അളവുകള്‍ പരിശോധിച്ച് ഉറപ്പ് വരുത്തേണ്ടതുമാണ്. ഇത് പാലിക്കാത്തവര്‍ക്കെതിരെ പൊതുജനാരോഗ്യ നിയമ പ്രകാരം നടപടി സ്വീകരിക്കുന്നതാണ്. കുടിവെള്ള സ്രോതസുകള്‍ ആരോഗ്യ പ്രവര്‍ത്തകര്‍ പരിശോധിച്ച് ഉറപ്പ് വരുത്താന്‍ മന്ത്രി നിര്‍ദേശം നല്‍കി. സംസ്ഥാനത്ത് പൊതുജനങ്ങള്‍ ഉപയോഗിക്കുന്ന മുഴുവന്‍ കുളങ്ങളും ജലസ്രോതസ്സുകളും വൃത്തിയാക്കലും അവയിലേക്കെത്തുന്ന മാലിന്യ വഴികള്‍ അടയ്ക്കലും ഉള്‍പ്പെടെ പൊതു ജല സ്രോതസുകളിലെ ശുദ്ധി ഉറപ്പാക്കാനുള്ള പ്രവര്‍ത്തനങ്ങളും ബോധവല്‍ക്കരണവും നടത്താനും നിര്‍ദേശം നല്‍കി. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ കുളങ്ങളിലും തടാകങ്ങളിലും മറ്റു ജലസ്രോതസുകളിലും അടിഞ്ഞു കൂടിയ പായലും മാലിന്യങ്ങളും നീക്കം ചെയ്യണം. വെള്ളത്തിലിറങ്ങുന്നവര്‍ ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശാനുസരണം എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്‌സിസൈക്ലിന്‍ കഴിക്കണം. ഇതോടൊപ്പം ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കും. ഓണ അവധിക്ക് ശേഷം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് നടക്കുന്ന ക്യാമ്പയിനില്‍ അദ്ധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും പരിശീലനങ്ങളും ബോധവത്കരണവും നല്‍കും. സര്‍വൈലസിന്റെ ഭാഗമായി അമീബയുടെ സാന്നിദ്ധ്യം കണ്ടെത്തിയ കുളങ്ങളുടെയും ജലാശയങ്ങളുടെയും സമീപത്ത് ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ ബോര്‍ഡുകള്‍ സ്ഥാപിക്കേണ്ടതാണ്. വിപുലമായ ജനകീയ ശുചീകരണ ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കണം.    

കോട്ടയം

വാഗമൺ റൂട്ടിൽ വളവിലെ ട്രാൻസ്ഫോർമർ അപകട ഭീഷണി ഉയർത്തുന്നു

തീക്കോയി: ഈരാറ്റുപേട്ട വാഗമൺ റൂട്ടിൽ തീക്കോയിയിൽ റോഡരികിൽ വളവിൽ സ്ഥാപിച്ചിരിക്കുന്ന ട്രാൻസ്ഫോർമർ അപകട ഭീഷണി ഉയർത്തുന്നു. ദിനംപ്രതി നിരവധി വാഹനങ്ങൾ കടന്നുപോകുന്ന ഇവിടെ അപകടകരമായി സ്ഥിതി ചെയ്യുന്ന ട്രാൻസ്ഫോമർ മാറ്റി സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാവുകയാണ്. തീക്കോയി ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡിൽ സർവീസ് സഹകരണ ബാങ്കിന് എതിർവശമായാണ് ട്രാൻസ്ഫോർമർ സ്ഥിതി ചെയ്യുന്നത്. വലിയ വളവ് ആയതിനാൽ ഇരുവശങ്ങളിൽ നിന്നും എത്തുന്ന വാഹനങ്ങൾക്ക് ട്രാൻസ്ഫോർമർ മറ സൃഷ്ടിക്കുകയാണ്. റോഡിലേക്ക് ചേർന്ന് നിൽക്കുന്ന ട്രാൻസ്ഫോർമർ മൂലം നിരവധി അപകടങ്ങളും ഇവിടെ ഉണ്ടായിക്കഴിഞ്ഞു. നിരവധി തവണ ട്രാൻസ്ഫോർമർ മാറ്റണമെന്ന് ആവശ്യപ്പെട്ടെങ്കിലും അധികൃതരുടെ ഭാഗത്തുനിന്നും നടപടി ഉണ്ടായില്ല. പ്രധാന വിനോദസഞ്ചാര കേന്ദ്രമായ വാഗമണ്ണിലേക്ക് ദിനംപ്രതി ആയിരക്കണക്കിന് വാഹനങ്ങളാണ് ഇതുവഴി കടന്നുപോകുന്നത്. വഴി പരിചയം ഇല്ലാത്തവരാണ് കൂടുതലായും അപകടത്തിൽപ്പെടുന്നത്. റോഡിനോട് ചേർന്ന് വളവിൽ നിൽക്കുന്ന ഈ ട്രാൻസ്ഫോർമർ മാറ്റി സ്ഥാപിക്കുന്നതിനായി സമീപത്ത് സ്ഥലവും ഉണ്ട്. ബസ്റ്റോപ്പും സീബ്രാലൈനും ഈ ട്രാൻസ്ഫോർമറിന്റെ അടുത്ത് തന്നെയാണ് ഉള്ളത്. റോഡ് മുറിച്ചു കടക്കുമ്പോൾ കാൽനടയാത്രക്കാരെ ഈ ട്രാൻസ്ഫോർമർ മൂലം ഡ്രൈവർമാർക്ക് കാണാനും സാധിക്കില്ല. ഇതുമൂലം വലിയ അപകടത്തിനാണ് സാധ്യത ഉള്ളത്. കഴിഞ്ഞ ദിവസവും ഈ ഭാഗത്ത് നിയന്ത്രണം തെറ്റിയ കാർ സമീപത്തെ കെട്ടിടത്തിലേക്ക് ഇടിച്ചു കയറിയിരുന്നു. വളവിൽ റോഡിനോട് ചേർന്ന് നിൽക്കുന്നതിനാൽ ഈരാറ്റുപേട്ടയിൽ നിന്നും വാഗമൺ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ ട്രാൻസ്ഫോർമറിന്റെ സംരക്ഷണ ഭിത്തിയിൽ തട്ടുന്നതിനും കാരണമാവും. പ്രശ്നത്തിൽ അടിയന്തര നടപടി ഉണ്ടാവണമെന്ന് തീക്കോയി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.സി. ജെയിംസ്, തീക്കോയി സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് ടി.ഡി. ജോർജ്, വൈസ് പ്രസിഡന്റ് പയസ് കവള്ളംമാക്കൽ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഹരി മണ്ണുമഠം, യു.ഡി.എഫ് ചെയർമാൻ ജോയി പൊട്ടനാനിയിൽ എന്നിവർ ആവശ്യപ്പെട്ടു.

കോട്ടയം

അർഹമായ പ്രാതിനിധ്യം അവകാശമാണ്‌. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ

കോട്ടയം.അധികാരങ്ങളിൽ അർഹമായ പ്രാതിനിധ്യം പിന്നാക്ക വിഭാഗങ്ങളുടെ അവകാശമാണെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ.എം.എൽ.എ.മുസ്ലിം എംപ്ലോയീസ് കൾച്ചറൽ അസോസിയേഷൻ (മെക്ക) 37-മത് ജന്മദിന സമ്മേളത്തിന്റെ പ്രചാരണാർഥം കോട്ടയത്ത് സംഘടിപ്പിച്ച ജില്ലാ കൺവെൻഷൻ ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന പ്രസിഡന്റ് പ്രൊ.(ഡോ).പി.നസീർ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് അസിം ഷാ റാവുത്തർ അധ്യക്ഷത വഹിച്ചു. മെക്കാ മീംസ് ഡയറക്ടർ പ്രൊ. എ എം.റഷീദ്,സംസ്ഥാന വൈസ് പ്രസിഡൻറ് കെ.എം. ജാഫർ, ജില്ലാ സെക്രട്ടറി ശുഐബ്, വൈസ് പ്രസിഡന്റ് പി.പി.എം. നൗഷാദ്,ട്രഷറർ  എം.എഫ് അബ്ദുൽ ഖാദർ എന്നിവർ സംസാരിച്ചു.