വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

പ്രാദേശികം

ഫെയ്സ് കെ.പി.എ. നടക്കൽ പ്രസിഡന്റ്, ഹാഷിം ലബ്ബ ജനറൽ സെക്രട്ടറി

ഈരാറ്റുപേട്ട. ഫൈൻ ആർട്സ് ക്ലബ് ഈരാറ്റുപേട്ട (ഫെയ്സ് ) 2025 - 27 കാലത്തേക്ക് പ്രസിഡന്റായി കെ.പി.എ നടക്കൽ, ജനറൽ സെകട്ടറിയായി ഹാഷിം ലബ്ബ, ട്രഷററായി തസ്നീം കെ മുഹമ്മദ് എന്നിവരെ തെരഞ്ഞെടുത്തു. സക്കീർ താപിയാണ് ഡയറക്ടർ. വൈസ് പ്രസിഡന്റുമാരായി പി.എസ് ജബ്ബാർ, റഫീഖ് പട്ടരുപറമ്പിൽ, വി.ടി.ഹബിബ് എന്നിവരേയും, സെക്രട്ടറിമാരായി നസീറാ എൻ, താഹിറാ താഹാ, ബിജിലി സെയിൽ എന്നിവരേയും തെരഞ്ഞെടുത്തു. പോഷക ഘടകങ്ങളുടെ ചുമതലക്കാരായി വനിതാവേദി പ്രസിഡന്റ് മൃദുല നിഷാന്ത്, ജനറൽ സെക്രട്ടറി റസീന ജാഫർ ട്രഷററായി റീനാ വിജയ്എന്നിവരേയും, സാഹിത്യവേദി പ്രസിഡന്റായി കെ.എം. ജാഫർ, ജനറൽ സെകട്ടറിയായി പി.പി.എം നൗഷാദ്, ട്രഷററായി തസ്നി റിയാസ് എന്നിവരേയും. സംഗീതവേദി പ്രസിഡന്റായി ഷബീർ കെ.എം, സെകട്ടറിയായി ഹാഷിം ഡയറ, ട്രഷററായി ജലീൽ കണ്ടത്തിൽ എന്നിവരേയും തെരഞ്ഞെടുത്തു

പ്രാദേശികം

ഭാരതീയാർ യൂണിവേഴ്സിറ്റിയിൽ നിന്ന് എജുക്കേഷനിൽ ഡോക്ടറേറ്റ് നേടി ഡോ. സവിതഖാൻ

ഈരാറ്റുപേട്ട: ഭാരതീയാർ യൂണിവേഴ്സിറ്റിയിൽ നിന്ന് എജുക്കേഷനിൽ ഡോക്ടറേറ്റ് നേടി ഡോ. സവിതഖാൻ. ഈരാറ്റുപേട്ട പുത്തൻപറമ്പിൽ പരീത് ബാവാ ഖാൻ (റിട്ട. അഡീഷണൽ ഡെവലപ്മെന്റ് കമ്മീഷണർ & ഡയറക്ടർ SIRD തിരുവനന്തപുരം) - ഹവ്വാ ഖാൻ ദമ്പതികളുടെ മൂത്ത മകളാണ്. കോട്ടയം മൗണ്ട് കാർമ്മൽ കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷനിലെ റിട്ട. പ്രൊഫസർ (ഡോ) ലിസി കോശിയുടെ കീഴിലായിരുന്നു ഗവേഷണം.    Effectiveness of Jigsaw-II Strategy, Reciprocal Teaching, and Concept Mapping on Achievement in Social Science among Eighth Grade Students എന്നതായിരുന്നു ഗവേഷണ വിഷയം. യൂണിവേഴ്സിറ്റിയുടെ സെന്റർ ഫോർ റിസർച്ച് ആന്റ് ഇവാലുവേഷനിൽ നടന്ന ഓപ്പൺ ഡിഫൻസിൽ വെച്ചാണ് സവിത ഖാന് ഡോക്ടറേറ്റ് നൽകിയത്.  ഇക്കണോമിക്സിൽ ബിരുദാനന്തര ബിരുദധാരിയാണ്. കൊച്ചി ജെം മോഡേൺ അക്കാഡമിയിൽ ഫാക്കൽറ്റിയാണ് ഇപ്പോൾ ഡോ. സവിത. കൊച്ചിയിൽ ബിസിനസ് ചെയ്യുന്ന ഈരാറ്റുപേട്ട സ്വദേശി റസൽ എം. ഈസയാണ് ഭർത്താവ്. മക്കൾ: നോറ റസൽ, ഐറിൻ റസൽ. സഹോദരങ്ങൾ: സനു ഖാൻ, സഈദ് അബു ഖാൻ.

ജനറൽ

ഇനി ആര്‍ക്കൊക്കെ പണം ലഭിക്കും, ലഭിക്കില്ല? മോണിറ്റൈസേഷന്‍ പോളിസി തിരുത്തി യൂട്യൂബ്

ദശലക്ഷക്കണക്കിന് ഉപയോക്താക്കളും കണ്ടന്‍റ് ക്രിയേറ്റര്‍മാരും ഇൻഫ്ലുവൻസര്‍മാരും സമയം ചെലവഴിക്കുന്ന വീഡിയോ പ്ലാറ്റ്‌ഫോമാണ് യൂട്യൂബ്. കണ്ടന്‍റ് കാണുന്നതിന് മാത്രമല്ല, കണ്ടന്‍റ് പ്രചരിപ്പിക്കുന്നതിനും ധാരാളം ആളുകൾ യൂട്യൂബ് ഉപയോഗിക്കുന്നു. ചില കണ്ടന്‍റുകൾ ഒറിജിനൽ ആണ്. എന്നാൽ ചിലർ ഒരേ കണ്ടന്‍റ് ആവർത്തിക്കുന്നു. അതേസമയം ചിലർ എഐ കണ്ടന്‍റുകൾ ഉപയോഗിക്കുന്നു. എന്നാൽ ഇപ്പോൾ എഐ സൃഷ്ടിച്ച കണ്ടന്‍റിനും ലോ-എഫേര്‍ട്ട് വീഡിയോകൾക്കുമായി ഒരു പുതിയ പേയ്‌മെന്‍റ് സംവിധാനം ആരംഭിച്ചിരിക്കുകയാണ് യൂട്യൂബ്. ഇതുവരെ യൂട്യൂബിന്‍റെ വരുമാനം ആഡ്‌സെൻസ് അക്കൗണ്ട് വഴി നേരിട്ട് നൽകിയിരുന്നു. എന്നാൽ ഇപ്പോൾ കമ്പനി ഒരു പുതിയ രീതി സ്വീകരിക്കുന്നു യൂട്യൂബ് കണ്ടന്‍റ് ക്രിയേറ്റേഴ്സിനുള്ള പേയ്‌മെന്‍റ് സിസ്റ്റത്തിൽ മാറ്റം വരുത്തുന്നതായി അടുത്തിടെയാണ് പ്രഖ്യാപിച്ചത്. ജൂലൈ 15 മുതൽ ഈ മാറ്റം പ്രാബല്യത്തിൽ വരും. ഇതുവരെ, യൂട്യൂബ് വരുമാനം കണ്ടന്‍റ് ക്രിയേറ്റേഴ്സിന് നേരിട്ട് ആഡ്‌സെൻസ് അക്കൗണ്ട് വഴി നൽകിയിരുന്നു. എന്നാൽ ഇപ്പോൾ കമ്പനി ഒരു പുതിയ രീതി സ്വീകരിക്കുന്നു. ഇതിനനുസരിച്ച്, യൂട്യൂബ് വരുമാനത്തിനായി ഒരു പ്രത്യേക ആഡ്‌സെൻസ് അക്കൗണ്ട് ലിങ്ക് ചെയ്യേണ്ടിവരും. യൂട്യൂബിന്‍റെ ഔദ്യോഗിക സപ്പോർട്ട് പേജിൽ നൽകിയിരിക്കുന്ന വിശദാംശങ്ങൾ അനുസരിച്ച്, യൂട്യൂബ് പങ്കാളിത്ത പ്രോഗ്രാമിന്‍റെ (YPP) ഭാഗമായി ധനസമ്പാദനം നടത്തുന്നതിന് കണ്ടന്‍റ് ക്രിയേറ്റേഴ്സ് ഒറിജിനലും ആധികാരികവുമായ ഉള്ളടക്കം അപ്‌ലോഡ് ചെയ്യണം. ഈ പുതിയ നയം 2025 ജൂലൈ 15 മുതൽ പ്രാബല്യത്തിൽ വരും. ഒരു ചാനലിന് ഒരു വർഷത്തിൽ ഏകദേശം 1,000 സബ്‌സ്‌ക്രൈബർമാരും 4,000 സാധുവായ പൊതു നിരീക്ഷണ മണിക്കൂറും ഉണ്ടായിരിക്കണം. ഷോർട്സുകള്‍ക്ക് 90 ദിവസത്തിനുള്ളിൽ 10 ദശലക്ഷം വ്യൂകൾ ഉണ്ടായിരിക്കണം. കണ്ടന്‍റിൽ നിന്ന് ധനസമ്പാദനം നടത്തുന്നതിനായി യൂട്യൂബ് പുതിയ നിയമങ്ങൾ അവതരിപ്പിച്ചു. നിങ്ങൾ ആരിൽ നിന്നെങ്കിലും ഉള്ളടക്കം എടുക്കുകയാണെങ്കിൽ, അതിൽ നിങ്ങളുടെ യഥാർഥ ഇൻപുട്ട് ഉണ്ടായിരിക്കണം എന്നതാണ് ഇതിൽ പ്രധാനം. ഒരു കണ്ടന്‍റും വീണ്ടും വീണ്ടും ആവർത്തിക്കരുത് എന്നതാണ് മറ്റൊന്ന്. എഐ ജനറേറ്റഡ് ഉള്ളടക്കങ്ങളെയും പുതിയ നയം പ്രോത്സാഹിപ്പിക്കുന്നില്ല. പല കണ്ടന്‍റ് ക്രിയേറ്റേഴ്സും എഐ ജനറേറ്റഡ് വീഡിയോകളെയും എഐ ശബ്ദങ്ങളെയും ആശ്രയിക്കുന്നു. ആ ഉള്ളടക്കത്തെയും ഈ പുതിയ നയം ബാധിക്കും. കോപ്പി-റൈറ്റിംഗ്, ലൈറ്റ് എഡിറ്റിംഗ് എന്നിവയിലൂടെ മാത്രം വീഡിയോകൾ പോസ്റ്റ് ചെയ്യുന്നവർക്കും പുതിയ നയം ദോഷകരമാകും. ഇതിനുപുറമെ കുറഞ്ഞ പരിശ്രമത്തോടെ നിർമ്മിച്ചതാണെങ്കിലോ ക്ലിക്ക്ബെയ്റ്റ് തംബ്‌നെയിലുകൾ കാഴ്ചകൾക്കായി മാത്രമായി ഉപയോഗിക്കുന്നെങ്കിലോ ആ ചാനലുകൾക്കും പണം ലഭിക്കാനുള്ള സാധ്യത കുറവായിരിക്കാം.അതേസമയം, നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ എന്ത് നടപടി സ്വീകരിക്കുമെന്ന് യൂട്യൂബ് ഇതുവരെ ഒരു പ്രസ്താവനയും നടത്തിയിട്ടില്ല. പിഴകൾ, സസ്‌പെൻഷനുകൾ, സ്ട്രൈക്കുകൾ എന്നിവയെക്കുറിച്ചും ഒരു നിയമവും നിലവിലില്ല. പുതിയ നയം ആധികാരിക ഉള്ളടക്കം ഉറപ്പിക്കുന്നതായുള്ളതാണെന്ന് കമ്പനി വ്യക്തമാക്കുന്നു.

മരണം

മീനച്ചിലാറ്റിൽ ഒഴുക്കിൽപെട്ട് മരിച്ച കൊണ്ടൂർ സ്വദേശിനി ഐറിൻ ജിമ്മി (18) യുടെ സംസ്‌കാരം ശനിയാഴ്‌ച നടക്കും.

മീനച്ചിലാറ്റിൽ ഒഴുക്കിൽപെട്ട് മരിച്ച കൊണ്ടൂർ സ്വദേശിനി ഐറിൻ ജിമ്മി (18) യുടെ സംസ്കാരം ശനിയാഴ്‌ച നടക്കും. ഭൗതികശരീരം വെള്ളിയാഴ്‌ച വൈകിട്ട് 4ന് വീട്ടിൽ കൊണ്ടുവരും.സംസ്കാരകർമങ്ങൾ ശനിയാഴ്ച രാവിലെ 11ന് വീട്ടിലാരംഭിച്ച് അരുവിത്തുറ സെന്റ് ജോർജ്ജ് ഫൊറോന പള്ളിയിൽ നടക്കും. ബുധനാഴ്ച വൈകുന്നേരമാണ് ആറ്റിൽ ഇറങ്ങുന്നതിനിടെ കാൽവഴുതി ഐറിൻ കയത്തിൽ അകപ്പെട്ടത്. രക്ഷാപ്രവർത്തകരെത്തി പുറത്തെടുക്കുമ്പോഴേക്കും 20 മിനുട്ടോളം വൈകിയിരുന്നു. പുറത്തെടുക്കുമ്പോൾ ജീവന്റെ കണികകൾ അവശേഷിച്ചിരുന്നത് പ്രതീക്ഷ നല്കിയിരുന്നു. ഈരാറ്റുപേട്ട സൺറൈസ് ആശുപത്രിയിൽ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ച ഐറിൻ വൈകുന്നേരത്തോടെ മരണപ്പെടുകയായിരുന്നു കൊണ്ടൂർ പാലാത്ത് ജിമ്മിയുടെയും അനുവിന്റെയും മകളാണ് ഐറിൻ.അമൽ ജ്യോതി എഞ്ചിനീയറിംഗ് കോളജ് വിദ്യാർത്ഥി എഡ്വിൻ, പ്ലസ്ട വിദ്യാർത്ഥിനിയായ മെറിൻ എന്നിവരാണ് സഹോദരങ്ങൾ.

കോട്ടയം

സൈബർ ഇടങ്ങളിലെ ചതിക്കുഴികൾ ചർച്ചചെയ്ത് വനിതാ കമ്മിഷൻ സെമിനാർ

കോട്ടയം:  സ്ത്രീകൾ നേരിടുന്ന ആരോഗ്യപ്രശ്നങ്ങളും സൈബർ ഇടങ്ങളിലെ ചതിക്കുഴികളും ചർച്ചചെയ്ത് വനിതാ കമ്മീഷൻ സെമിനാർ. കോട്ടയം ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ നടത്തിയ സംസ്ഥാനതല സെമിനാർ വനിതാ കമ്മീഷൻ അംഗം അഡ്വ. ഇന്ദിരാ രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. പ്രതിസന്ധികളും വെല്ലുവിളികളും നേരിടുന്നതിന് വനിതകളെ പ്രാപ്തരാക്കുന്നതിനും സ്ത്രീശാക്തീകരണത്തിനും വനിതാകമ്മീഷന്റെ പ്രവർത്തനങ്ങൾ സഹായകമായെന്ന് അവർ പറഞ്ഞു. തൊഴിലിടങ്ങളിൽനിന്നോ വീടുകളിൽനിന്നോ സ്ത്രീകൾക്ക് ബുദ്ധിമുട്ടുകൾ നേരിടേണ്ടിവരുന്ന അവസരങ്ങളിലെല്ലാം താങ്ങും തണലുമാകാൻ കമ്മീഷന് കഴിഞ്ഞു. സമൂഹത്തിന്റെ പിന്നാംപുറങ്ങളിൽ കഴിഞ്ഞിരുന്ന ഒട്ടേറെ സ്ത്രീകളെ മുൻനിരയിലെത്തിക്കുന്നതിലും അഭിമാനബോധമുള്ളവരാക്കി മാറ്റുന്നതിലും കമ്മീഷന് ക്രിയാത്മകമായി ഇടപെടാനായെന്നും അവർ പറഞ്ഞു. ജില്ലാ പഞ്ചായത്ത് ഹാളിൽ നടന്ന യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗർ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോസ് പുത്തൻകാലാ, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ പി.ആർ. അനുപമ, വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷ മഞ്ജു സുജിത്, ജില്ലാപഞ്ചായത്തംഗം ജെസി ഷാജൻ, സെക്രട്ടറി പി.എസ്. ഷിനോ, വനിതാ കമ്മീഷൻ മെമ്പർ സെക്രട്ടറി വൈ.ബി. ബീന, വനിതാ കമ്മീഷൻ റിസർച്ച് ഓഫീസർ എ.ആർ. അർച്ചന എന്നിവർ പങ്കെടുത്തു. സ്ത്രീകളും ആരോഗ്യവും എന്ന വഷയത്തിൽ ചങ്ങനാശ്ശേരി ജനറൽ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോ. എൽ. ലതാകുമാരിയും സൈബർ ഇടങ്ങളിലെ ചതിക്കുഴികൾ എന്ന വിഷയത്തിൽ കേരളാ പോലീസിലെ സൈബർ എക്സ്പേർട്ട്  ബി. ശ്യാംകുമാറും ക്ലാസ് എടുത്തു.

പ്രാദേശികം

ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തില്‍ വന്യജീവി അക്രമണ പ്രതിരോധം സെമിനാര്‍ നടത്തി

ഈരാറ്റുപേട്ട : വന്യജീവി അക്രമണ പ്രതിരോധത്തിനും ലഘൂകരണത്തിനുമായി സംസ്ഥാന സര്‍ക്കാര്‍ രൂപീകരിക്കുന്ന വിവിധ പരിപാടികളെക്കുറിച്ച് വിശദീകരിക്കുന്നതിനും അഭിപ്രായങ്ങള്‍ ചര്‍ച്ചചെയ്യുന്നതിനുമായി ജനപ്രതിനിധികളും വനംവകുപ്പ് ഉദ്യോഗസ്ഥരും തദ്ദേശസ്വയംഭരണവകുപ്പ് ഉദ്യോഗസ്ഥരും കൂടി ചേര്‍ന്നുള്ള ഒരു സെമിനാര്‍ നടത്തി. ജനവാസ മേഖലയില്‍ ജനങ്ങളുടെ ജീവനും സ്വത്തിനും കൃഷിയ്ക്കും അപകടകരികളായ കാട്ടുപന്നിയെ നിയന്ത്രിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ആവിഷ്കരിച്ചിരിക്കുന്ന മിഷന്‍ വൈല്‍ഡ് പിഗ് – നെ കുറിച്ച് കോട്ടയം ഡെപ്യൂട്ടി ഫോറസ്റ്റ് കണ്‍സര്‍വേറ്ററും ജില്ലാ നോഡല്‍ ഓഫീസറുമായ ജോണ്‍മാത്യൂ വിശദീകരിച്ചു. കാട്ടുപന്നികളെ നിയന്ത്രിക്കുന്നതിന് ഓരോ പഞ്ചായത്തിലും കൂടതല്‍ ഷൂട്ടര്‍മാര്‍ക്ക് ലൈസന്‍സ് നല്‍കണമെന്നും നിയമ വ്യവസ്ഥകള്‍ ലഘൂകരിക്കണമെന്നും ഷൂട്ടര്‍ മാര്‍ക്ക് ആവശ്യമായ ഉപകരണങ്ങള്‍ ഇന്‍ഷ്വറന്‍സ് പരിരക്ഷ എന്നിവ നല്‍കണമെന്ന് ബ്ലോക്ക് പഞ്ചായത്തംഗം ജെറ്റോ ജോസ് യോഗത്തില്‍ ആവശ്യപ്പെട്ടു. ഈ സെമിനാര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ഫെര്‍ണാണ്ടസ് ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ബിന്ദു സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ആനന്ദ് ജോസഫ്, രജനി സുധാകരന്‍, ചാര്‍ളി ഐസക്, ഡി.എഫ്.ഒ പ്രഫുല്‍ അഗര്‍വാള്‍ ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഓമന ഗോപാലന്‍, ജെറ്റോ ജോസ്, മിനി സാവിയോ, പഞ്ചായത്ത് വൈസ് പ്രസിഡന്റ്മാരായ മാജി റീന റെനോള്‍ഡ് സെക്രട്ടറി സാജന്‍.എം ഫോറസ്റ്റ് ഫീല്‍ഡ് ഓഫീസര്‍മാരായ ഹരിലാല്‍, അനീഷ്, ബിനു എന്നിവരും പങ്കെടുത്തു.

മരണം

മൂഴിയാങ്കൽ മേരി ജോർജ് 85 നിര്യാതയായി

പൂഞ്ഞാർ , മറ്റയ്ക്കാട്, മൂഴിയാങ്കൽ മേരി ജോർജ് 85 നിര്യാതയായി സംസ്ക്കാര ശുശ്രൂഷകൾ നാളെ  [വെള്ളി ] രാവിലെ 11 മണിക്ക് വീട്ടിൽ ആരംഭിച്ച് തുടർന്ന് അരുവിത്തുറ സെ. ജോർജ് ഫൊറോനാ പള്ളി സെമിത്തേരിയിലെ കുടുംബകല്ലറയിൽഭർത്താവ് പരേതനായ ജോസഫ് വർക്കി മക്കൾ ജോയി ജാൻസി, ജോഷി (കേരളാ കോൺഗ്രസ് എം പൂഞ്ഞാർ മണ്ഡലം പ്രസിഡന്റ് ] ജിമ്മി [യു.എസ്.എ ] ജൂബി[ ജെ.ജെ. ഇൻഡസ്ടി ] മരുമക്കൾ ബീന ജോയി.  [ വരിക്കയിൽ പാല, ബേബി [പനയ്ക്കക്കുഴിയിൽ അമ്പാറനിരപ്പേൽ , മേഴ്സി\ജോഷി [കാവുങ്കൽ കാഞ്ഞിരപ്പള്ളി ] പ്രജീത [ ചെറുകര നെല്ലിയാനി

ജനറൽ

സംസ്ഥാനത്ത് സ്വർണവിലയിൽ കുതിപ്പ്

സംസ്ഥാനത്ത് സ്വർണവില വർധിച്ചു. ഒരു പവൻ 160 രൂപയാണ് വർധിച്ചത്. ഇത് ഒരു പവൻ സ്വർണത്തിന് 72160 രൂപയാണ് വില.ഇന്നലെ സംസ്ഥാനത്തെ ഏറ്റവും കുറഞ്ഞ നിരക്കിലായിരുന്നു സ്വർണവില ഉണ്ടായിരുന്നത്. 72000 രൂപയായിരുന്നു ഒരു പവൻ സ്വനത്തിന്റെ വില.ഈ മാസം മൂന്നാം തീയതി ഈ മാസത്തെ ഏറ്റവും കൂടിയ നിരക്കിൽ സ്വർണം എത്തിയിരുന്നു. 72840 രൂപയായിരുന്നു അന്നത്തെ നിരക്ക്.