വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

ഇൻഡ്യ

ഈരാറ്റുപേട്ട നഗരസഭാ മുൻ കൌൺസിലർ കെ.കെ.പി. അൻസാരി ഉൾപ്പെടെ 11 പോപുലർ ഫ്രണ്ട് മുൻ പ്രവർത്തകർക്ക് സുപ്രീംകോടതി ജാമ്യം അനുവദിച്ചു

ന്യൂഡൽഹി : ഈരാറ്റുപേട്ട നഗരസഭാ മുൻ കൌൺസിലർ കെ.കെ.പി. അൻസാരി ഉൾപ്പെടെ 11 മുൻ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്ക് യു.എ.പി.എ കേസിൽ സുപ്രീംകോടതി ജാമ്യം അനുവദിച്ചു. മുൻ പ്രവർത്തകരായ മുഹമ്മദലി എന്ന കുഞ്ഞാപ്പു, അൻസാരി, ഖാജാ ഹുസൈൻ, അബ്ദുൽജലീൽ, ഹനീഫ, ഹക്കീം, കാജാ ഹുസൈൻ, അബ്ബാസ്, എസ്.പി. അമീറലി, ബഷീർ, നൗഷാദ് എന്നിവർക്കാണ് സുപ്രീംകോടതി ജാമ്യം അനുവദിച്ചത്. നേരത്തെ കേസിൽപ്പെട്ട 17 പേർക്ക് ഹൈക്കോടതിയും ആറു പേർക്ക് സുപ്രീംകോടതിയും ജാമ്യം അനുവദിച്ചിരുന്നു. ഇത് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എൻ.ഐ.എ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി ശരിവെക്കുകയായിരുന്നു.    

കേരളം

നിമിഷപ്രിയയുടെ വധശിക്ഷ മരവിപ്പിച്ചു

 നിമിഷപ്രിയയുടെ വധശിക്ഷ മരവിപ്പിച്ചു. കൊല്ലപ്പെട്ട തലാൽ അബ്‌ദു മഹ്ദിയുടെ കുടുംബവുമായും ഗോത്ര നേതാക്കളുമായും നടത്തിയ ചർച്ചയിലാണ് തീരുമാനം ഉണ്ടായത്. കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുടെ ഇടപെടലിനെ തുടർന്നാണ് നിമിഷപ്രിയയെ മോചിപ്പിക്കാനുള്ള അനൗദ്യോഗിക ചർച്ചകൾക്ക് തുടക്കം കുറിച്ചത്. യമനിലെ പ്രമുഖ സൂഫി ഗുരുവായ ഷൈഖ് ഹബീബ് ഉമർ ബിൻ ഹബീദുൽ വിഷയത്തിൽ ഇടപെട്ടതോടെയാണ് നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കുന്നതിനുള്ള അനൗദ്യോഗിക ചർച്ചകൾ കഴിഞ്ഞ ദിവസം യമനിൽ ആരംഭിച്ചത്. ഗോത്ര നേതാക്കളും, തലാലിൻ്റെ ബന്ധുക്കളും, നിയമസമിതി അംഗങ്ങളും, കുടുംബാംഗങ്ങളും ചർച്ചകളിൽ പങ്കാളികളായിരുന്നു. ഹബീബ് അബ്‌ദുൾ റഹ്മാൻ മഹ്ഷൂസിന്റെ നേതൃത്വത്തിലുള്ള ഷൈഖ് ഹബീബ് ഉമർ ബിൻ ഹബീദുല്ലിന്റെ ഉന്നതതല സംഘം തലാലിന്റെ ജന്മനാടായ ഉത്തര യമനിലെ ദമാറിലാണ് ചർച്ചകൾക്ക് നേതൃത്വം നൽകിയത്. ഉത്തരയമനിലെ ഗോത്രവിഭാഗങ്ങൾക്കിടയിൽ വൈകാരികത ആളിക്കത്തിയ വിഷയമായിരുന്നു തലാലിൻ്റെ കൊലപാതകം. ഈയൊരു സാഹചര്യത്തിൽ തലാലിന്റെ കുടുംബവുമായി സംസാരിക്കാൻ കഴിയാത്ത സാഹചര്യം തന്നെയുണ്ടായിരുന്നു. എന്നാൽ കാന്തപുരത്തിൻ്റെ ഇടപെടലോടെ കുടുംബവുമായി സംസാരിക്കാൻ സാധിച്ചു എന്നതാണ് നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാനുള്ള നീക്കങ്ങളിൽ നിർണ്ണായകമായത്. കേന്ദ്ര സർക്കാരിന് പോലും ഇടപെടാൻ പരിമിതിയുണ്ടായിരുന്ന വിഷയത്തിലായിരുന്നു കാന്തപുരം ഇടപെട്ട് അനൗദ്യോഗിക ചർച്ചകൾക്കുള്ള സാധ്യത തുറന്നത്.  

കോട്ടയം

പൂഞ്ഞാർ തെക്കേക്കര ഇടമലയിൽ വീട് കത്തി നശിച്ചു

പൂഞ്ഞാർ തെക്കേക്കര ഇടമലയിൽ വീട് കത്തി നശിച്ചു. കോവൂർ സുഗദമ്മയുടെ വീടാണ് തിങ്കളാഴ്‌ച 12 മണിയോടെ കത്തിനശിച്ചത്. സുഗദമ്മയും മകൻ അനീഷുമാണ് ഇവിടെ താമസിച്ചിരുന്നത്. ഇരുവരും വീട്ടിലില്ലായിരുന്ന സമയത്താണ് തീ പിടിച്ചത്. വീടിന്റെ കതകും ജനലും വീട്ടുപകരണങ്ങളും പൂർണമായും കത്തിനശിച്ചു. അടുക്കളയിലെ ഗ്യാസ് സിലണ്ടർ പൊട്ടിത്തെറിച്ചിട്ടുണ്ട്. ഈരാറ്റുപേട്ട അഗ്നിരക്ഷാ സേന ഇടമല വരെയെത്തിയെങ്കിലും വീടിന് സമീപത്തേയ്ക്ക് ഇവരുടെ വാഹനം ചെല്ലാൻ സാധിക്കാത്തതിനാൽ അപകടത്തിന്റെ വ്യാപ്ത‌ി കൂട്ടി. അര കിലോമീറ്റർ നടന്നാണ് അഗ്നിരക്ഷാ സേനംഗങ്ങൾ സംഭവസ്ഥലത്തെത്തിയത്. ഉച്ചയോടെ വലിയ സ്ഫോടന ശബ്ദം കേട്ടതായി സമീപവാസികൾ പറഞ്ഞു. തീപിടുത്തത്തിൻ്റെ കാരണം വ്യക്തമല്ല.ഈരാറ്റുപേട്ട പോലീസും സംഭവം സ്ഥലത്ത് എത്തി.

കോട്ടയം

കേരളത്തിലെ അരിവിഹിതം വെട്ടിക്കുറച്ചതിൽ പ്രതിഷേധിച്ച് AIYF

കോട്ടയം :കേരളത്തിലെ അരിവിഹിതം വെട്ടിക്കുറച്ചതിൽ പ്രതിഷേധിച്ച് AIYF കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോട്ടയം FCI (food corporation of India) യിലേക്ക് സംഘടിപ്പിച്ച പ്രതിഷേധ മാർച്ച് സിപിഐ ജില്ലാ അസി:സെക്രട്ടറി ജോൺ വി ജോസഫ് ഉദ്ഘാടനം ചെയ്തു. അന്ന മുട്ടിക്കുന്ന ബിജെപിയെ കേരളം തുടച്ചുനീക്കുമെന്ന് AIYF പ്രഖ്യാപിച്ചു. കേരളത്തിന് അർഹമായ അരി വിഹിതം നിഷേധിച്ച കേന്ദ്രസർക്കാർ നടപടിയിൽ പ്രതിഷേധിച്ച് ചിങ്ങവനം എഫ് സി ഐ ഗോഡൗണിലേക്ക് എഐവൈഎഫ് കോട്ടയം ജില്ലാ കമ്മിറ്റി പ്രതിഷേധ മാർച്ച് നടത്തി.1965 ൽ കേന്ദ്രസർക്കാർ നിയമപരമായി കേരള സ്റ്റാറ്റ്യൂട്ടറി റേഷനിങ് ഉത്തരവിലൂടെ നടപ്പിലാക്കിയ അവകാശമാണ് കേന്ദ്ര സർക്കാർ നിഷേധിക്കുന്നതെന്നും രാഷ്ട്രീയ വൈര്യനിര്യാതന ബുദ്ധിയോടെയുള്ള കേന്ദ്രസർക്കാർ നീക്കം കേരളം ഒറ്റക്കെട്ടായി ചെറുക്കുമെന്ന് അദ്ദേഹം പ്രസ്താവിച്ചു. ജില്ലാ പ്രസിഡൻറ് കെ രഞ്ജിത്ത് അധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി ഷമ്മാസ് ലത്തീഫ് സ്വാഗതം പറഞ്ഞു. സിപിഐ സംസ്ഥാന കൗൺസിൽ അംഗം അഡ്വക്കേറ്റ് ശുഭേഷ് സുധാകരൻ, AIYF സംസ്ഥാന കൗൺസിൽ അംഗം അജിത്ത് വാഴൂർ, സിപിഐ കോട്ടയം മണ്ഡലം സെക്രട്ടറിയേറ്റ് അംഗം എബി കുന്നേ പറമ്പിൽ, AISF ജില്ലാ പ്രസിഡൻറ് ജിജോ ജോസഫ് തുടങ്ങിയവർ സംസാരിച്ചു. സിപിഐ ചിങ്ങവനം ലോക്കൽ സെക്രട്ടറി രാജീവ് എബ്രഹാം,സന്തോഷ് കൃഷ്ണൻ, ഹരി മോൻ, R രതീഷ്, സച്ചിൻ സദാശിവൻ, ശ്രീജിത്ത് ടി ആർ, ഫസൽ മാടത്താനി, മാത്യൂസ് ദേവസ്യ, ഷാജോ S, ദീപു മോൻ തുടങ്ങിയവർ നേതൃത്വം നൽകി.

കോട്ടയം

കൊച്ചിയിൽ വീണ്ടും ഓൺലൈൻ തട്ടിപ്പ് കാഞ്ഞിരപ്പള്ളി സ്വദേശിക്ക് 21 ലക്ഷം നഷ്ടമായി

കൊച്ചി.കാഞ്ഞിരപ്പള്ളി സ്വദേശിക്ക് 21 ലക്ഷം നഷ്ടമായി. കാഞ്ഞിരപ്പള്ളി സ്വദേശി അരുൺ കുമാറാണ് തട്ടിപ്പിന് ഇരയായത്. വ്യാജ ട്രെഡിങ് ആപ്പിൽ നിക്ഷേപിച്ച പണമാണ് നഷ്ടമായത്. വലിയ തുക റിട്ടേൺ ലഭിക്കുമെന്ന് വാഗ്ദാനം നൽകിയായിരുന്നു തട്ടിപ്പ്. തട്ടിപ്പിന് പിന്നിൽ കേരളത്തിന് പുറത്തുള്ള സംഘം എന്ന് സംശയം

കോട്ടയം

വിദ്യാഭ്യാസ പുരോഗതി സാമൂഹ്യ പുരോഗതിയുടെ അടിത്തറ : മന്ത്രി എം.ബി രാജേഷ്

കാഞ്ഞിരപ്പള്ളി : വിദ്യാഭ്യാസ പുരോഗതിയാണ് സാമൂഹ്യ പുരോഗതിയുടെ അടിത്തറ എന്ന് തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി ശ്രീ.എം.ബി രാജേഷ് പറഞ്ഞു. ഫ്യൂച്ചർ സ്റ്റാർസ് എഡ്യൂക്കേഷൻ പ്രോജക്റ്റിന്റെ ആഭിമുഖ്യത്തിൽ ഇക്കഴിഞ്ഞ എസ്എസ്എൽസി,പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ എല്ലാ കുട്ടികൾക്കും, കൂടാതെ സിവിൽ സർവീസ് റാങ്ക് ജേതാക്കളായ സോണറ്റ് ജോസ്, നസ്രിൻ പി. ഫസീം, യൂണിവേഴ്സിറ്റി പരീക്ഷകളിൽ വിവിധ വിഷയങ്ങൾക്ക് റാങ്ക് നേടിയവർ , പി എച്ച് ഡി ലഭിച്ചവർ, തുടങ്ങിയവർക്ക് പ്രതിഭാ പുരസ്കാരവും, എസ്എസ്എൽസി,പ്ലസ്ടു പരീക്ഷകളിൽ 100% വിജയം കൈവരിച്ച സ്കൂളുകൾക്ക് എംഎൽഎ എക്സലൻസ് അവാർഡും വിതരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളേജ് ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ചടങ്ങിൽ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അധ്യക്ഷത വഹിച്ചു. റാന്നി എംഎൽഎ പ്രമോദ് നാരായണൻ മുഖ്യപ്രഭാഷണവും, കോട്ടയം ജില്ലാ പോലീസ് മേധാവി ഷാഹുൽ ഹമീദ് ഐപിഎസ് അവാർഡുകൾ വിതരണവും നടത്തി.സിവിൽ സർവീസ് റാങ്ക് ജേതാക്കളായ സോണറ്റ് ജോസ്, നസ്രിൻ പി. ഫസീം എന്നിവർ ചടങ്ങിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്ക് മോട്ടിവേഷണൽ ടോക്ക് നടത്തി.ഫ്യൂച്ചർ സ്റ്റാർസ് അഡ്വൈസറി ബോർഡ് മെമ്പർ ജോർജുകുട്ടി ആഗസ്തി സ്വാഗതം ആശംസിച്ചു. ഫ്യൂച്ചർ സ്റ്റാർസ് ഡയറക്ടർ ഡോ.ആൻസി ജോസഫ് ആമുഖപ്രസംഗം നടത്തി. ജില്ലാ ആസൂത്രണ സമിതി അംഗം കെ.രാജേഷ്, കോളേജ് ബർസാർ റവ.ഫാ.മനോജ് പാലക്കുടി, ഈരാറ്റുപേട്ട മുനിസിപ്പൽ ചെയർപേഴ്സൺ സുഹറ അബ്ദുൽ ഖാദർ, കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷ്, ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ഫെർണ്ണാണ്ടസ്, കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോളി മടുക്കക്കുഴി, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അഡ്വ. സാജൻ കുന്നത്ത്, ഹയർസെക്കൻഡറി റീജണൽ ഡെപ്യൂട്ടി ഡയറക്ടർ വിജി പി.എൻ, കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ല ഓഫീസർ റോഷ്‌ന അലിക്കുഞ്ഞ്, കാഞ്ഞിരപ്പള്ളി എഇഒ സുൽഫിക്കർ, ഈരാറ്റുപേട്ട എ ഇ ഒ ഷംല ബീവി, നിയോജക മണ്ഡലത്തിലെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ കെ.കെ ശശികുമാർ, ബിജോയ് മുണ്ടുപാലം, മറിയാമ്മ സണ്ണി , ഗീത നോബിൾ, വാർഡ് മെമ്പർ ഷാലിമ്മ ജെയിംസ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ഫ്യൂച്ചർ സ്റ്റാർസ് സെക്രട്ടറി സുജ എം.ജി കൃതജ്ഞത പ്രകാശിപ്പിച്ചു. ഫ്യൂച്ചർ സ്റ്റാർസ് എക്സിക്യൂട്ടീവ് അംഗങ്ങളായ അഭിലാഷ് ജോസഫ്, ബിനോയി സി.ജോർജ്,ഡോ. മാത്യു കണമല, നിയാസ് എം.എച്ച്,ആർ. ധർമ്മ കീർത്തി, പിപിഎം നൗഷാദ്, നോബി ഡോമിനിക്, എലിസബത്ത് തോമസ്, ഖലീൽ മുഹമ്മദ്, മാർട്ടിൻ ജെയിംസ്, ഡൊമിനിക് കല്ലാടൻ,ഡോ. ജിപ്സൺ വർഗീസ്, പ്രിയാ ബേബി, ജനപ്രതിനിധികളും പൊതുപ്രവർത്തകരുമായ ഡയസ് മാത്യു കോക്കാട്ട്, ജോണിക്കുട്ടി മഠത്തിനകം, തോമസ് കട്ടക്കൽ, നോബി കാടൻ കാവിൽ, ബിനോയ് സി. ജോർജ്,നിയാസ് എം.എച്ച്, ആർ.ധർമ്മകീർത്തി, തോമസ് ചെമ്മരപ്പള്ളി, ഡേവിസ് പാമ്പ്ലാനി, ജൂവൽ അഴകത്തേൽ,മാർട്ടിൻ ചാലയ്ക്കൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

കോട്ടയം

അയാന്റെ സംസ്കാരം ഇന്ന്; കാർ ഡ്രൈവർക്കെതിരെ കേസെടുത്തു

ഈരാറ്റുപേട്ട: വാഗമണ്ണിൽ കാർ ചാർജിംഗ് സ്റ്റേഷനിൽ കാറിടിച്ച് കയറി തിരുവനന്തപുരം നേമം സ്വദേശിയായ നാലുവയസ്സുകാരൻ മരണപ്പെട്ട സംഭവത്തിൽ ഈരാറ്റുപേട്ട പോലീസ് കേസെടുത്തു. സംഭവത്തിൽ കരുനാഗപ്പള്ളി സ്വദേശിയായ ജയകൃഷ്ണന് എതിരെയാണ് പോലീസ് കേസെടുത്തത്. വാഹനവും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇയാൾ എറണാകുളത്ത് അഭിഭാഷകനാണ്. അപകടത്തിൽ മരിച്ച അയാൻ്റെ സംസ്കാരം ഇന്ന് നടക്കും. കോട്ടയം മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം തിരുവനന്തപുരത്തേക്ക് കൊണ്ടുപോകും. പാലായിൽ എൽ.കെ.ജി വിദ്യാർത്ഥിയായിരുന്നു അയാൻ.  തിരുവനന്തപുരം നേമം, ശാസ്താ ലൈൻ, ശാന്തി വില്ല നാഗമ്മൽ വീട്ടിൽ എയർഫോഴ്‌സ് ഉദ്യോഗസ്ഥനായ ശബരിനാഥിന്റെയും പാലാ പോളിടെക്‌നിക്ക് അധ്യാപികയായ ആര്യ മോഹന്റെയും മകനാണ് അയാൻസ്‌നാഥ്.  അതേസമയം, സംഭവത്തിൽ പോലീസ് അനാസ്ഥ കാട്ടിയതായും നാട്ടുകാർ ആരോപിക്കുന്നു. അപകടം നടന്ന ഉടനെ സംഭവം നാട്ടുകാർ പോലീസിൽ അറിയിച്ചിരുന്നു. ഇയാളെ പിടിച്ചുനിർത്താനും പോലീസ് നിർദ്ദേശിച്ചു. എന്നാൽ ജയകൃഷ്ണൻ ബഹളം വച്ചതോടെ വണ്ടി നമ്പർ എഴുതിയെടുത്ത് വാഹനം വിട്ടയക്കാൻ പോലീസ് നിർദ്ദേശിച്ചതായി നാട്ടുകാർ പറയുന്നു. ഇതോടെ വാഹനം പരിശോധിക്കാനോ ഇയാൾ മദ്യപിച്ചതാണോ എന്ന് മെഡിക്കൽ ചെക്കപ്പ് നടത്താനും സാധിച്ചില്ല. കുട്ടി മരിച്ചതിനെ തുടർന്ന് പോലീസ് അറിയിച്ചതോടെയാണ് വാഹനം സ്റ്റേഷനിൽ എത്തിച്ചത്.

പ്രാദേശികം

ഏറ്റുമാനൂർ മിനി സിവിൽ സ്‌റ്റേഷന് തറക്കല്ലിട്ടു

കോട്ടയം: ജനങ്ങളുടെ അഭിലാഷങ്ങൾ നല്ല രീതിയിൽ പൂർത്തീകരിക്കുന്ന സർക്കാരാണ് കേരളം ഭരിക്കുന്നതെന്ന്പൊതുമരാമത്ത്-ടൂറിസം വകുപ്പുമന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. ഏറ്റുമാനൂർ മിനി സിവിൽ സ്റ്റേഷന്റെ നിർമാണോദ്ഘാടനം ഓൺലൈനായി നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.  സമാനതകളില്ലാത്ത വികസനക്കുതിപ്പാണ് മന്ത്രി വി.എൻ. വാസവൻ്റെ നേതൃത്വത്തിൽ ഏറ്റുമാനൂരിൽ നടന്നു വരുന്നതെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. റോഡുകൾ, പാലങ്ങൾ, ബൈപ്പാസുകൾ , ജംഗ്ഷനുകളുടെ നവീകരണം തുടങ്ങി പശ്ചാത്തല വികസന രംഗത്ത് കേരളം വലിയ മുന്നേറ്റമാണുണ്ടാക്കിയത്. ഇതിൻ്റെയെല്ലാം ആകെത്തുകയാണ് കേരളത്തിലെ വികസന മുന്നേറ്റം. ഏറ്റുമാനൂർ മിനി സിവിൽ സ്റ്റേഷൻ്റെ നിർമാണം സമയബന്ധിതമായി പൂർത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു. ഏറ്റുമാനൂർ പോലീസ് സ്റ്റേഷനു സമീപമുള്ള നിർദിഷ്ട മിനി സിവിൽ സ്റ്റേഷൻ അങ്കണത്തിൽ നടന്ന ചടങ്ങിൽ  സഹകരണം-തുറമുഖം-ദേവസ്വം വകുപ്പുമന്ത്രി വി.എൻ. വാസവൻ അധ്യക്ഷത വഹിച്ചു. ഭാവിയിൽ ഏറ്റുമാനൂരിനെ താലൂക്ക് ആക്കി ഉയർത്തുകയെന്ന ലക്ഷ്യം കൂടി മുന്നിൽകണ്ടാണ് മിനി സിവിൽ സ്റ്റേഷൻ നിർമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. പലവിധ തടസ്സങ്ങൾ മറികടന്നാണ് സിവിൽ സ്റ്റേഷൻ നിർമാണത്തിന് തുടക്കമിടുന്നത്. സ്ഥലം സംബന്ധിച്ച തർക്കം ഉണ്ടായപ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് യോഗം വിളിച്ചാണ് ഭൂമി വിട്ടു നൽകാൻ നടപടിയെടുത്തത്. ഏറ്റുമാനൂരിൽ ബഹുനില കോടതി സമുച്ഛയത്തിൻ്റെ നിർമാണോദ്ഘാടനവും ഉടൻ നടത്തുമെന്നും മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. മിനി സിവിൽ സ്റ്റേഷൻ്റെ തറക്കല്ലിടലും മന്ത്രി വി.എൻ. വാസവൻ നിർവഹിച്ചു.    ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യ രാജൻ, നഗരസഭാംഗം രശ്മി ശ്യാം, നീണ്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ. പ്രദീപ് കുമാർ,  അയ്മനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിജി രാജേഷ്, മുൻ എം.പി. തോമസ് ചാഴികാടൻ, എ.ഡി.എം. എസ്. ശ്രീജിത്ത്, സംഘാടകസമിതി ചെയർമാൻ ഇ.എസ്. ബിജു, വനം വികസന കോർപറേഷൻ അധ്യക്ഷ ലതിക സുഭാഷ്, പൊതുമരാമത്തുവകുപ്പ് കെട്ടിടവിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ ആർ. ദീപ, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ ആർ. രൂപേഷ്, ഏറ്റുമാനൂർ ക്രിസ്തുരാജ പള്ളി വികാരി ഫാ. തോമസ് കുത്തുകല്ലുങ്കൽ, മാന്നാനം കെ.ഇ. സ്‌കൂൾ പ്രിൻസിപ്പൽ ഫാ. ഡോ. ജെയിംസ് മുല്ലശ്ശേരി, ഫാ. സുനിൽ പെരുമാനൂർ(ചൈതന്യ പാസ്റ്ററൽ സെന്റർ),  സീനിയർ സിറ്റിസൺ ഫോറം പ്രസിഡന്റ് എൻ. അരവിന്ദാക്ഷൻ നായർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ബാബു ജോർജ്, ജോസ് ഇടവഴിക്കൽ, പി.വി. മൈക്കിൾ, കെ എ. കുഞ്ഞച്ചൻ,  രാജീവ് നെല്ലിക്കുന്നേൽ,വ്യാപാരി വ്യവസായി പ്രതിനിധികളായ എൻ.പി. തോമസ് , സെബാസ്റ്റ്യൻ വാളംപറമ്പിൽ,  എന്നിവർ പ്രസംഗിച്ചു. ഏറ്റുമാനൂർ പോലീസ് സ്റ്റേഷനു സമീപമുള്ള 70 സെൻ്റ് സ്ഥലത്താണ് 32 കോടി രൂപ മുടക്കി മൂന്നു നിലകളിലായി മിനി സിവിൽ സ്റ്റേഷൻ നിർമിക്കുന്നത്. ആദ്യഘട്ട നിർമ്മാണത്തിന് 15 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്.