വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

കേരളം

സെക്രട്ടേറിയേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം; നാളെ സംസ്ഥാന വ്യാപകമായി കെഎസ്‌യു വിദ്യാഭ്യാസ ബന്ദ്

നാളെ സംസ്ഥാന വ്യാപകമായി കെഎസ്‌യു വിദ്യാഭ്യാസ ബന്ദ്. കെഎസ്‌യു സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ സെക്രട്ടേറിയേറ്റ് മാര്‍ച്ചില്‍ പ്രവര്‍ത്തകര്‍ക്കു നേരെ നടത്തിയ പൊലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ചാണ് സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തത് സെക്രട്ടേറിയേറ്റ് മാര്‍ച്ചിനിടെ നിരവധി പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. പൊലീസ് പ്രവര്‍ത്തകര്‍ക്ക് നേരെ ജലപീരങ്കി പ്രയോഗിച്ചു. ലാത്തി ചാര്‍ജ് നടത്തി. പൊലീസിന് നേരെ കല്ലേറുണ്ടായി. സമരത്തിനിടെ കെഎസ്‌യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യറിന് പരുക്കേറ്റു. സര്‍ക്കാരിന്റെ വികലമായ വിദ്യാഭ്യാസ നയത്തിനെതിരെയാണ് കെഎസ്‌യു സംസ്ഥാന കമ്മിറ്റി സെക്രട്ടറിയേറ്റ് മാര്‍ച്ച് സംഘടിപ്പിച്ചത്.

പ്രാദേശികം

മുസ്ലിം ഗേൾസ് സ്കൂളിൽ മെറിറ്റ് ഡേ സംഘടിപ്പിച്ചു

ഈരാറ്റുപേട്ട: മുസ്ലിം ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിൽ നിന്ന് ഈ വർഷം ഹയർ സെക്കണ്ടറി, എസ്.എസ്.എൽ.സി പരീക്ഷകൾക്ക്  ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികളെയും യു.എസ്.എസ് ,എൻ.എം.എം.എസ് സ്കോളർഷിപ്പ് നേടിയ വിദ്യാർഥികളെയും സ്കൂൾ നടത്തിപ്പുകാരയായ മുസ്ലിം എഡ്യൂക്കേഷണൽ ട്രസ്റ്റ് ആദരിച്ചു. 97 വിദ്യാർത്ഥിനികൾക്ക് ക്യാഷ് അവാർഡും മൊമന്റോയും സമ്മാനിച്ചത്.  സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന മെരിറ്റ് ഡേയിൽ സ്കൂൾ മാനേജർ എം കെ .അൻസാരി അധ്യക്ഷത വഹിച്ചു. സ്കൂൾ ഡയമണ്ട് ജൂബിലി ആഘോഷ കമ്മിറ്റി ചെയർമാൻ ഡോ.എം.എ.മുഹമ്മദ് സമ്മേളനം ഉദ്ഘാടനം ചെയ്തു ട്രസ്റ്റ് ചെയർമാൻ പ്രൊഫ.എം.കെ.ഫരീദ് മുഖ്യ പ്രഭാഷണം നടത്തി. നഗരസഭ ക്ഷേമകാര്യ സമിതി ചെയർമാൻ പി.എം.അബ്ദുൽ ഖാദർ ,ട്രസ്റ്റ് സെക്രട്ടറി പി.കെ. കൊച്ചുമുഹമ്മദ്, ട്രഷറർ എം.എസ് കൊച്ചുമുഹമ്മദ് ,പി.ടി.എ.പ്രസിഡൻ്റ് തസ്നീം കെ.മുഹമ്മദ് എന്നിവർ പ്രസംഗിച്ചു. പ്രിൻസിപ്പൽ പി.പി' താഹിറ സ്വാഗതവും ഹെഡ്മിസ്ട്രസ് എം.പി.ലീന നന്ദിയും പറഞ്ഞു 

കോട്ടയം

കോട്ടയം മെഡിക്കൽ കോളേജ് അപകടം: കെട്ടിടാവശിഷ്ടങ്ങൾക്കിടെ കുടുങ്ങിയ സ്ത്രീ മരിച്ചു ,

കോട്ടയം: കോട്ടയം മെഡിക്കൽ കോളജിലെ കെട്ടിടം തകർന്ന സംഭവത്തിൽ കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽ നിന്നും പുറത്തെടുത്ത സ്ത്രീ മരിച്ചു. തലയോലപ്പറമ്പ് സ്വദേശിനി ബിന്ദു(52)വാണ് തകര്‍ന്നുവീണ കെട്ടിടത്തിലുണ്ടായിരുന്നത്. രണ്ടര മണിക്കൂറിനു ശേഷമാണ് ഇവരെ രക്ഷാപ്രവർത്തകർ പുറത്തെടുത്തത്. മകളുടെ ഒപ്പം ആശുപത്രിയിൽ കൂട്ടിരിക്കാൻ എത്തിയതായിരുന്നു ബിന്ദു. ആശുപത്രി കെട്ടിടത്തില്‍ കുളിക്കാന്‍ പോയപ്പോഴായിരുന്നു അപകടം. പുറത്തെടുത്ത ബിന്ദുവിനെ ആശുപത്രിയിലെ അത്യാഹിതവിഭാഗത്തിലേക്ക് മാറ്റിയെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഇടിഞ്ഞു വീണ കെട്ടിടത്തിലെ ശുചിമുറിയിലേക്ക് പോയ അമ്മ തിരികെവന്നില്ലെന്നും ഫോണ്‍വിളിച്ചിട്ട് എടുക്കുന്നില്ലെന്നും ബിന്ദുവിന്റെ മകള്‍ പറഞ്ഞിരുന്നു. ഇതോടെയാണ് ജെസിബി എത്തിച്ച് അഗ്നിരക്ഷാ ഉദ്യോഗസ്ഥരും പോലീസും കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ വിശദമായ തിരച്ചില്‍ ആരംഭിച്ചത്. തുടർന്നാണ് ഒരുമണിയോടെ ഇവരെ കണ്ടെത്തിയത്. ഇന്ന് രാവിലെ 11 മണിയോടെയാണ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ പതിനാലാം വാർഡ് ആണ് ഇടിഞ്ഞുവീണത്.അപകടത്തിൽ മൂന്നുപേർക്ക് പരിക്കേറ്റിരുന്നു എന്നാൽ പിന്നീടാണ് ഇടിഞ്ഞു വീണ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ ഒരാൾ കുടുങ്ങിക്കിടപ്പുണ്ട് എന്ന തരത്തിലുള്ള വിവരം പുറത്തുവന്നത്. ഏറെ കാലപ്പഴക്കമുള്ള മൂന്ന് നിലക്കെട്ടിടമാണ് ഇടിഞ്ഞു വീണത്. ഓർത്തോപീഡിക്സ് സർജറി വിഭാഗമാണ് നേരത്തെ ഇവിടെ പ്രവർത്തിച്ചിരുന്നത്. ശുചിമുറിയുംഈ കെട്ടിടത്തിലാണ് ഉണ്ടായിരുന്നത്

കോട്ടയം

കോട്ടയം മെഡിക്കൽ കോളജിൽ കെട്ടിടം ഇടിഞ്ഞ് വീണ അപകടം; മന്ത്രിമാർ സ്ഥലത്തെത്തി; നിസാര പരിക്കേറ്റ 2 പേർ ചികിത്സയിൽ

കോട്ടയം മെഡിക്കൽ കോളജിൽ കെട്ടിടം ഇടിഞ്ഞ് വീണു. ആളപായമില്ല. ആശുപത്രി ഉപയോഗിക്കാതെ ഉപേക്ഷിച്ചിട്ടിരുന്ന 14-ാം വാർഡിൻ്റെ ഒരു ഭാഗമാണ് ഇടിഞ്ഞ് വീണത്.നാളുകളായി അടച്ചിട്ടിരുന്ന കാലപ‍ഴക്കമുള്ള കെട്ടിടത്തിന്‍റെ ശുചിമുറി ഭാഗമാണ് ഇടിഞ്ഞത്. ഈ സമയം ഇവിടെയുണ്ടായിരുന്ന രണ്ട് പേർക്ക് നിസാര പരിക്കേറ്റു.ആരോഗ്യ മന്ത്രി വീണാ ജോർജ്, മന്ത്രി വി എൻ വാസവൻ എന്നിവർ ഉടൻ സംഭവ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി.

കോട്ടയം

കോട്ടയം മെഡിക്കൽ കോളേജിൽ വാർഡിൻ്റെ ഒരുഭാഗം ഇടിഞ്ഞ് വീണു

കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ കെട്ടിടം ഇടിഞ്ഞുവീണു.അസ്ഥിരോഗ വിഭാഗത്തിലെ പതിനാലാം വാർഡ് ആണ് രാവിലെ 11 മണിയോടെ ഇടിഞ്ഞുവീണത്. അപകടത്തിൽ മൂന്നുപേർക്ക് പരിക്കേറ്റു. ഏറെ കാലപ്പഴക്കമുള്ള കെട്ടിടം നിലവിൽ ഉപയോഗത്തിലില്ലാത്തതാണ് എന്നാണ് വിവരംമൂന്ന് നിലക്കെട്ടിടമാണ് ഇടിഞ്ഞു വീണത്. കെട്ടിടത്തിന് ഏറെ കാലപ്പഴക്കമുണ്ട്. ഓർത്തോപീഡിക്സ് സർജറി വിഭാഗമാണ് നേരത്തെ ഇവിടെ പ്രവർത്തിച്ചിരുന്നത്. ശുചിമുറിയുംഈ കെട്ടിടത്തിലാണ് ഉണ്ടായിരുന്നത്.പരിക്കേറ്റ മൂന്നുപേരിൽ ഒരു കുട്ടിയും ഉൾപ്പെടുന്നു. ആരുടെയും നില ഗുരുതരമല്ലെന്നാണ് വിവരം. വലിയ ശബ്ദത്തോടെ കെട്ടിടം ഇടിഞ്ഞു വീഴുകയായിരുന്നുവെന്നാണ് ദൃക്സാക്ഷി പറയുന്നത്. കെട്ടിടത്തിനുള്ളിൽ ആരും കുടുങ്ങിക്കിടക്കുന്നില്ലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.പരിശോധന തുടരുകയാണ്. അപകടവിവരമറിഞ്ഞ് മന്ത്രി വിഎൻ വാസവൻ സ്ഥലത്തെത്തി. കെട്ടിടം ഉപയോഗത്തിലുള്ളതല്ലെന്ന് മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. ഉപയോഗശൂന്യമായ കെട്ടിടമാണ്. വാർഡ് അപ്പുറത്താണ്. സാധനങ്ങളൊക്കെ സൂക്ഷിക്കുന്ന കെട്ടിടമാണ്. പുതിയ കെട്ടിടം പണിതുകഴിഞ്ഞു. കൂട്ടിരിപ്പുകാർ പഴയ കെട്ടിടത്തിന്‍റെ ഭാഗത്ത് എത്തിയതുകൊണ്ടാണ് രണ്ട് പേർക്ക് പരിക്കേറ്റതെന്നും മന്ത്രി കൂട്ടിച്ചേർത്തു.കൂടുതൽ ആളുകൾ സ്ഥലത്തില്ലാത്തതുകൊണ്ട് വൻദുരന്തമാണ് ഒഴിവായത്. മ്യഖ്യമന്ത്രിയുടെ നേതൃത്യത്തിൽ നാല് ജില്ലകളിലെ സർക്കാർ പദ്ധതികളുടെ അവലോക യോഗം കോട്ടയത്തുവെച്ച് നടക്കവേയാണ് മെഡിക്കൽ കോളജിലെ അപകടം.

കേരളം

വിവിധ ആവശ്യങ്ങളുന്നയിച്ച്‌ സ്വകാര്യ ബസുകള്‍ എട്ടിന് പണിമുടക്കും

തി​രു​വ​ന​ന്ത​പു​രം ; വിവിധ ആവശ്യങ്ങളുന്നയിച്ച്‌ സ്വകാര്യ ബസുകള്‍ എട്ടിന് പണിമുടക്കും. ഉന്നയിക്കുന്ന വിഷയങ്ങള്‍ സര്‍ക്കാര്‍ അംഗീകരിക്കുന്നില്ലെങ്കില്‍ 22 മുതല്‍ അനിശ്ചിതകാല പണിമുടക്കിനും ആഹ്വാനം ചെയ്തിട്ടുണ്ട്. ലിമിറ്റഡ് സ്റ്റോപ്പ് ദീര്‍ഘദൂര ബസുകളുടെ പെര്‍മിറ്റുകള്‍ അതേപടി പുതുക്കി നല്‍കുക, വിദ്യാര്‍ഥികളുടെ ചാര്‍ജ് വര്‍ധിപ്പിക്കുക, ബസ് ജീവനക്കാര്‍ക്ക് പോലീസ് ക്ലിയറന്‍സ് വേണമെന്ന കരിനിയമം പിന്‍വലിക്കുക, ഇ-ചലാന്‍ വഴിയുള്ള അന്യായ പിഴ ചുമത്തലുകള്‍ അവസാനിപ്പിക്കുക തുടങ്ങിയ വിഷയങ്ങള്‍ ഉന്നയിച്ചാണ് ബസുടമകളുടെ സംയുക്ത സമിതി സമരത്തിന് നോട്ടീസ് നല്‍കിയിരിക്കുന്നത്. സ്വകാര്യ ബസുകളിലും കെഎസ്‌ആര്‍ടിസിയിലും ഒരുപോലെ സ്‌പോട്ട് ടിക്കറ്റ് സമ്ബ്രദായം നടപ്പിലാക്കണം, വിലപിടിപ്പുള്ള ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ അടിച്ചേല്‍പ്പിക്കുന്ന നടപടി അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളും സമരസമിതി ഉന്നയിച്ചിട്ടുണ്ട്

കോട്ടയം

കാഞ്ഞിരപ്പള്ളി ബൈപ്പാസ് ; കരാർ കമ്പനി കൂടുതൽ തുക ആവശ്യപ്പെട്ട് നിർമ്മാണം നിർത്തിവെച്ചു | കമ്പനിയെ കരിമ്പട്ടികയിൽ പെടുത്തുമെന്നു ചീഫ് വിപ്പ് എൻ ജയരാജ്.

കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളിക്കാരുടെയും, കാഞ്ഞിരപ്പള്ളി എം.എൽ.എ ഡോ. എൻ. ജയരാജിന്റെയും സ്വപ്ന പദ്ധതിയായ കാഞ്ഞിരപ്പള്ളി ബൈപാസിന് പ്രതിസന്ധിയുടെ കരിനിഴലിൽ. അനുവദിച്ച ബഡ്ജറ്റ് തികയില്ലെന്നും കൂടുതൽ തുക അനുവദിക്കണമെന്നും ആവശ്യപ്പെട്ട് കരാർ ഏറ്റെടുത്തു പണികൾ നടത്തിക്കൊണ്ടിരിക്കുന്ന ഗുജറാത്തിലെ ബാക്ക്ബോൺ കൺസ്ട്രക്ഷൻസ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനി പണികൾ പൂർണമായും നിർത്തിവച്ചിരിക്കുകയാണ്.2025 മാർച്ച് മൂന്നിന് പണികൾ തീരുമെന്ന ഉറപ്പിലാണ് കരാർ കമ്പനി ടെൻഡർ ഉറപ്പിച്ച് പണികൾ ആരംഭിച്ചത്. എന്നാൽ കമ്പനിയുടെ അപ്രതീക്ഷിത നീക്കം ഏവരെയും ഞെട്ടിച്ചിരിക്കുകയാണ്. ഇടഞ്ഞുനിൽക്കുന്ന ബാക്ക്ബോൺ കമ്പനിയുമായി അടുത്ത ആഴ്ച അധികാരികൾ ചർച്ചകൾ നടത്തുമെന്നാണ് അറിയുന്നത്. ചർച്ച വിജയിച്ചില്ലെങ്കിൽ, പുതിയ കരാർ കമ്പനിയെ പണികൾ ഏൽപ്പിക്കേണ്ടി വന്നേക്കാം. വീണ്ടും റീ ടെൻഡർ നടപടികളുമായി ആദ്യം മുതൽ തുടങ്ങേണ്ടി വന്നാൽ, ബൈപാസ് വീണ്ടും വലിയ പ്രതിസന്ധിയിലായേക്കും. അങ്ങനെയെങ്കിൽ ദിനംപ്രതി ഗതാഗതക്കുരുക്കിൽ പൊറുതിമുട്ടുന്ന കാഞ്ഞിരപ്പള്ളിക്കാർ ഇനിയും കുറേനാൾ കൂടി അങ്ങനെ സഹിച്ച് തുടരേണ്ടിവരും. കാഞ്ഞിരപ്പള്ളി ബൈപാസ് പദ്ധതിക്കായി 26.16 കോടി രൂപ കിഫ്ബി മുഖേനയാണ് അനുവദിച്ചിരിക്കുന്നത്. ദേശീയപാത 183ൽ കാഞ്ഞിരപ്പള്ളി പഞ്ചായത്ത് ഓഫിസിനു മുൻപിലെ വളവിൽ നിന്നാരംഭിച്ചു മണിമല റോഡിനും ചിറ്റാർ പുഴയ്ക്കും മീതെ മേൽപാലം നിർമിച്ചു പൂതക്കുഴിയിൽ ഫാബീസ് ഓഡിറ്റോറിയത്തിനു സമീപം ദേശീയപാതയിൽ പ്രവേശിക്കുന്ന ബൈപാസിന്റെ ദൂരം 1.80 കിലോ മീറ്ററാണ്. ഇതിനായി മൂന്ന് ഹെക്ടര്‍ 49 ആര്‍ 84 ച.മീ. സ്ഥലം ആണ് പദ്ധതിക്ക് ആകെ ആവശ്യമുള്ളത്. (8 ഏക്കര്‍ 42.8 സെന്റ് സ്ഥലം). 29 വസ്തു ഉടമസ്ഥരില്‍ നിന്ന് 13 സര്‍വേ നമ്പറുകളിലായി കിടന്ന പ്രസ്തുത ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്തു. 24.76 കോടി രൂപ നല്‍കിയാണ് സ്ഥലമേറ്റെടുക്കല്‍ പൂര്‍ത്തിയാക്കിയത്. നിർദിഷ്ട ബൈപാസ് റോഡിന്റെ പകുതിയോളം പണികൾ തീർന്നിരിക്കവെയാണ് പുതിയ പ്രതിസന്ധി ഉടലെടുത്തത് . അനുവദിച്ച ബഡ്ജറ്റ് തുക വിതരണം ചെയ്യുവാൻ റെഡിയാണെങ്കിലും, കൂടുതൽ തുക അനുവദിക്കണം എന്ന ആവശ്യം പ്രശ്നം ഗുരുതരമാക്കിയേക്കും. പദ്ധതി നിർവഹണം നടത്തേണ്ട റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്മെൻറ് കോർപ്പറേഷൻ ഓഫ് കേരള ലിമിറ്റഡിന്റെ ഉയർന്ന ഉദ്യോഗസ്ഥരും, പദ്ധതിയുടെ കൺസൾട്ടന്റെ ആയ ബ്രൈറ്റ്സ് ലിമിറ്റഡിന്റെ ഉദ്യോഗസ്ഥരും , കരാറുകാരായ ബാക്ക്ബോൺ കോൺസ്ട്രക്ഷൻസ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനി പ്രതിനിധികളുമായി താമസിയാതെ ചർച്ച നടത്തി തീരുമാനമെടുത്തേക്കും.

കോട്ടയം

പാലാ ഹോസ്‌പിറ്റലിൽ നിന്ന് രോഗിയുമായി ഉസലാംപെട്ടി പോകുകയായിരുന്ന ആംബുലൻസ് വളഞ്ഞങ്ങാനം വെള്ളച്ചാട്ടത്തിന് സമീപം അപകടത്തിൽപ്പെട്ടു

ഇടുക്കി▪️പാലാ ഹോസ്‌പിറ്റലിൽ നിന്ന് രോഗിയുമായി ഉസലാംപെട്ടി പോകുകയായിരുന്ന ആംബുലൻസ് വളഞ്ഞങ്ങാനം വെള്ളച്ചാട്ടത്തിന് സമീപം അപകടത്തിൽപ്പെട്ടു. കട്ടപ്പന കോട്ടയം റൂട്ടിൽ വളഞ്ഞങ്ങാനം വെള്ളച്ചാട്ടത്തിന് സമീപം പാലാ മരിയൻ ഹോസ്‌പിറ്റലിൽ നിന്ന് രോഗിയുമായി ഉസലാംപെട്ടിക്ക് പോകുകയായിരുന്ന ആംബുലൻസ് ഏകദേശം 20 അടി താഴ്ചയിലേക്ക് മറിയുകയും രോഗിയും കൂടെ ഉണ്ടായിരുന്ന ബന്ധുക്കളും കുടുങ്ങി കിടക്കുകയും ചെയ്‌തു. ഫയർ ഫോഴ്സ‌് സംഭവസ്ഥലത്ത് എത്തി രോഗിയെയും കുടുങ്ങിക്കിടന്നയാളുകളെയും രക്ഷപ്പെടുത്തി.STO സുനിൽകുമാർ,SFRO മധുസൂദനൻ,FRO(D) സുനിൽകുമാർ,FRO എം സി സതീഷ്,FRO വിപിൻ സെബാസ്റ്റ്യൻ,FRO വിവേക്,FRO അൻഷാദ്. തുടങ്ങിയവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.