വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

ലോകം

തായ്‌വാന്‍ അതിര്‍ത്തിയില്‍ പടയൊരുക്കവുമായി ചൈന; യുഎസ് സ്പീക്കര്‍ നാന്‍സി പെലോസിയുടെ സന്ദര്‍ശനത്തിന് പിന്നാലെയാണ് അതിര്‍ത്തി സംഘര്‍ഷഭരിതമായത്

ബീജിംഗ്: തായ്‌വാന്‍ അതിര്‍ത്തിയില്‍ പടയൊരുക്കവുമായി ചൈന. തായ്‌വാന്‍ വളഞ്ഞ് 21 യുദ്ധവിമാനങ്ങളും അഞ്ച് നാവിക സേനയുടെ കപ്പലുകളും എട്ട് ജെറ്റ് വിമാനങ്ങളും അണി നിരത്തിയാണ് ചൈന യുദ്ധസന്നാഹമൊരുക്കുന്നത്. കഴിഞ്ഞ ദിവസം രാത്രിയോടെയാണ് തായ്‌വാനെ വളഞ്ഞ് ചൈനയുടെ യുദ്ധവിമാനങ്ങള്‍ എത്തിയത്. സ്ഥിതിഗതികള്‍ അതീവ ഗുരുതരമായതോടെ പ്രതിസന്ധിയിലായിരിക്കുകയാണ് തായ്‌വാന്‍ പ്രതിരോധ മന്ത്രാലയം. യുഎസ് സ്പീക്കര്‍ നാന്‍സി പെലോസിയുടെ സന്ദര്‍ശനത്തിന് പിന്നാലെയാണ് അതിര്‍ത്തി സംഘര്‍ഷഭരിതമായത്. പിന്നാലെ നിരവധി ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തിയെങ്കിലും ചൈനയുടെ ഭാഗത്ത് നിന്ന് യുദ്ധത്തിന് തയ്യാറെടുക്കുന്ന നടപടി കാര്യമായി ഉണ്ടായിരുന്നില്ല. അതിര്‍ത്തിയില്‍ മിസൈല്‍ പരീക്ഷണത്തിലൂടെയും സൈനികാഭ്യാസങ്ങളിലൂടെയും പ്രകോപനം നടത്താന്‍ ശ്രമിച്ചെങ്കിലും തായ്‌വാന്‍ സംയമനം പാലിക്കുകയായിരുന്നു. നാല്‍സിയുടെ തായ്‌വാന്‍ സന്ദര്‍ശനത്തിന് മുന്‍പ് ചൈന മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും ഇതെല്ലാം അവഗണിച്ച് അവര്‍ രാജ്യത്തെത്തുകയായിരുന്നു. തായ്‌വാന്‍ ഇപ്പോഴും തങ്ങളുടെ ഭാഗമാണെന്ന ചൈനയുടെ വാദത്തിന് ഏറ്റ കനത്ത പ്രഹരമായിരുന്നു നാന്‍സിയുടെ സന്ദര്‍ശനം.

പ്രവാസം

വയറ്റിൽ 248 ഹെറോയിൻ ഗുളികകൾ ഒളിപ്പിച്ച് കടത്താൻ ശ്രമം; ബഹ്‌റൈൻ വിമാനത്താവളത്തിൽ വെച്ച് യുവാവ് പിടിയിൽ

ബഹ്‌റൈൻ: ഹെറോയിൻ നിറച്ച 248 ഗുളികകൾ വയറ്റിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച ഏഷ്യൻ വംശജന് ജീവപര്യന്തം തടവ്. ബഹ്‌റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നടത്തിയ പരിശോധനയിലാണ് ഇയാളുടെ വയറ്റിൽ നിന്ന് 248 ക്യാപ്‌സ്യൂളുകൾ കണ്ടെത്തിയത്. ഏഷ്യൻ വംശജനായ ഇയാൾ പാക്കിസ്ഥാനിൽ നിന്നാണ് ബഹ്‌റൈനിലെത്തിയതെന്ന് പൊലീസ് വെളിപ്പെടുത്തി.  കസ്റ്റംസ് ഉദ്യോഗസ്ഥർ പരിശോധന നടത്തവേ ഇയാൾ സംശയാസ്പദമായ രീതിയിൽ പെരുമാറുകയായിരുന്നു. തുടർന്ന് ഇയാളുടെ ലഗേജ് തുറന്ന് വിശദമായി പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല. അനധികൃത സാധനങ്ങൾ കൈവശമില്ലെന്ന് പരിശോധനക്കിടെ പ്രതി ഉറക്കെ വിളിച്ചുപറയുന്നുണ്ടായിരുന്നു. എന്നാൽ ഇയാളുടെ ശരീര ഭാഷയിൽ സംശയം തോന്നിയതോടെയാണ് എക്സ്-റേ സ്കാനിങ്ങിന് വിധേയനാക്കാൻ തീരുമാനിച്ചത്. അങ്ങനെയാണ് 248 ഗുളികകൾ വയറ്റിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിക്കുകയായിരുന്നുവെന്ന് വ്യക്തമായത്. പിന്നീട് നടത്തിയ രാസപരിശോധനയിലാണ് ഗുളികകളിൽ ഹെറോയിൻ ഉണ്ടെന്ന് സ്ഥിരീകരിച്ചത്. തുടർന്ന് പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു. മയക്കുമരുന്ന് കടത്തുന്നതിലൂടെ തനിക്ക് പണം ലഭിക്കുന്നുണ്ടെന്ന് അദ്ദേഹം അന്വേഷണ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തി. ഹെറോയിൻ കടത്തിയതിനും മയക്കുമരുന്ന് ഉപയോഗിച്ചതിനുമാണ് ഇയാളെ കോടതി ശിക്ഷിച്ചത്. കോടതി ഉത്തരവ് പ്രകാരം, ജയിൽ ശിക്ഷയുടെ അവസാനം പ്രതിയെ നാടുകടത്തും. മുൻപും ബഹ്‌റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥർ വയറ്റിൽ മയക്കുമരുന്ന് ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചവരെ പിടികൂടിയിട്ടുണ്ട്. ജൂലൈ അവസാനം 110 മയക്കുമരുന്ന് ഗുളികകൾ വയറ്റിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചയാളെ ഹൈ ക്രിമിനൽ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു.

ഇൻഡ്യ

1.6 കോടി രൂപ വിലമതിക്കുന്ന തിമിംഗല ഛർദ്ദി കടത്താൻ ശ്രമം ; രണ്ട് പേർ അറസ്റ്റിൽ

മഹാരാഷ്‌ട്ര: താനെ ജില്ലയിൽ 1.6 കോടി രൂപ വിലമതിക്കുന്ന തിമിംഗല ഛർദ്ദിയുമായി രണ്ട് പേർ പിടിയിൽ.ഇരുപത്തിയെട്ടുകാരനായ നന്ദു കിസൻദേവ് റായ് , ഇരുപത്തിയാറുകാരനായ അർജുൻ ഹരിശ്ചന്ദ്ര നിർമൽ എന്നിവരാണ് പിടിയിലായത്. മഹാരാഷ്‌ട്രയിലെ താനെ ജില്ലയിലെ ഡോംബിവിലിയിൽ നിന്നാണ് ഇവരെ പിടികൂടിയത്. ഇവരിൽ നിന്ന് 0.750 ഗ്രാം ഭാരമുള്ള ആംബർഗ്രിസ് (തിമിംഗല ഛർദ്ദി ) പിടിച്ചെടുത്തു.പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി.  പ്രദേശത്തെ ഒരു ഹോട്ടലിന് സമീപം പോലീസ് കെണി വയ്‌ക്കുകയായിരുന്നു. തുടർന്ന് തിമിംഗല ഛർദ്ദി അടങ്ങിയ ബാഗുമായി എത്തിയ പ്രതികളെ പോലീസ് പിടികൂടി.പ്രതികൾ നിരോധിത ചരക്ക് കടത്തുന്ന സംഘത്തിലെ ഒരാളുടെ പേര് കൂടി വെളിപ്പെടുത്തിയതായി ഉദ്യോഗസ്ഥർ പറഞ്ഞു.  ഇരുവർക്കുമെതിരെ വന്യജീവി സംരക്ഷണം നിയമത്തിലെ വിവിധ വകുപ്പുകൾ ചേർത്ത് പോലീസ് കേസ് രജിസ്റ്റർ ചെയ്തു. കേസുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം നടന്നു വരികയാണെന്ന് പോലീസ് വ്യക്തമാക്കി.

കേരളം

ഗവർണറെ അധിക്ഷേപിക്കുന്ന സമീപനം സിപിഎം നേതാക്കൾ അവസാനിപ്പിക്കണം: വി.മുരളീധരൻ

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനിന് എതിരായ അധിക്ഷേപ വർഷം സിപിഎം നേതാക്കൾ അവസാനിപ്പിക്കണം എന്ന് കേന്ദ്രവിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ. അഴിമതിക്കെതിരെ ശക്തമായ നിലപാടെടുത്തതിന് അട്ടിമറി ആരോപിച്ച് വേട്ടയാടുന്ന സമീപനം ശരിയല്ല. പദവിയിൽ അർപ്പിതമായ ചുമതലയാണ് ഗവർണർ വഹിക്കുന്നതെന്നും മന്ത്രി പ്രതികരിച്ചു. വിഴിഞ്ഞം സമരത്തിൽ അനുനയം ഉണ്ടാക്കാൻ മുഖ്യമന്ത്രി ഇടപെടണം.പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കാൻ തയ്യാറാകണമെന്നും സമരത്തിൽ ബാഹ്യ ശക്തികൾ പ്രവർത്തിച്ചുണ്ടോ എന്ന് തനിക്ക് അറിയില്ലെന്നും കേന്ദ്രമന്ത്രി പ്രതികരിച്ചു. മുഖ്യമന്ത്രിക്ക് നേരെ വിമാനത്തിൽ പ്രതിഷേധിച്ച കോൺഗ്രസ് പ്രവർത്തകർക്ക് എതിരെ കാപ്പയ്ക്കുള്ള ശുപാർശ ഇടത് വലത് കുടുംബ പ്രശ്നമാണെന്നും മന്ത്രി പരിഹസിച്ചു.

ജനറൽ

എന്നെ ലിപ് ലോക്ക് ചെയ്യാൻ ഇപ്പോഴും നടിമാർ തയ്യാർ; വിവാദ പരാമർശവുമായി അലൻസിയർ

മീ ടു ആരോപണം നിലനിൽക്കുന്നതിനിടെ വീണ്ടും വിവാദ പരാമർശവുമായി നടൻ അലൻസിയർ. സിനിമയിൽ തന്നെ ലിപ് ലോക്ക് ചെയ്യാൻ നടിമാർ തയ്യാറാണെന്നായിരുന്നു നടൻ പറഞ്ഞത്. സ്വകാര്യ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു. കേരളത്തിൽ മീ ടൂ ക്യാമ്പെയിന്റെ അവസാന ഇര താൻ ആയിരുന്നു. തനിക്കെതിരെ ആരോപണം ഉയർന്നതോട് കൂടി കേരളത്തിൽ മീടു ക്യാമ്പയ്ൻ അവസാനിച്ചു. തന്റെ പ്രവൃത്തി അഭിനേത്രിയെ വേദനിപ്പിച്ചതായി വ്യക്തമായി. തുടർന്ന് മാപ്പ് പറഞ്ഞുവെന്നും അലൻസിയർ വ്യക്തമാക്കി.എന്നാൽ ഇതിന് ശേഷം മീടൂ ക്യാമ്പെയ്ൻ ആരംഭിച്ചപ്പോൾ അഭിനേത്രി വീണ്ടും ആരോപണവുമായി രംഗത്ത് വന്നു. തനിക്കെതിരെ അമ്മയ്‌ക്കും, ഡബ്ല്യുസിസിയ്‌ക്കും പരാതി നൽകി. താൻ കുഴപ്പക്കാരനല്ല. സിനിമയിൽ ഇപ്പോഴും തന്നെ ലിപ് ലോക്ക് ചെയ്യാൻ നടിമാർ തയ്യാറാണ്. താൻ പ്രശ്‌നക്കാരനല്ലെന്ന് അവർക്കും അറിയാമെന്നും അലൻസിയർ കൂട്ടിച്ചേർത്തു.  

പ്രാദേശികം

'രാഷ്ട്രീയ തടവുകാരുടെ മോചനം'; സുപ്രീം കോടതി ഇടപെടുന്നതിനായുള്ള ജനകീയ ഒപ്പ് ശേഖരണ കാമ്പയിന് തുടക്കമിട്ട് ഈരാറ്റുപേട്ട

ഈരാറ്റുപേട്ട : രാഷ്ട്രീയ തടവുകാരുടെ മോചനത്തിന് സുപ്രീം കോടതി ഇടപെടുന്നതിനായി ചീഫ് ജസ്റ്റീസിന് ജനകീയ ഹർജി നൽകുന്നതിന് വേണ്ടി വെൽഫെയർ പാർട്ടി ഓഫ് ഇന്ത്യ രാജ്യവ്യാപകമായി നടത്തുന്ന കാമ്പയിനിനോട് അനുബന്ധിച്ച് ഈരാറ്റുപേട്ട മുൻസിപ്പൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജനകീയ ഒപ്പ് ശേഖരണം നടത്തി.  പ്രത്യേകമായി തിരഞ്ഞെടുത്ത പത്ത് കേന്ദ്രങ്ങളിൽ നിന്നായി ആയിര കണക്കിന് ഒപ്പുകളാണ് സ്വരൂപിച്ചത്. ജില്ല വൈസ് പ്രസിഡന്റ് കെ കെ എം സാദിഖ്, ജില്ലാ കമ്മറ്റി അംഗങ്ങളായ ഫൈസൽ കെ.എച്ച്,യൂസഫ് ഹിബ, വി എ ഹസീബ്  എന്നിവരും മണ്ഡലം പ്രസിഡന്റ് പി കെ മുഹമ്മദ് ഷാഫി, ട്രഷറർ എം എസ് ഇജാസ്. മുൻസിപ്പൽ ഭാരവാഹികളായ ഫിർദൗസ് റഷീദ് , എസ് കെ നൗഫൽ,ബാദുഷ ,എൻ എം ഷെരീഫ് , കെ എം റെഷീദ് , പി എം ആനീഷ് , കെ എ സമദ് , മാഹീൻ ഹിബ, വി എം സലിം , കെ എം യൂസഫ് പി എഫ് ഷറഫുദ്ധീൻ ഹാഷിർ ഇഞ്ചക്കാട് എന്നിവരും വിവിധ സ്ഥലങ്ങളിൽ നേതൃത്വം നൽകി.  

കേരളം

കേരളത്തിലേക്ക് വിമാന മാർഗത്തിലൂടെ ലഹരിമരുന്ന് കടത്ത്; തൃശൂരിൽ രണ്ട് യുവാക്കൾ അറസ്റ്റിൽ

തൃശൂർ: കേരളത്തിലേക്ക് വിമാനമാർഗത്തിലൂടെ ലഹരിമരുന്ന് കടത്തിയ രണ്ടു യുവാക്കളെ തൃശുർ ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തു. കേച്ചേരി സ്വദേശികളായ ദയാൽ,അഖിൽ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കൊറിയർ മാർഗം ഇവർ അയച്ചു കൊടുത്ത അരക്കിലോ എംഡിഎംഎ പൊലീസ് കണ്ടെത്തി. കഴിഞ്ഞയാഴ്ച മെത്താഫെറ്റമിൻ എന്ന മാരക മയക്കുമരുന്നുമായി ഇവർ പിടിയിലായിരുന്നു. ഓഗസ്റ്റ് 11 ന് തൃശൂർ കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ 100 ഗ്രാം മെത്താഫെറ്റമിൻ കൈമാറാനുള്ള നീക്കത്തിനിടെ ദയാലും അഖിലും തൃശ്ശൂർ ഈസ്റ്റ് പൊലീസിന്റെ പിടിയിലായിരുന്നു. ഇവരെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തതിൽ നിന്നാണ് കൂടുതൽ വിവരങ്ങൾ പുറത്ത് അറിഞ്ഞത്. വിമാനമാർഗം ദില്ലിയിലെത്തുന്ന ഇവർ നൈജീരിയൻ പൗരനിൽ നിന്നാണ് സിന്തറ്റിക് വിഭാഗത്തിലുള്ള മയക്കുമരുന്ന് വാങ്ങുന്നത്. വിമാന മാർഗം തന്നെയാണ് ഇത് സംസ്ഥാനത്തേക്ക് കടത്തുന്നത് എന്നും വ്യക്തമായി. വീട്ടുകാരുടെ ആഭരണങ്ങൾ പണയപ്പെടുത്തി 4 ലക്ഷം രൂപയാണ് നൈജീരിയൻ പൗരന് ഇതിനായി നൽകിയത്. കൊറിയർ മാർഗവും മയക്കുമരുന്ന് അയക്കുന്നുവെന്ന് വ്യക്തമായതോടെ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് അരക്കിലോ എംഡിഎംഎ പിടികൂടിയത്. കൊച്ചിയിലെ ഏജൻസി വഴിയാണ് ഇവർ എംഡിഎംഎ അയച്ചത്. ഈ കേസിൽ ഇവരുടെ അറസ്റ്റ് ഈസ്റ്റ് സിഐ ലാൽ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം രേഖപ്പെടുത്തി.

കേരളം

കാറും ബൈക്കും കൂട്ടിയിടിച്ച് തീപിടിച്ച് അപകടം : ഒരാൾ മരിച്ചു, ഒരാൾക്ക് ഗുരുതര പരിക്ക്

കണ്ണൂർ: കാറും ബൈക്കും കൂട്ടിയിടിച്ച് തീപിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ഒരാൾക്ക് ഗുരുതര പരിക്കേറ്റു. ബൈക്ക് യാത്രക്കാരനായ കർണാടക ചിക്കമംഗളൂരു സ്വദേശി ഷംഷീർ (25) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന സുഹൃത്ത് മാലിക്കി (26) നെ ഗുരുതര പരിക്കുകളോടെ കണ്ണൂർ ഗവ.മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. മുച്ചിലോട്ട് കാവിന് സമീപം കണ്ണപുരത്ത് പഴയങ്ങാടി- പാപ്പിനിശേരി കെഎസ്ടിപി റോഡിൽ‌ ഇന്ന് രാവിലെയാണ് അപകടം നടന്നത്. കർണാടകയിൽ നിന്നും കണ്ണൂർ ഭാഗത്തേക്ക് വരികയായിരുന്ന ബൈക്കും പഴയങ്ങാടി ഭാഗത്തേക്ക് പോവുകയായിരുന്നു കാറും തമ്മിലാണ് കൂട്ടിയിടിച്ചത്. ബൈക്ക് ഇടിച്ച ഉടൻ കാറിന്‍റെ ഇന്ധനടാങ്ക് പൊട്ടുകയും തീപിടിക്കുകയുമായിരുന്നു. അപകടത്തിന് തൊട്ടുപിന്നാലെ വാഹനത്തിൽ നിന്നും ഇറങ്ങിയതിനാൽ കാർ ഡ്രൈവർ മൊറാഴ സ്വദേശി രാധാകൃഷ്ണൻ അത്ഭുതകരമായി രക്ഷപ്പെട്ടു. അപകടത്തിൽ കാറും ബൈക്കും പൂർണമായി കത്തിനശിച്ചു. ഷംഷീറിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കണ്ണപുരം പൊലീസും കണ്ണൂരിൽ നിന്നെത്തിയ ഫയർഫോഴ്സും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. അപകടത്തെ തുടർന്ന് പഴയങ്ങാടി- പാപ്പിനിശേരി കെഎസ്ടിപി റോഡിൽ ഒരു മണിക്കൂറോളം ഗതാഗതം സ്തംഭിച്ചു. ഇൻക്വസ്റ്റ് നടത്തിയ ഷംഷിറിന്‍റെ മൃതദേഹം കണ്ണൂർ ഗവ.മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി.