വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

കോട്ടയം

കാഞ്ഞിരപ്പള്ളി പൂതക്കുഴിയിൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് യുവാവ് മരിച്ചു

*കാഞ്ഞിരപ്പള്ളി പൂതക്കുഴി പള്ളിക്ക് സമീപം വാഹനാപകടം കെഎസ്ആർടിസി ബസ്സിനെ ഓവർടേക്ക് ചെയ്യുന്നതിനിടയിൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് യുവാവിന് ദാരുണ അന്ത്യം. മുക്കാലി സ്വദേശി ആൽബർട്ട് തോമസ് ആണ് മരണമടഞ്ഞത്... ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് യുവാവ് കെഎസ്ആർടിസി ബസിനടിയിൽ പെടുകയായിരുന്നു.എതിർ ദിശയിൽ വന്ന കാഞ്ഞിരപ്പള്ളി സ്വദേശിയായ യുവാവ് സാജിതിനെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു...രാത്രി 7. 30 ഓടുകൂടിയായിരുന്നു അപകടം*

പ്രാദേശികം

പനയ്ക്കപ്പാലത്ത് കാര്‍ ഓട്ടോയിലും മറ്റൊരു കാറിലും ഇടിച്ച് അപകടം; അപകടമുണ്ടാക്കിയ കാര്‍ നിര്‍ത്താതെ പോയതായി പരാതി

ഈരാറ്റുപേട്ട പനയ്ക്കപ്പാലത്ത് കാര്‍ ഓട്ടോയിലും മറ്റൊരു കാറിലും ഇടിച്ച് അപകടം, അപകടമുണ്ടാക്കിയ കാര്‍ നിര്‍ത്താതെ പോയതായി പരാതി, കാര്‍ ഡ്രൈവര്‍ മദ്യപിച്ചിരുന്നുവെന്ന് സംശയം പനയ്ക്കപ്പാലം: പാലാ-ഈരാറ്റുപേട്ട റൂട്ടില്‍ പനയ്ക്കപ്പാലത്ത് കാര്‍ ഓട്ടോയുമായും മറ്റൊരു കാറുമായും കൂട്ടിയിടിച്ച് അപകടം. റിവേഴ്‌സ് എടുക്കുന്നതിനിടെ ഓള്‍ട്ടോ കാര്‍ ഓട്ടോയില്‍ ഇടിക്കുകയായിരുന്നു. പിന്നീട് മറ്റൊരു മാരുതി കാറുമായും കാര്‍ കൂട്ടിയിടിച്ച്. അപകടത്തെ തുടര്‍ന്ന് കാര്‍ നിര്‍ത്താതെ പോയി. അപകടത്തില്‍ മറിഞ്ഞ ഓട്ടോയ്ക്ക് സാരമായി തകരാറുണ്ട്. ഓട്ടോയില്‍ ഉണ്ടായിരുന്ന കൊച്ചുകുട്ടി അടക്കമുള്ളവര്‍ക്ക് പരിക്കുണ്ട്. ഇവരെ സമീപത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതേ സമയം, റിവേഴ്‌സ് എടുക്കുന്നതിനിടെ രണ്ടു തവണ ഓട്ടോയില്‍ ഇടിച്ചുവെന്നും ഡ്രൈവര്‍ മദ്യപിച്ചിരുന്നതായി സംശയിക്കുന്നുവെന്നും ദൃക്‌സാക്ഷികള്‍ വെളിപ്പെടുത്തി.

പ്രാദേശികം

അരുവിത്തുറ കോളേജിൽ ഗണിത ശാസ്ത്ര അസോസിയേഷൻ ഉദ്ഘാടനം ചെയ്തു.

അരൂവിത്തുറ : അരുവിത്തുറ സെന്റ് ജോർജസ്സ് കോളേജ് ഗണിതശാസ്ത്ര വിഭാഗത്തിൻ്റെ ആഭിമുഖ്യത്തിൽ ഗണിത ശാസ്ത്ര അസോസിയേഷൻ്റെ പ്രവർത്തനോദ്ഘാടനവും കരിയർ ഓറിയൻ്റെഷൻ പ്രോഗ്രാമും സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക്സ്സ് കോളേജ് സ്റ്റാറ്റിറ്റിക്സ്സ് വിഭാഗം മേധാവി ഡോ നൈജു എം തോമസ് നിർവഹിച്ചു. ചടങ്ങിൽ കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ സിബി ജോസഫ്, ഗണിത ശാസ്ത്ര വിഭാഗം മേധാവി ഡോ എലിസബത്ത് അഗസ്റ്റ്യൻ, അസോസിയേഷൻ ഭാരവാഹികളായ  നിസ്റിൻ ഫാത്തിമ, അനുശ്രീ കൊട്ടാരം തുടങ്ങിയവർ സംസാരിച്ചു.

പ്രാദേശികം

ജനകീയ രക്തദാന സേന ഷിഹാബ് അനുസ്മരണവും അവാർഡ് ദാനവും സംഘടിപ്പിച്ചു

ഈരാറ്റുപേട്ട: ജനകീയ രക്തദാന സേന(PBDA,)യുടെ കോട്ടയം ജില്ലാ ചീഫ് കോഡിനേറ്ററും  സെക്രട്ടറിയേറ്റ് അംഗവും ജീവകാരുണ്യ പ്രവർത്തകനുമായ ഷിഹാബ് ഈരാറ്റുപേട്ട അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. ഷിഹാബിന്റെ കുടുംബത്തിന്റെയും, നാട്ടുകാരുടെയും, പൊതുസമൂഹത്തിന്റെയും സാന്നിധ്യത്തിൽ ഫുഡ്‌ ബുക്ക്‌ ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനം  ഈരാറ്റുപേട്ട നഗരസഭ ചെയർപേഴ്സൺ  സുഹറ അബ്ദുൽ ഖാദർ ഉദ്ഘാടനം ചെയ്തു. രക്തദാന സേന ചെയർമാൻ മുജീബ് റഹ്മാൻ അധ്യക്ഷത വഹിച്ചു. ട്രഷറർ നജീബ് കാഞ്ഞിരപ്പള്ളി സ്വാഗതം ആശംസിച്ചു. കേരളത്തിലെ ജനപ്രതിനിധികളിൽ ജനകീയ രക്തദാന സേനയ്ക്ക് വേണ്ടി ഏറ്റവും കൂടുതൽ തവണ രക്തം ദാനം  നൽകിയ  പൂഞ്ഞാർ എം.എൽ.എ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കലിന് പി.ബി.ഡി.എ എക്സലൻസ് അവാർഡ് നൽകി ആദരിച്ചു.  അതേ വേദിയിൽ വെച്ച് വയനാട് ദുരന്തമേഖലയിൽ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട ജനകീയ രക്തദാന സേനയുടെ മുഴുവൻ കോഡിനേറ്റർമാരെയും ജില്ലകളെയും ആദരിച്ചതിനൊപ്പം മെഡിക്കൽ എൻട്രൻസ് എക്സാമിൽ മികച്ച വിജയം കരസ്ഥമാക്കിയ ആദിൽ അൻസാരിക്കു എഡ്യൂക്കേഷൻ അഡ്വ: നഗരസഭ വൈസ് ചെയർമാൻ അഡ്വ. മുഹമ്മദ് ഇല്യാസ്, ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ സംസ്ഥാന സെക്രട്ടറി മുഹമ്മദ് നദീർ മൗലവി, നൈനാർ  പള്ളി ചീഫ് ഇമാം അഷറഫ് മൗലവി അൽ കൗസരി, വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് സെക്രട്ടറി ടി.ടി. മാത്യു, അനസ് നാസർ (കോൺഗ്രസ്), ഫൈസൽ പി.ആർ (സി.പി.എം), എം.ജി. ശേഖരൻ (സി.പി.ഐ), മുഹമ്മദ് ഹാഷിം ( മുസ്ലിം ലീഗ്), രാജേഷ് (ബി.ജെ.പി), നിഷാദ് നടക്കൽ (പി.ഡി.പി), അനസ് പാറയിൽ (നഗരസഭാ കൌൺസിലർ), ഹസീബ് (ജമാഅത്തെ ഇസ്ലാമി), നാസർ മുണ്ടക്കയം (ഐ.എസ്.എം സംസ്ഥാന വൈസ് പ്രസിഡണ്ട്), ഡോ. സഹല ഫിർദൗസ് (കൗൺസിലർ), ഷിയാസ് മുഹമ്മദ്‌ സി.സി.എം (യൂത്ത് കോൺഗ്രസ് ജില്ലാ  സെക്രട്ടറി), അക്ബർ സ്വലാഹി (ഐ.എസ്.എം ജില്ലാ പ്രസിഡണ്ട്), ഷഹീർ കരുണ (വെൽഫെയർ പാർട്ടി), മുനീർ പാലക്കാട്‌ (രക്തദാന സേന സെൻട്രൽ കമ്മിറ്റി മെമ്പർ), പ്രിൻസ് മാത്യു (രക്തദാന സേന സെക്രട്ടറി), ഷിജു കരുണാകരൻ  (രക്തദാന സേന സെൻട്രൽ കമ്മിറ്റി മെമ്പർ), ഷബ്ന വയനാട് (രക്തദാന സേന സെൻട്രൽ കമ്മിറ്റി മെമ്പർ ), സുജ (ട്രിവാൻഡ്രം ജില്ലാ കോർഡിനേറ്റർ ), സന്തോഷ് വയല (രക്തദാന സേന ആന്ധ്ര/തെലുങ്കാന ചീഫ് കോഡിനേറ്റർ), ബിക്കു സ്റ്റാൻലി (രക്തദാന സേന കോട്ടയം ജില്ലാ ചീഫ് കോർഡിനേറ്റർ), ടീം എമർജൻസി പ്രവർത്തകർ  എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.  

കോട്ടയം

യുവാക്കളെ ഇടിച്ചുതെറിപ്പിച്ചു, സ്കൂട്ടറുമായി ലോറി പാ‌ഞ്ഞത് ആറു കിലോമീറ്റര്‍, വൈദ്യുതി പോസ്റ്റിലും ഇടിച്ചു

കോട്ടയം: കോട്ടയം പാലായിൽ സ്കൂട്ടര്‍ യാത്രിക്കാരെ ഇടിച്ചശേഷം ആറു കിലോമീറ്ററിലധികം ദൂരം ലോറി നിര്‍ത്താതെ പാഞ്ഞു. ഇടിച്ച സ്കൂട്ടറുമായാണ് ലോറി ആറു കിലോമീറ്റര്‍ സഞ്ചരിച്ചത്. ഇന്നലെ അര്‍ധരാത്രിയാണ് ദാരുണമായ സംഭവം. അപകടത്തിൽ സ്കൂട്ടറിലുണ്ടായിരുന്ന യുവാക്കള്‍ക്ക് പരിക്കേറ്റു. തലനാരിഴക്കാണ് യുവാക്കള്‍ രക്ഷപ്പെട്ടത്. രാത്രിയില്‍ റോഡരികിൽ സ്കൂട്ടര്‍ നിര്‍ത്തി സംസാരിച്ചുകൊണ്ടിരുന്ന യുവാക്കളുടെ മേലേക്ക് ലോറി ഇടിച്ചു കയറുകയായിരുന്നു. അപകടം നടന്നപ്പോൾ യുവാക്കൾ റോഡിലേക്ക് തെറിച്ചുവീണു.  ഗുരുതരമായി പരിക്കേറ്റ ഇവരെ  സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മേവട സ്വദേശികളായ അലൻ കുര്യൻ(26), നോബി (25) എന്നിവർക്കാണ് പരിക്കറ്റത്. എന്നാല്‍, ഇവരെ ഇടിച്ചശേഷം  സ്കൂട്ടര്‍ ലോറിയുടെ അടിയിൽ കുടുങ്ങി. ഈ സ്കൂട്ടറുമായി ആറ് കിലോമീറ്റർ അധികം ദൂരം സഞ്ചരിച്ച ലോറി മരങ്ങാട്ടുപള്ളിക്ക് സമീപം ഒരു വൈദ്യുതി പോസ്റ്റിൽ ഇടിച്ചാണ് നിന്നത്. ഈ സമയത്ത് ഡ്രൈവർ ഓടിരക്ഷപ്പെട്ടു. ലോറി സ്കൂട്ടറുമായി സഞ്ചരിച്ച ദൂരം മുഴുവൻ പാലാ പൊലീസ് പിന്തുടർന്നിരുന്നു. ഡ്രൈവർ മദ്യപിച്ചിരുന്നതായും കേസെടുത്തിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.

മരണം

സിന്ധു ഷാജി (കൈപ്പള്ളി) നിര്യാതയായി..

ഈരാറ്റുപേട്ട: ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തിലേയും പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിലേയും മുൻ അംഗമായ സിന്ധു ഷാജി നിര്യാതയായി. പനിയെ തുടർന്ന് കോട്ടയത്തെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയായിരുന്നു മരണം. നിലവിൽ കൈപ്പള്ളി അംഗൻവാടി ടീച്ചറായി പ്രവർത്തിക്കുകയായിരുന്നു. 

കേരളം

മണ്ണിടിച്ചിൽ ജാഗ്രത വേണം, 7 ജില്ലകളിൽ ഇടിമിന്നലോടെ മഴയും 40 കി.മി വേഗതയിൽ കാറ്റും

തിരുവനന്തപുരം: ഏറ്റവും പുതിയ റഡാർ ചിത്രം പ്രകാരം അടുത്ത 3 മണിക്കൂറിൽ കേരളത്തിൽ 7 ജില്ലകളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്.  ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും, മറ്റു ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്നാണ് അറിയിപ്പ്.  ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും  സാധ്യതയുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.

പ്രാദേശികം

കൊല്ലം ശൂരനാട് നിന്നും വിങ്ങുന്ന വേദനയുമായി ടീം നന്മക്കൂട്ടത്തെ കാണാന്‍ ഹാറുന്റെ കുടുംബം ഈരാറ്റുപേട്ടയില്‍

ഈരാറ്റുപേട്ട: മൂന്നിലവ് കാടപ്പുഴ വെള്ളച്ചാട്ടം കാണാന്‍ കൊല്ലം ശൂരനാട് സ്വദേശികളായ ഹാറുനും  സുഹൃത്തുകളും കഴിഞ്ഞ ബുധനാഴ്ച്ച എത്തിയിരുന്നു. ദൗര്‍ഭാഗ്യവെച്ചാല്‍ ഹാരിസിന്റെ മകന്‍ ഹാറൂന്‍ വഴുതി വെള്ളക്കെട്ടിലേക്ക് വീഴുകയായിരുന്നു. സംഭവ അറിഞ്ഞയുടനെ നാട്ടുകാര്‍ സ്ഥലത്തെത്തിയെങ്കിലും കണ്ടെടുക്കാന്‍ കഴിഞ്ഞില്ല ഉടനെ നന്മക്കൂട്ടം ഓഫീസില്‍ വിവരം ലഭിച്ചയുടനെ തന്നെ ടീം അംഗങ്ങളായ ഹാരിസും അമീറും ആഴമേറിയ വെള്ളക്കെട്ടില്‍ മുങ്ങി ഹാറുന്റെമൃതദേഹം കണ്ടെത്തി.  പോസ്റ്റ്മാര്‍ട്ടം കഴിഞ്ഞ കുടുംബാങ്ങള്‍ക്ക് കൈമാറുന്നതുവരെ ടീം അംഗമായ സിസിഎം അബ്ദുല്‍ ഖാദറും അവരോടൊപ്പം തന്നെയുണ്ടായിരന്നു.  വീഡിയോ കാണാം  https://www.facebook.com/share/v/7kZf85mRLKNLNtpW/?mibextid=GOdwvm വിങ്ങുന്ന വേദനയുമായി ഹാറുന്റെ കുടുംബാംഗങ്ങളും മറ്റുള്ളവരും ടീ നന്മക്കൂട്ടം നടത്തിയ സാഹസിക പ്രകടനത്തിന് നന്ദി അറിയിക്കന്‍ ഇന്ന് ഓഫീസിലെത്തി. ഞങ്ങളുടെ കുട്ടി മരണപ്പെട്ടു എന്നകേട്ടപ്പോള്‍ തന്നെ സ്വന്തം ജീവനുകള്‍ പണയപ്പെടുത്തി മുന്നിട്ടിറങ്ങിവരെ നേരില്‍ കാണ് നന്ദി അറിയിക്കണമെന്ന് ഞങ്ങള്‍ക്ക് തോന്നിയത് കൊണ്ടാണ് വേദന മാറും മുമ്പെ എത്തിയതെന്ന് കൊല്ലം ശൂരനാട് നിന്നെത്തിയെ സംഘം പറഞ്ഞു. ടീമിന്റെ വര്‍ത്ത അവരുടെ ഫേയ്‌സ്ബുക്കിലൂടെ കണ്ട്. അവരുടെ പേജ് കയറി നോക്കിയപ്പേഴ്  ഇവരെ പ്രശംസിക്കാന്‍ ഫോണില്‍ വിളിച്ചാല്‍ പോര ടീം അംഗങ്ങളെ നേരില്‍ കാണാണ്‍ തന്നെ വന്നതെന്നും ടീം നടത്തിവരുന്ന പ്രവര്‍ത്തിനങ്ങള്‍ക്ക് ഒരു മൊമന്റോയില്‍ മാത്രം ഒതുങ്ങിന്നതല്ല. ഇരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ദൈവതമ്പുരാന്‍ എല്ലാവിത അനുഗ്രങ്ങളും നല്‍കട്ടെ എന്ന് പ്രാര്‍ത്ഥിച്ചുമാണ് പിതാവ് ഹാരിസ്, ആലുക്ക ശൂരനാട്, ബദര്‍ ശൂരനാട്, സുബൈര്‍ താഴത്ത് ഷെമീര്‍ സാര്‍, സക്കീര്‍ പലവിള, ഷെഫീഖ്, അന്‍സാരി, ലത്തീഫ്, ദിലീപ് തുടങ്ങിയവര്‍ തിരിച്ച് യാത്ര തിരിച്ചത്.  ടീം നന്മക്കൂട്ടം അഗങ്ങളായ അഫ്സല്‍, ജഹനാസ്, റമീസ്, അഷ്റഫ്, സജി, ഈരാറ്റുപേട്ട ഫയര്‍ഫോഴ്സ് തുടങ്ങിയവര്‍ നാട്ടുകാരോടപ്പെ തിരച്ചലില്‍ പങ്കാളിയായിരുന്നു.