വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

പ്രാദേശികം

ഈരാറ്റുപേട്ട മിനി സിവിൽ സ്റ്റേഷൻ സ്ഥലം ഏറ്റെടുപ്പ് അന്തിമ ഘട്ടത്തിൽ

ഈരാറ്റുപേട്ട: ഏറെ തർക്കങ്ങൾക്കും വിവാദങ്ങൾ ഒടുവിൽ ഈരാറ്റുപേട്ട മിനി സിവിൽസ്റ്റേഷൻ സ്ഥലം ഏറ്റെടുപ്പ് അന്തിമ ഘട്ടത്തിലെത്തി. ഇക്കഴിഞ്ഞ ദിവസംപൂഞ്ഞാർ എം.എൽ.എ. അഡ്വ: സെബാസ്റ്റ്യൻ കുളത്തുങ്കൽ, ജില്ലാ കലക്ടർ ജോൺ വി.സാമുവൽ , ജില്ലാ പോലീസ്‌ മേധാവി ഷാഹുൽ ഹമിദ്എന്നിവർ സ്ഥലം സന്ദർശിച്ച് തർക്കത്തിന് പരിഹാരമാക്കുകയായിരുന്നു.മിനിസിവിൽ ഇല്ലാത്ത ഏകനിയോജകമണ്ഡലമായ പൂഞ്ഞാറിൽ 2022 ലെ സംസ്ഥാന ബഡ്ജറ്റിൽ 10 കോടി രൂപ അനുവദിക്കുകയും ഈരാറ്റുപേട്ട പോലീസ്‌സ്റ്റേഷന്റെ കൈവശമിരിക്കുന്ന രണ്ടേമുക്കാൽ ഏക്കർ സർക്കാർ പുറംമ്പോക്ക് ഭൂമി യിൽനിന്നും സിവിൽ സ്റേറഷന് ആവശ്യമായസ്ഥലത്തിന് റവന്യൂ വകുപ്പുമായി ബന്ധപ്പെടുകയുംഎന്നാൽഅന്നത്തെ കോട്ടയം ജില്ലാപോലീസ് മേധാവി  ഈരാറ്റുപേട്ടയിൽ മതസ്പർദ്ദ ,ക്രമസമാധാനം, ഭീകരപ്രവർത്തനം എന്നീ വയിൽ അധിക കേസുകൾ  നിലനിൽക്കുന്നതായും അതുകൊണ്ട്  പ്രസ്തുത സർക്കാർ ഭൂമിയിൽ തീവ്രവാദ വിരുദ്ധട്രൈയിനിoഗ് കേന്ദ്രം നിർമ്മിക്കണമെന്നുള്ള റിപ്പോർട്ട്നൽകിയത് ഏറെ വിവാദങ്ങൾക്കും ചർച്ചകൾക്കുംവഴി തെളിച്ചിരുന്നു. ഇതു സംബന്ധിച്ച് കേസുകളുടെ എണ്ണവും കേസ് നമ്പരും ചോദിച്ചു കൊണ്ട് നിരവധി വിവരാവകാശ  പ്രവർത്തകർ വിവരാവകാശ അപേക്ഷകൾ പൊലീസ് വകുപ്പിന് നൽകിയെങ്കിലും ഇതുവരെയും അപേക്ഷകർക്ക് മറുപടി ലഭിയിട്ടില്ല.പുഞ്ഞാർഎം.എൽ.എ.യുടെ  ഇടപെടലിന്‌ തുടർന്ന് ഇക്കഴിഞ്ഞ ജൂലൈ 4 ന് മുഖ്യമന്ത്രിപിണറായി വിജയൻ തിരുവനന്തപുരത്ത് വിളിച്ചു ചേർത്ത റവന്യൂ, ആഭ്യന്തരവകുപ്പ് ഉന്നത ഉദ്യോഗസ്ഥന്മാരുടെയോഗത്തിൽ 50 സെന്റ് സ്ഥലംഈരാറ്റുപേട്ട മിനി സിവിൽ സ്റ്റേഷന് വിട്ടുകൊടുക്കണമെന്ന് റവന്യൂ . വകുപ്പിന് നിർദ്ദേശം നൽകുകയുണ്ടായി. തുടർന്ന് സ്ഥല നിർണ്ണയം സംബന്ധിച്ച് ചില തർക്കങ്ങൾ .പോലീസ് വകുപ്പ് ഉന്നയിച്ചതിനെ തുടർന്ന് നിലനിന്നതിനെ ജില്ലാ കളക്ടറും പോലീസ് മേധാവിയും ഇക്കഴിഞ്ഞദിവസം  പൊലീസ് സ്റ്റേഷന് സമീപത്തെ സർക്കാർ സ്ഥലം സന്ദർശിച്ച് തർക്കം പരിഹരിക്കുകയായിരുന്നു.തുടർന്ന്  ജില്ലാ കളക്ടർ പൊതുമരാമത്ത് വകുപ്പി ന് മിനി സിവിൽ കെട്ടിടം സംബന്ധിച്ച്സ്കെച്ചും പ്ലാനും തയ്യാറാക്കാൻ നിർദ്ദേശം  നൽകി.എം.എൽ.എ. അഡ്വ.സെബാസ്റ്റ്യൻ കുളത്തിങ്കൽ,ഈരാറ്റുപേട്ട മുനിസിപ്പൽചെയർ പേഴസൻ സുഹുറഅബ്ദുൽ ഖാദർ, മീനച്ചിൽ തഹസിൽദാർ ലിറ്റി മോൾതോമസ്, അഡിഷനൽ എസ്.പി.വിനോദ് കുമാർപാലാ ഡി.വൈ.എസ്.പി. സദൻ വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ ഉദ്യോഗസ്ഥ സംഘത്തോടൊപ്പം ഉണ്ടായിരുന്നു.

പ്രാദേശികം

പ്രതിഭകളെ സമൂഹം പ്രോൽസാഹിപ്പിക്കണം: കെ ഫ്രാൻസീസ് ജോർജ് എം പി

തലനാട്: വളർന്നു വരുന്ന പ്രതിഭകളെ പ്രോത്സാഹിപ്പിക്കാൻ സമൂഹത്തിന് കടമയുണ്ടെന്ന് കെ ഫ്രാൻസീസ് ജോർജ് എം പി പറഞ്ഞു. യു ഡി എഫ് തലനാട് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പ്രതിഭാ സംഗമത്തിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. യു ഡി എഫ് തലനാട് മണ്ഡലം ചെയർമാൻ ബേബി തോമസ് അധ്യക്ഷത വഹിച്ചു. വിവിധ മേഖലകളിൽ ഉന്നത വിജയം നേടിയ പ്രതിഭകൾക്ക് പ്രതിഭാ പുരസ്ക്കാരം നൽകി മാണി സി കാപ്പൻ എം എൽ എ ആദരിച്ചു. ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കുര്യൻ നെല്ലുവേലി, രോഹിണിബായ് ഉണ്ണികൃഷ്ണൻ, എ ജെ സെബാസ്റ്റ്യൻ അങ്ങാടിയ്ക്കൽ, ബിന്ദു, ദിലീപ്, ജെയിംസ്, സിറാജ് തലനാട്, ജോസ് നമ്പുടാകം, ഷമീർ തലനാട്, സാലി പീറ്റർ, സ്കറിയ കണിയാറാകം, ആലിക്കുട്ടി ചാമപ്പാറ, എം എസ് തോമസ്, ജസ്റ്റിൻ സജി, താഹ അടുക്കം എന്നിവർ പ്രസംഗിച്ചു. തലനാട് പഞ്ചായത്തിലെ 40 ൽ പരം പ്രതിഭകൾ ആദരവ് ഏറ്റുവാങ്ങി. ചടങ്ങിൽ കോട്ടയം എം പി കെ ഫ്രാൻസീസ് ജോർജിനു സ്വീകരണവും നൽകി.      

പ്രാദേശികം

ഇന്റർ മസ്ജിദ് ഫുട്‌ബോൾ ടൂർണമെന്റ്: അൻസാർ മസ്ജിദ് ജേതാക്കൾ

ഈരാറ്റുപേട്ട : ആരാധനാലയങ്ങൾക്ക് നിർവഹിക്കാൻ കഴിയുന്ന മഹത്തായ ഒരു കാര്യമാണ് അവിടുത്തെ യുവാക്കളെ സ്പോർട് സിലൂടെ ചേർത്ത് നിർത്താൻ കഴിയുന്നതെന്ന് ഈരാറ്റുപേട്ട സർക്കിൾ എ സ്.എച്ച്.ഒ സുബ്രഹ്മണ്യൻ പി.എസ് അഭിപ്രായപ്പെട്ടു. ഒരു ആരാധനാലയം ഫുട്ബോൾ ടൂർണ്ണമെന്റിന് നേതൃത്വം കൊടുക്കുന്നു എന്നത് എന്നെ ഏ റെ അത്ഭുതപ്പെടുത്തുന്നുണ്ട്. അതിന് നേതൃത്വം നൽകിയ ഇ ഉപ്പുങ്കൽ ദാറുസ്സലാം മസ്ജിദ് ഭാരവാഹികളെ പ്രത്യേകം അഭിനന്ദിക്കുന്നു.ടീം ദാറുസ്സലാം സംഘടിപ്പിച്ച ഇന്റർ മസ്‌ജിദ് ഫുട്ബോൾ ടൂർ ണ്ണമെന്റിലെ വിജയികൾക്ക് സമ്മാന വിതരണം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മത്സരത്തിൽ ടീം അൻസാർ മസ്‌ജിദ് മുരിക്കോലിൽ വിജയികളായി. ടീം ഖുബാ മസ്‌ജിദ് ഇടകിളമറ്റം റണ്ണേഴ്‌സ് അപ്പായി.  

പ്രാദേശികം

*സ്പോർട്സിലൂടെ യുവാക്കളെ ചേർത്ത് നിർത്തുന്ന ദാറുസ്സലാം മസ്ജിദ് മഹത്തായ മാതൃക

ഈരാറ്റുപേട്ട : ആരാധനാലയങ്ങൾക്ക് നിർവഹിക്കാൻ കഴിയുന്ന മഹത്തായ ഒരു കാര്യമാണ് അവിടുത്തെ യുവാക്കളെ സ്പോർട്സിലൂടെ ചേർത്ത് നിർത്താൻ കഴിയുന്നതെന്ന് ഈരാറ്റുപേട്ട സർക്കിൾ എസ്.എച്ച്.ഒ സുബ്രഹ്മണ്യൻ പി.എസ് അഭിപ്രായപ്പെട്ടു. ഒരു ആരാധനാലയം ഫുട്ബോൾ ടൂർണ്ണമെൻ്റിന് നേതൃത്വം കൊടുക്കുന്നു എന്നത് എന്നെ ഏറെ അത്ഭുതപ്പെടുത്തുന്നുണ്ട്. അതിന് നേതൃത്വം നൽകിയ ഇളപ്പുങ്കൽ ദാറുസ്സലാം മസ്ജിദ് ഭാരവാഹികളെ പ്രത്യേകം അഭിനന്ദിക്കുന്നു. ടീം ദാറുസ്സലാം സംഘടിപ്പിച്ച ഇൻ്റർ മസ്ജിദ് ഫുട്ബോൾ ടൂർണ്ണമെൻ്റിലെ വിജയികൾക്ക് സമ്മാന വിതരണം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.മത്സരത്തിൽ ടീം അൻസാർ മസ്ജിദ് മുരിക്കോലിൽ വിജയികളായി. ടീം ഖുബാ മസ്ജിദ് ഇടകിളമറ്റം റണ്ണേഴ്സ് അപ്പായി. ഈരാറ്റുപേട്ട വില്ലേജ് ഓഫീസർ മുഹമ്മദ് ഇഖ്ബാൽ, പുത്തൻപള്ളി പ്രസിഡൻറ് സാലി നടുവിലേടത്ത്, നൈനാർ മസ്ജിദ് സെക്രട്ടറി അബ്ദുൽ വഹാബ്, ലജ്നത്തുൽ മുഅല്ലിമീൻ മേഖല പ്രസിഡൻ്റ് നൗഫൽ ബാഖവി, സലഫി മസ്ജിദ് ഇമാം ഹാരിസ് സ്വലാഹി, അജ്മി ഫുഡ്സ് ചെയർമാൻ അബ്ദുൽ ഖാദർ ഹാജി, മസ്ജിദുൽ അമാൻ ഇമാം ഹാഷിർ നദ് വി, ഖുബാ മസ്ജിദ് ഇമാം ഹാഷിം മൗലവി, ദാറുസ്സലാം മസ്ജിദ് ഇമാം നിസാർ മൗലവി, നിയാസ് എൻ.എം, ജലീൽ പാറയിൽ തുടങ്ങിയവർ സംസാരിച്ചു.

പ്രാദേശികം

"വെളിച്ചമാണ് തിരുദൂതർ

ഈരാറ്റുപേട്ട:പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മം കൊണ്ട് അനുഗ്രഹീതമായ റബീഉൽ അവ്വൽ മാസത്തിൽ അൽമനാർ ജുമുഅ മസ്ജിദ് ഒരുക്കിയ സൗഹൃദ ജുമുഅയിൽ ജനപ്രതിനിധികൾ ഉൾപ്പെടെയുള്ളസഹോദരസമുദായ അംഗങ്ങൾക്ക് പങ്കെടുക്കാൻ കഴിഞ്ഞത് മറക്കാനാവാത്ത അനുഭവമായി. സമൂഹത്തിലെ നാനാ ജാതി മതസ്ഥർ പുറത്തേക്കുള്ള സൗണ്ട് സിസ്റ്റത്തിൽ നിന്ന് മാത്രം കേട്ട് പരിചയിട്ടുള്ള ജുമുഅ നമസ്ക്കാരവും ഖുത്തുബയും പള്ളികുള്ളിൽ പ്രത്യകം സജ്ജമാക്കിയ ഇരിപ്പിടത്തിൽ ഇരുന്ന് വീക്ഷിക്കാൻ കഴിഞ്ഞത് പങ്കെടുത്തവരിൽ  നവ്യാനുഭവം പകർന്ന് നൽകി. അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽഎം.എൽ. ഉൾപ്പടെയുള്ള നിരവധി ജനപ്രതിനിധികളും പൗരപ്രമുകരുമാണ് സൗഹൃദ ജുമുഅയുടെ മുൻനിരയിൽ അണിനിരന്നത്. 12.45 ആരംഭിച്ച ഖുത്തുബക്കും നമസ്കാരത്തിനും അസ്‌ലം മൗലവി നേതൃത്വം നൽകി. മത ജാതി ചിന്തകളാൽ മനസുകൾ അകലുന്ന പുതിയ കാലത്ത് മനുഷ്യരെല്ലാവരും ഒന്നാണെന്നും അവരെ പരസ്പരം തിരിച്ചറിയാൻ വേണ്ടി മാത്രമാണ് വിവിധ വർഗ്ഗങ്ങളും ഗോത്രങ്ങളും ആക്കി തിരിച്ചതെന്നും അദ്ദേഹം ഖുതുബയിൽ ഉദ്ബോധിപ്പിച്ചു. നൻമയിൽ പരസ്പരം ചേർന്നുനിൽക്കുകയെന്ന സന്ദേശമാണ് മതങ്ങൾ ഉദ്ബോധിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.തുടർന്ന് നടന്ന സൗഹൃദ സദസ് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ ഉദ്ഘാടനം ചെയ്തു.മതത്തിന്റെയുംരാഷ്ട്രീയത്തിന്റെയുംവേലിക്കെട്ടുകൾക്കപ്പുറം   ഇന്നലകളിലുണ്ടായിരുന്ന സ്നേഹവും കുരുതലും തിരിച്ചുകൊണ്ടുവരാൻ ഇത്തരം കൂട്ടായ്മകൾ സഹായിക്കട്ടെ എന്ന് അദ്ദേഹം ആശംസിച്ചു. സ്വന്തംവിശ്വാസംനിലനിർത്തിക്കൊണ്ടുതന്നെ ഇതരമതവിശ്വാസിയായ മനുഷ്യനെയും സ്നേഹിക്കാൻ കഴിയുമ്പോൾ മാത്രമേ ഈ നാടിൻ്റെ സമാധാനം നിലനിർത്തിക്കൊണ്ടു പോകാൻ കഴിയുകയുള്ളൂ.  അതിന് പ്രവാചക ജീവിതം മാതൃക ആകട്ടെ എന്ന് അദ്ദേഹം ആശംസിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് മറിയാമ്മ ഫെർണാണ്ടസ്,പ്രൊഫ: ലോപ്പസ് മാത്യു, അഡ്വ : ജോമോൻ ഐക്കര, മാത്യു മണ്ണാറാകം, രോഹിണിഭായ് ഉണ്ണികൃഷ്ണൻ, ഡിംബിൾ റോസ്, വിനോദ് വി.നായർ, അഡ്വ. വി. ജെ ജോസ് , ജോഷി മൂഴിയാങ്കൽ, റ്റി.റ്റി മാത്യു, മനോജ് ജോസ് ,സാനു പൂഞ്ഞാർ, ജസ്‌ലി ജയിംസ് ,അവിനാഷ് മൂസ, അൽ അമീൻ തുടങ്ങി സാമൂഹിക സാംസ്കാരിക, രാഷ്ട്രീയ, മാധ്യമ മേഖലയിലെ പ്രമുഖർ സൗഹൃദ സംഗമത്തിൽ പങ്കെടുത്ത് സംസാരിച്ചു

ജനറൽ

കവിയൂര്‍ പൊന്നമ്മ അന്തരിച്ചു

മലയാള സിനിമയിൽ ആറുപതിറ്റാണ്ടുകാലം നിറഞ്ഞുനിന്ന നടി കവിയൂര്‍ പൊന്നമ്മ അന്തരിച്ചു. 79 വയസായിരുന്നു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന്  ചികിത്സയിലിരിക്കെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അമ്മ വേഷത്തിൽ പകരംവക്കാനില്ലാത്ത നടിയാണ് താനെന്ന് പലതവണ തെളിയിച്ച പൊന്നമ്മ എഴുന്നൂറിലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. വടക്കൻ പറവൂരിലെ കരിമാളൂരിലെ വസതിയിൽ ജ്യേഷ്ഠനും കുടുംബത്തിനുമൊപ്പമാണ് കവിയൂർ പൊന്നമ്മ കഴിഞ്ഞുവന്നത്. ഏകമകൾ ബിന്ദു അമേരിക്കയിലാണ്. സിനിമാ നിര്‍മാതാവായിരുന്ന മണിസ്വാമിയായിരുന്നു ഭർത്താവ്. അന്തരിച്ച പ്രശസ്ത നാടക സിനിമാ നടിയായിരുന്ന കവിയൂർ രേണുക പൊന്നമ്മയുടെ സഹോദരിയാണ്

കേരളം

വൈദ്യുതി ബില്ലുകൾ ഇനി മലയാളത്തിൽ; മാറ്റം റഗുലേറ്ററി കമ്മീഷൻ അദാലത്തിലെത്തിയ പരാതിയെ തുടർന്ന്

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ബില്ലുകൾ മലയാളത്തിൽ നൽകിത്തുടങ്ങി. ബില്ല് മലയാളത്തിലാക്കണമെന്ന് റഗുലേറ്ററി കമ്മീഷൻ അദാലത്തിൽ ആവശ്യം ഉയർന്നിരുന്നു. ഇംഗ്ലീഷിലെ ബില്ലുകൾ വായിക്കാൻ ബുദ്ധിമുട്ടുണ്ടെന്ന പരാതിയെ തുടർന്നാണ് നടപടി. മീറ്റർ റീഡിംഗ് മെഷീനിൽ തന്നെ ഉപഭോക്താക്കൾ ആവശ്യപ്പെടുന്നത് അനുസരിച്ച് മലയാളത്തിലോ ഇംഗ്ളീഷിലോ നൽകും.  കറന്‍റ് ബില്ല് ഉപഭോക്താക്കളുടെ മൊബൈൽ ഫോണുകളിലേക്ക് മെസേജായും ഇ മെയിലായും നൽകും. www.kseb.in എന്ന വെബ്സൈറ്റിൽ നിന്നും ഡൌണ്‍ലോഡും ചെയ്യാം. എനർജി ചാർജ്, ഡ്യൂട്ടി ചാർജ്, മീറ്റർ വാടക എന്നിവയെല്ലാം എന്താണെന്നും എങ്ങനെയാണത് കണക്കാക്കുന്നതെന്നും വെബ്സൈറ്റിൽ മലയാളത്തിലും നൽകിയിട്ടുണ്ട്. അതിനിടെ രണ്ട് മാസം കൂടുമ്പോഴുള്ള ബില്ലിന്  പകരം മാസം തോറും ബില്ല് ഈടാക്കുന്ന കാര്യം കെഎസ് ഇബി സജീവമായി പരിഗണിക്കുന്നുണ്ട്. രണ്ട് മാസം കൂടുമ്പോഴുള്ള ബില്ലിന് പകരം പ്രതിമാസ ബിൽ ഏര്‍പ്പെടുത്തണമെന്നത് ഉപഭോക്താക്കള്‍ ഏറെ കാലമായി ആവശ്യപ്പെടുന്നതാണ്. 200 യൂണിറ്റിന് മുകളിൽ ഉപഭോഗം കടന്നാൽ തുടര്‍ന്നുള്ള ഓരോ യൂണിറ്റിനും ഉയര്‍ന്ന താരിഫായ 8 രൂപ 20 പൈസ കൊടുക്കണം. രണ്ട് മാസത്തെ ബില്ലായി പലര്‍ക്കും താരതമ്യന ഉയര്‍ന്ന തുക കൊടുക്കേണ്ടി വരുന്നു. ഇത് പ്രതിമാസമായാൽ ഉയർന്ന താരിഫും അമിത ബില്ലും  ഒഴിവാക്കാമെന്നതാണ് ഗുണം. ഇക്കാര്യത്തിൽ അന്തിമ തീരുമാനം വന്നിട്ടില്ല.  

വിദ്യാഭ്യാസം

പൂഞ്ഞാർ എഞ്ചിനീയറിംഗ് കോളേജിൽ താത്കാലിക നിയമനം

ഈരാറ്റുപേട്ട.സർക്കാർ നിയന്ത്രണത്തിലുള്ള ഐ.എച്ച്.ആർ.ഡി.കോളേജ് ഓഫ് എഞ്ചിനീയറിംഗ് പൂഞ്ഞാറിൽ ഡെമോൺസ്ട്രേറ്റർ ഇലക്ട്രോണിക്സ് എന്ന തസ്തികയിൽ തിങ്കളാഴ്ച 23.09.2024ന് രാവിലെ 11 മ ണിക്ക് താത്കാലിക നിയമനത്തിനായി അഭിമുഖം നടത്തപ്പെടുന്നു. പ്രസ്തുത റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുവാൻ ആഗ്രഹിക്കുന്ന യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അവരുടെ ബയോഡേറ്റയും, വയസ്സ്, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും, ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകളുടെ ഫോട്ടോ കോപ്പിയും സഹിതം കോളേജിൽ വെച്ച് നടത്തപ്പെടുന്ന അഭിമുഖത്തിൽ നേരിട്ട് ഹാജരാകേണ്ടതാണ്.കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക 9446122060, 7907645018