വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

ലോകം

*ജപ്പാനിൽ വൻ ഭൂചലനത്തിന് സാധ്യത; ജനങ്ങൾ എന്തും നേരിടാൻ തയാറാകണമെന്ന് മുന്നറിയിപ്പ്

  ടോക്യോ: ജപ്പാനിൽ വൻ ഭൂചലനത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ്. ജനങ്ങൾ എന്തും നേരിടാൻ തയാറാകണമെന്നാണ് അധികൃതർ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.   ഒമ്പത് വരെ തീവ്രതയുള്ള ഭൂചലനം ഉണ്ടാകുമെന്നാണ് ഇപ്പോൾ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. മെഗാപ്രകമ്പനത്തിന് സാധ്യത എന്നാണ് മെറ്റീരോളജിക്കല്‍ ഏജന്‍സിയുടെ മുന്നറിയിപ്പിൽ പറയുന്നത്. ആണവനിലയങ്ങൾക്കും അതീവ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.   പ്രത്യേക സാഹചര്യത്തിൽ ജാപ്പനീസ് പ്രധാനമന്ത്രി നാല് ദിവസത്തെ മധ്യേഷ്യ യാത്ര റദ്ദാക്കി. ഭൂചലനത്തെ നേരിടാൻ ജപ്പാൻ സർക്കാർ പ്രത്യേക ടാസ്ക് ഫോഴ്സ് രൂപീകരിച്ചതായാണ് വിവരം.   ജപ്പാനിൽ കഴിഞ്ഞ ദിസം 7.1 തീവ്രതയുള്ള ഭൂചലനം ഉണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് തീവ്രത കൂടിയ ഭൂചലനത്തിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് വന്നത്

പ്രാദേശികം

കാരയ്ക്കാട് പാലം ഉടൻ യാഥാർത്ഥ്യമാകും; ജനകീയ യോഗം വിളിച്ചുചേർത്ത് അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ എം എൽ എ

ഈരാറ്റുപേട്ട- തൊടുപുഴ. ഈരാറ്റുപേട്ട - വാഗമൺ റോഡുകളെ ബന്ധിപ്പിച്ച് കൊണ്ട് ഗതാഗത സൗകര്യമുള്ള പുതിയ പാലം നിർമിക്കുന്നതിനായി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എയുടെ സാന്നിധ്യത്തിൽ ജനകീയ കൺവെൻഷൻ ചേർന്നു.വെള്ളിയാഴ്ചകാരക്കാട് പുത്തൻപള്ളി ഓഡിറ്റോറിയത്തിൽ ചേർന്ന കൺവെൻഷൻ പുഴയുടെ ഇരുകരയിലുള്ളവരുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.തൊടുപുഴ ഭാഗത്ത് നിന്ന് വാഗമണിലേക്ക് എത്തുന്നവർക്ക് ടൗൺ ചുറ്റാതെ എത്താനുള്ള എളുപ്പവഴിയായി ഭാവിയിൽ ഈ പാലവും അപ്രോച്ച് റോഡും മാറുമെന്ന് എം.എൽ.എ പറഞ്ഞു.കൂടുതൽ ജനങ്ങൾ തിങ്ങിപാർക്കുന്ന ഇളപ്പുങ്കൽ - കാരക്കാട് പ്രദേശത്തിനും ഇത് വികസനം കൊണ്ടുവരും. നിലവിലുള്ള റോഡിൻ്റെ വീതി എട്ട് മീറ്ററാക്കി മാറ്റി പി.ഡബ്ല്യു.ഡി റോഡ് ആക്കി മാറ്റുന്നതിനുള്ള നീക്കം നടത്തുമെന്ന് നഗരസഭാ ചെയർപേഴ്സൻ സുഹറ അബ്ദുൽ ഖാദർ പറഞ്ഞു. വൈസ് ചെയർമാൻ അഡ്വ വി.എം മുഹമ്മദ് ഇല്യാസ്, ഹാഷിർ നദ് വി എന്നിവർ സംസാരിച്ചു.കെ എ മുഹമ്മദ്, അഷറഫ് ചെയർമാനായും  സെയ്തുമുഹമ്മദ് വെള്ളൂപറമ്പിൽ കൺവീനായും ജോയിൻ്റ് കൺവീനർമാരായി സുനിൽകുമാർ, റഷീദ്, പരിക്കൊച്ച് മോനി, കെ.എൻ. ഹുസൈൻ, വൈസ് ചെയർമാൻമാരായി പി.ഇ മുഹമ്മദ് സക്കീർ, അബ്ദുൽ ലത്തീഫ്, യൂസഫ് ഹിബ, സുലൈമാൻ, എസ്.കെ നൗഫൽ, ആനന്ദ് തലപ്പലം, തുടങ്ങി 25 അംഗ വർക്കിംഗ് കമ്മിറ്റിയെയും തിരഞ്ഞെടുത്തു.    

കോട്ടയം

കെഎസ്ആർടിസി ഡിപ്പോകൾക്ക് പുതിയ വാഹനങ്ങൾ അനുവദിക്കുന്നത് സംബന്ധിച്ച് പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതം.മെന്ന് അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ എം എൽ എ

കോട്ടയം ജില്ലയിൽ കെഎസ്ആർടിസി ഡിപ്പോകൾക്ക് പുതുതായി വാഹനങ്ങൾ അലോട്ട് ചെയ്യാൻ നിശ്ചയിച്ചിരിക്കുന്നതായും ഇതുപ്രകാരം മറ്റു പല ഡിപ്പോകൾക്കും പുതിയ വാഹനങ്ങൾ ലഭിക്കുമ്പോൾ ഈരാറ്റുപേട്ട ഡിപ്പോ മാത്രം അവഗണിക്കപ്പെട്ടു എന്നും മറ്റുമുള്ള മാധ്യമ വാർത്തകൾ തികച്ചും അടിസ്ഥാനരഹിതമാണ്. കെഎസ്ആർടിസി നിലവിൽ പുതിയ ബസുകൾ ഒന്നും ഈ ആവശ്യത്തിലേയ്ക്ക് വാങ്ങിയിട്ടില്ല. കെഎസ്ആർടിസിക്ക് വേണ്ടി 40 സീറ്റ് കപ്പാസിറ്റിയുള്ള 220 പുതിയ ഡീസൽ ബസ്സുകൾ വാങ്ങുന്നതിനുള്ള ടെൻഡർ നടപടികൾ നടന്നുവരുന്നത് മാത്രമേയുള്ളൂ. സംസ്ഥാനത്തുടനീളം 140 കിലോമീറ്ററിലധികം ഓടുന്ന ഫാസ്റ്റ് പാസഞ്ചർ മുതൽ മുകളിലേക്കുള്ള വിഭാഗങ്ങളിലുള്ള പെർമിറ്റുകൾ കോടതിവിധിയുടെ അടിസ്ഥാനത്തിൽ കെഎസ്ആർടിസി ഏറ്റെടുത്തിട്ടുണ്ട്. ഈ സർവീസുകൾ ഓപ്പറേറ്റ് ചെയ്യുന്നതിനായിട്ടാണ് പുതിയ ബസ്സുകൾ വാങ്ങുന്നതിന് നിശ്ചയിച്ചിട്ടുള്ളത്. ഈ വിഭാഗത്തിൽപ്പെടുന്ന റൂട്ടുകൾ ഓരോ ഡിപ്പോയിൽ നിന്നും ഓപ്പറേറ്റ് ചെയ്യപ്പെടുന്നതിന്റെ കണക്കെടുപ്പ് നടന്നു എന്നതിലപ്പുറം ബസ് അലോട്ട്മെന്റ് സംബന്ധിച്ച് നിലവിൽ ഒരു തീരുമാനവും കെഎസ്ആർടിസി കൈകൊണ്ടിട്ടില്ല. ഇത് സംബന്ധിച്ച് ഗതാഗത വകുപ്പ് മന്ത്രി ശ്രീ.കെ. ബി ഗണേഷ് കുമാറുമായി വിശദമായി സംസാരിച്ചിരുന്നു. ബസ്സുകൾ വാങ്ങി കഴിയുമ്പോൾ അവ അലോട്ട് ചെയ്യുന്നത് സംബന്ധിച്ച് തീരുമാനമെടുക്കുന്ന ഘട്ടത്തിൽ ഈരാറ്റുപേട്ട ഡിപ്പോയ്ക്കും മതിയായ പരിഗണന നൽകുമെന്ന് മന്ത്രി ഉറപ്പു നൽകിയിട്ടുണ്ട്. പുതിയ വാഹനങ്ങൾ വാങ്ങുകയോ, അവ വിവിധ ഡിപ്പോകൾക്ക് അലോട്ട് ചെയ്യുന്നത് സംബന്ധിച്ച് ഒരു ഔദ്യോഗിക തീരുമാനം കൈക്കൊള്ളുകയോ ചെയ്യുന്നതിനു മുൻപേ ഉണ്ടായിട്ടുള്ള ഈ വാർത്ത തികച്ചും വസ്തുതാ വിരുദ്ധമാണ്.    ഈരാറ്റുപേട്ട ഡിപ്പോയുടെ മെച്ചപ്പെട്ട നിലയിലുള്ള പ്രവർത്തനത്തിന് കഴിയുന്ന എല്ലാ നടപടികളും സ്വീകരിച്ചു വരികയുമാണ്. കെഎസ്ആർടിസി ഇപ്പോൾ വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുന്നതിനാലാണ് പല വികസന പ്രവർത്തനങ്ങൾക്കും തടസ്സം നേരിട്ടിരിക്കുന്നത്.കെഎസ്ആർടിസി ഡിപ്പോയുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിന് ഉദ്ദേശിച്ച് ഉന്നത ഉദ്യോഗസ്ഥരെ ഉൾപ്പെടെ പങ്കെടുപ്പിച്ചുകൊണ്ട് ഒരു യോഗം നടത്തുന്നതിന് തീരുമാനിച്ചിട്ടുണ്ട്. പ്രസ്തുത യോഗത്തിൽ കഴിയുന്നത്ര ഗുണകരമായ തീരുമാനങ്ങൾ എടുത്ത് നടപ്പിലാക്കും. അതോടൊപ്പം ഏതാനും പുതിയ ഓർഡിനറി സർവീസുകൾ ഈരാറ്റുപേട്ടയിൽ നിന്നും ആരംഭിക്കത്തക്ക നിലയിൽ അനുവദിക്കാമെന്ന് മന്ത്രി അറിയിച്ചിട്ടുണ്ട്. അതുപോലെതന്നെ ഗതാഗത വകുപ്പ് പുതുതായി ആവിഷ്കരിച്ചിരിക്കുന്ന ഗ്രാമപ്രദേശങ്ങളിലെയും, ഉൾമേഖലകളിലെയും പൊതുഗതാഗത സൗകര്യം വർദ്ധിപ്പിക്കുന്നതിന് വേണ്ടിയുള്ള റൂട്ട് ഫോർമുലേഷൻ പദ്ധതി പൂഞ്ഞാർ നിയോജക മണ്ഡലത്തിലും വിജയകരമായി നടപ്പിലാക്കുന്നത് ലക്ഷ്യം വെച്ച് 12.08.2024 തിങ്കളാഴ്ച 2.30 PM ന് തിടനാട് ഗ്രാമപഞ്ചായത്ത് കോൺഫറൻസ് ഹാളിൽ വച്ച് ജനപ്രതിനിധികളുടെയും, മോട്ടോർ വാഹന വകുപ്പ് അധികൃതരുടെയും മറ്റും ഒരു യോഗം വിളിച്ചുചേർത്ത് റൂട്ട് ഫോർമുലേഷൻ നടത്തുന്നതിനും നിശ്ചയിച്ചിട്ടുണ്ട്.  

കേരളം

സംസ്ഥാനത്ത് മഴ വീണ്ടും കനക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ വീണ്ടും ശക്തി പ്രാപിക്കുന്നു. ചൊവ്വാഴ്ച വരെ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്ന് ഒരു ജില്ലയിലും മഴ മുന്നറിയിപ്പില്ല. നാളെ അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം എന്നീ ജില്ലകളിലാണ് നാളെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം അടുത്ത 3 മണിക്കൂറിൽ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ നേരിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു.

പ്രാദേശികം

ഉരുൾ പൊട്ടൽ: കാരണങ്ങളും ആഘാതങ്ങളും ഐഡിയൽ പബ്ലിക് ലൈബ്രറി പ്രതിമാസ ചർച്ച ഇന്ന്

ഈരാറ്റുപേട്ട: ഐഡിയൽ പബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തിൽ സമകാലികം എന്ന പേരിൽ നടന്നുവരുന്ന ചർച്ചാ പരിപാടിയുടെ ഭാഗമായി ഉരുൾ പൊട്ടൽ: കാരണങ്ങളും ആഘാതങ്ങളും എന്ന വിഷയത്തിൽ ചർച്ചാ സദസ്സ് സംഘടിപ്പിക്കുന്നു. ഇന്ന് (ഓഗസ്റ്റ് 10) വൈകുന്നേരം ഏഴിന് ലൈബ്രറി അങ്കണത്തിൽ നടക്കുന്ന പരിപാടിയിൽ കോട്ടയം ഗവ. കോളേജ് ജിയോളജി വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ സനൂബ് സലാം ടി.എ വിഷയം അവതരിപ്പിക്കും.     

പ്രാദേശികം

നാഗസാക്കി ദിനം ; യുദ്ധവിരുദ്ധ സന്ദേശ റാലി സംഘടിപ്പിച്ചു

ഈരാറ്റുപേട്ട മുസ്ലിം ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ സോഷ്യൽ സയൻസ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ ഹിരോഷിമ- നാഗസാക്കി ദിനത്തോടനുബന്ധിച്ച് യുദ്ധവിരുദ്ധ സന്ദേശ റാലി സംഘടിപ്പിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് എംപി ലീന ഉദ്ഘാടനം നിർവഹിച്ചു. അധ്യാപകൻ മുക്താർ നജീബ് വിദ്യാർത്ഥിനികൾക്ക് യുദ്ധവിരുദ്ധ സന്ദേശം നൽകി. അധ്യാപകരായ ഷൈലജ ഒ എൻ, മാഹിൻ സി എച്ച്, ഐഷാ മുഹമ്മദ്, ഫാത്തിമ മുജീബ്, ജ്യോതി പി നായർ, എന്നിവർ നേതൃത്വം നൽകി.

പ്രാദേശികം

കാരയ്ക്കാട് ബോയ്‌സ് സ്‌കൂളിൽ ഹിരോഷിമ, നാഗസാക്കി ദിനാചരണം സംഘടിപ്പിച്ചു

ഈരാറ്റുപേട്ട: കാരയ്ക്കാട് കരീം സാഹിബ് മെമ്മോറിയൽ ബോയ്‌സ് ഹൈസ്‌കൂളിൽ ഹിരോഷിമ - നാഗസാക്കി ദിനാചരണം സംഘടിപ്പിച്ചു. രാവിലെ 9.30 ന് സ്‌കൂൾ ഹാളിൽ നടന്ന പരിപാടിക്ക് സോഷ്യൽ സയൻസ് ക്ലബ് നേതൃത്വം നൽകി. ഈശ്വര പ്രാർത്ഥനയോടെ ആരംഭിച്ച പരിപാടിയിൽ സോഷ്യൽ സയൻസ് അധ്യാപിക സുഹുനാ പി. നവാസ് സമാധാന സന്ദേശം നൽകി. എട്ടാം ക്ലാസ്സ് വിദ്യാർത്ഥി അദിനാൻ എസ്.എ സമാധാന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തുടർന്ന് ഹിരോഷിമ നാഗസാക്കി ദിനവുമായി ബന്ധപ്പെട്ട വീഡിയോ പ്രസന്റേഷൻ നടത്തി.  തുടർന്ന്, സ്‌കൂൾ ഹെഡ്മിസ്‌ട്രെസ് സുമിന പി.എ അണുബോംബ് ആക്രമണത്തിലെ ഇരകളോടുള്ള ആദരസൂചകമായി മെഴുകുതിരി തെളിയിച്ചു നൽകുകയും എല്ലാ വിദ്യാർത്ഥികളും മെഴുകുതിരി തെളിയിച്ചു ലോകസമാധാനത്തിനായി മൗനമായി പ്രാർത്ഥിക്കുകയും ചെയ്തു

പ്രാദേശികം

വഖഫ് ഭേദഗതി തിരുത്തണം പി ഡി പി

ഈരാറ്റുപേട്ട :കേന്ദ്ര സർക്കാർ കൊണ്ടുവന്ന വഖഫ്േ ഭേദഗതി ബിൽ ഭരണഘടന വിരുദ്ധവുംരാജ്യം ഈ കാലമത്രയും സ്വീകരിച്ചുേ പോവുന്ന രാജ്യതാല്പര്യങ്ങൾക്ക് ഏതിരുമാണ് ഈ വിശയത്തിൽ കേന്ദ്ര സർക്കാർ ബില്ല് തിരുത്തനണമെന്ന് ആവശ്യപ്പെട്ട് പി ഡി പി സംസ്ഥാന വ്യപകമായി ബില്ല് കത്തിച്ചു പ്രതിഷേധിച്ചു കോട്ടയം ജില്ലയിലെ മുഴുവൻ നിയോജകമണ്ഡലങ്ങളിലും സമരം നടന്നു പൂഞ്ഞാർ മണ്ഡലം കമ്മറ്റി ഈരാറ്റുപേട്ടയിൽ നടത്തിയ സമരം ജില്ലാ പ്രസിഡൻ് നിഷാദ് നടയ്ക്കൽ ഉത്ഘാടനംചെയ്യുതു ജില്ലാ - മണ്ഡലം നേതാക്കളായ OA സക്കരിയനൗഫൽ കീഴേടം മുജീബ് മടത്തിൽ അസീസ് പെനാടിയിൽ റീലിസ് മുഹമ്മദ് കാസി കുട്ടിഫരിത് പുതുപ്പറമ്പിൽKK റിയാസ് EA നവാസ്അനസ് കുമ്പംകല്ല തുടങ്ങിയവർ സംസാരിച്ചു