വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

പ്രാദേശികം

ഈരാറ്റുപേട്ട നഗരസഭയിൽ മുസ്‌ലിം ലീഗ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

ഈരാറ്റുപേട്ട .നഗരസഭയിൽ മൽസരിക്കുന്ന മുസ്ലിം ലീഗ് സ്ഥാനാർത്ഥികളെ  മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡൻ്റ് അസീസ് ബഡായിലിൽ പ്രഖ്യാപിച്ചത്.ഈരാറ്റുപേട്ട ലീഗ് ഹൗസിൽ ചേർന്ന യോഗത്തിൽ നഗരസഭാ മുസ്ലിം ലീഗ് പ്രസിഡൻ്റ് കെ.എ മുഹമ്മദ് ഹാഷിം അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡൻ്റ് അസീസ് ബഡായിൽ യോഗം ഉദ്ഘാടനം ചെയ്തു.മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി റഫീഖ് മണിമല മുഖ്യപ്രഭാഷണം നടത്തി, ട്രഷറർ കെ.എ.മുഹമ്മദ് അഷറഫ് ആമുഖ പ്രഭാഷണം നടത്തി. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പർ അജ്മൽ ഖാൻ , എം.പി.സലീം ,വി പി മജീദ് ,അഡ്വ.പീരു മുഹമ്മദ് ഖാൻ , റാസി ചെറിയ വല്ലം., കണ്ടത്തിൽ സിറാജ് ,പി .എം അബ്ദുൽ ഖാദർ ,ഷഹു ബാനത്ത് ടീച്ചർ എന്നിവർ പ്രസംഗിച്ചുമുസ് ലിം ലീഗ് കൂടുതലും യുവാക്കളെയാണ് രംഗത്തിറക്കിയിരിക്കുന്നത് 29 അംഗ കൗൺസിലിൽ മുസ്‌ലിം ലീഗ് 16 സീറ്റിലാണ് മൽസരിക്കുന്നത്.ഈരാറ്റുപേട്ട നഗരസഭയിലെ യൂ.ഡി.എഫ് സ്ഥാനാർത്ഥികൾ വ്യാഴാഴ്ച രാവിലെ നോമിനേഷൻ നൽകും മുസ്ലിം ലീഗ് സ്ഥാനാർത്ഥികൾ വാർഡിൻ്റെ നമ്പർ, വാർഡി ന്റെ പേര്, സ്ഥാനാർത്ഥിയുടെ പേര് ക്രമത്തിൽ ചുവടെ:-  2-   കല്ലൂത്താഴം -റസ്‌ന ഹസീർ  3-   വട്ടക്കയം - കെ.എ.മാഹിൻ   4-   നടുപറമ്പ് -ബീമാ നാസർ  5-   മുരിക്കോലി - പി .എം. അബ്ദുൽ ഖാദർ   9-   കാരയ്ക്കാട് - സി.പി. അബ്ദുൽ ബാസിത്ത്  10-  തേവരുപാറ -അഫ്സൽ വെള്ളൂപറമ്പിൽ  11-  കുറ്റിമരംപറമ്പ് .ഷക്കീല ടീച്ചർ  12-'  പത്താഴപ്പടി .റഷീദ് അണ്ണായിപ്പറമ്പിൽ  14-  'മുളന്താനം .അമീൻ പിട്ടയിൽ  15-  കൊല്ലംപറമ്പ് .അബ്സാർ മുരിക്കോലിൽ  16-  സഫാ നഗർ .തസ്ലിൻ സിറാജ്  17-  കുഴിവേലി .അഡ്വ വി പി . നാസർ  18-  ശാസ്താംകുന്ന്  .സൈഫുനിസ സാദിക്ക്  19   മറ്റയ്ക്കാട് .സാജിദ് ഇഞ്ചക്കാട്   20- വഞ്ചാങ്കൽ .നാസിയ നസീർ   21- ടൗൺ .അൻവർ അലിയാർ

കോട്ടയം

എരുമേലി കണമലയ്ക്ക് സമീപം ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് നിയന്ത്രണം വിട്ട് റോഡിൽ വട്ടം മറിഞ്ഞു

എരുമേലി കണമലയ്ക്ക് സമീപം ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് നിയന്ത്രണം വിട്ട് റോഡിൽ വട്ടം മറിഞ്ഞു.  കർണാടകയിൽ നിന്നുള്ള തീർത്ഥാടകർ സഞ്ചരിച്ച ബസാണ് അപകടത്തിൽപ്പെട്ടത്. പരുക്കേറ്റവരിൽ 4 പേരെ എരുമേലിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു..ബസിൽ മുപ്പതോളം തീർത്ഥാടകരാണ് ഉണ്ടായിരുന്നത്.ആരുടെയും പരുക്ക് ഗുരുതരമല്ല. ഉച്ചകഴിഞ്ഞ് 2 മണിയോടെയായിരുന്നു അപകടം. ഇറക്കം ഇറങ്ങി വന്ന ബസ് നിയന്ത്രണം വിട്ട് റോഡിന്റെ സൈഡിലുള്ള തിട്ടയിലിടിച്ച ശേഷം റോഡിൽ വട്ടം മറിയുകയായിരുന്നു.  തീർത്ഥാടന പാതയിൽ ഇതോടെ ഗതാഗതവും തടസപ്പെട്ടു. മോട്ടോർ വാഹന വകുപ്പും പോലീസും ചേർന്ന് ബസ് റോഡിൽ നിന്ന് നീക്കാൻ ശ്രമം നടത്തുകയാണ്

പ്രാദേശികം

കടന്നൽ കുത്തേറ്റ് മധ്യവയസ്കൻ മരിച്ചു

കോട്ടയം തലനാട് പഞ്ചായത്ത് ചോനമലയിൽ കടന്നൽ കുത്തേറ്റ് മധ്യവയസ്കൻ മരിച്ചു. താളനാനിക്കൽ ജസ്റ്റിൻ (50) ആണ് മരിച്ചത്. സ്വന്തം കൃഷിയിടത്തിൽ ജോലിയിൽ ഏർപ്പെട്ടിരിക്കെ കടന്നൽ ആക്രമിക്കുകയായിരുന്നു. സംസാരശേഷിയില്ലാത്ത ആളാണ് ജസ്റ്റിൻ. ഗുരുതരമായി പരിക്കേറ്റ ജസ്റ്റിൻ ഓടി സമീപത്ത് വീട്ടിലെത്തി. തുടർന്ന് തലനാട് സബ് സെൻന്ററിലേക്ക് എത്തിച്ചു. അപ്പോഴേക്കും ശരീരം നിറം  മാറിയിരുന്നു. തുടർന്ന് ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. മൃതദേഹം പാലാ ജനറൽ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തും.

കേരളം

എസ്ഐആർ നടപടികൾ നിർത്തിവയ്ക്കണം; സംസ്ഥാന സർക്കാർ സുപ്രിം കോടതിയിൽ

എസ്ഐആറിനെതിരെ സംസ്ഥാന സർക്കാർ സുപ്രിം കോടതിയിൽ. ചീഫ് സെക്രട്ടറി ജയതിലക് ആണ് സുപ്രിം കോടതിയെ സമീപിച്ചത്.എസ്ഐആർ നടപടികൾ നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് ചീഫ് സെക്രട്ടറി സുപ്രിം കോടതിയെ സമീപിച്ചിരിക്കുന്നത്.തദ്ദേശ തെരഞ്ഞെടുപ്പ് തിരക്കുകളിൽ നിൽക്കേ ധൃതിപ്പെട്ട് എസ്ഐആർ നടപ്പാക്കുന്നത് ഒഴിവാക്കണമെന്നും നടപടികൾ നിർത്തിവെക്കണമെന്നും രാഷ്ട്രീയ പാർട്ടികൾ ഒരുപോലെ ആവശ്യപ്പെട്ടതാണ്.എന്നിട്ടും തെരഞ്ഞെടുപ്പ് കമ്മീഷൻ എസ്ഐആർ തിരക്കിട്ട് നടപ്പാക്കുന്നതിന് പിന്നിൽ ദുരുദ്ദ്യേശമുണ്ടെന്നാണ് ആരോപണം.

കോട്ടയം

തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പ്; മീഡിയ റിലേഷൻസ് സമിതി രൂപീകരിച്ചു

കോട്ടയം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോട്ടയം ജില്ലയിൽ മീഡിയ റിലേഷൻസ് സമിതി രൂപീകരിച്ചു.സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ മാധ്യമങ്ങൾക്കായി നൽകിയിട്ടുള്ള മാർഗ്ഗനിർദേശങ്ങൾ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുകയാണ് സമിതിയുടെ ചുമതല. ജില്ലാ കളക്ടർ ചേതൻ കുമാർ മീണ ചെയർമാനായ സമിതിയുടെ കൺവീനർ ജില്ലാ ഇൻഫർമേഷൻ ഓഫീസർ ജസ്റ്റിൻ ജോസഫാണ്. ഇൻഫർമേഷൻ-പബ്ലിക് റിലേഷൻസ് വകുപ്പ് മേഖലാ ഡെപ്യൂട്ടി ഡയറക്ടർ കെ.ആർ. പ്രമോദ് കുമാർ, ജില്ലാ ലോ ഓഫീസർ ടി.എസ്. സബി, ജില്ലാ ഇൻഫർമാറ്റിക്സ് ഓഫീസർ കെ.ആർ. ധനേഷ്, കോട്ടയം പ്രസ് ക്ലബ്ബ് പ്രസിഡന്റ്് അനീഷ് കുര്യൻ എന്നിവർ അംഗങ്ങളാണ്. മാധ്യമങ്ങൾക്കുള്ള നിർദേശങ്ങളുടെ ലംഘനം സംബന്ധിച്ച പരാതികളിൽ തീർപ്പുകൽപ്പിക്കുന്നത് ഈ സമിതിയായിരിക്കും. സമിതിയുടെ കീഴിൽ മാധ്യമ നിരീക്ഷണത്തിനായി കളക്ടറേറ്റിൽ പ്രത്യേക ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്. ഫോൺ നമ്പർ-0481 2562558, ഇമെയിൽ-mrcktm2025@gmail.com ​

കേരളം

*ഇന്നും നാളെയും ഇടിമിന്നലോടു കൂടിയ ശക്തമായ മഴ ബംഗാള്‍ ഉള്‍കടലിനും ശ്രീലങ്കയ്ക്കും മുകളിലായി പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെട്ടു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും ഇടിമിന്നലോടു കൂടിയ ശക്തമായ മഴയെന്ന് കാലാവസ്ഥ വകുപ്പ്. ബംഗാള്‍ ഉള്‍കടലിനും ശ്രീലങ്കയ്ക്കും മുകളിലായി പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെട്ടു. തിരുവനന്തപുരം, കൊല്ലം, എറണാകുളം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി എന്നീ ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം അടുത്ത 3 മണിക്കൂറില്‍ കേരളത്തിലെ എറണാകുളം, തൃശ്ശൂര്‍, പാലക്കാട് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. നാളെ പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം ജില്ലകളിലും, 19ന് കോട്ടയം, ഇടുക്കി ജില്ലകളിലും 20ന് പത്തനംതിട്ട, കോട്ടയം, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് ഈ ജില്ലകളില്‍ പ്രവചിക്കപ്പെട്ടിരിക്കുന്നത്. മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ മല്‍സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.  

കേരളം

വാഗമണിൽ മാരക ലഹരി മരുന്നുമായി കോഴിക്കോട് സ്വദേശികളായ യുവതിയേയും യുവാവിനേയും എക്സൈസ് പിടികൂടി.

വാഗമൺ: ഇടുക്കി വാഗമണ്ണിൽ മാരക ലഹരി മരുന്നുമായി കോഴിക്കോട് സ്വദേശികളായ യുവതിയേയും യുവാവിനേയും എക്സൈസ് പിടികൂടി. ഇവരുടെ പക്കൽ നിന്നും 50 ഗ്രാം എംഡിഎംഎയും കഞ്ചാവും ഹാഷിഷ് ഓയിലും മൂന്നേമുക്കാൽ ലക്ഷം രൂപയും കണ്ടെടുത്തു. കോഴിക്കോട് റഹ്മാൻ ബസാർ സ്വദേശി മുഹമ്മദ് ഫവാസ്, ഫറോക്ക് സ്വദേശി ശ്രാവൺ താര എന്നിവരാണ് എംഡിഎംഎ അടക്കമുള്ള മയക്കുമരുന്നുമായി പീരുമേട് എക്സൈസിൻറെ പിടിയിലായത്. തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് വാഗമൺ ഭാഗത്ത് എക്സൈസ് സംഘം വാഹന പരിശോധന നടത്തുകയായായിരുന്നു. ഈ സമയത്താണ് മുഹമ്മദ് ഫവാസും ശ്രാവൺ താരയും കാറിലെത്തിയത്. പരിശോധനയിൽ വാഹനത്തിൽ നിന്നും 47 ഗ്രാം എംഡിഎംഎയും അഞ്ച് ഗ്രാം കഞ്ചാവും കണ്ടെത്തി. തുടർന്ന് ഇവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോൾ വാഗമണ്ണിലെ റിസോർട്ടിൽ മുറിയെടുത്തിട്ടുണ്ടെന്ന് പറഞ്ഞു. ഇവർ താമസിച്ചിരുന്ന മുറിയിൽ നടത്തിയ പരിശോധനയിൽ രണ്ടു ഗ്രാം എംഡിഎംഎയും മൂന്ന് ഗ്രാമോളം ഹാഷിഷ് ഓയിലും 3,75,000 രൂപയും അഞ്ച് മൊബൈൽ ഫോണുകളും പിടികൂടി. പിടികൂടിയ പണം മയക്കു മരുന്ന കച്ചവടത്തിൽ നിന്നും ലഭിച്ചതാണെന്ന് പ്രതികൾ സമ്മതിച്ചിട്ടുണ്ട്. ഫവാസിനെ 2021 ൽ 83 ഗ്രാം എംഡിഎംഎയുമായി എറണാകുളത്ത് നിന്നും പിടികൂടിയിരുന്നു.   മറ്റ് സ്ഥലങ്ങളിലും ഇയാൾക്കെതിരെ മയക്കു മരുന്ന് കേസ് ഉണ്ടെന്ന് എക്സൈസ് പഞ്ഞു. ശ്രാവൺതാരയുടെ ഭർത്താവ് ശ്രീമോനും ഫവാസും ചേർന്നാണ് രസലഹരി മരുന്ന് കച്ചവടം നടത്തുന്നത്. ശ്രീമോനെ കഴിഞ്ഞ ദിവസം 430 ഗ്രാം എംഡിഎംഎയുമായി ആലപ്പുഴയിൽ പൊലീസ് പിടികൂടിയിരുന്നു. തങ്ങളെയും പൊലീസ് അറസ്റ്റു ചെയ്യുമെന്ന് ഭയന്നാണ് ഇരുവരും വാഗമണ്ണിലേക്ക് കടന്നത്. സംസ്ഥാനത്ത് വൻതോതിൽ രാസലഹരി വിൽപ്പന നടത്തുന്ന സംഘത്തിലെ കണ്ണികളാണിവരെന്ന് എക്സൈസ് കണ്ടെത്തിയിട്ടുണ്ട്. സംഘത്തിലെ മറ്റംഗങ്ങളെ കണ്ടെത്താൻ ഇടുക്കി ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ പ്രത്യേകം സംഘത്തെ നിയോഗിച്ചിട്ടുണ്ട്

കോട്ടയം

ഭര്‍ത്താവ് ഓടിച്ച ബൈക്കില്‍ കണ്ടെയ്‌നര്‍ ലോറി തട്ടിയുണ്ടായ അപകടത്തില്‍ ഭാര്യയ്ക്ക് ദാരുണാന്ത്യം.

തലയോലപ്പറമ്പിൽ ഭർത്താവ് ഓടിച്ച സ്കൂട്ടർ അപകടത്തിൽപ്പെട്ട് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. തലയോലപ്പറമ്പ് അടിയം ശ്രീനാരായണ വിലാസം വീട്ടിൽ പ്രമോദ് സുഗുണന്റെ ഭാര്യ ആശാ പ്രമോദ് (46) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് 2.45 ന് തലയോലപ്പറമ്പ് ചാലപ്പറമ്പ് ഭാഗത്തായിരുന്നു അപകടം. വൈക്കം ഭാഗത്തേയ്ക്ക് പോകുകയായിരുന്നു ആശയും ഭർത്താവ് പ്രമോദും. ഈ സമയം ഇവർ സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ ട്രെയിലർലോറി തട്ടുകയായിരുന്നു. ഉടൻ തന്നെ റോഡിൽ വീണ ആശയുടെ ശരീരത്തിലൂടെ ലോറിയുടെ ചക്രങ്ങൾ കയറിയിറങ്ങി.തൽക്ഷണം മരണം സംഭവിക്കുകയായിരുന്നു.   നിസാര പരിക്കുകളോടെ ഭർത്താവ് രക്ഷപെട്ടു. ആശയുടെ മൃതദേഹം വൈക്കം താലൂക്ക് ആശുപത്രി മോർച്ചറിയിൽ. സംഭവത്തിൽ തലയോലപ്പറമ്പ് പൊലീസ് കേസെടുത്തു.