വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

പ്രാദേശികം

ഫ്യൂച്ചർ സ്റ്റാർസ് ട്രെയിനിങ് പ്രോഗ്രാം മുസ്ലിം ഗേൾസ് സ്കൂളിൽ

ഈരാറ്റുപേട്ട : എംഎൽഎ സർവീസ് ആർമി പൂഞ്ഞാറിന്റെ നേതൃത്വത്തിൽ നടക്കുന്ന ഫ്യൂച്ചർ സ്റ്റാർസ് എഡ്യുക്കേഷൻ പ്രോജക്ടിന്റെ ആഭിമുഖ്യത്തിൽ കൊച്ചിൻ  വിർച്വൽ  ലയൺസ് ക്ലബിന്റെ   സഹകരണത്തോടെ   വിദ്യാർത്ഥികൾക്കായി കരിയർ മാപ്പിങ് എന്ന വിഷയം ആസ്പദമാക്കി വിദ്യാർത്ഥികളുടെ ഭാവികാല വിദ്യാഭ്യാസ, തൊഴിൽ മേഖലകൾ നിർണയിക്കുന്നതിൽ അവരെ പ്രാപ്തമാക്കുന്നത് ലക്ഷ്യം വെച്ച്  പ്രശസ്ത മോട്ടിവേഷൻ സ്പീക്കറും, പേഴ്സണാലിറ്റി ട്രെയിനറുമായ അഡ്വ. എ. വി വാമനകുമാർ നയിക്കുന്ന കരിയർ മാപ്പിങ് ക്ലാസ് 27-)o തീയതി രാവിലെ 10 മണി മുതൽ  ഈരാറ്റുപേട്ട മുസ്ലിം ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ നടക്കും.അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ  സെമിനാർ ഉദ്ഘാടനം ചെയ്യും. സ്കൂൾ മാനേജ്മെന്റ് ട്രസ്റ്റ് ചെയർമാൻ  പ്രൊഫ. എം.കെ ഫരീദ് അധ്യക്ഷത വഹിക്കും. കൊച്ചിൻ വെർച്വൽ ലയൺസ് ക്ലബ്ബ് പ്രസിഡന്റ് ബിനോ ജോൺ ചാലക്കുഴി മുഖ്യപ്രഭാഷണം നടത്തും. സെക്രട്ടറി രഞ്ജിത്ത്, ഫ്യൂച്ചർ സ്റ്റാർസ് പ്രോജക്ട് ഡയറക്ടർ ഡോ. ആൻസി ജോസഫ്, വാർഡ് കൗൺസിലർ പി.എം അബ്ദുൽ ഖാദർ, സ്കൂൾ പ്രിൻസിപ്പൽ താഹിറ പി.പി സ്കൂൾ ഹെഡ്മിസ്ട്രസ് ലീന എം,  പി. ടി. എ പ്രസിഡന്റ് തസ്നീം കെ. മുഹമ്മദ് തുടങ്ങിയവർ പ്രസംഗിക്കും. ഫ്യൂച്ചർ സ്റ്റാർസ് എക്സിക്യൂട്ടീവ് അംഗങ്ങളായ അഭിലാഷ് ജോസഫ് , നോബി ഡൊമിനിക്ക്, പി.പി.എം നൗഷാദ്, ബിനോയ് സി ജോർജ് , പ്രിയാ അഭിലാഷ്, എലിസബത്ത് തോമസ്  തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകും.

കോട്ടയം

ജനുവരി 24ന് രാജ്യത്ത് ഏറ്റവും ഉയർന്ന താപനിലയിൽ രണ്ടാംസ്ഥാനം കോട്ടയത്തിന്.

കോട്ടയം ; കേന്ദ്ര കാലാവസാ വകുപ്പിന്റെ കണക്കുപ്രകാരം ജനുവരി 24ന് രാജ്യത്ത് ഏറ്റവും ഉയർന്ന താപനിലയിൽ രണ്ടാംസ്‌ഥാനം കോട്ടയത്തിന്. 36.5 ഡിഗ്രി സെൽഷ്യസാണ് രേഖപ്പെടുത്തിയത്. ഒന്നാം സ്ഥാനത്തു നിൽക്കുന്ന കണ്ണൂർ വിമാനത്താവളത്തിൽ 36.6 ഡിഗ്രി സെൽഷ്യസായിരുന്നു താപനില. 24ന് കോട്ടയത്ത് അസാധാരണമായി ചൂടു വർധിച്ചു. സാധാരണ അനുഭവപ്പെടുന്നതിനെക്കാൾ 3.1 ഡിഗ്രി സെൽഷ്യസ് അധികം. താപനില ഉയരുമെന്നാണു വിദഗ്‌ധരുടെ അഭിപ്രായം. കഴിഞ്ഞ വർഷം ഫെബ്രുവരി 27ന് 38.5, മാർച്ച് 12ന് 39.0, ഏപ്രിൽ 28ന് 38.5 ഡിഗ്രി സെൽഷ്യസ് വരെ കോട്ടയത്ത് ചൂട് ഉയർന്നിരുന്നു

കോട്ടയം

പിസി ജോർജിന്റെ മുൻ‌കൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി

പിസി ജോർജിന്റെ മുൻ‌കൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി .ഈ മാസം 30 ന് കേസ് വീണ്ടും പരിഗണിക്കും. ഇത് മൂന്നാം തവണ ആണ് കേസ് മാറ്റി വെക്കുന്നത്.

പ്രാദേശികം

മാനവ സൗഹാർദം എന്നും നിലനിൽക്കട്ടെയെന്ന് ആസ്ട്രേലിയൻ മന്ത്രി ജിൻസൺ ആന്റോ ചാൾസ്.

ഈരാറ്റുപേട്ട: മാനവ സൗഹാർദം എന്നും നിലനിൽക്കട്ടെയെന്ന് ആസ്ട്രേലിയൻ മന്ത്രി ജിൻസൺ ആന്റോ ചാൾസ്. നടക്കൽ ഫൗസിയ കോളേജ് ഓഫ് ആർട്‌സ് ആന്റ് ഇസ്ല‌ാമിക് സ്റ്റഡീസിലെ ബിരുദ സമർപ്പണ സമ്മേളനത്തോടനുബന്ധിച്ച് നടത്തിയ മാനവ സൗഹാർദ സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഫൗസിയ ട്രസ്റ്റ് സെക്രട്ടറി പി.എം. മുഹമ്മദ് ആരിഫ് അധ്യക്ഷത വഹിച്ചു. തിരുവനന്തപു രം പാളയംപള്ളി ഇമാം ഡോ. വി.പി. സുഹൈബ് മൗലവി, സ്വാമി അശ്വതി തിരുനാൾ തിരുവനന്ത പുരം, ഫാ. സാജു തോമസ് കോന്നി തുടങ്ങിയവർ മാനവ സന്ദേശം നൽകി. നഗരസഭ വൈസ് ചെ യർമാൻ വി.എം. മുഹമ്മദ് ഇല്യാസ്, അജ്‌മി ഗ്രൂപ് എം.ഡി അബ്ദുൽ ഖാദർ, ചാൾസ് ആന്റണി, എം.ജി. ശേഖരൻ, അവിനാഷ് മൂസ, ഹസീബ് സി.എച്ച്, ഹാരിസ് സലാഹി, അഡ്വ. വി.പി. നാസർ, ഷെഫീഖ്, മുനീർ മുഹമ്മദ് എന്നിവർ പങ്കെടുത്തു.ബിരുദ സമർപ്പണ സമ്മേളനത്തോടനുബന്ധിച്ച് ഖുർആൻ പഠിതാക്കളുടെ സംഗമം, ഉലമാസംഗമം, ഫിഖ്ഹ് സെമിനാർ, പൂർവ വിദ്യാർഥി സംഗമം, വനിതാ സംഗമം തുടങ്ങിയ പരിപാടികൾ നടന്നു.ഇന്ന് വൈകുന്നേരം 6.30ന് സനദ് ദാന സമ്മേളനം ദാറുൽ ഉലൂം നദ്‌വത്തുൽ ഉലമ റെക്ടർ ശൈഖ് സയ്യിദ് ബിലാൽ അബ്ദുൽ ഹയ്യ് ഹസനി നദ്‌വി ഉദ്ഘാടനം ചെയ്യും. ഫൗസിയ ട്രസ്റ്റ് ചെയർമാൻ ഹാഫിസ് മുഹമ്മദ് ഉനൈസ് ഖാസിമി അധ്യക്ഷത വഹിക്കും.

കേരളം

പരീക്ഷ ഹാളിൽ അധ്യാപകർക്ക് മൊബൈൽ ഫോൺ വിലക്ക് ഏർപ്പെടുത്തി പൊതുവിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം: പരീക്ഷ ക്രമക്കേട് തടയാൻ പുതിയ നടപടിയുമായി പൊതുവിദ്യാഭ്യാസ വകുപ്പ്.പരീക്ഷ ഹാളിൽ അധ്യാപകർക്ക് മൊബൈൽ ഫോൺ വിലക്ക് ഏർപ്പെടുത്തി പുതിയ നടപടി. ഫോൺ സ്വിച്ച്ഡ് ഓഫ് ചെയ്താലും പരീക്ഷ ഹാളിൽ അനുവദിക്കില്ലെന്നതാണ് പുതിയ ഉത്തരവ്.പൊതുവിദ്യാഭ്യാസ ഡയറക്ടറാണ് ഉത്തരവ് പുറപ്പെടുവിച്ചത്. കൃത്യവും സുഗമവുമായ പരീക്ഷാ നടത്തിപ്പിനു പരീക്ഷാ ഹാളിൽ ഇൻവിജിലേറ്റർമാർ മൊബൈൽ ഫോൺ കൊണ്ടുവരുന്നത് ഇനി മുതൽ അനുവദനീയമല്ലെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.

കോട്ടയം

പാതയോരങ്ങൾ സുന്ദരമാക്കാൻ പദ്ധതിയുമായി ജില്ലാഭരണകേന്ദ്രം

കോട്ടയം : ജില്ലയിലെ നഗരങ്ങൾ സൗന്ദര്യവത്കരിക്കാനും വലിച്ചെറിയൽ മുക്തമാക്കാനും ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ ജനകീയ പദ്ധതി നടപ്പാക്കുന്നു. ആദ്യഘട്ടത്തിൽ ജില്ലയിലെ ആറു നഗരസഭകളിലെ പാതയോരങ്ങളും പുഴയോരങ്ങളും പൂന്തോട്ടങ്ങളടക്കം ഒരുക്കി സൗന്ദര്യവത്കരിക്കാനാണ് ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ പദ്ധതിയിടുന്നത്. പദ്ധതി നടത്തിപ്പിനെക്കുറിച്ച് ആലോചിക്കുന്നതിനായി ജില്ലാ കളക്ടർ ജോൺ വി. സാമുവലിന്റെ അധ്യക്ഷതയിൽ നഗരസഭാധ്യക്ഷരുടെയും വ്യാപാരി-വ്യവസായി സംഘടന പ്രതിനിധികളുടെയും ശുചിത്വമിഷൻ, തദ്ദേശസ്വയംഭരണവകുപ്പ് ഉദ്യോഗസ്ഥരുടെയും യോഗം കളക്‌ട്രേറ്റിൽ നടന്നു. നഗരസഭയുടെയും വ്യാപാരികളുടെയും വിവിധ സംഘടനകളുടെയും റസിഡൻസ് അസോസിയേഷനുകളുടെയും സ്ഥാപനങ്ങളുടെയുമടക്കം പങ്കാളിത്തത്തോടെ ജില്ലയിലെ നഗരസഭാ പ്രദേശങ്ങളെ ആദ്യഘട്ട​ത്തിൽ മനോഹരമാക്കും. മാലിന്യം വലിച്ചെറിയപ്പെടുന്ന സ്ഥലങ്ങളിൽ പൂന്തോട്ടങ്ങളൊരുക്കാനാണ് തീരുമാനം. പാതയോരങ്ങൾ വൃത്തിയായി സൂക്ഷിക്കാനും മനോഹരമാക്കാനും നടപടി സ്വീകരിക്കും. പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട വിവിധ ആശയങ്ങൾ ചർച്ച ചെയ്തു. വിവിധ മത, സാമുദായിക സംഘടന പ്രതിനിധികളുമായും മാധ്യമപ്രവർത്തകരുമായും ചർച്ച നടത്തും. മാർച്ചിൽ ജില്ലയിലെല്ലായിടത്തും ഒരേദിവസം പദ്ധതി തുടങ്ങുകയാണ് ലക്ഷ്യം. ഓരോ നഗരസഭാ പരിധിയിലും വരുന്ന പ്രധാന റോഡുകൾ, പുഴകൾ, കുളങ്ങൾ, പ്രധാന നഗരകേന്ദ്രങ്ങൾ, മീഡിയനുകൾ, റൗണ്ട് എബൗട്ടുകൾ തുടങ്ങിയവ സംബന്ധിച്ച കണക്കുകൾ തയ്യാറാക്കി നൽകാൻ കളക്ടർ നഗരസഭാ ഉദ്യോഗസ്ഥർക്ക് നിർദ്ദേശിച്ചു. പ്ലസ്ടു വരെയുള്ള സ്‌കൂൾ വിദ്യാർഥികളിൽനിന്ന് പദ്ധതിക്ക് പേരിടുന്നതിനായി എൻട്രികൾ സ്വീകരിക്കാനും തീരുമാനിച്ചു. യോഗത്തിൽ കോട്ടയം നഗരസഭാധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ, പാലാ നഗരസഭാധ്യക്ഷൻ ഷാജു വി. തുരുത്തൻ, വൈക്കം നഗരസഭാധ്യക്ഷ പ്രീതാ രാജേഷ്, ഏറ്റുമാനൂർ നഗരസഭാധ്യക്ഷ ലൗലി ജോർജ്, തദ്ദേശസ്വയംഭരണവകുപ്പ് ജോയിന്റ് ഡയറക്ടർ ബിനു ജോൺ, ശുചിത്വമിഷൻ ജില്ലാ കോ-ഓർഡിനേറ്റർ ലക്ഷ്മി പ്രസാദ്, വ്യാപാരിസംഘടനകളുടെ പ്രതിനിധികളായ ജോർജ് തോമസ്, ജോസ് പോൾ, എം.കെ. സുഗതൻ, ബിപിൻ തോമസ്, എ.കെ.എൻ. പണിക്കർ, പി.എ. അബ്ദുൾ സലിം എന്നിവർ സംസാരിച്ചു.

കോട്ടയം

പൂഞ്ഞാര്‍ നിയോജക മണ്ഡലത്തിലെ 26 റോഡുകള്‍ക്ക് 6.25 കോടി അനുവദിച്ചു

ഈരാറ്റുപേട്ട / മുണ്ടക്കയം : ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണത്തിനായി പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ 26 റോഡുകൾക്കായി 6.25 കോടി രൂപയുടെ ഭരണാനുമതി ലഭ്യമായതായി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ അറിയിച്ചു. താഴെപ്പറയുന്ന റോഡുകൾക്കാണ് ഫണ്ട് അനുവദിക്കപ്പെട്ടിട്ടുള്ളത്. ഒന്നാംമൈല്‍ - പാലമ്പ്ര - കാരികുളം റോഡ്-22 ലക്ഷം രൂപ, ഇളംകാട് - കൊടുങ്ങ – അടിവാരം റോഡ്- 40 ലക്ഷം രൂപ ,പാലപ്ര - വെളിച്ചിയാനി റോഡ് - 25 ലക്ഷം രൂപ, ആലുംതറ - ഈന്തുംപള്ളി - കൂട്ടിക്കല്‍ റോഡ്- 40 ലക്ഷം രൂപ,കൊണ്ടൂര്‍ - തളികത്തോട് - അമ്പലം റോഡ് - 20 ലക്ഷം രൂപ, ചിറ്റാറ്റിന്‍കര – മൂന്നാംതോട് (നസ്രത്ത് മഠം) റോഡ്- 25 ലക്ഷം രൂപ , കണ്ണാനി - വെയിലുകാണാംപാറ റോഡ് -35 ലക്ഷം രൂപ, ചെമ്മലമറ്റം - കല്ലറങ്ങാട് - പൂവത്തോട് റോഡ്- 20 ലക്ഷം രൂപ, നടയ്ക്കൽ-നെല്ലിക്കച്ചാല്‍ - വെള്ളിയേപ്പള്ളിക്കണ്ടം റോഡ്- 25 ലക്ഷം രൂപ, മന്നം - പെരുംകൂവ – പാതമ്പുഴ റോഡ് -20 ലക്ഷം രൂപ, മൂലക്കയം - എയ്ഞ്ചല്‍വാലി റോഡ് -27 ലക്ഷം രൂപ, മാടപ്പാട് സ്റ്റേഡിയം - ആറ്റുകടവ് റോഡ് - 25 ലക്ഷം രൂപ , മുക്കൂട്ടുതറ – കെ‌.ഓ‌.റ്റി റോഡ് - 20 ലക്ഷം രൂപ, കടവനാല്‍ക്കടവ് - ഹെല്‍ത്ത് സെന്‍റര്‍ പടി റോഡ്- 30 ലക്ഷം രൂപ, ആലിന്‍ചുവട് - ഇടയാറ്റുകാവ് റോഡ് -25 ലക്ഷം രൂപ, തിടനാട് - കുന്നുംപുറം റോഡ് -20 ലക്ഷം രൂപ, മൈലാടി - അംബേദ്ക്കര്‍ കോളനി - ചാണകക്കുളം റോഡ്- 25 ലക്ഷം രൂപ, മടുക്ക – ഇടിവെട്ടുംപാറ റോഡ് - 15 ലക്ഷം രൂപ, പുഞ്ചവയൽ ‍-കടമാന്‍തോട് - പശ്ചിമ - കൂപ്പ് റോഡ് - 15 ലക്ഷം രൂപ, പുഞ്ചവയല്‍ അമ്പലം - കുളമാക്കല്‍ റോഡ് -15 ലക്ഷം രൂപ , സ്കൂൾ ജംഗ്ഷൻ - ചെന്നാപ്പാറ മുകൾ റോഡ്- 15 ലക്ഷം രൂപ, ബാങ്ക്പടി പത്തേക്കർ പട്ടാളക്കുന്ന് - ചണ്ണപ്ലാവ് റോഡ് പി.ഡബ്ല്യൂ.ഡി റോഡ് -35 ലക്ഷം രൂപ, പി.ആർ.ഡി.എസ് - ചിരട്ടപ്പറമ്പ് റോഡ്- 20 ലക്ഷം രൂപ , കോരുത്തോട് എസ്എൻഡിപി ജങ്ഷന്‍ - 116 കവല റോഡ്- 15 ലക്ഷം രൂപ, ഇടപ്പറമ്പ് കവല – മക്കപ്പുഴക്കുന്ന് പശ്ചിമ റോഡ്- 15 ലക്ഷം രൂപ, ഏന്തയാർ ‍- മുണ്ടപ്പള്ളി റോഡ് - 36 ലക്ഷം രൂപ എന്നീ പ്രകാരമാണ് ഫണ്ട് അനുവദിച്ചിട്ടുള്ളത്. നടപടിക്രമങ്ങൾ പൂർത്തീകരിച്ച് പരമാവധി വേഗത്തിൽ റോഡ് നിർമ്മാണ പ്രവർത്തികൾ പൂർത്തീകരിക്കുമെന്നും എംഎൽഎ പറഞ്ഞു.  

വിദ്യാഭ്യാസം

അരുവിത്തുറ കോളേജിൽ തൊഴിൽ മേള നാളെ.

ഈരാറ്റുപേട്ട:കോട്ടയം ജില്ല എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററും നാഷണൽ എംപ്ലോയ്മെന്റ് സർവിസും അരുവിത്തുറ കോളേജും സംയുക്തമായിസംഘടിപ്പിക്കുന്ന തൊഴിൽ മേള ‘പ്രയുക്തി 2025’ നാളെ രാവിലെ 9.30 ന് കോളേജിൽ ആരംഭിക്കുന്നു. പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ബിയോഡാറ്റായും സർട്ടിഫിക്കറ്റ് കോപ്പികളും ആയി കോളേജിൽ എത്തേണ്ടതാണ്. സ്പോട് രെജിസ്ട്രേഷൻ സൗകര്യം ഉണ്ടായിരിക്കുന്നതാണ്. കമ്പനികളും ഒഴിവുകളും അറിയാൻ കോളേജ് വെബ്സൈറ്റ് http://www.sgcaruvithura.ac.in)സന്ദർശിക്കുക.  Mob 9447028664