വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

കേരളം

സംസ്ഥാനത്തെ ക്ഷേമ പെൻഷൻ ഗുണഭോക്താക്കൾക്ക്‌ രണ്ട് ഗഡു പെൻഷൻ കൂടി അനുവദിച്ചു

സംസ്ഥാനത്തെ ക്ഷേമ പെൻഷൻ ഗുണഭോക്താക്കൾക്ക്‌ രണ്ട് ഗഡു പെൻഷൻ കൂടി അനുവദിച്ചു. 62 ലക്ഷത്തോളം പേർക്ക് 3200 രൂപ വീതം ലഭിക്കും.1604 കോടി രൂപയാണ്‌ ഇതിനായി അനുവദിച്ചത്‌. വെള്ളിയാഴ്ച മുതൽ ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിൽ തുക എത്തും. ബാക്കിയുള്ളവർക്ക്‌ സഹകരണ ബാങ്കുകൾ വഴി വീട്ടിലെത്തി പെൻഷൻ കൈമാറും. കേരളത്തെ സാമ്പത്തികമായി ഞെരുക്കുന്ന  നയങ്ങൾ കേന്ദ്രസർക്കാർ നിർബാധം നടപ്പാക്കുന്ന സാഹചര്യത്തിലും അതിനുമുന്നിൽ കീഴടങ്ങാതെ ജനക്ഷേമ പ്രവർത്തനങ്ങൾ മുടക്കമില്ലാതെ എൽഡിഎഫ് സർക്കാർ മുന്നോട്ടു കൊണ്ടുപോവുകയാണ്. ആ ദൃഢനിശ്ചയമാണ് ഈ നടപടിയിൽ പ്രതിഫലിക്കുന്നത്.

കേരളം

സംസ്ഥാനത്ത് ഇന്നും നാളെയും താപനില ഉയരും; മുന്നറിയിപ്പുമായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

സംസ്ഥാനത്ത് ഇന്നും നാളെയും താപനില ഉയരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ സാധാരണയെക്കാൾ 2°C മുതൽ 3°C വരെ താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നു. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. സംസ്ഥാനത്ത് ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിക്കുന്ന ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ചു.ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. അതുകൊണ്ട് പൊതുജനങ്ങൾ താഴെ പറയുന്ന നിർദേശങ്ങൾ പാലിക്കേണ്ടതാണ്.  പകൽ 11 am മുതൽ 3 pm വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണമെന്ന് നിർദേശം. പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക.ORS ലായനി, സംഭാരം തുടങ്ങിയവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക.പരമാവധി ശുദ്ധജലം കുടിക്കുക. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക. തുടങ്ങിയ നിർദേശങ്ങളും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നൽകിയിട്ടുണ്ട്.

കോട്ടയം

വിവരാവകാശ നിയമപ്രകാരം കഴിയുന്നത്ര വേഗത്തിൽ വിവരങ്ങൾ നൽകണം: വിവരാവകാശ കമ്മിഷണർ

കോട്ടയം :  വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷകളിൽ കഴിയുന്നത്ര വേഗം വിവരം നൽകണമെന്നാണ്   വ്യവസ്ഥയെന്ന് വിവരാവകാശ കമ്മിഷണർ ഡോ. കെ.എം. ദിലീപ് പറഞ്ഞു. മറുപടി വൈകിക്കുന്ന ഉദ്യോഗസ്ഥർക്കെതിരേ നടപടിയെടുക്കും. കഴിയുന്നത്ര വേഗത്തിൽ പരമാവധി 30 ദിവസത്തിനുള്ളിൽ വിവരം നൽകണമെന്നാണ് നിയമത്തിൽ പറയുന്നത്. ഇതിന്റെ മറവിൽ 30 ദിവസം വരെ മറുപടി നൽകാൻ വെച്ചുതാമസിപ്പിക്കുന്ന പ്രവണതയുണ്ട്. അത് അംഗീകരിക്കാനാവില്ല. വിവരാവകാശ നിയമത്തിന്റെ പ്രസക്തി ഇല്ലാതാക്കുന്ന ഇത്തരം നടപടികളിൽനിന്ന് പബ്ലിക് ഇൻഫർമേഷൻ ഓഫീസർമാർ വിട്ടു നിൽക്കണമെന്നും അദ്ദേഹം പറഞ്ഞു.ഏത് സർക്കാർ ഓഫീസിലെയും ഏതു ഫയലും പരിശോധിക്കാൻ വിവരാവകാശം പൗരന്മാർക്ക് അവസരം നൽകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കളക്‌ട്രേറ്റ്  വിപഞ്ചിക ഹാളിൽ നടന്ന വിവരാവകാശ കമ്മിഷൻ സിറ്റിങ്ങിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവിധ വകുപ്പുകൾ നൽകിയ വിവരാവകാശ രേഖകൾ സംബന്ധി ച്ച 34 പരാതികളാണ് അദാലത്തിൽ എത്തിയത്. ഇതിൽ 24 എണ്ണം തീർപ്പാക്കി.

പ്രാദേശികം

എംടിയുടെ കഥാപാത്രങ്ങൾക്ക് പുനർ ആവിഷ്കാരവുമായി അരുവിത്തറ കോളേജ്

അരുവിത്തുറ :എം ടി വാസുദേവൻനായരുടെ കാലാതീതരായ കഥാപാത്രങ്ങൾക്ക് പുനരാവിഷ്കരണം നൽകി എംടി വാസുദേവൻ നായർക്ക് അരുവിത്തുറ സെൻറ് ജോർജ് കോളേജ് ഇംഗ്ലീഷ് ഡിപ്പാർട്ട്മെൻറ് ആദരവ് സമർപ്പിച്ചു. എംടിയുടെ മികച്ച 9 കഥാപാത്രങ്ങളാണ് വേദിയിൽ എത്തിയത്. ഉണ്ണിയാർച്ച . ചന്തു,വിമലാദേവി ,അപ്പുണ്ണി,വൈശാലി,വേലായുധൻ,ഇന്ദിരാ ,പെരുംതച്ചൻ തുടങ്ങിയ കഥാപാത്രങ്ങൾ തങ്ങളുടെ കഥാപരിസരത്തു തന്നെ പുനരവതരിക്കപ്പെട്ടപ്പോൾ വിദ്യാർത്ഥികൾക്ക് നവ്യാനുഭവമായി മാറി. കാലാതീതൻ എന്ന പേരിട്ട അനുസ്മരണ പരിപാടിയിൽകോളേജ് പ്രിൻസിപ്പൽ പ്രൊഫ ഡോ സി ബി ജോസഫ് അദ്ധ്യക്ഷത വഹിച്ചു ചടങ്ങിൽ മലയാളവിഭാഗം മേധാവി ഡോ അനീറ്റാ ഷാജി എം ടി അനുസ്മരണം നടത്തി. കോളേജ് ബർസാർ റവ.ഫാ ബിജു കുന്നയ്ക്കാട്ട് വൈസ് പ്രിൻസിപ്പൽ ഡോ ജിലു ആനി ജോൺ, ഡോ നീനു മോൾ സെബാസ്റ്റിൻ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.

പ്രാദേശികം

കളഞ്ഞ കിട്ടിയ സ്വർണ്ണം തിരികെ നൽകി വ്യാപാരി മാതൃകയായി

ഈരാറ്റുപേട്ട .മാർക്കറ്റ് റോഡിൽ വച്ച് ഒരു പവൻ തൂക്കമുള്ള തീക്കോയി സ്വദേശിനിയായ ജയമോളുടെ സ്വർണ്ണ കൊലുസ് നഷ്ടപ്പെട്ടു. മാർക്കറ്റ് റോഡിലെ വ്യാപാരിയായ നടയ്ക്കൽ കാട്ടാമല അബ്ദുൾ ലത്തീഫിന് സ്ഥാപനത്തിന് മുന്നിൽ നിന്ന് കൊലുസ് ലഭിക്കുകയും ചെയ്തു. അദ്ദേഹം അത് ഈരാറ്റുപേട്ട പോലീസിന് കൈമാറുകയും ചെയ്തു    ഈരാറ്റുപേട്ട പൊലീസ് സ്റ്റേഷനിലെ പി ആർ ഒ. രാധാകൃഷ്ണൻ എസ് ഐ, എഎസ് ഐ തങ്കമ്മ, എഎസ് ഐ രമ, എസ് സി പി ഓ ഷാജി ചാക്കോ എന്നിവരുടെ സാന്നിധ്യത്തിൽ കൊലുസ് ലത്തീഫ് ജയമോൾക്ക് പിന്നീട് കൈമാറുകയും ചെയ്തു.

കേരളം

പാറശ്ശാല ഷാരോൺ വധക്കേസിൽ പ്രതി ​ഗ്രീഷ്മയ്ക്ക് വധശിക്ഷ വിധിച്ചു കോടതി

പാറശ്ശാല ഷാരോൺ വധക്കേസിൽ പ്രതി ​ഗ്രീഷ്മയ്ക്ക് തൂക്കുകയർ വിധിച്ച് കോടതി. നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. കാമുകൻ ഷാരോണിന് കഷായത്തിൽ കളനാശിനി കലർത്തി കൊലപ്പെടുത്തിയെന്നാണ് കേസ്. 2022 ഒക്ടോബർ 14 ന് ഷാരോണിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി ഗ്രീഷ്മ വിഷം കലർത്തിയ കഷായം ഷാരോണിന് നൽകുകയായിരുന്നു. ഒക്ടോബർ 25 ന് ചികിത്സയിലിരിക്കേ ഷാരോണിന്റെ മരണം സംഭവിച്ചു. കേസിലെ ഒന്നാം പ്രതി ​ഗ്രീഷ്മയെയും മൂന്നാം പ്രതി അമ്മാവൻ നിർമലകുമാരനെയും കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയിരുന്നു. രണ്ടാംപ്രതി അമ്മ സിന്ധുവിനെ കോടതി വെറുതെ വിട്ടിരുന്നു.   കോടതിയിലെത്തിച്ച സമയം ​മുതൽ ​ഗ്രീഷ്മ കരയുകയായിരുന്നു. വിധി കേൾക്കാൻ ​ഷാരോണിന്റെ അച്ഛനും അമ്മയും സഹോദരനും കോടതിയിലെത്തിയിരുന്നു. വിധി പ്രസ്താവം ആരംഭിക്കുന്നതിന് മുമ്പ് തന്നെ ഇവർ മൂവരെയും ജ‍ഡ്ജ് കോടതി മുറിയിലേക്ക് വിളിപ്പിച്ചു.  586 പേജുള്ള കോടതി വിധിയാണ് വായിച്ചത്. വിധിപ്രസ്താവത്തില്‍ കോടതി പറഞ്ഞത്  കേരള പോലീസിന് കോടതി അഭിനന്ദനങ്ങൾ അറിയിച്ചു. പോലീസ് അന്വേഷണം അതിൽ സമർത്ഥമായി നടത്തി. അന്വേഷണ രീതി മാറിയ കാലത്തിനനുസരിച്ച് പോലീസ് മാറ്റി. സാഹചര്യ തെളിവുകൾ നല്ല രീതിയിൽ ഉപയോഗിക്കുകയും ചെയ്തു.   

പ്രാദേശികം

മദ്രസ ഫെസ്റ്റ് കോട്ടയം ജില്ലാ തല മത്സരം സംഘടിപ്പിച്ചു

ഈരാറ്റുപേട്ട: കേരള മദ്രസ എജുക്കേഷണൽ ബോർഡിനു കീഴിൽ രജിസ്റ്റർ ചെയ്ത കോട്ടയം ജില്ലയിലെ മദ്രസാ വിദ്യാർഥികളുടെ ഖുർആൻ ഫെസ്റ്റ് സംഘടിപ്പിച്ചു. ഈരാറ്റുപേട്ട അൽമനാർ സ്‌കൂളിൽ നടന്ന മത്സരത്തിൽ അൽ മദ്രസത്തുൽ ഇസ്ലാമിയ കുമ്മനം ഓവറോൾ ജേതാക്കളായി. അൽ മദ്രസത്തുൽ ഇസ്ലാമിയ കാഞ്ഞിരപ്പളി രണ്ടും അൽ മനാർ ഹോളിഡേ മദ്രസ ഈരാറ്റുപേട്ട മൂന്നും സ്ഥാനം കരസ്ഥമാക്കി. മത്സര വിജയികൾക്കും ഓവറോൾ ചാമ്പ്യന്മാർക്കും സമ്മാനങ്ങൾ വിതരണം ചെയ്തു.  നേരത്തെ ജില്ലാടിസ്ഥാനത്തിൽ നടന്ന ഖുർആൻ എക്‌സിബിഷനിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയ അൽ മദ്രസത്തുൽ ഇസ്ലാമിയ കുമ്മനം, അൽ മദ്രസത്തുൽ ഇസ്ലാമിയ കാഞ്ഞിരപ്പളി, അൽ മനാർ ഹോളിഡേ മദ്രസ ഈരാറ്റുപേട്ട എന്നിവർക്കും വേദിയിൽ സമ്മാനങ്ങൾ നൽകി. സമാപന സമ്മേളനം ഐ.ജി.ടി സെക്രട്ടറി കെ.എം. സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്തു. കേരള മദ്രസ എജുക്കേഷണൽ ബോർഡ് ജില്ലാ പ്രസിഡന്റ് ഷാക്കിർ ഹുസൈൻ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ കൗൺസിൽ മുൻ പ്രസിഡന്റ് അബ്ദുൽ റഷീദ് സ്വാഗതം പറഞ്ഞു. കെ.എം.ഇ.ബി ജില്ലാ വൈസ് പ്രസിഡന്റ് മുഹമ്മദ് അസ്ലം സമാപനം നിർവഹിച്ചു.   

പ്രവാസം

ഇ.ജി.എ ഖത്തർ ചാപ്റ്ററിന് പുതിയ ഭാരവാഹികൾ

ദോഹ : ഈരാറ്റുപേട്ടയിൽനിന്നുള്ള പ്രവാസികളുടെ ആഗോള കൂട്ടായ്മയായ ഈരാറ്റുപേട്ട ഗ്ലോബൽ അസോസിയേഷന്റെ ഖത്തർ ചാപ്റ്ററിന് പുതിയ പ്രവർത്തന കാലയളവിലേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു.  ആസിം പി. നൗഷാദ് (പ്രസി.), അബു താഹിർ (സെക്ര.), നിഷാദ് നിസാർ (ട്രഷ.), അഫ്‌സൽ ഖാദർ (വൈസ് പ്രസി.), അസ്ലം വലിയവീട്ടിൽ, നിജാബ് ഷെരീഫ് (ജോ. സെക്ര) എന്നിവരാണ് ഭാരവാഹികൾ.  അഡൈ്വസറി ബോർഡ് അംഗങ്ങളായി ത്വാഹാ വലിയവീട്ടിൽ, ഷമീർ, സഹിൽ, അബി, ഹബീബ് എന്നിവരേയും തെരഞ്ഞെടുത്തു. റാഫി, ആസിഫ് അമീൻ, അസ്ലം  വട്ടികൊട്ട, അജിനാസ്, അൻഷാദ്, മാഹിൻ, ജിനിൽ, അബി മഠത്തിൽ, സഹിൽ ഖാൻ, സുഹൈൽ, സക്കീർ, നാഫി, നസീബ് എന്നിവർ എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗങ്ങളാണ്. വീട് നിർമാണ സഹായം, ചികിത്സാ സഹായം, റമദാൻ കിറ്റ് തുടങ്ങി കഴിഞ്ഞ കാലങ്ങളിൽ നിരവധി ക്ഷേമ പ്രവർത്തനങ്ങൾ സംഘടിപ്പിക്കാൻ സംഘടനക്ക് കഴിഞ്ഞിട്ടുണ്ടെന്ന് ഭാരവാഹികൾ പറഞ്ഞു.