വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

കോട്ടയം

എരുമേലി എയർപോർട്ട് സ്ഥാപിക്കൽ : പാലാ സബ് കോടതി വിധി തടസ്സമാവില്ല : അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ.

എരുമേലിയിൽ സ്ഥാപിക്കുന്ന ശബരി ഗ്രീൻഫീൽഡ് ഇന്റർനാഷണൽ എയർപോർട്ടിന്റെ പ്രവർത്തനങ്ങൾക്ക് ചെറുവള്ളി എസ്റ്റേറ്റിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച് പാലാ സബ്ബ് കോടതി പുറപ്പെടുവിച്ച വിധി തടസ്സമാവില്ലെന്ന്  അഡ്വ. സെബാസ്റ്റ്യൻ  കുളത്തുങ്കൽ  എംഎൽഎ പറഞ്ഞു. വിധി അനുകൂലമായിരുന്നുവെങ്കിൽ ഭൂമി എയർപോർട്ട് നിർമ്മാണത്തിന് വേണ്ടി ട്രാൻസ്ഫർ ചെയ്ത്  പദ്ധതിയുമായി മുന്നോട്ടു പോകുവാൻ കഴിയുമായിരുന്നു. വിധി എതിരായ സാഹചര്യത്തിൽ ഇനി നിലവിൽ നടന്നുവന്നിരുന്ന ഭൂമി ഏറ്റെടുക്കൽ നടപടികളിലൂടെ ഭൂമി സർക്കാരിലേക്ക് നിക്ഷിപ്തമാക്കേണ്ടി വരും.  ലാൻഡ് അക്വസിഷൻ  റീഹാബിലിറ്റേഷൻ ആൻഡ് റീസെറ്റിൽമെന്റ് ആക്ട് 2013 പ്രകാരം ഏതു ഭൂമിയും വികസന ആവശ്യത്തിനുവേണ്ടി സർക്കാരിന് ഏറ്റെടുക്കാൻ കഴിയും. ഇത് സംബന്ധിച്ച് തുടർനടപടികൾ സ്വീകരിക്കണമെന്ന് അഭ്യർത്ഥിച്ച് മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നൽകിയതായും എംഎൽഎ പറഞ്ഞു.  അതിനാൽ തന്നെ പ്രസ്തുത നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം ഭൂമി ഏറ്റെടുക്കുന്നതിന്  സർക്കാർ സ്വീകരിച്ചിട്ടുള്ള നടപടികൾ മുന്നോട്ടു കൊണ്ടുപോയി ഭൂമി ഏറ്റെടുത്ത് വിമാനത്താവളം യാഥാർത്ഥ്യമാക്കും.  ചെറുവള്ളി എസ്റ്റേറ്റിന്റെ   ഉടമസ്ഥാവകാശം സംബന്ധിച്ച്  പാലാ സബ്ബ് കോടതിയിൽ നിന്ന് ഉണ്ടായിരിക്കുന്ന വിധി എല്ലാ വസ്തുതകളും പരിഗണിക്കാതെ ഉള്ളതാണ്. അയന ചാരിറ്റബിൾ ട്രസ്റ്റിന്റെയും, അവരുടെ പിൻഗാമികളുടെയും  ദീർഘകാലത്തെ കൈവശാവകാശം മാത്രം അടിസ്ഥാനപ്പെടുത്തി  നിയമസാധുത കണക്കാക്കിയാണ്  അവർക്ക് അനുകൂലമായ വിധി പുറപ്പെടുവിച്ചിട്ടുള്ളത്.  പാലാ സബ് കോടതി വിധിക്കെതിരെ അടിയന്തരമായി അപ്പിൽ സമർപ്പിക്കുന്നതിന് സർക്കാർ തീരുമാനിച്ചിട്ടുണ്ട്. കൂടാതെ സ്ഥലം ഏറ്റെടുപ്പുമായി ബന്ധപ്പെട്ട് ലാൻഡ് അക്വസിഷന്‍ ആക്ട് സെക്ഷൻ 11(1) പ്രകാരം പുറപ്പെടുവിച്ചിരുന്ന വിജ്ഞാപനം ഹൈക്കോടതി സിംഗിൾ ബെഞ്ച് റദ്ദാക്കിയതിനെതിരെ ഡിവിഷൻ ബെഞ്ചിൽ അപ്പീൽ സമർപ്പിച്ചു കഴിഞ്ഞു. അധികം ഭൂമി ഏറ്റെടുക്കുന്നതിന്റെ ആവശ്യകത വിശദീകരിച്ചിട്ടില്ല എന്ന കാരണം പറഞ്ഞാണ് ഹൈക്കോടതി വിജ്ഞാപനം റദ്ദാക്കിയത്. ഹൈക്കോടതി ചൂണ്ടിക്കാണിച്ച ന്യൂനത പരിഹരിച്ച് വിജ്ഞാപനം പുനപുറപ്പെടുവിക്കുന്നതും സർക്കാരിന്റെ പരിഗണനയിലാണ്.  എല്ലാ തടസ്സങ്ങളും പരിഹരിച്ച് വിമാനത്താവള പദ്ധതിയുമായി സർക്കാർ മുന്നോട്ടു പോകും. ഗവർണർ നിയമസഭയിൽ നടത്തിയ നയ പ്രഖ്യാപന പ്രസംഗത്തിലും  എരുമേലി വിമാനത്താവളം യാഥാർത്ഥ്യമാക്കുമെന്നും 2030 ഓടുകൂടി നാടിനു സമർപ്പിക്കും എന്നും നയ പ്രഖ്യാപന രേഖയിൽ പ്രസ്താവിച്ചിട്ടുണ്ട് എന്നും എംഎൽഎ ചൂണ്ടിക്കാണിച്ചു. 

കേരളം

ദീപക്കിന്റെ ആത്മഹത്യയില്‍ ഷിംജിത അറസ്റ്റില്‍

കോഴിക്കോട്: ബസില്‍ ലൈംഗികാതിക്രമം നടത്തിയെന്ന് ആരോപണ വിധേയനായ കോഴിക്കോട് സ്വദേശി ദീപക് ജീവനൊടുക്കിയതുമായി ബന്ധപ്പെട്ട കേസിൽ പ്രതി ഷിംജിത അറസ്റ്റില്‍. കോഴിക്കോട് മെഡിക്കല്‍ കോളേജ് പൊലീസാണ് ഷിംജിതയെ കസ്റ്റഡിയിലെടുത്തത്. വടകര സ്വദേശിയായ ഷിംജിതയെ അവിടുത്തെ ബന്ധുവീട്ടിൽ നിന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ദീപക്കിന്റെ മാതാപിതാക്കളുടെ പരാതിയിലാണ് നടപടി. ബസില്‍ ലൈംഗികാതിക്രമം നടത്തിയെന്ന് ആരോപിച്ച് സമൂഹ മാധ്യമങ്ങളിലൂടെ ദൃശ്യം പ്രചരിച്ചതില്‍ അപമാനം ഭയന്നാണ് ദീപക് ജീവനൊടുക്കിയതെന്നാണ് കുടുംബത്തിന്റെ ആരോപണം.   മെഡിക്കൽ കോളേജ് പൊലീസ് ദീപക്കിന്റെ വീട്ടിലെത്തി മാതാപിതാക്കളുടെയും സഹോദരന്റെയും അടക്കം മൊഴി രേഖപ്പെടുത്തിയിരുന്നു. ആരോപണം വ്യാജമാണെന്നും തനിക്ക് മനോവിഷമം ഉണ്ടായി എന്നും മകൻ സൂചിപ്പിച്ചിരുന്നുവെന്ന് ദീപക്കിന്റെ മാതാപിതാക്കൾ പൊലീസിന് മൊഴി നൽകി. ദീപക്കിന്റെ സുഹൃത്തിന്റെ മൊഴിയും പൊലീസ് രേഖപ്പെടുത്തിയിരുന്നു. അതിക്രമം നടന്നുവെന്ന് ആരോപിക്കപ്പെട്ട ബസിലെ ജീവനക്കാരുടെ മൊഴിയും കഴിഞ്ഞ ദിവസം പൊലീസ് രേഖപ്പെടുത്തിയിരുന്നു. ബസിലെ സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിച്ചിരുന്നു. സംഭവ ദിവസം ആരും പരാതി പറഞ്ഞിട്ടില്ലെന്നായിരുന്നു ബസിലെ ജീവനക്കാർ റിപ്പോർട്ടറിനോട് പറഞ്ഞത്. പരാതി പറഞ്ഞിരുന്നുവെങ്കിൽ പൊലീസിൽ അറിയിക്കുമായിരുന്നുവെന്നും ബസ് ജീവനക്കാർ വ്യക്തമാക്കിയിരുന്നു. കേസിൽ ഷിംജിത മുൻകൂർ ജാമ്യത്തിനായി കോഴിക്കോട് ജില്ലാ കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ട്. അഡ്വ. നൽസൺ ജോസ് മുഖാന്തരമാണ് മുൻകൂർ ജാമ്യത്തിന് അപേക്ഷ നൽകിയത്. കണ്ണൂരിലേക്കുള്ള യാത്രയിൽ ബസിൽവെച്ച് കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് അപമര്യാദയായി പെരുമാറിയെന്നായിരുന്നു വീഡിയോ സഹിതം യുവതി സമൂഹമാധ്യമത്തിൽ ആരോപണം ഉന്നയിച്ചത്. വീഡിയോ വ്യാപകമായി പ്രചരിക്കുകയും ദീപക്കിനെതിരെ വ്യാപക സൈബർ ആക്രമണം നടക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ ദീപക് മാനസികമായി തകർന്ന അവസ്ഥയിലായിരുന്നു. ഞായറാഴ്ചയായിരുന്നു ദീപക്കിനെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.

പ്രാദേശികം

ഈരാറ്റുപേട്ട മുൻസിപ്പൽ ചെയർമാന് സ്വീകരണം നൽകി

ഈരാറ്റുപേട്ട ; തടവനാൽ പുത്തൻ വീട്ടിൽ ഖാൻ ഫാമിലി കുടുംബയോഗത്തിന്റെ ആഭിമുഖ്യത്തിൽ ഈരാറ്റുപേട്ട മുൻസിപ്പൽ ചെയർമാൻ V P നാസ്സറിന് സ്വീകരണം നൽകി രക്ഷാധികാരി T P M അബ്ദുൾ റഹീം ഖാൻ പൊന്നാട അണിയിച്ചു.അഡ്വ. പീർ മുഹമ്മദ് ഖാൻ, യാസീൻ ഖാൻ, അഡ്വ. സുഹൈൽ ഖാൻ, ഉവൈസ് ഖാൻ, ബൈജു ഖാൻ, മുഹമ്മദ് ഖാൻ എന്നിവർ സന്നിഹിതരായിരുന്നു.

പ്രാദേശികം

ഈരാറ്റുപേട്ടയിൽ റോഡ് മുറിച്ചുകടക്കാൻ പെടാപാട്. ട്രാഫിക്ക് യൂണിറ്റ്, നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കണം'

ഈരാറ്റുപേട്ട. നഗരത്തിലെ റോഡിൽ സീ ബ്രാലൈനിലൂടെ ആളുകൾക്ക് കട ന്നുപോകുന്നത് ജീവൻ പണയംവെ ച്ച്. കാൽനടയാത്രക്കാർക്ക് റോഡ് മറികടക്കാനവസരം നൽകാതെയാ ണ് സീബ്രാ ലൈനുകളിലൂടെ വാഹ നങ്ങൾ പാഞ്ഞുപോകുന്നത്. സെൻട്രൽ ജംഗ്ഷനിൽ   മൂന്നിടത്താണ് സീബ്രാലൈനുകൾ വരച്ചിട്ടുള്ളത്. റോഡ് മറിക ടക്കണമെങ്കിൽ വാഹനങ്ങൾ സമീപ ത്തില്ലെന്നുറപ്പാക്കാൻ കാത്തുനിൽക്കണം. സീബ്രാലൈനിൽ കാൽന ടക്കാർ കയറിയിട്ടുണ്ടങ്കിൽ വാഹന ങ്ങൾ നിർത്തിക്കൊടുക്കണമെന്ന നി യമമൊന്നും പാലിക്കാറില്ല. സീബ്രാ ലൈനിൽ ആളുകൾ കയറുമ്പോൾ വാഹനങ്ങൾ ചിറിപ്പാഞ്ഞുപോകുന്ന ത് പതിവ് കാഴ്ചമാത്രം. സീബ്രാലൈനിലൂടെ മുന്നോട്ടു നടന്നുപോകുമ്പോൾ കുതിച്ചു പാഞ്ഞു വരുന്ന വാഹനങ്ങളെക്കണ്ട് ഭയന്ന് കാൽനടയാത്രക്കാർക്ക് റോഡരികിലേക്ക് വീണ്ടും കയറി നിൽക്കേണ്ടിവരുന്നതും പതിവാണ്. ബസ്  സ്റ്റോപ്പിൽ ആളുകളെ കയറ്റനായി ബസുകൾ നിർത്തിയിടുന്നത് പലപ്പോഴും സീബ്രാലൈനിലാണ്. ഇതുമൂലം റോഡ് മറികടക്കുന്നവർക്ക് ബസ് പോകുന്നതുവരെ കാത്തിരിക്കേണ്ടിവരുന്നു. പാലാ ,കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ ,തൊടുപുഴ റോഡുകളിൽ നിരവധി സീബ്രാലൈനുകളുണ്ട്.ഈ റോഡുകളിലെല്ലാം  ജീവൻ പണയംവെച്ചു വേണം റോഡു മുറിച്ചു കടക്കാൻ. സീബ്രാവരകളിൽ കാൽനടയാത്ര ക്കാർക്ക് സുരക്ഷിതമായി നടന്നുപോ കാൻ പൊലീസ് അവസരമുണ്ടാകണം. എന്നാൽ ഈരാറ്റുപേട്ട പൊലീസ് സ്റ്റേഷനിൽ ആവശ്യത്തിന് പൊലീസ്കാരനില്ലായെന്നാണ്പറയപ്പെടുന്നത്.അതു കൊണ്ട് നഗരത്തിൽ ട്രാഫിക്ക് നിയന്ത്രിക്കാൻ പൊലീസിനെ കാണാനില്ല. ഈരാറ്റുപേട്ട പൊലീസ് സ്റ്റേഷനിൽ ട്രാഫിക്ക് യൂണിറ്റ് ആരംഭിക്കണമെന്നാവശ്യം വർഷങ്ങളുടെ പഴക്കമുണ്ട്.ഇത് ഇതുവരെയും പൊലീസ് വകുപ്പ് നടപ്പിലാക്കീയിട്ടില്ല. അതു കൂടാതെ നഗരത്തിലെ ട്രാഫിക്ക് ലംഘനങ്ങൾ പരിശോധിക്കാൻ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കണമെന്നാവശ്യവും ശക്തമാണ്.

കോട്ടയം

പുതുപ്പള്ളി റബർ ബോർഡ് ക്വാർട്ടേഴ്സിൽ വൻ മോഷണം; 100 പവനോളം സ്വർണം കവർന്നു

കോട്ടയം പുതുപ്പള്ളിയിൽ 100 പവനോളം സ്വർണം കവർന്നു. റബർ ബോർഡ് ആസ്ഥാനത്തെ നാല് കോർട്ടേഴ്സിലാണ് മോഷണം നടന്നത്. ഇന്നലെ രാത്രിയാണ് മുറികൾ കുത്തി തുറന്ന് മോഷണം നടന്നത്. രണ്ട് കോട്ടേഴ്സിൽ നിന്നാണ് സ്വർണം നഷ്ടമായിരിക്കുന്നത്. റബർ ബോർഡിന്റെ ഉദ്യോഗസ്ഥർ മാത്രം താമസിക്കുന്ന സ്ഥലമാണിത്. മൂന്ന് ക്വാർട്ടേഴ്സ് കുത്തിത്തുറന്നു. നാലാമത്തേത് തുറക്കാൻ ശ്രമിച്ചു. ഒരു ക്വോട്ടേഴ്സിൽ നിന്ന് 70 പവനും. രണ്ടാമത്തെ ക്വോട്ടേഴ്സിൽ നിന്ന് 40 പവനും മോഷണം പോയതായാണ് സൂചന. മോഷണം നടന്ന ക്വാർട്ടേഴ്‌സുകളിൽ സംഭവസമയത്ത് ആളുകൾ ഉണ്ടായിരുന്നില്ല. മോഷണവിവരമറിഞ്ഞ് കോട്ടയം ഈസ്റ്റ് പോലീസും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തുന്നു. കോട്ടയം ഈസ്റ്റ് പൊലീസ് വിശദമായ പരിശോധന ആരംഭിച്ചു. സിസിടിവി കേന്ദീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. കവർച്ചയ്ക്ക് പിന്നിൽ ഉത്തരേന്ത്യൻ സംഘമാണെന്ന് സംശയിക്കുന്നതായി കോട്ടയം ജില്ലാ പോലീസ് സൂപ്രണ്ട് ഷാഹുൽ ഹമീദ് മാധ്യമങ്ങളോട് പറഞ്ഞു. സംസ്ഥാനത്ത് അടുത്തിടെ നടന്ന സമാന മോഷണക്കേസുകളടക്കം പോലീസ് പരിശോധിച്ചുവരികയാണ്. പ്രതികൾക്ക് പ്രാദേശിക സഹായം ലഭിച്ചിട്ടുണ്ടോ എന്നതും അന്വേഷിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി

പ്രാദേശികം

അരുവിത്തുറ കോളജിൽ കലാഗ്നി കലോത്‌ത്സവത്തിന് തിരിതെളിഞ്ഞു.

ഈരാറ്റുപേട്ട : കൗമാര കലയുടെ വസന്തം പീലി വിടർത്തുന്ന കലാഗ്നി കലോത്സവത്തിന് അരുവിത്തുറ ജോർജ് കോളജിൽ തുടക്കമായി.മൂന്നു വേദികളിലായി 50 പരം ഇനങ്ങളിലാണ് മത്സരങ്ങൾ നടക്കുന്നത് .കലാനിയുടെ ഉദ്ഘാടനം രാവിലെ കോളേജ് പ്രിൻസിപ്പാൾ  പ്രൊഫ. ഡോ സിബി ജോസഫ് നിർവഹിച്ചു. ബർസാർ ഫാ.ബിജു കുന്നയ്ക്കാട്ട് ,വൈസ് പ്രിൻസിപ്പൽ ഡോ ജിലു ആനി ജോൺ,യൂണിയൻ സ്റ്റാഫ് കോഡിനേറ്റർ ഡോ തോമസ് പുളിക്കൽ, കോളജ്,യൂണിയൻ ചെയർമാൻ ആദിൽ ബഷീർ , ആർട്സ് ക്ലബ്ബ് സെക്കട്ടറി ഖദീജ സുഹ,വൈസ് ചെയർപേഴ്സൺ അഞ്ജലീനാ തുടങ്ങിയവർ പ്രസംഗിച്ചു

ജനറൽ

റെക്കോർഡ് തകർത്ത് സ്വർണവില ; ഒരുദിവസംകൊണ്ട് 760 രൂപ വർധിച്ചു , പവന് 1,08,000 രൂപ

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും സർവകാല റെക്കോർഡ്. ഇന്നലെ പവന്റെ വില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലയിലായിരുന്നു. തൊട്ടടുത്ത ദിവസം തന്നെ ഈ റെക്കോർഡ് പുതുക്കി മുന്നേറുകയാണ് സ്വർണം. പവന് ഇന്ന് 760 രൂപയാണ് വർധിച്ചത്. ഇതോടെ പവന്റെ വില 1,08,000 രൂപയായി ഗ്രാമിന് 95 രൂപ വർധിച്ച് 13500 രൂപയിലെത്തി. ആഗോളവിപണിയിൽ സ്വർണവില ട്രോയ് ഔൺസിന് 4681 ഡോളറിലേക്ക് ഉയർന്നു. വെള്ളി വിലയും വർധിച്ചിട്ടുണ്ട്. ഒരു ഗ്രാം വെള്ളിയുടെ വില 312 രൂപയിലെത്തി

കോട്ടയം

മാവടി സെന്റ്. സെബാസ്റ്റ്യൻസ് പള്ളിയുടെ സുവർണ്ണ ജൂബിലി സമാപന സമ്മേളനവും ഇടവക ദിനാചരണവും നടന്നു

വേലത്തുശ്ശേരി:- മാവടി സെന്റ്. സെബാസ്റ്റ്യൻസ് പള്ളിയുടെ സുവർണ്ണ ജൂബിലി സമാപന സമ്മേളനവും ഇടവക ദിനാചരണവും നടന്നു. . യോബേല 2026 എന്ന പേരിൽ വേലത്തുശ്ശേരി സെന്റ്. തോമസ് എൽ. പി. സ്കൂൾ ഗ്രൗണ്ടിൽ നടന്ന സമാപന സമ്മേളനം മാർ. ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം ചെയ്തു.മാവടി പള്ളി വികാരി ഫാ. ജോർജ് അമ്പഴത്തിനാൽഅധ്യക്ഷത വഹിച്ചു. ആന്റോ ആന്റണി എം. പി.മുഖ്യപ്രഭാഷണവും സുവനീർ പ്രകാശനവും നിർവഹിച്ചു. “മാവടി പള്ളി, മലയോരത്തിന്റെ മകുടം” എന്ന ഡോക്യുമെന്ററിയുടെ ആദ്യ പ്രദർശനം സെബാസ്റ്റ്യൻ കുളത്തുങ്കൽ എം. എൽ. എ. നിർവഹിച്ചു.. ആശംസകൾ നേർന്നുകൊണ്ട് കോട്ടയം ജില്ലാ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ബിന്ദു സെബാസ്റ്റ്യൻ, തീക്കോയി ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ അംബിക എം. എസ്., പൂഞ്ഞാർ സെന്റ്. മേരീസ് പള്ളി സീനിയർ അസിസ്റ്റന്റ് ഫാ. ജോബിൻ വിളക്കുന്നേൽ, ഈരാറ്റുപേട്ട ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം മോഹനൻ കുട്ടപ്പൻ, തീക്കോയി ഗ്രാമപഞ്ചായത്ത്‌ അംഗം സോളി സണ്ണി,,വേലത്തുശ്ശേരി എഫ്. സി. കോൺവെൻറ് മദർ സുപ്പീരിയർ ലിൻസ് മേരി, ടോമി മാത്യു മുത്തനാട്ട്, ബിനു ഒട്ടലാങ്കൽ, സാജൻ പെരുന്നിലത്ത്, സന്തോഷ്‌ ടോം അമ്പഴത്തിനാക്കുന്നേൽ തുടങ്ങിയവർ പ്രസംഗിച്ചു. തുടർന്ന് ഡോക്യുമെന്ററി പ്രദർശനവും ഇടവകയിലെ കുട്ടികൾ അവതരിപ്പിച്ച കലാസന്ധ്യയും സ്നേഹവിരുന്നും നടന്നു.