വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

ജനറൽ

ജനറൽ

ഇടത് സ്വതന്ത്ര സ്ഥാനാർത്ഥി മാത്യു ദേവസിയായി മമ്മൂട്ടി; 'കാതൽ' ചിത്രീകരണം പുരോഗമിക്കുന്നു

റോഷാക്ക് എന്ന സൂപ്പർഹിറ്റിന് ശേഷം പ്രേക്ഷകർ ഏറ്റവും കൂടുതൽ ആകാംക്ഷയോടെ കാത്തിരിക്കുന്ന സിനിമകളിൽ ഒന്നാണ് ജിയോ ബേബി സംവിധാനം ചെയ്യുന്ന 'കാതൽ ദി കോർ'. ജ്യോതികയും മമ്മൂട്ടിയും ഒന്നിച്ചെത്തുന്ന സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. ഇപ്പോഴിതാ ചിത്രീകരണത്തിന്റെ ഭാഗമായി മമ്മൂട്ടി ഫാൻസ് ക്ലബ് പങ്കുവെച്ച പോസ്റ്ററാണ് ശ്രദ്ധ നേടുന്നത്. മാത്യു ദേവസി എന്ന മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ ഫ്ലക്സ് ബോർഡിന്റ ചിത്രമാണ് സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്നത്. തീക്കോയി ഗ്രാമ പഞ്ചയാത്ത് 3-ാം വാർഡ് ഇടത് സ്ഥാനാർത്ഥി മാത്യു ദേവസിയെ വിജയിപ്പിക്കുക എന്നാണ് ഫ്ലക്സ് ബോർഡിൽ എഴുതിയിരിക്കുന്നത്. ജിയോ ബേബിക്കൊപ്പം മമ്മൂട്ടിയും ജ്യോതികയും പ്രധാന കഥാപാത്രങ്ങളാകുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത് വന്നതോടെ നിരവധി പേരാണ് പ്രതികരണവുമായി എത്തിയത്. ആദർശ് സുകുമാരൻ, പോൾസൺ സ്കറിയ എന്നിവർ ചേർന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഇരുവരുടേയും ആദ്യ ചിത്രം 'നെയ്മർ' റിലീസിന് ഒരുങ്ങുകയാണ്. സലു കെ തോമസ് ആണ് ഛായാഗ്രഹണം. ഫ്രാൻസിസ് ലൂയിസ് എഡിറ്റിംഗ് നിർവഹിക്കുന്നു. ഈ ആഴ്ച അവസാനം എറണാകുളത്ത് ആദ്യ ഷെഡ്യൂൾ ഷൂട്ടിംഗ് ആരംഭിച്ച കാതൽ ദി കോറിൽ ലാലു അലക്സ്, മുത്തുമണി, ചിന്നു ചാന്ദ്നി എന്നിവരും കഥാപാത്രങ്ങളാണ്.  

ജനറൽ

സൗബിന്റെ 'അയൽവാശി'; നിർമ്മാണം മുഹ്‌സിൻ പരാരിയും ആഷിഖ് ഉസ്മാനും

ഇര്‍ഷാദ് പരാരി സംവിധാനം നിര്‍വ്വഹിക്കുന്ന ആദ്യ ചിത്രം വരുന്നു. 'അയല്‍വാശി' എന്ന് പേരിട്ട ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി. സൗബിന്‍ ഷാബിര്‍ നായകനായ ചിത്രത്തില്‍ നിഖില വിമല്‍ ആണ് നായിക. ബിനു പപ്പു, ലിജോ മോള്‍, ഷൈന്‍ ടോം ചാക്കോ, നസ്‍ലിന്‍, എം.എസ് ഗോകുലന്‍, അജ്മല്‍ ഖാന്‍, സ്വാതി ദാസ് പ്രഭു, അഖില ഭാര്‍ഗവന്‍, ജഗദീഷ് എന്നിവര്‍ ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും. തല്ലുമാലക്ക് ശേഷം ആഷിഖ് ഉസ്‍മാന്‍ പ്രൊഡക്ഷന്‍സ് നിര്‍മിക്കുന്ന ചിത്രം കൂടിയാണ് 'അയല്‍വാശി'. മുഹ്സിന്‍ പരാരി ചിത്രത്തിന്‍റെ നിര്‍മാണ പങ്കാളിയാണ്. സജിത് പുരുഷന്‍ ഛായാഗ്രഹണവും ജേക്ക്സ് ബിജോയി സംഗീത സംവിധാനവും നിര്‍വ്വഹിക്കും. എഡിറ്റിംഗ്-സിദ്ദീഖ് ഹൈദര്‍. പ്രൊജക്ട് ഡിസൈനര്‍-ബാദുഷ എന്‍.എം. മേക്കപ്പ്-റോണക്സ് സേവ്യര്‍. വസ്ത്രാലങ്കാരം-മഷാര്‍ ഹംസ. ഡിസൈന്‍സ്-യെല്ലോ ടൂത്ത്സ്. സിനിമയുടെ തിരക്കഥയും സംവിധായകന്റേത് തന്നെ.   

ജനറൽ

ആടുതോമയ്ക്ക് സർവ്വമാന 'പത്രാസോടെ' ഫൈനൽ മിക്സ്; പുതിയ അപ്ഡേറ്റുമായി ഭദ്രൻ

മലയാള സിനിമയിലെ എക്കാലത്തെയും സൂപ്പർ ഹിറ്റുകളിൽ ഒന്നായ 'സ്ഫടിക'ത്തിന്റെ റീമാസ്റ്ററിങ് പതിപ്പിനായി കാത്തിരിക്കുകയാണ് സിനിമാസ്വാദകർ. ചിത്രവുമായി ബന്ധപ്പെട്ട് വരുന്ന അപ്ഡേറ്റുകൾക്കെല്ലാം തന്നെ കാഴ്ചക്കാർ ഏറെയാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ ഡോൾബി 4 കെ അറ്റ്മോസ് ഫൈനൽ മിക്സിങ്ങ് പൂർത്തിയാക്കിയ വിവരം അറിയിച്ചിരിക്കുകയാണ് സംവിധായകൻ ഭദ്രൻ.  "ആടുതോമയ്ക്ക് സർവ്വമാന 'പത്രാസോടെ' dolby 4k atmos final mix പൂർത്തിയായിരിക്കുന്നു. ആടുതോമയെ സ്നേഹിച്ച നിങ്ങൾ ഓരോരുത്തരുമാണ് കണ്ടെത്തേണ്ടത് , ഇതിലെ ഓരോ "wow factors !! ", എന്നാണ് ഫൈനൽ മിക്സ് പൂർത്തിയാക്കിയ വിവരം ഭദ്രൻ അറിയിച്ചിരിക്കുന്നത്. പിന്നാലെ നിരവധി പേർ കമന്റുകളുമായി രം​ഗത്തെത്തി.  പാടി കുളിക്കും പരല്‍മീന്‍ കണ്ണുള്ള പെണ്ണേ കാക്കക്കറുമ്പീ."ഏഴിമല പൂഞ്ചോലയിലെ ലാലേട്ടന്‍ പാടിയ വരികള്‍ ഡോള്‍ബി അറ്റ്മോസില്‍ എത്തുന്ന സമയം തീയേറ്റര്‍ പൂരപ്പറമ്പാകും, തോമായെ ബിഗ് സ്‌ക്രീനിൽ കാണണം എന്നുള്ളത് ഒരു സ്വപ്നമായിരുന്നു, വേൾഡ് വൈഡ് ആയി റിലീസ് ചെയ്യുമോ, മലയാളി ഇത്രയേറെ ആഘോഷമാക്കിയ വേറെ ഒരു നായകൻ ഉണ്ടോ", എന്നിങ്ങനെ പോകുന്നു കമന്റുകൾ. സ്ഫടികത്തിന്റെ റീമാസ്റ്ററിങ് പതിപ്പ് ഉടൻ റിലീസ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.  സ്ഫടികത്തിന്‍റെ 24ാം വാർഷിക വേളയിലായിരുന്നു സംവിധായകൻ ഭദ്രൻ ചിത്രം പുതിയ സാങ്കേതിക മികവിൽ എത്തുന്നുവെന്ന് അറിയിച്ചത്. സ്ഫടികത്തിന്റെ രണ്ടാം ഭാ​ഗം വരുന്നുവെന്ന തരത്തിൽ പ്രചാരങ്ങൾ നടന്നതിനിടെ ആയിരുന്നു 4 കെ ശബ്ദ ദ്രശ്യ വിസ്മയങ്ങളോടെ പ്രമുഖ തിയറ്ററുകളിൽ സ്ഫടികം പ്രദര്‍ശനത്തിന് എത്തിക്കുമെന്ന് ഭദ്രൻ അറിയിച്ചത്.

ജനറൽ

നടി ഷംന കാസിം വിവാഹിതയായി

നടി ഷംന കാസിം വിവാഹിതയായി. ജെബിഎസ് ഗ്രൂപ്പ് കമ്പനി ഫൗണ്ടറും സിഇഒയുമായ ഷാനിദ് ആസിഫ് അലിയാണ് വരന്‍. ദുബായില്‍ വച്ച് ആഡംബരപൂര്‍വമാണ് വിവാഹ ചടങ്ങുകള്‍ നടന്നത്. മീര നന്ദന്‍ ഉള്‍പ്പെടെയുള്ള താരങ്ങള്‍ വിവാഹത്തില്‍ പങ്കെടുത്തു.  മലയാളം, തമിഴ്, തെലുങ്ക് ചിത്രങ്ങളില്‍ സജീവമായ താരമാണ് ഷംന കാസിം. ഷാനിദുമൊത്തുള്ള ചിത്രങ്ങള്‍ താരം മുന്‍പ് തന്നെ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. കുടുംബത്തിന്റെ പിന്തുണയും അനുഗ്രഹവും ഏറ്റുവാങ്ങി ജീവിതത്തിന്റെ പുതിയ ഘട്ടത്തിലേക്ക് കടക്കുകയാണെന്ന് താരം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരുന്നു.

ജനറൽ

തെസ്‍നി ഖാന്റെ സംവിധാനത്തില്‍ 'ഇസ്‍തിരി', ഹ്രസ്വ ചിത്രം ശ്രദ്ധ നേടുന്നു

കോമഡി രംഗങ്ങളിലും ക്യാരക്ടര്‍ റോളിലുമൊക്കെ തിളങ്ങിയ നടിയാണ് തെസ്‍നി ഖാൻ. തെസ്‍നി ഖാൻ ആദ്യമായി സംവിധാനം ചെയ്‍ത ഹ്രസ്വ ചിത്രം 'ഇസ്‍തിരി' ശ്രദ്ധ നേടുന്നു. തെസ്‍നി ഖാൻ തന്നെയാണ് കഥയുമെഴുതിരിക്കുന്നത്. സൈന മൂവീസിലൂടെയാണ് തെസ്‍നി ഖാന്റെ ഹ്രസ്വ ചിത്രം പുറത്തുവിട്ടിരിക്കുന്നത്. ജയരാജ്, ഷിനോദ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ സംഭാഷണം രചിച്ചിരിക്കുന്നത്. വിനായക് പ്രസാദാണ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. 'ഇസ്‍തിരി'യുടെ ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത് പ്രവിരാജ് വി നായര്‍ ആണ്. സന്ധ്യ അയ്യര്‍, സ്‍നേഹ വിജയൻ, ആരോമല്‍, ബിന്ദു വാരാപ്പുഴ, സുജിത്ത്, ധന്യ നാഥ്, ജയരാജ് സെഞ്ച്വറി തുടങ്ങിയവരാണ് പ്രധാന അഭിനേതാക്കള്‍. വിനായക് പ്രസാദാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഡിസൈൻ ലൈനോജ് റെഡ്ഡിസൈൻ ആണ്. കോസ്റ്റ്യൂം ഡിസൈനര്‍ ജിഷ പ്രസാദ്, മേക്കപ്പ് ഇര്‍ഷാദ്, കല അലോക് റവ്യ, അസിസ്റ്റന്റ് ഡയറക്ടര് രോഹിത്, സ്റ്റുഡിയോ എൻ എസ് മീഡിയ, റെക്കോഡിംഗ് ആന്റ് മിക്സിംഗ് നിഹില്‍ പി വി, സൗണ്ട് ഡിസൈൻ നിഹില്‍ പി വി, ഷിജു എം എക്സ്, പ്രോഗ്രാമിംഗ് വിഷ്‍ണു പ്രസാദ്, ചിത്രസംയോജനം ഷമീര്‍, പിആര്‍ ഒ എ എസ് ദിനേശ് എന്നിവരുമാണ്. ഡ്രീം ക്രിയേഷന്റെ ബാനറിലാണ് ഹ്രസ്വ ചിത്രം നിര്‍മിച്ചിരിക്കുന്നത്. പ്രൊഡക്ഷൻ കണ്‍ട്രോളര്‍ റിച്ചാര്‍ഡ് ആണ്. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ഷമീജ് കൊയിലാണ്ടിയും. അസോസിയേറ്റ് ഡയറക്ടര്‍ ജോമാൻ ജോഷി തിട്ടയിലാണ്. 'ഡെയ്‍സി' എന്ന ചിത്രത്തിലൂടെ 1988ലാണ് തെസ്‍നി ഖാൻ വെള്ളിത്തിരയിലെത്തുന്നത്. തുടര്‍ന്നിങ്ങോട്ട് ചെറുതും വലുതുമായ ഒട്ടേറെ കഥാപാത്രങ്ങളിലൂടെ തെസ്‍നി ഖാൻ പ്രേക്ഷകരുടെ പ്രിയതാരമായി. ഏഷ്യാനെറ്റിന്റെ സിനിമാല പോലുള്ള പ്രോഗ്രാമുകളിലും തെസ്‍നി ഖാൻ തിളങ്ങി. നിരവധി സീരിയലുകളിലും തെസ്‍നി ഖാൻ അഭിനയിച്ചിട്ടുണ്ട്.

ജനറൽ

In my arms…പ്രേക്ഷകരുടെ കാത്തിരിപ്പിന് വിരാമം, റോഷാകിലെ ഗാനം പുറത്തിറങ്ങി

ബോക്സ് ഓഫീസ് റെക്കോര്‍ഡുകള്‍ തീര്‍ത്തിരിക്കുകയാണ് മമ്മൂട്ടി ചിത്രം റോഷാക്. നിസാം ബഷീറിന്റെ സംവിധാനത്തില്‍ മമ്മൂട്ടി നായകനായ ത്രില്ലര്‍ റോഷാക് മൂന്ന് ദിവസം കൊണ്ട് നേടിയത് 9 കോടി 75 ലക്ഷം. മമ്മൂട്ടിയുടെ ബാനറായ മമ്മൂട്ടി കമ്പനിയുടേതായി പ്രേക്ഷകരിലെത്തിയ ആദ്യ ചിത്രവുമാണ് റോഷാക്. വേ ഫെറര്‍ ഫിലിംസാണ് വിതരണം. ഇപ്പോളിതാ ഏവരുടെയും കാത്തിരിപ്പിന് വിരാമമിട്ട് റോഷാകിലെ in my arms…. എന്ന ഗാനം പുറത്തിറക്കി. സിനിമയെ കുറിച്ച് ചര്‍ച്ച ചെയ്ത വേദികളിലെല്ലാം ഈ ഗാനത്തെ കുറിച്ചും ചര്‍ച്ച ചെയ്തിരുന്നു. മമ്മൂട്ടിക്കൊപ്പം ബിന്ദു പണിക്കര്‍, ജഗദീഷ് എന്നിവരുടെ മികച്ച പ്രകടനവും റോഷാക് എന്ന ചിത്രത്തിന്റെ സംവിശേഷതയാണ്. ലൂക്ക് ആന്റണി എന്ന യു.കെ പൗരനായ മലയാളി കേരളത്തിലെ വനാതിര്‍ത്തിയെ ഒരു ഗ്രാമത്തിലെത്തുന്നതും തുടര്‍ന്ന് അരങ്ങേറുന്ന സംഭവ വികാസങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം. നിമിഷ് രവി ക്യാമറയും മിഥുന്‍ മുകുന്ദന്‍ സംഗീത സംവിധാനവും നിര്‍വഹിച്ചിരിക്കുന്നു.

ജനറൽ

അമലാ പോളിന്റെ പിറന്നാള്‍ ദിനത്തില്‍ ദി ടീച്ചറിന്റെ റിലീസ് തീയതി പ്രഖ്യാപിച്ച് അണിയറ പ്രവര്‍ത്തകര്‍

അഞ്ചു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം അമലാ പോള്‍ മലയാളത്തിലേക്ക് കേന്ദ്രകഥാപാത്രമാക്കി തിരിച്ചുവരവ് ശക്തമാക്കുന്ന ചിത്രമാണ് ദി ടീച്ചര്‍. അമലാ പോളിന്റെ പിറന്നാള്‍ ദിനമായ ഇന്ന് സ്‌പെഷ്യല്‍ പോസ്റ്ററും ചിത്രത്തിന്റെ റിലീസ് തീയതിയും അന്നൗന്‍സ് ചെയ്തു. ഡിസംബര്‍ 2 നാണ് ദി ടീച്ചര്‍ തിയേറ്ററുകളിലേക്കെത്തുന്നത്. അതിരന്‍ സംവിധാനം ചെയ്ത വിവേക് ആണ് സസ്‌പെന്‍സ് ത്രില്ലെര്‍ ടീച്ചറിന്റെ സംവിധാനം. നട്ട്മഗ് പ്രൊഡക്ഷന്‍സിന്റെ ബാന്നറില്‍ വരുണ്‍ ത്രിപുനേനി, അഭിഷേക് റാമിസെട്ടി, ജി പൃഥ്വിരാജ്, വി റ്റി വി ഫിലിംസിന്റെ ബാന്നറില്‍ ഒരുങ്ങിയ ചിത്രം സെഞ്ച്വറി ഫിലിംസ് ആണ് വിതരണം നിര്‍വഹിക്കുന്നത്. ദി ടീച്ചറിന്റെ തിരക്കഥ പി വി ഷാജി കുമാര്‍, വിവേക് എന്നിവര്‍ ചേര്‍ന്നാണ് ഒരുക്കുന്നത്.മഞ്ജു പിള്ള, ചെമ്പന്‍ വിനോദ് ജോസ്, ഹക്കീം ഷാജഹാന്‍, പ്രശാന്ത് മുരളി,നന്ദു, ഹരീഷ് പേങ്ങന്‍, അനു മോള്‍, മാലാ പാര്‍വ്വതി, വിനീത കോശി തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍. അനു മൂത്തേടത്താണ് ഛായാഗ്രഹണം. വിനായക് ശശികുമാര്‍, അന്‍വര്‍ അലി, യുഗഭാരതി എന്നിവരുടെ വരികള്‍ക്ക് ഡോണ്‍ വിന്‍സെന്റ് സംഗീതം പകരുന്നു. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍-ജോഷി തോമസ് പള്ളിക്കല്‍, ക്രിയേറ്റീവ് പ്രൊഡ്യൂസര്‍-ജോവി ഫിലിപ്പ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-വിനോദ് വേണുഗോപാല്‍, കല- അനീസ് നാടോടി, മേക്കപ്പ്-അമല്‍ ചന്ദ്രന്‍, വസ്ത്രാലങ്കാരം- ജിഷാദ് ഷംസുദ്ദീന്‍,സ്റ്റില്‍സ്-ഇബ്‌സണ്‍ മാത്യു, ഡിസൈന്‍- ഓള്‍ഡ് മോങ്ക്‌സ്,ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-അനീവ് സുകുമാര്‍,ഫിനാന്‍സ് കണ്‍ട്രോളര്‍- അനില്‍ ആമ്പല്ലൂര്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് -ശ്രീക്കുട്ടന്‍ ധനേശന്‍, ജസ്റ്റിന്‍ കൊല്ലം, അസോസിയേറ്റ് ഡയറക്ടര്‍-ശ്യാം പ്രേം, അഭിലാഷ് എം യു, അസോസിയേറ്റ് ക്യാമറമാന്‍-ഷിനോസ് ഷംസുദ്ദീന്‍,അസിസ്റ്റന്റ് ഡയറക്ടര്‍-അഭിജിത്ത് സര്യ,ഗോപിക ചന്ദ്രന്‍, വിഎഫ്എക്‌സ്-പ്രോമിസ്. പി ആര്‍ ഓ പ്രതീഷ് ശേഖര്‍.

ജനറൽ

സ്ഫടികം വീണ്ടും വരുന്നു; പ്രഖ്യാപനവുമായി ഭദ്രൻ

മലയാളികൾ എന്നും നെഞ്ചിലേറ്റിയ മാസ്സ് ആക്ഷൻ ക്ലാസിക് ചിത്രം സ്ഫടികത്തിന്റെ ഇരുപത്തിയഞ്ചാം വാർഷികത്തിൽ വീണ്ടും തിയേറ്റർ റിലീസ് ചെയ്യുകയാണ്. ഇത് സംബന്ധിച്ച് സംവിധായകൻ ഭദ്രൻ ഫേസ്‌ ബുക്കിൽ പോസ്റ്റ് ചെയ്തു. ഫേസ്‌ ബുക്ക് പോസ്റ്റ് ഇങ്ങനെ… “സ്ഫടികം ഒരു നിയോഗമാണ് ഞാന്‍ വളര്‍ന്ന നാടും, നാട്ടുകാരും എന്റെ മാതാപിതാക്കളും , ഗുരുക്കളുമൊക്കെയാണ് ആ സിനിമയുടെ ഉടയോന്മാര്‍ . അത് എനിക്ക് മുന്നില്‍ ഇണങ്ങി ചേര്‍ന്നിരുന്നില്ലെങ്കില്‍ സ്ഫടികം സംഭവിക്കുമായിരുന്നില്ല. നിങ്ങള്‍ ഹൃദയത്തിലേറ്റിയ സ്ഫടികം സിനിമ റിലീസിംഗിന്റെ 24-ാം വാര്‍ഷികം ആഘോഷിക്കുകയാണ്. ഈ സിനിമയെ ഇത്രമാത്രം സ്‌നേഹിക്കുന്ന എന്റെ പ്രേക്ഷകര്‍ക്ക് വലിയ സന്തോഷം നല്‍ക്കുന്ന ഒരു വാര്‍ത്ത നല്‍കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. സ്ഫടികത്തിന്റെ രണ്ടാം ഭാഗമില്ല ,എന്നാല്‍ ആടുതോമയും ചാക്കോ മാഷും റെയ് ബാന്‍ ഗ്ലാസ്സും ഒട്ടും കലര്‍പ്പില്ലാതെ ,നിങ്ങള്‍ സ്‌നേഹിച്ച സ്ഫടികം സിനിമ 4 K ശബ്ദ ദ്രശ്യ വിസ്മയങ്ങളോടെ ,അടുത്ത വര്‍ഷം ,സിനിമയുടെ റിലീസിംഗിന്റെ 25-ാം വാര്‍ഷികത്തോടനുബന്ധിച്ച് പ്രമുഖ തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിക്കും.