വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

ജനറൽ

ജനറൽ

ഹിറ്റ് ചാര്‍ട്ടുകളിലേക്ക് ആ തീം സോംഗ്; 'ജയ ജയ ജയ ജയ ഹേ'യിലെ ഗാനം

റീല്‍സ് വീഡിയോകളിലൂടെ സമീപകാലത്ത് തരംഗമായ മ്യൂസിക്കല്‍ ബീറ്റ് ആയിരുന്നു ബേസില്‍ ജോസഫ് നായകനാവുന്ന ജയ ജയ ജയ ജയ ഹേയിലേത്. ചിത്രത്തിന്‍റെ ടീസറിലെ പശ്ചാത്തലസംഗീതമാണ് റീല്‍സുകളിലൂടെ ആസ്വാദകരിലേക്ക് എത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്‍റെ അണിയറക്കാര്‍ ഈ തീം സോംഗ് ഔദ്യോഗികമായി പുറത്തിറക്കിയിരിക്കുകയാണ്. വിനായക് ശശികുമാറിന്‍റെ വരികള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത് അങ്കിത് മേനോന്‍ ആണ്. ശ്രേയ ആര്‍, ആദിത്യ അജയ്, സഞ്ജന ജെ, ഗൌരി എന്നിവരാണ് പാടിയിരിക്കുന്നത്.  ബേസില്‍ ജോസഫും ദര്‍ശന രാജേന്ദ്രനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വിപിന്‍ ദാസ് ആണ്. മുത്തുഗൌ, അന്താക്ഷരി എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ സംവിധായകനാണ് വിപിന്‍. അജു വർഗീസ്, അസീസ് നെടുമങ്ങാട്, സുധീർ പരവൂർ, മഞ്‍ജു പിള്ള, ശരത് സഭ, ഹരീഷ് പെങ്ങൻ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജാനെമൻ എന്ന ചിത്രം നിര്‍മിച്ച ചിയേഴ്‍സ് എന്റര്‍ടെയ്‍ൻമെന്റ് ആണ് ഈ ചിത്രത്തിന്‍റെയും നിര്‍മ്മാണം. ലക്ഷ്‍മി മേനോൻ, ഗണേഷ് മേനോൻ എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്. അമൽ പോൾസന്‍ ആണ് സഹനിർമ്മാണം. വിപിൻ ദാസും നാഷിദ് മുഹമ്മദ്‌ ഫാമിയും ചേർന്നാണ് തിരക്കഥ ഒരുക്കുന്നത്.  ഒരു കോമഡി എന്റർടെയ്നർ ആകും ചിത്രമെന്നാണ് സൂചന. ടീസര്‍ ഉള്‍പ്പെടെയുള്ള പ്രൊമോഷണല്‍ മെറ്റീരിയലുകളിലൂടെ ഇതിനകം പ്രേക്ഷകശ്രദ്ധയില്‍ എത്തിയിട്ടുണ്ട് ചിത്രം. നിരവധി ബോളിവുഡ് ചിത്രങ്ങളിൽ പ്രവർത്തിച്ച സ്റ്റണ്ട് മാസ്റ്റർ ഫെലിക്സ് ഫുകുയോഷി റുവേ ആണ് സംഘട്ടന രംഗങ്ങൾ ഒരുക്കുന്നത്. കലാസംവിധാനം ബാബു പിള്ള, ചമയം സുധി സുരേന്ദ്രൻ, വസ്ത്രലങ്കാരം അശ്വതി ജയകുമാർ, നിർമ്മാണ നിർവ്വഹണം പ്രശാന്ത് നാരായണൻ, മുഖ്യ സഹസംവിധാനം അനീവ് സുരേന്ദ്രൻ, ധനകാര്യം അഗ്നിവേഷ്, നിശ്ചല ചായാഗ്രഹണം ശ്രീക്കുട്ടൻ, വാർത്താ പ്രചരണം ജിനു അനിൽകുമാർ, വൈശാഖ് വടക്കേവീട്. 

ജനറൽ

ബോക്സ് ഓഫീസില്‍ മമ്മൂട്ടി തരംഗം; ഒരു തിയറ്റര്‍ പോലും കുറയാതെ 'റോഷാക്ക്' രണ്ടാം വാരത്തിലേക്ക്

സമീപകാല മലയാള സിനിമയിലെ വ്യത്യസ്‍ത പരീക്ഷണമെന്ന് അഭിപ്രായം ലഭിച്ച മമ്മൂട്ടി ചിത്രം റോഷാക്ക് വിജയകരമായ രണ്ടാം വാരത്തിലേക്ക്. കേരളത്തിലെ സെക്കന്‍ഡ് വീക്ക് തിയറ്റര്‍ ലിസ്റ്റ് അണിയറക്കാര്‍ പുറത്തുവിട്ടിട്ടുണ്ട്. ഒക്ടോബര്‍ 7 ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന്‍റെ കേരളത്തിലെ സ്ക്രീന്‍ കൌണ്ട് 219 ആയിരുന്നു. ഇപ്പോഴിതാ രണ്ടാം വാരത്തിലേക്ക് പ്രവേശിക്കുമ്പോഴും ഒരു സ്ക്രീന്‍ പോലും കുറയാതെ അതേ സ്ക്രീന്‍ കൌണ്ട് തുടരുകയാണ് ചിത്രം. രണ്ടാം വാരവും കേരളത്തില്‍ ചിത്രത്തിന് 219 സ്ക്രീനുകള്‍ ഉണ്ട്. ഇതില്‍ 209 സെന്‍ററുകള്‍ റിലീസ് ചെയ്‍തവയും മറ്റ് 10 സ്ക്രീനുകള്‍ ഈ വാരം പ്രദര്‍ശനം ആരംഭിക്കുന്നവയുമാണ്. അതേസമയം ചിത്രം ഈ വാരം കൂടുതല്‍ വിദേശ മാര്‍ക്കറ്റുകളിലും പ്രദര്‍ശനം ആരംഭിച്ചിട്ടുണ്ട്. ഒക്ടോബര്‍ 7 ന് കേരളത്തിനൊപ്പം പാന്‍ ഇന്ത്യന്‍ റിലീസും ഉണ്ടായിരുന്നു ചിത്രത്തിന്. ഒപ്പം യുഎഇ, ഖത്തര്‍, ബഹ്റിന്‍, കുവൈറ്റ്, ഒമാന്‍ എന്നീ ജിസിസി രാജ്യങ്ങളിലും അതേദിവസം ചിത്രം എത്തിയിരുന്നു. സൌദി അറേബ്യയ്ക്കൊപ്പം യൂറോപ്പിലും ചിത്രം കഴിഞ്ഞ ദിവസം പ്രദര്‍ശനത്തിനെത്തി. യൂറോപ്പില്‍ യുകെ, അയര്‍ലന്‍ഡ്, ജര്‍മനി, ഇറ്റലി, നെതര്‍ലാന്‍ഡ്സ്, മാള്‍ട്ട, മോള്‍ഡോവ, ജോര്‍ജിയ, ലക്സംബര്‍ഗ്, പോളണ്ട്, ബെല്‍ജിയം, ഓസ്ട്രിയ എന്നിവിടങ്ങളിലാണ് ചിത്രം പ്രദര്‍ശനം ആരംഭിച്ചിരിക്കുന്നത്. ആദ്യ വാരാന്ത്യം കേരളത്തില്‍ നിന്നു മാത്രം റോഷാക്ക് നേടിയത് 9.75 കോടി ആയിരുന്നു. ഇതേകാലയളവില്‍ ആഗോള മാര്‍ക്കറ്റുകളിലേതടക്കം ചിത്രം നേടിയ ആഗോള ഗ്രോസ് 20 കോടി വരുമെന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ അറിയിച്ചത്. കൂടുതല്‍ വിദേശ മാര്‍ക്കറ്റുകളിലേക്കും എത്തിയതോടെ ചിത്രത്തിന്‍റെ ആകെ ഗ്രോസ് കളക്ഷനെ ഇത് കാര്യമായി സ്വാധീനിക്കും.      

ജനറൽ

Screen Time : ഫോണില്‍ നോക്കിയിരിക്കുന്ന സമയം കുറയ്ക്കാനിതാ ചില മാര്‍ഗങ്ങള്‍...

കണ്ണുകള്‍ക്ക് പുറമെ നടു, കഴുത്ത്, തോള്‍ഭാഗം, കൈകള്‍, വിരലുകള്‍ എന്നിങ്ങനെ ശരീരത്തിന്‍റെ പല ഭാഗങ്ങളെയും ഇത്തരത്തില്‍ ദീര്‍ഘനേരം ഫോണില്‍ ചെലവിടുന്നത് മോശമായി ബാധിക്കാം. കൂട്ടത്തില്‍ ഉദരസംബന്ധമായ പ്രശ്നങ്ങളും കൂടുന്നു.  മൊബൈല്‍ ഫോണില്‍ മണിക്കൂറുകളോളം നോക്കിയിരിക്കുന്നത് ഇന്ന് മിക്കവരുടെയും ശീലമാണ്. പ്രായഭേദമെന്യേ ആളുകള്‍ ഫോണിനോട് അടിപ്പെടുന്ന കാഴ്ചയാണ് എങ്ങും കാണുന്നത്. വലിയൊരു വിഭാഗം പേര്‍ ജോലിയുടെ ഭാഗമായി തന്നെ ദിവസത്തില്‍ ദീര്‍ഘനേരം കംപ്യൂട്ടറിലോ ലാപ്ടോപിലോ നോക്കിയിരിക്കുന്നുണ്ട്. ഇത് കൂടാതെയാണ് മൊബൈല്‍ സ്ക്രീനിലും മണിക്കൂറുകള്‍ നോക്കിയിരിക്കുന്നത്. ഇത് കണ്ണുകളെ മാത്രമാണ് പ്രതികൂലമായി ബാധിക്കുകയെന്ന് ചിന്തിച്ചെങ്കില്‍ അതും തെറ്റി. കണ്ണുകള്‍ക്ക് പുറമെ നടു, കഴുത്ത്, തോള്‍ഭാഗം, കൈകള്‍, വിരലുകള്‍ എന്നിങ്ങനെ ശരീരത്തിന്‍റെ പല ഭാഗങ്ങളെയും ഇത്തരത്തില്‍ ദീര്‍ഘനേരം ഫോണില്‍ ചെലവിടുന്നത് മോശമായി ബാധിക്കാം. കൂട്ടത്തില്‍ ഉദരസംബന്ധമായ പ്രശ്നങ്ങളും കൂടുന്നു.  പലരും തങ്ങള്‍ക്ക് ഫോണിനോടുള്ള അഡിക്ഷൻ തിരിച്ചറിയുന്നുണ്ട്. എന്നാലിത് എങ്ങനെയാണ് മാറ്റേണ്ടത് എന്നറിയില്ല. പരിശ്രമിക്കാതെ ഈ ശീലത്തില്‍ നിന്ന് എളുപ്പത്തില്‍ പുറത്തുകടക്കുക സാധ്യമല്ല. ആദ്യം ഇതിനുള്ള മനസാണ് വേണ്ടത്. അതുണ്ടെങ്കില്‍ നിങ്ങള്‍ക്ക് പരിശീലിക്കാവുന്ന ചില മാര്‍ഗങ്ങളാണിനി പങ്കുവയ്ക്കുന്നത്.  സമയം ക്രമീകരിക്കാം... വ്യക്തപരമായ സമയങ്ങളില്‍ പ്രത്യേകിച്ച് ആവശ്യങ്ങളൊന്നുമില്ലാതെ ഫോണില്‍ ദീര്‍ഘസമയം ചെലവഴിക്കുന്നുണ്ടെങ്കില്‍ അത് കുറയ്ക്കാനായി ഫോണില്‍ തന്നെ സമയം സെറ്റ് ചെയ്യാം. ഉദാഹരണത്തിന്  ഏറ്റവുമധികം ഉപയോഗിക്കുന്ന ആപ്പുകള്‍ക്ക് സമയപരിധി വയ്ക്കാം. ഇത് ഫോണില്‍ തന്നെ ചെയ്യാവുന്നതാണ്. ഈ പരിധി കഴിയുമ്പോള്‍ ഫോണ്‍ മാറ്റിവച്ച് ശീലിക്കണം. ഇത്തരത്തില്‍ പതിയെ സമയം കുറച്ചുകൊണ്ടുവരാൻ സാധിക്കും.  കിടപ്പുമുറിയും ഫോണും... കിടക്കയില്‍ കിടന്നുകൊണ്ട് ദീര്‍ഘനേരം ഫോണില്‍ ചെലവിടാൻ താല്‍പര്യമുള്ളവരാണോ നിങ്ങള്‍? എങ്കില്‍ ഈ ശീലം തീര്‍ത്തും ഉപേക്ഷിക്കണം. പ്രത്യേകിച്ച് രാത്രിയില്‍ കിടപ്പുമുറിയില്‍ അനാവശ്യമായ ഫോണ്‍ ഉപയോഗം വേണ്ടെന്ന് വയ്ക്കണം. പതിവായി ഇത് ചെയ്തുകഴിഞ്ഞാല്‍ പിന്നെ കിടപ്പുമുറിയിലെ ഫോണുപയോഗം നിങ്ങള്‍ക്ക് തന്നെ സ്വയം അനാരോഗ്യകരമായി അനുഭവപ്പെടാം.  മാറ്റിവയ്ക്കാം... പ്രത്യേകിച്ച് ആവശ്യങ്ങളൊന്നുമില്ലെങ്കില്‍- ഉദാഹരണത്തിന് അവധി ദിവസങ്ങളിലെല്ലാം ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് മണിക്കൂറുകള്‍ മാറ്റിവയ്ക്കാം. അല്ലെങ്കില്‍ സൈലന്‍റ് മോഡിലിട്ട് അടുത്ത് നിന്ന് മാറ്റിവയ്ക്കാം. ഫോണ്‍ അടുത്തില്ലെങ്കില്‍ അപ്പോള്‍ തന്നെ 'ടെൻഷൻ' അടിക്കുന്ന- ഫോണ്‍ തെരഞ്ഞ് ഓടുന്ന ശീലമുള്ളവരാണെങ്കില്‍ ഈ ശീലത്തില്‍ നിന്ന് പുറത്തുകടക്കാൻ നല്ലൊരു മാര്‍ഗമാണിത്.  ഭക്ഷണം കഴിക്കുമ്പോള്‍ ഫോണ്‍ വേണ്ട... വലിയൊരു വിഭാഗം ആളുകള്‍ക്കും ഭക്ഷണം കഴിക്കുമ്പോള്‍ കൂടെ ഫോണ്‍ വേണം. എന്തെങ്കിലും വീഡിയോകളോ ആപ്പുകളോ നോക്കിയിരുന്നാണ് ഭക്ഷണം കഴിക്കുക തന്നെ. ഈ ശീലം പാടെ ഉപേക്ഷിക്കണം. ഏതാനും ദിവസങ്ങള്‍ മാത്രമേ ഇതിന്‍റെ ബുദ്ധിമുട്ട് അനുഭവപ്പെടൂ. അത് കടന്നാല്‍ പിന്നെ പുതിയ ശീലത്തിലേക്ക് മാറും.  അലാമും ടൈമറും... ഫോണില്‍ ഫോണ്‍ ഉപയോഗത്തെ കുറിച്ച് തന്നെ ഓര്‍മ്മിപ്പിക്കാൻ അലാമോ ടൈമറോ എല്ലാം സെറ്റ് ചെയ്ത് വയ്ക്കാം. ഇതിന് അനുസരിച്ച് ഫോണ്‍ ഉപയോഗം പരിമിതപ്പെടുത്തുകയും വേണം.  മറ്റ് കാര്യങ്ങള്‍... ആവശ്യമില്ലാത്ത സമയത്ത് ഫോണ്‍ മാറ്റിവച്ച് മറ്റ് കാര്യങ്ങളില്‍ കൂടി സജീവമാകാം. ഗാര്‍ഡനിംഗ്, പാട്ട്, വായന, നടത്തം എന്ന് തുടങ്ങി ശരീരത്തിനും മനസിനും ഒരുപോലെ സന്തോഷവും ഉന്മേഷവും പകരുന്ന കാര്യങ്ങളില്‍ പങ്കാളിയാകാം. സ്ക്രീൻ സമയവും കുറയും ഒപ്പം ആരോഗ്യവും മെച്ചപ്പെടുത്താം. 

ജനറൽ

തരം​ഗം തീർത്ത 'അറബിക് കുത്ത്'; പുതിയ റെക്കോർഡിട്ട് 'ബീസ്റ്റ്'

വിജയ്‌യുടേതായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രമാണ് ബീസ്റ്റ്. ആരാധകർ ഏറെ ആകാംക്ഷയോടെയും പ്രതീക്ഷയോടെയും കാത്തിരുന്ന ചിത്രം പക്ഷേ തിയറ്ററുകളിൽ എത്തിയപ്പോൾ നിരാശപ്പെടുത്തി. എന്നാൽ ചിത്രത്തിലെ ​ഗാനങ്ങൾ എല്ലാം തന്നെ പ്രേക്ഷകർ ഏറ്റെടുത്തിരുന്നു. പ്രത്യേകിച്ച് ‘അറബിക് കുത്ത്’ എന്ന ​ഗാനം. സിനിമ റിലീസ് ചെയ്ത് ആറ് മാസങ്ങൾക്കിപ്പുറം പുതിയ റെക്കോർഡ് ഇട്ടിരിക്കുകയാണ് ​ഗാനം.  ഇതുവരെ 300 മില്യണിലധികം കാഴ്ചക്കാരെയാണ് ‘അറബിക് കുത്ത്’​ ഗാനത്തിന് ലഭിച്ചിരിക്കുന്നത്. ആ​ഗോളതലത്തിലുള്ള കണക്കാണിത്. സൺ പിക്ചേഴ്സ് ആണ് ഇക്കാര്യം അറിയിച്ചു കൊണ്ടുള്ള പോസ്റ്റ് പങ്കിട്ടിരിക്കുന്നത്. നേരത്തെ തെന്നിന്ത്യയില്‍ ഏറ്റവും വേഗത്തില്‍ 100 മില്യണ്‍ കാഴ്ച്ചക്കാർ ലഭിക്കുന്ന ഗാനം എന്ന റെക്കോര്‍ഡ് അറബിക് കുത്ത് സ്വന്തമാക്കിയിരുന്നു. 15 ദിവസങ്ങൾ കൊണ്ടാണ് ഈ നേട്ടം സ്വന്തമാക്കിയത്. ധനുഷ് നായകനായ മാരി 2വിലെ 'റൗഡി ബേബി' എന്ന ഗാനത്തിന്റെ റെക്കോർഡാണ് അറബി കുത്ത് മറികടന്നത്. റൗഡി ബേബി 18 ദിവസം കൊണ്ടായിരുന്നു 100 മില്യണ്‍ കടന്നത്. വിജയിയുടെ മാസ്റ്ററിലെ 'വാത്തി കമിങ്ങ്' എന്ന ഗാനമാണ് മൂന്നാം സ്ഥാനത്ത്.  നടൻ ശിവകാര്‍ത്തികേയൻ ആണ് അറബിക് കുത്തിന്റെ വരികൾ എഴുതിയിരുന്നത്. അനിരുദ്ധ് രവിചന്ദറാണ് സം​ഗീതം. അനിരുദ്ധ് രവിചന്ദറും ജോനിക ഗാന്ധിയും ചേർന്നാണ് ഗാനം പാടിയിരിക്കുന്നത്. ഡോക്ടറിന് ശേഷം നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്ത ചിത്രം കൂടിയാണ് ബീസ്റ്റ്. ഏപ്രില്‍ 13ന് റിലീസ് ചെയ്ത ചിത്രത്തില്‍ പൂജ ഹെഗ്ഡെ ആണ് നായികയായി എത്തിയത്.  വിജയിയുടെ സിനിമാ കരിയറിലെ 65മത്തെ ചിത്രം കൂടിയായിരുന്നു ഇത്. മലയാളി താരങ്ങളായ ഷൈൻ ടോം ചാക്കോയും അപർണ ദാസും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തിയിരുന്നു.

ജനറൽ

ബാം​ഗ്ലൂര്‍ ഡെയ്‍സ്' ഹിന്ദി റീമേക്കില്‍ അനശ്വര രാജനും പ്രിയ വാര്യരും; റിലീസ് തീയതി പ്രഖ്യാപിച്ചു

കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ മലയാളത്തില്‍ നിന്നെത്തിയ ജനപ്രിയ ചിത്രങ്ങളില്‍ ബാംഗ്ലൂര്‍ ഡെയ്‍സിനോളം ട്രെന്‍ഡ് സൃഷ്ടിച്ച ചിത്രങ്ങള്‍ കുറവായിരിക്കും. ഒടിടി കാലത്തിന് മുന്‍പെത്തിയ ചിത്രം കേരളത്തിന് പുറത്തുള്ള പ്രധാന നഗരങ്ങളിലെ തിയറ്റര്‍ റിലീസില്‍ മലയാളികളല്ലാത്ത പ്രേക്ഷകരെയും വന്‍ തോതില്‍ ആകര്‍ഷിച്ച ചിത്രമാണ്. ഇപ്പോഴിതാ ഈ സിനിമയുടെ ബോളിവുഡ് റീമേക്ക് പ്രേക്ഷകരിലേക്ക് എത്താന്‍ ഒരുങ്ങുകയാണ്. എന്നാല്‍ ഇത് 2014ല്‍ പുറത്തിറങ്ങിയ ഒരു ഹിന്ദി ചിത്രത്തിന്‍റെ സീക്വല്‍ കൂടിയാണ്. ദിവ്യ ഖോസ്‍ല കുമാറിന്‍റെ സംവിധാനത്തില്‍ 2014 ല്‍ പുറത്തെത്തിയ കമിംഗ് ഓഫ് ഏജ് റൊമാന്‍റിക് ചിത്രം യാരിയാന്‍റെ സീക്വല്‍ ആണ് ബാംഗ്ലൂര്‍ ഡെയ്സിന്‍റെ റീമേക്ക് ആയി വരാനിരിക്കുന്നത്. താരനിരയ്ക്കൊപ്പം സംവിധാനവും മറ്റൊരാളായിരിക്കും. യാരിയാന്‍ ഒരുക്കിയത് ദിവ്യ ഖോസ്‍ല കുമാര്‍ ആയിരുന്നെങ്കില്‍ രണ്ടാം ഭാഗത്തിന്‍റെ സംവിധാനം രാധിക റാവുവും വിനയ് സപ്രുവും ചേര്‍ന്നാണ്. എന്നാല്‍ ദിവ്യ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. പേള്‍ വി പുരി, മീസാന്‍ ജാഫ്രി, യഷ് ദാസ്‍ഗുപ്ത, വരിന ഹുസൈന്‍ എന്നിവര്‍ക്കൊപ്പം മലയാളത്തില്‍ നിന്ന് അനശ്വര രാജനും പ്രിയ വാര്യരും യാരിയാന്‍ 2 എന്ന പെരിലെത്തുന്ന ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ജനറൽ

അയാള്‍ക്കൊരു കൈയടി വേറെ കൊടുക്കണം'; ആസിഫ് അലിയോട് മനസ് നിറഞ്ഞ സ്നേഹമെന്ന് മമ്മൂട്ടി

സമീപകാല മലയാള സിനിമയില്‍ ഏറ്റവും വലിയ ചര്‍ച്ച സൃഷ്ടിക്കുകയാണ് മമ്മൂട്ടി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച റോഷാക്ക്. നിസാം ബഷീര്‍ സംവിധാനം ചെയ്‍ത ചിത്രം സൈക്കോളജിക്കല്‍ ത്രില്ലറിന്‍റെയും റിവെഞ്ച് ഡ്രാമയുടെയും ഹൊററിന്‍റെയുമൊക്കെ ഘടകങ്ങള്‍ ഉള്‍ച്ചേര്‍ന്ന ഒരു ജോണര്‍ ബെന്‍ഡര്‍ ആണ്. ചിത്രം നേടിയ ആഗോള ഓപണിംഗ് മാത്രം 20 കോടി വരും. ഇന്നലെ അബുദബിയില്‍ വച്ച് നടന്ന ചിത്രത്തിന്‍റെ വിജയാഘോഷത്തില്‍ മമ്മൂട്ടിയും മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ഗ്രേസ് ആന്‍റണിയും അടക്കമുള്ളവര്‍ പങ്കെടുത്തു. ഇതിനെത്തുടര്‍ന്ന് നടന്ന വാര്‍ത്താ സമ്മേളനത്തിലെ ചോദ്യങ്ങള്‍ക്ക് മമ്മൂട്ടി നല്‍കിയ ചില മറുപടികള്‍ സിനിമാപ്രേമികളുടെ ശ്രദ്ധ നേടുകയാണ്. ചിത്രത്തില്‍ ഏറെ പ്രാധാന്യമുള്ള ഒരു കഥാപാത്രത്തെയാണ് ആസിഫ് അലി അവതരിപ്പിച്ചിരിക്കുന്നത്. എന്നാല്‍ മുഴുവന്‍ സമയവും മുഖം മറച്ചാണ് ഈ കഥാപാത്രം സ്ക്രീനില്‍ എത്തുന്നത്. ആസിഫ് അലിയോട് കാണിച്ചത് അനീതിയല്ലേ എന്നായിരുന്നു ഒരു മാധ്യമപ്രവര്‍ത്തകന്‍റെ ചോദ്യം. ഇതിന് മമ്മൂട്ടി നല്‍കിയ മറുപടി ഇങ്ങനെ.. "ആസിഫ് അലിയോട് നമുക്ക് നീതിയോ അനീതിയോ ഒന്നുമില്ല. ഈ സിനിമയുടെ മുന്നിലും പിന്നിലും പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും മനസ് നിറഞ്ഞ സ്നേഹമാണ് അവനോട്. കാരണം ഒരു നടനെ സംബന്ധിച്ചിടത്തോളം അയാളുടെ മുഖമാണ് പ്രധാനം, ശരീരത്തിന് അപ്പുറത്തേക്ക്. ആ മുഖം മറച്ച് അഭിനയിക്കാന്‍ തയ്യാറായ ആളെ, മുഖം കൊണ്ട് അഭിനയിച്ച ആളുകളേക്കാള്‍ നിങ്ങള്‍ ബഹുമാനിക്കണം. അയാള്‍ക്കൊരു കൈയടി വേറെ കൊടുക്കണം. ഒന്നുകൂടി.. മനുഷ്യന്‍റെ ഏറ്റവും എക്സ്പ്രസീവ് ആയ അവയവമാണ് കണ്ണ്. ആസിഫ് അലിയുടെ കണ്ണുകള്‍ ഈ സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്. സൂക്ഷിച്ച് നോക്കണം. ആ കണ്ണുകള്‍ കണ്ടാണ് ആസിഫ് അലി സിനിമയില്‍ ഉണ്ടെന്ന് അറിയാതിരുന്നവര്‍ നടനെ തിരിച്ചറിഞ്ഞത്. അത്രത്തോളം ഒരു നടന്‍ കണ്ണുകൊണ്ട് ഈ സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്. മറ്റെല്ലാ അഭിനേതാക്കള്‍ക്കും അഭിനയിക്കാന്‍ മറ്റെല്ലാ അവയവങ്ങളും വികാരങ്ങള്‍ പ്രകടിപ്പിക്കാന്‍ സഹായിച്ചിട്ടുണ്ടെങ്കില്‍ ആസിഫ് അലിക്ക് കണ്ണുകള്‍ ഉപയോ​ഗിക്കാനുള്ള അവസരമേ ഉണ്ടായിട്ടുള്ളൂ. ഒരു കൈയടി കൂടി", മമ്മൂട്ടി പറഞ്ഞു.

ജനറൽ

സത്യത്തെ ആർക്കും തടയാനാവില്ല’; ‘രാം സേതു’ ട്രെയിലർ പുറത്ത്

അക്ഷയ് കുമാർ നായകനാവുന്ന ഏറ്റവും പുതിയ ചിത്രം രാം സേതുവിൻ്റെ ട്രെയിലർ പുറത്ത്. സീ സ്റ്റുഡിയോസിൻ്റെ യൂട്യൂബ് ചാനലിലൂടെ പുറത്തുവന്ന ട്രെയിലറിന് സമൂഹമാധ്യമങ്ങളിൽ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. രാം സേതുവിൽ പുരാവസ്തു പഠനത്തിനായി ഒരു സംഘം പോകുന്നതും തുടർന്ന് നടക്കുന്ന കാര്യങ്ങളുമാണ് ചിത്രത്തിൻ്റെ ഇതിവൃത്തം. ചിത്രം ഈ മാസം 25ന് തീയറ്ററുകളിലെത്തും. അക്ഷയ് കുമാർ നായകനാവുന്ന ഏറ്റവും പുതിയ ചിത്രം രാം സേതുവിൻ്റെ ട്രെയിലർ പുറത്ത്. സീ സ്റ്റുഡിയോസിൻ്റെ യൂട്യൂബ് ചാനലിലൂടെ പുറത്തുവന്ന ട്രെയിലറിന് സമൂഹമാധ്യമങ്ങളിൽ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. രാം സേതുവിൽ പുരാവസ്തു പഠനത്തിനായി ഒരു സംഘം പോകുന്നതും തുടർന്ന് നടക്കുന്ന കാര്യങ്ങളുമാണ് ചിത്രത്തിൻ്റെ ഇതിവൃത്തം. ചിത്രം ഈ മാസം 25ന് തീയറ്ററുകളിലെത്തും. ലൈക്ക പ്രൊഡക്ഷൻസ്, കേപ് ഓഫ് ഗുഡ് ഫിലിംസ്, അബുണ്ടാന്റിയ എൻ്റർടൈന്മെൻ്റ് എന്നിവർക്കൊപ്പം ആമസോൺ പ്രൈം വിഡിയോയും ചിത്രത്തിൻ്റെ നിർമാതാവാണ്. ഇത് ആദ്യമായാണ് പ്രൈം വിഡിയോ സിനിമാ നിർമാണ മേഖലയിലേക്ക് കടക്കുന്നത്. പരമാണു, തേരേ ബിൻ ലാദൻ എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായ അഭിഷേക് ശർമ്മയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.  

ജനറൽ

ഗ്യാസ്-അസിഡിറ്റി പ്രശ്‌നത്താൽ ദിവസവും വിഷമിക്കുന്നോ? എങ്കില്‍ ഈ ഡ്രൈ ഫ്രൂട്ട് നിങ്ങളുടെ ദഹനത്തിന് ഏറ്റവും മികച്ചതാണ്

അസിഡിറ്റിയും ഗ്യാസ് പ്രശ്‌നങ്ങളും മിക്ക ആളുകളെയും പ്രശ്‌നത്തിലാക്കുന്നു. എല്ലാ ദിവസവും രാവിലെ വയറ് വൃത്തിയാക്കാതിരിക്കുക, ദിവസം മുഴുവനും അസിഡിറ്റി എന്നിവയാണ് പ്രശ്നം. നമ്മുടെ ഭക്ഷണരീതിയാണ് ഇതിന് കാരണം. ഇന്നത്തെ ആളുകൾ കൂടുതൽ ജങ്ക് ഫുഡ് കഴിക്കുന്നു. അതേ സമയം ചിലർക്ക് ഡയറ്റിംഗ് കാരണം ഗ്യാസ്, അസിഡിറ്റി തുടങ്ങിയ പ്രശ്‌നങ്ങളും ഉണ്ടാകാറുണ്ട്. ദഹനക്കേട്, ഛർദ്ദി, പുളിച്ച ബെൽച്ചിംഗ്, നെഞ്ചെരിച്ചിൽ, വയറുവേദന, ഭക്ഷണം കഴിച്ചതിനുശേഷം വയറുവേദന തുടങ്ങിയ പരാതികൾ പലർക്കും ഉണ്ട്. ഈ പ്രശ്‌നങ്ങളിൽ നിന്ന് തൽക്ഷണ ആശ്വാസം ലഭിക്കാൻ ആളുകൾ മരുന്നുകളെ ആശ്രയിക്കുന്നു. പക്ഷേ അതിനുശേഷം പോലും പ്രശ്നം നിലനിൽക്കുന്നു. അസിഡിറ്റി, ഗ്യാസ് എന്നീ പ്രശ്‌നങ്ങളിൽ നിന്ന് മുക്തി നേടാനുള്ള ഒരു ശാശ്വത മാർഗം അറിയാം. കുതിർത്ത ഉണക്കമുന്തിരി രാവിലെ വെറുംവയറ്റിൽ പതിവായി കഴിക്കുന്നത് ഇതാണ്. ഉണക്കമുന്തിരി ഒരു ഉണങ്ങിയ പഴമാണ്, അതിൽ പോഷകങ്ങളും വിറ്റാമിനുകളും ധാരാളമായി കാണപ്പെടുന്നു. അതുകൊണ്ട് തന്നെ ഉണക്കമുന്തിരി നമ്മുടെ ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യും. ദിവസവും രാവിലെ വെറും വയറ്റിൽ കുതിർത്ത ഉണക്കമുന്തിരി കഴിച്ചാൽ അത്ഭുതകരമായ ഗുണങ്ങൾ ലഭിക്കും. ഉണക്കമുന്തിരി നമ്മുടെ പ്രതിരോധശേഷി ശക്തമാക്കുന്നു. ഇക്കാരണത്താൽ വ്യക്തിക്ക് പെട്ടെന്ന് അസുഖം വരില്ല. രാത്രി ഒരു പാത്രത്തിൽ ഒരു കപ്പ് വെള്ളത്തിൽ 20-30 ഉണക്കമുന്തിരി കഴുകി കുതിർക്കുക. രാവിലെ ഉറക്കമുണർന്നതിന് ശേഷം ഈ വെള്ളം കുടിക്കുക, ഉണക്കമുന്തിരി കഴിക്കുക. ദിവസവും ഇങ്ങനെ ചെയ്താൽ കുറച്ച് ദിവസങ്ങൾക്കുള്ളിൽ തന്നെ വ്യത്യാസം കാണാം. ഉണക്കമുന്തിരിയിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകൾ റാഡിക്കലുകളോ ട്യൂമർ കോശങ്ങളോ ഉണ്ടാകുന്നത് തടയാൻ സഹായിക്കുന്നു. ഇതുമൂലം ക്യാൻസറും ഹൃദ്രോഗവും വരാനുള്ള സാധ്യത കുറയുന്നു. ദിവസം മുഴുവൻ ഊർജസ്വലത നിലനിർത്താനും പ്രതിരോധശേഷി വർദ്ധിപ്പിക്കാനും നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ ദിവസവും കുറഞ്ഞത് 20 മുതൽ 30 വരെ ഉണക്കമുന്തിരി കഴിക്കുക. കുതിർത്ത ഉണക്കമുന്തിരി എന്നും രാവിലെ വെറുംവയറ്റിൽ കഴിക്കുന്നത് ഗ്യാസ്, അസിഡിറ്റി തുടങ്ങിയ പ്രശ്‌നങ്ങളിൽ നിന്ന് പെട്ടെന്ന് ആശ്വാസം നൽകും. ഉണക്കമുന്തിരിയിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ ദഹനപ്രശ്‌നത്തെ ഇല്ലാതാക്കുന്നു. നിങ്ങളുടെ ദഹനവ്യവസ്ഥയെ നന്നാക്കാനും ഇത് സഹായിക്കുന്നു.