വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

ജനറൽ

ജനറൽ

പല്ലുവേദന മറ്റു രോഗങ്ങളുടെയും ലക്ഷണമാവാം

പല്ലുവേദന ഒരു തവണ അനുഭവിച്ചിട്ടുള്ളർ അതു മറക്കില്ല. മെഡിക്കൽ സ്റ്റോറിൽ നിന്നു വാങ്ങുന്ന മരുന്നുകൾ കഴിച്ചാൽ താത്കാലിക ശമനം ലഭിക്കും. എങ്കിലും വേദനയ്ക്കു ശാശ്വതമായ പരിഹാരം ലഭിക്കണമെങ്കിൽ കൃത്യമായ പരിശോധനയും ചികിത്സയും ആവശ്യമാണ്. സ്വയംചികിത്സയുടെ അപകടങ്ങൾ വേദന ഉണ്ടാകുന്പോൾ വേദന സംഹാരികൾ ഡോക്ടറുടെ നിർദ്ദേശമില്ലാതെ അമിതമായി കഴിക്കുകയും പോടിനുള്ളിൽ വേദനകുറയ്ക്കാൻ കൈയിൽ കിട്ടുന്നത് വയ്ക്കുകയും (ഉദാ: മണ്ണെണ്ണ, പെട്രോൾ പഞ്ഞിയിൽ മുക്കി വയ്ക്കുന്നത്, സിഗററ്റിന്‍റെ ചുക്കാ, പുകയില, മറ്റ് കെമിക്കൽസ്) ചെയ്യുന്നത് പോടുവന്ന പല്ല് പൂർണമായും ദ്രവിച്ചു പോകുന്നതിനും പല്ലിനുള്ളിലെ രക്തക്കുഴലുകൾ വഴി ഇത് രക്തക്കുഴലുകളിൽ പ്രവേശിക്കുന്നതിനും കാരണമാകും. പല്ലുവേദന ഉണ്ടായാൽ ഒരു ഡോക്ടറുടെ സഹായം ഉടൻ ലഭ്യമാക്കണം. വേദനയുടെ കാരണം പരിശോധനയിൽ കൂടി കണ്ടുപിടിച്ച് കൃത്യമായ ചികിത്സ നൽകി പരിഹരിക്കാനാവും. മറ്റു രോഗങ്ങളുടെയും സൂചനയാവാം ദന്ത,മോണ രോഗങ്ങൾ, വേദനകൾ മറ്റുപല രോഗങ്ങളുടെയും സൂചനയാകാം. 1. കീഴ്ത്താടിയുടെ എല്ലിന് ഉണ്ടാകുന്ന വേദന ഹൃദ്രോഗത്തിന്‍റെ ഒരു സൂചനയായി കാണുന്നു. 2. ഒാറൽ കാൻസർ, ട്യൂമർ, സിസ്റ്റ് എന്നീ അവസ്ഥകൾ ഉള്ളപ്പോൾ മരവിപ്പോ, വേദനയോ ആയി മുകൾമോണയിലോ, കീഴ്ത്താടിയിലോ അനുഭവപ്പെടാം. 3. രക്താർബുദം (ലുക്കീമിയ)- മോണയിൽ നിന്നുള്ള അമിതമായി രക്തവരവ് ഒരു സൂചനയായി കണക്കാക്കുന്നു. 4. സൈനസൈറ്റീസ് ഉള്ളപ്പോൾ മുകൾമോണയിലെഅണപ്പല്ലുകൾക്ക് വേദന അനുഭവപ്പെടും. 5.പല്ലുകൾ എല്ലിൽ നിന്നു പുറത്തുവരാതിരിക്കുന്ന ഇംപാക്ടഡ് ടൂത്ത് എന്ന അവസ്ഥയിൽ വേദന പലയിടങ്ങളിലായി അനുഭവപ്പെടും. 6. ചെവിയിലും കണ്ണിലും മോണയുടെ പലഭാഗങ്ങളിലും അനുഭവപ്പെടുന്ന ഇത്തരത്തിൽ ഉള്ള വേദന കണ്ടുപിടിക്കാൻ എക്സ് റേ പരിശോധന വഴി സാധിക്കുന്നു. ട്രെജെമിനൽ ന്യൂറാൾജിയ എന്ന പ്രശ്നത്തിനും മുഖത്തിന്‍റെ ഏതുഭാഗത്തും വേദന ഉണ്ടാകാം. പല്ലുസംബന്ധമായ വേദനയായി തോന്നുന്ന ഇത്തരത്തിലുള്ള വേദന ഞരന്പുകളുടെ പ്രശ്നമാണ്. സൂയിസൈഡ് ഡിസീസ് എന്നാണ് ഈ രോഗാവസ്ഥയ്ക്കു പറയുന്നത്. വേദന സഹിക്കാൻ കഴിയാതെ പരിഹാരം ഇല്ല എന്നു തോന്നുന്ന സമയത്ത് ആത്മഹത്യാചിന്തയിലേക്കു വരെ വഴി തെളിക്കുന്നു. ചികിത്സകൾ നടത്തി ഇതിന്‍റെ വേദന പരിഹരിക്കാവുന്നതാണ്. 7. ഉമിനീരിന്‍റെ കുറവു കാരണം ഉണ്ടാകുന്ന സിറോസ്റ്റോമിയ എന്ന രോഗാവസ്ഥ ദന്തമോണജന്യ രോഗമായി തെറ്റിദ്ധരിക്കപ്പെടാറുണ്ട്. ഈ സമയത്ത് വായ്ക്കുള്ളിൽ പുകച്ചിൽ അനുഭവപ്പെടും. വായ്ക്കുള്ളിലെ ഉമിനീരിനുള്ള പ്രാധാന്യം ഇത് കുറയുന്പോൾ മാത്രമേ നമുക്കു മനസിലാകു. പലകാരണങ്ങൾ ഇതിന് ഉണ്ടെങ്കിലും ചില പ്രധാനപ്പെട്ട കാരണങ്ങൾ – * ഉമിനീർ ഗ്രന്ഥികളുടെ പ്രവർത്തനശേഷിക്കുറവ്. *ഉമിനീർഗ്രന്ഥിയിലെ ട്യൂബിനുള്ളിലെ തടസം *.ഉമിനീർ ഗ്രന്ഥിയിലെ ട്യൂമർ കാൻസർ * റേഡിയേഷൻ മൂലം*വെള്ളം കുടിക്കുന്നതിന്‍റെ കുറവു മൂലം * പ്രമേഹം ഉള്ളപ്പോൾ. 8.ചില മരുന്നുകളുടെ ഉപയോഗത്തിൽ ഉമിനീരിന്‍റെ കുറവ് പോടുകൾ കൂടുതലായി ഉണ്ടാകാനും മോണരോഗങ്ങൾക്കുമുള്ളസാധ്യത കൂട്ടുന്നു. ദഹനത്തിനും ഉമിനീരിന്‍റെ സാന്നിധ്യം വളരെ പ്രാധാന്യം ഉള്ളതാണ്. ഈ കാരണങ്ങളാൽ ഉണ്ടാകുന്ന പല്ലുവേദനയെ സ്വന്തമായി മരുന്നുകളും മറ്റു പ്രയോഗങ്ങളും വഴി ഇല്ലാതെയാക്കിയാൽ മറ്റ് അസുഖങ്ങളുടെ സാന്നിധ്യം കണ്ടുപിടിക്കാനുള്ള സൂചനയാണ് ഇല്ലാതാകുന്നത്. പല്ലുവേദന ഉണ്ടായാൽ വേദന സംഹാരികൾ കഴിച്ച് തത്്കാല വേദന ഒഴിവാക്കി ഏറ്റവും അടുത്ത സമയം ഒരു ഡോക്ടറെ കാണണം. 100% ദന്തജന്യമായ വേദന ആണ് ഇത് എങ്കിൽ പല്ലിന്‍റെ ചികിത്സ ചെയ്താൽ ഇത് പൂർണമായും മാറുന്നതാണ്.

ജനറൽ

സുഗന്ധം പരത്തുന്ന റോസ് പാർക്കിൽ ഉല്ലസിക്കാം; കുമളിക്കു പോരേ..

റോസ് പാർക്ക് ആകെ സുഗന്ധമയമാണ്. തേൻമധുരമുള്ള ചക്കയും മാങ്ങയും ഇവിടെ സുലഭം. ഇപ്പോൾ മാവും പ്ലാവും നിറയെ പൂത്തിരിക്കുന്നു. ഡ്രാഗണ്‍ ഫ്രൂട്ട്, ഓറഞ്ച് അടക്കം നിരവധി ഫലവൃക്ഷാദികൾ. ഒൗഷധ സസ്യങ്ങളുടെ നീണ്ട നിരതന്നെ പാർക്കിലുണ്ട്. കണ്ണും മനസും നിറയ്ക്കാൻ അൻപതിൽപരം അപൂർവയിനം റോസാച്ചെടികൾ പൂവിട്ടുനിൽക്കുന്നു. പ്രകൃതിയുടെയും വിജ്ഞാനത്തിന്‍റെയും കൂടാരമാണ് കുമളി അട്ടപ്പള്ളം റോഡിലുള്ള റോസ് പാർക്ക്. ഉല്ലാസ പരിപാടികൾ എല്ലാംതന്നെ ശബ്ദരഹിതമാണ്. പ്രകൃതിയെ അലോസരപ്പെടുത്താതെയുള്ള ഉല്ലാസങ്ങൾ. കല്യാണ ഫോട്ടോകൾ പകർത്താൻ സംസ്ഥാനത്തിനകത്തുനിന്നും അന്യസംസ്ഥാനങ്ങളിൽനിന്നും നിരവധി സംഘങ്ങൾ ഇവിടെയെത്തുണ്ട്. സ്കൈ സൈക്കിൾ, ബർമാ ബ്രിഡ്ജ്, സിപ് ലൈൻ, മൾട്ടിവൈൻ, വാലിക്രോസിംഗ്, കയാക്കിംഗ്, ബഞ്ച് ട്രംപോളിൻ, പെഡൽ ബോട്ടിംഗ്, ആർച്ചറി, ഷൂട്ടിംഗ്, ബാഡ്മിന്‍റണ്‍, ബാസ്കറ്റ്ബോൾ, ഫുട്ബോൾ, സ്കിപ്പിംഗ് തുടങ്ങി ഒട്ടനവധി വിനോദോപാധികൾ പാർക്കിലുണ്ട്. അല്ലി ആന്പൽ അടക്കം വിവിധതരം ആന്പലുകൾ, താമരകൾ, മരുഭൂമിയിൽ കാണുന്ന ക്യാറ്റസ് ചെടികൾ, ഹോൾട്ടികൾച്ചർ നഴ്സറി എന്നിവയുടെ ശേഖരവും ഇവിടുണ്ട്. ബാംഗളൂർ, ഹൈദരാബാദ്, തൃശൂർ മണ്ണുത്തി എന്നിവിടങ്ങളിൽനിന്നാണ് അപൂർവയിനം ചെടികളും ഫലവൃക്ഷങ്ങളും എത്തിയത്. പാർക്കിലെ തോട്ടിൽ തിമിർക്കുന്ന നിരവധി അലങ്കാരമീനുകൾ, കാലുകൊണ്ട് പഴമക്കാർ മരച്ചക്രം ചവുട്ടി പാടത്തേക്കു വെള്ളം കയറ്റുന്ന മരച്ചക്രവും നെൽപ്പാടവും ഇവിടുണ്ട്. പത്തേക്കർ സ്ഥലത്താണ് പാർക്കുള്ളത്. പാർക്കിനോടുചേർന്നു വിശാലമായ ഏലത്തോട്ടം. ഏലം റാണിയെ തൊട്ടറിയാൻ സഞ്ചാരികളുടെ തിരക്കാണ്. പ്രമുഖ വ്യാപാരിയും പ്ലാന്‍ററുമായ കുമളി വെട്ടൂണിക്കൽ സണ്ണിയുടെ ഭാവനയിൽ വിരിഞ്ഞതാണ് പാർക്ക്. പേരക്കുട്ടിയുടെ പേരാണ് സണ്ണി പാർക്കിനു നൽകിയത്. സണ്ണിയാണ് പാർക്കിന്‍റെ മാനേജിംഗ് ഡയറക്ടർ. അട്ടപ്പള്ളം കളപ്പുരയ്ക്കൽ സജി മേൽനോട്ടവുമായി സദാസമയവും പാർക്കിലുണ്ട്. ആധുനിക റസ്റ്ററന്‍റും ഇവിടെ തുടങ്ങാനുള്ള ഒരുക്കത്തിലാണ് അധികൃതർ. കുമളിയിലെത്തുന്ന സഞ്ചാരികളെയും ആകർഷിക്കുകയാണ് റോസ് പാർക്ക്.

ജനറൽ

മത്തങ്ങ കൊണ്ട് ഒരു അടിപൊളി പായസം ഈസിയായി തയ്യാറാക്കാം

മത്തങ്ങ കൊണ്ട് നമ്മൾ പലതരം കറികൾ തയ്യാറാക്കാറുണ്ട് . എന്നാൽ ഇന്ന് മത്തങ്ങ കൊണ്ട് ഒരു പായസം തയ്യാറാക്കിയാലോ? വളരെ എളുപ്പം തയ്യാറാക്കാവുന്ന ഒന്നാണ് മത്തങ്ങ പായസം മത്തങ്ങ പായസത്തിന് ആവശ്യമായ ചേരുവകൾ   3.1 തേങ്ങയുടെ ഒന്നാം പാലും രണ്ടാം പാലും 4.നെയ്യ് 50 ഗ്രാം 5.തേങ്ങാ കൊത്ത് 3 ടീസ്പൂൺ 6.അണ്ടിപ്പരിപ്പ് ,മുന്തിരി ആവശ്യത്തിന് തയ്യാറാക്കുന്ന വിധം… നന്നായി പഴുത്ത മത്തൻ തൊലി കളഞ്ഞ ശേഷം കുരു നീക്കി കഷണങ്ങളാക്കുക. ഒരു പാത്രത്തിലിട്ട് അല്പം വെള്ളം ഒഴിച്ച് നന്നായി വേവിച്ചെടുക്കുക. വെന്ത ശേഷം ഒരു തവി കൊണ്ട് ഉടച്ചെടുക്കുക. ഒരു പാൻ അടുപ്പത് വച്ച് ചൂടാക്കി അതിലേക്ക് അല്പം നെയ്യ് ഒഴിക്കുക. ഇതിൽ തേങ്ങാ കൊത്തും അണ്ടിപരിപ്പും മുന്തിരിയും വറുത്തു കോരുക. ഇനി പാനിലേക്ക് ഉടച്ചു വച്ച മത്തൻ ചേർക്കുക. അല്പം കൂടി നെയ്യ് ചേർത്ത് ഇളക്കുക . ഈ സമയം ശർക്കര അല്പം വെള്ളം ചേർത്ത് ഉരുക്കുക. ശേഷം ഉടച്ച മത്തനിലേക്ക് ശർക്കര പാനി ചേർക്കുക. 2 മിനിറ്റ് നന്നായി ഇളക്കുക ശേഷം രണ്ടാം പാല് ചേർത്ത് നന്നായി കുറുകുന്നത് വരെ തിളപിപ്പിക്കുക. ശേഷം ഒന്നാം പാല് ചേർത്തിളക്കി വാങ്ങുക. ഒരു നുള്ള് ഉപ്പും കൂടിചേർക്കുക. ശേഷം വറുത്ത് വച്ചവയും ചേർക്കുക. കൊതിയൂറും മത്തങ്ങ പായസം തയ്യാറായി….

ജനറൽ

ബീറ്റ്റൂട്ട് കൊണ്ട് ഒരു അടിപൊളി ചമ്മന്തി തയ്യാറാക്കാം

ബീറ്റ്റൂട്ട് ചമ്മന്തിക്ക് ആവശ്യമായ ചേരുവകൾ ബീറ്റ്റൂട്ട് 1 എണ്ണം (ചെറുത്‌) പച്ചമുളക് 2 എണ്ണം ഉണക്കമുളക് 1 എണ്ണം വെളുത്തുള്ളി 5 to 7 അല്ലി പിഴിപുളി വെളിച്ചെണ്ണ ടീസ്പൂൺ കറിവേപ്പില ആവശ്യത്തിന് മഞ്ഞൾ പൊടി കാൽ ടീസ്പൂൺ പഞ്ചസാര 1/4 ടീസ്പൂൺ ഉപ്പ് ആവശ്യത്തിന് കായപൊടി ആവശ്യത്തിന് തയ്യാറാക്കുന്ന വിധം ആദ്യം ബീറ്റ്റൂട്ട് അരിഞ്ഞെടുക്കണം. ഒരു പാനിൽ വെളിച്ചെണ്ണ ചൂടാക്കി അതിലേക്ക് ബീറ്റ്‌റൂട്ടും വെളുത്തുള്ളി, പച്ചമുളക്, ഉണക്കമുളക് എല്ലാം ചേർത്തു ഒന്നു വഴറ്റുക. അതിലേക്കു കുറച്ചു കറിവേപ്പില കൂടെ ചേർത്ത്ഇളക്കുക. ശേഷം കുറച്ചു മഞ്ഞൾ പൊടി ചേർക്കുക, പിന്നെ അതിലേക്ക് ഒരു 1/4 tsp പഞ്ചസാരയും ആവശ്യത്തിന് ഉപ്പും ചേർത്തു ഇളക്കുക. പിന്നീട് അത് ഒന്നു തണുത്തിട്ട് പുളി കൂടെ ചേർത്തു ഒന്നു അരച്ച് എടുക്കുക. നമ്മൾ വ‍ഴറ്റിയ വെളിച്ചെണ്ണ ബാക്കി വന്നതിൽ കുറച്ചു കടുക് ഇട്ടു പൊട്ടിക്കുക, കുറച്ചു കറിവേപ്പിലയും കുറച്ചു ഉഴുന്നും കുറച്ചു പരിപ്പും കൂടെ ചേർത്തു മൂപ്പിച്ച് അതിലേക്കു അരച്ച് വച്ചിരിക്കുന്നതും കൂടെ ചേർത്തു ഇളക്കി കുറച്ചു കായപൊടി കൂടെ ചേർത്ത് ഇളക്കി നല്ല ചൂടുള്ള ചോറിന്റെ കൂടെ കഴിച്ചു നോക്കൂ…

ജനറൽ

കഴിക്കുന്നതിനുമുമ്പ് ഏത് നിറത്തിലുള്ള ആപ്പിളാണ് ശരീരത്തിന് കൂടുതൽ ഗുണങ്ങൾ നൽകുന്നതെന്ന് അറിയുക

വിപണിയിൽ വ്യത്യസ്ത നിറങ്ങളിലുള്ള ആപ്പിൾ നിങ്ങൾ കണ്ടിട്ടുണ്ടാകണം. പച്ച, ചുവപ്പ്, ഇളം മഞ്ഞ എന്നിവയെല്ലാം ആപ്പിളിന്റെ വ്യത്യസ്ത നിറങ്ങളാണ്. ആപ്പിൾ കഴിക്കുന്നതിന്റെ പല ഗുണങ്ങളും നിങ്ങൾ കേട്ടിട്ടുണ്ടാകും. എന്നാൽ ആപ്പിളുമായി ബന്ധപ്പെട്ട രസകരമായ ഒരു കാര്യം നിങ്ങൾക്ക് അറിയില്ലായിരിക്കാം. പഴങ്ങളിൽ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്നത് ആപ്പിളാണ്. എല്ലാ പ്രായത്തിലുമുള്ള ആളുകൾക്ക് അതിന്റെ ഉപഭോഗം പ്രയോജനപ്പെടുത്തുന്നു. എന്നിരുന്നാലും മിക്ക ആളുകളും ചുവന്ന നിറമുള്ള ആപ്പിൾ മാത്രമേ കഴിക്കൂ. എന്നാൽ മഞ്ഞയും പച്ചയും നിറങ്ങളിലുള്ള ആപ്പിളും ആരോഗ്യത്തിന്റെ കാര്യത്തിൽ ഏറെ ഗുണം ചെയ്യുമെന്ന് നിങ്ങളോട് പറയാം. മൂന്ന് നിറങ്ങളിലുള്ള ആപ്പിൾ കഴിക്കുന്നതിന്റെ ഗുണങ്ങൾ ഇന്ന് പറയും. ചുവന്ന ആപ്പിൾ ചുവന്ന നിറമുള്ള ആപ്പിളിൽ ഏറ്റവും കൂടുതൽ ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ടെന്ന് നമുക്ക് പറയാം. ചുവന്ന നിറമുള്ള ആപ്പിളാണ് മിക്കവരും കഴിക്കുന്നത്. അതായത്, വരുന്ന എല്ലാ കളർ ആപ്പിളുകളിലും ഏറ്റവും കൂടുതൽ ആന്റിഓക്‌സിഡന്റുകൾ ചുവന്ന നിറമുള്ള ആപ്പിളിലാണ്. പ്രായം ചെറുപ്പമായി കാണണമെങ്കിൽ ചുവന്ന നിറമുള്ള ആപ്പിൾ കഴിക്കുക. പ്രായമാകാത്ത പഴമായും ഇതിനെ കണക്കാക്കുന്നു. മഞ്ഞ ആപ്പിൾ മഞ്ഞ നിറത്തിലുള്ള ആപ്പിളിൽ മതിയായ അളവിൽ കരോട്ടിനോയിഡുകൾ, പൊട്ടാസ്യം, ഇരുമ്പ്, സിങ്ക് എന്നിവ കാണപ്പെടുന്നു. മഞ്ഞ നിറമുള്ള ആപ്പിളിന്റെ തൊലി വളരെ ഗുണം ചെയ്യും. മഞ്ഞ നിറം കാരണം ഇതിനെ ഗോൾഡൻ ആപ്പിൾ എന്നും വിളിക്കുന്നു. മഞ്ഞ നിറത്തിലുള്ള ആപ്പിൾ ഒരു ബ്യൂട്ടി ടോണിക്ക് ആയി പ്രവർത്തിക്കുന്നു. ഇതിന്റെ ഉപയോഗം നിങ്ങളുടെ ചർമ്മം, മുടി, നഖം എന്നിവയുടെ തിളക്കം വർദ്ധിപ്പിക്കുന്നു. നിങ്ങളുടെ ദൈനംദിന ഭക്ഷണത്തിൽ ഇത് ഉൾപ്പെടുത്തണം. പച്ച ആപ്പിൾ ക്വെർസെറ്റിൻ എന്ന മൂലകം പച്ച നിറത്തിലുള്ള ആപ്പിളിൽ കാണപ്പെടുന്നു. മാനസികാരോഗ്യം ശക്തിപ്പെടുത്തുന്നതിന് പച്ച നിറമുള്ള ആപ്പിൾ വളരെ നല്ലതായി കണക്കാക്കപ്പെടുന്നു. എന്നിരുന്നാലും മഞ്ഞ ആപ്പിൾ മാനസികാരോഗ്യത്തിനും വളരെ ഗുണം ചെയ്യും. അൽഷിമേഴ്സ് രോഗമുള്ളവർ പച്ച ആപ്പിൾ പതിവായി കഴിക്കണം.

ജനറൽ

പേരിനോട് നീതി പുലർത്തി വിചിത്രം ട്രെയിലർ; ചിത്രം ഒക്ടോബര്‍ 14ന് തിയറ്ററുകളില്‍

മലയാളി പ്രേക്ഷകരുടെ പ്രിയ താരം ഷൈന്‍ ടോം ചാക്കോ നായകനാകുന്ന വിചിത്രം ഒക്ടോബര്‍ പതിനാലിന് തിയറ്ററുകളിലെത്തുവാനുള്ള തയാറെടുപ്പിലാണ്. പേരുകൊണ്ടും പോസ്റ്ററിന്റെ പ്രത്യേകതകള്‍ കൊണ്ടും ശ്രദ്ധേയമായ ചിത്രമാണ് വിചിത്രം. അച്ചു വിജയനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇപ്പോഴിതാ പേരിനോട് നീതി പുലർത്തി ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങിയിരിക്കുകയാണ്. പ്രമേയം കൊണ്ടും അവതരണം കൊണ്ടും തീർത്തും വ്യത്യസ്ഥമായ ഒരു ചിത്രമായിരിക്കും വിചിത്രമെന്ന് ട്രെയിലർ സൂചന നൽകുന്നുണ്ട്. ജോയ് മൂവി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോക്ടര്‍ അജിത് ജോയും അച്ചു വിജയനും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ലാല്‍, ബാലു വര്‍ഗീസ്, ജോളി ചിറയത്ത്, കനി കുസൃതി, കേതകി നാരായണ്‍ തുടങ്ങി നിരവധി പേര്‍ ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. നിഖില്‍ രവീന്ദ്രനാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. അര്‍ജുന്‍ ബാലകൃഷ്ണനാണ് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. ജുബൈർ മുഹമ്മദ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നു. ദീപക് പരമേശ്വരനാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍. അച്ചു വിജയന്‍ തന്നെയാണ് ചിത്രം എഡിറ്റ് ചെയ്യുന്നത്. സൂരജ് രാജ് കോ ഡയറക്ടറായും ആര്‍ അരവിന്ദന്‍ ക്രിയേറ്റീവ് ഡയറക്ടറായും പ്രവര്‍ത്തിക്കുന്നു. സുരേഷ് പ്ലാച്ചിമട മേക്കപ്പും ദിവ്യ ജോബി കോസ്റ്റ്യൂമും കൈകാര്യം ചെയ്തിരിക്കുന്നു. ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍- ഉമേഷ് രാധാകൃഷ്ണന്‍, സൗണ്ട് ഡിസൈന്‍- വിഷ്ണു ഗോവിന്ദ് ശ്രീ ശങ്കര്‍, സ്റ്റില്‍- രോഹിത് കെ സുരേഷ്, വിഎഫ്എക്സ് സൂപ്പര്‍ വൈസര്‍- ബോബി രാജന്‍, പി ആര്‍ ഒ ആതിര ദില്‍ജിത്ത്, ഡിസൈന്‍- അനസ് റഷാദ് ആന്‍ഡ് ശ്രീകുമാര്‍ സുപ്രസന്നന്‍, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് അനൂപ് സുന്ദരന്‍ എന്നിവരാണ് മറ്റ് അണിയറപ്രവര്‍ത്തകര്‍.

ജനറൽ

പാല്‍തു ജാന്‍വര്‍' ഇനി ഒടിടിയില്‍; റിലീസ് തീയതി പ്രഖ്യാപിച്ചു

ഓണം റിലീസ് ആയി എത്തി പ്രേക്ഷകശ്രദ്ധ നേടിയ ചിത്രമായിരുന്നു പാല്‍തു ജാന്‍വര്‍. ഭാവന സ്റ്റുഡിയോസിന്‍റെ ബാനറില്‍ ദിലീഷ് പോത്തന്‍, ശ്യാം പുഷ്കരന്‍, ഫഹദ് ഫാസില്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച ചിത്രം ഇപ്പോഴിതാ ഒടിടി റിലീസിന് ഒരുങ്ങുകയാണ്. ഡിസ്‍നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ എത്തുന്ന ചിത്രത്തിന്‍റെ സ്ട്രീമിംഗ് ഒക്ടോബര്‍ 14 ന് ആരംഭിക്കും. സെപ്റ്റംബര്‍ 2 ന് ആയിരുന്നു ചിത്രത്തിന്‍റെ തിയറ്റര്‍ റിലീസ്. ബേസില്‍ ജോസഫ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രം സംവിധാനം ചെയ്‍തത് നവാഗതനായ സംഗീത് പി രാജന്‍ ആണ്. ചിത്രത്തിന്‍റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത് വിനോയ് തോമസ്, അനീഷ് അഞ്ജലി എന്നിവര്‍ ചേര്‍ന്നാണ്. അമല്‍ നീരദിനും മിഥുന്‍ മാനുവല്‍ തോമസിനുമൊപ്പം പ്രവര്‍ത്തിച്ച പരിചയവുമായാണ് സംഗീത് പി രാജന്‍ ആദ്യ ചിത്രം ഒരുക്കിയത്. ഇന്ദ്രന്‍സ്, ജോണി ആന്‍റണി, ദിലീഷ് പോത്തന്‍, ശ്രുതി സുരേഷ്, ജയ കുറുപ്പ്, ആതിര ഹരികുമാര്‍, തങ്കം മോഹന്‍, സ്റ്റെഫി സണ്ണി, വിജയകുമാര്‍, കിരണ്‍ പീതാംബരന്‍, സിബി തോമസ്, ജോജി ജോണ്‍ എന്നിവര്‍ക്കൊപ്പം മോളിക്കുട്ടി എന്ന പശുവും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നു. രണദിവെയാണ് ഛായാഗ്രഹണം. സംഗീതം ജസ്റ്റിന്‍ വര്‍ഗീസ്. ജോജിയുടെയും സംഗീത സംവിധാനം ജസ്റ്റിന്‍ ആയിരുന്നു. കലാസംവിധാനം ഗോകുല്‍ ദാസ്, എഡിറ്റിംഗ് കിരണ്‍ ദാസ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് ബെന്നി കട്ടപ്പന, ജോസ് വിജയ്, ചീഫ് അസോസിയേറ്റ് ഡയറക്ടേഴ്സ് രോഹിത്ത്, ചന്ദ്രശേഖര്‍, സ്റ്റില്‍സ് ഷിജിന്‍ പി രാജ്, സൌണ്ട് ഡിസൈന്‍ നിഥിന്‍ ലൂക്കോസ്, വസ്ത്രാലങ്കാരം മഷര്‍ ഹംസ, മേക്കപ്പ് റോണക്സ് സേവ്യര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബിനു മണമ്പൂര്‍, വിഷ്വല്‍ എഫക്റ്റ്സ് എഗ്ഗ്‍വൈറ്റ് വിഎഫ്എക്സ്, ടൈറ്റില്‍ ഡിസൈന്‍ എല്‍വിന്‍ ചാര്‍ലി, പബ്ലിസിറ്റി ഡിസൈന്‍ യെല്ലോ ടൂത്ത്സ്. ഈ വര്‍ഷത്തെ ആദ്യ ഓണം റിലീസ് ആയിരുന്നു പാല്‍തു ജാന്‍വര്‍.

ജനറൽ

രുചികരമായ പെപ്പെർ ചിക്കൻ തയ്യാറാക്കാം

ചിക്കന്‍ – 1 kg കുരുമുളകുപൊടി – 2¼ ടേബിള്‍സ്പൂണ്‍ നാരങ്ങാനീര് – 1 ടേബിള്‍സ്പൂണ്‍ സവാള – 3 എണ്ണം തക്കാളി – 1 എണ്ണം ഇഞ്ചി – 2 ഇഞ്ച്‌ കഷണം വെളുത്തുള്ളി – 6 അല്ലി കറിവേപ്പില – 2 ഇതള്‍ മല്ലിപൊടി – 1 ടേബിള്‍സ്പൂണ്‍ മഞ്ഞള്‍പൊടി – ½ ടീസ്പൂണ്‍ ഗരംമസാല – 1 ടീസ്പൂണ്‍ വെളിച്ചെണ്ണ – 3 ടേബിള്‍സ്പൂണ്‍ വെള്ളം – ½ കപ്പ്‌ ഉപ്പ് – ആവശ്യത്തിന് തയ്യാറാക്കുന്ന വിധം കോഴിയിറച്ചി ഇടത്തരം വലുപ്പത്തിൽ കഷ്ണങ്ങൾ ആക്കിയ ശേഷം കഴുകി വൃത്തിയാക്കുക. കുരുമുളകുപൊടി (2 ടേബിള്‍സ്പൂണ്‍), മഞ്ഞള്‍പൊടി (½ ടീസ്പൂണ്‍), നാരങ്ങാനീര്, ഉപ്പ് എന്നിവ നന്നായി യോജിപ്പിച്ച് കോഴിയിറച്ചിയില്‍ പുരട്ടി കുറഞ്ഞത്‌ ½ മണിക്കൂര്‍ വയ്ക്കുക. സവാള, തക്കാളി, ഇഞ്ചി, വെളുത്തുള്ളി, എന്നിവ ചെറുതായി അരിയുക. പാനില്‍ 3 ടേബിള്‍സ്പൂണ്‍ എണ്ണ ചൂടാക്കി വെളുത്തുള്ളി, ഇഞ്ചി, സവാള, ഉപ്പ് എന്നിവ ഓരോന്നായി ചേര്‍ത്ത് മീഡിയം തീയില്‍ വഴറ്റുക. ഇവ ഗോള്‍ഡന്‍ നിറമാകുമ്പോള്‍ തീ കുറച്ച് മല്ലിപൊടിയും (1 ടേബിള്‍സ്പൂണ്‍), ഗരംമസാലയും (1 ടീസ്പൂണ്‍) ചേര്‍ത്ത് 1 മിനിറ്റ് ഇളക്കുക. ഇതിലേയ്ക്ക് കോഴിയിറച്ചി, കറിവേപ്പില, തക്കാളി, എന്നിവ ചേര്‍ത്ത് 5 മിനിറ്റ് നേരം നല്ല തീയില്‍ ഇടവിട്ട്‌ ഇളക്കുക. പിന്നീട് ½ കപ്പ്‌ വെള്ളം ചേര്‍ത്ത് അടച്ച് വച്ച് വേവിക്കുക. (തിളക്കാന്‍ തുടങ്ങുമ്പോള്‍ തീ കുറയ്ക്കുക) വെന്തതിനുശേഷം അല്പനേരം അടപ്പ് തുറന്ന് വച്ച് ഗ്രേവി കുറുകുന്ന വരെ ഇടവിട്ട് ഇളക്കുക (കരിയാതെ സൂക്ഷിക്കുക). ഇതിലേക്ക് ¼ ടേബിള്‍സ്പൂണ്‍ കുരുമുളകുപൊടി ചേര്‍ത്ത് യോജിപ്പിച്ച് തീ അണയ്ക്കുക.