വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

പ്രാദേശികം

പ്രാദേശികം

കേരള കോൺഗ്രസ് (എം) ജനകീയ യാത്ര ഇന്ന് പിണ്ണാക്കനാട്ട് ആരംഭിക്കും

ഈരാറ്റുപേട്ട : വന്യജീവി ആക്രമണങ്ങൾ തടയാൻ 1972- ലെ കേന്ദ്ര വനം-വന്യജീവി നിയമംഭേദഗതി ചെയ്യണമെന്ന് ആവശ്യപ്പെട്ട് കേരള കോൺഗ്രസ് (എം) ജില്ലാകമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്നും നാളെയുമായി ജനകീയ യാത്ര നടത്തും. കേരളാ കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ. മാണി എം.പി. യുടെയും, പാർട്ടി എം.എൽ.എ. മാരുടെയും നേതൃത്വത്തിൽ 27 ന് ഡൽഹിയിൽ നടക്കുന്ന ധർണ്ണയ്ക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചാണ് ജനകീയ യാത്ര. ജില്ലാ പ്രസിഡന്റ് പ്രൊഫ. ലോപ്പസ് മാത്യു നേതൃത്വം നൽകും. ഇന്ന് വെള്ളി 2.30 ന് പിണ്ണാക്കനാട് ജംഗഷനിൽ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ. യുടെ അദ്ധ്യക്ഷതയിൽ ചെയർമാൻ ജോസ്. കെ. മാണി എം.പി. ജാഥാക്യാപ്റ്റന് പതാക കൈമാറി ഉദ്ഘാടനം ചെയ്യും. തിടനാട്, ഈരാറ്റുപേട്ട, തീക്കോയി, പനച്ചിപ്പാറ എന്നിവിടങ്ങളിൽ പര്യടനം നടത്തി പൂഞ്ഞാർ ടൗണിൽ സമാപിക്കും. സമാപന സമ്മേളനം അഡ്വ. ജോബ് മൈക്കിൾ എം.എൽ.എ. ഉദ്ഘാടനം ചെയ്യും.. 15 ന് കുട്ടിക്കലിൽ യാത്ര ഗവ. ചീഫ് വിപ്പ് എൻ. ജയരാജ് ഉദ്ഘാടനം ചെയ്യും. പാറത്തോട്, മുണ്ടക്കയം, പുഞ്ചവയൽ, പുലിക്കുന്ന്, ഏരുമേലി ടൗൺ, മുക്കൂട്ടുതറ, കണമല, എയ്ഞ്ചൽവാലി, മൂക്കൻപെട്ടി, കുഴിമാവ്, കോരുത്തോട് ടൗൺ, കോരുത്തോട് പള്ളിപ്പടി എന്നിവിടങ്ങളിലെ പര്യടന ത്തിനുശേഷം മടുക്കയിൽ സമാപിക്കും. സമാപനസമ്മേളനം അഡ്വ. പ്രമോദ് നാരായണൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും

പ്രാദേശികം

ഭരണാധികാരികൾ സ്വയം വിമർശനത്തിനു വിധേയരാകണം. സ്വന്തം തെറ്റുകൾ കാണാതെ ഭരണാധികാരികൾ 75 വർഷം മുൻപുള്ളവരെ വിമർശിക്കുന്നു - തുഷാർ ഗാന്ധി

ഈരാറ്റുപേട്ട. : ശക്തമായ നിലപാടുകൾ സ്വീകരിക്കുമ്പോഴും സ്വയം വിമർശനത്തിനു തയ്യാറാവുകയും സമരസരപ്പെടുകയും ചെയ്യുന്ന വലിയ മാതൃകയാണ് സർദാർ വല്ലഭായി പട്ടേൽ രാജ്യത്തിനു നൽകിയത്. ഗാന്ധിജിയുടെ വാക്കുകൾ ജീവിതാവസാനം വരെ പാലിച്ച നേതാവായിരുന്നു അദ്ദേഹം. ഇത്തരം നേതാക്കൻമാരുടെ വലിയ പാരമ്പര്യമാണ് രാജ്യത്തിനുള്ളത്.എന്നാൽ സ്വന്തം തെറ്റുകൾ കാണാതെ രാജ്യത്തിൻ്റെ മഹത്തായ പാരമ്പര്യത്തെ കുറ്റപ്പെടുത്തുന്ന ഭരണാധികാരികളാണ് നമ്മുക്കുള്ളതെന്നും ചരിത്രത്തെ വിമർശിക്കുവാൻ എളുപ്പമാണെന്നും ചരിത്രം സൃഷ്ടിക്കുക ശ്രമകരമാണെന്നും മഹാത്മാഗാന്ധിയുടെ പൗത്രനും ഗ്രന്ഥകാരനുമായ തുഷാർ ഗാന്ധി പറഞ്ഞു. ഗാന്ധിജിയുടെ ഉപ്പുസത്യാഗ്രഹത്തോട് അശയപരമായ വിയോജിപ്പുണ്ടായിരുന്നിട്ടും ഉപ്പുസത്യാഗ്രഹത്തിനു നേതൃത്വം നൽകാൻ പട്ടേൽ തയ്യാറായി പിന്നിട് രാജ്യത്തിൻ്റെ സ്വാതന്ത്ര്യ സമരത്തിൽ ഉപ്പുസത്യാഗ്രഹം നിർണ്ണായക വഴിത്തിരിവായി മാറിയെന്നും തുഷാർ ഗാന്ധി ഓർമ്മിപ്പിച്ചു. അരുവിത്തുറ സെന്റ് ജോർജസ്സ് കോളേജ് പിജി ഡിപ്പാർട്ട്മെൻ്റ് ഓഫ് ഇംഗ്ലീഷും ഐ ക്യു ഏ സി യും ചേർന്ന് സംഘടിപ്പിച്ച  സെമിനാറിൽ സർദാർ വല്ലഭായി പട്ടേലും ഗാന്ധിയും ഗാന്ധിയൻ സത്യാഗ്രഹവും എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. വിദ്യർത്ഥികളുടെ വിവിധ ചോദ്യങ്ങൾക്ക് അദ്ദേഹം മറുപടി നൽകി. കോളേജ് മാനേജർ വെരി റവ ഫാ സെബാസ്റ്റ്യൻ വെട്ടുകല്ലേൽ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കോളേജ് പ്രിൻസിപ്പൽ പ്രൊഫ ഡോ സിബി ജോസഫ്, കോളേജ് ബർസാർ റവ ഫാ ബിജു കുന്നയ്ക്കാട്ട് കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ. ജിലു ആനി ജോൺ, ഐ ക്യു ഏ സി കോഡിനേറ്റർ ഡോ സുമേഷ് ജോർജ് തുടങ്ങിയവർ സംസാരിച്ചു വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നായി നൂറോളം വിദ്യാർത്ഥികൾ ചടങ്ങിൽ പങ്കെടുത്തു.  

പ്രാദേശികം

പഠനോത്സവം സംഘടിപ്പിച്ചു

ഈരാറ്റുപേട്ട ; കുട്ടികളുടെ വിദ്യാലയമികവ്‌ സമൂഹത്തിന് മുമ്പിൽ പങ്കുവെച്ചു കൊണ്ടുള്ള സ്കൂൾ പഠനോത്സവം  കാരക്കാട് MMM UM UP  സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു. പാഠ്യപാഠ്യേതര മേഖലകളിൽ എല്ലാ കുട്ടികൾക്കും അവസരം ഉറപ്പാക്കുംവിധം പഠനനേട്ടങ്ങൾ പങ്കുവെക്കുക എന്ന് ഉദ്ദേശത്തോടുകൂടി ക്ലാസ് മുറി, സ്‌കൂൾ, പൊതുയിടം എന്നിങ്ങനെ മൂന്നുതലങ്ങളിലാണ് പഠനോത്സവം സംഘടിപ്പിച്ചത്.   ക്ലാസ്‌മുറി പഠനത്തിൻ്റെ ഭാഗമായി തയ്യാറാക്കിയ പഠന ഉൽപ്പന്നങ്ങൾ, കുട്ടികളുടെ ശേഖരണം, വിവിധ മേളകളിൽ തയ്യാറാക്കിയ മോഡലുകൾ എന്നിവയുടെ പ്രദർശനവും നടത്തി. ഡിവിഷൻ കൗൺസിലർ സുനിൽകുമാർ ഉദ്ഘാടനം നിർവഹിച്ചു.  പി ടി എ പ്രസിഡണ്ട് ഒ എ ഹാരിസ് അധ്യക്ഷത വഹിച്ച പ്രോഗ്രാമിൽ സ്കൂൾ ഹെഡ്മിസ്ട്രസ് സെമിനാ വി കെ സ്വാഗതം ആശംസിച്ചു.  ഷനീർ മഠത്തിൽ, ഹാരിസ് ഫലാഹി, ഫാത്തിമ ഷമ്മാസ്, ഷഹബാനത്ത്, ബി രേണു എന്നിവർ പ്രോഗ്രാമിൽ ആശംസകൾ അറിയിച്ചു. സന്തോഷ് എം ജോസ്കൃതജ്ഞത രേഖപ്പെടുത്തി

പ്രാദേശികം

കാസ വർഗീയ വിദ്വേഷം പരത്തുന്നു; എസ്.പിക്ക് പരാതി നൽകി മുസ്ലിം യൂത്ത് ലീഗ്

ഈരാറ്റുപേട്ട: സംസ്ഥാനത്ത് മത വിദ്വേഷം പരത്തുന്ന രീതിയിൽ വാർത്തകൾ പ്രചരിപ്പിക്കുന്ന കാസ (ക്രിസ്ത്യൻ അസോസിയേഷൻ അലയൻസ് ഫോർ സോഷ്യൽ ആക്ഷൻ)ക്കെതിരെ ജില്ലാ പോലീസ് മേധാവിക്ക് മുസ്ലിം യൂത്ത് ലീഗ് പരാതി നൽകി. വിദേശ രാജ്യങ്ങളിൽ നടക്കുന്നതാണെന്ന തരത്തിൽ വർഗീയ കലാപങ്ങളുടെയും അക്രമങ്ങളുടെയും ഫോട്ടോകളും വീഡിയോകളും കേരള മാധ്യമങ്ങളിൽ പ്രചരിപ്പിച്ച് മത സൗഹൃദം തകർക്കുന്ന രീതിയിലുള്ള പ്രവർത്തികളാണ് ഈ സംഘടനയുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നതെന്ന് പരാതിയിൽ പറയുന്നു.  നേരത്തെ മുസ്ലിം യൂത്ത് ലീഗ് ഇതിനെതിരെ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ കാസ ഭാരവാഹികൾ പോലീസ് സ്റ്റേഷനിലെത്തി എസ്.എച്ച്.ഒ മുമ്പാകെ സത്യവാങ്‌മൂലം നൽകിയതാണെന്നും എന്നാൽ തുടർച്ചയായി കേരളത്തിൽ മൊത്തം പലഭാഗങ്ങളിലും ഇവർ സംഘടന രൂപീകരിച്ച് മത വിദ്വേഷം നടത്തുന്ന രീതിയിലുള്ള പരാമർശം നടത്തിവരികയാണെന്നും പരാതിയിൽ പറയുന്നു.  മുസ്ലിം യൂത്ത് ലീഗ് ഈരാറ്റുപേട്ട മുനിസിപ്പൽ കമ്മിറ്റി പ്രസിഡന്റ് യഹ്‍യ സലീം, സെക്രട്ടറി മുഹമ്മദ് ഷിഹാബ് എന്നിവരാണ് പരാതി നൽകിയത്.    പരാതിയുടെ രൂപം:  മതവിദ്വേഷം പരത്തുന്ന രീതിയിൽ നവമാധ്യമങ്ങളിൽ നിരന്തരം വാർത്തകൾ നൽകുന്നതും വർഗ്ഗീയ കലാപം ഉണ്ടാക്കുന്ന രീതിയിലും വിവിധ മതങ്ങളെ തമ്മിൽ ഭിന്നിപ്പിക്കുന്ന രീതിയിലും CASA (Christian Association Alliance For Social Action) കണ്ണൂർ ഡിസ്ട്രിക്‌ട് കമ്മറ്റി ഓഫീഷ്യൽ എന്ന ഫെയ്‌സ്‌ ബുക്ക് പേജിൽ വരികയും വിദേശ രാജ്യങ്ങളിൽ നടക്കുന്നതാണെന്ന തരത്തിൽ വർഗീയ കലാപങ്ങളുടെയും അക്രമങ്ങളുടെയും ഫോട്ടോകളും വീഡിയോകളും കേരള മാധ്യമങ്ങളിൽ പ്രചരിപ്പിച്ച് മത സൗഹൃദം തകർക്കുന്ന രീതിയിലുള്ള പ്രവർത്തികളാണ് ഈ സംഘടനയുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നത്. മുൻ കാലങ്ങളിൽ ഇത്തരം പ്രചാരണങ്ങൾ ടി സംഘടന നടത്തിയപ്പോൾ ഇതിനെതിരെ മുസ്ലിം യൂത്ത് ലീഗ് ഈരാറ്റുപേട്ട മുൻസിപ്പൽ കമ്മറ്റി ഈരാറ്റുപേട്ട പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയും ഈ പരാതിയിന്മേൽ അവരെ വിളിപ്പിച്ച് ഇനി ആവർത്തിക്കുകയില്ല എന്ന് CASA സംഘടനയുടെ ഭാരവാഹികൾ ഈരാറ്റുപേട്ട SHO മുമ്പാകെ സത്യവാങ്‌മൂലം നൽകിയതുമാണ്. എന്നാൽ തുടർച്ചയായി കേരളത്തിൽ മൊത്തം പലഭാഗങ്ങളിലും ഇവർ സംഘടന രൂപീകരിച്ച് മത വിദ്വേഷം നടത്തുന്ന രീതിയിലുള്ള പരാമർശം നടത്തിവരികയാണ്. ഇതിനെതിരെ ശക്തമായ നടപടികൾ സ്വീകരിക്കണമെന്നും CASA എന്ന സംഘടനയുടെ കെവിൻ പീറ്റർ എന്ന ആളെ ചോദ്യം ചെയ്യണമെന്നും വിനീതമായി അഭ്യർത്ഥിക്കുന്നു.   

പ്രാദേശികം

ഈരാറ്റുപേട്ടയില്‍ ബ്രൗണ്‍ഷുഗറുമായി അന്യ സംസ്ഥാന തൊഴിലാളി പോലീസ് പിടിയില്‍

ഈരാറ്റുപേട്ട :ബ്രൗണ്‍ഷുഗറുമായി അന്യസംസ്ഥാന തൊഴിലാളിയെ പോലീസ് അറസ്റ്റ് ചെയ്തു. കല്‍ക്കട്ട സ്വദേശിയായ റംകാന്‍ മുബാറക് (36) എന്ന അന്യസംസ്ഥാന തൊഴിലാളിയെയാണ് ഈരാറ്റുപേട്ട പോലീസ് അറസ്റ്റ് ചെയ്തത്. ഈരാറ്റുപേട്ട പോലീസ് മുട്ടം കവല ഭാഗത്ത് നടത്തിയ പരിശോധനയിലാണ് ബ്രൗണ്‍ ഷുഗറുമായി ഇയാളെ പിടികൂടുന്നത്.പരിശോധനയില്‍ ഇയാളുടെ പക്കല്‍ നിന്നും 10 ഗ്രാം ബ്രൗണ്‍ ഷുഗര്‍ പോലീസ് കണ്ടെടുക്കുകയും ചെയ്തു. ജില്ലയിലെ ലഹരിയുപയോഗം തടയുന്നതിനായി ജില്ലാ പോലീസ് മേധാവി ഷാഹുല്‍ ഹമീദ് ഐപിഎസ് രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

പ്രാദേശികം

തുഷാർ ഗാന്ധി 13 ന് അരുവിത്തുറ കോളേജിൽ

ഈരാറ്റുപേട്ട :മഹാത്മാഗാന്ധിയുടെ പൗത്രനും പ്രമുഖ ഗാന്ധിയനും പൊതുപ്രവർത്തകനുമായ തുഷാർ ഗാന്ധി ഈ മാസം 13ന് അരുവിത്തുറ സെൻറ് ജോർജസ്സ് കോളേജിൽ വിദ്യാർത്ഥികളുമായി സംവദിക്കും.വൈക്കം സത്യാഗ്രഹത്തിന്റെയും ഗാന്ധിജിയുടെ കേരള സന്ദർശനത്തിന്റെ നൂറാം വാർഷികത്തി ന്റെയും പശ്ചാത്തലത്തിൽ കോളേജിലെ പിജി റിസർച്ച് ഡിപ്പാർട്ട്മെൻറ് ഓഫ് ഇംഗ്ലീഷ് വിഭാഗം സംഘടിപ്പിക്കുന്ന പ്രത്യേക പരിപാടിയിലാണ് തുഷാർ ഗാന്ധി അതിഥിയായി എത്തുന്നത്.ക്യാമ്പസിൽ തയ്യാറാക്കിയിരിക്കുന്ന ഗാന്ധി പ്രതിമയിൽ അദ്ദേഹം പുഷ്പാർച്ചന നടത്തും. 10.30 തിന് നടക്കുന്ന സമ്മേളനത്തിൽ സർദാർ വല്ലഭായി പട്ടേലും മഹാത്മാഗാന്ധിയും ഗാന്ധിയൻ സത്യാഗ്രഹവും എന്ന വിഷയത്തിൽ അദ്ദേഹം സംസാരിക്കും. കോളേജ് മാനേജർ വെരി റവ ഫാ സെബാസ്റ്റ്യൻ വെട്ടുകല്ലേൽ, കോളേജ് പ്രിൻസിപ്പൽ പ്രൊഫ ഡോ സിബി ജോസഫ്, കോളേജ് ബർസാർ റവ ഫാ ബിജു കുന്നയ്ക്കാട്ട് കോളേജ് വൈസ് പ്രിൻസിപ്പൽ ഡോർ ജിലു ആനി ജോൺ തുടങ്ങിയവർ സംസാരിക്കും

പ്രാദേശികം

പാലായിൽ കഴിഞ്ഞ ദിവസം നടത്തിയ വിദ്വേഷ പ്രസംഗത്തിൽ പിസി ജോർജിനെതിരെ കൂടുതൽ പരാതികൾ

പാലായിൽ കഴിഞ്ഞ ദിവസം നടത്തിയ വിദ്വേഷ പ്രസംഗത്തിൽ പിസി ജോർജിനെതിരെ കൂടുതൽ പരാതികൾ. പി സി ജോർജിനെതിരെ ശക്തമായ നിയമനടപടിയുമായി മുന്നോട്ടുപോകാനാണ് യൂത്ത് ലീഗ് പ്രവർത്തകർ തീരുമാനിച്ചിരിക്കുന്നത്. ഈരാറ്റുപേട്ട യൂത്ത് ലീഗിന് പുറമെ ദിശ സംഘടന അംഗങ്ങളും പൊലീസിൽ പരാതി. ഓൺലൈൻ മുഖേന സംഘടന അംഗം ദിനു വെയിൽ പാലാ പൊലീസ് സ്റ്റേഷനിലേയ്ക്ക് പരാതി നൽകുകയായിരുന്നു. കഴിഞ്ഞമാസം 28-നാണ് പി സി ജോർജിന് ചാനൽ ചർച്ചയിൽ വിദ്വേഷ പരാമർശം നടത്തിയ സംഭവത്തിൽ ജാമ്യം ലഭിച്ചത്. കർശന ഉപാധികളോട് കൂടിയായിരുന്നു ജാമ്യം. സമാനമായ പരാമർശങ്ങൾ ഇനി ഉണ്ടാകരുതെന്ന് കോടതി താക്കീത് നൽകിയിരുന്നു. വീണ്ടും കുറ്റകൃത്യം ആവർത്തിക്കുന്നത് സംഭവത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുകയാണ്. ഇത് തുടരുന്നതിനാൽ പി സി ജോർജിന്റെ ജാമ്യം റദ്ദാക്കണമെന്നാണ് ഉയരുന്ന ആവശ്യം. പൊലീസ് വേണ്ട നടപടികൾ സ്വീകരിച്ചില്ലെങ്കിൽ ഹൈക്കോടതിയെ സമീപിക്കാനാണ് ഈരാറ്റുപേട്ട യൂത്ത് ലീഗ് പ്രവർത്തകരുടെ തീരുമാനം. പി സി ജോർജ് ജാമ്യവ്യവസ്ഥകൾ ലംഘിച്ചു. പരാമർശത്തിൽ പറഞ്ഞിരിക്കുന്ന കണക്കുകൾ വസ്തുതാ വിരുദ്ധമാണെന്നും ശക്തമായ നിയമനടപടി വേണമെന്നും ഈരാറ്റുപേട്ട യൂത്ത് ലീഗ് പ്രവർത്തകർ ആവശ്യപ്പെട്ടു. ലൗജിഹാദിലൂടെ മീനച്ചിൽ താലൂക്കിൽ മാത്രം നാനൂറോളം പെൺകുട്ടികളെ നഷ്ടമായെന്നായിരുന്നു പി സി ജോർജിൻറെ പ്രസ്താവന. ക്രിസ്ത്യാനികൾ അവരുടെ പെൺമക്കളെ ഇരുപത്തിനാല് വയസാകുമ്പോഴേക്ക് വിവാഹം കഴിച്ചയക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രസംഗത്തിന്റെ വീഡിയോയും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ’22, 23 വയസാകുമ്പോൾ പെൺകൊച്ചിനെ കെട്ടിച്ചുവിടണ്ടേ മര്യാദ കാണിക്കണ്ടേ. ക്രിസ്ത്യാനി എന്തിനാണ് ഇരുപത്തിയഞ്ചും മുപ്പതും വയസുവരെ പെൺകുട്ടികളെ കെട്ടിക്കാതെ വയ്ക്കുന്നതെന്നും പി സി ജോർജ് ചോദിച്ചു. ഇന്നലെയും ഒരു കൊച്ച് പോയി. വയസ് 25. ഇന്നലെ രാത്രി ഒൻപതരയ്ക്കാ പോയത്. ഇരുപത്തിയഞ്ച് വയസ് വരെ ആ പെൺകൊച്ചിനെ പിടിച്ചുവെച്ച അപ്പനിട്ട് അടി കൊടുക്കണ്ടേ. എന്താ ആ പെൺകൊച്ചിനെ കെട്ടിക്കാതിരുന്നെ. നമ്മൾ ചർച്ച ചെയ്യേണ്ട പ്രശ്നമാണി’തെന്നും പി സി ജോർജ് പറഞ്ഞിരുന്നു.

പ്രാദേശികം

ഈരാറ്റുപേട്ടയിൽ പുതിയ ബസ് സ്റ്റാന്റ് പണി പൂർത്തിയാകുന്നതുവരെ ബസ്സുകൾക്ക് പുതിയ ഗതാഗത ക്രമീകരണം

1)    ഈരാറ്റുപേട്ട നഗരസഭയിലുളള  മഞ്ചാടിത്തുരുത്ത്,  പ്രൈവറ്റ് ബസ് സ്റ്റാന്റ് പണി പൂർത്തീകരിക്കുന്നതു വരെ താല്ക്കാലികമായി  ബസ് സ്റ്റാന്റായി ഉപയോഗിക്കുവാൻ തീരുമാനിച്ചു.  2)    കാഞ്ഞിരപ്പളളി –തൊടുപുഴ ഭാഗത്ത് നിന്നും വരുന്ന ബസ്സുകൾക്ക് മാത്രമാണ് ടി പ്രദേശത്ത് പാർക്കിംഗിനും, ആളെകയറ്റിയിറക്കുന്നതിനും  അനുവാദം നൽകിയിരിക്കുന്നത്.  3)    കാഞ്ഞിരപ്പളളി ഭാഗത്ത് നിന്നും വരുന്ന ബസ്സുകൾ സി.സി.എം ജംഗ്ഷനിൽ നിന്നും മുഹദ്ദീൻ പളളി കോസ് വേ വഴി മഞ്ചാടിത്തുരുത്തിൽ ആളെ ഇറക്കി പരമാവധി 10 മിനിറ്റ് പാർക്ക് ചെയ്ത് ആളെകയറ്റി മുഹദ്ദീൻ പളളി കോസ് വേ പാലം വഴി കുരിക്കൾ നഗർ ജംഗ്ഷനിൽനിന്നും ഇടത്ത് തിരിഞ്ഞ് കാഞ്ഞിരപ്പളളി റോഡിൽ പ്രവേശിക്കണം.  4)    തൊടുപുഴ ഭാഗത്ത് നിന്നും വരുന്ന ബസ്സുകൾ സെൻട്രൽ ജംഗ്ഷനിൽ  അരുവിത്തുറ പളളി  വഴി സി.സി.എം.ജംഗ്ഷനിൽ നിന്നും മുഹദീൻ പളളി കോസ് വേ വഴി മഞ്ചാടി തുരുത്തിൽ പ്രവേശിച്ച് ആളെ കയറ്റി ഇറക്കി തിരിച്ച് കോസ് വേ, കുരിക്കൾ നഗർ ജംഗ്ഷനിൽ നിന്നും ഇടത്ത് തിരിഞ്ഞ് സെൻട്രൽ ജംഗ്ഷൻ വഴി തൊടുപുഴ ഭാഗത്തോട്ട്  പോകേണ്ടതാണ്. 5)    മഞ്ചാടിത്തുരുത്തിൽ പരമാവധി 10 മിനിറ്റ്  മാത്രമേ വാഹനങ്ങൾക്ക് പാർക്കിംഗ് പാടുളളു. 6)    കുരിക്കൾ ജംഗ്ഷൻ മുതൽ കോസ് വേ പാലം വരെ പൂഞ്ഞാർ റോഡിൽ നിന്നും വാഹനങ്ങൾക്ക്  പ്രവേശനം നിരോധിച്ചിരിക്കുന്നു.  ഈ ഭാഗങ്ങളിൽ ഇരുചക്രവാഹനങ്ങൾ ഉൾപ്പെടെ മുഴുവൻ വാഹനങ്ങളുടെയും പാർക്കിംഗ് നിരോധിച്ചിരിക്കുന്നു. 7)    പാലാ ഭാഗത്തുനിന്നും തീക്കോയി, പൂഞ്ഞാർ ഭാഗത്തേയ്ക്ക് പോകുന്ന ബസുകൾ കുരിക്കൾ നഗർ സ്റ്റോപ്പിന് ശേഷം പി.എം.സി. ഹോസ്പിറ്റലിന് മുൻവശത്ത് ആളെ കയറ്റി ഇറക്കേണ്ടതാണ്.  8)    ബസ്  സ്റ്റാന്റ് കെട്ടിടം പൊളിച്ച്  തീർന്ന് സൈറ്റ്ക്ലിയർ ചെയ്തതിനു ശേഷം  നിലവിൽ ബസ് ഇറങ്ങുന്ന ഭാഗം (വഴി) താല്ക്കാലിക ബസ് സ്റ്റോപ്പായി  ഉപയോഗിക്കുന്നതാണ്.