വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

പ്രാദേശികം

പ്രാദേശികം

*മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി പൂഞ്ഞാർ ഗ്രാമപഞ്ചായത്തിൽ ജി ബിൻ വിതരണം ചെയ്തു

പൂഞ്ഞാർ.മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി പൂഞ്ഞാർ ഗ്രാമപഞ്ചായത്തിലേ ജി ബിൻ വിതരണം പഞ്ചായത്ത് പ്രസിഡന്റ്‌ . ഗീത നോബിൾ ഉദ്ഘാടനം ചെയ്തു . കരാറുകാരായ ഇ -നാട് കോ -ഓപ്പറേറ്റീവ് സൊസൈറ്റിയിൽ നിന്നും ഉദ്യോഗസ്ഥർ ജി ബിൻ ഉപയോഗിക്കേണ്ട രീതി ഗുണഭോക്താക്കൾക്ക് വിശദീകരിച്ചു നൽകി.   ആരോഗ്യ വിദ്യാഭ്യാസ കമ്മിറ്റി ചെയർപേഴ്സൺ ലിസമ്മ സണ്ണി അധ്യക്ഷയായി. ക്ഷേമകാര്യകമ്മിറ്റി ചെയർമാൻ മോഹനൻ നായർ, പഞ്ചായത്തംഗം വിഷ്ണു രാജ് ഗ്രാമപഞ്ചായത്ത് സെക്രട്ടറി, എന്നിവർ സംസാരിച്ചു..    

പ്രാദേശികം

അധ്വാന വർഗ്ഗത്തിൻ്റെ നേർകാഴ്ച്ചകളുമായി അരുവിത്തുറ കോളേജിൽ ഡോക്യുമെൻ്ററികൾ പ്രകാശനം ചെയ്തു

അരുവിത്തുറ :അധ്വാന വർഗ്ഗത്തിൻറെ നേർക്കാഴ്ചകളുമായി അരുവിത്തുറ സെൻറ് ജോർജ് കോളേജ് മാസ് കമ്മ്യൂണിക്കേഷൻ വിഭാഗം പുറത്തിറക്കിയ ഡോക്യുമെൻററികൾ കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ സിബി ജോസഫ് പ്രകാശനം ചെയ്തു.വൈക്കത്തെ കക്കാ വാരൽ തൊഴിലാളികളുടെ ജീവിതാനുഭവങ്ങൾ പങ്കുവെച്ച "പൊഴി" ദി വർക്കിംഗ് ക്ലാസ് ഹീറോസ് എന്ന ഡോക്യുമെൻ്ററിയും വാഗമണ്ണിലെ തെയില തൊഴിലാളികളുടെ ജീവിത കാഴ്ച്ചകൾ പങ്കുവച്ച ലീഫ് ടു കപ്പ് എന്ന ഡോക്യുമെൻ്റെറിയുമാണ് പ്രകാശനം ചെയ്തത്.പ്രകാശന ചടങ്ങിൽ കോളേജ് ബർസാർ റവ ഫാ ബിജു കുന്നയ്ക്കാട്ട് വൈസ് പ്രിൻസിപ്പൽ ഡോ ആനി ജോൺ മാസ് കമ്മ്യൂണിക്കേഷൻ വിഭാഗം മേധാവി ജൂലി ജോൺ തുടങ്ങിയവർ സംസാരിച്ചു.

പ്രാദേശികം

ബിന്ദു സെബാസ്റ്റ്യൻ ഈരാറ്റുപേട്ട ബ്ലോക്ക്‌ പഞ്ചായത്ത്‌ ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ

ഈരാറ്റുപേട്ട: ബ്ലോക്ക്‌ പഞ്ചായത്ത്‌ യു. ഡി. എഫ് ലെ ധാരണയാനുസരിച്ച് ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ആയി മൂന്നിലവ് ഡിവിഷൻ അംഗം ശ്രീമതി. ബിന്ദു സെബാസ്റ്റ്യൻ തെരഞ്ഞടുക്കപ്പെട്ടു.

പ്രാദേശികം

ദക്ഷിണ കേരള ഇസ്‍ലാം മത വിദ്യാഭ്യാസ ബോർഡ് ഈരാറ്റുപേട്ട മേഖല വാർഷിക പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു

ഈരാറ്റുപേട്ട .ദക്ഷിണ കേരള ഇസ് ലാം മത വിദ്യാഭ്യാസ ബോർഡിന്റെ കീഴിലുള്ള മദ്രസകളുടെ2024 -25 അധ്യായന വർഷത്തെ വാർഷിക പരീക്ഷ റിസൾട്ട് പ്രഖ്യാപിച്ചു. ഈരാറ്റുപേട്ട മേഖലയിൽ ഡി കെ എം വി ബോർഡിന്റെ കീഴിലുള്ള 24 മദ്രസകളിൽ നാലാം ക്ലാസ്സിൽ 433 കുട്ടികളും, അഞ്ചാം ക്ലാസിൽ 267 കുട്ടികളും, ആറാം ക്ലാസ്സിൽ230 കുട്ടികളും, ഏഴാംക്ലാസിൽ 64 കുട്ടികളും, എട്ടാം ക്ലാസിൽ 54 കുട്ടികളും പരീക്ഷ എഴുതിനാലാം ക്ലാസ്സിൽ 75.28% അഞ്ചാം ക്ലാസ്സിൽ 100% വും , ആറാം ക്ലാസിൽ 91.73% ,ഏഴാം ക്ലാസിൽ 100% വും, എട്ടാം ക്ലാസിൽ 86.53% വിജയം ഉണ്ടായി നാലാം ക്ലാസ്സിൽ ഫുൾ എ പ്ലസ് വാങ്ങിച്ച കുട്ടികളും മദ്രസയും മുഹമ്മദ് നഹാൻ (ഹിദായത്തുൽ ഇസ്ലാം മദ്രസ തലനാട് ),സറാ ഫാത്തിമ ,ഫഹാന മറിയം, സന ഫാത്തിമ (ബുസ്താനുൽ ഉലൂംപത്താഴപ്പടി),ഫാത്തിമ ഐന, ഫാത്തിമ നസ്റിൻ,അൽഹന അനസ് (മിഫ്താഹുൽ ഉലൂം അറഫ),മിൻഹാ മറിയം (കൗസർ മദ്രസ )അൽഫാ ഹലീൽ (ഹയാത്തുദ്ദീൻ തെക്കേക്കര )ഹാജറ സൈന ,ഫൈഹാ ഫാത്തിമ, ഫരിഹാ (മുനവ്വറുൽ ഇസ്ലാം കടുവാമുഴി )മുഹമ്മദ് അൻവർ, അൻസർ എൻ ആർ , സനാ മോൾ (റഹ്മത്തുൽ ഇസ്ലാം മദ്രസ വാക്കാ പറമ്പ്) അഞ്ചാം ക്ലാസിൽ അനാൻ ഫാത്തിമ (ഹയാത്തുദ്ദീൻ മദ്രസ തെക്കേക്കര )ആറാം ക്ലാസിൽ ഹന്ന ഫാത്തിമ,നുസ്രത്ത്(തബ്ലീഗുൽ ഇസ്ലാം മദ്രസ തേവരുപാറ)അബിയ (താജുൽ ഇസ്ലാം മദ്രസ മറ്റയ്ക്കാട്)ഐഷ റിയാസ്, ഫിദ ഫാത്തിമ (മിഫ്താഹുൽ ഉലൂം അറഫ)സുഫിയാൻ ഫൈസൽ (ഹയാത്തുദ്ദീൻ മദ്രസ തെക്കേക്കര)സുമയ്യ ബിന്ത്നിയാസ് | (അൻസാറുൽ ഇസ്ലാം മദ്രസ മുരിക്കോലി)ഏഴാം ക്ലാസിൽ ആഫിയ അനസ് ( മിഫ്താഹുൽ ഉലൂംസഫാനഗർ)മുഹമ്മദ് റസ്സൽ (ഹിദായത്തുൽ ഇസ്ലാം മദ്രസ തലനാട് )ഷഫ്ന എഎസ് (അൻസാറുൽ ഇസ്ലാം മദ്രസ മുരിക്കോരി )യോഗത്തിൽ മേഖലാ പ്രസിഡണ്ട് നൗഫൽ ബാഖവി അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഹാഷിം അന്നാ സ്വാഗതം പറഞ്ഞു.ഫലപ്രഖ്യാപനം മേഖലപരീക്ഷബോർഡ് കൺവീനർ അർഷദ് ബദ്‌രി നടത്തി.  ജോയിൻ്റ്കൺവീനർ അഷറഫ് മൗലവി നന്ദി പറഞ്ഞു.

പ്രാദേശികം

ബസ് സ്റ്റാൻ്റ് പൊളിക്കൽ ക്രമീകരണങ്ങൾ പാലിക്കണമെന്ന് നഗരസഭ

ഈരാറ്റുപേട്ട . നഗരസഭാ ബസ് സ്റ്റാന്റ് പൊളിച്ചു നീക്കുന്നതുമായി ബന്ധപ്പെട്ട് നഗരസഭ കൗൺസിലിന്റെയും വിവിധ വകുപ്പുതല ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിൽ (ചൊവ്വ) ന് നഗരസഭാ കൗൺസിൽ ഹാളിൽ ചേർന്ന യോഗ തീരുമാനങ്ങൾ 1. ഏറ്റുമാനൂർ - പൂഞ്ഞാർ ഹൈവേയിൽ ബന്ധപ്പെട്ടുവരുന്ന മുനിസിപ്പൽ ബസ് സ്റ്റാന്റ് പൊളിക്കുന്നതുമായി ബന്ധപ്പെട്ട് ഇന്ന് മുതൽ ശനിയാഴ്ച വരെ തടത്തിൽ ജുവലറി ജംഗ്ഷൻ മുതൽ മസാഫി റെഡിമെയ്ഡ് ഷോപ്പ് വരെയുളള റോഡിന്റെ ഇരുവശവുമുളള കച്ചവട സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കരുതെന്നും കാൽനടയാത്രയും വാഹന ഗതാഗതവും ടി ദിവസങ്ങളിൽ രാവിലെ 8 മുതൽ വൈകുന്നേരം 5.00 വരെ നിരോധിച്ചിരിട്ടുള്ളതുമാണ്   2. സെൻട്രൽ ജംഗ്ഷൻ ഭാഗത്തുനിന്നും പൂഞ്ഞാർ,തീക്കോയി ഭാഗത്തേയ്ക്ക് പോകുന്ന ഇരുചക്രവാഹനങ്ങൾ ഉൾപ്പെടെയുളള വാഹനങ്ങൾ കുരിക്കൾ നഗർ ജംഗ്ഷനിൽ നിന്നും മാർക്കറ്റ് റോഡ് വഴിതിരിഞ്ഞ് പോകേണ്ടതാണ്. 3. മാർക്കറ്റ് റോഡിൽ കുരിക്കൾ നഗർ ജംഗ്ഷൻ മുതൽ വിൻമാർട്ട് ജംഗ്ഷൻ വരെയും മുനിസിപ്പൽ റോഡിൽ ബാങ്ക് ജംഗ്ഷൻ മുതൽ കൃഷിഭവൻ വരെയും ഓട്ടോറിക്ഷയുൾപ്പെടെയുളള വാഹന പാർക്കിംഗ് ഈ ദിവസങ്ങളിൽ രാവിലെ 8.മുതൽ 'വൈകുന്നേരം5 .വരെ നിരോധിച്ചിരിക്കുന്നു. 4. മാർക്കറ്റ് റോഡിൽ ഇറക്കിവച്ച് കച്ചവടം ചെയ്തിരുന്ന കച്ചവട സ്ഥാപനങ്ങൾ അനുവദിച്ചിരിക്കുനന ഏരിയയിൽ മാത്രം വില്പന വസ്തുക്കൾ, ബോർഡ് എന്നിവ ഉപയോഗിക്കേണ്ടതാണ്.  യോഗത്തിൽ ചെയർപേഴ്സൺ സുഹ്റ അബ്ദുൽ ഖാദർ ,സബ് കമ്മിറ്റി അംഗങ്ങളായ അൻസർ പുള്ളോലിൽ ,അഡ്വ. മുഹമ്മദ് ഇല്യാസ് ,നാസർ വെള്ളൂപ്പറമ്പിൽ ,അനസ് പാറയിൽ ,എസ് .കെ നൗഫൽ ,വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് സെക്രട്ടറി റ്റി.റ്റി. മാത്യു നഗരസഭ സെക്രട്ടറി നാൻസി വർഗീസ് ,അസിസ്റ്റൻ്റ് എഞ്ചിനീയർ കാവ്യ മനോജ് ,പോലീസ് ,റവന്യു ,മോട്ടോർ വെഹിക്കിൾ ,ഇലക്ട്രിസിറ്റി ബോർഡ് ,ഫയർ & റെസ്ക്യൂ ,പി.ഡബ്ല്യു .ഡി ,ആരോഗ്യ വകുപ്പ് തുടങ്ങിയ വകുപ്പ് മേധാവികളും യോഗത്തിൽ പങ്കെടുത്തു.

പ്രാദേശികം

പഠനോത്സവം മുനിസിപ്പാലിറ്റി തല ഉദ്ഘാടനം അരുവിത്തുറ സെന്റ് മേരീസ് സ്കൂളിൽ വച്ച് നടത്തപ്പെട്ടു

ഈരാറ്റുപേട്ട: പഠനോത്സവം ഈരാറ്റുപേട്ട മുനിസിപ്പാലിറ്റി തല ഉദ്ഘാടനം അരുവിത്തുറ സെന്റ് മേരീസ് എൽ പി .സ്കൂളിൽ വച്ച് നടത്തപ്പെട്ടു. അസി. മാനേജർ റവ.ഫാ. ഗോഡ്സൺ ചങ്ങഴശേരിൽ അധ്യക്ഷതവഹിച്ച യോഗത്തിൽ മുനിസിപ്പൽ ചെയർ പേഴ്സൺ സുഹ്റ അബ്ദുൾ ഖാദർ ഉദ്ഘാടനകർമ്മം നിർവഹിച്ചു. ഹെഡ് മാസ്റ്റർ .ബിജുമോൻ മാത്യു എല്ലാവർക്കും സ്വാഗതം ആശംസിച്ചു. ഈരാറ്റുപേട്ട ബ്ലോക്ക് പ്രോഗ്രാം ഓഫീസർ. ബിൻസ് ജോസഫ് ആശംസയർപ്പിച്ചു സംസാരിച്ചു. തുടർന്ന് കുട്ടികളുടെ ഒരു വർഷത്തെ പഠന പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട വിവിധ കലാപരിപാടികളും ഉല്പന്നങ്ങളുടെ പ്രദർശനവും നടന്നു. രക്ഷിതാക്കളുടെ സാന്നിധ്യവും സഹകരണവും പഠനോത്സവം കൂടുതൽ വിജയമാക്കി

പ്രാദേശികം

മതസൗഹാർദത്തിന്‍റെ സന്ദേശം പകർന്ന് ഇഫ്താർ സംഗമം

ഈരാറ്റുപേട്ട: സഹപാഠികളെയും സുഹൃത്തുക്കളെയും ചേർത്തുനിർത്തി മതസൗഹാർദത്തിന്‍റെ സന്ദേശം പങ്കുവെച്ച് ഇഫ്താർ നടത്തി മാതൃകയായിരിക്കുകയാണ് ഈരാറ്റുപേട്ടയിലെ പുരാതന ക്രൈസ്തവ കുടുംബത്തിന്‍റെ ഇളമുറക്കാരൻ വലിയവീട്ടിൽ ഔസേപ്പച്ചൻ.ഓരോ റമദാനും ഔസേപ്പച്ചന് സൗഹാർദത്തിന്‍റെ വസന്തകാലം കൂടിയാണ്. ഈ ഇഴയടപ്പത്തിന് 40 വർഷത്തിന്‍റെ പഴക്കമുണ്ട്. സുഹൃത്തുക്കളിൽ കൂടുതലും ഇസ്ലാം മത വിശ്വാസികളായതിനാൽ ഔസേപ്പച്ചനും അവരിലെരാളായി മാറി. പലവഴിക്ക് പിരിഞ്ഞവർ ഒരുമിച്ച് കൂടാറുള്ളത് അരുവിത്തുറ തിരുനാളിനായിരുന്നു. വാട്സ്ആപ് ഗ്രൂപ്പുകൾ രൂപവത്കരിച്ച് സ്നേഹബന്ധങ്ങൾ കൂട്ടി ചേർത്തെങ്കിലും കുടുംബബന്ധങ്ങൾ അകലാൻ തുടങ്ങി. ഇതിന്‍റെ കൂടി പരിഹാരത്തിനാണ് റമദാനിലെ നോമ്പുതുറ ഒരവസരമായി ഔസേപ്പച്ചൻ തെരഞ്ഞെടുത്തത്. മുപ്പതിൽ കൂടുതൽ സുഹൃത്തുക്കൾ ഉണ്ടാകും ഇഫ്താറിന്. വൈകുന്നേരം ആറോടെ എല്ലാവരും എത്തും. തിണ്ണയിൽ എല്ലാവരും ഒന്നിച്ചുള്ള നോമ്പുതുറ. ശേഷം വീട്ടിൽ തന്നെ നമസ്കാരത്തിനുള്ള സജ്ജീകരണങ്ങളെല്ലാം ഒരുക്കും. ഇഫ്താർ ദിവസം കൂട്ടുകുടുംബത്തിലെ എല്ലാവരും തറവാട്ടിൽ എത്തുമെന്ന് ഔസേപ്പച്ചന്‍റെ ഭാര്യ ജൂബി പറയുന്നു. ഇഫ്താർ സംഗമം മതസൗഹാർദത്തിന്‍റെ വലിയ മാതൃകയാണ് നൽകുന്നതെന്ന് ഔസേപ്പിന്‍റെ സുഹൃത്തുക്കളായ സി.എസ്. സബീർ, ഹാരിസ് നെടുംപുറത്ത്, മുഹമ്മദലി ഖാൻ, കെ.കെ. മുഹമ്മദ് സാദിഖ്, ഹാഷിം, പി.എസ്. ഷഫീഖ് എന്നിവർ പറയുന്നു.

പ്രാദേശികം

വർഗീയ വിദ്വേഷ പ്രചാരണം: യൂട്യൂബ് ചാനലിനെതിരെ കേസെടുത്തു

ഈരാറ്റുപേട്ട: വർഗീയ വിദ്വേഷ പ്രചാരണം നടത്തിയ യൂട്യൂബ് ചാനലിനെതിരെ ഈരാറ്റുപേട്ട പോലിസ് കേസെടുത്തു. ഡി.വൈ.എഫ്.ഐ നൽകിയ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തത്. 196(1)(a), 299 BNS &120(o) KP Act വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത്. സമൂഹത്തിൽ ഭിന്നിപ്പ് സൃഷ്ടിക്കുകയും മത വിദ്വേഷം സൃഷ്ടിക്കുകയും കലാപം സൃഷ്ടിക്കാൻ ശ്രമിക്കുക തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസ്. വർഗ്ഗീയ വിദ്വേഷ പ്രചാരണവുമായി ബന്ധപ്പെട്ട് മാത്യു സാമുവൽ ഓഫീഷ്യൽ എന്ന യുട്യൂബ് ചാനലിനെതിരെ ഡി.വൈ.എഫ്.ഐ, യൂത്ത് ലീഗ്, പി.ഡി.പി, ജനകീയ വികസന ഫോറം തുടങ്ങിയ സംഘടനകൾ പരാതി നൽകിയിരുന്നു. ചാനലിൽ ദിവസങ്ങളായി മതവിദ്വേഷവും, വെറുപ്പ് സൃഷ്ടിക്കുന്ന മതസൗഹാർദ്ദം തകരാൻ ഉതകുന്നതുമായ കള്ള പ്രചരണങ്ങളും അസത്യ പ്രചരണങ്ങളും വീണ്ടും വീണ്ടും സംപ്രേഷണം ചെയ്യുകയാണെന്ന് വിവിധ സംഘടനകൾ നൽകിയ പരാതിയിൽ പറഞ്ഞിരുന്നു. സൗഹൃദപരമായി ജീവിക്കുന്ന ഹിന്ദു-മു സ്ലീം-ക്രിസ്ത്യൻ മതവിഭാഗങ്ങൾക്ക് ഇടയിൽ ശത്രുത വർദ്ധിപ്പിക്കുന്ന തരത്തിലും വളരെ പരസ്പരം സ്നേഹത്തോടെ എല്ലാവിഭാഗം ജനങ്ങളും കഴിഞ്ഞ് പോകുന്ന ഈരാറ്റുപേട്ട നഗരസഭയിലെ ജനങ്ങൾക്കിടയിൽ വർഗീയ വേർതിരിവ് സൃഷ്ടിച്ച് ജനങ്ങളെ ഭിന്നിപ്പിച്ച് വർഗീയ മുതലെടുപ്പ് നടത്തുക എന്ന ലക്ഷ്യത്തോടെയും വ്യാപാരവ്യവസായ മേഖലയിൽ സജീവ സാന്നിദ്ധ്യമായ ഈരാറ്റുപേട്ടയിലെ വ്യാപാരമേഖലയെ തകർക്കുന്നതിനായി ഈരാറ്റുപേട്ട ഒരു മിനി താലിബാനാണ് എന്ന തരത്തിൽ ഇയാൾ ചാനലിലൂടെ പ്രചരണം നടത്തിയിരുന്നു. ചാനലിനെതിരെ പരാതി നൽകിയിട്ടും കേസെടുക്കാൻ വൈകുന്നതിൽ പോലീസിനെതിരെ വിവിധ കോണുകളിൽനിന്ന് പ്രതിഷേധം ഉയർന്നിരുന്നു.