വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

പ്രാദേശികം

പ്രാദേശികം

കെ.എസ്. ടി.എം കോട്ടയം ജില്ലാ സമ്മേളനം ഈരാറ്റുപേട്ടയിൽ നടന്നു

ഈരാറ്റുപേട്ട: കേരള സ്കൂൾ ടീച്ചേഴ്സ് മൂവ്മെന്റ് കോട്ടയം ജില്ല സമ്മേളനം ഈരാറ്റുപേട്ട അൽ മനാർ സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു. സംസ്ഥാന സമിതി അംഗം ഇ.എ. ജബ്ബാർ അധ്യക്ഷത വഹിച്ചു. വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡന്റ് കെ.കെ.എം. സാദിഖ് ഉദ്ഘാടനം ചെയ്തു. സമ്മേളന പ്രമേയം വിശദീകരിച്ചു കൊണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി എ.എ. കബീർ സംസാരിച്ചു. തുടർന്നു നടന്ന ജില്ലാ തിരഞ്ഞെടുപ്പിൽ അൻസാർ അലി ജില്ലാ പ്രസിഡന്റായും സെക്രട്ടറിയായി യാസിർ ഇ.എസ്, വൈസ് പ്രസിഡണ്ടായി അസ്‌ലം, ജോയിന്റ് സെക്രട്ടറിയായി മുജീബുറഹ്മാൻ, ഖജാഞ്ചിയായി ഷമീന കെ.എംനെയും തിരഞ്ഞെടുത്തു.

പ്രാദേശികം

കർഷക സമരവുമായി ബന്ധപ്പെട്ട് സണ്ണി പൈകട ഈരാറ്റുപേട്ടയിൽ നടത്തുന്ന നിരാഹാര സമരത്തിന് ഐക്യദാർഡ്യം അറിയിച്ച് 24 മണിക്കൂർ ഉപവാസം ഇരിക്കുന്ന ജിമ്മി ഇടപ്പാടിയെ നഗരസഭാ കൗൺസിലർ ഷിയാസ് സി സി എം ഷാൾ അണിയിച്ചു.

ഈരാറ്റുപേട്ട : വന്യജീവി ആക്രമണങ്ങളിൽ നിന്നും കർഷകരുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകണമെന്ന് ആവശ്യപ്പെട്ടും വന്യജീവികൾക്ക് മാത്രമല്ല മനുഷ്യർക്കും ജീവിക്കണം എന്ന മുദ്രാവാക്യം ഉയർത്തിയും കർഷക നേതാവ് സണ്ണി പൈകട ഈരാറ്റുപേട്ടയിൽ നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരത്തിൻ്റെ മൂന്നാം ദിവസം സമരത്തിന് ഐക്യദാർഡ്യം അറിയിച്ച് 24 മണിക്കൂർ നിരാഹാരം അനുഷ്ടിക്കുന്ന ജിമ്മി ഇടപ്പാടിയെ ഈരാറ്റുപേട്ട നഗരസഭാ കൗൺസിലർ ഷിയാസ് സി സി എം ഷാൾ അണിയിച്ചു. വി. എം.അബ്ദുള്ള ഖാൻ അധ്യക്ഷത വഹിച്ചു.ഉണ്ണിക്കുഞ്ഞ് വെള്ളൂക്കുന്നേൽ,അഡ്വ. സുഹൈൽ ഖാൻ,ജിമ്മി ഇടപ്പാടി, ബാലാജി, റോജർ ഇടയാടി, ജോൺസൺ പാറക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.

പ്രാദേശികം

എസ്.ഡി.പി.ഐ പൂഞ്ഞാർ മണ്ഡലം നിയമസഭാ തെരഞ്ഞെടുപ്പ് കൺവെൻഷൻ ഈരാറ്റുപേട്ടയിൽ

ഈരാറ്റുപേട്ട: രാജ്യം നേരിടുന്ന പ്രതിസന്ധികൾ പരിഹരിക്കാൻ മുഖ്യാധാര രാഷ്ട്രിയ പാർട്ടികൾക്ക് കഴിയുന്നില്ല എന്നും വിദ്വേഷ പ്രചാരകർക്ക് എതിരേ നിയമ നടപടി സ്വീകരിക്കാൻ ആഭ്യന്തര വകുപ്പിന് കഴിയുന്നില്ല.ഇടത്- വലത് മുന്നണികളുടെ ഫാസിസ്റ്റ് വിരുദ്ധത കാപട്യമാണെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി അൻസാരി ഏനാത്ത് പറഞ്ഞു..തിരുവനന്തപുരം കോർപറേഷൻ അടക്കം കേരളത്തിലെ ചില മുൻസിപ്പാലിറ്റികളും പഞ്ചായത്തുകളും ബി ജെ പി ഭരിക്കുന്നത് ഈ കപട നിലപാടിന്റെ ഫലമാണ്.   പൂഞ്ഞാർ നിയോജക മണ്ഡലം നിയമസഭാ തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വരുന്ന നിയമസഭാ ഇലക്ഷനിൽ കേരളത്തിൽ പല മണ്ഡലങ്ങളിലും എസ്.ഡി. പി. ഐ നിർണ്ണായക ശക്തി ആയി മാറും. മഞ്ചേശ്വരം പോലുള്ള മണ്ഡലങ്ങളിൽ ബി ജെ പിക്കെതിരെ ഒന്നിച്ചു നിൽക്കാൻ ഇടതു വലതു മുന്നണികൾ തയ്യാറാകണമെന്നും അൻസാരി ഏനാത്ത്പറഞ്ഞു. മണ്ഡലം പ്രസിഡൻ്റ് ഹലിൽ തലപള്ളീൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡൻറ് മുഹമ്മദ് സിയാദ് 'മണ്ഡലം സെക്രട്ടറി റഷീദ് മുക്കാലി, ജില്ലാ സെക്രട്ടറി കെ.എസ് ആരിഫ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ അഡ്വ സി.പി. അജ്മൽ സി.എച്ച് ഹസീബ് , നസീമ ഷാനവാസ്, മണ്ഡലം ഭാരവാഹികളായ ഇസ്മായിൽ കീഴേടം , യാസിർ കാരയ്കാട്,സഫിർ കുരുവനാൽ എന്നിവർ സംസാരിച്ചു.

പ്രാദേശികം

ഈരാറ്റുപേട്ട അമൃത് കുടിവെള്ള പദ്ധതി: നിർമ്മാണോദ്ഘാടനം 13-ന്

ഈരാറ്റുപേട്ട: കേരള വാട്ടർ അതോറിറ്റിയുടെ കീഴിൽ 20.5 കോടി രൂപ ചെലവിൽ നടപ്പിലാക്കുന്ന ഈരാറ്റുപേട്ട അമൃത് കുടിവെള്ള പദ്ധതിയുടെ നിർമ്മാണോദ്ഘാടനം ഫെബ്രുവരി 13 വെള്ളിയാഴ്ച വൈകുന്നേരം 5 മണിക്ക് നടക്കും. ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിക്കും. അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ MLA അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ആന്റോ ആന്റണി എം.പി മുഖ്യ പ്രഭാഷണം നടത്തും. ഈരാറ്റുപേട്ട നഗരസഭാ ചെയർമാൻ അഡ്വ. വി.പി. നാസർ സ്വാഗതം ആശംസിക്കും. നഗരസഭയിലെയും പരിസരപ്രദേശങ്ങളിലെയും കുടിവെള്ളക്ഷാമത്തിന് വലിയ പരിഹാരമാകുന്നതാണ് ഈ പുതിയ പദ്ധതി. പദ്ധതിയുടെ വിജയകരമായ നടത്തിപ്പിനായി ഇന്ന് (ഫെബ്രുവരി 6 വെള്ളി) വൈകുന്നേരം 5 മണിക്ക് തേവരുപാറ തബ്ലീഗുൽ ഇസ്ലാം മദ്രസ്സയിൽ വെച്ച് സ്വാഗതസംഘം രൂപീകരണ യോഗം ചേരും. നാട്ടുകാരും ജനപ്രതിനിധികളും യോഗത്തിൽ സംബന്ധിക്കണമെന്ന് ഭാരവാഹികൾ അറിയിച്ചു.

പ്രാദേശികം

ഈരാറ്റുപേട്ട കോടതി കെട്ടിടം പണിയാൻ മൃഗാശുപത്രിയുടെ ഭൂമി വിട്ടുകൊടുത്തത് ബ്ലോക്ക് പഞ്ചായത്തെന്ന് വിവരാവകാശ രേഖ

ഈരാറ്റുപേട്ട .നഗരസഭയിൽ 2023 ജൂലൈ 14ന് എ ജി നടത്തിയ ഓഡിറ്റി ൽ നഗരസഭയുടെ ആസ്‌തി രജിസ്റ്ററിലുള്ള ഈരാറ്റുപേട്ട മൃഗാശുപത്രിയുടെ കൈവശം ഉണ്ടായിരുന്ന 60 സെന്റ് ഭൂമി 2005 ഒക്ടോബർ 29 ലെ റവന്യൂ വകുപ്പ് ഉത്തരവ് പ്രകാരം ജുഡിഷ്യൽ  വകപ്പിന് കൈമാറിയതായി കണ്ടെത്തിയിരുന്നു.ഈ സ്ഥലത്ത് ഇപ്പോൾ ഈരാറ്റുപേട്ട കോടതി സമുച്ചയം നിലനിൽക്കുന്നു. 1994 ലെ പഞ്ചായത്ത്‌രാജ് ആക്ട് പ്രകാരം മൃഗാശുപത്രിയുടെ നിയന്ത്രണം പഞ്ചായത്തുകൾക്കാണ്. എന്നാൽ മുഗാശുപത്രിയുടെ ഭൂമി ജുഡിഷ്യൽ വകുപ്പിന് കൈമാറിയത് ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്താണെന്ന് പൊതുപ്രവർത്തകനായ പൊന്തനാൽ ഷരീഫിന് ലഭിച്ച വിവരാവകാശ രേഖയിൽ പറയുന്നു. ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻ്റ് വി.ജെ ജോസിൻ്റെ അധ്യക്ഷതയിൽ 2004 ഏപ്രിൽ 16ന് കൂടിയ കമ്മിറ്റിയിൽ മൃഗാശുപത്രിയുടെ ഭൂമി ജുഡിഷ്യൽ വകുപ്പിന് കൈമാറാൻ തീരുമാനം എടുത്തിരുന്നു.നഗരസഭയുടെ ആസ്തി രജിസ്റ്ററിലുടെ ഭൂമി ജുഡിഷ്യൽ വകുപ്പിന് കൈമാറാൻ ബ്ലോക്ക് പഞ്ചായത്തിന് അധികാരമില്ല നഗരസഭക്ക് നഷ്ട പ്പെട്ട ഭൂമിക്ക് പകരമായി നഗരഹൃദയത്തിലുള്ള കെട്ടിടങ്ങളോ ചമയങ്ങളില്ലാത്ത ഈരാറ്റുപേട്ട വില്ലേജിലെ മഞ്ചാടി തു രുത്തിലെ ബ്ലോക്ക് നമ്പർ 47ൽ റി സർവ്വേ68/1  60 സെന്റ് ഭൂമി റവന്യൂ വകുപ്പിനോട് ആവ ശ്യപ്പെടണമെന്ന് ജനകീയ വികസന ഫോറം പ്രസിഡൻറ് പൊന്തനാൽ ഷെരീഫ് നഗരസഭ ചെയർപേഴ്സൺ അഡ്വ.വി.പി' നാസറിന് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.കഴിഞ്ഞ നഗരസഭ ചെയർപേഴ്സന് ഇത് സംബന്ധിച്ച് നിവേദനം നൽകിയിട്ട് യാതൊരു നടപടിയും സ്വീകരിച്ചിരുന്നില്ല

പ്രാദേശികം

ഭരണാധികാരികൾ ഗ്രാമങ്ങളെ മറക്കരുതെന്ന് ഡോ : സിറിയക് തോമസ്

ഈരാറ്റുപേട്ട ; ഇന്ത്യ കർഷകരുടെയും ഗ്രാമീണ രുടെതുമാണെന്ന ഗാന്ധി വചനം കേന്ദ്ര സംസ്ഥാന സർക്കാരുകൾ മറക്കരുതെന്ന് ഗാന്ധിയൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസലറും പ്രമുഖ ഗാന്ധിയനുമായ ഡോ. സിറിയക് തോമസ്   പറഞ്ഞു. സത്യാഗ്രഹിക്കുമുമ്പിൽ വെളിച്ചം ഒരിക്കലും അസ്തമിക്കുകയില്ലെന്നും അതാണ് ഗാന്ധിയൻ സത്യാഗ്രഹത്തിൻ്റെ ശക്തിയെന്നും അദ്ദേഹം പറഞ്ഞു.  വന്യജീവികൾക്ക് മാത്രമല്ല മനുഷ്യർക്കും ജീവിക്കണം എന്ന മുദ്രവാകുമുയർത്തി വെള്ളരിക്കുണ്ടിലും ഈരാറ്റുപേട്ടയിലും ആരംഭിച്ച കർഷകസ്വരാജ് സത്യാഗ്രഹത്തിൻ്റെ അന്തിമസമരമായി കർഷക സ്വരാജ് ചെയർ മാൻസണ്ണി പൈകട ആരംഭിച്ച അനിശ്ചിതകാല നിരാഹാര സത്യാഗ്രഹം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം . തോമസുകുട്ടി മുതു പുന്നയ്ക്കൽ അദ്ധ്യക്ഷത വഹിച്ചു. അഡ്വ. വി.പി നാസ്സർ മുഖ്യ പ്രഭാഷണം അഡ്വ. ജോൺ ജോസഫ് ആമുഖ പ്രഭാഷണം നടത്തി. സത്യഗ്രഹി തന്നെ 45 വർഷങ്ങൾക്ക് മുമ്പ് ചർക്കയിൽ നൂറ്റ ഖാദി നൂൽ കൊണ്ടുള്ള സത്യാഗ്രഹ ഹാരം സത്യാഗ്രഹിയെ ഡോ. സിറിയക് തോമസ് അണിയിച്ചു. ഉണ്ണിക്കുഞ്ഞ് വെള്ളുക്കുന്നേൽ സ്വാഗതം ആശംസിച്ചു. എൻ എസ് എസ് മീനച്ചിൽ താലുക്ക് ബോർഡംഗം ഉണ്ണികുളപ്പുറം ടോമിച്ചൻ ഐക്കര (കർഷക വേദി ) വ്യാപാര വ്യവസായി ഏകോപന സമിതി ഈരാറ്റുപേട്ടയൂണിറ്റ് സെക്രട്ടറി റ്റി.റ്റി മാത്യു, ടിം എമർജൻസി പ്രസിഡൻ്റ് ഷുഖൈൽ ഖാൻ, ഫെയ്സാംസ്കാരി സമിതി കൺവീനർ പി പി എം നൗഷാദ്, ബേബി പേണ്ടാനം ജോഷി താന്നിക്കൽ , വി.എം അബ്ദുള്ളാ ഖാൻ, അഡ്വ. ജോർജുകുട്ടി കടപ്ലാക്കൽ, എൻ.കെ രാജു തുടങ്ങിയവർ പ്രസംഗിച്ചു. നിരവധി സംഘടനകൾക്കുവേണ്ടി സത്യാഗ്രഹിയെ ഷാൾ അണിയിച്ചു. കോട്ടയം ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തിയ ശേഷം സത്യാഗ്രഹയാത്രയായി ഈരാറ്റുപേട്ടയിലെത്തിയ സത്യാഗ്രഹികെ വടക്കേക്കരയിൽ നിന്നും വിവിധ കർഷക സാമൂഹൃ സംഘടനകൾ പ്രകടന മായി സത്യാഗ്രഹിയെ സമരപന്തലിലേയ്ക്ക് ആനയിച്ചു.

പ്രാദേശികം

വെരി റവ ഫാ. സെബാസ്റ്റ്യൻ വെട്ടുകല്ലേലിന് അരുവിത്തുറ കോളേജ് യാത്രയയപ്പ് നൽകി.

ഈരാറ്റുപേട്ട : അരുവിത്തുറ ഫൊറോനാ യിൽ നിന്നും സ്ഥലം മാറി പോകുന്ന വികാരി വെരി.റവ ഫാ. സെബാസ്റ്റ്യൻ വെട്ടുകല്ലേലിന് അരുവിത്തുറ കോളേജ്‌ യാത്രയപ്പ് നൽകി. കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ.സിബി ജോസഫ് ചടങ്ങിൽ അദ്ധ്യക്ഷനായിരുന്നു. ഔപചാരികതകളുടെ മേലാപ്പുകൾ ധരിക്കാതെ ഹൃദയപൂർവ്വം അരുവിത്തുറ കൊളേജിനെ ചേർത്തുപിടിച്ച മനേജറായിരുന്നു വെരി .റവ ഫാ സെബാസ്റ്റ്യൻ വെട്ടുകല്ലേൽ എന്ന് അദ്ധേഹം പറഞ്ഞു. ചടങ്ങിൽ അദ്ദേഹത്തിന് പൊന്നാടയും സ്നേഹോപഹാരങ്ങളും സമ്മാനിച്ചു. കോളേജ് ബർസാർ റവ.ഫാ. ബിജു കുന്നയ്ക്കാട്ട്, വൈസ് പ്രിൻസിപ്പൽ ഡോ. ജിലു ആനി ജോൺ, അദ്ധ്യാപക പ്രതിനിധി ബിനോയി.സി. ജോർജ്, കോളെജ് സൂപ്രണ്ട് ജോബി അലക്സ്സ്, ഐ.ക്യു.എ. സി കോഡിനേറ്റർ എന്നിവർ സംസാരിച്ചു. ആശംസകൾക്ക് വെരി റവ ഫാ. സെബാസ്റ്റ്യൻ വെട്ടുകല്ലേൽ. മറുപടി നൽകി.

പ്രാദേശികം

മാലിന്യം വലിച്ചെറിഞ്ഞാൽ പിഴ മാത്രമല്ല , ക്ലീനിംഗും നിർബന്ധം

ഈരാറ്റുപേട്ട : ആറുകളിലേക്കും കൈ തോടുകളിലേക്കും മാലിന്യം  വലിച്ചെറിയുന്നവർക്ക് പിഴ മാത്രമല്ല  അവരെ കൊണ്ട് പ്രദേശം ക്ലീൻ ചെയ്യിക്കാനും നഗരസഭ ആരോഗ്യ വിഭാഗം നടപടി ആരംഭിച്ചു. ജനങ്ങളുടെ പരാതിയെ തുടർന്ന് മീനച്ചിലാറിൻ്റെ വിവിധ പ്രദേശങ്ങളിൽ ചെയർപേഴ്സൺ ആരോഗ്യകാര്യ ചെയർപേഴ്സൺ ക്ലീൻ സിറ്റി മാനേജർ എന്നിവർ നടത്തിയ പരിശോധനക്ക് ശേഷമാണ് കടുത്ത നടപടിയുമായി മുന്നോട്ട് പോകാൻ തീരുമാനിച്ചത്. നഗരസഭ ക്ലീൻ ചെയ്യുകയും നാട്ടുകാർ മാലിന്യം വലിച്ചെറിയുകയും ചെയ്യുന്ന നടപടി ഇനി സമ്മതിക്കില്ലന്നുംആരോഗ്യ വിഭാഗം മുന്നറിയിപ്പ് നൽകി. തുടക്കമെന്നോണം തടവനാൽ പാലത്തിൻ്റെ താഴ്ഭാഗത്തെ ആറും പരിസരവും സ്ഥാപന ഉടമകളുടെ മേൽ നോട്ടത്തിൽ വൃത്തിയാക്കി.  ഭക്ഷണമാലിന്യം, പ്ലാസ്റ്റിക്, ഡയപ്പർ തുടങ്ങിയ മാലിന്യങ്ങളാണ് നീക്കം ചെയ്തത്. പ്ലാസ്റ്റിക്കുകൾ ഹരിത കർമ സേനക്ക് നൽകുകയും ഭക്ഷണ മാലിന്യങ്ങൾ ഉറവിടത്തിൽ സംസ്കരിക്കാനും കെട്ടിട ഉടമകൾക്ക് നിർദേശം നൽകി.   മാത്രമല്ല വാടക്കക്ക് നൽകുന്ന  കെട്ടിടങ്ങളിൽ സ്വന്തമായി  മാലിന്യ സംസ്കരണം നടത്തണം അതിനായി ആധുനിക നിലവാരത്തിലുള്ളമാലിന്യസംസ്‌കരണ യൂനിറ്റ് സ്ഥാപിക്കണം അല്ലാത്ത പക്ഷം സ്ഥാപനത്തിൻ്റെ ലൈസൻസ് ഉൾപ്പടെയുള്ളവ നഷ്ടപെടുത്തുമെന്നും. മാലിന്യങ്ങൾ അലക്ഷ്യമായി വലിച്ചെറിയുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും  നഗരസഭ ചെയർമാൻ  അഡ്വ.വി.പി.നാസർ അറിയിച്ചു.