വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

പ്രാദേശികം

പ്രാദേശികം

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ഈരാറ്റുപേട്ട മേഖല രൂപീകരിച്ചു

ഈരാറ്റുപേട്ട: ജനകീയ ശാസ്ത്ര പ്രചാരണ പ്രവർത്തനം കൂടുതൽ വിപുലമായി മുന്നോട്ട് കൊണ്ടു പോവേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് പരിഷത്ത് മുൻ ജനറൽ സെക്രട്ടറി ജോജി കൂട്ടുമ്മേൽ അഭിപ്രായപ്പെട്ടു. ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തും ഈരാറ്റുപേട്ട നഗരസഭയും പ്രവർത്തന പരിധിയായി പരിഷത്തിന്റെ ഈരാറ്റുപേട്ട മേഖല കമ്മിറ്റി രൂപീകരിച്ചു. പരിഷത്ത് ജില്ലാ സെക്രട്ടറി വിജു കെ നായർ, ജില്ലാ പ്രസിഡന്റ് കെ.കെ സുരേഷ് കുമാർ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സനൽ കുമാർ, ജിസ്സ് ജോസഫ്. മേഖലാ ഭാരവാഹികളായ പ്രിയ ഷിജു, സതീഷ് കുമാർ, സോമശേഖരൻ നായർ, തങ്കപ്പപണിക്കർ, അഡ്വ. വി ജി വേണുഗോപാൽ, പ്രഭാകരൻ പിള്ള, ഡി രാജപ്പൻ, അമീൻ പാറയിൽ, പ്രസന്നമാർ,തൂമ സിറാജ്, പുഷ്പകുമാരി, ഫാത്തിമ ഹനീഫ എന്നിവർ സംസാരിച്ചു.ഈരാറ്റുപേട്ട മേഖലാ ഭാരവാഹികൾ: പ്രസിഡന്റ്-പി ജി പ്രമോദ് കുമാർ, വൈസ് പ്രസിഡന്റ് -സനിത്ത് സനൽ, സെക്രട്ടറി അൻസി അഷ്‌റഫ്, ജോയിന്റ് സെക്രട്ടറി-ബിനോയ് മാത്യു, ട്രഷറർ-സുധീഷ് കെ.ബി, 12 കമ്മിറ്റി അംഗങ്ങളെയും തെരഞ്ഞെടുത്തു.

പ്രാദേശികം

മധ്യ വേനൽ അവധി ആനവണ്ടിക്കൊപ്പം; കൂടുതൽ ട്രിപ്പുകളൊരുക്കി ഈരാറ്റുപേട്ട കെ.എസ്.ആർ.ടി.സി

ഈരാറ്റുപേട്ട: യാത്രകളെ പ്രണയിക്കുന്നവർക്കായി ഈ അവധിക്കാലം ആഘോഷമക്കാൻ വിനോദ-തീർത്ഥാടന യാത്രകളൊരുക്കി ഈരാറ്റുപേട്ട കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂറിസം സെൽ.മലക്കപ്പാറ, ചതുരംഗപ്പാറ, മാമലക്കണ്ടം, മറയൂർ, മൂന്നാർ, കാന്തല്ലൂർ, തിരുവനന്തപുരം-കോവളം ,ചെങ്കൽ, കായൽ യാത്രകൾ തുടങ്ങിയ സ്ഥലങ്ങളിലേക്ക് ഉല്ലാസ യാത്രകളും മലയാറ്റൂർ കുരിശുമല, ആറ്റുകാൽ, ആഴിമല തീർഥാടന യാത്രയുമാണ് ഒരുക്കിയിട്ടുള്ളത്. കുടുംബാംഗങ്ങൾക്ക് ഒന്നിച്ചും സുഹൃത്തുക്കൾ ചേർന്നും സംഘടനകൾക്കും ഒറ്റക്കും പങ്കെടുക്കാവുന്ന രീതിയിൽ ചിലവ് കുറച്ചാണ് ബഡ്ജറ്റ് ടൂറിസം പാക്കേജുകൾ തയ്യാറാക്കിയിരിക്കുന്നത്. യാത്രകൾക്കായി റെസിഡൻസ് അസോസിയേഷനുകൾക്കും ബന്ധപ്പെടാം. കൂടുതൽ വിവരങ്ങൾക്ക് 9447154263 (സാജു. പി.എസ്), 97456 53467 (സരിതമോൾ. ടി. എസ്), 7025097659 (റോയിമോൻ ചാൾസ്) എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

പ്രാദേശികം

ഈരാറ്റുപേട്ട നഗരസഭ പദ്ധതി നിർവഹണത്തിൽ കോട്ടയം ജില്ലയിൽ ഒന്നാമത്

ഈരാറ്റുപേട്ട. നഗരസഭക്ക് അനുവദിച്ച ഫണ്ടുകളിൽ ആരോഗ്യം, വിദ്യാഭ്യാസം, കൃഷി, മൃഗ സംരക്ഷണ എന്നിവ കൂടാതെ വിവിധ പദ്ധതികൾ പശ്ചാതല മേഖല ഉല്പാദന മേഖല സേവന മേഖല എന്നീ മേഖലകളിൽ എല്ലാം നിർവഹണം സമയബന്ധിതമായി നിർവഹണം നടത്തി വേണ്ടത്ര രീതിയിൽ പദ്ധതി തുക വിനിയോഗിക്കാൻ ആയിട്ട് സാധിച്ചു. കൃത്യമായിട്ട് ഉള്ള പ്ലാനിങ്ങോട് കൂടിയുള്ള ആസൂത്രണത്തിന്റെ ഭാഗമായിട്ട് നഗരസഭയെ ഒന്നാമത് എത്തിക്കാനും സാധിച്ചു.ഇതുമായി സഹകരിച്ച മുഴുവൻ വാർഡ് കൗൺസിലർമാർ ,നഗരസഭ സെക്രട്ടറി, അസിസ്റ്റന്റ് എഞ്ചിനീയർ, നഗരസഭ പ്ലാൻ ക്ലർക്, വിവിധ ഡിപ്പാർട്മെന്റ് നിർവഹണ ഉദ്യോഗസ്ഥർ, നഗരസഭ ഉദ്യോഗസ്ഥർ ഉൾപ്പടെയുള്ളവരെ നഗരസഭ ചെയർപേഴ്സൺ അഭിനന്ദനം അറിയിച്ചു.

പ്രാദേശികം

ലഹരി വിരുദ്ധ ബോധവൽക്കരണം : ഫ്യൂച്ചർ സ്റ്റാർസ് റീൽസ് കോമ്പറ്റീഷൻ

ഈരാറ്റുപേട്ട/mdkym: എംഎൽഎ സർവീസ് ആർമി പൂഞ്ഞാറിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ ഗുണമേന്മ പദ്ധതിയായ ഫ്യൂച്ചർ സ്റ്റാർസ് എഡ്യൂക്കേഷൻ  പ്രോജക്റ്റിന്റെ ആഭിമുഖ്യത്തിൽ  ലഹരി വിരുദ്ധ ബോധവൽക്കരണം ലക്ഷ്യമാക്കി അഖിലകേരള അടിസ്ഥാനത്തിൽ വിദ്യാർത്ഥികൾക്കും യുവജനങ്ങൾക്കുമായി ഒരു മിനിറ്റിൽ കുറയാത്ത ഒരു റീൽസ് കോമ്പറ്റീഷൻ  നടത്തുന്നതായി ഫ്യൂച്ചർ സ്റ്റാർസ് രക്ഷാധികാരി കൂടിയായ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു. ലഹരി രഹിത  കേരളം - സുരക്ഷിത ജീവിതം എന്ന മുദ്രാവാക്യം മുൻനിർത്തിയാണ് റീൽസ് കോമ്പറ്റീഷൻ സംഘടിപ്പിക്കുന്നത്. കേരളത്തിൽ വർധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെയുള്ള ക്യാമ്പയിന്റെ ഭാഗമായി ലഹരി ഉപയോഗത്തിന്റെ ദൂഷ്യ വശങ്ങളെക്കുറിച്ച്   കുട്ടികളെയും, യുവാക്കളെയും ബോധവാന്മാരാക്കുക എന്ന ഒരു സാമൂഹ്യ പ്രതിബദ്ധത മുൻനിർത്തിയാണ് ഈ അവധിക്കാലത്ത് ഇത്തരമൊരു റീൽസ് കോമ്പറ്റീഷൻ നടത്തുന്നത്. ഏപ്രിൽ അഞ്ചാം തീയതി മുതൽ ആരംഭിക്കുന്ന മത്സരത്തിൽ ഏപ്രിൽ 25-ആം തീയതി വരെ തങ്ങളുടെ സൃഷ്ടികൾ സമർപ്പിക്കാവുന്നതാണ്. മെയ് മാസം അഞ്ചാം തീയതി മത്സര വിജയികളെ പ്രഖ്യാപിക്കും.  ഒന്നാം സമ്മാനത്തിന് അർഹരാകുന്നവർക്ക് 10000 രൂപയും  സർട്ടിഫിക്കറ്റും ലഭിക്കും. രണ്ടാം സമ്മാനത്തിന് അർഹരാകുന്നവർക്ക് 7500 രൂപയും സർട്ടിഫിക്കറ്റും, മൂന്നാം സമ്മാനത്തിന് അർഹരാകുന്നവർക്ക് 5000 രൂപയും സർട്ടിഫിക്കറ്റും ആണ്  നൽകുന്നത്.  കൂടാതെ ലൈക്കുകളുടെയും, ഷെയറുകളുടെയും അടിസ്ഥാനത്തിൽ മോസ്റ്റ് പോപ്പുലർ റീൽസ് തെരഞ്ഞെടുക്കുന്നതും, 5000 രൂപയും സർട്ടിഫിക്കറ്റും നൽകുന്നതുമാണ്. കൂടാതെ മികച്ച പെർഫോമൻസ് കാഴ്ചവയ്ക്കുന്ന 10 റീൽസുകൾക്ക് പ്രോത്സാഹന സമ്മാനവും നൽകുന്നതാണ്.  സ്വന്തമായി നിർമ്മിച്ചതും  ഒരു മിനിറ്റിൽ കവിയാതെയുമുള്ള  റീൽസുകളാണ് മത്സരത്തിനായി പരിഗണിക്കുക. ലഹരി വിരുദ്ധ അവബോധം  പോസിറ്റീവ് സന്ദേശങ്ങളിലൂടെ പ്രചരിപ്പിക്കുക, ശാസ്ത്രീയവും പ്രായോഗികവുമായ അപബോധവും നിർദ്ദേശങ്ങളും നൽകുക, ലഹരി ഉപയോഗത്തിന്റെ ആഘാതങ്ങൾ ഹൈലൈറ്റ് ചെയ്യുക, ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക, ലഹരി വിമുക്തമാക്കാൻ സഹായിക്കുന്ന വിഭവങ്ങളെക്കുറിച്ച് ബോധവൽക്കരണം നൽകുക തുടങ്ങിയവയാണ് കോമ്പറ്റീഷന്റെ ഉദ്ദേശലക്ഷ്യങ്ങൾ. മത്സരത്തിൽ പങ്കെടുക്കുന്നതിനും കൂടുതൽ വിവരങ്ങൾക്കുമായി   7902609306, 9400376678, 9446602182 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക. മറ്റ് വിശദാംശങ്ങൾക്ക് ഇതോടൊപ്പമുള്ള ക്യുആർ കോഡ് മുഖേന ലഭ്യമാണ്

പ്രാദേശികം

മസ്ജിദുൽ ഇസ്ലാം കടുവമൂഴി ഈദ് ഗാഹ് അജുമൽ ഹികമി നേതൃത്വം നൽകി.

ഈരാറ്റുപേട്ട: ഒരു മാസം നീണ്ട വ്രതാനുഷ്ഠാനത്തിന് പരിസമാപ്തി കുറിച്ച് വിശ്വാസികൾ ആഹ്ലാദപൂർവം ഈദുൽ ഫിത്‍ർ (ചെറിയ പെരുന്നാൾ) ആഘോഷിച്ചു. റമദാനിൽ ആർജിച്ച ജീവിത വിശുദ്ധി വരുന്ന കാലങ്ങളിൽ കൈമോശംവരാതെ കാത്തുസൂക്ഷിക്കണമെന്ന് ഇമാമുമാർ ഖുതുബയിൽ (ഉദ്ബോധന പ്രസംഗം) ഉദ്ബോധിപ്പിച്ചു. ഫലസ്തീനിൽ തുടരുന്ന ഇസ്രായിൽ വംശഹത്യ, വഖഫ് ബിൽ വഴി മുസ്‌ലിം സ്വത്തുക്കൾ കൈക്കലാക്കാനുള്ള സംഘ്പരിവാർ അജണ്ട, വർധിച്ചു വരുന്ന ലഹരി ഉപയോഗം തുടങ്ങി വിവിധ സമകാലിക വിഷയങ്ങൾ ഇമാമുമാരുടെ പ്രസംഗത്തിൽ കടന്നുവന്നു നമസ്കാരത്തിനു ശേഷം മധുപലഹാരങ്ങൾ കൈമാറിയും പരസ്പരം ആലിംഗനം ചെയ്തും വിശ്വാസികൾ സന്തോഷം പങ്കിട്ടു. നൈനാർ പള്ളി ജുഅ മസ്ജിദിൽ അഷറഫ് മൗലവി, പുത്തൻ പള്ളി ജുമാ മസ്ജിദിൽ ബി.എച്ച്. അലി മൗലവി, തെക്കേക്കര മുഹ്‌യിദ്ദീൻ ജുമാ മസ്ജിദിൽ വി.പി. മുഹമ്മദ് സുബൈർ മൗലവി അൽ ഖാസിമിയും നമസ്കാരത്തിന് നേതൃത്വം നൽകി.  വിവിധ സംഘടനകൾ നടത്തുന്ന നടയ്ക്കൽ സ്പോർട്ടിഗോ മൈതാനത്തെ സംയുക്ത ഈദ് ഗാഹിൽ ഖാലിദ് മദനി ആലുവ നേതൃത്വം നൽകി. എം.ജി.എച്ച്.എസ്.സ്കൂൾ ഗ്രൗണ്ടിൽ കെ.എൻ.എം ഈദ് ഗാഹിന് ഹുസൈൻ നജാത്തിയും തെക്കേക്കര ഗവ.ഹയർ സെക്കണ്ടറി സ്കൂൾ കെ.എൻ.എം ഈദ് ഗാഹിൽ യാസീൻ സ്വലാഹിയും കടുവാമൂഴി ബസ്സ് സ്റ്റാന്റ് ഗ്രൗണ്ടിലെ വിസ്ഡം ഈദ് ഗാഹിൽ അജ്മൽ ഹികമിയും പ്രാർഥനക്ക് നേതൃത്വം നൽകി.  

പ്രാദേശികം

വ്രത ശുദ്ധിയോടെ വിശ്വാസികൾ പെരുന്നാൾ ആഘോഷിച്ചു

ഈരാറ്റുപേട്ട: ഒരു മാസം നീണ്ട വ്രതാനുഷ്ഠാനത്തിന് പരിസമാപ്തി കുറിച്ച് വിശ്വാസികൾ ആഹ്ലാദപൂർവം ഈദുൽ ഫിത്‍ർ (ചെറിയ പെരുന്നാൾ) ആഘോഷിച്ചു.  റമദാനിൽ ആർജിച്ച ജീവിത വിശുദ്ധി വരുന്ന കാലങ്ങളിൽ കൈമോശംവരാതെ കാത്തുസൂക്ഷിക്കണമെന്ന് ഇമാമുമാർ ഖുതുബയിൽ (ഉദ്ബോധന പ്രസംഗം) ഉദ്ബോധിപ്പിച്ചു. ഫലസ്തീനിൽ തുടരുന്ന ഇസ്രായിൽ വംശഹത്യ, വഖഫ് ബിൽ വഴി മുസ്‌ലിം സ്വത്തുക്കൾ കൈക്കലാക്കാനുള്ള സംഘ്പരിവാർ അജണ്ട, വർധിച്ചു വരുന്ന ലഹരി ഉപയോഗം തുടങ്ങി വിവിധ സമകാലിക വിഷയങ്ങൾ ഇമാമുമാരുടെ പ്രസംഗത്തിൽ കടന്നുവന്നു.    നമസ്കാരത്തിനു ശേഷം മധുപലഹാരങ്ങൾ കൈമാറിയും പരസ്പരം ആലിംഗനം ചെയ്തും വിശ്വാസികൾ സന്തോഷം പങ്കിട്ടു.  നൈനാർ പള്ളി ജുഅ മസ്ജിദിൽ അഷറഫ് മൗലവി, പുത്തൻ പള്ളി ജുമാ മസ്ജിദിൽ ബി.എച്ച്. അലി മൗലവി, തെക്കേക്കര മുഹ്‌യിദ്ദീൻ ജുമാ മസ്ജിദിൽ വി.പി. മുഹമ്മദ് സുബൈർ മൗലവി അൽ ഖാസിമിയും നമസ്കാരത്തിന് നേതൃത്വം നൽകി.  വിവിധ സംഘടനകൾ നടത്തുന്ന നടയ്ക്കൽ സ്പോർട്ടിഗോ മൈതാനത്തെ സംയുക്ത ഈദ് ഗാഹിൽ ഖാലിദ് മദനി ആലുവ നേതൃത്വം നൽകി.  എം.ജി.എച്ച്.എസ്.സ്കൂൾ ഗ്രൗണ്ടിൽ കെ.എൻ.എം ഈദ് ഗാഹിന് ഹുസൈൻ നജാത്തിയും തെക്കേക്കര ഗവ.ഹയർ സെക്കണ്ടറി സ്കൂൾ കെ.എൻ.എം ഈദ് ഗാഹിൽ യാസീൻ സ്വലാഹിയും കടുവാമൂഴി ബസ്സ് സ്റ്റാന്റ് ഗ്രൗണ്ടിലെ വിസ്ഡം ഈദ് ഗാഹിൽ അജ്മൽ ഹികമിയും പ്രാർഥനക്ക് നേതൃത്വം നൽകി.

പ്രാദേശികം

കമ്പ്യൂട്ടർ ചരിത്ര വഴിയിലെ വനിതാ സാന്നിധ്യം അടയാളപ്പെടുത്തി അരുവിത്തുറ കോളേജിലെ വിദ്യാർത്ഥിനികളുടെ പുസ്തകം പുറത്തിറങ്ങി

അരുവിത്തുറ :അരുവിത്തുറ സെന്റ് ജോർജ്ജ് കോളേജിലെ കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് വിഭാഗത്തിലെ പെൺകുട്ടികൾ, കോളേജിലെ വിമൻസ് സെല്ലുമായി സഹകരിച്ച് കമ്പ്യൂട്ടിംഗിന്റെ ലോകത്തെ രൂപപ്പെടുത്തിയ 26 മുൻനിര വനിതകൾക്ക് ആദരസൂചകമായി "കമ്പ്യൂട്ടിംഗിലെ വനിതകൾ" എന്ന പുസ്തകം പുറത്തിറക്കി. ലോകത്തിലെ ആദ്യത്തെ കമ്പ്യൂട്ടർ പ്രോഗ്രാമറായ അഡാ ലവ്‌ലേസ് മുതൽ ആദ്യത്തെ കംപൈലർ കണ്ടുപിടിച്ച ഗ്രേസ് ഹോപ്പർ, അമേരിക്കയിൽ കമ്പ്യൂട്ടർ സയൻസിൽ പിഎച്ച്ഡി നേടിയ ആദ്യ വനിതയായ സിസ്റ്റർ മേരി കെന്നത്ത് കെല്ലർ വരെ, ആധുനിക കമ്പ്യൂട്ടിംഗിന് അടിത്തറയിട്ട വനിതകളുടെ കഥകളാണ് പുസ്തകത്തിൽ ഉള്ളത്  പുസ്തകത്തിൻ്റെ രചന ക്കൊപ്പം ടൈപ്പ് സെറ്റിങ്ങ് , രൂപകൽപ്പന എന്നിവയും വിദ്യാർത്ഥിനികൾ തന്നെയാണ് നിർവഹിച്ചത്. കപ്യൂട്ടർ ആപ്ലികേഷൻ വിഭാഗത്തിലെ അദ്ധ്യാപിക ഡോ.അനു തോമസിൻ്റെ മാർഗ്ഗനിർദേശത്തിൽ അശ്വതി വി ബി, അനഘ ആർ, സനിറ്റ സിബി എന്നീ ബി.സി.എ വിദ്യാർത്ഥികളാണ് പുസ്തകത്തിന്റെ എഡിറ്റർമാരായി പ്രവർത്തിച്ചത്.  പുസ്തകത്തിൻറെ ആദ്യ കോപ്പി കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ സിബി ജോസഫിൽ നിന്ന് പാലാ നഗരസഭ ലൈബ്രറിക്ക് വേണ്ടി ലൈബ്രേറിയൻ സിസിലി പി ഏറ്റുവാങ്ങി. ചടങ്ങിൽ വൈസ് പ്രിൻസിപ്പൽ ഡോ ജിലു ആനി ജോൺ, ബി.സി. എ വിഭാഗം മേധാവി ഡോ ജസ്റ്റിൻ ജോയി, അദ്ധ്യാപകരായ ഡോ അനു തോമസ് , ഡോ.ജമനി ജോർജ്, ഡോ.സൗമ്യ ജോർജ് ,ലിനു റ്റി ജയിംസ് തേജിമോൾ ജോർജ് തുടങ്ങിയവർ പങ്കെടുത്തു.

പ്രാദേശികം

റമസാനിലെ അവസാനത്തെ വെള്ളിയാഴ്ച മസ്ജിദുകൾനിറഞ്ഞു കവിഞ്ഞു

ഈരാറ്റുപേട്ട:റമസാനിലെ അവസാനത്തെ വെള്ളിയാഴ്ചയായിരുന്നു കഴിഞ്ഞ ദിവസം കടന്നു പോയത്. ഈരാറ്റുപേട്ടയിലെ മസ്ജിദുകൾ വിശ്വാസികളെ കൊണ്ട് നിറഞ്ഞു കവിഞ്ഞു വർഷത്തിലൊരിക്കല്‍ വിരുന്നെത്തുന്ന റമസാൻനോമ്പ് പാരസ്പര്യത്തിന്റെ ഊഷ്മളതയും അസുലഭാവസരങ്ങളുമാണ് വിശ്വാസികൾക്ക് സമ്മാനിച്ചത്. ഈ വെള്ളിയാഴ്ച റമസാൻ 27 യായിരുന്നു.. റമദാനിലെ പുണ്യരാവായ ലൈലത്തുൽ ഖദ്ർ പ്രതീക്ഷിച്ചു കൊണ്ട് തന്നെ വ്യാഴാഴ്ച വിശ്വാസികൾ പള്ളി കളിൽ പ്രാർത്ഥനകളാൽ മുഴുകിയും ഖുർആൻ പാരായണം നടത്തിയും സ്ത്രീകൾ  വീടുകളിൽ ഖുർആൻ പാരായണം നടത്തിയും പ്രാർത്ഥനകളാലും കഴിച്ചു കൂട്ടി. ഇമാമുമാര്‍ വെള്ളിയാഴ്ച ജുമുഅ പ്രസംഗത്തിൽ റമസാന് ഔപചാരിക യാത്രാമൊഴി ചൊല്ലി. അസ്സലാമു അലൈക യാ ശഹ്‌റ റമസാന്‍'' എന്ന ഇമാമുമാരുടെ ഉപചാരം ചൊല്ലല്‍ വേദനയോടെയാണ് വിശ്വാസികള്‍ ശ്രവിച്ചത്. നിർബന്ധ ദാനത്തിനും പുറമെ ധാനധർമ്മങ്ങൾ വർധിപ്പിക്കാനും അശരണരെയും ആലംബഹീനരെയും സഹായിക്കാനും അവർക്ക് ജീവിത വിഭവങ്ങൾ എത്തിച്ചു കൊടുക്കുവാനുള്ള ബാധ്യത വിശ്വാസികൾക്ക് ഉണ്ടെന്നു ഇമാമുമാർ ജുംഅ പ്രസംഗത്തിൽ പറഞ്ഞു. വഖഫ് നിയമം ഭേദഗതി ചെയ്യാനുള്ള കേന്ദ്ര സർക്കാർ നീക്കം ഉപേക്ഷിക്കണമെന്ന് ഇമാമുമാർ ആവശ്യപ്പെട്ടു. റമസാൻ വിട പറയാൻ എതാനും ദിവസം ബാക്കി നിൽക്കേ ചെറിയ പെരുന്നാൾ വരവേൽക്കാൻ വിശ്വാസി സമൂഹം ഒരുങ്ങി കഴിഞ്ഞു