വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

കേരളം

വഖഫ് നിയമത്തിനെതിരെ ലൈറ്റണച്ചുള്ള പ്രതിഷേധത്തിൽ പങ്കാളികളാവുക -മുസ്‌ലിം സംഘടനാ നേതാക്കൾ

കോഴിക്കോട് : വഖഫ് ഭേദഗതിനിയമത്തിനെതിരെ രാജ്യം മുഴുവൻ ഏപ്രിൽ 30 ന് 9 മുതൽ 9.15 വരെ ലൈറ്റണച്ച് പ്രതികരിക്കണമെന്ന് ആൾ ഇൻഡ്യാ മുസ്‌ലിം പേഴ്സണൽ ബോർഡ് ആഹ്വാനം ചെയ്ത പ്രതിഷേധത്തിൽ എല്ലാവരും പങ്കാളികളാകണമെന്ന് മുസ്‌ലിം സംഘടനാ നേതാക്കൾ. രാഷ്ട്രത്തിന്റെ ഭരണഘടനയെയും മുസ്‌ലിം കളുടെ വിശ്വാസ സ്വാതന്ത്ര്യത്തെയും അപകടപ്പെടുത്തുന്ന ഈ നീക്കത്തിൽ എല്ലാ പൗരന്മാരും പ്രതിഷേധിക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.ബോർഡിന്റെ പ്രതിഷേധത്തെ വിജയിപ്പിക്കണമെന്ന് പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങൾ, പ്രാഫ. കെ ആലിക്കുട്ടി മുസ്‌ലിയാർ,ഡോ.ഹുസൈൻ മടവൂർ,പി. മുജീബുറഹ്‌മാൻ, തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി,പി.എൻ അബ്ദുല്ലത്വീഫ് മദനി ,സി.പി ഉമ്മർ സുല്ലമി,പ്രാഫ. എ.കെ അബ്ദുൽ ഹമീദ്, ഹാഫിള് അബ്ദുശ്ശുകൂർ മൗലവി, ഹാഫിള് പി.പി മുഹമ്മദ് ഇസ്ഹാഖ് ഖാസിമി,മുസമ്മിൽ കൗസരി,ഡോ.വി.പി സുഹൈബ് മൗലവി, ഡോ.പിഉണ്ണീൻ,ഡോ. പി നസീർ എന്നിവർ സംയുക്ത പ്രസ്താവനയിൽ  ആവശ്യപ്പെട്ടു.

പ്രാദേശികം

ഹജ്ജ് 2025 ജില്ലാതല വാക്സിനേഷൻ ക്യാമ്പും മൂന്നാംഘട്ട പരിശീലന ക്ലാസ്സും നടന്നു

ഈരാറ്റുപേട്ട .കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ജില്ലയിൽ നിന്ന് അവസരം ലഭിച്ചവർക്കുള്ള വാക്സിനേഷൻ ക്യാമ്പ് കോട്ടയം അറവുപുഴ ഹിദായത്തിൽ ഇസ്ലാം കമ്മ്യൂണിറ്റി ഹാളിൽ ജില്ല ആർ സി എച്ച് ഓഫീസർ ഡോക്ടർ സുരേഷും, സാങ്കേതിക പരിശീലന ക്ലാസ് ഹജ്ജ് സംസ്ഥാന കമ്മിറ്റി അംഗം മുഹമ്മദ് സക്കീറും ഉദ്ഘാടനം ചെയ്തു. ജില്ലാ ട്രെയിനർ ഷിഹാബ് പുതുപ്പറമ്പിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ സ്റ്റേറ്റ് ഫാക്കൽറ്റി എൻ പി ഷാജഹാൻ ക്ലാസിന് നേതൃത്വം നൽകി ഹജ്ജ് കമ്മിറ്റി മുൻ മെമ്പർ ,മുസമ്മിൽ ഹാജി, ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ സംസ്ഥാന സെക്രട്ടറി മുഹമ്മദ് നദീർ മൗലവി തുടങ്ങിയവർ ആശംസകൾ നേർന്നു മണ്ണഞ്ചേരി ടൗൺ പള്ളി ഇമാം മുസ്‌ലിഹ് ബാക്കവി ഹജ്ജിന്റെ ആത്മാവ് എന്ന വിഷയത്തിൽ ക്ലാസ് എടുത്തു. ട്രെയിനർമാരായ ഖമറുദ്ദീൻ തോട്ടത്തിൽ, നജീബ് കല്ലുങ്കൽ, മിസാബ് ഖാൻ, സിയാദ് ഖാലിദ്, സഫറുള്ള ഖാൻ, അൽത്താഫ് സലാം, റഫീഖ് അമ്പഴത്തിനാൽ, മാഹിൻ പാറയിൽ, നാസർ പി എ, അബൂബക്കർ വി. എം. അഡ്വക്കേറ്റ് സദറുൽ അനാം, ഫസീല, സ്റ്റേറ്റ് ഹജ്ജ് ഇൻസ്പെക്ടർമാരായ വി റ്റി ഹബീബ്, ഷമ്മാസ് സലാം, എന്നിവർ പങ്കെടുത്തു. സൽമാൻ മൗലവി പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. നാസർ ദാറുസ്സലാം സ്വാഗതവും അജി കെ മുഹമ്മദ് നന്ദിയും രേഖപ്പെടുത്തി.

ജനറൽ

*വിരമിക്കാൻ ഒരു ദിവസം മാത്രം ബാക്കിനിൽക്കേ ഐ എം വിജയന് കേരള പോലീസിൽ സ്ഥാനക്കയറ്റം

തിരുവനന്തപുരം: ഫുട്ബോൾ താരം ഐ.എം വിജയൻ ഇനി ഡെപ്യൂട്ടി കമാൻഡന്റ്. വിരമിക്കാൻ ഒരു ദിവസം മാത്രം ബാക്കിനിൽക്കേയാണ് വിജയന് കേരള പോലീസിൽ സ്ഥാനക്കയറ്റം ലഭിക്കുന്നത്. എംഎസ്പിയിൽ അസിസ്റ്റന്റ് കമാൻഡന്റായ അദ്ദേഹത്തിന് ഡെപ്യൂട്ടി കമാൻഡന്റായി സ്ഥാനക്കയറ്റം നൽകി.ഫുട്ബോളിന് നൽകിയ സംഭാവനകൾ പരി​ഗണിച്ചാണ് സ്ഥാനക്കയറ്റം.

പ്രാദേശികം

ഫ്യൂച്ചർ സ്റ്റാർസ് : ഹ്രസ്വകാല സൗജന്യ സിവിൽ സർവീസ് കോഴ്സ്

ഈരാറ്റുപേട്ട.അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ യുടെ നേതൃത്വത്തിലുള്ള  എംഎൽഎ സർവീസ് ആർമി പൂഞ്ഞാർ നടത്തിവരുന്ന  വിദ്യാഭ്യാസ ഗുണമേന്മാ പദ്ധതിയായ  ഫ്യൂച്ചർ സ്റ്റാർസ് എഡ്യൂക്കേഷൻ പ്രോജക്ടിന്റെ ആഭിമുഖ്യത്തിൽ പൂഞ്ഞാർ നിയോജകമണ്ഡലത്തിൽ നിന്നുമുള്ള വിദ്യാർത്ഥികൾക്കായി  അവധിക്കാല സൗജന്യ സിവിൽ സർവീസ് ഓറിയന്റേഷൻ ക്യാമ്പ്  മെയ് ഒമ്പതാം തീയതി ആരംഭിക്കുന്നു.   ക്യാമ്പിന്റെ ഔപചാരിക ഉദ്ഘാടനം മെയ് 9-)o തിയതി രാവിലെ 9 മണിക്ക് കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക്സ് കോളേജിൽ  വച്ച്  സംസ്ഥാന കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ്  നിർവഹിക്കും.അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അധ്യക്ഷത വഹിക്കും. ഈ രംഗത്തെ പ്രഗൽഭരായ അധ്യാപകർ ഈ ഹ്രസ്വകാല  സിവിൽ സർവീസ് ക്യാമ്പിന് നേതൃത്വം നൽകും.  കൂടാതെ ഐഎഎസ്, ഐപിഎസ്, ഐആർഎസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ നിലവിൽ സർവീസിൽ ഉള്ള സിവിൽ സർവീസ് ഉദ്യോഗസ്ഥരും ക്യാമ്പിൽ കുട്ടികളെ അഭിസംബോധന ചെയ്തു സംസാരിക്കും.  വൈകുന്നേരം 5 മണിവരെ വിവിധ വിഷയങ്ങളിൽ കുട്ടികൾക്ക് ഓറിയന്റേഷൻ ക്ലാസുകൾ നൽകും. തുടർന്ന് ദിവസങ്ങളിൽ  ഓൺലൈൻ ക്ലാസുകളിലൂടെ ആയിരിക്കും കോഴ്സ് പൂർത്തീകരിക്കുക.    എട്ടു മുതൽ പന്ത്രണ്ട് വരെ ക്ലാസ്സുകളിൽ  പഠിക്കുന്ന പൂഞ്ഞാർ നിയോജകമണ്ഡലത്തിൽ സ്ഥിരതാമസമുള്ള  വിദ്യാർത്ഥികൾക്കായിരിക്കും കോഴ്സിൽ ചേരുന്നതിന് അവസരം ലഭിക്കുക. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ   പേര് , അഡ്രസ്സ്, കോൺടാക്ട് നമ്പർ, പഠിക്കുന്ന സ്കൂൾ തുടങ്ങിയ വിശദാംശങ്ങൾ  05.05.2025 നകം  ഫ്യൂച്ചർ സ്റ്റാർസ് ഭാരവാഹികളായ താഴെപ്പറയുന്നവരുടെ നമ്പറുകളിൽ വാട്സ്ആപ്പ് മുഖേന നൽകേണ്ടതാണ്. സുജ എം. ജി : 94466 02182, പ്രിയാ അഭിലാഷ്: +91 94003 76678, സാൻജോ ഡെന്നി : +91 79026 09306  എന്നീ നമ്പറുകളിൽ ഏതിലെങ്കിലും  അറിയിക്കുക.  ക്യാമ്പിലേക്ക് അപേക്ഷിക്കുന്നവരിൽ നിന്നും  മാനദണ്ഡങ്ങൾ പ്രകാരം തെരഞ്ഞെടുക്കപ്പെടുന്ന 60 വിദ്യാർത്ഥികൾക്ക്  മാത്രമായിരിക്കും കോഴ്സിൽ പ്രവേശനം ലഭിക്കുക. ഈ കോഴ്സ് തികച്ചും സൗജന്യമായിരിക്കും.

വിദ്യാഭ്യാസം

എസ്എസ്എൽസി പരീക്ഷാഫലം മെയ് 9ന്; മൂല്യനിർണയം കഴിഞ്ഞ് മാർക്ക് എൻട്രി നടപടികൾ പൂർത്തീകരിച്ചു

തിരുവനന്തപുരം: ഈ വർഷത്തെ എസ്എസ്എൽസി ഫലം മെയ് 9 പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ വി ശിവൻകുട്ടി. എട്ട് ക്ലാസില്‍ എല്ലാ വിഷയത്തിലും മിനിമം മാര്‍ക്ക് എന്നത് അടുത്ത അധ്യയന വർഷം മുതൽ കർശനമാക്കുമെന്നും മന്ത്രി അറിയിച്ചു. 5,6,7 ക്ലാസ്സുകളിലും സബ്ജക്ട് മിനിമം നടപ്പാക്കും. പുതുക്കിയ പാഠപുസ്തകം പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായി മുഴുവൻ അധ്യാപകർക്കും മെയ് 13 മുതൽ പരിശീലനം നല്‍കും. സംസ്ഥാനത്തൊട്ടാകെ 2,964 കേന്ദ്രങ്ങളിലും ലക്ഷദ്വീപിലെ 9 കേന്ദ്രങ്ങളിലും, ഗൾഫ് മേഖലയിലെ 7 കേന്ദ്രങ്ങളിലുമായി 4,27,021 വിദ്യാർത്ഥികൾ ഇത്തവണ പരീക്ഷ എഴുതിയത്. അതിൽ  2,17,696  ആൺകുട്ടികളും 2,09,325 പെൺകുട്ടികളുമുണ്ട്. സർക്കാർ മേഖലയിൽ 1,42,298 വിദ്യാർത്ഥികളും എയിഡഡ് മേഖലയിൽ 2,55,092 വിദ്യാർത്ഥികളും അൺ എയിഡഡ് മേഖലയിൽ 29,631 വിദ്യാർത്ഥികളുമാണ് പരീക്ഷയെഴുതിയത്. ഇത്തവണ ഗൾഫ് മേഖലയിൽ 682 വിദ്യാർത്ഥികളും ലക്ഷദ്വീപ് മേഖലയിൽ 447 വിദ്യാർത്ഥികളും പരീക്ഷ എഴുതി. ഇവർക്ക് പുറമേ ഓൾഡ് സ്‌കീമിൽ 8 കുട്ടികളും പരീക്ഷ എഴുതി. റ്റി.എച്ച്.എസ്.എൽ.സി. വിഭാഗത്തിൽ ഇത്തവണ 48 പരീക്ഷാകേന്ദ്രങ്ങളിലായി 3,057 കുട്ടികളാണ് പരീക്ഷ എഴുതിയത്. അതിൽ 2,815 ആൺകുട്ടികളും 242 പെൺകുട്ടികളുമുണ്ട്. എ.എച്ച്.എസ്.എൽ.സി. വിഭാഗത്തിൽ ഒരു പരീക്ഷാ കേന്ദ്രമാണ് ഉള്ളത്. ആർട്ട് ഹയർ സെക്കണ്ടറി സ്‌കൂൾ കലാമണ്ഡലം, ചെറുതുരുത്തി എന്നിവിടങ്ങളിൽ അറുപത്തിയഞ്ച് വിദ്യാർത്ഥികളും, എസ്.എസ്.എൽ.സി (ഹിയറിംഗ്ഇംപയേർഡ്) വിഭാഗത്തിൽ 29 പരീക്ഷാ കേന്ദ്രങ്ങളിലായി 206 വിദ്യാർത്ഥികളും റ്റി.എച്ച്.എസ്.എൽ.സി (ഹിയറിംഗ്ഇംപയേർഡ്) വിഭാഗത്തിൽ 12 വിദ്യാർത്ഥികളുമാണ് ഇത്തവണ പരീക്ഷ എഴുതിയത്. സംസ്ഥാനത്തൊട്ടാകെ 72 കേന്ദ്രീകൃത മൂല്യനിർണ്ണയ ക്യാമ്പുകളിലായി 2025 ഏപ്രിൽ 3 മുതൽ 26 വരെ രണ്ട് ഘട്ടങ്ങളിലായി മൂല്യ നിർണ്ണയം കഴിഞ്ഞ് മാർക്ക് എൻട്രി നടപടികൾ പൂർത്തീകരിച്ചു. മെയ് മാസം ഒമ്പത് വെള്ളിയാഴ്ച ഫലം പ്രഖ്യാപിക്കുന്നതിന് ആവശ്യമായ മുന്നൊരുക്ക പ്രവർത്തനങ്ങൾ നടന്നുവരുകയാണെന്നും മന്ത്രി അറിയിച്ചു.

കോട്ടയം

എന്റെ കേരളം പ്രദര്‍ശന വിപണനമേളയിൽ ശ്രദ്ധയാകർഷിച്ച് ഇലക്ട്രിക് ആന

കോട്ടയം: എന്റെ കേരളം പ്രദര്‍ശന വിപണനമേളയിലെ കേരള വനം-വന്യജീവി വകുപ്പിന്റെ സ്റ്റാളില്‍ വന്നാല്‍ തലയെടുപ്പോടെ നില്‍ക്കുന്ന പനച്ചിക്കാട് കൊച്ചയ്യപ്പന്‍ എന്ന 'കൊമ്പനെ' കാണാം. പൂരത്തിന് എഴുന്നള്ളിക്കുന്ന ആനയുടെ അതേ ഗാംഭീര്യമാണ് ഇവന്. തുമ്പി കുലുക്കി ചെവികളാട്ടി നില്‍ക്കുന്ന ഈ ഇലക്ടിക്ക് ആന ആരുടെയും ശ്രദ്ധയാകര്‍ഷിക്കും. നാട്ടാനകള്‍ നേരിടുന്ന ക്രൂരതകള്‍ തുറന്ന് കാട്ടുകയാണ് ഈ സ്റ്റാളില്‍. തൊട്ടപ്പുറത്തെ സാംസ്‌കാരിക വകുപ്പിന്റെ കീഴിലുള്ള സ്റ്റാള്‍ കാണാം. ഇവിടെ ആറന്‍മുള വാസ്തുവിദ്യാ ഗുരുകുലത്തിന്റെ കീഴിലുള്ള മാണിക്യമംഗലം സംഘത്തിന്റെ നെറ്റിപ്പട്ട ശേഖരമാണ് കാണാന്‍ കഴിയുന്നത്. വാസ്തുവിദ്യാ ഗുരുകുലത്തിന്റെ കീഴില്‍ പരിശീലനം നേടിയ 12-ഓളം സ്ത്രീകളുടെ കരവിരുതാണ് ഇവ. ഒന്നര അടി ഉയരമുള്ള നെറ്റിപ്പട്ടത്തിന് 1200 മുതല്‍ 1300 രൂപ വരെയും ഉയരം കുറവുള്ളവയ്ക്ക് 500 രൂപ മുതലുമാണ് വില. പൂരങ്ങളിലെ പ്രധാനിയായ ആലവട്ടത്തിനും ആവശ്യക്കാര്‍ ഏറെയാണ്. ഗൃഹപ്രവേശനം തൊട്ട് വിവാഹവാര്‍ഷികം വരെയുള്ള മുഹൂര്‍ത്തങ്ങളില്‍ സമ്മാനമായി തിളങ്ങുന്ന ഇവയെ മാണിക്യമംഗലത്തെ സ്ത്രീകള്‍ ആവശ്യത്തിന് അനുസരിച്ച് നിര്‍മിച്ചുനല്‍കും. 2022 മുതല്‍ ഈ മേഖലയില്‍ സജീവമായി നില്‍ക്കുന്ന സംഘം പ്രധാനമായും തൃശൂര്‍, കൊല്ലം മേഖലയില്‍ നിന്നാണ് അവശ്യവസ്തുക്കള്‍ എടുക്കുന്നത്.

കേരളം

മലയാളത്തിൽ എത്തുന്ന ഇ ചലാൻ നോട്ടീസുകൾ വ്യാജനാണെന്ന മുന്നറിയിപ്പുമായി എംവിഡി

മലയാളത്തിൽ എത്തുന്ന ഇ ചലാൻ നോട്ടീസുകൾ വ്യാജനാണെന്ന മുന്നറിയിപ്പുമായി എംവിഡി. വാട്സ് ആപ്പ് നമ്പരിലേക്ക് എത്തുന് മലയാളത്തിൽ ഉള്ള ഇ ചലാനൊപ്പം എത്തുന്ന ഫയലുകൾ തുറന്നാൽ ഫോണിലുളള പ്രധാനപ്പെട്ട വിവരങ്ങൾ ഹാക്കർമാർ കൈക്കലാക്കാൻ സാധ്യത ഉണ്ട് എന്ന് മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റ് മുന്നറിയിപ്പ് നൽകി ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം ട്രാഫിക്ക് വയലേഷൻ നോട്ടീസ് (Traffic violation notice) എന്ന പേരിൽ പലരുടെയും വാട്സ് ആപ്പ് നമ്പരിലേക്ക് മലയാളത്തിൽ താഴെ പറയുന്ന ഒരു മെസേജും എംപരിവാഹൻ (mParivahan) എന്ന ഒരു APK ഫയലും വരുന്നതായി പരാതി ഉയരുന്നുണ്ട്. നേരത്തെ ഇത്തരം വ്യാജസന്ദേശങ്ങളും കെണികളും ഇംഗ്ലീഷിലായിരുന്നു. കഴിഞ്ഞ ദിവസങ്ങളിലാണ് മലയാളത്തിലും വന്ന് തുടങ്ങിയിട്ടുള്ളത്. ഇത് വ്യാജനാണ്. നിങ്ങൾ ആ ഫയൽ ഓപ്പൺ ചെയ്താൽ നിങ്ങളുടെ ഫോണിലുളള പ്രധാനപ്പെട്ട വിവരങ്ങൾ, ബാങ്ക് ഡീറ്റയിൽസ്, പാസ് വേർഡുകൾ തുടങ്ങിയവ ഹാക്കർമാർ കൈക്കലാക്കാൻ സാധ്യത ഉണ്ട്. ആയതിനാൽ ഒരു കാരണവശാലും APK ഫയൽ ഓപ്പൺ ചെയ്യരുത്.

ഇൻഡ്യ

എടിഎം വഴി പണം പിൻവലിക്കുന്നതിന്റെ നിരക്ക് കൂട്ടി ആർബിഐ

ന്യൂഡൽഹി: എടിഎം കൗണ്ടറുകൾ മുഖേനയുള്ള പണമിടപാടിൽ നിരക്ക് വർധനയുമായി ആർബിഐ. മെയ് ഒന്ന് മുതൽ എടിഎം വഴി പിൻവലിക്കുന്ന പണത്തിന് നൽകേണ്ട തുകയിലാണ് വർധന.  നിലവിൽ സൗജന്യ ഇടപാടുകൾക്കു ശേഷം നടത്തുന്ന പണം പിൻവലിക്കലിന് 21 രൂപയാണ് നൽകേണ്ടത്. ഈ തുക 23 ആയാണ് വർധിപ്പിച്ചത്. എംടിഎം കൗണ്ടറുകൾ നിലനിർത്തുന്നതിനും മറ്റും അമിതമായ ചിലവ് വരുന്നുണ്ടെന്ന ബാങ്കുകളുടെ അപേക്ഷ പരിഗണിച്ചാണ് തീരുമാനം