വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

പ്രാദേശികം

തേവരുപാറ തബ് ലീഗുൽ ഇസ്ലാം മദ്രസയും ടീം നന്മ കൂട്ടവും സംയുക്തമായി മദ്രസ വിദ്യാർത്ഥികൾക്ക് ഏകദിന നീന്തല്‍ പരിശീലനം നടത്തി.

ഈരാറ്റുപേട്ട: കുട്ടികളിലെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ടീം നന്മക്കൂട്ടവും തേവരുപാറ ജബലന്നൂര്‍ ജുമാ മസ്ജിദും സംയുക്തമായി ഏക ദിന നീന്തല്‍ പരിശീലനം നടത്തി. സമ്മര്‍ ഇസ്്‌ലാമിക് വേക്കേഷന്‍ കോഴ്‌സിന്റെ ഭാഗമായാണ് കുട്ടികള്‍ക്കുള്ള നീന്തല്‍ പരിശീലനം ഈലക്കയം ചെക്ക് ഡാമില്‍ നടത്തിയത്. ടീം നന്മക്കൂട്ടത്തിന്റെ സ്‌ക്യൂബ ട്രൈനറിംഗ് കരസ്ഥമാക്കിയ വിദഗ്ദരുടെ നേതൃത്വത്തിലാണ് ജബലുന്നൂര്‍ മഹല്ലിലെ 30 ഓളം വരുന്ന കുട്ടികള്‍ക്ക് പരിശീലനം നല്‍കിയത്. ജബലുന്നൂര്‍ മസ്ജിദ് പരിപാലന സമിതി പ്രസിഡന്റ് ഷാഫി പടിപ്പുരയ്ക്കല്‍ ഉദ്ഘാടനം ചെയ്തു. മസ്ജിദ് ചീഫ് ഇമാം ശിബിലി നദ് വി സന്ദേശവും നല്‍കി.   ടീം നന്മക്കൂട്ടം പ്രസിഡന്റ് അന്‍സര്‍ നാകുന്നത്ത്, സെക്രട്ടറി ഷെല്‍ഫി ജോസ്. ഷാജി കെകെപി, ഫൈസല്‍ ടിഎ ഹാരിസ് പുളിക്കീല്‍, സാദിഖ് വെള്ളുപറമ്പില്‍, പിപി ജഹനാസ്, ദിലീപ്, ഫൈസല്‍ പാറേക്കാട്ടില്‍ സജി, ഷെഫില്‍ , ഫസില്‍ അച്ചു. ജലീല്‍ കെകെപി, ജബലന്നൂര്‍ മസ്ജിദ് പരിപാലന സമിതി അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ലോകം

ഫ്രാൻസിസ് മാർപാപ്പയുടെ സംസ്കാരം ഇന്ന്

ഫ്രാൻസിസ് മാർപാപ്പയ്ക്ക് വിട ചൊല്ലാൻ ലോകം. മാർപാപ്പയുടെ ആഗ്രഹപ്രകാരം റോമിലെ സെന്റ് മേരി മേജർ ബസലിക്കയിലാണ് അന്ത്യവിശ്രമം. ഇന്ത്യൻ സമയം ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് സംസ്കാരചടങ്ങുകൾ. കർദിനാൾ സംഘത്തിന്റെ തലവൻ ജൊവാന്നി ബാറ്റിസ്റ്റയുടെ മുഖ്യകാർമികത്വത്തിലാണ് ചടങ്ങുകൾ. സെന്റ് പീറ്റേഴ്സ് ബസലിക്കയിൽ പൊതുദർശനത്തിൽ പതിനായിരങ്ങളാണ് മാർപാപ്പയ്ക്ക് അന്തിമോപചാരമർപ്പിക്കാൻ എത്തിയത്. സംസ്കാര ശ്രൂശ്രൂഷകളിൽ പങ്കെടുക്കുന്നതിന് ലോക നേതാക്കൾ വത്തിക്കാനിലെത്തി. രാഷ്ട്രപതി ദ്രൗപതി മുർമു, യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്, യുക്രെയ്ൻ പ്രസിഡന്റ് വ്ളോഡിമിർ സെലൻസ്കി തുടങ്ങി 180 ഓളം രാഷ്ട്രതലവന്മാർ സംസ്കാര ചടങ്ങിൽ പങ്കെടുക്കുമെന്ന് വത്തിക്കാൻ അറിയിച്ചു. വിശ്വാസി പ്രവാഹം കണക്കിലെടുത്തി റോമിൽ പ്രത്യേക സംവിധാനമൊരുക്കിയിട്ടുണ്ട്. മരണാനന്തര നടപടികളുടെയും ശുശ്രൂഷകളുടെയും ക്രമം കഴിഞ്ഞ നവംബറിൽ മാർപാപ്പതന്നെ താൽപര്യമെടുത്ത് പരിഷ്കരിച്ചിരുന്നു. ചടങ്ങുകൾ കൂടുതൽ ലളിതമാക്കി. സൈപ്രസ്, ഓക്, വാക മരത്തടികൾ കൊണ്ടു നിർമിച്ച 3 പെട്ടികൾക്കുള്ളിലായി മാ‍ർപാപ്പമാരെ അടക്കം ചെയ്യുന്ന ആചാരത്തിനു പകരം സാധാരണ തടിപ്പെട്ടി മതിയെന്ന് അദ്ദേഹം നിർദേശിച്ചിരുന്നു.

പ്രാദേശികം

അരുവിത്തുറ വല്ല്യച്ചൻ മലയിൽ പുതുഞായർ തിരുനാൾ 27 ന്

അരുവിത്തുറ: വല്ല്യച്ചൻ മലയിൽ പുതുഞായർ തിരുനാൾ (2025 ഏപ്രിൽ 27) ആഘോഷിക്കും. വൈകുന്നേരം 04.45 ന് തിരുനാൾ കൊടിയേറ്റ്, 05.00 ന് ആഘോഷമായ വി. കുർബാന, തിരുനാൾ സന്ദേശം റവ. ഫാ. ദേവസ്വാച്ചൻ വട്ടപ്പലം (വികാരി, സെന്റ് സേവ്യേഴ്സ് പള്ളി അടുക്കം) തുടർന്ന് സ്നേഹവിരുന്ന് ഉണ്ടായിരിക്കും

പ്രാദേശികം

സാഹോദര്യ കേരള പദയാത്ര ഇന്ന് കോട്ടയം ജില്ലയിൽ; വൈകുന്നേരം അഞ്ചിന് ഈരാറ്റുപേട്ടയിൽ

ഈരാറ്റുപേട്ട: നാടിന്റെ നന്മക്ക് നമ്മളൊന്നാകണം എന്ന മുദ്രാവാ ക്യമുയർത്തി വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി നയിക്കുന്ന സാഹോദര്യ കേരള പദയാത്ര ഇന്ന് (26 ശനി) കോട്ടയം ജില്ലയിൽ പര്യടനം നടത്തും. എരുമേലിയിൽ പദയാത്രയുടെ ജില്ലാ കൺവീനർ സുനിൽ ജാഫറിന്റെ നേതൃത്വത്തിൽ ഇന്നലെ വൈകീട്ട് പ്രസിഡന്റിനെയും ജാഥ അംഗങ്ങളെയും സ്വീകരിച്ചു. ഇന്ന് രാവിലെ 10 ന് മുണ്ടക്കയം കൃപ ഓഡിറ്റോറിയത്തിൽ ഭൂ സമര പോരാളികളുടെ സംഗമം നടക്കും. ജില്ല സെക്രട്ടറി ബൈജു സ്റ്റീഫൻ അധ്യക്ഷത വഹിക്കും. ഭൂസമരങ്ങളിൽ പ്രധാന പങ്കുവഹിച്ചവരെ ആദരിക്കും.  ഉച്ചക്ക് 2.30ന് കാഞ്ഞിരപ്പള്ളി റാണി ആശുപത്രിക്ക് സമീപത്തു നിന്ന് പദയാത്ര പര്യടനം ആരംഭിക്കും. ജില്ലാ, മണ്ഡലം ഭാരവാഹികളും ബഹുജന സംഘടന നേതാക്കളും പങ്കാളികളാകും. പൊതു സമ്മേളനം പേട്ട കവലയിൽ സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി ഉദ്ഘാടനം ചെയ്യും. കാഞ്ഞിരപ്പള്ളി മണ്ഡലം പ്രസിഡന്റ് ഷാജഹാൻ ആത്രച്ചേരി അധ്യക്ഷത വഹിക്കും.  വൈകീട്ട് അഞ്ചിന് ഈരാറ്റുപേട്ട എം.ഇ.എസ് ജങ്ഷനിൽനിന്ന് പദയാത്ര ആരംഭിക്കും. തുടർന്ന് മുട്ടം ജങ്ഷനിൽ സമാപന പൊതുസമ്മേളനം നടക്കും. പൂഞ്ഞാർ മണ്ഡലം പ്രസിഡന്റ് കെ.എച്ച്. ഫൈസൽ അധ്യ ക്ഷത വഹിക്കും. ജില്ല പ്രസിഡന്റ് കെ.കെ.എം. സാദിഖ് മുഖ്യപ്രഭാഷണം നടത്തും. സംസ്ഥാന ജനറൽ സെക്രട്ടറി ജബീന ഇർഷാദ്, സംസ്ഥാന സെക്രട്ടറി ഷംസീർ ഇബ്രാഹിം തുടങ്ങിയവർ പങ്കെടുക്കും.  പദയാത്രയോടനുബന്ധിച്ച് സംസ്ഥാന പ്രസിഡന്റ് ജില്ലയിലെ സാമുദായിക രാഷ്ട്രീയ നേതാക്കളുമായി കൂടിക്കാഴ്ചയും സ്നേഹവിരുന്നും നടത്തും.

പ്രാദേശികം

പള്ളിയിൽ മോഷണം നടത്തിയയാളെ മറ്റൊരു പള്ളിയിൽനിന്ന് നാട്ടുകാർ പിടികൂടി പോലീസിലേൽപിച്ചു

ഈരാറ്റുപേട്ട: പള്ളിയിൽ മോഷണം നടത്തിയയാളെ മറ്റൊരു പള്ളിയിൽനിന്ന് നാട്ടുകാർ പിടികൂടി പോലീസിലേൽപിച്ചു. ഇയാളെ ഈരാറ്റുപേട്ട പോലീസ് അറസ്റ്റ് ചെയ്തു. ചിതറ കൊല്ലായി കിഴക്കുകര പുത്തൻവീട്ടിൽ അയൂബാണ് (57) അറസ്റ്റിലായത്.  വ്യാഴാഴ്ച ഈരാറ്റുപേട്ട ജീലാനിപ്പടി ഭാഗത്തുള്ള പള്ളിയുടെ രണ്ടാം നിലയിൽ കയറി ഇമാമിന്റെ ഷർട്ടിന്റെ പോക്കറ്റിൽ സൂക്ഷിച്ചിരുന്ന രണ്ടായിരം രൂപയും എ.ടി.എം കാർഡും ഡ്രൈവിംഗ് ലൈസൻസും ഇയാൾ മോഷ്ടിച്ചിരുന്നു.  ഈരാറ്റുപേട്ട പോലീസ് പരാതി പ്രകാരം കേസെടുത്തു അന്വേഷണം നടത്തിക്കൊണ്ടിരിക്കുമ്പോഴാണ് വൈകുന്നേരം ഇയാളെ കാരയ്ക്കാട് പള്ളിയിൽനിന്ന് നാട്ടുകാർ പിടികൂടി വിവരം പോലീസിൽ അറിയിച്ചത്.  മോഷണം സംബന്ധിച്ച് പള്ളി ഇമാമുമാരുടെ ഗ്രൂപ്പിൽ വന്ന മെസേജ് കാരക്കാട് പള്ളി അസിസ്റ്റന്റ് ഇമാം സിദ്ദീഖുൽ അക്ബർ വാട്സാപ്പിൽ കണ്ടുകൊണ്ടിരിക്കെയാണ് ഇയാൾ കാരക്കാട് പള്ളിയിലെത്തിയത്. ഇമാം അറിയിച്ചതനുസരിച്ച് നാട്ടുകാരെത്തെ തടഞ്ഞു വെച്ച് പരിശോധിച്ചപ്പോൾ ജീലാനി പള്ളി ഇമാമിന്റെ എ.ടി.എം കാർഡ് ഉൾപ്പെടെയുള്ളവ ഇയാളിൽനിന്ന് കണ്ടെടുത്തു. തുടർന്ന് പോലീസിൽ അറിയിച്ചതനുസരിച്ച് ഈരാറ്റുപേട്ട പോലീസ് എത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

പ്രാദേശികം

വിശുദ്ധന്റെ തിരുസ്വരൂപം അൾത്താരയിൽ പുന:പ്രതഷ്ഠിച്ചു.

ഈരാറ്റുപേട്ട: പരസ്യ വണക്കത്തിനായി അരുവിത്തുറ പള്ളിയുടെ മൊണ്ടളത്തിൽ പ്രതിഷ്ഠിച്ച വല്ല്യച്ചന്റെ തിരുസ്വരൂപം  ഭക്തരുടെ സാന്നിദ്ധ്യത്തിൽ  അൾത്താരയിൽ പുനപ്രതിഷ്ഠിച്ചു. തിരുനാളിന്റെ ഭാഗമായി  പരസ്യ വണക്കത്തിനായി വിശുദ്ധന്റെ തിരുസ്വരൂപം പള്ളിയുടെ മോണ്ടളത്തിൽ പ്രതിഷ്ഠിച്ചിരുന്നു.  വിശുദ്ധ ഗീവർഗീസ്  സഹദായുടെ അനുഗ്രഹം തേടിയെത്തിയത് നൂറു കണക്കിന് നാനാജാതി മതസ്ഥരാണ്.  വികാരി വെരി . റവഫാ. സെബാസ്റ്റ്യൻ വെട്ടുകല്ലേൽ, അസി. വികാരിമാരായ ഫാ.അബ്രഹാം കുഴിമുള്ളിൽ, ഫാ.ജോസഫ് ചെങ്ങഴശേരിൽ, ഫാ. ജോസഫ് കുഴിവേലിക്കടത്തിൽ, കോളേജ് ബസാർ ഫാ. ബിജു കുന്നക്കാട്ട് എന്നിവർ തിരുസ്വരൂപ  പുനപ്രതിഷ്ഠയ്ക്ക് കാർമ്മികത്വം വഹിച്ചു.ഉച്ചകഴിഞ്ഞ് 4.30 ന് കാഞ്ഞിരപ്പള്ളി രൂപത ബിഷപ്പ് മാർ ജോസ് പുളിക്കൻ കുർബാന അർപ്പിച്ച് സന്ദേശം നൽകി.  കാലം ചെയ്ത പരിശുദ്ധ ഫ്രാൻസീസ്  മാർപ്പാപ്പായോടുള്ള ആദര സൂചകമായി വാദ്യമേളങ്ങളും നഗര പ്രദക്ഷിണവും മറ്റും ഒഴിവാക്കിയിരുന്നു.തിരുനാൾ നടത്തിപ്പിനും വിജയത്തിനായും മറ്റും സഹകരിച്ച പൊലീസ് അധികാരികൾ, വിവിധ സർക്കാർ ഉദ്യോഗസ്ഥർ, നഗരസഭ അധികൃതർ, വ്യാപാര വ്യവസായ സമൂഹം തുടങ്ങി എല്ലാവർക്കും വികാരി ഫാ. സെബാസ്റ്റ്യൻ വെട്ടുകല്ലേൽ നന്ദി പറഞ്ഞു. എട്ടാമിടമായ മെയ് ഒന്നിന് തിരുനാൾ സമാപിക്കും. രാവിലെ 5.30, 6.45, 8.00, 10.30, 12.00, 1.30, 2.45, 6.30 എന്നീ സമയങ്ങളിൽ വിശുദ്ധ കുർബാന, നൊവേന.  4 മണിക്ക് ഷംഷാദ്ബാദ് രൂപത സഹായ മെത്രാൻ മാർ ജോസഫ് കൊല്ലംപറമ്പിൽ വി. കുർബാന അർപ്പിക്കും.

പ്രാദേശികം

ഈരാറ്റുപേട്ട നഗരസഭയിൽ നദീ മഴ മാപിനികൾ സ്ഥാപിക്കുന്നു.

ഈരാറ്റുപേട്ട.അന്തർദ്ദേശീയ തലത്തിൽ ശ്രദ്ധിക്കപ്പെട്ട ജനകീയ ദുരന്ത പ്രതിരോധ മുന്നറിയിപ്പ് സംവിധാനമായ മീനച്ചിൽ നദീ- മഴ നിരീക്ഷണ ശൃംഖലയുടെ ഈരാറ്റുപേട്ട മുനിസിപ്പാലിറ്റി തല പ്രവർത്തനം നിലവിൽ വന്നു. ചെയർപേഴ്സൺ സുഹറ അബ്ദുൽ ഖാദർ പദ്ധതി ഉദ്ഘാടനം ചെയ്തു.   പദ്ധതിയുടെ ഭാഗമായുള്ള കാലാവസ്ഥാ നിരീക്ഷണ ഉപകരണങ്ങൾ മുനിസിപ്പൽ കൗൺസിലിൻ്റെ നേതൃത്വത്തിൽ മീനച്ചിൽ നദീ- മഴ നിരീക്ഷണ ശൃംഖല കോ- ഓർഡിനേറ്റർ എബി ഇമ്മാനുവലിന് ചെയർപേഴ്സൺ സുഹുറ അ ബ്ദുൽ ഖാദർ കൈമാറി.വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഈരാറ്റുപേട്ട മുനിസിപ്പാലിറ്റി ഉയർന്ന നിലവാരമുള്ള ഇരുപത് മഴമാപിനികൾ വാങ്ങിയത്. മീനച്ചിൽ നദീ- മഴ നിരീക്ഷണ ശൃംഖല സിറ്റിസൺസ് ക്ലൈമറ്റ് എഡ്യുക്കേഷൻ സെൻ്ററിനൊപ്പം പ്രദേശത്തെ വിവിധ കേന്ദ്രങ്ങളിൽ  മഴമാപിനികൾ സ്ഥാപിക്കുകയും മഴമാപിനി നിരീക്ഷകർക്ക് പരിശീലനം നൽകുകയും വിവരശേഖരണവും വിവരകൈമാറ്റവും വിശകലനവും മുന്നറിയിപ്പുകളും നൽകുകയും ചെയ്യും. പദ്ധതിയുടെ ഭാഗമായി ഈരാറ്റുപേട്ട വടക്കേക്കര പാലത്തിൽ പുഴ മാപിനി വരയ്ക്കാനും മുനിസിപ്പാലിറ്റി തുക വകയിരുത്തിയിട്ടുണ്ട്. മഴയുടെ തീവ്രതയും ആറ്റിലെ ജലനിരപ്പും വിലയിരുത്തിയുള്ള പ്രളയ മുന്നറിയിപ്പുകളും വേനൽകാലങ്ങളിൽ വരൾച്ചാ പ്രതിരോധ പ്രവർത്തനങ്ങളും ഇതുവഴി സാധ്യമാവുന്നുണ്ട്. വിവിധ കാലാവസ്ഥാ ഏജൻസികളുമായി ബന്ധപ്പെട്ട ശാസ്ത്ര സമൂഹവും ഈ ജനകീയ വിവരശേഖരണം പഠന ഗവേഷണങ്ങൾക്കായി പ്രയോജനപ്പെടുത്തുന്നുണ്ട്. ജില്ലാ ദുരന്തനിവാരണ അതോറിട്ടിയുടെ ഇൻ്റർ ഏജൻസി ഗ്രൂപ്പിൽ അംഗമായ മീനച്ചിൽ നദീസംരക്ഷണസമിതിയുടെ മുൻകൈയിൽ ആരംഭിച്ച എം. ആർ. ആർ. എം നെറ്റ് വർക്ക് ഭൂമിക സിറ്റിസൺസ് ക്ലൈമറ്റ് എഡ്യൂക്കേഷൻ സെൻ്ററാണ് ഏകോപിപ്പിക്കുന്നത്. കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിട്ടി, ജല വിഭവ വികസന വിനിയോഗ കേന്ദ്രം, പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന ഡയറക്ടറേറ്റ്, ഐ.ഐ.റ്റി. എം പൂനെ തുടങ്ങി വിവിധ ഏജൻസികൾ ഈ പ്രവർത്തനത്തെ സഹായിക്കുന്നു   

കോട്ടയം

മീനച്ചിൽ ഫൈൻ ആർട്സ് സൊസൈറ്റിയുടെ പ്രവർത്തനങ്ങൾ പ്രശംസനീയം - സെബാസ്ററ്യൻ കുളത്തുങ്കൽ എം എൽ എ

പാലാ: കഴിഞ്ഞ 30 വർഷമായി പാലായിലെയും മീനച്ചിൽ താലൂക്കിലെയും കലാ സാംസ്കാരിക മേഖലകളിൽ നിറഞ്ഞ് നിൽക്കുന്ന ഫൈൻ ആർട്സ് സൊസൈറ്റിയുടെ പ്രവർത്തനങ്ങൾ ശ്ലാഘനീയവും മറ്റ് കൂട്ടായ്മകൾക്ക് മാതൃകയാക്കാവുന്നതാണെന്നും അഡ്വ.സെബാസ്ററ്യൻ കുളത്തുങ്കൽ എം എൽ എ പറഞ്ഞു.മീനച്ചിൽ ഫൈൻ ആർട്സ് സൊസൈറ്റിയുടെ ഈ വർഷത്തെ പ്രവർത്തനോൽഘാടനം നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. അന്യം നിന്ന് കൊണ്ടിരിക്കുന്ന കലകളെ സമൂഹ മധ്യത്തിൽ എത്തിക്കുന്ന ഫൈൻ ആർട്സ് സൊസൈറ്റി പോലുള്ള കൂട്ടായ്മകൾക്ക് ജനങ്ങൾ കൂടുതൽ പ്രോത്സാഹനങ്ങൾ നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.നഗരസഭാ ചെയർമാൻ തോമസ് പീറ്റർ മുഖ്യ പ്രഭാഷണം നടത്തി. പ്രസിഡൻ്റ് അഡ്വ.രാജേഷ് പല്ലാട്ട് അധ്യക്ഷത വഹിച്ചു.സെക്രട്ടറി ബെന്നി മൈലാടൂർ,നഗരസഭാ വൈസ് ചെയർപേഴ്സൺ ബിജി ജോജോ,ബൈജു കൊല്ലംപറമ്പിൽ,കെ. കെ.രാജൻ,ഷിബു തേക്കേമറ്റം, വി. എം.അബ്ദുള്ള ഖാൻ,ഉണ്ണി കുളപ്പുറം,ബേബി വലിയകുന്നത്ത്,ഐഷാ ജഗദീഷ്,വിജി ആർ.നായർ,വിനയകുമാർ മാനസ,ജോണി വെട്ടിക്കുഴിച്ചാലിൽ, മോനി വി ആദ്കുഴി എന്നിവർ പ്രസംഗിച്ചു. എം എൽ എ യെയും നഗരസഭാ ചെയർമാനേയും പൊന്നാട അണിയിച്ച് ആദരിച്ചു.തുടർന്ന് ഈ വർഷത്തെ ആദ്യ പരിപാടി അമ്പലപ്പുഴ അക്ഷര ജ്വാല അവതരിപ്പിച്ച  അനന്തരം എന്ന നാടകം അരങ്ങേറി.