വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

പ്രാദേശികം

നല്ല വൃത്തിയ്ക്ക് ചിത്രങ്ങൾ : ഈരാറ്റുപേട്ട ബ്ലോക്കിൽ ശുചിത്വ ചിത്ര പ്രദർശനം ഇന്ന്

ഈരാറ്റുപേട്ട : നാടിന്റെ മാലിന്യ പ്രശ്നം ശരിയായി പരിഹരിക്കേണ്ട രീതി എങ്ങനെയെന്ന് കുട്ടികൾ അറിയാൻ വഴിയൊരുക്കുകയാണ് കുട്ടികൾ തന്നെ വരച്ച ചിത്രങ്ങൾ. ആ ചിത്രങ്ങൾ ഇന്ന് ഈരാറ്റുപേട്ട ബ്ലോക്കിലെ രണ്ട് സ്‌കൂളുകളിൽ പ്രദർശിപ്പിക്കുകയാണ്. ശുചിത്വ പരിപാലന വിഷയത്തിൽ കോട്ടയം ജില്ലയിൽ കുട്ടികൾ വരച്ചവയിൽ ഏറ്റവും മികച്ച ചിത്രങ്ങൾ ആണ് പ്രദർശനത്തിന് എത്തുന്നത്. മാലിന്യ മുക്തം നവകേരളം, സ്വച്ഛത ഹി സേവ ക്യാമ്പയിൻ എന്നിവയുടെ ഭാഗമായാണ് കോട്ടയം ജില്ലാ ശുചിത്വ മിഷന്റെ നേതൃത്വത്തിൽ കഴിഞ്ഞയിടെ ജില്ലാതലത്തിൽ കുട്ടികൾക്കായി ചിത്ര രചന മത്സരം നടത്തിയത്. ഇതിൽ ഏറ്റവും മികച്ച ചിത്രങ്ങൾ ആണ് ഇന്ന് ശുചിത്വ മിഷൻ പ്രദർശിപ്പിക്കുന്നത്. എല്ലാത്തരം മാലിന്യങ്ങളും ഒന്നിച്ചു കൂട്ടി ഇടുന്ന പഴയ ശീലം മനുഷ്യർ മറക്കണമെന്ന് ചിത്രങ്ങൾ നമ്മെ ഓർമിപ്പിക്കുമെന്ന് ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ് മറിയാമ്മ ഫെർണാണ്ടസ്  പറഞ്ഞു. ഇന്ന് ഉച്ചക്ക് രണ്ടിന്  വാകക്കാട് സെന്റ് അൽഫോൻസാ സ്കൂളിൽ ആദ്യ പ്രദർശനം നടക്കും.ഇതിന് ശേഷം തീക്കോയി സെന്റ് മേരീസ് സ്കൂളിൽ ആണ് പ്രദർശനം ബ്ലോക്ക്‌ തലത്തിൽ പരമാവധി രണ്ട് സ്‌കൂളുകളിൽ ആണ് ചിത്ര പ്രദർശനം. പ്രദർശനങ്ങളുടെ ഉദ്ഘാടനം ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ് മറിയാമ്മ ഫെർണാണ്ടസ് നിർവഹിക്കും. ബ്ലോക്ക്‌ വൈസ് പ്രസിഡന്റ് കുര്യൻ തോമസ്, ബ്ലോക്ക്‌ ആരോഗ്യ, ക്ഷേമ കാര്യ വികസന സ്ഥിരം സമിതി അധ്യക്ഷരായ അജിത് കുമാർ, ഓമന ഗോപാലൻ, ഡിവിഷൻ മെമ്പർ ജെറ്റോ ജോസഫ്, പഞ്ചായത്ത്‌ അംഗങ്ങളായ അലക്സി ജോസഫ്, അമ്മിണി തോമസ്, സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ജെസിൻ മരിയ, ഹെഡ് മാസ്റ്റർമാരായ ജോണിക്കുട്ടി എബ്രഹാം, സിസ്റ്റർ റ്റെസ് , പിടിഎ പ്രസിഡന്റുമാരായ ജോമോൻ, ജോസ് ചെറിയാൻ കിഴക്കേക്കര എന്നിവർ പ്രദർശന പരിപാടിയിൽ പങ്കെടുത്ത് കുട്ടികളോട് സംവദിക്കും.

പ്രാദേശികം

പഠനോത്സവം സംഘടിപ്പിച്ചു

ഈരാറ്റുപേട്ട : ഗവ. മുസ്‌ലിം എൽ.പി. സ്കൂൾ കോർണർ പി.റ്റി.എ യുടെ ഭാഗമായി തെക്കേകര ആനിപ്പടി ഭാഗത്ത് പഠനോത്സവം നടത്തി. വിദ്യാർത്ഥികളുടെ ക്ലാസ് പഠന അനുഭവങ്ങൾ രക്ഷിതാക്കളിലെത്തിക്കുക, പൊതു വിദ്യഭ്യാസം ശക്തി പ്പെടുത്തുക തുടങ്ങിയലക്ഷ്യം വെച്ചാണ് പരിപാടി നടത്തിയത്. പി.റ്റി.എ പ്രസിഡൻ്റ് ഹുസൈൻ , ഡിവിഷൻ കൗൺസിലർ അനസ് പാറയിൽ സ്കൂൾ ഹെഡ്മാസ്റ്റർ മാത്യു -കെ. ജോസഫ് , സ്റ്റാഫ് സെക്രട്ടറി മുഹമ്മദ് യാസീൻ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് വിദ്യാർത്ഥികളുടെ പഠന പ്രവർത്തനങ്ങളുടെ അവതരണവും നടന്നു.

പ്രാദേശികം

വികസന കുതിപ്പേകി. ഈരാറ്റുപേട്ട നഗരസഭ

ഈരാറ്റുപേട്ട . കഴിഞ്ഞ നാല് വർഷത്തെ യു ഡി.എഫ് ഭരണം. നാട്ടിൽ വികസന വിപ്ലവം സൃഷ്ടിക്കാൻ കഴിഞ്ഞു. പൊട്ടിപൊളിഞ്ഞ് സഞ്ചാരയോഗ്യമല്ലാഞ്ഞ റോഡുകൾ.കോൺഗ്രൈറ്റ് ചെയ്തും ടാറിംഗ് നടത്തിയും സഞ്ചാരയോഗ്യമാക്കി. പഴയ കുടിവെള്ള പദ്ധതികൾ നവികരിച്ചും. പുതിയ പദ്ധതികൾ തുടങ്ങിയും. ജലക്ഷമത്തിന് പരിഹാരം ഉണ്ടാക്കാൻ കഴിഞ്ഞു. ആരോഗ്യ രംഗത്ത് പിന്നോക്ക പ്രദേശമായിരുന്ന ഇവിടെ. കേന്ദ്ര സർക്കാരിന്റെ . നഗര ജനകീയ അരോഗ്യ കേന്ദ്രം. വടക്കേക്കരയിലും. കിഴക്കേക്കരയിലും ഒരോന്ന് പ്രാവർത്തികമാക്കാൻ കഴിഞ്ഞു. കൂടാതെ കാലയളവിൽ നിരവധി വികസന പദ്ധതികൾക്ക് തുടക്കം കുറിക്കാൻ കഴിഞ്ഞതായും നഗരസഭ ചെയർ പേഴ്സൻ സുഹ്റ അബ്ദുൽ ഖാദർ പറഞ്ഞു.    2025-26 ലെ ജനകീയ ആസൂത്രണം വാർഷിക സെ മിനാർ ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അവർ.    കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സഹകരണ ത്തോടെ കടുവാമൂഴിയിൽ ആരംഭിക്കുന്ന ഹുണാർ ഹബ്ബ് നിർമാണ പ്രവർത്തികൾക്ക് തുടക്കം കുറിച്ച് കഴിഞ്ഞു. പ്രെവറ്റ് ബസ് സ്റ്റാന്റ് പഴയ കെട്ടിടം പൊളിച്ച് നീക്കി. ആധുനിക സംവിധാനത്തോടെ പുതിയ കോപ്ലക്സ് പണി ഉടൻ ആരംഭിക്കാൻ കഴിയുമെന്നും അവർ പറഞ്ഞു.    വൈസ് ചെയർമാൻ. അഡ്വ വി.എം മുഹമ്മദ് ഇല്ല്യാ സ് അ ധ്യ ക്ഷത വഹിച്ചു. സെക്രട്ടറി നാൻസി വർഗ ഗീസ് സ്വാഗതം പറഞ്ഞു. യോഗത്തിൽ കൗൺസിലർമാരായ നാസർ വെള്ളുപറമ്പിൽ . അനസ് പാറയിൽ. അബ്ദുൽ ലത്തീഫ് .കെസുനിൽകുമാർ. ഫാസില അബ്സാർ. സഹല ഫിർദവ്വ്സ് . എസ്.കെ. തൗഫൽ. തുടങ്ങിയവർ സംസാരിച്ചു.

പ്രാദേശികം

കലാലയ ശബ്ദവുമായി അരുവിത്തുറ കോളേജിൻറെജോർജ്ജയ നാദം പുറത്തിറങ്ങി

അരുവിത്തുറ :കലാലയത്തിന്റെ സ്പന്ദനങ്ങളുമായി അരുവിത്തറ സെൻറ് ജോർജസ് കോളേജ് പുറത്തിറക്കുന്ന ക്യാമ്പസ് മാഗസിൻ ജോർജ്ജയ നാദം പ്രകാശനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ സിബി ജോസഫ് കോളേജ് ബർസാർ റവ ഫാ ബിജു കുന്നയ്ക്കാട്ടിന് ആദ്യ പ്രതി നൽകിയാണ് ജോർജ്ജയ നാദത്തിന്റെ പ്രകാശന കർമ്മം നിർവഹിച്ചത്.പ്രകാശന ചടങ്ങിൽ കോളേജ് വൈസ് പ്രിൻസിപ്പൽ ജിലു ആനി ജോൺ മാസ് കമ്മ്യൂണിക്കേഷൻ ആന്റ് ജേണലിസം വിഭാഗം മേധാവി ജൂലി ജോൺ അധ്യാപികമാരായ മഹിമ യു.പി മെറിൻ സാറ ഇട്ടി തുടങ്ങിയവർ സംസാരിച്ചു.

പ്രാദേശികം

വിട പറയലിന്റെ സായാഹ്നം ഒരുക്കി മുസ്ലിം ഗേൾസ് സ്കൂൾ

ഈരാറ്റുപേട്ട: മുസ്‌ലിം ഗേൾസ്‌  ഹയർ സെക്കണ്ടറി  സ്കൂളിൽ നിന്നും ഈ അദ്ധ്യയന വർഷം വിരമിക്കുന്ന  എ.അബ്ദുൽ ഹാരിസ് ,റ്റി.ഇ.ഷെമീമ ,കെ.ജി.രാജി ,ഡോ.കെ.എം,മഞ്ജു ,കെ ശോഭ ,എൻ.എ. ഷീബ എന്നിവർക്കുള്ള വിട പറയലിന്റെ സായാഹ്നം ( ജുദാ ഈ ശ്യാം) ഒരുക്കി സ്കൂൾ നടത്തിപ്പ് കാരായ മുസ് ലിം എഡ്യൂ ക്കേഷണൽ ട്രസ്റ്റ് .  സ്കൂൾ അങ്കണത്തിൽ ചേർന്ന സമ്മേളനത്തിൽ ട്രസ്റ്റ് ചെയർമാൻ   പ്രൊഫ. എം.കെ.ഫരീദ് അധ്യക്ഷത വഹിച്ചു  ഡയമണ്ട് ജുബിലി ആഘോഷ കമ്മിറ്റി ചെയർമാൻ ഡോ.എം.എ മുഹമ്മദ് സ്വാഗതം പറഞ്ഞു.സ്കൂൾ മാനേജർ എം.കെ അൻസാരി ആമുഖ പ്രഭാഷണം നടത്തി. ഓസ്ട്രേലിയ നോർത്തേൺ ടെറിട്ടറിയിലെ യുവജനക്ഷേമ കായിക സാംസ്കാരിക വകുപ്പ് മന്ത്രി ജിൻസൺ ആന്റോചാൾസ് സമ്മേളനം ഉദ്ഘാടനം ചെയ്തു.നഗരസഭ വികസന കാര്യസമിതി അധ്യക്ഷൻ പി.എം.അബ്ദുൽ ഖാദർ , ട്രസ്റ്റ് ട്രഷറർ എം.എസ്.കൊച്ചുമുഹമ്മദ് , ട്രസ്റ്റ് ജോ. സെക്രട്ടറി അബ്ബാസ് പാറയിൽ എന്നിവർ സംസാരിച്ചു.   കുമാരി ആദിലക്ഷ്മി സി രാജ് ഗസൽ ആലപിച്ചു.വിരമിക്കുന്ന അധ്യാപകർക്ക് സ്കൂൾ മാനേജ്മെൻ്റ് ഉപഹാരങ്ങൾ നൽകി ആദരിച്ചു  

കോട്ടയം

തട്ടുകടയിലെ സംഘർഷം; അക്രമിയുടെ ചവിട്ടേറ്റ് പൊലീസുകാരൻ കൊല്ലപ്പെട്ടു

കോട്ടയം :കോട്ടയത്  പൊലീസ് ഉദ്യോഗസ്ഥനെ അക്രമി സംഘം കൊലപ്പെടുത്തി.കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിലെ ഡ്രൈവർ നീണ്ടൂർ സ്വദേശിയുമായ ശ്യാം ആണ് കൊല്ലപ്പെട്ടത്..സംഭവത്തിൽ പെരുമ്പായിക്കാട് സ്വദേശി ജിബിനെ ഏറ്റുമാനൂർ പോലീസ് കസ്റ്റഡിയിലെടുത്തു. നിരവധി കേസുകളിൽ പ്രതിയാണ് ജിബിൻ. ഇന്ന് പുലർച്ചെ രണ്ടുമണിയോടെയാണ് സംഭവം. തട്ടുകടയിൽ പ്രതി ജിബിൻ വഴക്ക് ഉണ്ടാക്കുന്നത് കണ്ട് ശ്യാം പ്രസാദ് ഇടപെടുകയായിരുന്നു. ഇതിനെ തുടർന്ന് രണ്ടുപേർ ചേർന്ന് പൊലീസ് ഉദ്യോ?ഗസ്ഥനെ മർദിക്കുകയും തുടർന്ന് കുഴഞ്ഞു വീഴുകയുമായിരുന്നു. സംഘർഷത്തിൽ ഗുരുതരമായി പരുക്കേറ്റ ശ്യാം പ്രസാദിനെ മറ്റൊരു പോലീസ് ഉദ്യോഗസ്ഥൻ ആണ് ആശുപത്രിയിൽ എത്തിച്ചത്. .ചികിത്സയിലിരിക്കെ ഇന്ന് രാവിലെ അഞ്ചുമണിയോടെയാണ് മരണം സംഭവിച്ചത്.

കോട്ടയം

മേലുകാവ് സ്വദേശി സാജൻ സാമുവലിന്റെ മൃതദേഹം പായിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് ഉറപ്പിച്ച് പൊലീസ്

മൂലമറ്റത്ത് പായിൽ പൊതിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് ഉറപ്പിച്ച് പൊലീസ്. ജനുവരി മുപ്പതാം തീയതിയാണ് മേലുകാവ് സ്വദേശി സാജനെ കാണാതായത്.മൃതദേഹം ജീര്‍ണിച്ച അവസ്ഥയിലായതിനാല്‍ ഔദ്യോഗിക സ്ഥിരീകരണത്തിന് ഡി.എന്‍.എ. പരിശോധന വേണ്ടിവരും. എന്നിരുന്നാലും ഇത് സാജന്റെ മൃതദേഹമാണെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് അന്വേഷണവുമായി മുന്നോട്ടുപോകുന്നത്.   ക്രിമിനല്‍ പശ്ചാത്തലമുള്ള സാജന്‍, സ്ഥിരം കുറ്റവാളി ആയിരുന്നുവെന്നാണ് വിവരം. മുപ്പതോളം ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഇയാള്‍ക്കുമേല്‍ കാപ്പയും ചുമത്തപ്പെട്ടിരുന്നു. സുഹൃത്തുക്കള്‍ തന്നെയാണ് സാജനെ കൊലപ്പെടുത്തിയതെന്നാണ് പോലീസ് പറയുന്നത്.കൊലയ്ക്കു ശേഷം ഓട്ടോറിക്ഷയിലാണ് മൃതദേഹം തേക്കിന്‍കൂപ്പിലേക്ക് കൊണ്ടുവന്നത്. ഇതിനായി, 12 കിലോമീറ്റര്‍ ദൂരത്തുനിന്നാണ് ഓട്ടോ വിളിച്ചത്. പന്നിയിറച്ചിയാണെന്ന് പറഞ്ഞാണ് മൃതദേഹം ഓട്ടോയില്‍ കയറ്റിയത്. ആദ്യം ഓട്ടോയില്‍ കയറ്റാന്‍ ഡ്രൈലര്‍ വിസമ്മതിച്ചുവെങ്കിലും പന്നിയിറച്ചി ഉപേക്ഷിക്കാന്‍ കൊണ്ടുപോകുന്നു എന്ന് പറഞ്ഞാണ് ഇവര്‍ സാജന്റെ മൃതദേഹം തേക്കിന്‍കൂപ്പ് ഭാഗത്തേക്ക് എത്തിക്കുന്നത്. എന്നാല്‍ സംശയം തോന്നിയ ഓട്ടോ ഡ്രൈവര്‍ കാഞ്ഞാര്‍ പോലീസ് സ്‌റ്റേഷനിലെ എസ്.ഐ. ബൈജു ബാബുവിനെ വിവരം അറിയിച്ചു. കഴിഞ്ഞ മൂന്നുദിവസമായി എസ്.ഐ. ഇവിടെയെത്തി പരിശോധന നടത്തിയെങ്കിലും ആ സമയത്തൊന്നും മൃതദേഹം കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. ഞായറാഴ്ച വൈകിട്ട് ദുര്‍ഗന്ധം വമിച്ചതിന് പിന്നാലെ നടത്തിയ തിരച്ചിലിലാണ് സാജന്റെ മൃതദേഹം കണ്ടെത്തുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ആറ് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. മൂലമറ്റം സ്വദേശിയായ ഷാരോണ്‍ ബേബിയാണ് ആദ്യം പിടിയിലാകുന്നത്. ശേഷം കാഞ്ഞാര്‍ പോലീസും വാഗമണ്‍ പോലീസും ചേര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ അഞ്ചുപേര്‍കൂടി പിടിയിലാവുകയായിരുന്നു. സാജന്‍, പലപ്പോഴും തങ്ങളെ ഭീഷണിപ്പെടുത്താറുണ്ടായിരുന്നെന്ന് പിടിയിലായവര്‍ പറഞ്ഞു.നിങ്ങളുടെ കൂട്ടത്തില്‍ ഒരാളെ ഞാന്‍ കൊണ്ടുപോകുമെന്നും സാജന്‍ ഇവരോട് പറഞ്ഞിരുന്നു. അതിനാല്‍ സാജനെ കൊലപ്പെടുത്തി എന്നാണ് ഇപ്പോള്‍ പിടിയിലായവര്‍ പറയുന്നത്. എന്നാല്‍ പോലീസ് ഈ വാദം മുഖവിലയ്ക്ക് എടുത്തിട്ടില്ല. വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.തുടർന്ന് സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് പ്ലാസ്റ്റിക് പായിൽ പൊതിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്. മൂന്നുദിവസത്തിലേറെ പഴക്കമുണ്ടായിരുന്നു. ക്രിമിനൽ സംഘങ്ങൾ തമ്മലുള്ള വൈരാ​ഗ്യത്തിന്റെ ഭാ​ഗമാണോ കൊലപാതകമെന്നും പോലീസ് സംശയിക്കുന്നുണ്ട്.

കേരളം

സംസ്ഥാനത്ത് ഇന്നും ചൂട് കൂടും; 2 മുതൽ 3 ഡി​ഗ്രി വരെ താപനില ഉയരാൻ സാധ്യത; ജാ​ഗ്രതാ നിർദ്ദേശം

കേരളത്തിൽ ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ സാധാരണയെക്കാൾ 2 ഡിഗ്രി സെൽഷ്യസ് മുതൽ 3 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക്  സാധ്യതയുണ്ട്.  ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. സംസ്ഥാനത്ത് ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ചു.