വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

പ്രാദേശികം

മാലിന്യമുക്തം നവകേരളം 'ക്ലീൻ പൂഞ്ഞാർ ഗ്രീൻ പൂഞ്ഞാർ' പഞ്ചായത്ത്‌ തല കൺവെൻഷനും ശുചിത്വ സന്ദേശ റാലിയും നടത്തി

പൂഞ്ഞാർ: പൂഞ്ഞാർ നിയോജകമണ്ഡലത്തിൽ നടപ്പിലാക്കുന്ന 'ക്ലീൻ പൂഞ്ഞാർ ഗ്രീൻ പൂഞ്ഞാർ' പദ്ധതിയുടെ ഭാഗമായി ആദ്യ പഞ്ചായത്ത് തല കൺവെൻഷൻ പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിൽ അഡ്വ സെബാസ്റ്റ്യൻ കുളത്തിങ്കൽ എം എൽ എ ഉദ്ഘാടനം ചെയ്തു. പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ജോർജ് മാത്യു അത്യാലിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്തിനെ സമ്പൂർണ്ണ മാലിന്യ മുക്ത പഞ്ചായത്തായി മാറ്റുന്നതിന് ആക്ഷൻ പ്ലാൻ ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി യു വർക്കി അവതരിപ്പിച്ചു. പരിസ്ഥിതി പ്രവർത്തകനും ഗ്രീൻ അംബാസിഡറുമായ എബി ഇമ്മാനുവൽ ശുചിത്വ സന്ദേശം നൽകി. ബ്ലോക്ക്‌ പഞ്ചായത്ത് മെമ്പർ അജിത് കുമാർ, വൈസ് പ്രസിഡന്റ് റെജി ഷാജി, വികസനകാര്യ  സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാരായ അനിൽകുമാർ മഞ്ഞപ്ലാക്കൽ, മിനിമോൾ ബിജു, മെമ്പർമാരായ റോജി തോമസ്, മേരി തോമസ്, രാജമ്മ ഗോപിനാഥ് , സജി കളിക്കാട്ടിൽ, ആനിയമ്മ സണ്ണി, ബീന മധുമോൻ, ജനാർദ്ദനൻ പി ജി, നിഷ പി റ്റി, സജി സിബി, ഗ്രാമപഞ്ചായത്ത് സെക്രട്ടറി റ്റിജി തോമസ് , അസിസ്റ്റന്റ് സെക്രട്ടറി ബിനു ജോഷി, ഹെൽത്ത് ഇൻസ്പെക്ടർ ശ്രീകുമാർ ,വി ഇ ഓ മാരായ ജോബി, ദീപ ജോർജ്, സെക്ഷൻ ക്ലാർക്ക് രമ്യ രമേശ് എന്നിവർ പ്രസംഗിച്ചു. സെൻ്റ് ആൻ്റണീസ് സ്കൂളിൽ നിന്നും ആരംഭിച്ച ശുചിത്വ സന്ദേശ റാലി പങ്കാളിത്വം കൊണ്ട് ശ്രദ്ധേയമായി. പഞ്ചായത്ത് ജീവനക്കാർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ,  സെന്റ് ആന്റണീസ് ഹൈസ്കൂൾ അധ്യാപകർ, വിദ്യാർത്ഥികൾ, അംഗനവാടി പ്രവർത്തകർ, ആശാവർക്കർമാർ, കുടുംബശ്രീ പ്രവർത്തകർ, ഹരിത കർമ്മ സേനങ്ങൾ,  ഏരിയ ഫീസിലിറ്റേഷൻ ടീം അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

പ്രാദേശികം

പ്രതിഷേധ സമരം നടത്തി

ഈരാറ്റുപേട്ട നഗരസഭ 15 - 16 - വാർഡുകളിലെ , വർഷങ്ങളായി തകർന്ന് കിടക്കുന്ന സഫാ , കുഴിവേലി റോഡുകളോടുള്ള അവഗണന, മൂന്ന് വർഷത്തോളമായി തുടരുന്നതിൽ പ്രതിഷേധിച്ച് സഫാ പൗരസമിധി ഇന്ന് രാവിലെ പത്ത് മണിക്ക് , അമാൻ ജംഗ്ഷനിൽ പ്രതിഷേധ സമരം നടത്തി. നൂറ് കണക്കിന് സഫാ നിവാസികൾ സമരത്തിൽ പങ്കെടുത്തു. സമരസമിധി കൺവീനർ,സിദ്ധീഖ് പുളിക്കീൽ പ്രതീഷേധ സമരം ഉദ്ഘാടനം ചെയ്തു. സമരസമിധിയുടെ ജന: സെക്രട്ടറി മുനീർ പേരകത്ത്ശേരിൽ സ്വഗതം പറഞ്ഞു. സമര സമിധിയുടെ പ്രസിഡന്റ്, സവാദ് പുത്തൻ പീടികയിൽ , നിഷാദ് പാലയംപറമ്പിൽ , ബിജിലി വാണിയ പുരക്കൽ, മഹിൻ ജൂനിഫർ, റാഷിദ് ബെൻസോ , ഉനൈസ് ums എന്നിവർ പ്രസംഗിച്ചു.

പ്രാദേശികം

ധാർമ്മിക പാഠങ്ങളുടെ അടിത്തറയാണ് മദ്രസ വിദ്യാഭ്യാസം : മുഹമ്മദ് നദീർ മൗലവി

ഈരാറ്റുപേട്ട : വളർന്നു വരുന്ന തലമുറയിൽ ധാർമ്മിക ജീവിതത്തിനുള്ള അടിത്തറ പണിയുന്നതിൽ മദ്രസ വിദ്യാഭ്യാസം വഹിക്കുന്ന പങ്ക് വളരെ വലുതാണെന്ന് ഇമാം ഏകോപന സമിതി ചെയർമാൻ മുഹമ്മദ് നദീർ മൗലവി പറഞ്ഞു. ഇളപ്പുങ്കൽ ദാറുസ്സലാം മസ്ജിദ് മദ്രസ ഫെസ്റ്റിന്റെ പൊതുസമ്മേളനം ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈരാറ്റുപേട്ട MES കോളേജ് പ്രിൻസിപ്പാൾ പ്രൊഫ. AM റഷീദ് മുഖ്യപ്രഭാഷണം നടത്തി. പുത്തൻപള്ളി ഇമാം ത്വൽഹ നദ് വി, ഈരാറ്റുപേട്ട നഗരസഭ കൗൺസിലർ പി.എം അബ്ദുൽ ഖാദർ, പുത്തൻപള്ളി മഹല്ല് പ്രസിഡന്റ് മുഹമ്മദ് സാലി, സെക്രട്ടറി VH നാസർ, ദാറുസ്സലാം മസ്ജിദ് ഇമാം നിസാർ മൗലവി, KM റഷീദ്,  അഷ്കർ മാഹിൻ എന്നിവർ സംസാരിച്ചു. ഷമീർ ഇലവുങ്കൽ സ്വാഗതവും ജലീൽ പാറയിൽ നന്ദിയും പറഞ്ഞു. നിയാസ് NM അധ്യക്ഷത വഹിച്ചു.

കേരളം

ന്യൂനമർദ്ദം തീവ്രമായേക്കും; സംസ്ഥാനത്ത് മഴ കനക്കുന്നു, 13 ജില്ലകളിലും മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമാകുന്നു. കാലാവസ്ഥ നിരീക്ഷണ വകുപ്പ് 13 ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. കോട്ടയം ഒഴികെയുള്ള ജില്ലകളിലാണ് മഴ മുന്നറിയിപ്പ്.അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും രൂപം കൊണ്ട ന്യൂനമർദങ്ങൾ 24 മണിക്കൂറിനുള്ളിൽ ശക്തികൂടിയ ന്യൂനമർദമായി മാറിയേക്കും. മധ്യ കിഴക്കൻ അറബിക്കടലിൽ കൊങ്കൺ - ഗോവ തീരത്തിന് സമീപത്തായാണ് ന്യൂനമർദ്ദം രൂപപ്പെട്ടിരിക്കുന്നത്. കേരളത്തിൽ അടുത്ത അഞ്ച് ദിവസം മിന്നലോടുകൂടിയ മഴ തുടരാനാണ് സാധ്യത.  കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ തിരുവനന്തപുരം ജില്ലയില്‍ ക്വാറിയിങ്, മൈനിങ് പ്രവര്‍ത്തനങ്ങളും മലയോര, കായലോര, കടലോര മേഖലയിലേക്കുള്ള അവശ്യ സര്‍വീസുകള്‍ ഒഴികെയുള്ള ഗതാഗതവും വിനോദ സഞ്ചാരവും നിരോധിച്ചിട്ടുണ്ട്. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ നിരോധനം തുടരുമെന്ന് തിരുവനന്തപുരം ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ് അറിയിച്ചു.

പ്രാദേശികം

ഈരാറ്റുപേട്ട ലോക്കൽ കമ്മിറ്റി കാൽനട പ്രചരണ ജാഥ നടത്തി.

കേന്ദ്രസർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരായി സി.പി.ഐ. നടത്തുന്ന ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി ഈരാറ്റുപേട്ട ലോക്കൽ കമ്മിറ്റി കാൽനട പ്രചരണ ജാഥ നടത്തി. കടുവാമൂഴിയിൽ നിന്നാരംഭിച്ച ജാഥ ജില്ലാ സെക്രട്ടറി വി.ബി. ബിനു ഉദ്ഘാടനം ചെയ്തു. ബാബു കെ. ജോർജ്, പി.കെ. ഷാജകുമാർ, ഇ.കെ. മുജീബ് എന്നിവർ പ്രസംഗിച്ചു. കെ.ഐ.  നൗഷാദ് ക്യാപ്റ്റനായും ഷമ്മാസ് ലത്തിഫ് വൈസ് ക്യാപ്റ്റനും കെ.എസ്. നൗഷാദ് ഡയറക്ടറുമായ ജാഥയുടെ   സമാപനയോഗം ഈരാറ്റുപേട്ടയിൽ സംസ്ഥാന കൗൺസിൽ അംഗം വി.എസ്. സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മറ്റി അംഗം വി.കെ. സന്തോഷ് കുമാർ, ബാബു കെ. ജോർജ്,  എം.ജി. ശേഖരൻ എന്നിവർ പ്രസംഗിച്ചു. എം.എം. മനാഫ്, നാസറുദ്ദിൻ, സക്കിർ ഹുസൈൻ, നൗഫൽ ഖാൻ, ആരിഫ്, മുഹമ്മദ് ഹാഷിം, ഹാരിസ്, അജ്മൽ, ടി.കെ. ഇസ്മായിൽ എന്നിവർ നേതൃത്വം നൽകി.

പ്രാദേശികം

ഈരാറ്റുപേട്ട പോലീസ് സ്റ്റേഷൻ വാക്കാപറമ്പ് റോഡ് നിർമ്മാണത്തിലെ അധികാരികളുടെ അവഗണന അവസാനിപ്പിക്കുക ഉടൻ പണി ആരംഭിക്കുക: എം ജി ശേഖരൻ

ഈരാറ്റുപേട്ട :ഈരാറ്റുപേട്ട പോലീസ് സ്റ്റേഷൻ വാക്കാപറമ്പ് റോഡിന്എംഎൽഎ ഫണ്ട് അനുവദിച്ചിട്ട് വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു എസ്റ്റിമേറ്റ് എടുത്ത് പണി ആരംഭിക്കാൻ എന്ന രീതിയിൽ സ്ഥലം ഉടമകൾ വിട്ടുതന്ന സ്ഥലം ഉൾപ്പെടെ ടാറിങ് ഇളക്കിയിട്ട് ഒരു വർഷം കഴിഞ്ഞിരിക്കുകയാണ്. ഫണ്ട് അനുവദിച്ചു കിടക്കുന്ന ഈറോഡ് നിർമ്മാണം കോൺട്രാക്ടർ തിരിഞ്ഞു നോക്കാതെ മഴക്കാലത്ത് മനുഷ്യർക്ക് നടക്കാൻ പറ്റാത്ത തരത്തിൽ ചെളികുഴിയായി വെയിലത്ത് അടുത്തെങ്ങും മനുഷ്യന് താമസിക്കാൻ പറ്റാത്ത തരത്തിൽ ചെമ്മൺ പൊടി ശല്യവും ആക്കി ഈ റോഡ് ഭാഗം നശിപ്പിച്ച് ഇട്ടിരിക്കുകയാണ്. മെയിൻ റോഡിൽ നിന്നും പോലീസ് സ്റ്റേഷനിലേയ്ക്കടക്കം ഒരു വാഹനവും കയറാൻ പറ്റാത്ത തരത്തിൽ റോഡ് ടാറിങ് തകർന്ന് വലിയ കിടങ്ങായി നശിച്ചു കിടക്കുകയാണ്. കോൺട്രാക്ടറുടെയും ഭരണാധികാരികളുടെയും കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടിട്ടുണ്ടോ? സ്ഥിര ബുദ്ധിക്ക് എന്തെങ്കിലും ഭംഗം വന്നിട്ടുണ്ടോ? എന്തിനാണ് ജനങ്ങളോട് ഇത്തരത്തിൽ ക്രൂരതയും ദ്രോഹവും കാണിക്കുന്നത് ഒരു രേഖയും ഇല്ലാതെ പരാതി ഉണ്ടെന്ന് പച്ചക്കള്ളം പ്രചരിപ്പിച്ച് കുറെ മാസങ്ങൾ തള്ളിനീക്കി ഇക്കൂട്ടർ. മനുഷ്യത്വവും നീതിബോധവും സാമൂഹ്യബന്ധവും ഇല്ലാത്ത ക്രൂരമായ ഇത്തരം പ്രവർത്തികൾ ഈരാറ്റുപേട്ട മുനിസിപ്പാലിറ്റിയിൽ അല്ലാതെ ഒരിടത്തും നടക്കില്ല, കഷ്ടം തന്നെ പോലീസ് വാഹനങ്ങൾ പോലും കയറ്റാൻ പറ്റാതെ കിടക്കുന്നു റോഡ് ഭാഗം. മനപ്പൂർവം ജനങ്ങളെ ദ്രോഹിക്കുന്ന നടപടികൾ ബന്ധപ്പെട്ടവർ അവസാനിപ്പിക്കുക ഈ ജനങ്ങൾ നിങ്ങളോട് എന്ത് ദ്രോഹം ചെയ്തു അധികാരികളെ? ശാപം കിട്ടും നിങ്ങൾക്ക്. കണ്ണു തുറന്നു കാണണം സ്വബോധം വീണ്ടെടുക്കണം നിങ്ങൾ ഈ റോഡ് നിർമ്മാണം ഉടൻ ആരംഭിക്കണം. ഒരു ന്യായവും ചട്ടവും ഇനി ജനങ്ങൾ കേൾക്കില്ല ഓർക്കുക അധികാരികളെ. എം ജി ശേഖരൻ ഈരാറ്റുപേട്ട  സിപിഐ കോട്ടയം ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി  മെമ്പർ 

പ്രാദേശികം

മുഹമ്മദ് നബി വിശ്വ സാഹോദര്യത്തിൻ്റെ പ്രവാചകൻ മുഹമ്മദ് സക്കീർ

ഈരാറ്റുപേട്ട: സൽസ്വഭാവവും മാന്യതയും വിനയവും കൊണ്ട് മുഴുവൻ സൃഷ്ടികളുടെയും നേതാവും മാതൃകാപുരുഷനുമാണ്‌ പ്രവാചകൻ മുഹമ്മദ് നബിയെന്ന് കേരളാ മുസ്ലിം ജമാഅത്ത് ഫെഡറേഷൻ സംസ്ഥാന വർക്കിംഗ് പ്രസിഡൻറ് മുഹമ്മദ് സക്കീർ പറഞ്ഞു. ഈരാറ്റുപേട്ടയിൽ ലജ്നത്തുൽ മുഅല്ലിമീൻ സംഘടിപ്പിച്ച നബിദിന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ബുദ്ധിജീവികളുടെ ബൗദ്ധികതക്കോ കവിതാ രചയിതാക്കളുടെ സാഹിത്യ നിപുണതക്കോ വിശദീകരിക്കാൻ കഴിയാത്ത പ്രവാചക സദ്ഗുണങ്ങൾ, ധീരതയും കനിവും സമ്മിശ്രമായി പ്രതിഫലിപ്പിക്കുകയും സഹനത്തിൻ്റെയും വിശ്വ സാഹോദര്യത്തിൻ്റെയും ഹൃദയവിശാലതയുടെയും സമഗ്രസന്ദേശങ്ങൾ ഉൾക്കൊള്ളുന്നവയുമായിരുന്നു. സർവ്വസമ്പൂർണ്ണവും കലാതിവർത്തിയുമായ പ്രവാചക ചര്യകൾ മാനവരാശിയെ സൻമാർഗ്ഗത്തിലേക്ക് നയിക്കുന്ന ഉത്തമ നിദർശനങ്ങളാൽ സമ്പുഷ്ടമാണ്. ലോകസമാധാനവും മാനവികതയും ഒത്തുചേരുന്ന സാർവ്വലൗകിക സാഹോദര്യത്തിനായി യത്നിക്കാൻ മുഴുവൻ വിശ്വാസികളോടും അദ്ദേഹം അഭ്യർത്ഥിച്ചു. മേഖലാ പ്രസിഡൻറ് നൗഫൽ ബാഖവി അദ്ധ്യക്ഷത വഹിച്ചു. തടിക്കാട് സഈദ് ഫൈസി മുഖ്യ പ്രഭാഷണം നടത്തി. അബ്ദുൽ സലാം മൗലവി പ്രാർത്ഥനയും ഹാഷിം മന്നാനി സ്വാഗതവും നിർവ്വഹിച്ചു.

കേരളം

ഇന്ന് 2 ജില്ലകളിൽ യെല്ലോ അലർട്ട്; കോട്ടയത്ത് ജാഗ്രത വേണമെന്ന് കളക്ടർ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴക്ക് സാധ്യത. മലപ്പുറം, കണ്ണൂർ ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം ഇന്നലെ കോട്ടയമടക്കമുള്ള ജില്ലകളിൽ ശക്തമായ മഴയാണ് അനുഭവപ്പെട്ടത്. അതിനിടെ, വാഗമൺ റോഡിൽ മംഗളഗിരിയിൽ മണ്ണിടിച്ചിലിനെ തുടർന്ന് ഗതാഗത തടസ്സപ്പെട്ടു. മണ്ണിടിച്ചിലിനെ തുടർന്ന് തീക്കോയി വില്ലേജിൽ വെളിക്കുളം സ്കൂളിൽ ക്യാമ്പ് തുറന്നിട്ടുണ്ട്. കനത്ത മഴയെത്തുടർന്ന് മണ്ണിടിച്ചിൽ ഉണ്ടായതിനാൽ ഈരാറ്റുപേട്ട- വാഗമൺ റൂട്ടിൽ വാഹന ഗതാഗതം നിരോധിച്ചതായി ജില്ലാ കളക്ടർ വി വിഗ്‌നേശ്വരി അറിയിച്ചു. മഴ തുടരുന്ന സാഹചര്യത്തിൽ മലയോര മേഖലയിലേക്കുള്ള യാത്രകൾ ഒഴിവാക്കണമെന്നും കളക്ടർ അറിയിച്ചു ചക്രവാതചുഴിയും ന്യുനമർദ്ദവും നിലനിൽക്കുന്നതാണ് ഇന്നും കേരളത്തിൽ ശക്തമായ മഴക്ക് സാധ്യതയേകുന്നത്. ഇന്നലെ മധ്യ കേരളത്തിലും തെക്കൻ കേരളത്തിലുമായിരുന്നു ശക്തമായ മഴക്കുള്ള അറിയിപ്പെങ്കിൽ ഇന്ന് വടക്കൻ ജില്ലകളിലാണ് സാധ്യത കൂടുതലെന്നാണ് കാലാവസ്ഥ വകുപ്പ് വ്യക്തമാക്കുന്നത്.