വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

പ്രാദേശികം

പരിസ്ഥിതി ബോധവത്കരണ റാലിയും ഈരാറ്റുപേട്ട ഗവണ്മെന്റ് ആശുപത്രി ശുചീകരണവും നടത്തി

അരുവിത്തുറ സെന്റ് ജോർജ് കോളേജ് കോമേഴ്‌സ് ഡിപ്പാർട്മെന്റിന്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ബോധവത്കരണ റാലിയും ഈരാറ്റുപേട്ട ഗവണ്മെന്റ് ആശുപത്രി ശുചീകരണവും നടത്തി . കോളേജ് മാനേജർ ഫാ അഗസ്റ്റിൻ പാലക്കാപറമ്പിൽ ഫ്ലാഗ് ഓഫ് ചെയ്ത റാലിയിൽ പ്രിൻസിപ്പൽ ഡോ സിബി ജോസഫ് , വൈസ് പ്രിൻസിപ്പൽ ഡോ ജിലു ആനി ജോൺ , ബർസാർ ഫാ ബിജു കുന്നക്കാട്ട് ഡിപ്പാർട്മെന്റ് മേധാവി പ്രൊഫ ബേബിമാത്യു എന്നിവർ സംസാരിച്ചു . കോളേജ് അങ്കണത്തിൽ നിന്നാരംഭിച്ച റാലി അരുവിത്തുറ ഫൊറോനാ അങ്കണത്തിൽ എത്തിയപ്പോൾ വിദ്യാർത്ഥികൾ പരിസ്ഥിതി ബോധവൽകരണ സന്ദേശങ്ങളുമായി ഫ്ലാഷ് മോബ് അവതരിപ്പിച്ചു. റാലിയുടെ ഭാഗമായി  ഈരാറ്റുപേട്ട ഗവണ്മെന്റ് ആശുപത്രിക്കു സംഭാവന ചെയ്ത മാലിന്യ നിക്ഷേപ ബിൻ ജൂനിയർ ഹെൽത്ത് ഓഫീസർമാരായ ഡോ ഇർഫാൻ , ഫൈറൂസ് എന്നിവർ ഏറ്റു വാങ്ങി .

കോട്ടയം

വീട്ടമ്മയെ കൊലപ്പെടുത്തിയ കേസിൽ യുവാവ് അറസ്റ്റിൽ.

 ഈരാറ്റുപേട്ട: തലപ്പലം മേലമ്പാറയിൽ മധ്യവയസ്ക കൊല്ലപ്പെട്ട കേസിൽ ഒപ്പം താമസിച്ചിരുന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. തലപ്പലം മേലമ്പാറ ഭാഗത്ത് കൊച്ചുപുരയ്ക്കൽ വീട്ടിൽ ബിജുമോൻ കെ.ജി (42)എന്നയാളെയാണ് ഈരാറ്റുപേട്ട പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ ഇന്ന് വെളുപ്പിനെ 2:30 മണിയോടുകൂടി ഇയാളുടെ ഒപ്പം താമസിച്ചു വന്നിരുന്ന തങ്കമണി എന്ന് വിളിക്കുന്ന ഭാർഗവിയെ കൊലപ്പെടുത്തുകയായിരുന്നു. ഇന്ന് പുലർച്ചയോടുകൂടി ഇരുവരും തമ്മിൽ വാക്കുതർക്കം ഉണ്ടാവുകയും തുടർന്ന് ഇയാൾ വിറക് കമ്പും, കമ്പി പാരയും ഉപയോഗിച്ച് ഇവരെ ആക്രമിച്ചു കൊലപ്പെടുത്തുകയുമായിരുന്നു. ഈരാറ്റുപേട്ട സ്റ്റേഷൻ എസ്.എച്ച്.ഓ ബാബു സെബാസ്റ്റ്യന്റെ നേതൃത്വത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

പ്രാദേശികം

എം.ഇ.എസ് കോളേജിൽ വൻ ഫീസ് സൗജന്യം

ഈരാറ്റുപേട്ട എം.ഇ.എസ് കോളേജിൽ വിവിധ ഡിഗ്രി, പിജി കോഴ്സുകൾക്ക് ചേരുന്നവർക്ക് ട്യൂഷൻ ഫീസിൽ പൂർണ്ണ ഇളവ് ലഭിക്കുമെന്ന് പ്രിൻസിപ്പൽ പ്രഫ.എ എം റഷീദ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു. അപേക്ഷകർ ബിപിഎൽ വിഭാഗത്തിൽ പെട്ടവരോ  ഒരു ലക്ഷം രൂപയിൽ താഴെ വാർഷിക വരുമാനമുള്ളവരോ ആയിരിക്കണം. മുൻപ് പ്രഖ്യാപിച്ചിരുന്ന വിവിധ ഇളവുകൾക്ക് പുറമേയാണിത്. എം.ഇ.എസ് കോളേജിൻറെ പത്താം വാർഷികം പ്രമാണിച്ച് മാനേജ്മെന്റും., വിവിധ സംഘടനകളും ആണ് ഈ ഫീസ് ആനുകൂല്യം സ്പോൺസർ ചെയ്യുന്നത്. യൂണിവേഴ്‌സിറ്റിയുടെ ക്യാപ് വഴിയോ മാനേജ്മെൻറ് കോട്ടയിലോ അഡ്‌മിഷൻ നേടുന്നവർക്ക് ഈ ആനുകൂല്യം ലഭിക്കും ബി.കോം ലോജിസ്റ്റിക്സ് മാനേജ്മെൻറ്, ബി.കോം ഫിനാൻസ് & ടാക്സഷൻ, ബി.ബി.എ, ബി.സി.എ, എം.കോം എന്നീ കോഴ്സ്കളിലേക്കാണ് ഇപ്പോൾ അഡ്മിഷൻ നടക്കുന്നത് സി.എ, എ.സി.സി.എ, സിവിൽ സർവീസ് എന്നിവക്ക് ഈ അധ്യായന വർഷം മുതൽ കോച്ചിങ്ങ് ക്ലാസുകൾ ആരംഭിക്കും. ഹോസ്റ്റൽ സൗകര്യമുണ്ട്. വാർത്താസമ്മേളനത്തിൽ ഹലീൽ മുഹമ്മദ് ( ബിസിനസ്സ്റ്റഡീസ് വകുപ്പ് അദ്ധ്യക്ഷൻ) ഷെഫിൻ വി.എ(പി.ആർ.ഒ ) എന്നിവരും സംബന്ധിച്ചു.

മരണം

ഇബ്രാഹിം റാവുത്തർ (74) അന്തരിച്ചു

ഈരാറ്റുപേട്ട . റിട്ടയേഡ് ഉദ്യോഗസ്ഥൻ നടയ്ക്കൽ ഫിദ മൻസിലിൽ പി എ ഇബ്രാഹിം റാവുത്തർ (74) അന്തരിച്ചു. ഭാര്യ ഖദീജ ഖബറക്കം തിങ്കൾ ഉച്ചക്ക് 1 ന് നൈനാർ പള്ളി ഖബർസ്ഥാനിൽ മക്കൾ  മുഹമ്മദ് മുസ്ത്ഫ നിസ , സീനത് മരുമക്കൾ  ഉമ്മില്, അയ്യൂബ് സുൽഫിക്കർ

പ്രാദേശികം

വിത്തുകുട്ടയൊരുക്കി അരുവിത്തുറ സെന്റ് ജോർജസ്സ് കോളേജ്

അരുവിത്തുറ: ജൈവ വൈവിധ്യം സംരക്ഷിക്കുക, പ്രദേശിക ഭക്ഷണ വൈവിധ്യം നിലനിർത്തി ഭക്ഷ്യ സുഭിക്ഷത ഒരുക്കുക, വിഷരഹിതമായ ആഹാരത്തിലൂടി ആരോഗ്യം ഉറപ്പാക്കുക എന്നി ലക്ഷ്യങ്ങളോടെ അരുവിത്തുറ സെന്റ് ജോർജസ്സ് കോളേജിൽ വിത്തു കുട്ട സംഘടിപ്പിച്ചു. കോളേജ് ഐ ക്യു ഏ സിയുടെ അഭിമുഖ്യത്തിൽ പൂഞ്ഞാർ ഭൂമിക, കോളേജ് എൻ എസ്സ് എസ്സ്, എൻ സി സി, ഭൂമിത്രസേന എന്നി സംഘടനകളുടെ സഹകരണത്തോടെയാണ് വിത്തു കുട്ട സംഘടിപ്പിച്ചത് വിദ്യാർത്ഥികൾ ശേഖരിച്ച നൂറോളം പ്രദേശിക വിത്തുകളുടെ പ്രദർശനവും കൈമാറ്റവും ചടങ്ങിൽ നടന്നു. പരിപാടിയുടെ ഉദ്ഘാടനം സംസ്ഥാന വൃക്ഷ പരിസ്ഥിതി സംരക്ഷണ സമിതി ജനറൽ സെക്രട്ടറി വ്യക്ഷവൈദ്യൻ കെ ബിനു കോളേജ് പ്രിൻസിപ്പൽ പ്രൊഫ: ഡോ സിബി ജോസഫിനു വിത്ത് കൈമാറി നിർവഹിച്ചു. ചടങ്ങിൽ കോളേജ് ബർസാറും കോഴ്സ്സ് കോർഡിനേറ്ററുമായ ഫാ ബിജു കുന്നക്കാട്ട് വൈസ് പ്രിൻസിപ്പൽ ഡോ ജിലു ആനി ജോൺ , ഡോ സുമേഷ് ജോർജ് , മിഥുൻ ജോൺ , ഡോ ഡെന്നി തോമസ്, മരിയാ ജോസ് ,  ഡോ ലൈജു വർഗ്ഗീസ് പ്രമുഖ പരിസ്ഥി പ്രവർത്തകൻ എബി പൂണ്ടിക്കുളം തുടങ്ങിയവർ സംസാരിച്ചു.

ജനറൽ

സുധിയെ അവസാനമായി കണ്ട്; കണ്ണീര് അടക്കാനാകാതെ സഹപ്രവര്‍ത്തകര്‍

കോട്ടയം: അന്തരിച്ച ചലച്ചിത്ര മിമിക്രി താരം കൊല്ലം സുധിയുടെ സംസ്കാരം ഇന്ന് നടക്കും. ഉച്ചകഴിഞ്ഞ് രണ്ടുമണിക്ക് കോട്ടയം തോട്ടക്കാട് റീഫോർമിഡ് ആഗ്ലിക്കൻ ചർച്ച് ഓഫ് ഇന്ത്യ   ചർച്ച് സെമിത്തേരിയിലാണ് സംസ്കാരം നടക്കുക.  രാവിലെ ഏഴര മുതൽ കോട്ടയം വാകത്താനം പൊങ്ങന്താനത്തുള്ള സുധിയുടെ വീട്ടിലും പിന്നീട് പൊങ്ങന്താനം യു പി സ്കൂൾ, വാകത്താനം പഞ്ചായത്ത് കമ്യൂണിറ്റി ഹാൾ എന്നിവിടങ്ങളിലും പൊതു ദർശനം ഉണ്ടാകും. ഉച്ചയ്ക്ക് ഒന്നരയോടെ വിലാപയാത്രയായാവും മൃതദേഹം സെമിത്തേരിയിൽ എത്തിക്കുക. ഇന്നലെ തൃശൂരിൽ ഉണ്ടായ വാഹന അപകടത്തിലാണ് സുധി മരിച്ചത് അതേസമയം കൊല്ലം സുധിയുടെ അകാല വിയോ​ഗത്തിന്റെ ഞെട്ടലിലാണ് സാസ്കാരിക കേരളം ഇപ്പോളും. എങ്ങും തങ്ങളുടെ പ്രിയ സുഹൃത്തിനെ, സഹപ്രവർത്തകനെ കുറിച്ചുള്ള ഓർമകളാണ് രാഷ്ട്രീയ- സിനിമ-സീരിയൽ രംഗത്തെ പ്രമഖർ പങ്കുവയ്ക്കുന്നത്. തങ്ങൾക്കൊപ്പം ചിരിച്ച് കളിച്ചിരുന്ന സുധി ഇനി ഇല്ല എന്നത് ആർക്കും ഉൾക്കൊള്ളാനായിട്ടില്ല.  കഴിഞ്ഞ ദിവസം പൊതു ദര്‍ശനത്തിന് നടന്‍ സുരേഷ് ഗോപിയും. സുധി പങ്കെടുത്തിരുന്ന ടിവി പരിപാടിയിലെ സഹപ്രവര്‍ത്തകരും എത്തിയപ്പോള്‍ വൈകാരികമായ രംഗങ്ങളാണ് ഉണ്ടായത്. നടന്‍ സുരാജ് വെഞ്ഞാറന്‍മൂട് എത്തിയിരുന്നു വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്താന്‍.   

ജനറൽ

ഞാൻ പോവാണ്..വെറുതെ എന്തിനാ എക്സ്പ്രഷൻ ഇട്ട് ചാവണത് '; നോവുണർത്തി സുധിയുടെ ഡയലോ​

പ്രേക്ഷകരെ കുടുകുടാ ചിരിപ്പിച്ച വ്യക്തിത്വം, ഉരുളയ്ക്ക് ഉപ്പേരി പോലെ ത​ഗ് മറുപടികൾ, ജ​ഗദീഷിനെ അനുകരിച്ച് കയ്യടി, ജീവിതത്തിലെ പ്രതിസന്ധികളിലും കാണികളെ ചിരിപ്പിച്ച കലാകാരൻ. കൊല്ലം സുധിയെ കുറിച്ച് പറയാൻ വാക്കുകൾ ഏറെയാണ്. വേദികളിൽ പൊട്ടിച്ചിരി വിതറിയ ആ അതുല്യകലാകാരന്റെ വിയോ​ഗത്തിന്റെ ഞെട്ടലിലാണ് കേരളക്കര ഇപ്പോൾ.  സ്റ്റേജ് ഷോകളിൽ മാത്രമല്ല, ബി​ഗ് സ്ക്രീനിലും സുധി നൽകിയത് എന്നും ഓർത്തിരിക്കാനുള്ള കഥാപാത്രങ്ങളാണ്. പ്രത്യേകിച്ച് വിഷ്ണു ഉണ്ണികൃഷ്ണൻ നായകനായി എത്തിയ കട്ടപ്പനയിലെ ഋത്വിക് റോഷൻ എന്ന സിനിമ. 'ഞാൻ പോവാണ്..വെറുതെ എന്തിനാ ഒരുപാട് എക്സ്പ്രഷൻ ഇട്ട് ചാവണത്', എന്ന് വിഷ്ണുവിനോട് സുധിയുടെ കഥാപാത്രം പറയുന്ന ഡലോ​ഗ് ആയിരുന്നു ചിത്രത്തിലെ ഹൈലൈറ്റുകളിൽ ഒന്ന്.  2016ൽ റിലീസ് ചെയ്ത ചിത്രത്തിലെ സുധിയുടെ ഈ ഡയലോ​ഗ് ഏഴ് വർഷങ്ങൾക്കിപ്പുറവും ലൈം ലൈറ്റിൽ തന്നെ നിൽക്കുകയാണ്. സോഷ്യൽ മീഡിയ ട്രോളുകളിലും വാട്സപ്പ് സ്റ്റാറ്റസുകളിലും പലപ്പോഴും സുധിയുടെ വാക്കുകൾ മുഴങ്ങി കേൾക്കാറുണ്ട്. ലക്ഷക്കണക്കിന് ജനങ്ങളെ പൊട്ടിച്ചിരിപ്പിച്ച ആ രം​ഗം ഇന്ന് മലയാളികൾക്ക് നോവിന്റെ വിങ്ങലായി മാറിയിരിക്കുന്നു. പാഷാണം ഷാജിക്കൊപ്പം അവതരിപ്പിച്ച കോമഡി ഷോയിലെ'കപ്പലണ്ടിയേയ്..കപ്പലണ്ടിയേയ്..', 'ഇഞ്ചി മിഠായ്.. ഇഞ്ചി മിഠായ്' എന്നിങ്ങനെയുള്ള സുധിയുടെ ‍ഡയലോഗുകളും ഏറെ ശ്രദ്ധേയമാണ്.  മിമിക്രിയിലൂടെ ആയിരുന്നു സുധിയുടെ തുടക്കം. നിരവധി സ്റ്റേജുകളിൽ സുധി കാണികളെ പൊട്ടിച്ചിരിപ്പിച്ചു. ശേഷം ടെലിവിഷൻ കോമഡി ഷോകളിൽ നിറ സാന്നിധ്യമായി. കാന്താരി എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം ബി​ഗ് സ്ക്രീനിൽ എത്തുന്നത്. 2015 ല്‍ ആയിരുന്നു ഇത്. ശേഷം കട്ടപ്പനയിലെ ഋത്വിക് റോഷന്‍,  കുട്ടനാടന്‍ മാര്‍പാപ്പ, തീറ്റ റപ്പായി,  വകതിരിവ്, ആന്‍ ഇന്റര്‍നാഷ്ണല്‍ ലോക്കല്‍ സ്‌റ്റോറി, കേശു ഈ വീടിന്റെ നാഥന്‍, എസ്‌കേപ്പ്, സ്വര്‍ഗത്തിലെ കട്ടുറുമ്പ് തുടങ്ങിയ ചിത്രങ്ങളിലും സുധി അഭിനയിച്ചു. 

ജനറൽ

നടൻ കൊല്ലം സുധി വാഹനാപകടത്തിൽ മരിച്ചു

ബിനു അടിമാലി, ഉല്ലാസ് അരൂർ, മഹേഷ് എന്നിവർക്കും പരിക്കുണ്ട്. ഗുരുതരമായി പരിക്കേറ്റ കൊല്ലം സുധിയെ കൊടുങ്ങല്ലൂർ എ ആർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തൃശൂർ: നടൻ കൊല്ലം സുധി തൃശൂർ കയ്പമംഗലത്ത് വാഹനാപകടത്തിൽ മരിച്ചു. തിങ്കളാഴ്ച പുലർച്ചെ നാലരയോടെ കയ്പമംഗലം പനമ്പിക്കുന്നിലായിരുന്നു അപകടം. വടകരയിൽ നിന്നും  പ്രോഗ്രാം കഴിഞ്ഞ് മടങ്ങിയ സംഘം സഞ്ചരിച്ചിരുന്ന കാർ എതിരെ വന്ന പിക്കപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു. ബിനു അടിമാലി, ഉല്ലാസ് അരൂർ, മഹേഷ് എന്നിവർക്കും പരിക്കുണ്ട്. ഗുരുതരമായി പരിക്കേറ്റ കൊല്ലം സുധിയെ കൊടുങ്ങല്ലൂർ എ ആർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ശിഹാബ് തങ്ങൾ ആംബുലൻസ്, എസ്.വൈ എസ്, സാന്ത്വനം, ആക്ടസ് ആംബുലൻസ് പ്രവർത്തകരാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഒരാഴ്ച്ച മുമ്പ് ഇതേ സ്ഥലത്ത് നിർത്തിയിട്ട ലോറിക്ക് പിറകിൽ ടാങ്കർ ലോറിയിടിച്ച് ഡ്രൈവർ മരിച്ചിരുന്നു. കയ്പമംഗലം പൊലീസ് സ്ഥലത്തെത്തി. 2015 ല്‍ പുറത്തിറങ്ങിയ കാന്താരി എന്ന ചിത്രത്തിലൂടെയാണ് കൊല്ലം സുധി സിനിമാരംഗത്ത് എത്തുന്നത്. കട്ടപ്പനയിലെ ഋത്വിക് റോഷന്‍, കുട്ടനാടന്‍ മാര്‍പാപ്പ, തീറ്റ റപ്പായി,  വകതിരിവ്, ആന്‍ ഇന്റര്‍നാഷ്ണല്‍ ലോക്കല്‍ സ്‌റ്റോറി, കേശു ഈ വീടിന്റെ നാഥന്‍, എസ്‌കേപ്പ്, സ്വര്‍ഗത്തിലെ കട്ടുറുമ്പ് തുടങ്ങിയ ചിത്രങ്ങളില്‍ വേഷമിട്ടിട്ടുണ്ട്. ടെലിവിഷൻ കോമഡി ഷോകളിലൂടെ കുടുംബപ്രേക്ഷകരെ ഏറെ ചിരിപ്പിച്ച നടനാണ് കൊല്ലം സുധി.