വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

ജനറൽ

സുധിയെ അവസാനമായി കണ്ട്; കണ്ണീര് അടക്കാനാകാതെ സഹപ്രവര്‍ത്തകര്‍

കോട്ടയം: അന്തരിച്ച ചലച്ചിത്ര മിമിക്രി താരം കൊല്ലം സുധിയുടെ സംസ്കാരം ഇന്ന് നടക്കും. ഉച്ചകഴിഞ്ഞ് രണ്ടുമണിക്ക് കോട്ടയം തോട്ടക്കാട് റീഫോർമിഡ് ആഗ്ലിക്കൻ ചർച്ച് ഓഫ് ഇന്ത്യ   ചർച്ച് സെമിത്തേരിയിലാണ് സംസ്കാരം നടക്കുക.  രാവിലെ ഏഴര മുതൽ കോട്ടയം വാകത്താനം പൊങ്ങന്താനത്തുള്ള സുധിയുടെ വീട്ടിലും പിന്നീട് പൊങ്ങന്താനം യു പി സ്കൂൾ, വാകത്താനം പഞ്ചായത്ത് കമ്യൂണിറ്റി ഹാൾ എന്നിവിടങ്ങളിലും പൊതു ദർശനം ഉണ്ടാകും. ഉച്ചയ്ക്ക് ഒന്നരയോടെ വിലാപയാത്രയായാവും മൃതദേഹം സെമിത്തേരിയിൽ എത്തിക്കുക. ഇന്നലെ തൃശൂരിൽ ഉണ്ടായ വാഹന അപകടത്തിലാണ് സുധി മരിച്ചത് അതേസമയം കൊല്ലം സുധിയുടെ അകാല വിയോ​ഗത്തിന്റെ ഞെട്ടലിലാണ് സാസ്കാരിക കേരളം ഇപ്പോളും. എങ്ങും തങ്ങളുടെ പ്രിയ സുഹൃത്തിനെ, സഹപ്രവർത്തകനെ കുറിച്ചുള്ള ഓർമകളാണ് രാഷ്ട്രീയ- സിനിമ-സീരിയൽ രംഗത്തെ പ്രമഖർ പങ്കുവയ്ക്കുന്നത്. തങ്ങൾക്കൊപ്പം ചിരിച്ച് കളിച്ചിരുന്ന സുധി ഇനി ഇല്ല എന്നത് ആർക്കും ഉൾക്കൊള്ളാനായിട്ടില്ല.  കഴിഞ്ഞ ദിവസം പൊതു ദര്‍ശനത്തിന് നടന്‍ സുരേഷ് ഗോപിയും. സുധി പങ്കെടുത്തിരുന്ന ടിവി പരിപാടിയിലെ സഹപ്രവര്‍ത്തകരും എത്തിയപ്പോള്‍ വൈകാരികമായ രംഗങ്ങളാണ് ഉണ്ടായത്. നടന്‍ സുരാജ് വെഞ്ഞാറന്‍മൂട് എത്തിയിരുന്നു വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്താന്‍.   

ജനറൽ

ഞാൻ പോവാണ്..വെറുതെ എന്തിനാ എക്സ്പ്രഷൻ ഇട്ട് ചാവണത് '; നോവുണർത്തി സുധിയുടെ ഡയലോ​

പ്രേക്ഷകരെ കുടുകുടാ ചിരിപ്പിച്ച വ്യക്തിത്വം, ഉരുളയ്ക്ക് ഉപ്പേരി പോലെ ത​ഗ് മറുപടികൾ, ജ​ഗദീഷിനെ അനുകരിച്ച് കയ്യടി, ജീവിതത്തിലെ പ്രതിസന്ധികളിലും കാണികളെ ചിരിപ്പിച്ച കലാകാരൻ. കൊല്ലം സുധിയെ കുറിച്ച് പറയാൻ വാക്കുകൾ ഏറെയാണ്. വേദികളിൽ പൊട്ടിച്ചിരി വിതറിയ ആ അതുല്യകലാകാരന്റെ വിയോ​ഗത്തിന്റെ ഞെട്ടലിലാണ് കേരളക്കര ഇപ്പോൾ.  സ്റ്റേജ് ഷോകളിൽ മാത്രമല്ല, ബി​ഗ് സ്ക്രീനിലും സുധി നൽകിയത് എന്നും ഓർത്തിരിക്കാനുള്ള കഥാപാത്രങ്ങളാണ്. പ്രത്യേകിച്ച് വിഷ്ണു ഉണ്ണികൃഷ്ണൻ നായകനായി എത്തിയ കട്ടപ്പനയിലെ ഋത്വിക് റോഷൻ എന്ന സിനിമ. 'ഞാൻ പോവാണ്..വെറുതെ എന്തിനാ ഒരുപാട് എക്സ്പ്രഷൻ ഇട്ട് ചാവണത്', എന്ന് വിഷ്ണുവിനോട് സുധിയുടെ കഥാപാത്രം പറയുന്ന ഡലോ​ഗ് ആയിരുന്നു ചിത്രത്തിലെ ഹൈലൈറ്റുകളിൽ ഒന്ന്.  2016ൽ റിലീസ് ചെയ്ത ചിത്രത്തിലെ സുധിയുടെ ഈ ഡയലോ​ഗ് ഏഴ് വർഷങ്ങൾക്കിപ്പുറവും ലൈം ലൈറ്റിൽ തന്നെ നിൽക്കുകയാണ്. സോഷ്യൽ മീഡിയ ട്രോളുകളിലും വാട്സപ്പ് സ്റ്റാറ്റസുകളിലും പലപ്പോഴും സുധിയുടെ വാക്കുകൾ മുഴങ്ങി കേൾക്കാറുണ്ട്. ലക്ഷക്കണക്കിന് ജനങ്ങളെ പൊട്ടിച്ചിരിപ്പിച്ച ആ രം​ഗം ഇന്ന് മലയാളികൾക്ക് നോവിന്റെ വിങ്ങലായി മാറിയിരിക്കുന്നു. പാഷാണം ഷാജിക്കൊപ്പം അവതരിപ്പിച്ച കോമഡി ഷോയിലെ'കപ്പലണ്ടിയേയ്..കപ്പലണ്ടിയേയ്..', 'ഇഞ്ചി മിഠായ്.. ഇഞ്ചി മിഠായ്' എന്നിങ്ങനെയുള്ള സുധിയുടെ ‍ഡയലോഗുകളും ഏറെ ശ്രദ്ധേയമാണ്.  മിമിക്രിയിലൂടെ ആയിരുന്നു സുധിയുടെ തുടക്കം. നിരവധി സ്റ്റേജുകളിൽ സുധി കാണികളെ പൊട്ടിച്ചിരിപ്പിച്ചു. ശേഷം ടെലിവിഷൻ കോമഡി ഷോകളിൽ നിറ സാന്നിധ്യമായി. കാന്താരി എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം ബി​ഗ് സ്ക്രീനിൽ എത്തുന്നത്. 2015 ല്‍ ആയിരുന്നു ഇത്. ശേഷം കട്ടപ്പനയിലെ ഋത്വിക് റോഷന്‍,  കുട്ടനാടന്‍ മാര്‍പാപ്പ, തീറ്റ റപ്പായി,  വകതിരിവ്, ആന്‍ ഇന്റര്‍നാഷ്ണല്‍ ലോക്കല്‍ സ്‌റ്റോറി, കേശു ഈ വീടിന്റെ നാഥന്‍, എസ്‌കേപ്പ്, സ്വര്‍ഗത്തിലെ കട്ടുറുമ്പ് തുടങ്ങിയ ചിത്രങ്ങളിലും സുധി അഭിനയിച്ചു. 

ജനറൽ

നടൻ കൊല്ലം സുധി വാഹനാപകടത്തിൽ മരിച്ചു

ബിനു അടിമാലി, ഉല്ലാസ് അരൂർ, മഹേഷ് എന്നിവർക്കും പരിക്കുണ്ട്. ഗുരുതരമായി പരിക്കേറ്റ കൊല്ലം സുധിയെ കൊടുങ്ങല്ലൂർ എ ആർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തൃശൂർ: നടൻ കൊല്ലം സുധി തൃശൂർ കയ്പമംഗലത്ത് വാഹനാപകടത്തിൽ മരിച്ചു. തിങ്കളാഴ്ച പുലർച്ചെ നാലരയോടെ കയ്പമംഗലം പനമ്പിക്കുന്നിലായിരുന്നു അപകടം. വടകരയിൽ നിന്നും  പ്രോഗ്രാം കഴിഞ്ഞ് മടങ്ങിയ സംഘം സഞ്ചരിച്ചിരുന്ന കാർ എതിരെ വന്ന പിക്കപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു. ബിനു അടിമാലി, ഉല്ലാസ് അരൂർ, മഹേഷ് എന്നിവർക്കും പരിക്കുണ്ട്. ഗുരുതരമായി പരിക്കേറ്റ കൊല്ലം സുധിയെ കൊടുങ്ങല്ലൂർ എ ആർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ശിഹാബ് തങ്ങൾ ആംബുലൻസ്, എസ്.വൈ എസ്, സാന്ത്വനം, ആക്ടസ് ആംബുലൻസ് പ്രവർത്തകരാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഒരാഴ്ച്ച മുമ്പ് ഇതേ സ്ഥലത്ത് നിർത്തിയിട്ട ലോറിക്ക് പിറകിൽ ടാങ്കർ ലോറിയിടിച്ച് ഡ്രൈവർ മരിച്ചിരുന്നു. കയ്പമംഗലം പൊലീസ് സ്ഥലത്തെത്തി. 2015 ല്‍ പുറത്തിറങ്ങിയ കാന്താരി എന്ന ചിത്രത്തിലൂടെയാണ് കൊല്ലം സുധി സിനിമാരംഗത്ത് എത്തുന്നത്. കട്ടപ്പനയിലെ ഋത്വിക് റോഷന്‍, കുട്ടനാടന്‍ മാര്‍പാപ്പ, തീറ്റ റപ്പായി,  വകതിരിവ്, ആന്‍ ഇന്റര്‍നാഷ്ണല്‍ ലോക്കല്‍ സ്‌റ്റോറി, കേശു ഈ വീടിന്റെ നാഥന്‍, എസ്‌കേപ്പ്, സ്വര്‍ഗത്തിലെ കട്ടുറുമ്പ് തുടങ്ങിയ ചിത്രങ്ങളില്‍ വേഷമിട്ടിട്ടുണ്ട്. ടെലിവിഷൻ കോമഡി ഷോകളിലൂടെ കുടുംബപ്രേക്ഷകരെ ഏറെ ചിരിപ്പിച്ച നടനാണ് കൊല്ലം സുധി.    

പ്രാദേശികം

എ ഐ ക്യാമറ അഴിമതിയിൽ പ്രതിഷേധിച്ച്

എ ഐ ക്യാമറ അഴിമതിയിൽ പ്രതിഷേധിച്ച് ഈരാറ്റുപേട്ട മണ്ഡലം കോൺഗ്രസ് കമ്മറ്റി നടത്തിയ സമരം മണ്ഡലം പ്രസിഡന്റ് അനസ് നാമ്പർ അദ്ധ്യക്ഷത വഹിച്ചു ബ്ളോക്ക് പ്രസിഡന്റ് Ad മുഹമ്മദ് ഇല്യാസ് ഉദ്ഘാടനം ചെയ്തു DCC മെംബർ PH നൗഷാദ്  റഷീദ് വടയാർ   ഖാദർ SM കബീർ വടയാർ  അബ്ബാസ് സുനീർ  k K  അബ്ദുൽ കെ  രിഠ   Ks  ഇല്യാസ്   അഫസൽ മുനീർ  പരിത് കാരയക്കാട്       മുഹമ്മദലി ഖാൻ എന്നിവർ പങ്കെടുത്തു

പ്രാദേശികം

ഹയാത്തൂദ്ധീൻ ഹൈ സ്കൂൾ അന്താരാഷ്ട്ര പരിസ്ഥിതി ദിനാചാരണം നടത്തി

ഈരാറ്റുപേട്ട : ജൂൺ അഞ്ച് അന്താരാഷ്ട്ര പരിസ്ഥിതി ദിനാചരണത്തോടാനുബന്ധിച്ച് ഹായത്തുദ്ധീൻ ഹൈ സ്കൂൾ പരസ്ഥിതി ദിനാചാരണം നടത്തി. അധ്യാപകരായ അസ്ഹർ എം പി സ്വാഗതം പറയുകയും ഹെഡ്മാസ്റ്റർ അബ്ദുൽ ഷുക്കൂർ പി കെ ഉദ്ഘാടനം നിർവ്വഹിക്കുകയും ചെയ്തു നേച്ചർ ക്ലബ് കൺവീനർ അനുപമ സുന്ദർ പരിസ്ഥിതി ദിന പ്ലാസ്റ്റിക് വിരുദ്ധ പ്രതിജ്ഞ ചൊല്ലി നൽകി. ഐക്യരാഷ്ട്ര സഭയുടെ മുദ്രാവാക്യമായ 'ബീറ്റ് പ്ലാസ്റ്റിക് പൊലൂഷൻ ' എന്ന സന്ദേശം പകർന്നു നൽകുന്നതായിരുന്നു ദിനാചരണം. പോസ്റ്റർ പ്രചരണം, വൃക്ഷത്തയ്യ് നടൽ, പ്ലാസ്റ്റിക് വിരുദ്ധ പ്രതിജ്ഞ, പ്രസംഗം, ഗാനം, പരിസ്ഥിതി സംരക്ഷണ സന്ദേശ സ്കിറ്റ്, ദിനചാരണ റാലി എന്നീ വിവിധ പരിപാടികളിലൂടെ പരിസ്ഥിതി ദിനാചരണം വിഭുലമായി മായി നടത്തിമല സ്കൂൾ മാനേജർ ടി എം ബഷീർ  അസിസ്റ്റന്റ് മാനേജർ ഇൻശാ സലാം കമ്മറ്റി അംഗം ഹബീബുള്ള തൈപ്പറമ്പിൽ എന്നിവർ പങ്കെടുത്തു

പ്രാദേശികം

ഈരാറ്റുപേട്ട നഗരസഭ ഹരിത സഭ സംഘടിപ്പിച്ചു.

ഈരാറ്റുപേട്ട .മാലിന്യമുക്ത നവകേരളം ക്യാമ്പയിന്റെ ഭാഗമായുള്ള  ഈരാറ്റുപേട്ട നഗരസഭ നടത്തിയ ഹരിത സഭചെയർപേഴ്സൻ സുഹറ അബ്ദുൽ ഖാദർ  വ്യാപാര ഭവനിൽ ഉദ്ഘാടനം  ചെയ്തു.വൈസ് ചെയർമാൻ വി എം  മുഹമ്മദ് ഇല്യാസ് അധ്യക്ഷത വഹിച്ചു.ചെയർപേഴ്സൺ സുഹറ അബ്ദുൽ ഖാദർ ഹരിത സഭ അംഗങ്ങൾക്ക് പ്രതിജ്ഞ ചൊല്ലി കൊടുക്കുകയും ചെയ്തു.പ്രവർത്തന റിപ്പോർട്ട്  സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഡോ.സഹ്‌ല ഫിർദൗസ് അവതരിപ്പിച്ചുഹരിത കർമ്മ സേന പ്രവർത്തന റിപ്പോർട്ട് കൺസഷൻ പ്രസിഡൻറ് അമ്പിളി ജയകുമാർ അവതരിപ്പിച്ചു റിട്ടേർഡ് തഹസിൽദാർ വി. എം അഷ്റഫ്, കെഎസ്ഇബി സൂപ്രണ്ട് ഷബീർ കെ എം, എംഇഎസ് കോളേജ് പ്രിൻസിപ്പൽ എ എം റഷീദ് എന്നിവർ ചർച്ചകൾക്ക് നേതൃത്വം വഹിച്ചുചടങ്ങിൽ വിവിധ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാർ കൗൺസിലർമാർ, വ്യാപാരി വ്യവസായി പ്രതിനിധികൾ , രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ ,മഹല്ല് ഭാരവാഹികൾ, ആർ ആർ ടി അംഗങ്ങൾ,റസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ , ആശാവർക്കർമാർ അങ്കണവാടി ടീച്ചേഴ്സ്,ഹരിത കർമ്മ സേനാംഗങ്ങൾ ആർ പി അൻഷാദ് ഇസ്മായിൽ ശുചിത്വമിഷൻ ആർ പി മുത്തലിബ് ,പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർമാരായ ജെറാൾഡ് സോണി നൗഷാദ് അനീസ, ലിനീഷ്, ക്ലീൻ സിറ്റി മാനേജർ ജിൻസ് സിറിയക് സിറ്റി മിഷൻ മാനേജർ മനു എന്നിവർ പങ്കെടുത്തു

ജനറൽ

ദിവസവും കഴിക്കാം പര്‍പ്പിള്‍ നിറത്തിലുള്ള ഈ മൂന്ന് പച്ചക്കറികള്‍; അറിയാം ഗുണങ്ങള്‍...

വിറ്റാമിന്‍ എ ധാരാളം അടങ്ങിയ പർപ്പിൾ കാബേജ് കണ്ണുകളുടെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. ഇവ കാഴ്ചശക്തി മെച്ചപ്പെടുത്തുന്നതിനൊപ്പം തിമിരത്തിനുള്ള സാധ്യത കുറയ്ക്കുന്നു.കാണാന്‍ ഏറെ ഭംഗിയുള്ളയവയാണ് പര്‍പ്പിള്‍ നിറത്തിലുള്ള പച്ചക്കറികള്‍. പർപ്പിൾ കാബേജ്, ബീറ്റ്റൂട്ട്, വഴുതനങ്ങ തുടങ്ങി നിരവധി പച്ചക്കറികളാണ് പര്‍പ്പിള്‍ നിറത്തിലുള്ളത്. വിറ്റാമിനുകളും മറ്റ് പോഷകങ്ങളും അടങ്ങിയ ഇവയുടെ ഗുണങ്ങളെ കുറിച്ചറിയാം... 

ഇൻഡ്യ

രാജ്യത്തെ നടുക്കി ഒഡീഷ ട്രെയിൻ ദുരന്തം: മരണം 280 കടന്നു, 900 ലേറെ പേർക്ക് പരിക്ക്, മരണസംഖ്യ ഉയർന്നേക്കും

ബാലസോറിന് സമീപം പാളം തെറ്റി മറിഞ്ഞ ഷാലിമാര്‍- ചെന്നൈ കോറമണ്ഡല്‍ എക്സ്പ്രസിലേക്ക് കുതിച്ചെത്തിയ  യശ്വന്ത്പുര്‍-ഹൗറ എക്സ്പ്രസ് ഇടിച്ചുകയറിയാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തില്‍ ട്രെയിന്‍ കോച്ചുകള്‍ അടുത്ത് നിര്‍ത്തിയിട്ട ഗുഡ്സ് ട്രെയിനിന് മുകളിലേക്ക് തെറിച്ചു വീണു ഭുവനേശ്വർ : രാജ്യത്തെ നടുക്കി ഒഡീഷയില്‍ ട്രെയിന്‍ ദുരന്തം. മൂന്ന് ട്രെയിനുകള്‍ അപകടത്തില്‍പ്പെട്ട് മരിച്ചവരുടെ എണ്ണം 280  ആയി. 900ത്തിലേറെ പേര്‍ക്ക് പരിക്കേറ്റു. ബാലസോറിന് സമീപം പാളം തെറ്റി മറിഞ്ഞ ഷാലിമാര്‍- ചെന്നൈ കോറമണ്ഡല്‍ എക്സ്പ്രസിലേക്ക് കുതിച്ചെത്തിയ  യശ്വന്ത്പുര്‍-ഹൗറ എക്സ്പ്രസ് ഇടിച്ചുകയറിയാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തില്‍ ട്രെയിന്‍ കോച്ചുകള്‍ അടുത്ത് നിര്‍ത്തിയിട്ട ഗുഡ്സ് ട്രെയിനിന് മുകളിലേക്ക് തെറിച്ചു വീണു. ദേശീയ ദുരന്തനിവാരണ സേനയടക്കമുള്ള വന്‍ സംഘം അപകട സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. കൊല്‍ക്കത്തയ്ക്ക് സമീപം ഷാലിമാറില്‍ നിന്ന് ഇന്നലെ വൈകിട്ട് മുന്നരയോടെയാണ് കോര്‍മണ്ഡല്‍ എക്സ്പ്രസ് ചെന്നൈ ലക്ഷ്യമാക്കി പുറപ്പെട്ടത്. രണ്ട് സ്റ്റേഷനുകള്‍ കഴിഞ്ഞ് ബാലസോറിലെത്തിയ ട്രെയിനിന്റെ പിന്നീടുള്ള കുതിപ്പ് ദുരന്തത്തിലേക്കായിരുന്നു. വേഗത്തില്‍ കുതിച്ച ട്രെയിന്‍ ബഹനാഗ സ്റ്റേഷന് സമീപം പാളം തെറ്റി. 12 കോച്ചുകള്‍ അപകടത്തില്‍പ്പെട്ടു. പാളം തെറ്റി കിടന്ന ബോഗികളിലേക്ക് കുതിച്ചെത്തിയ യശ്വന്ത്പൂര്‍ ഹൗറ എക്പ്രസും ഇടിച്ചുകയറി. ഇടിയുടെ ആഘാതത്തില്‍ തൊട്ടടുത്തുണ്ടായിരുന്ന ചരക്കുവണ്ടിയിലേക്കും കോച്ചുകള്‍ മറിഞ്ഞു. നിരവധിപേര്‍ക്ക് പരുക്കേറ്റെന്ന വിവരങ്ങള്‍ വന്ന് തുടങ്ങി.പിന്നാലൊണ് ജീവന്‍ നഷ്ടപ്പെട്ടവരുടെ വിറങ്ങലിക്കുന്ന കണക്കുകള്‍ പുറത്തുവന്നത്. റിസര്‍വ് ചെയ്ത യാത്രക്കാരും ജനറല്‍ കോച്ചുകളില്‍ യാത്രചെയ്യുന്നവരുമടക്കം വന്‍സംഘമാണ് ട്രെയിനിലുണ്ടായിരുന്നത്. വ്യോമസേനയും എന്‍ഡിആര്‍ എഫും ഡോക്ടര്‍മാരുമടങ്ങുന്ന വന്‍സംഘം സ്ഥലത്തെത്തി. കോച്ചുകള്‍ വെട്ടിപ്പൊളിച്ചാണ് പലരേയും പുറത്തെടുത്തത്.