വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

പ്രാദേശികം

ഈരാറ്റുപേട്ട എം.ഇ.എസിൽ പ്രൊഫ. കടവനാട് മുഹമ്മദ് അനുസ്മരണം നടത്തി .

ഈരാറ്റുപേട്ട .കഴിഞ്ഞ ദിവസം നിര്യാതനായ എം.ഇ.എസ്. സംസ്ഥാന ജനറൽ സെക്രട്ടറി പ്രൊഫ. കടവനാട് മുഹമ്മദ് അനുസമരണം മാറംപള്ളി എം.ഇ.എസ്. കോളേജിൽ നടത്തി. മികച്ച അദ്ധ്യാപകൻ, കർമ്മനിരതനായ  രാഷ്ട്രീയ നേതാവ്, ഊർജ്ജ്വസലനായ വിദ്യാഭ്യാസ പ്രവർത്തകൻ  , എഴുത്തുകാരൻ , സാംസ്കാരികപ്രവർത്തകൻ എന്നിങ്ങനെ വിവിധ നിലകളിൽ പൊതുരംഗത്ത് ക്രിയാത്മക സാന്നിദ്ധ്യമായി നിലകൊണ്ട വ്യക്തിയായിരുന്നു പ്രൊഫ. കടവനാട് മുഹമ്മദെന്ന് അനുസ്മരണ പ്രഭാഷണം നടത്തിയ പ്രിൻസിപ്പൽ പ്രഫ .എ എംറഷീദ് പറഞ്ഞു. വൈസ് പ്രിൻസിപ്പാൾ യാസിർ പാറയിൽ  , വകുപ്പ് മേധാവികളായ രജിത പി.യു , ഹലീൽമുഹമ്മദ് , റെജിമനോജ്' എന്നിവർ പ്രസംഗിച്ചു . ചടങ്ങിൽ കോളേജിലെ മുഴവൻ അദ്ധ്യാപകരും വിദ്യാർത്ഥികും പങ്കെടുത്തു.

പ്രാദേശികം

സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു

ഈരാറ്റുപേട്ട നഗരസഭയും വ്യാപാരി വ്യവസായി ഏകോപന സമിതിയും 2023 ജനുവരി 5 മുതൽ സംഘടിപ്പിക്കുന്ന നഗരോത്സവത്തിൻ്റെ സ്വാഗത സംഘം ഓഫീസ് ബഹു .പത്തനം തിട്ട എം.പി ആൻ്റോ ആൻ്റണി എം.പി ഉദ്ഘാടന കർമ്മം  നിർവ്വഹിച്ചു.പുസ്തകോത്സവം ,കാർഷിക-  പുഷ്പമേളകൾ - സാംസ്ക്കാരിക സമ്മേളനം ഉൾപ്പെടെയുള്ള വിവിധ സമ്മേളനങ്ങൾ ,കലാപരിപാടികൾ ,ഗവ.സ്റ്റാളുകൾ ഉൾപ്പെടെയുള്ള വിവിധ വിപണന സ്റ്റാളുകൾ ,വിദ്യാർത്ഥികൾക്കുള്ള പഠന സ്റ്റാളുകൾ ,ഭക്ഷ്യമേളകൾ , കുട്ടികൾക്കായുള്ള വിനോദങ്ങൾ തുടങ്ങി 11 ദിവസം നീണ്ടു നിൽക്കുന്ന ബൃഹത്തായ പദ്ധതികളാണ് നഗരോത്സവത്തിലൂടെ നഗരസഭ വിഭാവനം ചെയ്തിട്ടുള്ളത്. മന്ത്രിമാർ ,എം .പി മാർ ,എം .എൽ .എ മാർ ,ചലച്ചിത്ര സാമൂഹിക സാംസ്ക്കാരിക നായകന്മാർ ഉൾപ്പെടെ വിവിധ മേഖലകളിലെ മഹത് വ്യക്തിത്വങ്ങൾ വിവിധ ദിവസങ്ങളിലായി നടക്കുന്ന സെമിനാറുകളിലും സിമ്പോസിയങ്ങളിലും  പങ്കെടുക്കും . എല്ലാ ദിവസങ്ങളിലും വൈകീട്ട് കല- സാഹിത്യ - സാംസ്ക്കാരിക പരിപാടികൾ സംഘടിപ്പിക്കും .യോഗത്തിൽ നഗരസഭ ചെയർപേഴ്സൺ സുഹ്റ അബ്ദുൽ ഖാദർ അദ്ധ്യക്ഷത വഹിച്ചു.  നഗരസഭ വൈസ് ചെയർമാൻ അഡ്വ.വി.എം മുഹമ്മദ് ഇല്യാസ് സ്വാഗതം ആശംസിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ഓമന ഗോപാലൻ ,  A.M.A.  ഖാദർ ,വി.എം സിറാജ് ,റിയാസ് പ്ലാമൂട്ടിൽ ,അൻസർ പുള്ളോലിൽ ,സുനിത ഇസ്മായിൽ ,നാസർ വെള്ളൂ പറമ്പിൽ ,ഫസിൽ റഷീദ് ,സുനിൽ കുമാർ ,സജീർ ഇസ്മായിൽ ,കെ .പി സിയാദ് ,ഷൈമ റസാഖ് ,അൻസൽന പരിക്കുട്ടി തുടങ്ങിയവർ ആശംസ അർപ്പിച്ചു

വിദ്യാഭ്യാസം

എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് ഒന്‍പത് മുതല്‍; പ്ലസ്ടു മാര്‍ച്ച് 10 മുതല്‍

തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് ഒന്‍പത് മുതല്‍ 29 വരെ നടക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി. മാതൃക പരീക്ഷകള്‍ ഫെബ്രുവരി 27ന് ആരംഭിച്ച് മാര്‍ച്ച് മൂന്നിന് അവസാനിക്കും. നാലര ലക്ഷത്തിലധികം വിദ്യാര്‍ത്ഥികളാണ് പരീക്ഷ എഴുതുന്നത്. മൂല്യനിര്‍ണ്ണയം ഏപ്രില്‍ മൂന്നിന് ആരംഭിക്കുകയും ഫലം മെയ് പത്തിനുള്ളില്‍ പ്രഖ്യാപിക്കുകയും ചെയ്യും. 70 മൂല്യനിര്‍ണയ ക്യാമ്പുകളാണ് ഉണ്ടാവുക.ഹയര്‍ സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി പരീക്ഷകള്‍ മാര്‍ച്ച് 10ന് ആരംഭിച്ച് 30ന് അവസാനിക്കുമെന്നും മന്ത്രി അറിയിച്ചു. ഒന്നും രണ്ടും വര്‍ഷ ഹയര്‍ സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി മാതൃകാ പരീക്ഷകള്‍ ഫെബ്രുവരി 27ന് ആരംഭിച്ച് മാര്‍ച്ച് മൂന്നിന് അവസാനിക്കും. രണ്ടാം വര്‍ഷ ഹയര്‍ സെക്കണ്ടറി പ്രായോഗിക പരീക്ഷകള്‍ ഫെബ്രുവരി ഒന്നിനും വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി പ്രായോഗിക പരീക്ഷകള്‍ ജനുവരി 25നും ആരംഭിക്കും. രണ്ടാം വര്‍ഷ ഹയര്‍ സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി മൂല്യനിര്‍ണ്ണയം ഏപ്രില്‍ മൂന്നിന് ആരംഭിച്ച് പരീക്ഷാഫലം മെയ് 25നകം പ്രഖ്യാപിക്കും. ഹയര്‍ സെക്കണ്ടറിയ്ക്ക് 82 മൂല്യനിര്‍ണയ ക്യാമ്പുകളാണ് ഉണ്ടാവുക. ഇരുപത്തിനാലായിരത്തോളം അധ്യാപകര്‍ മൂല്യനിര്‍ണ്ണയത്തില്‍ പങ്കെടുക്കും. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറിയില്‍ എട്ടു മൂല്യനിര്‍ണ്ണയ ക്യാമ്പുകള്‍ ഉണ്ടാവും. അതില്‍ മൂവായിരത്തി അഞ്ഞൂറ് അധ്യാപകര്‍ മൂല്യനിര്‍ണ്ണയ ക്യാമ്പുകളില്‍ പങ്കെടുക്കുമെന്ന് മന്ത്രി അറിയിച്ചു.  

ജനറൽ

അതിര്‍‍ത്തി മലനിരകളില്‍ അതി മനോഹരിയായി ഞണ്ടാര്‍മെട്ട്

ഇടുക്കി: ഇടുക്കി ജില്ലയിലെ തമിഴ്നാടുമായി അതിര്‍ത്തി പങ്കിടുന്ന പശ്ചിമഘട്ട മലനിരകളുടെ കാഴ്ച ആരെയും ആകര്‍ഷിക്കുന്നതാണ്. ഇതില്‍ ഏറ്റവും മനോഹരമായ പ്രദേശമാണ് ശാന്തമ്പാറ പഞ്ചായത്തിലെ മതികെട്ടാന്‍ ദേശീയ ഉദ്യാനത്തിന്‍റെ ഭാഗമായ ഞണ്ടാര്‍മെട്ട്. ഇടുക്കി അണക്കെട്ടിന്‍റെ ഇരുവശവും നിലനില്‍ക്കുന്ന കുറവന്‍ കുറത്തി മലകള്‍ക്ക് സമാനമായി ഉയര്‍ന്ന് നില്‍ക്കുന്ന രണ്ട് മലകള്‍. അതിനിടയിലൂടെ തമിഴ്നാടിന്‍റെ അതിമനഹോരമായ ദൃശ്യം. ബോഡി മനായ്ക്കന്നൂരിലെ കൃഷി പാടങ്ങളുടെ കാഴ്ചകളും കാണാന്‍ സാധിക്കും. പൊട്ടിപ്പുറം കണികാ പരീക്ഷണ ശാലയുടെ തുരംഗം വന്നെത്തി നില്‍ക്കുന്നതും ഈ മലയടിവാരത്താണ്. മതികെട്ടാന്‍ ദേശീയ ഉദ്യാനത്തിന്‍റെ കാനന ഭംഗിയും സഞ്ചാരികളെ ഏറെ ആകര്‍ഷിക്കുന്നതാണ്. ആയിരക്കണക്കിന് അടി ഉയരത്തില്‍ പാറക്കെട്ടുകള്‍ നിറഞ്ഞ പ്രദേശം. അവ-താര്‍ സിനിമിയിലെ രംഗങ്ങള്‍ നമ്മെ ഓര്‍മ്മപ്പെടുത്തും. അതിരാവിലെ ഇവിടെ നിന്നുള്ള ഉദയകാഴ്ചയും ഏറെ ആസ്വാദ്യകരമാണ്. ഒപ്പം രാവിലെ തമിഴ്നാടിന്‍റെ ഭാഗം പൂര്‍ണ്ണമായും മഞ്ഞ് മൂടം. ആ സമയം ഭൂമിയുടെ ഏറ്റവും അറ്റത്ത് നമ്മള്‍ എത്തിയത് പോലെയും മേഘപാളികള്‍‍ക്ക് മുകളിലെന്നപോലുയുമുള്ള അനുഭവമാണ് ഞണ്ടാർമെട്ട് പകർന്ന് നല്‍കുക. സഞ്ചാരികള്‍ക്ക് അധികം പരിചിതമല്ലാത്ത ഈ പ്രദേശത്തേയ്ക്ക് ഇപ്പോള്‍ സഞ്ചാരികള്‍ എത്തി തുടങ്ങിയിട്ടുണ്ട്. പൂപ്പാറ കുമളി സംസ്ഥാന പാതയില്‍ ശാന്തമ്പാറയില്‍ നിന്നും നാല് കിലോമീറ്റര്‍ സഞ്ചാരിച്ചാൽ പേതൊട്ടിയിൽ എത്തിച്ചേരാം. ഇവിടെ നിന്നും ജീപ്പില്‍ ഓഫ് റോഡിലൂടെ അഞ്ച് കിലോമീറ്റര്‍ മല കയറി എത്തിയതിന് ശേഷം നൂറ് മീറ്റര്‍ മാത്രം കാല്‍നടയായി കാട്ടിലൂടെ സഞ്ചരിച്ചാല്‍ ഈ മനോഹര വ്യൂപ്പോയിന്‍റില്‍ എത്താന്‍ സാധിക്കും. ഇടുക്കിയിലെ കാണാ കാഴ്ചകളില്‍ ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ട ഒരു പ്രദേശശം കൂടിയാണ് ഞണ്ടാര്‍മെട്ട്.  

പ്രവാസം

ലോകകപ്പിലെ ഉഗ്രന്‍ വിജയം; സൗദിയില്‍ നാളെ പൊതു അവധി

ഇന്ന് ഖത്തറില്‍ നടന്ന ലോകകപ്പ് ഫുട്ബാള്‍ ടൂര്‍ണമെന്റില്‍ അര്‍ജന്റീനക്കെതിരെ സൗദി ടീം നേടിയ അട്ടിമറി വിജയത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ച് നാളെ സൗദിയില്‍ പൊതു അവധി.സൗദി ഭരണാധികാരി സല്‍മാന്‍ രാജാവാണ് പൊതു അവധി പ്രഖ്യാപിച്ചത്.രാജ്യത്തെ സ്വകാര്യ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ മുഴുവന്‍ സ്ഥാപങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കും.ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ അട്ടിമറികളിലൊന്നായിരുന്നു അര്‍ജന്റീനയെ വീഴ്ത്തിയ സൗദിയുടെ ജയം. ലുസൈല്‍ മൈതാനത്തെ ഗ്രൂപ്പ് സി ആവേശപ്പോരില്‍ രണ്ട് തവണ ലോക ജേതാക്കളായ മെസ്സി സംഘത്തെ ഒന്നിനെതിരെ രണ്ടു ഗോളിന് ആണ് സൗദി മറികടന്നത്.

ലോകം

ഇന്തോനേഷ്യയില്‍ ഭൂചലനം, 46 മരണം, 300 ലേറെ പേര്‍ക്ക് പരിക്ക്

ജക്കാര്‍ത്ത: ഇന്തോനേഷ്യയിൽ ഭൂചലനം. 46 പേർ മരിച്ചു. ജാവാ ദ്വീപിലാണ് റിക്ടർ സ്കെയിലിൽ5.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. 700 ലേറേ പേർക്ക് പരിക്കേറ്റു. 12 ൽ അധികം വൻകിട കെട്ടിടങ്ങൾ തകർന്നു. നിരവധി വീടുകൾ മണ്ണിനടിയിലായി. കെട്ടിടങ്ങളുടെ അടിയിൽപ്പെട്ടാണ് മരണമേറെയും. തുടർ ചലനങ്ങൾക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടർന്ന് ജനങ്ങൾ തലസ്ഥാന നഗരത്തിൽ അഭയം തേടുകയാണ്.പടിഞ്ഞാറൻ ജാവയിലെ സിയാൻജൂർ മേഖലയാണ് ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രം. ഇവിടെ നിന്ന് 100 കിലോമീറ്റർ അകലെയുള്ള ജക്കാർത്തയിലും ഭൂചലനത്തിന്‍റെ പ്രകമ്പനങ്ങളുണ്ടായി. ഭൂപ്രകൃതിയുടെ പ്രത്യേകത മൂലം ഭൂചലനങ്ങളും സുനാമിയും രാജ്യത്ത് അസാധാരണമല്ല. 2021 ഫെബ്രുവരിയില്‍ സുലവേസി ദ്വീപിൽ ഉണ്ടായ ഭൂചലനത്തിൽ നൂറിലേറെ പേര്‍ മരിക്കുകയും, നിരവധി പേര്‍ക്ക് വീട് നഷ്ടമാകുകയും ചെയ്തിരുന്നു. 2018ൽ സുലവേസിയിലുണ്ടായ സുനാമിയിൽ പൊലിഞ്ഞത് രണ്ടായിരത്തോളം ജീവനാണ്.

പ്രാദേശികം

കൊമേഴ്സിൽ ഡോക്ടറേറ്റ് കരസ്ഥമാക്കിയ കോട്ടയം സി.എം.എസ് കോളേജിലെ കൊമേഴ്സ് വിഭാഗം അസിസ്റ്റൻറ് പ്രൊഫസർ കെ.എ. സവാദ് ഈരാറ്റുപേട്ട

മഹാത്മാഗാന്ധി സർവ്വകലാശാലയിൽ നിന്നും കൊമേഴ്സിൽ  ഡോക്ടറേറ്റ് കരസ്ഥമാക്കിയ കോട്ടയം സി.എം.എസ് കോളേജിലെ കൊമേഴ്സ് ( സ്വാശ്രയ വിഭാഗം ) വിഭാഗം അസിസ്റ്റൻറ് പ്രൊഫസർ കെ.എ. സവാദ് ഈരാറ്റുപേട്ട നടയ്ക്കൽ കരോട്ട് പറമ്പിൽ അബ്ദുൽ സലാമിൻ്റെയും  സഫിയാ സലാമിൻ്റെയും മകനാണ് .ഭാര്യ ദിയ ( കങ്ങഴ പി ജി എം കോളേജ് അസിസ്റ്റൻറ് പ്രൊഫസർ .മകൻ ആമിൽ സവാദ് .

പ്രാദേശികം

കരുണ ക്ലിനിക്ക് പുതിയ കെട്ടിടത്തിലക്ക് പ്രവർത്തനം തുടങ്ങി.

ഈരാറ്റുപേട്ട: നഗരസഭ റോഡിൽ മക്ക മസ്ജിദിന് സമീപം പ്രവർത്തിച്ച് കൊണ്ടിരുന്ന കരുണ  ക്ലിനിക്ക് കൂടുതൽ സൗകര്യങ്ങളോടെ തൊട്ടടുത്ത ഹിലാൽ ബിൽഡിംഗിലേക്ക് മാറ്റി പ്രവർത്തനം തുടങ്ങി.നഗരസഭ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി സ്ഥിരം സമിതി അംഗം ഡോ: സഹല ഫിർദൗസ് ക്ലിനിക്ക് ഉദ്ഘാടനം ചെയ്തു.കഴിഞ്ഞ പതിനാല് വർഷമായി ജീവ കാരുണ്യ മേഖലയിൽ കരുണ നടത്തുന്ന പ്രവർത്തനം നാടിന് മാത്യകയാണന്ന് ഡോ. സഹല പറഞ്ഞു. ചെയർമാൻ എൻ എ എം ഹാറൂൺ അധ്യക്ഷത വഹിച്ചു .  കരുണയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള രോഗികൾക്ക് ഡോ: കെ കെ നസീറിന്റെ പരിചരണവുംസൗജന്യ മരുന്ന് വിതരണവും ക്ലിനിക്കൽ നടത്തി വരുന്നു.  കൂടാതെ അഭയ കേന്ദ്രം, പാലിയേറ്റീവ് ക്ലിനിക്, പഠനസഹായം , ആംബുലൻസ് സർവീസ്, നെഴ്സിങ് കെയർ, മെഡിക്കൽ ഉപകരണങ്ങളുടെ വിതരണം എന്നിവയും ഇവിടെ നടത്തുന്നുണ്ട് .അമാൻമസ്ജിദ് ഇമാം ഹാഷിർ നദ്‌വി അനുഗ്രഹ പ്രഭാഷണം നിർവഹിച്ചു. ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്റ് എ എം അബ്ദുസമദ് , എം ഇ എ സ് കോളേജ് പ്രിൻസിപ്പൽ പ്രഫ:എ എം അബ്ദുൽ റഷീദ് ,വൈസ് ചെയർമാൻ കെ കെ എം സാദിഖ്,കൗൺസിലർ എസ് കെ നൗഫൽ,   നെഴ്സ് ജാൻസി എന്നിവർ സംസാരിച്ചു.പി എസ് അഷറഫ് സ്വാഗതവും സെക്രട്ടറി വി പി ഷെരീഫ് നന്ദിയും പറഞ്ഞു.