വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

കേരളം

കേരളം

ചെറിയ പെരുന്നാളിനെ വരവേൽക്കാനൊരുങ്ങി മുസ്ലിം സമൂഹം

ഈരാറ്റുപേട്ട:പുണ്യങ്ങളുടെ പൂക്കാലമായ റമസാൻ വിടവാങ്ങുന്നതോടെ ചെറിയ പെരുന്നാളിനെ വരവേൽക്കാനുള്ള ഒരുക്കത്തിലാണ് വിശ്വാസി സമൂഹം. ഞായാറാഴ്ച മാസപിറവി കാണുകയാണെങ്കി ൽ തിങ്കളാഴ്ചയോ അല്ലെങ്കിൽ റമസാൻ 30 പൂ ർത്തീകരിച്ച് ചൊവ്വാഴ്ചയുമാകും ഈദുൽ ഫിത്വ ർ. റമസാന്‍ മാസത്തെ പുണ്യ നിമിഷങ്ങള്‍ പകര്‍ന്നു നല്‍കിയ ആത്മസംതൃപ്തിയിലും ആത്മീയ വിശുദ്ധി കൈവിടാതെയും വിശ്വാസികള്‍ ചെറിയ പെരുന്നാള്‍ ആഘോഷിക്കും ഈദുല്‍ ഫിത്വറിനോടനുബന്ധിച്ച് നല്‍കേണ്ട നിര്‍ബന്ധ ദാനമാണ് ഫിത്വര്‍ സകാത്ത്.  റമസാനിലെ അവസാന പകലില്‍ സൂര്യസ്തമയത്തോടെ ഇത് ധാന്യമായോ പണമായോ പാവങ്ങൾക്കും നൽകും. ഈരാറ്റുപേട്ട പുത്തൻപള്ളി ജമാ അത്ത് 20 ടൺ അരി2000 കുടുംബങ്ങളിൽ എത്തിച്ചു കൊടുത്തു. വൃതശുദ്ധി നിറഞ്ഞ കാലത്തിന് പരിസമാപ്തിയായി  പുല ര്‍ച്ചെ തന്നെ കുളിച്ചൊരുങ്ങി പുതുവസ്ത്രങ്ങളണിഞ്ഞ് ഈരാറ്റുപേട്ടയിലെ  വിവിധ ജുംഅ മസ്ജിദുകളിലും ഈദ് ഗാഹുകളിലുമായി നമസ്‌കാരത്തിനായി രാവിലെ വിശ്വാസികളെത്തും.    ഈരാറ്റുപേട്ട നൈനാർ മസ്ജിദിൽ അഷറഫ് മൗലവിയും പുത്തൻപള്ളിയിൽ അലി മൗലവിയും മുഹിയിദ്ദീൻ പള്ളിയിൽ വി.പി.സുബൈർ മൗലവിയും ,കടുവാ മൂഴി മസ്ജിദിൽ നൂറിൽ ടി എം.ഇബ്രാഹിം കുട്ടി മൗലവിയും. നടയ്ക്കൽ ഹുദ മസ്ജിദിൽ ഉനൈസ് മൗലവിയും. അമാൻ മസ്ജിദിൽ അബു ഷമ്മാസ് മൗലവി യും നമസ്ക്കാരത്തിനും ഖുതുബയ്ക്കും നേതൃത്വം നൽകും.  വിവിധസംഘടനകൾ നടത്തുന്ന സംയുക്ത ഈദ് ഗാഹ് നടയ്ക്കൽ സ്പോർട്ടി കോ ടർ ഫിലും കെ.എൻ എം ഈദ് ഗാഹ് മുസ്ലിം ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിലും നടക്കും. നമസ്‌കാരത്തിനും ഇമാമുമാരുടെ ഖുത്തുബ (പ്രസംഗം)യ്ക്കും ശേഷം പരസ്പരം ആശ്ലേഷിച്ചും ഹസ്തദാനം നല്‍കിയും സ്‌നേഹം പങ്ക് വെച്ചും ബന്ധു വീടുകള്‍ സന്ദര്‍ശിച്ചും ഈദാശംസകള്‍ കൈമാറും പെരുന്നാളിന്റെ തലേദിവസം തന്നെ പള്ളിക ൾ തക്ബീർ ധ്വനികളാൽ പ്രാർഥനാനിർഭരമാ കും. മൈലാഞ്ചിയിടലും മറ്റുമായി വീടുകളും ആ ഘോഷരാവിൽ നിറയും.. ഈരാറ്റുപേട്ട:പുണ്യങ്ങളുടെ പൂക്കാലമായ റമസാൻ വിടവാങ്ങുന്നതോടെ ചെറിയ പെരുന്നാളിനെ വരവേൽക്കാനുള്ള ഒരുക്കത്തിലാണ് വിശ്വാസി സമൂഹം.  ഞായാറാഴ്ച മാസപിറവി കാണുകയാണെങ്കി ൽ തിങ്കളാഴ്ചയോ അല്ലെങ്കിൽ റമസാൻ 30 പൂ ർത്തീകരിച്ച് ചൊവ്വാഴ്ചയുമാകും ഈദുൽ ഫിത്വ ർ. റമസാന്‍ മാസത്തെ പുണ്യ നിമിഷങ്ങള്‍ പകര്‍ന്നു നല്‍കിയ ആത്മസംതൃപ്തിയിലും ആത്മീയ വിശുദ്ധി കൈവിടാതെയും വിശ്വാസികള്‍ ചെറിയ പെരുന്നാള്‍ ആഘോഷിക്കും ഈദുല്‍ ഫിത്വറിനോടനുബന്ധിച്ച് നല്‍കേണ്ട നിര്‍ബന്ധ ദാനമാണ് ഫിത്വര്‍ സകാത്ത്.  റമസാനിലെ അവസാന പകലില്‍ സൂര്യസ്തമയത്തോടെ ഇത് ധാന്യമായോ പണമായോ പാവങ്ങൾക്കും നൽകും. ഈരാറ്റുപേട്ട പുത്തൻപള്ളി ജമാ അത്ത് 20 ടൺ അരി2000 കുടുംബങ്ങളിൽ എത്തിച്ചു കൊടുത്തു. വൃതശുദ്ധി നിറഞ്ഞ കാലത്തിന് പരിസമാപ്തിയായി  പുല ര്‍ച്ചെ തന്നെ കുളിച്ചൊരുങ്ങി പുതുവസ്ത്രങ്ങളണിഞ്ഞ് ഈരാറ്റുപേട്ടയിലെ  വിവിധ ജുംഅ മസ്ജിദുകളിലും ഈദ് ഗാഹുകളിലുമായി നമസ്‌കാരത്തിനായി രാവിലെ വിശ്വാസികളെത്തും.  ഈരാറ്റുപേട്ട നൈനാർ മസ്ജിദിൽ അഷറഫ് മൗലവിയും പുത്തൻപള്ളിയിൽ അലി മൗലവിയും മുഹിയിദ്ദീൻ പള്ളിയിൽ വി.പി.സുബൈർ മൗലവിയും ,കടുവാ മൂഴി മസ്ജിദിൽ നൂറിൽ ടി എം.ഇബ്രാഹിം കുട്ടി മൗലവിയും. നടയ്ക്കൽ ഹുദ മസ്ജിദിൽ ഉനൈസ് മൗലവിയും. അമാൻ മസ്ജിദിൽ അബു ഷമ്മാസ് മൗലവി യും നമസ്ക്കാരത്തിനും ഖുതുബയ്ക്കും നേതൃത്വം നൽകും.  വിവിധസംഘടനകൾ നടത്തുന്ന സംയുക്ത ഈദ് ഗാഹ് നടയ്ക്കൽ സ്പോർട്ടി കോ ടർഫിലും കെ.എൻ എം ഈദ് ഗാഹ് മുസ്ലിം ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിലും നടക്കും.നമസ്‌കാരത്തിനും ഇമാമുമാരുടെ ഖുത്തുബ (പ്രസംഗം)യ്ക്കും ശേഷം പരസ്പരം ആശ്ലേഷിച്ചും ഹസ്തദാനം നല്‍കിയും സ്‌നേഹം പങ്ക് വെച്ചും ബന്ധു വീടുകള്‍ സന്ദര്‍ശിച്ചും ഈദാശംസകള്‍ കൈമാറും പെരുന്നാളിന്റെ തലേദിവസം തന്നെ പള്ളിക ൾ തക്ബീർ ധ്വനികളാൽ പ്രാർഥനാനിർഭരമാകും. മൈലാഞ്ചിയിടലും മറ്റുമായി വീടുകളും ആ ഘോഷരാവിൽ നിറയും..          

കേരളം

മെയ് 1 മുതൽ പണം പിൻവലിക്കാൻ കൂടുതൽ നിരക്ക് നൽകേണ്ടി വരും;

മെയ് 1 മുതൽ പണം പിൻവലിക്കാൻ കൂടുതൽ നിരക്ക് നൽകേണ്ടി വരും;i ഉയർന്ന ചാർജുകൾ ഒഴിവാക്കാനുള്ള വഴികൾ; അറിയേണ്ടതെല്ലാം എടിഎമ്മുമായി ബന്ധപ്പെട്ട് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI) ഇപ്പോൾ ഒരു വലിയ അംഗീകാരം നൽകിയിരിക്കുകയാണ്. 2025 മെയ് ഒന്ന് മുതൽ എടിഎമ്മിൽ നിന്ന് പണം പിൻവലിക്കുന്നതിനുള്ള ഫീസ് വർധിക്കും. എടിഎം ഇന്റർചേഞ്ച് ഫീസ് വർദ്ധിപ്പിക്കാൻ റിസർവ് ബാങ്ക് അനുമതി നൽകി.  ഈ മാറ്റം ബാങ്ക് ഉപഭോക്താക്കളുടെ സാമ്പത്തിക, സാമ്പത്തിക ഇതര ഇടപാടുകളെ ഒരുപോലെ ബാധിക്കും. സാമ്പത്തിക ഇടപാടുകൾക്കുള്ള ഫീസ് രണ്ട് രൂപ വർധിച്ച് 17 രൂപയിൽ നിന്ന് 19 രൂപയായി ഉയരും. കൂടാതെ, ബാലൻസ് പരിശോധിക്കുന്നത് പോലുള്ള ഇതര സാമ്പത്തിക ഇടപാടുകൾക്ക് ഒരു രൂപയുടെ വർദ്ധനവുണ്ടാകും, ഇത് ഏഴ് രൂപയായി മാറും.   ● സാമ്പത്തിക ഇടപാടുകൾക്കുള്ള ഫീസ് 2 രൂപ വർദ്ധിക്കും. ● സാമ്പത്തിക ഇടപാടുകൾക്കുള്ള ഫീസ് 17 രൂപയിൽ നിന്ന് 19 രൂപയാകും.  ● സാമ്പത്തികേതര ഇടപാടുകൾക്കുള്ള ഫീസ് ഒരു രൂപ വർദ്ധിക്കും.   5 സൗജന്യ പിൻവലിക്കലുകൾ ഓരോ മാസവും ബാങ്കുകൾ അവരുടെ ഉപഭോക്താക്കൾക്ക് സൗജന്യമായി എടിഎം-ൽ നിന്ന് പണം എടുക്കാൻ ഒരു പരിധി വെച്ചിട്ടുണ്ട്. നിങ്ങൾ ഒരു മെട്രോ നഗരത്തിലാണ് താമസിക്കുന്നതെങ്കിൽ, അഞ്ച് സൗജന്യ ഇടപാടുകൾ വരെ നടത്താം. മെട്രോ ഇതര പ്രദേശങ്ങളിൽ മൂന്ന് സൗജന്യ ഇടപാടുകളും അനുവദിച്ചിരിക്കുന്നു. ഈ സൗജന്യ പരിധി കഴിഞ്ഞാൽ കൂടുതൽ പണം പിൻവലിക്കുകയാണെങ്കിൽ, അതിന് അധികമായി ഫീസ് നൽകേണ്ടിവരും. ഇന്റർചേഞ്ച് ഫീസ് വർധിച്ചത് കാരണം ഈ തുക ഉയരും. എന്താണ് ഇന്റർചേഞ്ച് ഫീസ്? ഒരു ഉപഭോക്താവ് അവരുടെ ബാങ്കിന്റേതല്ലാത്ത മറ്റേതെങ്കിലും ബാങ്കിന്റെ എടിഎം ഉപയോഗിക്കുമ്പോൾ, ആ എടിഎം-ന്റെ ഉടമയായ ബാങ്കിന് ഉപഭോക്താവിൻ്റെ ബാങ്ക് ഒരു ചെറിയ തുക നൽകേണ്ടി വരും. ഇതിനെയാണ് ഇന്റർചേഞ്ച് ഫീസ് എന്ന് പറയുന്നത്. മറ്റു ബാങ്കുകളിലെ ആളുകൾക്ക് കൂടി തങ്ങളുടെ എടിഎം ഉപയോഗിക്കാൻ സൗകര്യം നൽകുന്നതിന് ആ ബാങ്കിന് വരുന്ന ചിലവുകൾ ഈ തുകയിൽ നിന്ന് കിട്ടും. ഈ എടിഎം ഫീസുകൾ അവസാനമായി പുതുക്കിയത് 2021 ജൂണിലാണ്.ഉയർന്ന ചാർജുകൾ ഒഴിവാക്കാനുള്ള വഴികൾ🔹🔹🔹 1. സൗജന്യ ഇടപാട് പരിധി പ്രയോജനപ്പെടുത്താൻ നിങ്ങളുടെ സ്വന്തം ബാങ്കിന്റെ എടിഎം ഉപയോഗിക്കുക. 2. നിങ്ങളുടെ എടിഎം പിൻവലിക്കലുകൾ നിരീക്ഷിക്കുക, അങ്ങനെ സൗജന്യ പരിധിക്കുള്ളിൽത്തന്നെ നിൽക്കാൻ സാധിക്കും. 3. പണം പിൻവലിക്കേണ്ട ആവശ്യം കുറയ്ക്കുന്നതിന് ഡിജിറ്റൽ ബാങ്കിംഗും ഓൺലൈൻ പേയ്‌മെന്റ് ഓപ്ഷനുകളും തിരഞ്ഞെടുക്കുക... 4. ബാലൻസ് പരിശോധിക്കുന്നതിന് വേണ്ടി എ ടി എമ്മിന് പകരം മറ്റ് സംവിധാനങ്ങൾ ഉപയോഗിക്കുക

കേരളം

14.83 കോടിയുടെ അധിക ബാധ്യത; ഏപ്രിലിലും കെഎസ്ഇബി സർചാർജ് പിരിക്കും

തിരുവനന്തപുരം: വൈദ്യുതിബില്ലില്‍ ചുമത്തുന്ന ഇന്ധന സര്‍ചാര്‍ജ് ഏപ്രിലിലും ഈടാക്കുമെന്ന് കെഎസ്ഇബി. പ്രതിമാസ ബില്ലിങ് ഉള്ളവരില്‍നിന്നും രണ്ടുമാസത്തിലൊരിക്കല്‍ ബില്ലിങ് ഉള്ളവരില്‍നിന്നും യൂണിറ്റിന് ഏഴു പൈസ വച്ച് സര്‍ചാര്‍ജ് പിരിക്കുമെന്നാണു കെഎസ്ഇബി അറിയിച്ചിരിക്കുന്നത്. ഫെബ്രുവരിയില്‍ വൈദ്യുതി വാങ്ങിയതുമായി ബന്ധപ്പെട്ട് 14.83 കോടിയുടെ അധികബാധ്യത ഉണ്ടായ സാഹചര്യത്തിലാണ് ഏപ്രിലിലും സര്‍ചാര്‍ജ് പിരിക്കുന്നത്. ഈ മാസം യൂണിറ്റിന് എട്ടു പൈസ ആയിരുന്നു സര്‍ചാര്‍ജ്. നേരത്തേ 10 പൈസ ആയിരുന്ന സര്‍ചാര്‍ജ് കെഎസ്ഇബി കുറച്ചിരുന്നു.  

കേരളം

സ്വാതന്ത്ര്യദിനത്തിലും ഗാന്ധിജയന്തിക്കും ഇനി അവധിയില്ല? പ്രവൃത്തിദിനമാക്കാൻ ആലോചന

സ്വാതന്ത്ര്യദിനത്തിലെയും ഗാന്ധി ജയന്തി ദിനത്തിലെയും അവധികൾ ഒഴിവാക്കാനുള്ള ആലോചനയിൽ പൊതുവിദ്യാഭ്യാസ വകുപ്പ്. ചരിത്രത്തിൽ ഏറെ പ്രാധാന്യമുള്ള ഈ ദിനങ്ങളിൽ അവധി നൽകുന്നതിന് പകരം അദ്ധ്യയനദിനമാക്കാനാണ് ഉദ്ദേശിക്കുന്നതെന്നാണ് റിപ്പോർട്ട്. ഒരു മലയാള ദിനപത്രമാണ് ഇക്കാര്യം റിപ്പോർട്ട്ചെയ്തത്. നിശ്ചിത അദ്ധ്യയന ദിനങ്ങൾ ഉറപ്പാക്കാണിതെന്നും റിപ്പോർട്ടിൽ പറയുന്നു. ഒരു അദ്ധ്യയന വർഷം 220 പ്രവൃത്തിദിനങ്ങൾ ഉറപ്പാക്കുന്നതിനെക്കുറിച്ച് പഠിക്കുന്ന സമിതിയാണ് ഇക്കാര്യം പരിഗണിക്കുന്നത്. ദിനാചരണം അവധിയാക്കാതെ കുട്ടികൾക്ക് അറിവുപകർന്ന് നൽകാനുള്ള സന്ദർഭമാക്കണമെന്ന് നേരത്തേ ഖാദർ കമ്മിറ്റിയും ശുപാർശ ചെയ്തിരുന്നു. ഈ ദിവസങ്ങളിൽ ക്ളാസ് മുറികളിലെ പഠനത്തിന് പകരം കുട്ടികളെ വിവിധ പ്രവർത്തനങ്ങളിൽ പങ്കാളികളാക്കാനാണ് ലക്ഷ്യമിടുന്നത്.ഒന്നുമുതൽ അഞ്ചുവരെയുള്ള ക്ലാസുകളിൽ 800 പഠനമണിക്കൂറുള്ള 200 പ്രവൃത്തിദിനങ്ങളും ആറുമുതൽ എട്ടുവരെ ക്ളാസുകളിൽ 1000 പഠനമണിക്കൂറുള്ള 220 പ്രവൃത്തിദിനങ്ങളും വേണം.  എട്ടുവരെ മാത്രമേ വിദ്യാഭ്യാസ അവകാശനിയമം ബാധകമാവൂ. എൽപിയിൽ 200 ദിനങ്ങൾ കണ്ടെത്താനാവും. എന്നാൽ യുപിയിലും ഹൈസ്‌കൂളിലും 220 പ്രവൃത്തിദിനം ഉറപ്പാക്കുക ഏറെ ബുദ്ധിമുട്ടാണ്. ഇപ്പോൾ ശരാശരി 195 പ്രവൃത്തി ദിനങ്ങൾ മാത്രമേ ലഭിക്കുന്നുള്ളൂ . ഇതിനുള്ള പോംവഴിയാണ് കണ്ടെത്താൻ ശ്രമിക്കുന്നത്.ശനിയാഴ്ച പ്രവൃത്തിദിനമാക്കണമെന്ന നിർദേശം ഉയർന്നെങ്കിലും ഭൂരിപക്ഷം അദ്ധ്യാപക സംഘടനകളും ഇതിനെ എതിർക്കുകയാണ്. തുടർച്ചയായി ആറുപ്രവൃത്തിദിവസം വരാതെ ശനിയാഴ്ച അദ്ധ്യയന ദിനമാക്കാമെന്ന ധാരണയായിട്ടുണ്ട്. ഇതിലൂടെ അടുത്ത അദ്ധ്യയനവർഷം മുതൽ ഏഴ് അദ്ധ്യയന ദിനങ്ങൾ അധികം ലഭിക്കും. സ്കൂൾ സമയം അരമണിക്കൂർ അധികമാക്കുന്നതും സജീവ പരിഗണനയിലുണ്ട്. ഇങ്ങനെ ചെയ്യുന്നതിലൂടെ മാസത്തിൽ രണ്ടുദിവസം അധികമായി ലഭിക്കും. ഇതിനുപുറമേ കലാകായികമേളകൾ ശനിയാഴ്ചയിലേക്കുകൂടി ക്രമീകരിച്ച് കൂടുതൽ അദ്ധ്യയന ദിനങ്ങൾ ഒരുക്കാമെന്നാണ് അധികൃതർ കണക്കുകൂട്ടുന്നത്. എന്നാൽ മഴപോലുളള അപ്രതീക്ഷിത അവധികൾ അദ്ധ്യയന ദിനങ്ങൾ കവർന്നെടുക്കുമോ എന്ന ആശങ്കയും അധികൃതർക്കുണ്ട്.

കേരളം

സ്ഫോടക വസ്തുക്കൾ കണ്ടെടുത്ത കേസിൽ രണ്ട് പേർ കൂടി പിടിയിൽ

കട്ടപ്പന: ഇടുക്കിയിലേക്ക് കടത്തിയ കൂടുതൽ സ്ഫോടകവസ്തുക്കൾ കണ്ടെടുത്തു. സംഭവത്തിൽ രണ്ടുപേർ കൂടി പിടിയിലായി. കൽതൊട്ടി സ്വദേശി മനോജ് എന്ന് വിളിക്കുന്ന ജോസഫ് മാത്യു (45) കൽതൊട്ടി കടുപ്പിൽ റോയി എബ്രഹാം (46) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഉപ്പുതറ പൊലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഈരാറ്റുപേട്ട നടയ്ക്കൽ കണ്ടത്തിൽ ഷിബിലി (43), ഫൈസി മുഹമ്മദ് ഫാസിൽ എന്നിവർ നേരത്തെ പിടിയിലായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഈരാപേട്ടയിലെ ഇവരുടെ ഗോഡൌണിൽനിന്ന് വൻതോതിൽ സ്ഫോടക വസ്തുക്കൾ കണ്ടെത്തിയിരുന്നു.ഇടുക്കിയിലെ പാറമടകളിലേക്ക് അനധികൃതമായി വാഹനത്തിൽ കടത്തിയ വൻ സ്ഫോടകവ സ്തുശേഖരം വണ്ടൻമേട് പൊലീസ് ശനിയാഴ്ച പിടിച്ചെടുത്തിരുന്നു. തുടർന്ന് നടന്ന അന്വേഷണത്തിലാണ് ജോസഫ് മാത്യു, റോയി എബ്രഹാം എന്നിവർ പിടിയിലായത്.പ്രതികളിൽനിന്ന് 22 ജലാറ്റിൻ സ്റ്റിക്കുകളും 35 ഇലക്ട്രിക് ഡിറ്റനേറ്ററുകളും പിടികൂടി.വളകോട് കുര്യൻകണ്ടത്ത് കുളം നിർമാണത്തിന് വേണ്ടിയാണ് ജലാറ്റിൻ സ്റ്റിക്കുകൾ വാങ്ങിയ തെന്ന് ഇവർ പൊലീസിനോട് പറഞ്ഞു. അറസ്റ്റിലായ പ്രതികളെ ഇന്ന് പീരുമേട് കോടതിയിൽ ഹാജരാക്കും. ചിത്രം ; അറസ്റ്റിലായ ജോസഫ് മാത്യു, റോയി എബ്രഹാം  

കേരളം

'കല്യാണവീട്ടിൽ പ്ലാസ്റ്റിക് കുപ്പി വേണ്ട'; പ്ലാസ്റ്റിക് നിരോധനം കർശനമാക്കി ഹൈക്കോടതി

എറണാകുളം: പ്ലാസ്റ്റിക് നിരോധനം കർശനമാക്കി ഹൈക്കോടതി. വിവാഹ സൽക്കാരങ്ങളിൽ പ്ലാസ്റ്റിക് വെള്ളക്കുപ്പികൾ ഒഴിവാക്കണമെന്നാണ് ഹൈക്കോടതിയുടെ നിർദേശം. പകരം ഗ്ലാസ് വെള്ളക്കുപ്പികൾ ഉപയോഗിക്കണമെന്നും ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടി. പുനരുപയോഗം ഇല്ലാത്ത പ്ലാസ്റ്റിക് ഒഴിവാക്കുന്നതിന് കർശന നടപടി വേണമെന്നും നിർദേശം 100 പേരിൽ കൂടുതൽ പങ്കെടുക്കുന്ന ചടങ്ങിൽ പ്ലാസ്റ്റിക് ഉപയോഗത്തിന് ലൈസൻസ് നിർബന്ധമെന്നും കോടതി വ്യക്തമാക്കി.ലൈസൻസ് നൽകാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് ചുമതല നൽകി. സത്കാര ചടങ്ങുകളിൽ അരലിറ്റർ വെള്ളക്കുപ്പികൾ ഉപയോഗിക്കുന്നതിന് നിരോധനമുണ്ടെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. മലയോരമേഖലയിൽ പ്ലാസ്റ്റിക് നിരോധനം പരിഗണനയിൽ ആണെന്നും തദ്ദേശസ്വയംഭരണ വകുപ്പ് സ്പെഷ്യൽ സെക്രട്ടറി ഹൈക്കോടതിയിൽ വിശദീകരണം നൽകി.

കേരളം

സംസ്ഥാനത്ത് ഇന്നും നാളെയും ഉയർന്ന താപനില മുന്നറിയിപ്പ്

തിരുവനന്തപുരം: കഴിഞ്ഞ 24 മണിക്കൂറിൽ കേരളത്തിൽ 7 ജില്ലകളിൽ ഉയർന്ന തോതിലുള്ള അൾട്രാ വയലറ്റ് രശ്മികളുടെ സാന്നിദ്ധ്യം രേഖപ്പെടുത്തി.ഇത്തരം സാഹചര്യം നിലനിൽക്കുന്നത്കൊണ്ട് സംസ്ഥാനത്ത് ഇന്നും നാളെയും ഉയർന്ന താപനില മുന്നറിയിപ്പ് തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കൊല്ലം ജില്ലയിൽ അൾട്രാ വയലറ്റ് സൂചികയിൽ ഓറഞ്ച് അലർട്ട് രേഖപ്പെടുത്തി. പൊതുജനങ്ങളിൽ നിന്ന് അതീവ ജാഗ്രത ആവശ്യമുള്ളതാണ് ഓറഞ്ച് അലർട്ട്. യുവി ഇൻഡക്സ് അനുസരിച്ച് കൊല്ലം ജില്ലയിലെ കൊട്ടാരക്കരയിൽ 8 ആണ് അൾട്രാ വയലറ്റ് രശ്മികളുടെ അളവ്. പത്തനംതിട്ട, ഇടുക്കി, കോട്ടയം, ആലപ്പുഴ, പാലക്കാട് മലപ്പുറം ജില്ലകളിൽ അൾട്രാ വയലറ്റ് സൂചികയിൽ യെല്ലോ അലർട്ടാണ് രേഖപ്പെടുത്തിയത്. തുടർച്ചയായി കൂടുതൽ സമയം അൾട്രാവയലറ്റ് രശ്മികൾ ശരീരത്തിൽ ഏൽക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങൾക്കും നേത്രരോഗങ്ങൾക്കും മറ്റ് ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമായേക്കാം. അതിനാൽ പൊതുജനങ്ങൾ സുരക്ഷാമുൻകരുതലുകൾ സ്വീകരിക്കണം.

കേരളം

സംസ്ഥാനത്ത് റാഗിങ് കേസുകള്‍ പരിഗണിക്കാന്‍ പ്രത്യേക ബഞ്ച് രൂപീകരിക്കുമെന്ന് ഹൈക്കോടതി.

സംസ്ഥാനത്ത് റാഗിങ് കേസുകള്‍ പരിഗണിക്കാന്‍ പ്രത്യേക ബഞ്ച് രൂപീകരിക്കുമെന്ന് ഹൈക്കോടതി.സംസ്ഥാനത്ത് റാഗിങ് കേസുകള്‍ കൂടി വരുന്ന പശ്ചാത്തലത്തിലാണ് തീരുമാനം.ചീഫ് ജസ്റ്റിസ് നിതിന്‍ ജാംദാര്‍, ജസ്റ്റിസ് മനു എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ചിന്‍റേതാണ് ഉത്തരവ്. സംസ്ഥാനത്തെ കോളേജുകളില്‍ ആന്‍റി റാഗിങ് നിയമങ്ങള്‍ നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പു വരുത്താന്‍ ജില്ലാ തലത്തിലും സംസ്ഥാന തലത്തിലും നിരീക്ഷണ സമിതികള്‍ രൂപീകരിക്കണമെന്നാവശ്യപ്പെട്ട് കേരള സ്റ്റേറ്റ് ലീഗല്‍ സര്‍വീസ് അതോറിറ്റി നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.