വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

കേരളം

കേരളം

കേരളത്തിൽ 25 ലക്ഷം പേരെ വെട്ടി എസ്ഐആർ

ബിഹാറിനു പിന്നാലെ സമഗ്ര വോട്ടർ പട്ടിക വിവാദം കേരളത്തിലേക്കും. എസ്ഐആർ നടപടിക്രമങ്ങൾ അവസാനിക്കാൻ ദിവസങ്ങൾ മാത്രം അവശേഷിക്കേ, 2025 ഒക്ടോബറിലെ വോട്ടർ പട്ടികയിൽനിന്ന് 25 ലക്ഷത്തിലധികം വോട്ടർമാരാണ് പുറത്തായിരിക്കുന്നത്. 2,78,59,855 വോട്ടർമാരാണ് ഒക്ടോബറിലെ പട്ടികയിൽ ഉണ്ടായിരുന്നത്. സിപിഎമ്മും കോൺഗ്രസും ലീഗും ഉൾപ്പെടെ പ്രതിപക്ഷകക്ഷികൾ അതിശക്തമായ എതിർപ്പ് തിരഞ്ഞെടുപ്പ് കമ്മിഷനെ അറിയിച്ചു.99.96% എന്യൂമറേഷൻ ഫോമുകൾ തിരികെ ലഭിക്കുകയും 99.77% ഡിജിറ്റൈസ് ചെയ്‌തതിനും ശേഷമാണ് 25 ലക്ഷത്തിലധികം വോട്ടർമാർ ഒഴിവായത്. മരിച്ചവർ, സ്ഥിരമായി താമസം മാറിയവർ, മറ്റുസ്ഥലത്ത് പേരുചേർത്തവർ, മറ്റുകാരണങ്ങളാൽ ഉൾപ്പെടാത്തവർ എന്നിവരാണു പട്ടികയ്ക്കു പുറത്താകുന്നത്. കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചതിനുശേഷം തർക്കമുള്ളവർക്കു രേഖകൾ ഹാജരാക്കി വോട്ട് ഉൾപ്പെടുത്താനുള്ള അവസരം നൽകുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ രത്തൻ കേൽക്കർ അറിയിച്ചു.അതേസമയം, കണക്കുകളിൽ വ്യക്തതയില്ലെന്നും എസ്ഐആർ നടപടികളുടെ കാലാവധി വീണ്ടും നീട്ടണമെന്നും രാഷ്ട്രീയ പാർട്ടികൾ ആവശ്യപ്പെട്ടു.ഡിസംബർ 15 വരെയുള്ള കണക്കനുസരിച്ച് 2025 ഒക്ടോബറിലെ വോട്ടർ പട്ടികയിലെ 6,44,547 പേർ മരിച്ചതായി എസ്ഐആറിൽ തിരിച്ചറിഞ്ഞു. കണ്ടെത്താൻ സാധിക്കാത്തവർ - 7,11,958, സ്ഥിരമായി താമസം മാറിയവർ - 8,19,346, ഒന്നിൽ കൂടുതൽ തവണ പട്ടികയിൽ ഉൾപ്പെട്ടവർ 1,31,530, മറ്റുള്ളവർ - 1,93,631 എന്നിങ്ങനെ 25,01,012 വോട്ടർമാർ കരട് വോട്ടർ പട്ടികയിൽനിന്ന് ഒഴിവാകുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു.

കേരളം

തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള അധ്യക്ഷൻ, ഉപാധ്യക്ഷൻ തിരഞ്ഞെടുപ്പ് -ഡിസം. 26, 27 തീയതികളിൽ

തിരുവനന്തപുരം .2025 ലെ പൊതുതിരഞ്ഞെടുപ്പിന് ശേഷം ഡിസം. 21 ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കുന്ന തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള അധ്യക്ഷൻ, ഉപാധ്യക്ഷൻ തിരഞ്ഞെടുപ്പ് തീയതിയും സമയവും സംബന്ധിച്ച് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവായി. മുൻസിപ്പൽ കൗൺസിലുകളിലെയും കോർപ്പറേഷനുകളിലെയും ചെയർപേഴ്സൺ, മേയർ തിരഞ്ഞെടുപ്പ് ഡിസം. 26 ന് രാവിലെ 10.30നും ഡെപ്യൂട്ടി ചെയർപേഴ്സൺ, ഡെപ്യൂട്ടി മേയർ തിരഞ്ഞെടുപ്പ് അന്നേ ദിവസം ഉച്ചയ്ക്ക് ശേഷം 2.30നും നടത്തും.ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് എന്നിവയിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഡിസം. 27ന് രാവിലെ 10.30നും വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് അന്നേ ദിവസം ഉച്ചശേഷം 02.30നും നടക്കും. ജില്ലാ പഞ്ചായത്ത് കോർപ്പറേഷൻ എന്നിവയിൽ വരണാധികാരികളായി ജില്ലാ കലക്ടർമാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഗ്രാമപഞ്ചായത്തിലും ബ്ലോക്ക് പഞ്ചായത്തിലും അതത് സ്ഥാപനങ്ങളിലെ വരണാധികാരികൾക്കാണ് ഇതിനുള്ള മുനിസിപ്പാലിറ്റികളിൽ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇതിനായി വരണാധികാരികളെ ചുമതല. പ്രത്യേകംപിന്താങ്ങേണ്ടതുമാണ്. നാമനിർദ്ദേശം അതത് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ ചേരുന്ന അംഗങ്ങളുടെ യോഗത്തിൽ വച്ച് സ്ഥാനാർത്ഥിയെ ഒരാൾ നാമനിർദ്ദേശം ചെയ്യേണ്ടതും മറ്റൊരാൾ ചെയ്യപ്പെട്ടയാൾ യോഗത്തിൽ ഹാജരായിട്ടില്ലെങ്കിൽ സ്ഥാനാർത്ഥിയാകുന്നതിനുള്ള അയാളുടെ സമ്മതപത്രം ഹാജരാക്കണം. ഒരാൾ ഒന്നിൽ കൂടുതൽ പേരുകൾ നിർദ്ദേശിക്കാനോ, ഒന്നിലധികം പേരെ പിന്താങ്ങുവാനോ പാടില്ല. സംവരണം ചെയ്തിട്ടുള്ള സ്ഥാനങ്ങളിൽ മത്സരിക്കുന്ന ഒരംഗത്തിനെ മറ്റൊരാൾ നാമനിർദ്ദേശം ചെയ്യുകയോ പിന്താങ്ങുകയോ വേണ്ട. ഒന്നിലധികം സ്ഥാനാർത്ഥികളുണ്ടെങ്കിൽ വോട്ടെടുപ്പ് ഓപ്പൺ ബാലറ്റ് മുഖേന ആയിരിക്കും. വോട്ട് രേഖപ്പെടുത്തുന്ന അംഗം ബാലറ്റ് പേപ്പറിന്റെ പുറകുവശത്ത് പേരും ഒപ്പും രേഖപ്പെടുത്തണം. ഏതെങ്കിലും സ്ഥാനത്തേക്ക് ഒരാൾ മാത്രമേ മത്സരിക്കുന്നുള്ളൂവെങ്കിൽ വോട്ടെടുപ്പ് നടത്താതെ അയാൾ തിരഞ്ഞെടുക്കപ്പെട്ടതായി പ്രഖ്യാപിക്കും.തിരഞ്ഞെടുപ്പ് യോഗത്തിൻ്റെ ക്വാറം ബന്ധപ്പെട്ട സ്ഥാപനത്തിലെ അംഗങ്ങളുടെ പകുതിയെങ്കിലും എണ്ണം ആയിരിക്കും. ക്വാറം തികയാത്ത പക്ഷം യോഗം അടുത്ത പ്രവൃത്തി ദിവസത്തേക്ക് മാറ്റും. അപ്രകാരം മാറ്റിയ ദിവസം അതേ സ്ഥലത്തും സമയത്തും കൂടുന്ന യോഗത്തിൽ ക്വാറമില്ലെങ്കിലും തിരഞ്ഞെടുപ്പ് നടത്തും. രണ്ട് സ്ഥാനാർത്ഥികൾ മാത്രമുള്ളപ്പോൾ കൂടുതൽ സാധുവായ വോട്ടുകൾ നേടിയ ആൾ തിരഞ്ഞെടുക്കപ്പെട്ടതായി പ്രഖ്യാപിക്കും. രണ്ടു പേർക്കും തുല്യ വോട്ടാണെങ്കിൽ, നറുക്കെടുപ്പ് നടത്തും. നറുക്കെടുക്കപ്പെടുന്നയാൾ തിരഞ്ഞെടുക്കപ്പെടും. രണ്ടിലധികം പേർ മത്സരിക്കുമ്പോൾ വോട്ടെടുപ്പിൽ ഒരു സ്ഥാനാർത്ഥിക്ക് മറ്റ് എല്ലാ സ്ഥാനാർത്ഥികൾക്കും കൂടി കിട്ടിയ ആകെ സാധുവായ വോട്ടിനെക്കാൾ കൂടുതൽ ലഭിച്ചാൽ അയാൾ തിരഞ്ഞെടുക്കപ്പെടും. എന്നാൽ, അപ്രകാരം ഒരു സ്ഥാനാർത്ഥിക്കും വോട്ട് ലഭിക്കാതിരുന്നാൽ ഏറ്റവും കുറച്ച് വോട്ട് ലഭിച്ച സ്ഥാനാർത്ഥിയെ ഒഴിവാക്കി വീണ്ടും വോട്ടെടുപ്പ് നടത്തും. ഒരു സ്ഥാനാർത്ഥിക്ക് മറ്റെല്ലാവർക്കും കൂടി ആകെ ലഭിക്കുന്ന വോട്ടിനേക്കാൾ അധികം ലഭിക്കുന്നത് വരെ ഈ പ്രക്രിയ തുടരും. മൂന്നോ അതിലധികമോ സ്ഥാനാർത്ഥികൾ ഉണ്ടായിരിക്കുകയും അതിൽ ഏറ്റവും കുറവ് വോട്ട് രണ്ടോ അതിലധികമോ പേർക്ക് തുല്യമായി ായി ലഭിക്കുകയും ചെയ്താൽ നറുക്കെടുപ്പ് നടത്തി നറുക്കെടുക്കപ്പെടുന്ന ആളിനെ ഒഴിവാക്കി തിരഞ്ഞെടുപ്പ് തുടരും അതുപോലെ മൂന്നോ അതിലധികമോ സ്ഥാനാർത്ഥികൾക്ക് തുല്യവോട്ട് ലഭിക്കുന്നുവെങ്കിൽ ഇതേ രീതിയിൽ ഒരാളെ നറുക്കെടുപ്പിലൂടെ ഒഴിവാക്കി വോട്ടെടുപ്പ് തുടരും. സത്യപ്രതിജ്ഞയോ ദൃഢപ്രതിജ്ഞയോ ചെയ്ത് സ്ഥാനം ഏറ്റെടുക്കാത്ത അംഗങ്ങൾക്ക്/കൗൺസിലർമാർക്ക് യോഗനടപടികളിൽ പങ്കെടുക്കുവാനോ വോട്ടു ചെയ്യുവാനോ അവകാശമില്ല.ഓരോ അംഗവും കൗൺസിലറും ബാലറ്റ് പേപ്പർ കിട്ടിയാലുടൻ തന്നെ ബാലറ്റ് പേപ്പറിൽ അയാൾ വോട്ട് ചെയ്യാൻ ഉദ്ദേശിക്കുന്ന സ്ഥാനാർത്ഥിയുടെ പേരിന് നേരെ  എന്ന അടയാളം ഇടേണ്ടതും ബാലറ്റ് പേപ്പറിന്റെ പുറകു വശത്ത് അയാളുടെ പേരും ഒപ്പും എഴുതി ബാലറ്റ് പേപ്പർ റിട്ടേണിംഗ് ഓഫീസറുടെ സമീപത്ത് ഇതിനായി ക്രമീകരിച്ചിരിക്കുന്ന ബോക്സിലോ ട്രേയിലോ നിക്ഷേപിക്കേണ്ടതുമാണ്. ഒന്നിലധികം ഘട്ടങ്ങളിലായി വോട്ടെടുപ്പ് നടത്തുമ്പോൾ ഒരോ ഘട്ടത്തിലും വ്യത്യസ്ത നിറത്തിലുള്ള ബാലറ്റ് പേപ്പറുകളായിരിക്കും ഉപയോഗിക്കുക. സംവരണം ചെയ്തിട്ടുള്ള അധ്യക്ഷ, ഉപാധ്യക്ഷ സ്ഥാനങ്ങളിലേക്ക് അതത് വിഭാഗം അംഗങ്ങളായിരിക്കണം തിരഞ്ഞെടുക്കപ്പെടേണ്ടത്. പട്ടികജാതി/പട്ടിക വർഗ സംവരണമുള്ളയിടങ്ങളിൽ സ്ഥാനാർത്ഥികൾ ജാതി സർട്ടിഫിക്കറ്റ് വരണാധികാരി മുമ്പാകെ ഹാജരാക്കണം.വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വരണാധികാരി അംഗങ്ങളുടെ, കൗൺസിലർമാരുടെ സാന്നിധ്യത്തിൽ വോട്ടുകൾ എണ്ണി ഫലപ്രഖ്യാപനം നടത്തും.തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചു കഴിഞ്ഞാൽ മേയർ, ചെയർപേഴ്സൺ, പ്രസിഡന്റ് എന്നിവർ വരണാധികാരി മുൻപാകെ സത്യപ്രതിജ്ഞ ചെയ്യും. ഡപ്യൂട്ടി മേയർ 2/3 മുൻപാകെയും, വൈസ് ചെയർമാൻ, ചെയർമാൻ മുൻപാകെയും, വൈസ പ്രസിഡന്റ് മുൻപാകെയും സത്യപ്രതിജ്ഞ ചെയ്യും.

കേരളം

സംസ്ഥാനത്ത് സ്വർണവില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ

റെക്കോർഡ് ഭേദിച്ച് സ്വർണവില. സംസ്ഥാനത്ത് സ്വർണവില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ. പവന് 600 രൂപ വർധിച്ച് ഒരു പവന് 98,800 രൂപയായി. ഗ്രാമിന് 12,350 രൂപയിലാണ് വ്യാപാരം നടക്കുന്നത്. സ്വർണവില ഓരോ ദിവസവും കൂടിയും കുറഞ്ഞും മാറി മാറി വരുന്ന സ്ഥിതിയാണ് ഇപ്പോഴുള്ളത്. ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയില്‍ സംഭവിക്കുന്ന ചെറിയ ചലനങ്ങള്‍ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വര്‍ണവിലയില്‍ പ്രതിഫലിക്കും.

കേരളം

ഈരാറ്റുപേട്ടയിൽ യു.ഡി.എഫിന് ചരിത്ര വിജയം നഗരസഭ യു.ഡി.എഫ് ഭരണം നിലനിർത്തി

ഈരാറ്റുപേട്ട:നഗരസഭയിലെ 29 അംഗ കൗൺസിലേക്ക് നടന്ന തിരഞ്ഞടുപ്പിൽ യു.ഡി.എഫ് ഉജ്ജല വിജയം നേടി 16സീറ്റുമായി യു.ഡി.എ ഫ്  ഭരണം നിലനിർത്തി കൊണ്ട് ചരിത്ര വിജയം നേടി16 ഡി വിഷനുകളിൽ മത്സരിച്ച മുസ്‌ലിം ലീഗ് ഒമ്പതിടത്തും ഒമ്പത് ഡിവിഷനുകളിൽ മത്സരിച്ച കോൺഗ്രസ് അ ഞ്ചിടത്തും വിജയിച്ചു. രണ്ടിടത്ത് മൽസരിച്ച വെൽഫയർ പാർട്ടി രണ്ടിടത്തും വിജയിച്ചു.2020ലെ തെരഞ്ഞടുപ്പിൽ മുസ് ലിം ലീ ഗിന് 8 ഉംകോൺഗ്രസിന് 4 സീറ്റുകളും ലഭിച്ചിരുന്നു. വെൽഫയർ പാർട്ടിയ്ക്ക് രണ്ട് സീറ്റുകളും ലഭിച്ചിരുന്നു.ഇത്തവണ എൽ.ഡി.എഫിന് 10സീറ്റ് ലഭിച്ചു.കഴിഞ്ഞ തവണ എൽ' ഡി.എഫിന് 9 സീറ്റും ഉണ്ടായിരുന്നു' ഇത്തവണ സി.പി.എം ഏഴ് സീറ്റിലും സി.പി.ഐ. 2 സീറ്റിലും കേരള കോൺഗ്രസ് (എം)  ഒരു സീറ്റിലും വിജയിച്ചു കഴിഞ്ഞ തവണ എസ്.ഡി.പി.ഐ അഞ്ച് സീറ്റി ൽവിജയിച്ചിരുന്നു. 16 സീറ്റിൽ മൽസരിച്ച എസ്.ഡി.പി.ഐയ്ക്ക് ഇത്തവണ 3 സീറ്റിൽ മാത്രമേ ജയിക്കുവാൻ കഴിഞ്ഞുള്ളു.എൽ ഡി എഫ് സ്ഥാനാർത്ഥികളായി കേരളകോൺഗ്രസ് (എം)ടി ക്കറ്റിൽ മൽസരിച്ച മുൻ നഗരസ ഭാ ചെയർമാൻ ടി.എം റഷീദും പി. ഡി പി ജില്ലാ പ്രസിഡൻ്റ് നിഷാദ് നടയ്ക്കലും തോറ്റു. ബി.ജെ.പി ടിക്കറ്റിൽ അരുവിത്തുറ ഡിവിഷനിൽ മൽസരിച്ച പി.സി ജോർജിൻ്റെ സഹോദരൻ ചാർലി ജേക്കബ് തേറ്റു. ഇവിടെ എൽ.ഡി.എഫാണ് വിജയിച്ചത്.വിജയിച്ച മുസ്ലിം ലീഗ് സ്ഥാനാർഥികളും ഡിവിഷനുകളും  കല്ലൂത്താഴം -രസ്ന ഹസീർ   നടൂപ്പറമ്പ്- ബീമാനാസർ , കാരയ്ക്കാട് - അബ്ദുൽ ബാസിത് ,  തേവരു പാറ - അഫ്സൽ വെളളൂപ്പറമ്പിൽ , മുളന്താനം; അമീൻപിട്ടയിൽ കൊല്ലം പറമ്പ്: അബ്‌സാർ, മുരിക്കോലിൽ , സഫാനഗർ: തസ് ലിൻ സിറാജ് , കുഴിവേലി - അഡ്വ.വി.പി.നാസർ ടൗൺ വാർഡ്: അൻവർ അലിയാർ വിജയിച്ച കോൺഗ്രസ് സ്ഥാനാർഥികൾ: ,  ഈലക്കയം കെ.സുനിൽകുമാർ, മുത്താരംകുന്ന് - അഫ്സൽ ഇജാസ്, ആനിപ്പടി:  ഫാത്തിമ അൻസർ കൊണ്ടുർമല: സിൻറാ വിൻസൻ്റ് ബ്ലോക്ക് ഓഫീസ് വാർഡ്ഷിയാസ് മുഹമ്മദ് വിജയിച്ച വെൽഫയർ പാർട്ടി സ്ഥാനാർത്ഥികൾ മാതാക്കൽ - റൈന ടീച്ചർ നടയ്ക്കൽ - സുറുമി യൂസഫ്

കേരളം

വോട്ടെണ്ണല്‍ നാളെ രാവിലെ 8 മണിക്ക് ആരംഭിക്കും. മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയാക്കി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍

തദ്ദേശ തിരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണല്‍ നാളെ  രാവിലെ 8 മണിക്ക് ആരംഭിക്കും. സംസ്ഥാനത്താകെ 244 വോട്ടെണ്ണൽ കേന്ദ്രങ്ങളാണ് സജ്ജമാക്കിയിരിക്കുന്നത്. ആദ്യം  പോസ്റ്റൽ ബാലറ്റുകള്‍ എണ്ണി തുടങ്ങും. തുടർന്ന് വോട്ടിങ് മെഷീനുകളിലെ വോട്ടുകൾ എണ്ണും. ഒരു വാർഡിലെ എല്ലാ പോളിങ് സ്റ്റേഷനുകളുടെയും മെഷീനുകൾ ഒരു ടേബിളിൾ തന്നെ ആയിരിക്കും എണ്ണുക.   ത്രിതല പഞ്ചായത്തുകൾക്ക് ബ്ലോക്ക് പഞ്ചായത്ത് തലത്തിലും മുനിസിപ്പാലിറ്റി, കോർപ്പറേഷൻ എന്നിവയ്ക്ക് അതത് സ്ഥാപന തലത്തിലുമാണ് വോട്ടെണ്ണൽ കേന്ദ്രങ്ങൾ . സ്ഥാനാർത്ഥികളുടെയോ ഏജന്റുമാരുടെയോ സാന്നിധ്യത്തിലായിരിക്കും വോട്ടെണ്ണൽ നടക്കുക.  വരണാധികാരി അനുവദിക്കുന്ന വ്യക്തികളെ മാത്രമേ വോട്ടെണ്ണൽ കേന്ദ്രത്തിൽ പ്രവേശിപ്പിക്കുകയുള്ളൂ. വോട്ടെടുപ്പ് പൂര്‍ത്തിയായ ശേഷം പോളിങ് സാധനങ്ങളും ഇ.വി.എമ്മും വിതരണകേന്ദ്രങ്ങളിൽ സജ്ജമാക്കിയിട്ടുള്ള സ്ട്രോങ്ങ് റൂമുകളിലാണ് സൂക്ഷിക്കുക. 

കേരളം

തദ്ദേശ സ്ഥാപനങ്ങളില്‍ ജയിച്ച അംഗങ്ങളുടെ സത്യപ്രതിജ്ഞ ഡിസംബര്‍ 21ന്; സര്‍ക്കാര്‍ വിജ്ഞാപനമിറങ്ങി

തിരുവനന്തപുരം: തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പില്‍ ജയിച്ച അംഗങ്ങളുടെ സത്യപ്രതിജ്ഞ ഡിസംബര്‍ 21ന് നടക്കും. അന്ന് തന്നെ പുതിയ ഭരണസമിതികള്‍ നിലവില്‍വരും. ഇതുസംബന്ധിച്ച് സര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കി. നിലവിലെ ഭരണസമിതിയുടെ കാലാവധി ഡിസംബര്‍ 20ന് അവസാനിക്കുന്ന സാഹചര്യത്തിലാണ് ഞായറാഴ്ച അവധിയായിട്ടും 21ന് പുതിയ ഭരണസമിതികള്‍ നിലവില്‍ വരുന്നത്. പൊതുഅവധി ദിവസം തദ്ദേശ ഭരണസമിതിയുടെ ആദ്യ യോഗം ചേരാമെന്ന ഭേദഗതി ഏതാനും ദിവസം മുമ്പ് കൊണ്ടുവന്നത് ഇതു ലക്ഷ്യമിട്ടാണ്. രാവിലെ 11ന് ഭരണസമിതി നിലവില്‍വന്ന ശേഷം ആദ്യയോഗം ചേരും. ഓരോ തദ്ദേശ സ്ഥാപനത്തിലും മുതിര്‍ന്ന അംഗത്തിന് വരണാധികാരി സത്യവാചകം ചൊല്ലിക്കൊടുക്കും. ഈ അംഗത്തിന് മുന്നിലാണ് മറ്റുള്ളവര്‍ സത്യപ്രതിജ്ഞ ചെയ്യുക. ആദ്യ യോഗത്തിലാണ് തദ്ദേശ സ്ഥാപന അധ്യക്ഷനെയും ഉപാധ്യക്ഷനെയും തിരഞ്ഞെടുക്കുന്നതിനുള്ള അജണ്ട സെക്രട്ടറി അവതരിപ്പിക്കേണ്ടത്. കോര്‍പറേഷനുകളില്‍ മേയര്‍, ഡെപ്യൂട്ടി മേയര്‍, നഗരസഭകളില്‍ ചെയര്‍മാന്‍, വൈസ് ചെയര്‍മാന്‍, ത്രിതല പഞ്ചായത്തുകളില്‍ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് എന്ന് നടത്തണമെന്ന് യോഗം തീരുമാനിക്കും. തീരുമാനിക്കുന്ന ദിവസം രാവിലെ അധ്യക്ഷ സ്ഥാനത്തേക്കും ഉച്ചക്ക് ശേഷം ഉപാധ്യക്ഷ സ്ഥാനത്തേക്കും വോട്ടെടുപ്പ് നടക്കും. മൂന്നു ദിവസത്തെ നോട്ടിസ് നല്‍കിയാണ് തിരഞ്ഞെടുപ്പ് നടത്തേണ്ടത്. ഇതിനാല്‍ ക്രിസ്മസിനു ശേഷമാകും ഈ തിരഞ്ഞെടുപ്പുകള്‍ നടക്കുക. സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷ തിരഞ്ഞെടുപ്പ് ഇതിനുശേഷമാകും നടക്കുക. സ്റ്റാന്‍ഡിങ് കമ്മിറ്റി തിരഞ്ഞെടുപ്പ് ജനുവരി ആദ്യം നടക്കും. സാധാരണ നിലയില്‍ നവംബര്‍ ഒന്നിനാണ് പുതിയ ഭരണസമിതികള്‍ നിലവില്‍ വരേണ്ടത്. എന്നാല്‍ കോവിഡ് ആയതിനാല്‍ 2020ലെ തദ്ദേശ തിരഞ്ഞെടുപ്പ് നവംബറില്‍ നിന്ന് ഡിസംബറിലേക്ക് മാറ്റിയിരുന്നു. 2020 ഡിസംബര്‍ 21നാണ് ഭരണസമിതികള്‍ നിലവില്‍വന്നത്. ഇനിയുള്ള തദ്ദേശ തിരഞ്ഞെടുപ്പുകള്‍ ഡിസംബറിലാണ് നടക്കുക.

കേരളം

കേരളത്തില്‍ വീണ്ടും എസ്‌ഐആര്‍ നീട്ടി സുപ്രിംകോടതി

ന്യൂഡല്‍ഹി: കേരളത്തില്‍ വീണ്ടും എസ്‌ഐആര്‍ നീട്ടി സുപ്രിംകോടതി. രണ്ടു ദിവസം കൂടിയാണ് സുപ്രിംകോടതി സമയം നീട്ടിനല്‍കിയത്. ഡിസംബര്‍ 20 വരെ എന്യൂമറേഷന്‍ ഫോം നല്‍കാം. എസ്‌ഐആറുമായി ബന്ധപ്പെട്ട കേരളത്തിന്റെ ഹരജികള്‍ ഇന്ന് സുപ്രിംകോടതിയുടെ പരിഗണനയില്‍ വന്നിരുന്നു. രണ്ടാഴ്ച കൂടി സമയം നീട്ടി നല്‍കണമെന്നായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം. എന്നാല്‍ സംസ്ഥാന സര്‍ക്കാരിന്റെ വാദത്തെ എതിര്‍ത്ത തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി ക്രമങ്ങള്‍ നിരീക്ഷിച്ചു വരികയാണെന്നും ആവശ്യമെങ്കില്‍ മാത്രം നീട്ടിനല്‍കാമെന്നാണ് വിശദീകരിച്ചത്.

കേരളം

മലപ്പുറം മൂത്തേടം പഞ്ചായത്തിൽ യുഡിഎഫ് സ്ഥാനാർഥി കുഴഞ്ഞുവീണു മരിച്ചു

മലപ്പുറം: തിരഞ്ഞെടുപ്പ് പ്രചാരണം കഴിഞ്ഞ് വീട്ടിലെത്തിയ സ്ഥാനാര്‍ഥി കുഴഞ്ഞുവീണ് മരിച്ചു. മലപ്പുറം മൂത്തേടം പഞ്ചായത്ത് പായിമ്പാടം ഏഴാം വാര്‍ഡിലെ യുഡിഎഫ് സ്ഥാനാര്‍ഥി വട്ടത്ത് ഹസീന(49)യാണ് മരിച്ചത്. പായിമ്പാടം അങ്കണവാടി അധ്യാപികയാണ് ഹസീന. മുസ്‌ലിം ലീഗ് സ്ഥാനാര്‍ഥിയായിരുന്നു. പ്രചരണത്തിന്റെ ഭാഗമായി വീടുകള്‍ കയറി വോട്ടു ചോദിക്കുന്നതിലും കുടുംബയോഗങ്ങളിലും സജീവമായി പങ്കെടുത്തിരുന്നു. വീട്ടിലെത്തി രാത്രി 11.15ഓടെ നെഞ്ചുവേദനയെ തുടര്‍ന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ എടക്കരയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭര്‍ത്താവ്: അബ്ദുറഹിമാന്‍.