വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

പ്രാദേശികം

പ്രാദേശികം

പ്രസിദ്ധ തീർത്ഥാടന കേന്ദ്രമായ അരുവിത്തുറ വല്ല്യച്ചൻ മലയിൽ വലിയ നോമ്പിലേ ആദ്യവെള്ളി ദിനത്തിലെ കുരിശിൻ്റെ വഴി തീർത്ഥാടനത്തിന് നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്തു.

ഈരാറ്റുപേട്ട : പ്രസിദ്ധ തീർത്ഥാടന കേന്ദ്രമായ അരുവിത്തുറ വല്ല്യച്ചൻ മലയിൽ വലിയ നോമ്പിലേ ആദ്യവെള്ളി ദിനത്തിലെ കുരിശിൻ്റെ വഴി തീർത്ഥാടനത്തിന് നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്തു. മല അടിവാരത്ത് മേലുകാവുമാറ്റം സെൻ്റ് തോമസ് പള്ളി വികാരി റവ. ഡോ. ജോർജ് കാരാംവേലിൽ സന്ദേശം നൽകി. അനുദിന ജീവിതത്തിലെ പ്രതിസന്ധികളും ദുരിതങ്ങളും ദൈവത്തേ പ്രതി ഏറ്റെടുക്കുവാനുള്ള വിളിയാണ് കുരിശിൻ്റെ വഴികൾ. ശിക്ഷയുടെ അടയാളമായിരുന്ന കുരിശിനെ തൻ്റെ പീഡാസഹനങ്ങളിലൂടെ യേശു രക്ഷയുടെ അടയാളമാക്കി തീർത്തെന്നും അദ്ദേഹം പറഞ്ഞു.  അരുവിത്തുറ ഫൊറോനാ പള്ളി വികാരി വെരി. റവ. ഫാ. തോമസ് വെട്ടുകല്ലേൽ, കോളേജ് ബർസാർ റവ. ഫാ. ബിജു കുന്നയ്ക്കാട്ട്, അസിസ്റ്റൻ്റ് വികാരിമാരായ ഫാ. അബ്രാഹം കുഴിമുള്ളിൽ, ഫാ. ജോസഫ് ചെങ്ങഴശ്ശേരിൽ, ഫാ. ജോസഫ് കുഴിവേലിതടത്തിൽ, എസ്.എം.വൈ.എം. പാലാ രൂപത ഡയറക്ടർ റവ. ഫാ. മാണി കോഴുപ്പൻകുറ്റി, മേലുകാവുമറ്റം പള്ളി സഹ വികാരി ഫാ. സ്റ്റെനി കണ്ടാപറമ്പത്ത്, ഡീക്കൻ ജോൺ കോടക്കനാൽ സി.എം.എഫ്. എന്നിവർ ശുശ്രൂഷകൾക്ക് നേതൃത്വം നൽകി. നോമ്പിലെ ആദ്യ വെള്ളിയാഴച്ച ദിനത്തിൽ പുലർച്ചെ മുതൽ വല്യച്ചൻ മലയിൽ വലിയ തീർത്ഥാടക തിരക്ക് അനുഭവപ്പെട്ടു. വലിയ നോമ്പിലെ എല്ലാദിവസവും വൈകുന്നേരം അഞ്ചിന് അരുവിത്തുറ പള്ളിയിൽ നിന്നും ജപമാല പ്രദക്ഷിണം തുടർന്ന് മല അടിവാരത്ത് സന്ദേശം, മലമുകളിലേക്ക് കുരിശിൻ്റെ വഴി. മലമുകളിൽ 06.15 ന് വിശുദ്ധ കുർബാന .

പ്രാദേശികം

കോളേജ് ഓഫ് എൻജിനീയറിംഗ് പൂഞ്ഞാറും സൺറൈസ് ഹോസ്പിറ്റലും ചേർന്ന് ലഹരി ഉപയോഗത്തിനെതിരെ നടത്തിയ ഐ എച്ച് ആർ ഡി സ്നേഹത്തോൺ

ഈരാറ്റുപേട്ട :ലഹരിക്കെതിരെയുള്ള സംസ്ഥാന വ്യാപകമായ പോരാട്ടത്തിൽ ഐ എച്ച് ആർ ഡി കോളേജ് ഓഫ് എൻജിനീയറിങ് പൂഞ്ഞാറും സൺറൈസ് ഹോസ്പിറ്റൽ ഈരാറ്റുപേട്ടയും കൈകോർത്തു കൊണ്ട്സ്നേഹത്തോൺ എന്ന പേരിൽ ഒരു കൂട്ടയോട്ടം ഈരാറ്റുപേട്ട സെൻട്രൽ ജംഗ്ഷനിൽ നിന്നും സൺറൈസ് ഹോസ്പിറ്റലിലേക്ക്  രാവിലെ നടത്തി. ഇരാറ്റുപേട്ട സബ് ഇൻസ്പെക്ടർ ഓഫ് പോലീസ് ശ്രീ. സന്തോഷ് കുമാർ എം ഐ.എച്ച്.ആർ.ഡി. സ്നേഹത്തോൺ ഫ്ളാഗ് ഓഫ് ചെയ്തു. പൂഞ്ഞാർ എം.എൽ എ അഡ്വക്കേറ്റ് സെബാസ്റ്റ്യൻ കുളത്തുങ്കൽ കൂട്ടയോട്ടത്തിൽ പങ്കെടുത്തവരെ അഭിസംബോധന ചെയ്തുകൊണ്ട് ലഹരിവിരുദ്ധ സന്ദേശം നൽകി. ഈരാറ്റുപേട്ട മുൻസിപ്പൽ ചെയർപേഴ്സൺ ശ്രീമതി സുഹറ അബ്ദുൾ ഖാദർ സ്നേഹത്തോണിന് അഭിവാദ്യമർപ്പിച്ചു. പ്രിൻസിപ്പാൾ ഡോ. എം.വി രാജേഷ് സ്വാഗതം ആശംസിച്ചു. സൺറൈസ് ഹോസ്പിറ്റൽ മാനേജ്മെന്റ്നു വേണ്ടി ശ്രീ. ജീവൻ എം. ശ്രീ ഫഹദ് എന്നിവർ ആശംസ അർപ്പിച്ചുകൊണ്ട് സംസാരിച്ചു. പ്രോഗ്രാം കോർഡിനേറ്റർ  രാജേഷ് കെ ആർ, ബിജോ മാത്യു. ശ്രീ മഹേഷ് കൃഷ്ണൻ ഡെന്നിസ് ജോസഫ് പ്രസിഡൻ്റ് പിടിഎ , മറ്റ് അധ്യാപകർ വിദ്യാർഥികൾ, എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. തുടർന്ന് പൂഞ്ഞാർ ബസ് സ്റ്റാൻഡിൽ എൻജിനീയറിംഗ് കോളേജ് വിദ്യാർത്ഥികൾ ലഹരിക്കെതിരെ സ്നേഹ മതിൽ തീർത്തതും ശ്രദ്ധേയമായി. മീറ്റിംഗിൽ ബഹുമാനപ്പെട്ട പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീ ജോർജ് മാത്യു അത്തിയാലിൽ, വാർഡ് മെമ്പർ ശ്രീമതി സജി സിബി എന്നിവർ സംസാരിച്ചു. തുടർന്ന് കോളേജിൽ വച്ച് സ്നേഹസംഗമവും നടത്തി.

പ്രാദേശികം

കോളേജ് ഓഫ് എൻജിനീയറിംഗ് പൂഞ്ഞാറും സൺറൈസ് ഹോസ്പിറ്റലും ചേർന്ന് ലഹരി ഉപയോഗത്തിനെതിരെ നടത്തിയ ഐ എച്ച് ആർ ഡി സ്നേഹത്തോൺ

ഈരാറ്റുപേട്ട :ലഹരിക്കെതിരെയുള്ള സംസ്ഥാന വ്യാപകമായ പോരാട്ടത്തിൽ ഐ എച്ച് ആർ ഡി കോളേജ് ഓഫ് എൻജിനീയറിങ് പൂഞ്ഞാറും സൺറൈസ് ഹോസ്പിറ്റൽ ഈരാറ്റുപേട്ടയും കൈകോർത്തു കൊണ്ട്സ്നേഹത്തോൺ എന്ന പേരിൽ ഒരു കൂട്ടയോട്ടം ഈരാറ്റുപേട്ട സെൻട്രൽ ജംഗ്ഷനിൽ നിന്നും സൺറൈസ് ഹോസ്പിറ്റലിലേക്ക്  രാവിലെ നടത്തി. ഇരാറ്റുപേട്ട സബ് ഇൻസ്പെക്ടർ ഓഫ് പോലീസ് ശ്രീ. സന്തോഷ് കുമാർ എം ഐ.എച്ച്.ആർ.ഡി. സ്നേഹത്തോൺ ഫ്ളാഗ് ഓഫ് ചെയ്തു. പൂഞ്ഞാർ എം.എൽ എ അഡ്വക്കേറ്റ് സെബാസ്റ്റ്യൻ കുളത്തുങ്കൽ കൂട്ടയോട്ടത്തിൽ പങ്കെടുത്തവരെ അഭിസംബോധന ചെയ്തുകൊണ്ട് ലഹരിവിരുദ്ധ സന്ദേശം നൽകി. ഈരാറ്റുപേട്ട മുൻസിപ്പൽ ചെയർപേഴ്സൺ ശ്രീമതി സുഹറ അബ്ദുൾ ഖാദർ സ്നേഹത്തോണിന് അഭിവാദ്യമർപ്പിച്ചു. പ്രിൻസിപ്പാൾ ഡോ. എം.വി രാജേഷ് സ്വാഗതം ആശംസിച്ചു. സൺറൈസ് ഹോസ്പിറ്റൽ മാനേജ്മെന്റ്നു വേണ്ടി ശ്രീ. ജീവൻ എം. ശ്രീ ഫഹദ് എന്നിവർ ആശംസ അർപ്പിച്ചുകൊണ്ട് സംസാരിച്ചു. പ്രോഗ്രാം കോർഡിനേറ്റർ  രാജേഷ് കെ ആർ, ബിജോ മാത്യു. ശ്രീ മഹേഷ് കൃഷ്ണൻ ഡെന്നിസ് ജോസഫ് പ്രസിഡൻ്റ് പിടിഎ , മറ്റ് അധ്യാപകർ വിദ്യാർഥികൾ, എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. തുടർന്ന് പൂഞ്ഞാർ ബസ് സ്റ്റാൻഡിൽ എൻജിനീയറിംഗ് കോളേജ് വിദ്യാർത്ഥികൾ ലഹരിക്കെതിരെ സ്നേഹ മതിൽ തീർത്തതും ശ്രദ്ധേയമായി. മീറ്റിംഗിൽ ബഹുമാനപ്പെട്ട പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീ ജോർജ് മാത്യു അത്തിയാലിൽ, വാർഡ് മെമ്പർ ശ്രീമതി സജി സിബി എന്നിവർ സംസാരിച്ചു. തുടർന്ന് കോളേജിൽ വച്ച് സ്നേഹസംഗമവും നടത്തി.

പ്രാദേശികം

നോമ്പുതുറക്ക് വിത്യസ്തയിനങ്ങളുമായി പഴ വിപണി സജീവം

ഈരാറ്റുപേട്ട: കടുത്ത വേനലിലെത്തിയ  റമസാനിൽ നോമ്പുതുറക്ക് വിശ്വാസികൾക്ക് ശീതളിമ പകർന്ന് പഴവിപണി സജീവം. സ്വദേശിയും വിദേശിയുമായ പഴങ്ങളുടെ വലിയ വൈവിദ്ധ്യം തന്നെയുണ്ട് വിപണിയിൽ. വിലയിൽ വർദ്ധനവുണ്ടെങ്കിലും ജനപ്രിയമാണ് പഴവിപണി.വേനൽച്ചൂടിനൊപ്പം നോമ്പുകാലം കൂടി എത്തിയതോടെ പഴവിപണി ഊർജ്ജസ്വലമായി. സീസൺ അവസാനിക്കാറായതോടെ' ഓറഞ്ചിന്റെ വില കിലോഗ്രാമിന്100 രുപയിലെത്തി.90രൂപ വിലയുണ്ടായിരുന്ന ഞാലിപ്പൂവന് 80രൂപയായി കുറഞ്ഞു ഏത്തപ്പഴ വില 70 രൂപയാണ്. പൈനാപ്പിളിനും വില 70 രൂപയുണ്ട്. ആപ്പിൾ 200 രൂപ മുതൽ 270 രൂപ വരെയുണ്ട് . കറുത്ത മുന്തിരിക്ക് 160 രൂപയാണ്. , പച്ചതണ്ണിമത്തന് 25 രൂപയും മഞ്ഞ തണ്ണിമത്തന് 30 രൂപയുമാണ്. വേനൽക്കാലത്ത് റോഡരികിൽ പ്രത്യക്ഷപ്പെടാറുള്ള മാങ്ങകളായ അൽഫോൺസയും കിളിച്ചുണ്ടനും കോട്ടുകോണവും മൂവാണ്ടനും കർപ്പൂരവും നീലനും ഒന്നും ഇപ്പോൾ കാണാനേയില്ല. ഉള്ളതിനാകട്ടെ തീ വിലയും. റമസാൻ കാലത്ത് കൂടുതൽ ഡിമാൻഡുള്ള മുന്തിരി, ആപ്പിൾ ഇനങ്ങൾ കൂടുതൽ സംഭരിച്ച് വെച്ച് മൊത്തവ്യാപാരികൾ കൃത്രിമ വിലക്കയറ്റം സൃഷ്ടിക്കുകയാണെന്ന് ചെറുകിട കച്ചവടക്കാർ പറയുന്നു.

പ്രാദേശികം

ഈരാറ്റുപേട്ട ചേന്നാട് പിക്ക് അപ്പ്‌ വാൻ തോട്ടിലേക്ക് മറിഞ്ഞ് അപകടം

ഈരാറ്റുപേട്ട :ചേന്നാട് പിക്ക് അപ്പ്‌ വാൻ തോട്ടിലേക്ക് മറിഞ്ഞ് അപകടം.ഡ്രൈവർ കൂനാനിക്കൽ സജീവിന് നിസ്സാര പരിക്കേറ്റു.റബ്ബർ പാൽ കയറ്റിവന്ന വാഹനം സ്റ്റിയറിങ്ങ് ലോക്ക് ആയതോടെ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിയുകയായിരുന്നു.  

പ്രാദേശികം

കാറിന്റെ RC ബുക്ക് അടങ്ങിയ ഫയൽ നഷ്ട്ടപ്പെട്ടു

KL 07 BQ 7233 കാറിന്റെ RC ബുക്ക് അടങ്ങിയ ഫയൽ പാറത്തോടു ഓട്ടോ ഡ്രൈവറുടെ കൈയിൽ നിന്നും നഷ്ടപെട്ടു.ഇന്നലെ രാവിലെ (05-03-2025,ബുധനാഴ്ച ) ഈരാറ്റുപേട്ട, കാഞ്ഞിരപ്പള്ളി, പാറത്തോടു തുടങ്ങിയ ഭാഗങ്ങളിൽ ഓട്ടോ സഞ്ചരിച്ചതിനു ശേഷമാണ് ഫയൽ നഷ്ട്ടപ്പെട്ട വിവരം അറിയുന്നത്.കണ്ടു കിട്ടുന്നവർ ദയവായി പാറത്തോട് ഫാത്തിമ ലേഡീസ് സെന്ററിലോ, ഷഫീഖ് കുഴികാടൻ ഫോൺ: 9744713288 ദയവായി വിവരം അറിയിക്കുക.

പ്രാദേശികം

ഉൾക്കാഴ്ചയൊരുക്കി അരുവിത്തുറ സെൻറ് ജോർജ് കോളേജിൽ വനിതാദിനം.

അരുവിത്തുറ : ഉൾക്കാഴ്ചയുടെ സന്ദേശവുമായി അരുവിത്തുറ സെൻറ് ജോർജ് കോളേജിൽ വിമൻസ്സ് സെല്ലിൻ്റെ ആഭിമുഖ്യത്തിൽ  വനിതാ ദിനം സംഘടിപ്പിച്ചു. വനിതാദിനാഘോഷങ്ങളുടെ ഉദ്ഘാടനം കാഴ്ച പരിമിതിയെ അതിജീവിച്ച് മികച്ച സംരംഭകയായി മാറിയ ജാസ്മിൻ അജിയും പ്രശസ്ത സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ പൊന്നു അന്നാ മനുവും ചേർന്ന് നിർവഹിച്ചു. കോളേജ് പ്രിൻസിപ്പൽ പ്രൊഫ ഡോ സിബി ജോസഫ് അധ്യക്ഷത വഹിച്ച ചടങ്ങിൽ  കോളേജ് ബർസാർ റവ ഫാ ബിജു കുന്നക്കാട്ട് ,കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ, ജിലു ആനി ജോൺ, വിമൻസ് സെൽ കൺവീനർ തേജിമോൾ ജോർജ്, വിദ്യാർത്ഥിനി പ്രതിനിധി ജീവ മരിയ സെബാസ്റ്റ്യൻ തുടങ്ങിയവർ സംസാരിച്ചു

പ്രാദേശികം

ഈരാറ്റുപേട്ട ബ്ലോക്കിലും നഗരസഭ പരിധിയിലും ശുചിത്വ പരിശോധന : പിഴയിട്ടു.

ഈരാറ്റുപേട്ട : ബ്ലോക്ക്‌ പഞ്ചായത്ത് - നഗരസഭ പരിധിയിൽ  നിരോധിത പ്ലാസ്റ്റിക് സാധനങ്ങളുടെ വിപണനം തടയലും ശുചിത്വ പരിശോധനയും എൻഫോഴ്സ്മെന്റ് സ്‌ക്വാഡ്  ആരംഭിച്ചു. ആദ്യ ഘട്ട പരിശോധനയിൽ അഞ്ച് സ്ഥാപനങ്ങൾക്ക് പിഴ ചുമത്തി. 50 ഓളം കടകൾ ഉൾപ്പടെ സ്ഥാപനങ്ങളിലെ ശുചിത്വവും മാലിന്യ സംസ്ക്കരണവും വിലയിരുത്തി. വരും ദിവസങ്ങളിൽ പരിശോധന തുടരും. മാലിന്യ നിർമാർജന ചട്ടങ്ങളും നിയമങ്ങളും ലംഘിച്ച് പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കെതിരെയാണ് പിഴ.  ജില്ലാ തല എൻഫോഴ്സ്മെന്റ് സ്‌ക്വാഡ് കൂടാതെ ബ്ലോക്ക്‌, നഗരസഭ, പഞ്ചായത്ത്‌ തല സ്‌ക്വാഡുകളുമുണ്ട്.  ഈരാറ്റുപേട്ട മുനിസിപ്പൽ പരിധിയിൽ സ്‌ക്വാഡുകൾ സംയുക്തമായി ചേർന്നാണ് പരിശോധന. ബ്ലോക്ക്‌ സ്‌ക്വാഡിന്റെ നേതൃത്വത്തിൽ പൂഞ്ഞാർ, പൂഞ്ഞാർ തെക്കേക്കര, തലപ്പലം, മൂന്നിലവ്, തലനാട്, തീക്കോയി, തിടനാട്, മേലുകാവ് പഞ്ചായത്തുകളിലാണ്  പരിശോധനകൾ.  കൂടുതലായി മാലിന്യം ഉൽപ്പാദിപ്പിക്കുന്ന സ്ഥാപനങ്ങൾ, ലോഡ്ജുകൾ, ഇതര സംസ്ഥാനക്കാർ താമസിക്കുന്ന സ്ഥലങ്ങൾ, വ്യാപാര സ്ഥാപനങ്ങൾ, സ്കൂളുകൾ, സർക്കാർ ഓഫിസുകൾ, ബാങ്കുകൾ ഉൾപ്പടെ ആണ് പരിശോധന കർക്കശമാക്കിയിരിക്കുന്നത്. നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളുടെ വിപണനം, മാലിന്യ സംസ്കരണ ഉപാധികളുടെ പ്രവർത്തനം, മാലിന്യം വലിച്ചെറിയൽ, കത്തിക്കൽ, യൂസർ ഫീ നൽകൽ തുടങ്ങിയ കാര്യങ്ങളാണ് പ്രധാനമായും പരിശോധിക്കുന്നത്.  നിയമലംഘനങ്ങൾ കണ്ടെത്തിയാൽ പിഴ ചുമത്തുകയും തുടർന്ന് പ്രോസിക്യൂഷൻ നടപടികളിലേക്ക് കടക്കുകയും ലൈസൻസ് റദ്ദ് ചെയ്യുന്നതുൾപ്പെടെയുള്ള കർശന നടപടികൾ സ്വീകരിക്കുകയും ചെയ്യുമെന്ന് ഈരാറ്റുപേട്ട ബ്ലോക്ക്‌ പഞ്ചായത്ത്‌ സെക്രട്ടറി കെ ബാബുരാജ്, നഗരസഭ ക്ലീൻ സിറ്റി മാനേജർ ടി രാജൻ എന്നിവർ അറിയിച്ചു.