വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

പ്രാദേശികം

പ്രാദേശികം

ഭരണാധികാരികൾ ഗ്രാമങ്ങളെ മറക്കരുതെന്ന് ഡോ : സിറിയക് തോമസ്

ഈരാറ്റുപേട്ട ; ഇന്ത്യ കർഷകരുടെയും ഗ്രാമീണ രുടെതുമാണെന്ന ഗാന്ധി വചനം കേന്ദ്ര സംസ്ഥാന സർക്കാരുകൾ മറക്കരുതെന്ന് ഗാന്ധിയൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസലറും പ്രമുഖ ഗാന്ധിയനുമായ ഡോ. സിറിയക് തോമസ്   പറഞ്ഞു. സത്യാഗ്രഹിക്കുമുമ്പിൽ വെളിച്ചം ഒരിക്കലും അസ്തമിക്കുകയില്ലെന്നും അതാണ് ഗാന്ധിയൻ സത്യാഗ്രഹത്തിൻ്റെ ശക്തിയെന്നും അദ്ദേഹം പറഞ്ഞു.  വന്യജീവികൾക്ക് മാത്രമല്ല മനുഷ്യർക്കും ജീവിക്കണം എന്ന മുദ്രവാകുമുയർത്തി വെള്ളരിക്കുണ്ടിലും ഈരാറ്റുപേട്ടയിലും ആരംഭിച്ച കർഷകസ്വരാജ് സത്യാഗ്രഹത്തിൻ്റെ അന്തിമസമരമായി കർഷക സ്വരാജ് ചെയർ മാൻസണ്ണി പൈകട ആരംഭിച്ച അനിശ്ചിതകാല നിരാഹാര സത്യാഗ്രഹം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം . തോമസുകുട്ടി മുതു പുന്നയ്ക്കൽ അദ്ധ്യക്ഷത വഹിച്ചു. അഡ്വ. വി.പി നാസ്സർ മുഖ്യ പ്രഭാഷണം അഡ്വ. ജോൺ ജോസഫ് ആമുഖ പ്രഭാഷണം നടത്തി. സത്യഗ്രഹി തന്നെ 45 വർഷങ്ങൾക്ക് മുമ്പ് ചർക്കയിൽ നൂറ്റ ഖാദി നൂൽ കൊണ്ടുള്ള സത്യാഗ്രഹ ഹാരം സത്യാഗ്രഹിയെ ഡോ. സിറിയക് തോമസ് അണിയിച്ചു. ഉണ്ണിക്കുഞ്ഞ് വെള്ളുക്കുന്നേൽ സ്വാഗതം ആശംസിച്ചു. എൻ എസ് എസ് മീനച്ചിൽ താലുക്ക് ബോർഡംഗം ഉണ്ണികുളപ്പുറം ടോമിച്ചൻ ഐക്കര (കർഷക വേദി ) വ്യാപാര വ്യവസായി ഏകോപന സമിതി ഈരാറ്റുപേട്ടയൂണിറ്റ് സെക്രട്ടറി റ്റി.റ്റി മാത്യു, ടിം എമർജൻസി പ്രസിഡൻ്റ് ഷുഖൈൽ ഖാൻ, ഫെയ്സാംസ്കാരി സമിതി കൺവീനർ പി പി എം നൗഷാദ്, ബേബി പേണ്ടാനം ജോഷി താന്നിക്കൽ , വി.എം അബ്ദുള്ളാ ഖാൻ, അഡ്വ. ജോർജുകുട്ടി കടപ്ലാക്കൽ, എൻ.കെ രാജു തുടങ്ങിയവർ പ്രസംഗിച്ചു. നിരവധി സംഘടനകൾക്കുവേണ്ടി സത്യാഗ്രഹിയെ ഷാൾ അണിയിച്ചു. കോട്ടയം ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തിയ ശേഷം സത്യാഗ്രഹയാത്രയായി ഈരാറ്റുപേട്ടയിലെത്തിയ സത്യാഗ്രഹികെ വടക്കേക്കരയിൽ നിന്നും വിവിധ കർഷക സാമൂഹൃ സംഘടനകൾ പ്രകടന മായി സത്യാഗ്രഹിയെ സമരപന്തലിലേയ്ക്ക് ആനയിച്ചു.

പ്രാദേശികം

വെരി റവ ഫാ. സെബാസ്റ്റ്യൻ വെട്ടുകല്ലേലിന് അരുവിത്തുറ കോളേജ് യാത്രയയപ്പ് നൽകി.

ഈരാറ്റുപേട്ട : അരുവിത്തുറ ഫൊറോനാ യിൽ നിന്നും സ്ഥലം മാറി പോകുന്ന വികാരി വെരി.റവ ഫാ. സെബാസ്റ്റ്യൻ വെട്ടുകല്ലേലിന് അരുവിത്തുറ കോളേജ്‌ യാത്രയപ്പ് നൽകി. കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ.സിബി ജോസഫ് ചടങ്ങിൽ അദ്ധ്യക്ഷനായിരുന്നു. ഔപചാരികതകളുടെ മേലാപ്പുകൾ ധരിക്കാതെ ഹൃദയപൂർവ്വം അരുവിത്തുറ കൊളേജിനെ ചേർത്തുപിടിച്ച മനേജറായിരുന്നു വെരി .റവ ഫാ സെബാസ്റ്റ്യൻ വെട്ടുകല്ലേൽ എന്ന് അദ്ധേഹം പറഞ്ഞു. ചടങ്ങിൽ അദ്ദേഹത്തിന് പൊന്നാടയും സ്നേഹോപഹാരങ്ങളും സമ്മാനിച്ചു. കോളേജ് ബർസാർ റവ.ഫാ. ബിജു കുന്നയ്ക്കാട്ട്, വൈസ് പ്രിൻസിപ്പൽ ഡോ. ജിലു ആനി ജോൺ, അദ്ധ്യാപക പ്രതിനിധി ബിനോയി.സി. ജോർജ്, കോളെജ് സൂപ്രണ്ട് ജോബി അലക്സ്സ്, ഐ.ക്യു.എ. സി കോഡിനേറ്റർ എന്നിവർ സംസാരിച്ചു. ആശംസകൾക്ക് വെരി റവ ഫാ. സെബാസ്റ്റ്യൻ വെട്ടുകല്ലേൽ. മറുപടി നൽകി.

പ്രാദേശികം

മാലിന്യം വലിച്ചെറിഞ്ഞാൽ പിഴ മാത്രമല്ല , ക്ലീനിംഗും നിർബന്ധം

ഈരാറ്റുപേട്ട : ആറുകളിലേക്കും കൈ തോടുകളിലേക്കും മാലിന്യം  വലിച്ചെറിയുന്നവർക്ക് പിഴ മാത്രമല്ല  അവരെ കൊണ്ട് പ്രദേശം ക്ലീൻ ചെയ്യിക്കാനും നഗരസഭ ആരോഗ്യ വിഭാഗം നടപടി ആരംഭിച്ചു. ജനങ്ങളുടെ പരാതിയെ തുടർന്ന് മീനച്ചിലാറിൻ്റെ വിവിധ പ്രദേശങ്ങളിൽ ചെയർപേഴ്സൺ ആരോഗ്യകാര്യ ചെയർപേഴ്സൺ ക്ലീൻ സിറ്റി മാനേജർ എന്നിവർ നടത്തിയ പരിശോധനക്ക് ശേഷമാണ് കടുത്ത നടപടിയുമായി മുന്നോട്ട് പോകാൻ തീരുമാനിച്ചത്. നഗരസഭ ക്ലീൻ ചെയ്യുകയും നാട്ടുകാർ മാലിന്യം വലിച്ചെറിയുകയും ചെയ്യുന്ന നടപടി ഇനി സമ്മതിക്കില്ലന്നുംആരോഗ്യ വിഭാഗം മുന്നറിയിപ്പ് നൽകി. തുടക്കമെന്നോണം തടവനാൽ പാലത്തിൻ്റെ താഴ്ഭാഗത്തെ ആറും പരിസരവും സ്ഥാപന ഉടമകളുടെ മേൽ നോട്ടത്തിൽ വൃത്തിയാക്കി.  ഭക്ഷണമാലിന്യം, പ്ലാസ്റ്റിക്, ഡയപ്പർ തുടങ്ങിയ മാലിന്യങ്ങളാണ് നീക്കം ചെയ്തത്. പ്ലാസ്റ്റിക്കുകൾ ഹരിത കർമ സേനക്ക് നൽകുകയും ഭക്ഷണ മാലിന്യങ്ങൾ ഉറവിടത്തിൽ സംസ്കരിക്കാനും കെട്ടിട ഉടമകൾക്ക് നിർദേശം നൽകി.   മാത്രമല്ല വാടക്കക്ക് നൽകുന്ന  കെട്ടിടങ്ങളിൽ സ്വന്തമായി  മാലിന്യ സംസ്കരണം നടത്തണം അതിനായി ആധുനിക നിലവാരത്തിലുള്ളമാലിന്യസംസ്‌കരണ യൂനിറ്റ് സ്ഥാപിക്കണം അല്ലാത്ത പക്ഷം സ്ഥാപനത്തിൻ്റെ ലൈസൻസ് ഉൾപ്പടെയുള്ളവ നഷ്ടപെടുത്തുമെന്നും. മാലിന്യങ്ങൾ അലക്ഷ്യമായി വലിച്ചെറിയുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും  നഗരസഭ ചെയർമാൻ  അഡ്വ.വി.പി.നാസർ അറിയിച്ചു.

പ്രാദേശികം

ബഡ്സ് ജില്ലാ കലോത്സവം: ഈരാറ്റുപേട്ട നഗരസഭ പ്രതീക്ഷാ ബി.ആർ.സി ഫസ്റ്റ് റണ്ണറപ്പ്

  ഈരാറ്റുപേട്ട: കുടുംബശ്രീ കോട്ടയം ജില്ലാമിഷന്റെ നേതൃത്വത്തിൽ കോട്ടയം ചൈതന്യ പാസ്റ്റർ സെന്ററിൽ നടത്തിയ ബഡ്സ് കലോത്സവത്തിൽ -തില്ലാന 2026 - 65 പോയിന്റ് നേടി വെളിയന്നൂർ ഗ്രാമപഞ്ചായത്ത് ബഡസ് സ്കൂൾ ഓവറോൾ കരസ്ഥമാക്കി. 62 പോയിന്റുമായി ഈരാറ്റുപേട്ട നഗരസഭ പ്രതീക്ഷ ബഡ്സ് റിഹാബിലിറ്റേഷൻ സെന്റർ ഫസ്റ്റ് റണ്ണറപ്പും 46 പോയിന്റുമായി രാമപുരം കൈന്റ് ആന്റ് കെയർ ബഡ്സ് സെക്കന്റ് റണ്ണറപ്പും നേടി. മുഖ്യധാരയിൽ നിന്ന് പലപ്പോഴും മാറ്റിനിർത്തപ്പെടുന്ന ഭിന്നശേഷിക്കാരായ കുട്ടികൾക്ക് തങ്ങളുടെ കലാവൈഭവം പ്രകടിപ്പിക്കാൻ വേദി ഒരുക്കി അതു വഴി അവരുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുവാനും സാമൂഹിക ഇടപെടലുകൾ മെച്ചപ്പെടുത്താനും സഹായിക്കുക എന്ന ലക്ഷ്യത്തോടെ കുട്ടികളുടെ സർഗ്ഗാത്മക കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനായാണ് ബഡ്സ് ഫെസ്റ്റ് സംഘടിപ്പിച്ചത്. ജില്ലയിലെ ഏഴ് സ്കൂളുകളിൽ നിന്നായി 100 കണക്കിന് വിദ്യാർഥികൾ വിവിധ പ്രോഗ്രാമുകളിൽ പങ്കെടുത്തു. കുട്ടികളുടെ പ്രായവും ശാരീരിക-മാനസിക സാഹചര്യങ്ങളും കണക്കിലെടുത്ത് വിവിധ വിഭാഗങ്ങളിലായാണ് മത്സരങ്ങൾ നടന്നത്. ഡാൻസ്, നാടോടി നൃത്തം, സംഘനൃത്തം, ലളിതഗാനം, മാപ്പിളപ്പാട്ട്, ഒപ്പന, ഉപകരണ സംഗീതം, ചെണ്ട, മിമിക്രി, ചിത്രരചന, പെയിന്റിംഗ് തുടങ്ങിയ വിവിധ ഇനങ്ങളിൽ മത്സരങ്ങൾ നടന്നു.

പ്രാദേശികം

ഈരാറ്റുപേട്ട കുടുംബാരോഗ്യ കേന്ദ്രത്തിന് 2 കോടി രൂപയുടെ കേന്ദ്രഫണ്ട്.

ഈരാറ്റുപേട്ട.കുടുംബാരോഗ്യ കേന്ദ്രത്തിലെ പുതിയ ഒ.പി ബ്ലോക്കിന്റെയും കുത്തിവയ്പ്പ് കേന്ദ്രത്തിന്റെയും നിർമ്മാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് നാഷണൽ ഹെൽത്ത് മിഷൻ (NHM), എച്ച്.എൽ.എൽ (HLL) എൻജിനീയർമാർ സ്ഥലം സന്ദർശിച്ച് പരിശോധന നടത്തി. ​കേന്ദ്ര ധനകാര്യ കമ്മീഷന്റെ ഫണ്ട് ഉപയോഗിച്ചാണ് നിർമ്മാണം നടക്കുന്നത്. പുതിയ ഒ.പി ബ്ലോക്കിനായി 1.43 കോടി രൂപയും, കുത്തിവയ്പ്പ് കേന്ദ്രത്തിനായി 55 ലക്ഷം രൂപയുമാണ് അനുവദിച്ചിട്ടുള്ളത്.പരിശോധനയിൽ മുൻസിപ്പൽ ചെയർപേഴ്സൺ അഡ്വ. വി.പി നാസർ, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റൈന നൗഫൽ, വാർഡ് കൗൺസിലർ ജെയിംസ് കുന്നേൽ, ഹെൽത്ത് ഇൻസ്പെക്ടർ, നാഷണൽ ഹെൽത്ത് മിഷൻ എൻജിനീയർമാർ തുടങ്ങിയവർ പങ്കെടുത്തു. നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു

പ്രാദേശികം

അരുവിത്തുറ കോളേജിൽ ഇൻ്റർ കോളേജിയേറ്റ് എൻസിസി ഫെസ്റ്റ്

ഈരാറ്റുപേട്ട :അരുവിത്തുറ സെന്റ് ജോർജ് എൻ സി സി യൂണിറ്റിന്റെ നേത്രത്വത്തിൽ ഇൻ്റർനകോളേജിയേറ്റ് എൻ.സി.സി. ഫെസ്റ്റ് സംഘടിപ്പിച്ചു. 17 -ാം കേരള എൻ സി സി ബറ്റാലിയൻ കമാൻഡിങ്ങ് ഓഫീസർ ലഫ്റ്റെന്റ്  കേണൽ വി. സതീഷ് കുമാർ ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. സിബി ജോസഫ് അദ്ധ്യക്ഷത വഹിച്ചു. കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ. ജിലു ആനി ജോൺ, എൻ.സി.സി.ഓഫീസർ ക്യാപ്റ്റൻ ഡോ.ലൈജു വർഗിസ്, അബിൻ ജസ്റ്റിസ് എന്നിവർ യോഗത്തിൽ സംസാരിച്ചു. സംസ്ഥാനത്തെ വിവിധ കലാലയങ്ങളിൽ നിന്ന് നൂറുകണക്കിന്  കേഡറ്റ്സ് ഫെസ്റ്റിൽ പങ്കെടുത്തു. ഗാർഡ് ഓഫ് ഓണർ,ഫുട്ബോൾ, ഡ്രിൽ, ബെസ്റ്റ് കേഡറ്റ്സ്, ടഗ് ഓഫ് വാർ ,സംഗീതം, പുഷ് അപ്പ് തുടങ്ങിയവയിൽ മത്സരം സംഘടിപ്പിച്ചു.

പ്രാദേശികം

എഴുത്തുകാരനോടൊപ്പം പുസ്തക ചർച്ച നടത്തി

ഈരാറ്റുപേട്ട .ഐഡിയൽ പബ്ലിക്ക് ലൈബ്രറി സംഘടിപ്പിച്ച എഴുത്തുകാരനോടൊപ്പം പുസ്തക ചർച്ചയിൽവയനാട്ടിലെ ആദിവാസി സമൂഹത്തിൻ്റെ ജീവിതം പറഞ്ഞ കീളുവാരങ്ങൾഎന്ന പുസ്തകം രചിച്ച മനീഷ് മുഴക്കുന്ന് പങ്കെടുത്തുമുഹ്സിൻ പഴയമ്പള്ളിൽ മോഡറേറ്ററായിവായനാനുഭവം പങ്കുവെച്ച് കൊണ്ട്അമീൻ പിട്ടയിൽ,എ.എം റഷീദ്,സുധീർ, കെ.എ ബഷീർ ,അബ്ദുള്ള ഖാൻ,തസ്നീം കെ മുഹമ്മദ്വി.എച്ച് ഹസീബ് ,വി റ്റിഹബീബ്,കെ. എ മുഹമ്മദ് ഹാഷിം,അനസ് പാറയിൽ,പുഷ്പ,ഒ.ഡി കുര്യാക്കോസ്,മുഹമ്മദലി ഖാൻ, പീർമുഹമ്മദ് ഖാൻ,പി.എസ് ഹാഷിംഷീബ അബ്ദുള്ള,താഹിറ ത്വാഹതുടങ്ങിയവർ സംസാരിച്ചു ഈരാറ്റുപേട്ടയുടെ സ്നേഹോപഹാരം മനീഷിന് നൽകി

പ്രാദേശികം

ഇന്ത്യൻ യൂണിവേഴ്സിറ്റി ടീമിൽ എംജി യൂണിവേഴ്സിറ്റിയുടെ ഏക സാന്നിധ്യമായി അരുവിത്തുറ കോളേജിലെ സുജിത്ത്.

കോട്ടയം:ഫെബ്രുവരി മൂന്ന് മുതൽ റായ്പൂരിൽ നടക്കുന്ന  ഫെഡറേഷൻ കപ്പ് വോളിയിൽ ഇന്ത്യൻ യൂണിവേഴ്സിറ്റിക്കായി അരുവിത്തുറ സെൻ്റ് ജോർജ് കോളജിലെ രണ്ടാം വർഷ പൊളിറ്റിക്സ് വിദ്യാർത്ഥി സുജിത്ത് ജഴ്സി അണിയും. എംജി യൂണിവേഴ്സിറ്റിയിൽ നിന്നുള്ള ഏക സാന്നിധ്യമാണ് സുജിത്ത്.പത്താം ക്ലാസിനു ശേഷം ഐടിഐ പഠനം പൂർത്തിയാക്കിയ സുജിത്ത് അതുവരെ വോളിബോൾ എന്തെന്ന് അറിഞ്ഞിരുന്നില്ല. സുജിത്തിന്റെ ബാല്യത്തിൽ തന്നെ പിതാവ് വൈദ്യുതാഘാതം ഏറ്റ് മരിച്ചിരുന്നു.ഐടിഐ പഠനത്തിനുശേഷം പത്രവിതരണം നടത്തിവരുന്നതിനിടയിൽ അട്ടപ്പാടി സ്വദേശിയായ ഒരു വോളിബോൾ പ്രേമി ഷാജുവാണ് സുജിത്തിന്റെ ഉയരവും ശരീരഘടനയും കണ്ട് ചില സുമനസ്സുകളുടെ സഹായത്തോടെ സുജിത്തിനെ വോളിബോളിലേക്ക് എത്തിക്കുന്നത്. അരുവിത്തുറ സെൻ്റ് ജോർജ് കോളജിലെ സ്പോർട്സ് കൗൺസിൽ വോളിബോൾ കോച്ച് ജേക്കബ്ബ്  സുജിത്തിന്റെ പരിശീലന ചുമതല ഏറ്റെടുത്തു.കഴിഞ്ഞവർഷം എംജി യൂണിവേഴ്സിറ്റി ടീമിൽ ഇടം നേടിയ സുജിത്ത് ഈ വർഷം അരുവിത്തുറ സെൻ്റ് ജോർജ് കോളജിനെ എംജി യൂണിവേഴ്സിറ്റി ചാമ്പ്യന്മാർ ആക്കുന്നതിലും നിർണായക പങ്കു വഹിച്ചിരുന്നു.ഇപ്പോൾ ഫെഡറേഷൻ കപ്പിനായി ഉള്ള ഇന്ത്യൻ യൂണിവേഴ്സിറ്റി ടീമിൻ്റെ അനിഷേധ്യ ഘടകമായി സുജിത്ത് മാറുന്നു. കോച്ച് ജേക്കബിന്റെ പരിശീലന മികവും അരുവിത്തുറ സെൻറ് ജോർജസ് കോളേജ് മാനേജർ വെരി റവ ഫാ.സെബാസ്റ്റ്യൻ വെട്ടുകല്ലേൽ,കോളേജ് പ്രിൻസിപ്പൽ പ്രൊഫ.ഡോ സിബി ജോസഫ് ബർസാർ റവ.ഫാ ബിജു കുന്നയ്ക്കാട്ട് കായിക വിഭാഗം മേധാവി ഡോ. വിയ്യാനി ചാർളി എന്നിവരുടെ നേതൃത്വത്തിൽ മാനേജ്മെൻറ് വോളിബോൾ ടീമിന് നൽകിയ മികച്ച പിന്തുണയും സൗകര്യങ്ങളുംകോച്ച് ജേക്കബിന്റെ പരിശീലന മികവുമാണ് സുജിത്തിന് തുണയായത്.ഇന്ത്യൻ റെയിൽവേയും സർവീസസും ഉൾപ്പെടെ രാജ്യത്തെ മികച്ച എട്ടു ടീമുകൾ പങ്കെടുക്കുന്ന ടൂർണമെന്റിൽ ഇന്ത്യയിലെ മുഴുവൻ യൂണിവേഴ്സിറ്റികളിൽ നിന്നുള്ള വോളിബോൾ താരങ്ങളിൽ ഏറ്റവും മികച്ച താരങ്ങളെ ഉൾപ്പെടുത്തി തയ്യാറാക്കുന്ന ടീമാണ് ഇന്ത്യൻ യൂണിവേഴ്സിറ്റി ടീം.