വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

പ്രാദേശികം

പ്രാദേശികം

ഫൈൻ ആർട്ട് സ് ക്ലബ്ബ് ഈരാറ്റുപേട്ട (FACE) രാജ്യത്തിൻ്റെ 77-ാമത് റിപ്പബ്ലിക് ദിനം സമുചിതമായി ആഘോഷിച്ചു.

ഈരാറ്റുപേട്ട : ഫൈൻ ആർട്ട് സ് ക്ലബ്ബ് ഈരാറ്റുപേട്ട (FACE) രാജ്യത്തിൻ്റെ 77-ാമത് റിപ്പബ്ലിക് ദിനം സമുചിതമായി ആഘോഷിച്ചു.രാവിലെ 8 മണിക്ക് ഈരാറ്റുപേട്ട പ്രൈവറ്റ് ബസ്റ്റാൻ്റ് പരിസരത്ത് പ്രസിഡൻ്റ് ശ്രീ. കെ. പി. എ. നടയ്ക്കൽ പതാക ഉയർത്തി.ഈരാറ്റുപേട്ടയിലെ പ്രഗത്ഭ കവയിത്രി ശ്രീമതി. മേരികുട്ടി കുര്യാക്കോസ് റിപ്പബ്ലിക് ദിന സന്ദേശം നൽകി.തുടർന്ന് ഫെയ്സ് ഓഫീസ് ഹാളിൽ ചേർന്ന സമ്മേളനത്തിൽ ഫെയ്സ് സാഹിത്യ വേദി പ്രസിഡൻ്റും, പ്രമുഖ ചരിത്രകാരനുമായ ശ്രീ. കെ.എം.ജാഫർ അദ്ധ്യക്ഷനായിരുന്നു.ഡയറക്ടർ ശ്രീ. സക്കീർ താപി സമ്മേളനം ഉദ്ഘാടനം ചെയ്തു. തുടർന്ന് മൺമറഞ്ഞ ഫെയ്സ് പ്രവർത്തകരായിരുന്ന എം.ഇ. നാസർ,സുദേവ് സ്വം എന്നിവരുടെ ഫോട്ടോകൾ ഫെയ്സിൻ്റെ ഫൗണ്ടർമാരിൽ ഒരാളും, ഫെയ്സ് പ്രവാസി വിംഗിൻ്റെ ഓർഗനൈസറുമായശ്രീ. റഊഫ് കെ. മുഹമ്മദ് അനാച്ഛാദനം ചെയ്തു.മൺമറഞ്ഞുപോയ ഫെയ്സ് അംഗങ്ങളെ അനുസ്മരിച്ചു കൊണ്ട് ജനറൽ സെക്രട്ടറി ശ്രീ. ഹാഷിം ലബ്ബ മുഖ്യപ്രഭാഷണം നടത്തി.ആശംസകൾ അർപ്പിച്ചുകൊണ്ട് പ്രസിഡൻ്റ് ശ്രീ. കെ.പി.എ. നടയ്ക്കൽ, ട്രഷറർ തസ്നീം കെ. മുഹമ്മദ്, വൈസ് പ്രസിഡൻ്റുമാരായ റഫീഖ് പട്ടരുപറമ്പിൽ, പുഷ്പ സജീവൻ, വിമൻസ് വിംഗ് പ്രസിഡൻ്റ് മൃദുല നിഷാന്ത്, മ്യൂസിക് ക്ലബ്ബ് പ്രസിഡൻ്റ് കെ. ഐ. റാസിഖ് എന്നിവർ സംസാരിച്ചു.സാഹിത്യ വേദി ജനറൽ സെക്രട്ടറി ശ്രീ.പി.പി.എം. നൗഷാദ് സ്വാഗതവും, സെക്രട്ടറി ശ്രീമതി. താഹിറ താഹ നന്ദിയും പറഞ്ഞു.

പ്രാദേശികം

പൂർവ്വ വിദ്യാത്ഥി സംഗമം നടത്തി

ഈരാറ്റുപേട്ട - തെക്കേക്കര ഗവ:ഹയർ സെക്കണ്ടറി സ്കൂളിൽ 1995-പത്താം ക്ലാസ് ബാച്ചിൻ്റ് പൂർവ്വ വിദ്യാത്ഥി കുടുംബ സംഗമം വിവിധ പരിപാടികളോടെ സ്കൂൾ അങ്കണത്തിൽ വെച്ച് നടന്നു."ഭൂതകാലങ്ങളിൽ 2026 എന്ന പേരിൽ നടത്തിയ കലാലയ കുടുംബസംഗമം ആദ്യക്ഷരം കുറിച്ച പള്ളിക്കൂടത്തിൽ ഒത്തുചേർന്നത് ഏവർക്കും നവ്യാനുഭവമായി മാറി. മുതിർന്ന കലാലയ അംഗം വഹാബ് മറ്റയ്ക്കാട് സംഗമം ഉത്ഘാടനം ചെയ്തു. സെക്രട്ടറി സിയാദ് മുരുക്കോലിൽ അദ്ധ്യക്ഷത വഹിച്ചു. പി.ഇ. ഷിഹാബ്, കെ.പി. മുജീബ് ,സക്കീർ നടയ്ക്കൽ.സുധീർ ബഷീർ, അബ്ദുൽ സത്താർ എന്നിവർ സംസാരിച്ചു.

പ്രാദേശികം

പത്മ പുരസ്‌കാര നിറവില്‍ മലയാളികള്‍;

ദില്ലി: 77 -ാമത് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് പ്രഖ്യാപിച്ച പത്മ പുരസ്കാരങ്ങളിൽ കേരളത്തിന് അഭിമാനനേട്ടം. അന്തരിച്ച മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനും സുപ്രീം കോടതി മുൻ ജസ്റ്റിസ് കെ ടി തോമസിനും രാജ്യത്തെ രണ്ടാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മവിഭൂഷൺ ലഭിച്ചു. മരണാനന്തര ബഹുമതിയായിട്ടാണ് വി എസിന് പത്മവിഭൂഷണൻ സമ്മാനിക്കുക. പി നാരായണനും പദ്മഭൂഷൺ പ്രഖ്യാപിച്ചിട്ടുണ്ട്. സാഹിത്യ വിഭാഗത്തിലാണ് ഇദ്ദേഹത്തിന് പുരസ്കാരം പ്രഖ്യാപിച്ചിരിക്കുന്നത്. ജന്മഭൂമി ദിനപത്രത്തിന്‍റെ സ്ഥാപക പത്രാധിപർ ആയിരുന്നു. മലയാളത്തിന്‍റെ മെഗാസ്റ്റാർ മമ്മൂട്ടിക്കും എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും പത്മഭൂഷൺ പുരസ്കാരത്തിന് അർഹരായി. കലാമണ്ഡലം വിമല മേനോനും കൊല്ലക്കൽ ദേവകിയമ്മ എന്നിവർക്ക് പത്മശ്രീ പുരസ്കാരവും ലഭിച്ചിട്ടുണ്ട്. കേരളത്തിന് മൊത്തം എട്ട് പത്മ പുരസ്ക്കാരങ്ങളാണ് ലഭിച്ചിരിക്കുന്നത്. നടൻ ധർമ്മേന്ദ്രക്ക് മരണാനന്തര ബഹുമതിയായി പദ്മ വിഭൂഷൺ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ നായകൻ രോഹിത് ശർമ്മ, വീരപ്പൻ വേട്ടയ്ക്ക് നേതൃത്വം നൽകിയ കെ വിജയകുമാർ, നടൻ മാധവൻ തുടങ്ങി 113 പേർക്ക് പത്മശ്രീ നൽകി രാജ്യം ആദരിക്കും. 5 പേർക്ക് പത്മവിഭൂഷണും, 13 പേർക്ക് പത്മഭൂഷണും സമ്മാനിക്കും. വിവിധ മേഖലകളിൽ നൽകിയ സമാനതകളില്ലാത്ത സംഭാവനകൾ മുൻനിർത്തിയാണ് പ്രമുഖ വ്യക്തിത്വങ്ങളെ പത്മ പുരസ്കാരം നൽകി രാജ്യം ആദരിക്കുന്നത്.

പ്രാദേശികം

ദേശീയ ബാലിക ദിനം: ഐ.സി.ഡി.എസ് ആഭിമുഖ്യത്തിൽ ബോധവത്ക്കരണ പരിപാടി സംഘടിപ്പിച്ചു

ഈരാറ്റുപേട്ട: ദേശീയ ബാലിക ദിനത്തിന്റെ ഭാഗമായി ഈരാറ്റുപേട്ട ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസിന്റെ ആഭിമുഖ്യത്തിൽ നടന്ന ബോധവത്ക്കരണ പരിപാടി ഈരാറ്റുപേട്ട മുനിസിപ്പൽ ചെയർമാൻ അഡ്വ. വി.പി. നാസർ ഉദ്ഘാടനം ചെയ്തു. ഈരാറ്റുപേട്ട ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസർ ജാസ്മിൻ കെ, സൂപ്പർവൈസർമാർ എന്നിവർ നേതൃത്വം നൽകി. വിവാഹ നിരോധന നിയമം, പൊൻവാക്ക് പദ്ധതി എന്നിവയെ കുറിച്ചുള്ള പ്രചരണാർത്ഥം അങ്കണവാടി പ്രവർത്തകരുടെ തെരുവുനാടകം അരുവിത്തുറ പള്ളിക്ക് സമീപം അവതരിപ്പിച്ചു

പ്രാദേശികം

തണൽ ഈരാറ്റുപേട്ടയുടെ 2026-2027 പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.

ഈരാറ്റുപേട്ട ; ഈരാറ്റുപേട്ടയിൽ ജീവകാരുണ്യ മേഖലയിൽ മുന്നേറിക്കൊണ്ടിരിക്കുന്ന തണൽ ഈരാറ്റുപേട്ടയുടെ 2026-2027 പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.പ്രസിഡൻ്റായി കെഎ അൻസാരിയും, സെക്രട്ടറി നജീബ് വെള്ളാപ്പളിലും, ട്രഷററായി വി എം അജിനാസുമാണ് പുതിയ ഭാരവാഹികൾ. തണലിൻ്റെ നേതൃത്വത്തിൽതണൽ ഡയാലിസിസ്തണൽ ലാബ്തണൽ പാരാപ്ലീജിയ,റിഹാബിറ്റേഷൻ സെൻ്റർതണൽ ഫാർമസി, തുടങ്ങിയ സ്ഥാപനങ്ങൾ നിരവധി നിർധനരായ രോഗികൾക്ക് ആശ്രയമായി പ്രവർത്തിച്ച് വരുന്നു. തണലിൻ്റെ എല്ലാ സ്ഥാപനങ്ങളും വിപുലമാക്കി ഒരു കുടക്കീഴിൽ എന്ന ലക്ഷ്യത്തിലേക്കാണ് തണലിൻ്റെ മുന്നോട്ടുള്ള പ്രയാണം തണലിൻ്റെ സ്വപ്നപദ്ധതി യാഥാർത്ഥ്യമാകുന്നതോടെ ഈരാറ്റുപേട്ടയുടെയും, പരിസരപ്രദേശങ്ങളിലെയും നിരവധി രോഗികൾക്കും,നിർധനർക്കും ആശയവും അഭയവുമായി തണൽ മാറണമെന്ന് തണൻ കേന്ദ്ര കമ്മിറ്റി ചെയർമാൻ Dr ഇദ്രീസ് അഭിപ്രായപ്പെട്ടു. തണൽ കേന്ദ്ര കമ്മിറ്റിയിൽ നിന്നും സെക്രട്ടറി ഇർഷാദ് കണ്ണൂരും മീറ്റിംഗിൽ പങ്കെടുത്തു.

പ്രാദേശികം

അരുവിത്തുറ കോളേജിൽ വൺ ഡേ ഡയറ്റ് ക്ലിനിക്

അരുവിത്തുറ: വിദ്യാർത്ഥികളുടെ മോശം ഭക്ഷണശീലത്തെയും അനാരോഗ്യത്തെയും മറികടക്കുന്നതിനായി അരുവിത്തുറ സെൻറ് ജോർജെസ് കോളേജിൽ ഫുഡ് സയൻസ് ഡിപ്പാർട്ട്മെൻ്റിൻ്റെ നേതൃത്വത്തിൽ വൺ ഡേ ഡയറ്റ് ക്ലിനിക് സംഘടിപ്പിച്ചു. മാർ സ്ലീവാ മെഡിസിറ്റി  പാലായുടെ സഹകരണത്തോടെയാണ് ക്ലിനിക് സംഘടിപ്പിച്ചത്. വിദ്യാർത്ഥികളുടെ ഇടയിൽ ശരീര ഭാര സൂചികയുമായി ബന്ധപ്പെട്ട സർവേ നടത്തി, പ്രത്യേകം തിരഞ്ഞെടുത്ത വിദ്യാർത്ഥികൾക്ക് മാർ സ്ലീവാ മെഡിസിറ്റിയിൽ നിന്നുള്ള വിദഗ്ധരായ ക്ലിനിക്കൽ ഡയറ്റീഷ്യൻമാരായ  നിയാമോൾ ജോസഫ്,  ആൻ മരിയ ജോർജ്  എന്നിവരുടെ സേവനവും ക്ലിനിക്കിൽ ലഭ്യമായിരുന്നു. പരിപാടിയോട് അനുബന്ധിച്ച് നടന്ന ന്യൂട്രിഷൻ സെമിനാറിൽ കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ സിബി ജോസഫ്, ബർസാറും കോഴ്സ് കോ ഓർഡിനേറ്ററുമായ റവ ഫാ ബിജു കുന്നയ്ക്കാട്ട്, ഡിപ്പാർട്ട്മെൻ്റ് ഹെഡ് മിനി മൈക്കിൾ എന്നിവർ ആശംസകൾ അറിയിച്ചു.

പ്രാദേശികം

ഈരാറ്റുപേട്ട ജി.എം.എൽ.പി.എസിൽ കിഡ്സ് മിനി പാർക്ക് ഉദ്ഘാടനം ചെയ്തു

ഈരാറ്റുപേട്ട: ഗവ. മുസ്‍ലിം എൽ.പി. സ്കൂൾ കിഡ്സ് മിനി പാർക്ക് ഉദ്ഘാടനം ചെയ്തു. വിദ്യഭ്യാസ വകുപ്പ് അനുവദിച്ച ഫണ്ട് ഉപയോഗിച്ച് നിർമ്മാണം പൂർത്തീകരിച്ച കിഡ്സ് മിനി പാർക്കിന്റെ ഉദ്ഘാടനം നഗരസഭ ചെയർമാൻ അഡ്വ. വി.പി. നാസർ നിർവ്വഹിച്ചു. യോഗത്തിൽ മുനിസിപ്പൽ വിദ്യഭ്യസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ബീമ നാസർ, കൗൺസിലർ നസീറ റസാഖ്, പി.റ്റി.എ പ്രസിഡന്റ് ത്വൽഹത്ത്, വൈസ് പ്രസിഡന്റ് ഹസീബ് തുടങ്ങിയവർ സംസാരിച്ചു. ഹെഡ്മാസ്റ്റർ മാത്യു കെ. ജോസഫ് അധ്യക്ഷത വഹിച്ചു. സ്കൂൾ ലീഡർ ഫാറൂഖ്, ഡെപ്യൂട്ടി ലീഡർ ഹയാ മറിയം എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.  

പ്രാദേശികം

ഈരാറ്റുപേട്ട ട്രാഫിക് കമ്മിറ്റിയിൽ പൊലീസിനെതിരെ രൂക്ഷ വിമർശനം

ഈരാറ്റുപേട്ട.സമഗ്ര ട്രാഫിക് പരിഷ്ക്കരണം നടപ്പിലാക്കുന്നതിനായി നഗരസഭയിൽ വിളിച്ച് ചേർത്ത ട്രാഫിക് കമ്മിറ്റിയിൽ പൊലീസ് ഉൾപ്പടെയുള്ള ഉദ്യോഗസ്ഥർ എത്താതിരുന്നത് രൂക്ഷ വിമർശനത്തിനിടയായി. പാലാ ഡി.വൈഎസ്.പി. ആർ.ടി.ഒ തഹസിൽദാർ , എസ്.എച്ച്.ഒ തുടങ്ങിയ ഉദ്യോഗസ്ഥർ സംബന്ധിക്കേണ്ട യോഗമായിരുന്നു. എന്നാൽ ഇവരാരും പങ്കടുത്തില്ല. യോഗ തീയതി ഔദ്യോഗികമായി നഗരസഭയിൽ നിന്നും അറിയിച്ചിരുന്നതാണ്.വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് നഗരസഭ കൗൺസിൽ ഹാളിലാണ് യോഗം വിളിച്ചത്. വ്യാപാരി നേതാക്കളും രാഷ്ട്രീയ പാർട്ടി പ്രതിനിധികളും, തൊഴിലാളി നേതാക്കളുമെല്ലാം കൃത്യസമയത്ത് എത്തിചേർന്നു. എന്നാൽ യോഗത്തിൽ പങ്കെടുക്കേണ്ടിയിരുന്ന ഉദ്യോഗസ്ഥർ ആരും എത്തിചേർന്നില്ല. നാൽപത്തിയഞ്ച് മിനിറ്റ് കാത്തിരുന്നതിന് ശേഷ മാണ് യോഗം ആരംഭിച്ചത്.സ്ഥലം എസ്.ഐ  മാത്രമാണ് യോഗത്തിൽ പങ്കെടുത്തത്.ചെയർമാൻ വി.പി.നാസർ അധ്യക്ഷത വഹിച്ചു.  ഗതാഗതം നിയന്ത്രിക്കുന്നതിന് ട്രാഫിക് പൊലീസിനെ നിയമിക്കണം,ഗതാഗത തടസം സൃഷ്ടിക്കുന്ന ബസുകളുടെ മെല്ല പോക്ക് അവസാനിപ്പിക്കണം,അനധികൃതമായി വട്ടം കറങ്ങുന്ന ഓട്ടോറിക്ഷകളെ നിയന്ത്രിക്കണം,ട്രാഫിക്ക് യൂനിറ്റ് അനുവദിക്കണം സാധ്യമാകുന്ന റോഡുകളിൽ വൺവേ സംവിധാനം ഏർപ്പെടുത്തണം തുടങ്ങിയ കാര്യങ്ങളാണ് ചർച്ചയിൽ വന്നത്. കെ.എ.മുഹമ്മദ് ഹാഷിം, എ എം.എ ഖാദർ ,അമീൻപിട്ടയിൽ, പി എ.ഷെമീർ, അനസ് നാസർ, വി.എ.ഹസീബ് , അഡ്വ.ജെയിംസ് വലിയ വീട്ടിൽ, പി.എ.നജീബ്, റസീം മുതുകാട്ടിൽ, റഫീഖ് പട്ടരുപ്പറമ്പിൽ എന്നിവർ പ്രസംഗിച്ചു.