വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

പ്രാദേശികം

പ്രാദേശികം

ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തില്‍ പ്രസിഡന്റ് ചുമതലയേറ്റു

ഈരാറ്റുപേട്ട : ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തില്‍ യു.ഡി.എഫിലെ ധാരണയനുസരിച്ച് പ്രസിഡന്റ് ആയി മേലുകാവ് ഡിവിഷനിലിലെ അംഗം മറിയാമ്മ ഫെര്‍ണ്ണാണ്ടസ് തെരഞ്ഞെടുക്കപ്പെട്ടു. 

പ്രാദേശികം

ഇളപ്പുങ്കൽ കാരയ്ക്കാട് പാലം പുനർ നിർമിക്കണം: പ്രദേശ വാസികളുടെ നിൽപ് സമരം

ഈരാറ്റുപേട്ട: രണ്ട വർഷം മുമ്പ് പ്രളയത്തിൽ തകർന്ന മീനച്ചിലാറിന് കുറുകെയുള്ള ഇളപ്പുങ്കൽ - കാരയ്ക്കാട് പാലം പുനർ നിർമിക്കണമെന്നാവശ്യപ്പെട്ട് പ്രദേശ വാസികളുട നിൽപ് സമരം. തകർന്ന പാലത്തിന് പകരമായി പുതിയ പാലം വേണെന്ന നിരന്തരമായ ആവശ്യംസംസ്ഥാന സർക്കാർ അവഗണിച്ചതിൽ പ്രതിഷേധിച്ചാണ് പൗരസമിതിയുടെ നേതൃത്വത്തിൽ വീട്ടമ്മമാരും നാട്ടുകാരും പാലത്തിലും പുഴയിലുമായി നിൽപ്പ് സമരം നടത്തി പ്രതിഷേധിച്ചത്. നൂറ് കണക്കിനാളുകൾ പങ്കെടുത്ത പ്രതിഷേധ സമരം അബ്ദുൽ ഖാദർ അജ്മി ഉദ്ഘാടനം ചെയ്തു.  ബാസിത്ത് മൗലവി, നിസാർ മൗലവി, ഹാഷിർ നദ്‌വി, യുസഫ് ഹിബ, എൻ.എം നിയാസ്, താഹിർ പേരകത്തുശേരിൽ എന്നിവർ സംസാരിച്ചു. ഈരാറ്റുപേട്ട നഗരസഭയും തലപ്പുലം പഞ്ചായത്തും ഇളപ്പുങ്കലിൽ ഗതാഗത യോഗ്യമായ പാലം പണിയണമെന്ന് രണ്ട് വർഷം മുമ്പ്  പ്രമേയം പാസ്സാക്കി സർക്കാരിന് സമർപ്പിച്ചെങ്കിലും യാതൊരു നടപടിയും ഇതുവരെയും സർക്കാർ സ്വീകരിച്ചിട്ടില്ല. പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ ഈരാറ്റുപേട്ട നഗരസഭയിലെ കാരയ്ക്കാട് പാലം ഒഴികെ പ്രളയത്തിൽ തകർന്ന മറ്റെല്ലാ പാലങ്ങളും പുനർനിർമ്മിച്ചതായാണ് നാട്ടുകാർ പറയുന്നത്.  2021 ഒക്ടോബർ 16നുണ്ടായ പ്രളയത്തിലാണ് നടപ്പാലത്തിന്റെ ഒരു ഭാഗം ഒലിച്ചു പോയത്. ഈരാറ്റുപേട്ട നഗരസഭയിലെ കാരക്കാട് നിവാസികൾക്കും തലപ്പുലം പഞ്ചായത്തിലെ ഇളപ്പുങ്കൽ നിവാസികൾക്കും മീനച്ചിലാറിന്റെ മറുകരയിലെത്താനുള്ള ഏക ആശ്രയം രണ്ടടി വീതിയുള്ള നടപ്പാലമായിരുന്നു. ഇത് തകർന്നതോടെ ഏറെ ദൂരം സഞ്ചരിക്കേണ്ടിവന്നിരിക്കുകയാണ് ഇവിടത്തുകാർക്ക്. ഈരാറ്റുപേട്ട നഗരത്തിലൂടെ ഏഴ് കിലോമീറ്റർ അധികം സഞ്ചരിച്ചാണ് ഇവിടെനിന്നുള്ള വിദ്യാർഥികൾ കാരക്കാട് സ്‌കൂളിലെത്തുന്നത്. പാലം പുനർ നിർമിക്കണമെന്നാവശ്യപ്പെട്ട് പ്രദേശവാസികൾ വിവിധ പ്രക്ഷോഭങ്ങളും സംഘടിപ്പിക്കുകയും മന്ത്രിമാരുൾപ്പെടെയുള്ളവർക്ക് നിവേദനങ്ങൾ സമർപ്പിക്കുകയും ചെയ്തു. ഒന്നര വർഷം മുമ്പ് ഈരാറ്റുപേട്ട വാഗമൺ റോഡ് നിർമാണോദ്ഘാടനവേളയിൽ പൊതുമരാമത്ത് വകുപ്പുമന്ത്രി മുഹമ്മദ് റിയാസിന് കാരക്കാട് സ്‌കൂളിലെ വിദ്യാർഥികൾ നേരിട്ട് നിവേദനം സമർപ്പിച്ചിരുന്നു. പാലം തകർന്ന നാളിൽ മന്ത്രിമാർ അടക്കം ജന പ്രതിനിധികൾ സന്ദർശിച്ച് നിർമാണ പ്രവർത്തനത്തിന് നടപടി ആരംഭിക്കുമെന്ന് ഉറപ്പ് നൽകിയിരുന്നു.  ഇളപ്പുങ്കൽ പാലം വീതികൂട്ടി നിർമിക്കണമെന്ന് പതിറ്റാണ്ടുകളായി നാട്ടുകാർ ആവശ്യപ്പെട്ടു വരുകയായിരുന്നു. തൊടുപുഴ-കാഞ്ഞിരപ്പള്ളി റോഡും ഈരാറ്റുപേട്ട-പീരുമേട് സംസ്ഥാനപാതയും ഇതിനു സമീ പത്തുകൂടെയാണ് കടന്നുപോകൂന്നത്. വീതികൂട്ടി ഇവിടെ പാലം നി ർമിച്ചാൽ മൂവാറ്റുപുഴ, തൊടുപുഴ പ്രദേശങ്ങളിൽനിന്ന് വിനോദകേ ന്ദ്രമായ വാഗമണ്ണിലേക്ക് വേഗത്തിലെത്താൻ കഴിയും. ഈരാറ്റുപേട്ട നഗരത്തിലെ ഗതാഗതക്കുരുക്ക് കുറക്കാമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

പ്രാദേശികം

പൗരത്വ ഭേദഗതി നിയമം പിൻവലികുക എന്നാവശ്യപ്പെട്ടു കൊണ്ട് ഈരാറ്റുപേട്ടയിൽ നടന്ന പ്രതിഷേധയോഗം

ഈരാറ്റുപേട്ട : പത്തനംതിട്ട പാർലമെന്റ് മണ്ഡലം എൽ ഡി എഫ് സ്ഥാനാർഥി തോമസ് ഐസക്കിന്റെ വിജയം സുനശ്ചിതമാക്കി പൗരത്വ ഭേദഗതി ബില്ല് നടപ്പിലാക്കുന്നത്തേതിരെ എൽഡിഎഫ്  സംഘടിപ്പിച്ച പ്രതിക്ഷേധ യോഗത്തിലെ പങ്കാളിത്തം. ഈരാറ്റുപേട്ട മുൻസിപ്പൽ കമ്മിറ്റി ഈരാറ്റുപേട്ടയിൽ സംഘടിപ്പിച്ച യോഗം ഡോ കെ ടി ജലീൽ എം എൽഎ ഉദ്‌ഘാടനം ചെയ്തു. സ്ത്രീകളും കുട്ടികളും തൊഴിലാളികളുമുൾപ്പടെ നൂറുകണക്കിന് ജനം യോഗത്തിൽ പങ്കെടുത്തു. എൽ ഡി എഫ് കൺവീനർ നൗഫൽഖാൻ യോഗത്തിന് അധ്യക്ഷനായി. എൽ ഡി എഫ് സ്ഥാനാർഥി ഡോ തോമസ് ഐസക്ക്, സിപിഐഎം കോട്ടയം ജില്ലാ സെക്രട്ടറി എ വി റസ്സൽ, ദേശാഭിമാനി ജനറൽ മാനേജർ കെ ജെ തോമസ്, അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ എം എൽഎ, എൽ ഡി എഫ് നേതാക്കളായ രമ മോഹൻ, കുര്യാക്കോസ് ജോസഫ്,കെ രാജേഷ്, ഷമീം അഹമദ്, തങ്കമ്മ ജോർജ്കുട്ടി, രമേഷ് ബി വെട്ടിമറ്റം, തോമസ് മാത്യു, അഡ്വ.വി എൻ ശശിധരൻ, പി ആർ ഫൈസൽ, റഫീഖ് പട്ടരുപ്പറമ്പിൽ, അക്ബർ നൗഷാദ്, പി പി എം നൗഷാദ് എന്നിവർ സംസാരിച്ചു

പ്രാദേശികം

ആഴത്തിൽ വലയെറിഞ്ഞ് അരുവിത്തുറ കോളേജിൽ മൽസ്യ കൊയ്ത്ത്.

അരുവിത്തുറ : പാഠ പുസ്തകങ്ങൾക്കൊപ്പം കൃഷി അറിവുകളേയും ചേർത്തുവച്ച അരുവിത്തുറ കോളേജിൽ മൽസ്യ കൃഷി വിളവെടുപ്പ് നടന്നു. ക്യാപസിലെ മൽത്സ്യകുളങ്ങളിൽ തികച്ചും ജൈവരീതിയിലാണ് മൽസ്യങ്ങളെ വളർത്തിയിരുന്നത്. ഏകദേശം 50കിലോ മൽസ്യം ലഭിച്ചു. വിളവെടുപ്പിൻ്റെ ഉദ്ഘാടനം കോളേജ്‌ വൈസ് പ്രിൻസിപ്പൽ ഡോ ജിലു ആനി ജോൺ നിർവഹിച്ചു. കോളേജ് ബർസാർ ഫാ ബിജു കുന്നക്കാട്ട്, ഫാ ജോയൽ പണ്ടാരപറമ്പിൽ, അനദ്ധ്യാപക ജീവനക്കാരായ ജോബി ഇടത്തിൽ ജോമി വിളയാനിക്കൽ തുടങ്ങിയവരും വിളവെടുപ്പിന് നേതൃത്വം നൽകി.

പ്രാദേശികം

മുഖ്യമന്ത്രിയുടെ വിവാദ പ്രസ്താവന:എസ് ഡി പി ഐ പ്രതിഷേധ പ്രകടനം നടത്തി

ഈരാറ്റുപേട്ട:പൂഞ്ഞാർ സംഭവത്തിൽ മുഖ്യമന്ത്രി നടത്തിയ പ്രസ്താവന വിഷയത്തെ വീണ്ടും ആളിക്കത്തിക്കുകയാണെന്ന് ആരോപിച്ച് എസ് ഡി പി ഐ ഈരാറ്റുപേട്ട മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി.എസ് ഡി പി ഐ കോട്ടയം ജില്ലാ കമ്മിറ്റിയംഗം സബീർ കുരിവിനാൽ പ്രകടനം ഉദ്ഘാടനം ചെയ്ത് സംസാരിച്ചു.  പ്രാദേശികമായി ഉണ്ടായ പ്രശ്നത്തെ പർവതീകരിച്ച്‌ സാമുദായിക ധ്രുവീകരണം നടത്താൻ ശ്രമിച്ച ആളുകൾക്കെതിരെ കർശനമായ നടപടി സ്വീകരിക്കാൻ തീരുമാനിച്ച കളക്ടറുടെയും മന്ത്രി വി എൻ വാസവന്റെയും ജനപ്രതിനിധികളുടെയും സമ്മക്ഷത്തിൽ കൂടിയ യോഗത്തെ നിസാരവൽകരിക്കുകയും അവഹേളിക്കുകയും ചെയ്യുന്ന പ്രസ്താവനയാണ് മുഖ്യമന്ത്രിയുടെ ഭാഗത്ത്‌ നിന്നും ഉണ്ടായതെന്ന് അദ്ദേഹം ആരോപിച്ചു.മൂഹിയുദ്ധീൻ പള്ളി ജഗ്ഷനിൽ നിന്നാരംഭിച്ച പ്രകടനം മുട്ടം ജംഗ്ഷൻ ചുറ്റി സെൻട്രൽ ജഗ്ഷനിൽ സമാപിച്ചു. ജില്ലാ ട്രഷറർ കെ എസ് ആരിഫ്,ജില്ലാ കമ്മിറ്റിയംഗം അയൂബ് കൂട്ടിക്കൽ,എസ് ഡി പി ഐ ഈരാറ്റുപേട്ട മുനിസിപ്പൽ കമ്മിറ്റി പ്രസിഡന്റ്‌ സി എച്ച് ഹസീബ് തുടങ്ങിയവർ സംസാരിച്ചു.മുനിസിപ്പൽ കൗൺസിലർ അബ്ദുൽ ലത്തീഫ്, മുനിസിപ്പൽ കമ്മിറ്റി സെക്രട്ടറി വി.എസ് ഹിലാൽ, ഖജാൻജി കെ.യു. സുൽത്താൻ, സിറാജ് വാക്കാ പറമ്പ് എന്നിവർ പ്രതിഷേധ പരിപാടികൾക്ക് നേത്യതം നൽകി

പ്രാദേശികം

പത്തനംതിട്ടയിലെ എൽ ഡി എഫ് സ്ഥാനാർത്ഥി ഡോ തോമസ് ഐസക്കിൻ്റെ റോഡ് ഷോ ഈരാറ്റുപേട്ടയിൽ

ഈരാറ്റുപേട്ട : പത്തനംതിട്ട പാർലമെൻറെ മണ്ഡലത്തിൽ ഇടത് സ്ഥാനാർഥിയാത്തിന് ശേഷം ആദ്യമായി പൂഞ്ഞാറിലെത്തിയ ഡോ തോമസ് ഐസക്കിന് ആവേശപരമായ സ്വീകരണമാണ് ലഭിച്ചത്. വൈകിട്ട് നാലു മണിയോടെ പൂഞ്ഞാർ സഹകരണ ബാങ്ക് ഓഡിട്ടോറിയം, തെക്കേക്കര പാൽ സൊസൈറ്റി എന്നിവിടങ്ങളിലെ മുഖമുഖം പരുപാടിയിലാണ് അദ്ദേഹം ആദ്യം പങ്കെടുത്ത്. തുടർന്ന് തിടനാട് നിന്നും ആരംഭിച്ച റോഡ് ഷോ ഈരാറ്റുപേട്ടയിൽ അവസാനിച്ചു. നൂറ് കണക്കിന് ഇരുചക്ര വാഹനങ്ങളുടെയും വിവിധ വാദ്യ മെളെങ്ങളുടെയും അകമ്പടിയിടെയാണ് പ്രവർത്തകർ സ്ഥാനാർഥിയെ സ്വീകരിച്ചത്. വിഞ്ജന പത്തനംത്തിട്ട എന്നതാണ് തിരഞ്ഞെടുപ്പിന്റെ മുദ്രാവാക്യമെന്ന് അദ്ദേഹം പറഞ്ഞു.  ഈരാറ്റുപേട്ടയിൽ ചേന്നാട് കവലയിൽ നിന്നും ആരംഭിച്ച റോഡ് ഷോ ടൗൺ ചുറ്റി സെൻട്രൽ ജംഗ്ക്ഷനിൽ അവസാനിച്ചു. തുടർന്ന് ഈരാറ്റുപേട്ട മുൻസിപ്പൽ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്‌ഘാടനം ചെയ്തു.

പ്രാദേശികം

നാടിൻ്റെ സൗഹാർദ്ദ അന്തരീക്ഷം തകർക്കരുത് - വെൽഫെയർപാർട്ടി

ഈരാറ്റുപേട്ട: പൂഞ്ഞാറിലുണ്ടായ സംഭവത്തെ വർഗീയമാക്കി ചിത്രീകരിച്ച് നാടിൻ്റെ സൗഹാർദ അന്തരീക്ഷത്തെ  വഷളാക്കാൻ ആരെയും അനുവദിക്കരുതെന്ന ആഹ്വാനവുമായി വെൽഫെയർ പാർട്ടി സായാഹ്ന സദസ് നടത്തി.  മുട്ടം ജംഗ്ഷനിൽ നടത്തിയ പരിപാടി പാർട്ടി ജില്ലാ വൈസ് പ്രസിഡൻ്റ് കെ കെ എം സാദിഖ് ഉദ്ഘാടനം ചെയ്തു. പൂഞ്ഞാർ വിഷയത്തെ പർവ്വതീകരിച്ചത് മുതലെടുപ്പ് രാഷ്ട്രീയക്കാരാണ് അവരെ ജനാധിപത്യ സമൂഹം തിരിച്ചറിയണമെന്ന് അദ്ധേഹം അഭിപ്രായപ്പെട്ടു. മുൻസിപ്പൽ കമ്മിറ്റി പ്രസിഡൻ്റ് വി എം ഷെഹീർ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി  ഹസീബ് വെളിയത്ത് മുഖ്യപ്രഭാഷണം നിർവഹിച്ചു. മണ്ഡലം പ്രസിഡൻ്റ് ഫിർദൗസ്റെഷീദ്, സെക്രട്ടറി യൂസ്ഫ് ഹിബ, നഗരസഭ മുൻ ചെയർമാൻ വി.എം സിറാജ്, അനസ് നാസർ,  റെഷീദ് വടയാർ, സുബൈർ വെള്ളാപ്പള്ളി, ഷെരീഫ് പൊന്തനാൽ, നൗഫൽ കീഴേടം,  നോബിൾ ജോസഫ്, ഒ.ടി കുര്യക്കോസ്, വി എം ബാദുഷ തുടങ്ങിയവർ സംസാരിച്ചു.     

പ്രാദേശികം

പൂഞ്ഞാർ സംഭവം അപലപനീയം നഗരസഭയിൽ കൂടിയ സർവ്വകക്ഷി യോഗം

ഈരാറ്റുപേട്ട. വെള്ളിയാഴ്ച പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിലെ സെൻ്റ് മേരീസ് ദേവാലയ ഗ്രൗണ്ടിൽ ഈരാറ്റുപേട്ട യിലെ ഒരു സ്കൂളിലെ എതാന്നും വിദ്യാർത്ഥികൾ ചെയ്ത നിയമവിരുദ്ധ നടപടികൾ അപലപനീയവും ഖേദകരമാണെന്നും നഗരസഭയിൽ കൂടിയ സർവ്വകക്ഷി യോഗം അഭിപ്രായപ്പെട്ടു. കുറ്റം ചെയ്ത വിദ്യാർത്ഥികളെ മാതൃകാപരമായി ശിക്ഷിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ഈ സംഭവവുമായി ഈരാറ്റുപേട്ടയിലെ ഒരു സംഘടനയ്ക്കും രാഷ്ട്രീയ പാർട്ടികൾക്കും ബന്ധമില്ലന്നും ഇത് ഒറ്റപ്പെട്ട സംഭവമാണെന്നും രാഷ്ട്രീയ മുതലടുപ്പും മതവൈരം നടത്താനുള്ള ചിലരുടെ ശ്രമങ്ങളെ ജനങ്ങൾ കരുതിയിരിക്കണമെന്നും യോഗം മുന്നറീയിപ്പ് നൽകി. യോഗത്തിൽ നഗരസഭ ചെയർപേഴ്സൺ സുഹുറ അബ്ദുൽ ഖാദർ അധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയർമാൻ അഡ്വ.മുഹമ്മദ് ഇല്ല്യാസ് സ്വാഗതം പറഞ്ഞു അരുവിത്തുറ സെൻറ് ജോർജ് ഫൊ റോന ചർച്ച് വികാരി  സെബാസ്റ്റ്യൻ വെട്ടിക്കൽ, നൈനാർ പള്ളി ഇമാം  അഷറഫ് മൗലവി, പി.ഇ.മുഹമ്മദ് സക്കീർ ,അഫ്സറുദ്ദീൻ, എൻ.കെ.മുഹമ്മദ് സ്വാലിഹ് ,നാസർ വെള്ളൂപ്പറമ്പിൽ, അനസ് പാറയിൽ, പി.ആർ.ഫൈസൽ ,അഡ്വ.ജയിംസ് വലിയ വീട്ടിൽ, റ്റി.ഡി.മാത്യൂ. കെ.സുനിൽകുമാർ, ശശികുമാർ ,പി.എച്ച്.നൗഷാദ്, അനസ് നാസർ, അഫ്സാർ മുരിക്കോലിൽ, ഷഹീർ കരുണ ,കെ.ഐ.നൗഷാദ്, സ നൗഫൽ ഖാൻ , കെ.എൻ.ഹുസൈൻ, നിഷാദ് നടയ്ക്കൽ, റഫീഖ് പട്ടരു പറമ്പിൽ എന്നിവർ സംസാരിച്ചു. പിന്നീട് ചെയർപേഴ്സൺ സുഹുറ അബ്ദുൽ ഖാദറിൻ്റെ  നേതൃത്വത്തിലുള്ള സർവ്വകക്ഷി സംഘം പൂഞ്ഞാർ സെൻ്റ് മേരീസ് ചർച്ച് സന്ദർശിച്ചു