വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

പ്രാദേശികം

പ്രസിദ്ധമായ അരുവിത്തുറ തിരുനാളിന് ചൊവാഴ്ച കൊടിയേറും

ഈരാറ്റുപേട്ട. ചരിത്രമുറങ്ങുന്നതും കാലത്തിന്റെ അടയാളങ്ങളായി നിലനിൽക്കുന്ന ഏഴര പള്ളികളിൽ ഒന്ന് എന്ന് വിശ്വസിക്കുന്നതുമായ അരുവിത്തുറ പള്ളിയിൽ ചരിത്ര പ്രസിദ്ധമായ അരുവിത്തുറ തിരുനാൾ ഏപ്രിൽ 22മുതൽ 25വരെ തീയതികളിൽ നടക്കും. മധ്യകേരളത്തിലെ ഏറ്റവും കൂടുതൽ തീർത്ഥാടകരെത്തുന്ന പ്രസിദ്ധമായ ക്രിസ്തീയ ദേവാലയമാണ് അരുവിത്തുറ പള്ളി.    (22.04) ചൊവാഴ്ച തിരുനാളിന് കൊടിയേറുന്നതോടെ പ്രാർത്ഥനകളോടെ അരുവിത്തുറ വല്യച്ചൻ എന്ന് സ്നേഹപൂർവ്വം വിളിക്കപ്പെടുന്ന വിശുദ്ധ ഗീവർഗീസ് സഹദായെ വണങ്ങി അനുഗ്രഹം തേടിയെത്തുന്നവരാൽ തിങ്ങി നിറയും പള്ളിയും പരിസരവും. വല്യച്ചനെ വണങ്ങി നേർച്ച കാഴ്ചകൾ സമർപ്പിച്ച് അനുഗ്രഹം പ്രാപിക്കുക എന്നതാണ് ഇവിടെയെത്തുന്ന ഓരോ വിശ്വാസിയുടെയും പ്രഥമ ലക്ഷ്യം. അരുവിത്തുറയിൽ നിന്നും സമീപപ്രദേശങ്ങളിൽ നിന്നും ഹൈറേഞ്ചിലേക്കും മലബാറിലേയ്ക്കും മറ്റ് സ്ഥലങ്ങളിലേക്കും കുടിയേറിയവർ നന്ദി അർപ്പിക്കാൻ ഓടിയെത്തുന്ന അവസരവുമാണ് ഈ തിരുനാൾ ദിവസങ്ങൾ. എല്ലാ വർഷവും ഏപ്രിൽ 22 നാണ് അരുവിത്തുതിരുന്നാളിന് കൊടിയുയരുന്നത്. 18 ദിവസം നീണ്ടുനില്‍ക്കുന്ന തിരുനാൾ മെയ് 2 ന് സമാപിക്കും. 23 ന് രാവിലെ പരസ്യവണക്കത്തിന് വല്യച്ചന്റെ തിരുസ്വരൂപം അൾത്താരയിൽ നിന്ന് കൊണ്ടുവന്ന് മോണ്ടലത്തിൽ പ്രതിഷ്ഠിക്കുന്നത്തോടെ പ്രധാന തിരുന്നാൾ ദിവസങ്ങൾക്ക് തുടക്കമാകും. തിരുനാളില്‍ ഈ തിരുസ്വരൂപത്തില്‍ പുഷ്പമാല്യം ചാര്‍ത്തുവാനും നേർച്ച കാഴ്ചകൾ സമർപ്പിക്കുവാനും തൊട്ടു വണങ്ങാനും അനേകായിരങ്ങള്‍ ഇവിടെ എത്തിച്ചേരും. അരുവിത്തുറപ്പള്ളിയില്‍ നടക്കുന്ന പ്രധാന നേർച്ചകൾ 12 തിരി കത്തിച്ചുള്ള പാട്ടു കുർബാന, നൊവേന, അരി നേർച്ച, കളപ്പം നേർച്ച, ഏലക്കാ മാല നേർച്ച, വാഴക്കുല നേർച്ച, കുരുമുളക് നേർച്ച, കോഴി നേർച്ച, നേർച്ച രൂപങ്ങൾ സമർപ്പിക്കുക എന്നിവയാണ്. കൊടിയേറ്റിന് ശേഷം വടക്കേക്കര കുരിശു പള്ളിയിലേക്ക് നടക്കുന്ന 101 സ്വർണ്ണ കുരിശുമേന്തിയുള്ള നഗര പ്രദക്ഷിണമാണ് മറ്റൊരു പ്രധാന ആകർഷണം.   രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവ് 23നും സിറോ മലബാർ സഭ കൂരിയാ മെത്രാൻ മാർ സെബാസ്റ്റ്യൻ വാണിയപ്പുരക്കൽ പിതാവ് 24 നും കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ പിതാവ് 25 നും ഷംഷാബാദ് രൂപതാ സഹായമെത്രാൻ മാർ ജോസഫ് കൊല്ലംപറമ്പിൽ പിതാവ് മെയ് ഒന്നിനും വിശുദ്ധ കുർബാനകൾ അർപ്പിച്ച് സന്ദേശം നൽകും. ഏപ്രിൽ 22ന് രാവിലെ 5.30നും 6.45നും 8നും 9.30നും 10.30നും 11നും വൈകുന്നേരം 4നും വിശുദ്ധ കുർബാന, നൊവേന. 5.45ന് കൊടിയേറ്റ്, 6ന് പുറത്തു നമസ്കാരം, 6.45ന് 101 പൊൻകുരിശുമേന്തി നഗരപ്രദക്ഷിണം.  ഏപ്രിൽ 23ന് രാവിലെ 5.30നും 6.45നും 8നും വിശുദ്ധ കുർബാനയും നോവനയും.9.30 ന് അരുവിത്തുറ വല്യച്ഛൻ എന്ന് അറിയപ്പെടുന്ന വി. ഗീവർഗീസ് സഹദായുടെ അത്ഭുത തിരുസ്വരുപം പള്ളിയുടെ മോണ്ഡലത്തിൽ പ്രധിഷ്ഠിക്കും. തുടർന്ന് 10നും 12നും 1.30നും 2.45നും 4.30 നും വിശുദ്ധ കുർബാന, നൊവേന. തുടർന്ന് 6.30ന് തിരുനാൾ പ്രദക്ഷിണം.   24 ന് രാവിലെ 5.30നും 6.45നും 8നും, 10നും വിശുദ്ധ കുർബാന, നൊവേന. 12.30ന് വിശുദ്ധ ഗീവർഗീസ് സഹദായുടെയും മറ്റ് വിശുദ്ധരുടെയും തിരുസ്വരൂപങ്ങൾ വഹിച്ചുകൊണ്ടുള്ള പകൽ പ്രദക്ഷിണം. തുടർന്ന് 3നും 4.15നും 5.30നും 6.45നും വിശുദ്ധ കുർബാന, നൊവേന.   ഏപ്രിൽ 25 ന് ഇടവകക്കാരുടെ തിരുന്നാൾ. രാവിലെ 5.30 നും 6.45 നും 8 നും 9.15നും 10.30നും 12 നും 1.30 നും 2.45 നും 4.30 നും വിശുദ്ധ കുർബാന, നൊവേന. 7മണിക്ക് വി. ഗീവർസിന്റെ തിരുസ്വരൂപം അൾത്താരയിൽ പുനപ്രതിഷ്ഠിക്കും. 7.30ന് കാണികൾക്ക് ദൃശ്യ സ്രാവ്യ വിരുന്ന് സമ്മാനിച്ച് 50ൽ അധികം കലാകാരൻമാർ അണിനിരക്കുന്ന ഫ്യൂഷൻ പ്രോഗ്രാം അരങ്ങേറും. ഏപ്രിൽ 26ന് രാവിലെ 5.30നും 6.30നും 7.30നും 10.30നും വൈകുന്നേരം 4നും നൊവേന. ഏപ്രിൽ 28, 29, 30 തീയതികളിൽ രാവിലെ 5.30നും 6.30നും7.30നും 10.30നും 4നും വൈകുന്നേരം 7നും വിശുദ്ധ കുർബാന, നൊവേന.  എട്ടാമിടമായ മെയ് ഒന്നിന് തിരുനാൾ സമാപിക്കും. രാവിലെ 5.30, 6.45, 8.00, 10.30, 12.00, 1.30, 2.45, 4.00,6.30 എന്നീ സമയങ്ങളിൽ വിശുദ്ധ കുർബാന, നൊവേന.   മെയ് 2 മരിച്ചവരുടെ ഓർമ്മ ദിനം, സിമിത്തേരി സന്ദർശനം. രാവിലെ 5.30 നും 6.30 നും 8 നും 9നും 10.30നും 12നും 2.30നും 4 നും വിശുദ്ധ കുർബാന. (22)വിശുദ്ധ കുർബാന, നൊവേന: 5.30, 6.45ന, 8.00, 9.30, 10.30, 11.00, 4.00.  കൊടിയേറ്റ്: 5.45  പുറത്തു നമസ്കാരം : 6.00  101 പൊൻകുരിശുമേന്തി നഗരപ്രദക്ഷിണം: 6.45

പ്രാദേശികം

അമീൻ പിട്ടയിൽ മുസ്‌ലിം യൂത്ത് ലീഗ് കോട്ടയം ജില്ല പ്രസിഡന്റ്

കോഴിക്കോട്: നിലവിൽ ജില്ല പ്രസിഡന്റ് ആയിരുന്ന അഡ്വ. വി.പി. നാസർ സ്ഥാനം ഒഴിഞ്ഞതിനെ തുടർന്ന് അമീൻ പിട്ടയിൽ (ഈരാറ്റുപേട്ട) നെ കോട്ടയം ജില്ലാ മുസ്ലിം യൂത്ത് ലീഗ് പ്രസിഡന്റായി നിയമിച്ചതായി മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി ഓഫീസിൽ നിന്നും അറിയിച്ചു.  

കോട്ടയം

ജിസ്‌മോള്‍ക്കും മക്കള്‍ക്കും ചെറുകര സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ പള്ളിയിലെ കല്ലറയിൽ അന്ത്യവിശ്രമം. |

പാലാ :കറുപ്പിന്റെ പേരിൽ വെറുപ്പ് ഏറ്റുവാങ്ങിയ ജിസ് മോളും;രണ്ട് മാലാഖ കുഞ്ഞുങ്ങളും വർണ്ണ വെറുപ്പില്ലാത്ത ലോകത്തേക്ക് യാത്രയായി :അന്ത്യാഞ്ജലിക്കായി വള്ളിച്ചിറ ചെറുകര പള്ളിയിലേക്ക് ഒഴുകിയെത്തിയത് ആയിരങ്ങൾ.സ്ത്രീകളും കുട്ടികളുമടങ്ങുന്ന ജനത കണ്ണീരോടെയാണ് ജിസ്‌മോളെയും മക്കളായ യാത്രയാക്കിയത്. വൈകിട്ട് നാലുമണിയോടെ വള്ളിച്ചീര ചെറുകര പള്ളിയിലെത്തിയ ജിസ്‌മോളുടെയും മക്കളുടെയും  അന്ത്യാഞ്ജലികൾ അർപ്പിക്കാൻ ആയിരക്കണക്കിന് ജനങ്ങളാണ് ഒഴുകിയെത്തിയത്.നാടിൻറെ വേദനയിൽ പങ്കെടുക്കാൻ മൂന്ന് മണിയോടെ തന്നെ പള്ളി പരിസരത്തേക്ക് ആളുകൾ എത്തി തുടങ്ങിയിരുന്നു .   പള്ളിയുടെ പ്രധാന കാൽകുരിശിന്റെ ഭാഗത്ത്  ശരീരമെത്തിയപ്പോൾ ജനസാഗരമായി മാറി .പള്ളിയിലെ ചടങ്ങുകൾക്ക് ശേഷം പൊതുദര്ശനത്തിൽ അവിടെ തടിച്ചു കൂടിയായ ആയിരങ്ങളാണ് അന്ത്യാഞ്ജലി അർപ്പിച്ചത് .എം പി ഫ്രാൻസിസ് ജോർജ് ;മുൻ എംപി തോമസ് ചാഴികാടൻ ;രാജേഷ് വാളിപ്ലാക്കൽ ;ജോസ് മോൻ മുണ്ടയ്ക്കൽ;പാലാ നഗരസഭാ ചെയർമാൻ തോമസ് പീറ്റർ ;ബിജു പുന്നത്താനം ;ജോസഫ് ചാമക്കാല ;സന്തോഷ് കാവുകാട്ട് ;തങ്കച്ചൻ മണ്ണൂശ്ശേരി ; ടോബിൻ കെ അലക്‌സ് ;രഞ്ജിത്ത് മീനാ ഭവൻ ;സുരേഷ് നടുവിലേടത്ത് ;പ്രിൻസ് കുര്യത്ത്; ബിബിൻരാജ് എന്നിവർ ആദരാഞ്ജലികൾ അർപ്പിച്ചു

കോട്ടയം

മേലുകാവ് പഞ്ചായത്തിലെ കാഞ്ഞിരം കവലയ്ക്ക സമീപം എള്ളും പുറത്ത് ഉണ്ടായ മണ്ണിടിച്ചിൽ.

ഈരാറ്റുപേട്ട .മേലുകാവ് പഞ്ചായത്തിലെ കാഞ്ഞിരം കവല യ്ക്ക് സമീപം എള്ളും പുറത്ത് ഉണ്ടായ  മണ്ണിടിച്ചിൽ.അപ്രതീക്ഷിത മഴയിൽ മണ്ണിടിച്ചിൽ.ഒപ്പം വലിയ കല്ല്  ഉരുണ്ടുവീണ് വഴിയിൽ ഗതാഗത തടസ്സം രാത്രിയിൽ ഉണ്ടായ കനത്ത മഴയിൽ മാന്തോട്ടം പുരയിടത്തോട് ചേർന്ന് മണ്ണിടിച്ചിലിൽ വലിയ പാറക്കല്ല് ഉരുണ്ടുവീണ് റോഡിൽ പതിച്ചു.ഇതിൻ്റെ ആഘാതത്തിൽ  റോഡ് വിണ്ട് കീറിയിട്ടുണ്ട്.ചെറു വാഹനങ്ങൾക്ക്  കടന്നുപോകാം എന്നാൽ വലിയ വാഹനങ്ങൾക്ക് പ്രയാസമാണ്.വഴിയാത്രക്കാർ ഈ സമയം വരാതിരുന്നത് കൊണ്ട് വലിയ അപകടം ഒഴിവായി.

കേരളം

ഗതാഗത നിയമലംഘനം: ക്യാമറ വഴി പിഴ ഇനി 12 കുറ്റങ്ങളിൽമാത്രം.

കേന്ദ്രമോട്ടോർവാഹന നിയമം അനുശാസിക്കുന്ന 12 കുറ്റങ്ങളില്‍മാത്രം ക്യാമറവഴി പിഴചുമത്തിയാല്‍മതിയെന്ന് ഗതാഗതകമ്മിഷണറുെട നിർദേശം.മൊബൈലില്‍ ചിത്രമെടുത്ത് ഇ-ചെലാൻവഴി മറ്റ് നിയമലംഘനങ്ങള്‍ക്കും ഉദ്യോഗസ്ഥർ പിഴചുമത്തിയതോടെയാണ് കമ്മിഷണറുടെ ഇടപെടല്‍. വാഹനത്തിന് ഇൻഷുറൻസ് പരിരക്ഷ ഇല്ലാതിരിക്കുക, രജിസ്ട്രേഷൻ-ഫിറ്റ്നസ് കാലാവധി കഴിയുക, പുകപരിശോധന നടത്താതിരിക്കുക തുടങ്ങിയ കുറ്റങ്ങള്‍ക്ക് മൊബൈല്‍ഫോണില്‍ എടുക്കുന്ന ചിത്രം അടിസ്ഥാനമാക്കി പിഴചുമത്തരുതെന്നാണ് നിർദേശം. വാഹനങ്ങള്‍ നിർത്തി പരിശോധിക്കുന്നവേളയില്‍ ഇവയ്ക്ക് പ്രത്യേകം ചെക്ക് റിപ്പോർട്ട് നല്‍കി പിഴയീടാക്കാം.  ഹെല്‍മെറ്റ് ഇല്ലാതെ വാഹനം ഓടിക്കുന്നവരുടെ ചിത്രമെടുക്കുമ്ബോള്‍ വാഹനത്തിന്റെ രേഖകള്‍ക്കൂടി ഓണ്‍ലൈനില്‍ പരിശോധിച്ച്‌ മറ്റ് കുറ്റങ്ങള്‍ക്കും ഉദ്യോഗസ്ഥർ പിഴചുമത്തിയതാണ് പരാതിക്ക് ഇടയാക്കിയത്. ടൂറിസ്റ്റ് വാഹനങ്ങളുടെ മുകളില്‍ ഘടിപ്പിക്കുന്ന ലഗേജ് കാരിയറുകള്‍ക്ക് പിഴയീടാക്കരുതെന്നും നിർദേശിച്ചിട്ടുണ്ട്. എന്നാല്‍, ഓഡിറ്റ് പരാമർശത്തെത്തുടർന്നാണ് ഒന്നിലധികം കുറ്റങ്ങള്‍ക്ക് പിഴചുമത്തേണ്ടിവന്നതെന്ന് ഉദ്യോഗസ്ഥർ പറയുന്നു. പിഴചുമത്തുമ്ബോള്‍ ആ വാഹനത്തിന് മറ്റ് ഗതാഗതനിയമലംഘനങ്ങളില്ലെന്ന് ഉദ്യോഗസ്ഥർ ഉറപ്പാക്കണമെന്ന് ഓഡിറ്റ് നിർദേശമുണ്ടായിരുന്നു. ചിത്രം അടിസ്ഥാനമാക്കി പിഴ ചുമത്താവുന്ന കുറ്റങ്ങള്‍ 1. അമിതവേഗം 2. അനധികൃത പാർക്കിങ് 3. ഹെല്‍മെറ്റ് ഉപയോഗിക്കാതിരിക്കുക 4. ചുവപ്പ് സിഗ്നല്‍ ലംഘിക്കുക 5. വാഹനത്തിന് പുറത്തേക്ക് തള്ളിനില്‍ക്കുന്നവിധം ഭാരം കയറ്റുക 6. സീറ്റ് ബെല്‍റ്റ് ഉപയോഗിക്കാതിരിക്കുക 7. ലെയ്ൻ ട്രാഫിക് ലംഘനം 8. ചരക്കുവാഹനങ്ങളില്‍ യാത്രക്കാരെ കൊണ്ടുപോകുക 9. നമ്ബർ പ്ലേറ്റില്‍ ക്രമക്കേട് 10. മൊബൈല്‍ഫോണ്‍ ഉപയോഗം 11 മഞ്ഞവരയുള്‍പ്പെടെയുള്ള റോഡിലെ മാർക്കിങ്ങുകള്‍ ലംഘിക്കുക 12. സിഗ്നല്‍ ലംഘനം.

പ്രവാസം

പാസ്‌പോര്‍ട്ട് വെരിഫിക്കേഷന്‍; പ്രവാസി ഹജ്ജ് തീര്‍ഥാടകര്‍ക്ക് തിരിച്ചടിയായി കേന്ദ്രത്തിന്റെ പുതിയ സര്‍ക്കുലര്‍

കേന്ദ്ര  സര്‍ക്കാര്‍ ക്വാട്ട വഴി ഹജ്ജിന് അപേക്ഷ സമര്‍പ്പിച്ച പ്രവാസികള്‍ക്ക് തിരിച്ചടിയായി വിദേശകാര്യമന്ത്രാലയത്തിന്റെ സര്‍ക്കുലര്‍. ഹജ്ജിന് അവസരം ലഭിച്ച തീര്‍ഥാടകര്‍ ഏപ്രില്‍ പതിനെട്ടിന് മുമ്പ് പാസ്പോര്‍ട്ട്, വെരിഫിക്കേഷന്‍ നടപടിക്രമങ്ങള്‍ക്കായി നല്‍കണമെന്ന സര്‍ക്കുലറാണ് ആശങ്കയ്ക്ക് വഴിവച്ചത്. സംസ്ഥാന ഹജ്ജ് കമ്മിറ്റി ഓഫീസില്‍ ഏപ്രില്‍ 25നകം പാസ്പോര്‍ട്ടിന്റെ ഒറിജിനല്‍ വെരിഫിക്കേഷന്‍ നടപടിക്രമങ്ങള്‍ക്കായി സമര്‍പ്പിക്കണം എന്നായിരുന്നുനേരത്തെ നല്‍കിയിരുന്ന നിര്‍ദേശം. എന്നാല്‍ ഏപ്രില്‍ പതിനെട്ടിനകം എല്ലാ തീര്‍ഥാടകരും വെരിഫിക്കേഷനായി പാസ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കണമെന്ന്, ഏപ്രില്‍ പതിനാറിന് കേന്ദ്രവിദേശകാര്യമന്ത്രാലയം സര്‍ക്കുലര്‍ ഇറക്കി. പുതിയ ഉത്തരവുപ്രകാരം, പാസ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കഷ്ടി ഒരു ദിവസത്തെ സമയം പോലും ലഭിച്ചില്ല എന്നാണ് ആക്ഷേപം. നേരത്തെ നിശ്ചയിച്ച പ്രകാരം ഈ മാസം അവസാനം നാട്ടിലേക്ക് ടിക്കറ്റെടുത്ത പ്രവാസി തീര്‍ഥാടകരും വെട്ടിലായി. മിക്ക തീര്‍ഥാടകര്‍ക്കും കഴിഞ്ഞ ദിവസം ഹജ്ജിനായുള്ള വിസ ലഭിച്ചിട്ടുണ്ട്. യാത്രാ തിയ്യതിയും ഷെഡ്യൂള്‍ ചെയ്തിട്ടുണ്ട്.പണമടക്കുകയും വിസ കൈപറ്റുകയും ചെയ്ത ശേഷം പാസ്പോര്‍ട്ട് വെരിഫിക്കേഷന്റെ പേരില്‍ തീര്‍ഥാടനം മുടങ്ങിപ്പോകുമോ എന്ന ആശങ്കയാണ് പ്രവാസികള്‍ ഉയര്‍ത്തുന്നത്. പാസ്പോര്‍ട്ട് സമര്‍പ്പിക്കാനുള്ള തിയ്യതി ഇന്നവസാനിച്ച സാഹചര്യത്തില്‍ ഇതുമായി ബന്ധപ്പെട്ട് അനുകൂലമായ പുതിയൊരു ഉത്തരവ് വരുമെന്ന പ്രതീക്ഷയിലാണ് പ്രവാസികള്‍.  

കോട്ടയം

ടീം നന്മക്കൂട്ടം അംഗങ്ങൾ സ്കൂബ ഡൈവിംഗ് പരിശീലനം പൂർത്തിയാക്കി

ഈരാറ്റുപേട്ട: നന്മക്കൂട്ടം റാപിഡ് റെസ്ക്യൂ ഫോഴ്‌സ് ടീമിലെ പത്തോളം വരുന്ന അംഗങ്ങൾ പ്രാഥമിക സ്കൂബ ഡൈവിംഗ് പരിശീലനം പൂർത്തിയാക്കി. കൊല്ലം ഡി ഫോർട്ടിന്റെ സ്വിമ്മിംഗ് പൂളിലായിരുന്നു പ്രാഥമിക പരിശീലനം.കൊല്ലം ജീവൻ രക്ഷാ സ്വിമ്മിംഗ് അക്കാദമി ഡയറക്ടർമാരായ റിനോൾട്ട് ബേബി (കൊല്ലം), അബ്ദുൽ കലാം ആസാദ് (കോട്ടയം), ഉമ്മർ റഫീഖ് (കോഴിക്കോട്) എന്നിവരുടെ നേതൃത്വത്തിൽ കൊല്ലം തങ്കശ്ശേരി ഡി ഫോർട്ട് റസിഡൻസിയുമായി സഹകരിച്ച്ജീവൻ രക്ഷാ സ്വിമ്മിംഗ് അക്കാദമി നീന്തൽ പരിശീലനം നൽകിയ വിദ്യാർത്ഥി വിദ്യാർത്ഥിനികൾ ഉൾപ്പെടെയുള്ള നീന്തൽ താരങ്ങൾക്കും റെസ്ക്യൂ ടീമുകൾക്കുമാണ് പരിശീലനം നൽകിയത്.സ്കൂബ ഡൈവിംഗ് അക്കാദമി ചീഫ് ട്രെയിനർ ആദർശ് (പാലക്കാട്‌), പോലീസ് ഓഫിസറും സർട്ടിഫയ്ഡ് സ്നേക്ക് റെസ്ക്യൂർ കൂടിയായ മുഹമ്മദ്‌ ഷെബിനും പരിശീലനത്തിൽ പങ്കാളികളായി.

പ്രാദേശികം

സദാചാരം നില നിർത്തിയുള്ള സാമൂഹിക ജീവിതത്തിന് ധാർമിക വിദ്യ നൽകുന്ന കരുത്ത് വിലമതിക്കാത്തത് "' അഡ്വ. വി പി നാസർ

ഈരാറ്റുപേട്ട :അക്ഷരലോകത്തേക്ക് ആദ്യ ചുവട്'എന്ന ശീർഷകത്തിൽ ഈരാറ്റുപേട്ട സഈദിയ സുന്നി മദ്രസയിൽ നടന്ന ഫത്ഹേ മുബാറക്  മദ്റസാ പ്രവേശനോത്സവം പ്രൗഡഗംഭീരമായി. മുനിസിപ്പൽ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ അഡ്വ. വി പി നാസർ പ്രവേശനോത്സവം ഉൽഘാടനം ചെയ്തു. വർധിച്ചു വരുന്ന അരുതായ്മകളിൽ നിന്നും, വ്യാപകമാകുന്ന ലഹരി ഉപയോഗങ്ങളിൽനിന്നും  മുക്തി നേടാനും സദാചാര  സൗഹൃദ സാഹചര്യം നിലനിർത്തിയുള്ള സാമൂഹിക ജീവിതത്തിന് ധാർമിക വിദ്യയുടെ കരുത്ത് വിലമതിക്കാനാവാത്തതുമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. നന്മകളുടെ പരിസരം നഷ്ടപ്പെടുന്ന പുതിയ കാലത്ത് സകല മേഖലകളിലും തിന്മ ആധിപത്യം സ്ഥാപിക്കുകയാണ്. സ്നേഹബന്ധങ്ങൾ ഊഷ്‌മളമാവേണ്ടതിനു പകരം വൈരം വളർത്തി വിപത്തുകൾ വിതക്കാനാണ്  ശ്രമിച്ചുകൊണ്ടിരിക്കുന്നത്. പകയും വിദ്വേഷവും സാർവത്രികമായി മാറിക്കൊണ്ടിരിക്കുന്നു.മാനവികതയുടെ നിലനിൽപിന്  ആത്മീയ വിദ്യയുടെ വളർച്ചക്ക്  ആവും വിധം പ്രോത്സാഹനം നൽക്കേണ്ടത് സമൂഹത്തിന്റെ ബാധ്യത ആണെന്നും  അദ്ദേഹം പറഞ്ഞു.ഒമ്പതാം ക്‌ളാസിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് വാങ്ങിയ മുഹമ്മദ്‌ യാസിറിനെ മൊമെന്റോ നൽകി ആദരിച്ചു.മസ്ജിദ് ഇമാം അൽ ഹാഫിസ് സഅദുദ്ധീൻ അൽഖാസിമി അധ്യക്ഷത വഹിച്ചു. സഈദിയ മദ്രസാ വിദ്യാർത്ഥികൾ നേതാക്കളെ ദഫ് മുട്ടി ആനയിച്ചു.മുനിസിപ്പൽ കൗൺസിലർ അബ്ദുൽ ഖാദിർ സാഹിബ്‌ പൊതു പരീക്ഷ വിജയി മുഹമ്മദ്‌ റിഹാന് സർട്ടിഫിക്കേറ്റ് നൽകി,സമസ്ത ജില്ലാ സെക്രട്ടറി പി എം അനസ് മദനി മുഖ്യ പ്രഭാഷണം നടത്തി എസ് ബി എസ് പ്രസിഡന്റ് മുഹമ്മദ്‌ യാസർ ലഹരി വിരുദ്ധ പ്രതിജ്ഞ നടത്തി ഹുസൻ സാഹിബ്‌,റാഷിദ്‌, അബ്ദുൽ ജബ്ബാർ വിരിയനാട്, നിയാസ് ഹാഷിം എന്നിവർ സംസാരിച്ചു.സദർ മുഅല്ലിം അബ്ദുറഹ്മാൻ സഖാഫി സ്വാഗതം ആശംസിച്ചു.പി ടി എ സെക്രട്ടറി സനീർ ചോക്കാട്ടിൽ നന്ദി പറഞ്ഞു.