വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

കോട്ടയം

കോട്ടയത്ത് മഞ്ഞപിത്തം ബാധിച്ച് ചികിത്സയിലായിരുന്ന വിദ്യാർഥി മരിച്ചു

കോട്ടയം: കോട്ടയത്ത് മഞ്ഞപിത്തം ബാധിച്ച് ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു. പാലാ ചക്കാമ്പുഴ സ്വദേശി ടോമിയുടെ മകൻ സെബിൻ ടോമിയാണ് മരിച്ചത്. തെള്ളകത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയാണ് സെബിൻ ടോമി. കഴിഞ്ഞ ദിവസമാണ് സെബിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പാലാ തവണ ഡയാലിസിസ് ചെയ്തിരുന്നു. പനി, ക്ഷീണം, വിശപ്പില്ലായ്മ, ഓക്കാനം, വയറുവേദന, വയറിളക്കം, മൂത്രത്തിലെ നിറ വ്യത്യാസം എന്നിവ മഞ്ഞപ്പിത്തത്തിന്റെ ലക്ഷണങ്ങളാണ്. ശുചിത്വമില്ലാത്ത വെള്ളത്തിലൂടെയാണ് മഞ്ഞപ്പിത്തം പ്രധാനമായി പിടിപെടുന്നത്. ശീതള പാനീയങ്ങൾ, സംഭാരം, ഐസ്ക്രീം എന്നിവയിൽ ചേർക്കുന്ന വെള്ളം ശുദ്ധമല്ലാത്തതും മഞ്ഞപ്പിത്തം പിടിപെടാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു.

പ്രാദേശികം

അരുവിത്തുറ സെൻറ് ജോർജ് കോളേജിൽ ഡയമണ്ട് ഡയലോഗ് പൂർവവിദ്യാർഥി പ്രഭാഷണ പരമ്പര.

അരുവിത്തുറ :അരുവിത്തുറ സെൻറ് ജോർജ് കോളേജ് വജ്ര ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കോളേജിലെ എയിഡഡ് വിഭാഗം കൊമേഴ്സ് ഡിപ്പാർട്ട്മെൻറ് ഡയമണ്ട് ഡയലോഗ് വജ്ര ജൂബിലി സ്മാരക പൂർവി വിദ്യാർത്ഥി പ്രഭാഷണ പരമ്പര സംഘടിപ്പിച്ചു.പ്രഭാഷണ പരമ്പരയുടെ ഉദ്ഘാടനം പ്രമുഖ സാമ്പത്തിക വിദഗ്ധൻ സി എ ബാബു എബ്രാഹം കള്ളിവയലിൽ നിർവഹിച്ചു. ഇന്ത്യൻ സമ്പത്ത് വ്യവസ്ഥയുടെ കരുത്ത് യുവജനങ്ങളാണെന്ന് അദ്ധേഹം പറഞ്ഞു.കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ സിബി ജോസഫ് അധ്യക്ഷത വഹിച്ച ഉദ്ഘാടന സമ്മേളനത്തിൽ കോളേജ് ബസാർ റവ ഫാ. ബിജു കുന്നയ്ക്കാട്ട് വൈസ് പ്രിൻസിപ്പൽ ഡോ ജിലു ആനി ജോൺ കോമേഴ്സ് വിഭാഗം മേധാവി ഷെറിൻ എലിസബത്ത് ജോൺ നാക്ക് കോഡിനേറ്റർ മിഥുൻ ജോൺ തുടങ്ങിയവർ സംസാരിച്ചു.പ്രധാനമായും 10 പ്രഭാഷണങ്ങളാണ് പരമ്പരയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.ഈ കലാലയത്തിൽ നിന്നും പഠനം പൂർത്തിയാക്കി ഇപ്പോൾ വിവിധ സ്ഥാപനങ്ങളുടെ ഉന്നത പദവികളിൽ ഇരിക്കുന്ന പൂർവ്വ വിദ്യാർത്ഥികളാണ് പ്രഭാഷണത്തിൽ പങ്കെടുക്കുന്നത്.പ്രഭാഷണ പരമ്പര ഫെബ്രുവരി 28ന് സമാപിക്കും.  

ജനറൽ

മഞ്ഞപ്പിത്തത്തിനെതിരെ ജാഗ്രത പുലർത്തണം: ഡി.എം.ഒ

കോട്ടയം : സമീപ ജില്ലകളിലുൾപ്പെടെ സംസ്ഥാനത്ത് പലയിടത്തും മഞ്ഞപ്പിത്തം വ്യാപിക്കുന്നുവെന്ന റിപ്പോർട്ടുകളുടെ സാഹചര്യത്തിൽ ജില്ലയിലും കൂടുതൽ ജാഗ്രത പുലർത്തണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ: എൻ. പ്രിയ അറിയിച്ചു. ജില്ലയിൽ ഈ വർഷം ഇതുവരെ എട്ടുപേർക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചതായും ഡി.എം.ഒ. അറിയിച്ചു. കരളിനെ ബാധിക്കുന്ന വൈറസ് രോഗമാണ് വൈറൽ ഹെപ്പറ്റൈറ്റിസ് അഥവാ മഞ്ഞപ്പിത്തം. വൈറൽ ഹെപ്പറ്റൈറ്റിസിന്റെ  എ, ഇ. വിഭാഗങ്ങൾ ആഹാരവും കുടിവെള്ളവും വഴി പകരുന്നവയാണ്. ബി.സി.ഡി. എന്നീ വിഭാഗങ്ങൾ അണുബാധയുള്ള രക്തം, ശരീരസ്രവങ്ങൾ എന്നിവയിലൂടെയും. മഞ്ഞപ്പിത്തത്തിന്റെ  രോഗാണുക്കൾ ശരീരത്തിലെത്തി രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെടാൻ എ, ഇ വിഭാഗങ്ങൾക്ക്  15 ദിവസം മുതൽ 60 ദിവസം വരെയും ബി, സി,ഡി. വിഭാഗങ്ങൾക്ക്  15 ദിവസം മുതൽ 6 മാസം വരെയും സമയമെടുക്കാം. നമ്മുടെ നാട്ടിൽ കൂടുതൽ കണ്ടുവരുന്നത് കുടിവെള്ളം വഴിയും ആഹാരസാധനങ്ങൾ വഴിയും പകരുന്ന എ,ഇ വിഭാഗം ഹെപ്പറ്റൈറ്റിസാണ്. കുഞ്ഞുങ്ങളിൽ ഇതു ഗുരുതരമാവാറില്ലെങ്കിലും പ്രായപൂർത്തി ആയവരിൽ പലപ്പോഴും ഗൗരവമാകാറുണ്ട്. നിലവിൽ ജില്ലയിൽ കൂടുതലും റിപ്പോർട്ട് ചെയ്തിട്ടുള്ളത് ഹെപ്പറ്റൈറ്റിസ് എ കേസുകളാണ്.ശരീര വേദനയോടു കൂടിയ പനി, തലവേദന, ക്ഷീണം, ഓക്കാനം, ഛർദ്ദി തുടങ്ങിയവയാണ് പ്രാരംഭ രോഗലക്ഷണങ്ങൾ. പിന്നീട് മൂത്രത്തിനും, കണ്ണിനും മറ്റു ശരീര ഭാഗങ്ങളിലും മഞ്ഞനിറം പ്രത്യക്ഷപ്പെടുന്നതാണ്. രോഗ  പ്രതിരോധ നടപടികൾ വ്യക്തി ശുചിത്വം ആഹാരം കഴിക്കുന്നതിനു മുമ്പും കഴിച്ചശേഷവും കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകുക. കുഞ്ഞുങ്ങളുടെ കൈയ്യിലെ നഖം വൃത്തിയായി വെട്ടി സൂക്ഷിയ്ക്കുക. മലവിസർജനത്തിനു ശേഷം കൈകൾ വൃത്തിയായി സോപ്പ് ഉപയോഗിച്ച് കഴുകുക. പരിസര ശുചിത്വം തുറസ്സായ സ്ഥലത്ത് മലമൂത്രവിസർജനം ചെയ്യാതിരിക്കുക. മലമൂത്രവിസർജനം കക്കൂസിൽ മാത്രം ചെയ്യുക. കുഞ്ഞുങ്ങളുടെ വിസർജ്യങ്ങൾ സുരക്ഷിതമായി നീക്കം ചെയ്യുക. വീടിന്റെ പരിസരത്ത് ചപ്പുചവറുകൾ കുന്നുകൂടാതെ ശ്രദ്ധിയ്ക്കുക. ഈച്ച ശല്യം ഒഴിവാക്കുക. കന്നുകാലി തൊഴുത്തുകൾ കഴിവതും വീട്ടിൽ നിന്ന് അകലെയായിരിക്കണം. പൊതുടാപ്പുകളും പരിസരവും വൃത്തിയായി സൂക്ഷിയ്ക്കുക. ആഹാര ശുചിത്വം. ആഹാര സാധനങ്ങൾ എപ്പോഴും അടച്ചു സൂക്ഷിക്കുക. പഴകിയതും മലിനമായതുമായ ആഹാരം കഴിക്കാതിരിക്കുക. പഴവർഗ്ഗങ്ങളും പച്ചക്കറികളും നല്ലവണ്ണം കഴുകിയതിനു ശേഷം മാത്രം ഉപയോഗിയ്ക്കുക. കുഞ്ഞുങ്ങൾക്ക് മുലപ്പാൽ കഴിയുന്നത്ര കാലം നൽകുക. കുപ്പിപ്പാൽ ഒഴിവാക്കുക. തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിയ്ക്കാൻ  ഉപയോഗിയ്ക്കുക. വെള്ളം എപ്പോഴും അടച്ചു സൂക്ഷിയ്ക്കുക. കിണറിലെ ജലം മലിനപ്പെടാതെ സൂക്ഷിയ്ക്കുക. കിണറിനു ചുറ്റും മതിൽ കെട്ടുക. ഇടക്കിടെ കിണർവെള്ളം ക്ലോറിനേറ്റ് ചെയ്യുക. ചെറുതും വലുതുമായ കുടിവെള്ള പമ്പിങ്ങ് സ്റ്റേഷനുകളിൽ ക്ലോറിനേഷനും ശുദ്ധീകരണ പ്രവർത്തനങ്ങളും ഉറപ്പുവരുത്തുക. ഉത്സവങ്ങൾ, കല്യാണങ്ങൾ മറ്റ് ആഘോഷങ്ങൾ എന്നിവ നടക്കുന്ന സമയമായതിനാൽ പൊതുസ്ഥലങ്ങളിൽ നിന്നും മറ്റും വാങ്ങി കഴിക്കുന്ന ശീതള പാനീയങ്ങളിൽ ഉപയോഗിക്കുന്ന ഐസും വെള്ളവും ശുദ്ധീകരിച്ചതാണെന്ന് പ്രത്യേകം ശ്രദ്ധിക്കണം . പാനീയങ്ങൾ തയ്യാറാക്കുന്നവരും വിൽപന നടത്തുന്നവരും, വ്യാവസായിക അടിസ്ഥാനത്തിൽ തയ്യാറാക്കുന്ന ഐസ് ബ്ലോക്കുകൾ പാനീയങ്ങളിൽ  ഉപയോഗിക്കരുത്. ശുദ്ധീകരിച്ച വെള്ളം ഉപയോഗിച്ച് തയാറാക്കുന്ന ക്യൂബ് ഐസ് മാത്രം ഉപയോഗിക്കുക. ഉത്സവാവസരങ്ങളിലും ആഘോഷാവസരങ്ങളിലും വിനോദ യാത്രക്ക് പോകുമ്പോഴും ഭക്ഷണ  പാനീയ ശുചിത്വത്തിൽ പ്രത്യേകം ശ്രദ്ധ ചെലുത്തുക. കൂടുതൽ പേർക്ക് വയറിളക്കരോഗങ്ങൾ കണ്ടെത്തിയാൽ ഉടൻ ആരോഗ്യ കേന്ദ്രങ്ങളിൽ റിപ്പോർട്ട് ചെയ്യുക.

പ്രാദേശികം

വഖഫ് ഭേദഗതി ബിൽ കത്തിച്ച് വെൽഫയർ പാർട്ടി പ്രതിഷേധം

ഈരാറ്റുപേട്ട: ജെ.പി.സിയെ നോക്കുകുത്തിയാക്കി ബി.ജെ.പി ഭരണകൂടം ചുട്ടെടുത്ത വംശഹത്യാ പദ്ധതിയായ വഖഫ് ഭേദഗതി ബില്ല് കത്തിച്ചുകൊണ്ട് വെൽഫെയർ പാർട്ടി ഈരാറ്റുപേട്ടയിലെ വിവിധ യൂണിറ്റുകളിൽ   പ്രതിഷേധം നടത്തി. രാജ്യത്തെ മുസ്‌ലിം സമൂഹത്തെ പൗരാവകാശങ്ങളിൽ നിന്നും സ്വയംനിർണയാവകാശത്തിൽ നിന്നും വിശ്വാസസ്വാതന്ത്ര്യത്തിൽ നിന്നും പുറന്തള്ളുക എന്നതാണ് സംഘ്പരിവാറിന്റെ ലക്ഷ്യം. നീതിബോധമുള്ള ഒരാൾക്കും ഈ നിയമം അംഗീകരിച്ചു തരാനാവില്ലെന്ന് പ്രഖ്യാപിച്ചു കൊണ്ട് നടത്തിയ പ്രതിഷേധത്തിന് നടയ്ക്കൽ യൂണിറ്റിൽ വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡന്റ് കെ.കെ.എം. സാദിക്ക്, കാരക്കാട് യൂണിറ്റിൽ മണ്ഡലം സെക്രട്ടറി യൂസഫ് ഹിബ, മുരിക്കോലി യൂനിറ്റിൽ മുനിസിപ്പൽ പ്രസിഡന്റ് വി.എ. ഹസീബ്, ടൗൺ യൂണിറ്റിൽ ജില്ലാ ട്രഷറർ ഷാഫി പി.കെ. എന്നിവർ നേതൃത്വം നൽകി.

പ്രാദേശികം

ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് 2025-26 വികസന സെമിനാർ

ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് ജനകീയാസൂത്രണം 2025-26 വികസന സെമിനാർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ശ്രീ. കുര്യൻ തോമസ് നെല്ലുവേലിൽ അദ്ധ്യക്ഷതയിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി മറിയാമ്മ ഫെർണാണ്ടസ് ഉദ്ഘാടനം നിർവ്വഹിച്ചു. വികസകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൻ മേഴ്സി മാത്യു പഞ്ചായത്ത് പ്രസിഡൻ്റ്മാരായ ശ്രീ. ആനന്ദ് ജോസഫ് തലപ്പലം, ശ്രീ. രജനി സുധാകരൻ തലനാട് ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ. അജിത് കുമാർ ബി,ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി. ഓമനഗോപാലൻ, മെമ്പർമാരായ ശ്രീകല ആർ, ജോസഫ് ജോർജ്, മിനിസാവിയോ, രമമോഹനൻ, ബിന്ദു സെബാസ്റ്റ്യൻ, ജെറ്റോ ജോസ്, ആസൂത്രണ സമിതി ഉപാധ്യക്ഷൻ ശ്രീ. എബി ലൂക്കോസ്, ബി.ഡി.ഒ, ശ്രീ. ബാബുരാജ് എന്നിവർ ആശംസകൾ അർപ്പിച്ചു.

പ്രാദേശികം

ഭരണഘടനാ വിരുദ്ധ വഖഫ് ബില്‍ കത്തിച്ച് പ്രതിഷേധിച്ചു.

ഈരാറ്റുപേട്ട : വംശീയ അജണ്ടയുടെ ഭാഗമായി കൊണ്ടുവന്ന വഖഫ് ഭേദഗതി നിയമം ഭരണഘടനാ വിരുദ്ധവും രാജ്യം സവര്‍ണവല്‍ക്കരിക്കാനുള്ള സംഘപരിവാരത്തിന്റെ ഒളിയജണ്ടയാണ് എന്ന് എസ്.ഡി പി.ഐ. 'വഖ്ഫ് ബിൽ രാജ്യസഭയിൽ അവതരിപ്പിച്ചതിനെതിരേ എസ്ഡിപിഐ നടത്തിയ രാജ്യവ്യാപക പ്രതിഷേധത്തിന്റെ ഭാഗമായി ഈരാറ്റുപേട്ട മുനിസിപ്പൽ കമ്മിറ്റി നേതൃതത്തിൽ പ്രതിഷേധപ്രകടനവും തുടർന്ന് സെൻട്രൽ ജംഗ്ഷനിൽ ബിൽ കത്തിച്ച്  പ്രതിഷേധിച്ചു. മുനിസിപ്പൽ കമ്മിറ്റി പ്രസിഡൻ്റ സഫീർ കുരുവനാൽ സെക്രട്ടറി വി.എസ്. ഹിലാൽ, ഖജാൻജി കെ.യു. സുൽത്താൻ, സി.എച്ച്. ഹസീബ് , സുബൈർ വെള്ളാപള്ളീൽ ഇസ്മായിൽ കീഴേടം, യാസിർ കാരയ്ക്കാട്, നഗരസഭാ കൗൺസിലർ അബ്ദുൽ ലത്തീഫ് എന്നിവർ പരിപാടികൾക്ക് നേതൃതം നൽകി.

കോട്ടയം

ഹജ്ജ് സാങ്കേതിക പഠന ക്ലാസ് നടത്തി

ഈരാറ്റുപേട്ട.കേരള സംസ്ഥാന ഹജ്ജ് കമ്മറ്റി വഴി ഹജ്ജിന് അവസരം ലഭിച്ച കോട്ടയം ജില്ലയിലെ ഹാജിമാർക്കുള്ള സാങ്കേതിക പരിശീലന ക്ലാസ് കാഞ്ഞിരപ്പള്ളി കെ എം എ ഹാളിൽ വച്ച് നടന്നു. ഹാഫിള് മുഹമ്മദ് അൽഫാസിൻറെ പ്രാർത്ഥനയോടെ തുടങ്ങിയ യോഗംകേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ ഡോക്ടർ ഹുസൈൻ സഖാഫി ചുള്ളിക്കോട് ഉദ്ഘാടനം നിർവഹിച്ചു സംസ്ഥാന ഹജ്ജ് കമ്മിറ്റി മെമ്പർ പി ഇ മുഹമ്മദ് സക്കീർ അധ്യക്ഷതവഹിച്ച യോഗം ഹജ്ജ് കമ്മിറ്റി ട്രെയിനർ റഫീഖ് അമ്പഴത്തിനാൽ സ്വാഗതമാശംസിച്ചു.  യോഗത്തിൽ ഹജ്ജ് കമ്മിറ്റി മുൻ മെമ്പർ മുസമ്മിൽ ഹാജി കാഞ്ഞിരപ്പള്ളി നൈനാർ പള്ളി ചീഫ് ഇമാം ശിഫാർ കൗസരി തുടങ്ങിയവർ സംസാരിച്ചു   സംസ്ഥാന ഹജ്ജ് കമ്മറ്റി ഫാക്കൽറ്റി എൻ. പി. ഷാജഹാൻ. അബ്ദുറഹ്മാൻ പുഴക്കര തുടങ്ങിയവർ സാങ്കേതിക പരിശീലന ക്ലാസിന് നേതൃത്വം നൽകി. ജില്ലാ ട്രെയിനർ ശിഹാബ് പുതുപ്പറമ്പിൽ. ട്രെയിനർമാരായ കമറുദ്ദീൻ തോട്ടത്തിൽ. നജീബ് കല്ലുങ്കൽ. മിസാബ് ഖാൻ. സിയാദ് ഖാലിദ്. സഫറുള്ള ഖാൻ. അൽത്താഫ് സലാം. മാഹിൻ പാറയിൽ. നാസർ പി എ. അജി കെ മുഹമ്മദ്. നാസർ ദാറുസ്സലാം. അഡ്വക്കറ്റ് സദറുൽ അനാം.ഫസീല. എന്നിവർ പങ്കെടുത്തു. വൈക്കം താലൂക്ക് ട്രെയിനർ അബൂബക്കർ വി എം നന്ദി രേഖപ്പെടുത്തി

പ്രാദേശികം

*തീക്കോയി ടൗണിൽ പെരുന്തേനിച്ച കൂട്ടത്തെ നീക്കം ചെയ്തു

തീക്കോയി : തീക്കോയി ടൗണിൽ വരുകുകാല ബിൽഡിംഗിന്റെ മൂന്നാം നിലയിലുള്ള കെട്ടിടത്തിന്റെ ബീമിൽ കൂടിയിരുന്ന പെരുന്തേനിച്ച കൂട്ടത്തെ നീക്കം ചെയ്തു. രണ്ടാഴ്ചക്കാലമായി പെരുന്തേനീച്ച വന്നു കൂടിയിട്ട്. ലോഡ്ജ് ആയി പ്രവർത്തിക്കുന്ന ഈ ബിൽഡിംഗിൽ നിരവധി താമസക്കാർക്കും സമീപപ്രദേശത്തെ കച്ചവട സ്ഥാപനങ്ങൾക്കും പൊതുസ്ഥാപനങ്ങൾക്കും വലിയ ഭീഷണിയായിരുന്നു ഈ തേനീച്ചക്കൂട്ടം. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സി ജെയിംസിന്റെയും കെട്ടിട ഉടമയായ വി ജെ എബ്രഹാം വരകുകാലായുടെയും സാന്നിദ്ധ്യത്തിൽ തേനീച്ച പിടുത്ത വിദഗ്ധരായ റെജി പൈക്കാട്ടിൽ, നൗഷാദ് കടുപ്പിൽ എന്നിവരാണ് തേനീച്ചക്കൂട്ടത്തെ ഒഴിപ്പിച്ചത്