വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

പ്രാദേശികം

ഈരാറ്റുപേട്ട എം ഇ എസ് കോളജിൽ "പബ്ലിക് സ്പീക്കിംഗ് ആൻ്റ് പ്രസൻ്റേഷൻ സ്കിൽ " എന്ന വിഷയത്തിൽ ഏകദിന പരിശീലനം സംഘടിപ്പിച്ചു

ഈരാറ്റുപേട്ട എം ഇ എസ് കോളജിൽ "പബ്ലിക് സ്പീക്കിംഗ് ആൻ്റ് പ്രസൻ്റേഷൻ സ്കിൽ " എന്ന വിഷയത്തിൽ ഏകദിന പരിശീലനം സംഘടിപ്പിച്ചു. വിദ്യാർത്ഥികളുടെ ആശയ വിനിമയ ശേഷി , അവതരണ ശേഷി, പ്രസംഗ പാടവം എന്നിവ മെച്ചപ്പെടുത്തുന്നതിനാണ് പരിശീലനം സംഘടിപ്പിച്ചത്. പ്രശസ്ത പരിശീലകനായ അബിൻ സി ഉബൈദ് ആണ് പരിശീലനം നയിച്ചത്. പ്രിൻസിപ്പൽ പ്രഫ . എ.എം റഷീദ് ഉദ്ഘാടനം ചെയ്തു. കൊമേഴ്സ് വിഭാഗം മേധാവി രജിത പി. യു നേതൃത്വം നൽകി.

കോട്ടയം

തലപ്പുലം പഞ്ചായത്തിന്റ ഗ്രാമീണ ഭംഗി നുകർന്നു കൊണ്ട് പുതിയ ബസ് സർവീസ് ആരംഭിച്ചു

തലപ്പുലം പഞ്ചായത്തിന്റ ഗ്രാമീണ ഭംഗി നുകർന്നു കൊണ്ട് പുതിയ ബസ് സർവീസ് ആരംഭിച്ചു. രാവിലെ 6.30 ന് കളത്തുക്കടവിൽ ആരംഭിച്ചു തെള്ളിയാമറ്റം, പ്ലാശ്നാൽ, ഇഞ്ചോലിക്കാവ്, ഈരാറ്റുപേട്ട, അമ്പാറ നിരപ്പ്, ചേന്നാട്,ചോറ്റി എന്നീ സ്ഥലത്തു കൂടിയാണ് സർവീസ് നടത്തുന്നത്. ബസ് പ്ലാശ്നാൽ എത്തിയപ്പോൾ വമ്പിച്ച സ്വീകരണം നൽകി. മുൻ പഞ്ചായത്ത്‌ പ്രസിഡന്റും വാർഡ് മെമ്പറും ആയ അനുപമ വിശ്വനാഥിന്റെ നേതൃത്വത്തിൽ മെബർ മാരായ ബിജു K. K, സുരേഷ് P. K, എൽസമ്മ തോമസ്, ബാങ്ക് ഡയറക്ടർ ബോർഡ്‌ മെമ്പർ ഡിജു സെബാസ്റ്റ്യൻ, NPK മണ്ഡലം പ്രസിഡന്റ്‌ അപ്പച്ചൻ മുതലക്കുഴി, തോമാച്ചൻ താളനാനി, തദ്ദേശ വാസികൾ ഉൾപ്പടെ കളത്തുക്കടവ് വരെ ബസിൽ യാത്ര ചെയ്തു വേറിട്ട അനുഭവം ഉളവാക്കി.

കേരളം

സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ്; 2 °C മുതൽ 3 °C വരെ താപനില ഉയരും

വടക്കൻ കേരളത്തിൽ ഇന്നും നാളെയും ഒറ്റപ്പെട്ടയിടങ്ങളിൽ സാധാരണയെക്കാൾ 2 °C മുതൽ 3 °C വരെ താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്. സംസ്ഥാനത്ത് ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിക്കുന്ന ജാഗ്രതാ നിർദേശങ്ങൾ.ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. അതുകൊണ്ട് പൊതുജനങ്ങൾ താഴെ പറയുന്ന നിർദേശങ്ങൾ പാലിക്കേണ്ടതാണ്. പകൽ 11 am മുതല്‍ 3 pm വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക. പരമാവധി ശുദ്ധജലം കുടിക്കുക. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക. നിർജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് ശീതള പാനീയങ്ങൾ തുടങ്ങിയവ പകല്‍ സമയത്ത് ഒഴിവാക്കുക. അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങള്‍ ധരിക്കുക.പുറത്തിറങ്ങുമ്പോൾ പാദരക്ഷകൾ ധരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് നല്ലതായിരിക്കും. പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക. ORS ലായനി, സംഭാരം തുടങ്ങിയവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക. മാർക്കറ്റുകൾ, കെട്ടിടങ്ങൾ, മാലിന്യശേഖരണ-നിക്ഷേപ കേന്ദ്രങ്ങൾ (ഡംപിങ് യാർഡ്) തുടങ്ങിയ ഇടങ്ങളിൽ തീപിടുത്തങ്ങൾ വർധിക്കാനും വ്യാപിക്കാനുമുള്ള സാധ്യത കൂടുതലാണ്. ഫയർ ഓഡിറ്റ് നടത്തേണ്ടതും കൃത്യമായ സുരക്ഷാ മുൻകരുതൽ സ്വീകരിക്കുകയും ചെയ്യേണ്ടതാണ്. ഇവയോട് ചേർന്ന് താമസിക്കുന്നവരും സ്ഥാപനങ്ങൾ നടത്തുന്നവരും പ്രത്യേകം ജാഗ്രത പാലിക്കുക. ചൂട് അധികരിക്കുന്ന സാഹചര്യത്തിൽ കാട്ടുതീ വ്യാപിക്കാനുള്ള സാധ്യതയുണ്ട്. വനമേഖലയോട് ചേർന്ന് താമസിക്കുന്നവരും വിനോദ സഞ്ചാരികളും പ്രത്യേകം ജാഗ്രത പാലിക്കണം. കാട്ടുതീ ഉണ്ടാകാനുള്ള സാഹചര്യങ്ങൾ ഒഴിവാക്കണം. വനം വകുപ്പിൻറെ നിർദേശങ്ങൾ കർശനമായി പാലിക്കണം.

ജനറൽ

സ്വർണവില ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയിൽ; കണ്ണുതള്ളി ഉപഭോക്താക്കൾ

  തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില കുത്തനെ ഉയർന്നു. ഒരു പവന് 680 രൂപയാണ് ഒറ്റയടിക്ക് വർധിച്ചത്. ഇതോടെ സ്വർണവില പുതിയ റെക്കോർഡിട്ടിരിക്കുകയാണ്. ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയിലാണ് ഇന്ന് സ്വർണവ്യാപാരം. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 60,760 രൂപയാണ്.  കഴിഞ്ഞ രണ്ട് ദിവസമായി സ്വർണവില കുറഞ്ഞത് സ്വർണാഭരണ ഉപഭോക്താക്കൾക്ക് ആശ്വാസമായിരുന്നു. 360 രൂപയാണ് രണ്ട് ദിവസംകൊണ്ട് കുറഞ്ഞത്. ഇന്നത്തെ വിലയനുസരിച്ച് ഒരു പവൻ സ്വർണം വാങ്ങണമെങ്കിൽ ജിഎസ്ടിയും പണിക്കൂലിയുമടക്കം  65,000 രൂപയ്ക്ക് മുകളിൽ കൊടുക്കണം. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 7,595 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 6275 രൂപയാണ്. അതേസമയം വെള്ളിയുടെ വിലയിലും ഇന്ന് മാറ്റമില്ല. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില 99 രൂപയാണ്. 

മരണം

എരുമേലി ചരളയിൽ വളവിനാൽ വീട്ടിൽ അലിയാർ റാവുത്തർ മകൻ അൻസാരി (48) നിര്യാതനായ

എരുമേലി ചരളയിൽ  വളവിനാൽ വീട്ടിൽ അലിയാർ റാവുത്തർ മകൻ അൻസാരി (48) നിര്യാതനായി.( കാഞ്ഞിരപ്പള്ളി താലൂക്ക് ഓഫീസ് ജീവനക്കാരൻ)  കബറടക്കം ഇന്ന്  6.30ന് ശേഷം ഇരുമ്പുന്നിക്കര മുഹിയദ്ധീൻ ജുമുഅ മസ്ജിദ്  ഖബർസ്ഥാനിൽ. മൃതദ്ദേഹം വാവർ സ്കൂളിന് എതിർവശമുള്ള വീട്ടിൽ. ഹൃദയാഘാതമായിരുന്നു മരണകാരണം

പ്രാദേശികം

ഇന്ത്യ ഓസ്ട്രേലിയ ബന്ധം ശക്തിപ്പെടുത്താൻ ജിൻസൺ ആന്റോ ചാൾസിന് സാധിക്കും: ഫ്രാൻസിസ് ജോർജ് എം പി

ഈരാറ്റുപേട്ട:  ഓസ്ട്രേലിയയിലെ നോർത്തേൺ ടെറിട്ടറിയിലെ കായിക യുവജന ക്ഷേമ മന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട  ജിൻസൺ ആന്റോ ചാൾസിന്റെ മന്ത്രി പദവി ഇന്ത്യ ഓസ്ട്രേലിയ സഹകരണത്തെ കൂടുതൽ ശക്തമാക്കുമെന്ന് കെ ഫ്രാൻസിസ് ജോർജ് എം പി. ഓസ്ട്രേലിയയിൽ മന്ത്രി പദവിയിൽ എത്തിയ ആദ്യ ഇന്ത്യൻ വംശജനായ മൂന്നിലവ് പുന്നത്താനിയിൽ ജിൻസൺ ആന്റോ ചാൾസിന് ഈരാറ്റുപേട്ടയിൽ പൗരാവലിയുടെ നേതൃത്വത്തിൽ നൽകിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ആദ്ദേഹം. മന്ത്രി ജിൻസൺ ആന്റോ ചാൾസിനെ സെബാസ്റ്റ്യൻ കുളത്തുങ്കൽ എം എൽ എ ആദരിച്ചു. അഡ്വ. ജോയി എബ്രഹാം എക്സ് എം പി മുഖ്യപ്രഭാഷണം നടത്തി. ഈരാറ്റുപേട്ട നഗരസഭ ചെയർപേഴ്സൺ ശ്രീമതി. സുഹറ അബ്ദുൾ ഖാദിർ അധ്യക്ഷത വഹിച്ച പരിപാടിയിൽ ഈരാറ്റുപേട്ട ബാർ അസോസിയേഷൻ സെക്രട്ടറി അഡ്വ. ജോമോൻ ഐക്കര, സിപിഐ സംസ്ഥാന കൗൺസിൽ അംഗം അഡ്വ. വി കെ സന്തോഷ്‌ കുമാർ, തോമസ് കല്ലാടൻ, മജു പുളിക്കൻ, മറിയാമ്മ ഫെർണാണ്ടസ്,  പി ഇ മുഹമ്മദ്‌ സക്കീർ, കെ സി ജെയിംസ് കവളമ്മാക്കൽ, ചാർളി ഐസക്, അഡ്വ. കെ സതീശ്കുമാർ, ജോർജ് ജേക്കബ് ആഴാത്ത്, സി ഡി മുഹമ്മദ്‌ ഹാഷിം, റ്റി റ്റി മാത്യു, പി എച്ച് നൗഷാദ്, പ്രേംജി ആർ, സാബു പ്ലാത്തോട്ടം, എം എ തോമസ്, ഷിയാസ് മുഹമ്മദ്‌ സി സി എം, വിവിധ ജനപ്രതിനിധികൾ, സാമൂഹിക- സാംസ്‌കാരിക നേതാക്കൾ തുടങ്ങിയവർ പ്രസംഗിച്ചു.

പ്രാദേശികം

ഈരാറ്റുപേട്ടയിൽ ട്രാഫിക്കിന് പൊലീസിനെ നിയോഗിച്ചു . അഷറഫിൻ്റെ പരാതിക്ക് പരിഹാരമായി

ഈരാറ്റുപേട്ട. ടൗണിൽ ട്രാഫിക്ക് നിയന്ത്രിക്കുവാൻ പൊലീസില്ലാത്തത് ചൂണ്ടിക്കാണിച്ച് അംഗ പരിമിതനും പെൻഷനേഴ്സ് ലീഗ് പ്രവർത്തകനുമായ കന്നാംപറമ്പിൽ മുഹമ്മദ് അഷറഫ് ജില്ലാ പൊലീസ് മേധാവി ഷാഹുൽ ഹമീദിന് നൽകിയ പരാതിയെ തുടർന്ന് മൂന്ന്  സിവിൽ പൊലീസ് ഉദ്യോഗസ്ഥന്മാരെ ചൊവ്വാഴ്ച മുതൽ ഡ്യൂട്ടിക്ക് നിയമിച്ചതായി ഈരാറ്റുപേട്ട പൊലീസ് സ്റ്റേഷനിൽ അറിയിച്ചതായി പരാതിക്കാരനായ അഷറഫ് പറഞ്ഞു. ഓരോ ദിവസവും ആയിരക്കണക്കിന് വാഹനങ്ങൾ കടന്നു പോകുന്ന ഈരാറ്റു പേട്ട ടൗണിൽ ഒരു പോലീസ് ഓഫീസറുടെ സേവനം പോലും ലഭ്യമല്ല. എന്നെപോല ര ണ്ട് കാലിനും സ്വാധീനമില്ലാത്തവരും, രോഗികളും, വയോധികരും പല പ്രാവശ്യം തിര ക്കേറിയ ടൗണിൽ  സീബ്രാലൈൻറോഡ് മുറിച്ചു കടക്കേണ്ടിവരുന്നു. ഏതാനും ദിവസങ്ങൾക്ക് മുമ്പ് ഈരാറ്റുപേട്ട ടൗണിൽ വച്ച് ഒരു ഓട്ടോറിക്ഷ എന്നെ അപായപ്പെടുത്തുന്ന രീതിയിൽ എന്നെ ചേർന്ന് വന്നു നിർത്തി ഞാൻ പുറകോട്ടു കാൽ വച്ചാൽ വീഴുമെന്ന നിലയിലായി "കുറച്ച് മാറ്റി വണ്ടി കൊണ്ടുപോകാൻ വയ്യേ" എ ന്ന ഓട്ടോറിക്ഷാക്കാരനോടുള്ള ചോദ്യത്തിന് “കണ്ണും കാലുമില്ലാത്തവർ വീട്ടിലിരിക്കണം. ഒട്ടോറിക്ഷാ ഡ്രൈവർ പറഞ്ഞതായി അഷറഫ് പൊലീസിന് നൽകിയ പരാതിയിൽ ചൂണ്ടി കാണിച്ചിരുന്നു. ഇവർ ഗവർമെന്റ്റിന് ഒരു ബാധ്യതയാണ്. കാല് തളർന്നവരെയും കാഴ്‌ച ഇല്ലാത്തവരെയും, കേൾവി ഇല്ലാത്തവരെയും കൊന്ന് കളയേണ്ട സമയം കഴിഞ്ഞിരിക്കുന്നു ഇവർക്കുള്ള ആ നുകൂല്യങ്ങൾ സർക്കാർ നിർത്തലാക്കണ്ടതാണ" എന്ന മറുപടിയാണ്  ഡ്രൈവറുടെ  ഭാഗത്തു നിന്നുണ്ടായത്. അയാൾ മദ്യപിച്ചിരുന്നതായി പെരുമാറ്റത്തിൽ മനസിലായി ഓട്ടോ നമ്പർ എഴുതി എടുക്കാൻ ശ്രമിച്ചപ്പേൾ പെട്ടെന്ന് അയാൾ വണ്ടിയുമായി അതിവേഗം കടന്നുകള യുകയാണുണ്ടായതെന്ന് അഷറഫ്  പരാതിയിൽചൂണ്ടി കാണിച്ചിരുന്നു. ഈരാറ്റുപേട്ടയിൽ പെരുകി വരുന്ന അനധികൃത ഓട്ടോസ്റ്റാൻഡുകളും നടപ്പാതകളിലെ അനധികൃത പാർക്കിംഗും കാൽനടയാത്രക്കാർക്ക് ദുരിതങ്ങളാണ് ഉണ്ടാക്കുന്നതെന്ന് നാട്ടുകാർ പറയുന്നു.

പ്രാദേശികം

എംഎൽഎയും വിദ്യാർത്ഥികളുമായി പ്രകൃതിയെ അറിയാൻ പഠന-വിനോദയാത്ര

ഈരാറ്റുപേട്ട : പൂഞ്ഞാർ നിയോജകമണ്ഡലത്തിൽ എംഎൽഎ സർവീസ് ആർമിയുടെ നേതൃത്വത്തിൽ നടന്നുവരുന്ന വിദ്യാഭ്യാസ ഗുണമേന്മ, പദ്ധതിയായ ഫ്യൂച്ചർ സ്റ്റാർസ് എഡ്യൂക്കേഷൻ പ്രോജക്ടിന്റെ ആഭിമുഖ്യത്തിൽ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎയുടെ നേതൃത്വത്തിൽ പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ എല്ലാ ഹൈസ്കൂൾ, ഹയർസെക്കൻഡറി സ്കൂളുകളിൽ നിന്നുമായി തെരഞ്ഞെടുത്ത 100 വിദ്യാർത്ഥികളുമായി ഫെബ്രുവരി 1ാം തീയതി ശനിയാഴ്ച പഠന-വിനോദയാത്ര നടത്തുന്നു. രാവിലെ 7 മണിക്ക് മുണ്ടക്കയം, ഈരാറ്റുപേട്ട എന്നിവിടങ്ങളിൽ നിന്നായി പുറപ്പെടുന്ന വിനോദയാത്ര സംഘം എരുമേലിയിൽ സന്ധിച്ച് രാവിലെ 8:30 ന് ആങ്ങമൂഴിയിൽ നിന്നും വനമേഖലയിലൂടെ ഗവിയിലേക്കുള്ള യാത്ര ആരംഭിക്കും. പ്രകൃതിരമണീയതയും, കാനന ഭംഗിയും ആസ്വദിച്ച് ഏഴോളം ഡാമുകളും, തടാകങ്ങളും സന്ദർശിച്ച് ഉച്ചയ്ക്ക് ഒരു മണിയോടുകൂടി വിനോദയാത്ര സംഘം വള്ളക്കടവ് ഫോറസ്റ്റ് സ്റ്റേഷനിൽ എത്തും. അവിടെനിന്നും വനപാലകരുടെ അകമ്പടിയോടുകൂടി ട്രക്കിങ്ങും നടത്തി വൈകുന്നേരം അഞ്ചുമണിയോടുകൂടി തിരികെ പോരുന്നതാണ് യാത്രാ പരിപാടി. മുൻ കോളജ് പ്രിൻസിപ്പൽ ഡോ. ആൻസി ജോസഫിന്റെ നേതൃത്വത്തിൽ ഒരുകൂട്ടം അധ്യാപകരും, ഏതാനും പേഴ്സണാലിറ്റി ട്രെയിനർമാരും ഉൾപ്പെടെ ഇരുപതോളം അംഗങ്ങളുള്ള അധ്യാപകരുടെ ഒരു പ്രഗൽഭ ടീമാണ് ഫ്യൂച്ചർ സ്റ്റാർസ് എഡ്യൂക്കേഷൻ പ്രോജക്ടിന് നേതൃത്വം നൽകുന്നത്. കൂടാതെ ഓരോ സ്കൂളിലെയും ഫ്യൂച്ചർ സ്റ്റാർസ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് ഓരോ മെന്റർ ടീച്ചർമാരെയും നിയോഗിച്ചിട്ടുണ്ട്. ഫ്യൂച്ചർ സ്റ്റാർസ് എഡ്യൂക്കേഷൻ പ്രോജക്ടിന്റെ നേതൃത്വത്തിൽ കഴിഞ്ഞ മൂന്നുവർഷമായി പൂഞ്ഞാർ നിയോജകമണ്ഡലത്തിൽ വിദ്യാഭ്യാസ രംഗത്ത് നിരവധി ക്വാളിറ്റി ഇംപ്രൂവ്മെന്റ് പ്രോഗ്രാമുകൾ നടന്നുവരുന്നുണ്ട്. ഇതിന്റെ ഭാഗമായി കുട്ടികൾക്ക് കരിയർ ഗൈഡൻസ്, ആപ്റ്റിട്യൂട് ടെസ്റ്റ്, സ്കോളർഷിപ്പ് പരിശീലനം , കൗൺസിലിംഗ്, മെഡിക്കൽ ക്യാമ്പുകൾ, സിവിൽ സർവീസ് ട്രെയിനിങ്, ലീഡർഷിപ്പ് ക്യാമ്പുകൾ, ഡിബേറ്റ്,പ്രസംഗ, ക്വിസ്,ഉപന്യാസ മത്സരങ്ങൾ, എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ലഭിക്കുന്ന വിദ്യാർത്ഥികൾക്ക് പ്രതിഭാ പുരസ്കാരം, സ്കൂൾ യുവജനോത്സവങ്ങൾ, സ്കൂൾ കായികമേളകൾ, ഗണിതശാസ്ത്ര, പ്രവർത്തിപരിചയ, സാമൂഹ്യശാസ്ത്ര, ശാസ്ത്ര മേളകളിലും മറ്റും നേട്ടം കൈവരിക്കുന്ന വിദ്യാർത്ഥികൾക്ക് ആദരവ് , നിർധനരായ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ നൽകൽ തുടങ്ങി നിരവധിയായ പ്രവർത്തനങ്ങൾ ഫ്യൂച്ചർ സ്റ്റാർസ് എഡ്യൂക്കേഷൻ പ്രോജക്ടിന്റെ നേതൃത്വത്തിൽ നടന്നുവരുന്നുണ്ട്. ഇപ്രകാരമുള്ള പ്രവർത്തനങ്ങളുടെ ഭാഗമായാണ് പ്രകൃതിയെ അറിയുക എന്ന സന്ദേശവുമായി എംഎൽഎയോടും, ഫ്യൂച്ചർ സ്റ്റാർസ് എക്സിക്യൂട്ടീവ് അംഗങ്ങളോടും , മെന്റർ ടീച്ചർമാരോടുമൊപ്പം തെരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾക്ക് പഠന- വിനോദയാത്ര സംഘടിപ്പിച്ചിരിക്കുന്നത്.