വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

പ്രാദേശികം

ഈരാറ്റുപേട്ട നഗരസഭ കുഴിവേലി ഉപതിരഞ്ഞടുപ്പ് നാളെ

ഈരാറ്റുപേട്ട.നഗരസഭ കുഴിവേലി വാർഡിലെ ഉപതിരഞ്ഞടുപ്പ് നാളെ യു.ഡി എഫിലെ അൻ സൽനാ പരിക്കുട്ടിക്ക് സർക്കാർ ജോലി ലഭിച്ചതിനെ തുടർന്ന് കൗൺസിലർ സ്ഥാനം രാജിവെച്ചിരുന്നു. ഇതെ തുടർന്നാണ് ഇവിടെ ഉപതിരഞ്ഞടുപ്പ് വേണ്ടി വന്നത് .2020ലെ നഗരസഭ തിരഞ്ഞടുപ്പിൽ അൻസൽനാ പരിക്കുട്ടി 59 വോട്ടിൻ്റെ ഭൂരിപക്ഷത്തിന് എൽ.ഡി.എഫ് സ്ഥാനാർത്ഥി ഷൈല റഫീഖിനെ പരാജയപ്പെടുത്തിയിരുന്നു. യു .ഡി എഫ് സ്ഥാനാർത്ഥി റൂബിന നാസറും(യഹിന മോൾ) എൽ.ഡി.എഫിലെ ഷൈല റഫീഖും തമ്മിലാണ് പ്രധാന മൽസരം. എസ്.ഡി.പി.ഐ ഇവിടെ സ്ഥാനാർത്ഥിയെ നിർത്തിയിട്ടുണ്ട്. ഉപതിരഞ്ഞെടുപ്പ് നടത്തുന്നതിന് മുന്നൊരുക്കങ്ങൾ പൂർത്തിയായി. നാളെ രാവിലെ ഏഴ് മുതൽ വൈകിട്ട് ആറ് വരെയാണ് വോട്ടെടുപ്പ്. നടയ്ക്കൽ ഫൗസിയ അറബി കോളേജിലാണ് പോളിംഗ് ബൂത്ത് സമ്മതിദായകർക്ക് വോട്ട് ചെയ്യുന്നതിന് തിരിച്ചറിയൽ കാർഡ് , പാസ്‌പോർട്ട് , ഡ്രൈവിംഗ് ലൈസൻസ്, പാൻ കാർഡ് , ആധാർ കാർഡ്, ഫോട്ടോ പതിച്ചുള്ള എസ്.എസ്.എൽ.സി ബുക്ക്, ഏതെങ്കിലും ദേശസാത്കൃത ബാങ്കിൽ നിന്ന് തിരഞ്ഞെടുപ്പ് തീയതിക്ക് ആറ് മാസക്കാലയളവിന് മുമ്പു വരെ നൽകിയിട്ടുള്ള ഫോട്ടോ പതിച്ച പാസ്ബുക്ക്, സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ നൽകിയിട്ടുള്ള തിരിച്ചറിയൽ കാർഡ് എന്നിവ ഉപയോഗിക്കാം. ഇത്തവണത്തെ ഉപതിരഞ്ഞെടുപ്പിന് വോട്ടു ചെയ്യുന്നവരുടെ ഇടതു കൈയിലെ ചൂണ്ടുവിരലിന് പകരം നടുവിരലിലാണ് മായാത്ത മഷി പുരട്ടുക. നവംബർ 13, 20 തീയതികളിൽ സംസ്ഥാനത്ത് നടന്ന ലോക്സഭാ, നിയമസഭാ ഉപതിരഞ്ഞെടുപ്പുകളിൽ സമ്മതിദാനാവകാശം വിനിയോഗിച്ച വോട്ടർമാരുടെ ഇടതു കൈയിലെ ചൂണ്ടുവിരലിൽ പുരട്ടിയ മഷി അടയാളം പൂർണമായും മാഞ്ഞു പോകാൻ ഇടയില്ലാത്തതിനാലാണിത്. വോട്ടെണ്ണൽ 11 ന് ബുധനാഴ്ച രാവിലെ നഗരസഭാ ഹാളിൽ 10 ന് നടത്തും.

കോട്ടയം

ഡ്രൈവർക്ക് നെഞ്ചുവേദന; ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസ് അപകടത്തിൽപെട്ടു; യാത്രക്കാർക്ക് പരിക്ക്

കോട്ടയം ; ഡ്രൈവർക്ക് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് കോട്ടയത്ത് സ്വകാര്യ ബസ് അപകടത്തിൽ പെട്ടു. കോട്ടയം ചങ്ങനാശേരിക്ക് സമീപത്തെ കുരിശുംമൂട് ജംഗ്ഷനിലാണ് അപകടം ഉണ്ടായത്. ബസിൻ്റെ ഡ്രൈവർ വെള്ളാവൂർ സ്വദേശി പ്രദീപിനാണ് ബസ് ഓടിച്ചുകൊണ്ടിരിക്കെ നെഞ്ചുവേദന അനുഭവപ്പെട്ടത്. ഇദ്ദേഹത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു. പ്രദീപിൻ്റെ ആരോഗ്യനില സംബന്ധിച്ച് വിവരങ്ങൾ പുറത്തുവന്നിട്ടില്ല. ഇദ്ദേഹത്തിന് ഹൃദയസംബന്ധമായ അസുഖമുണ്ടെന്നാണ് ലഭിക്കുന്ന വിവരം. അപകടത്തെ തുടർന്ന് ബസ് യാത്രക്കാരായ മൂന്ന് പേർക്ക് പരുക്കേറ്റു. ഇവരുടെ പരുക്കുകൾ സാരമുള്ളതല്ലെന്നാണ് സ്ഥലത്ത് നിന്ന് ലഭിക്കുന്ന വിവരം. വലിയ ദുരന്തമാണ് ഒഴിവായത്.    

കോട്ടയം

സൗജന്യനിരക്കിൽ മോട്ടോർവാഹന നികുതി കുടിശിക അടയ്ക്കാം

നികുതി കുടിശിക അടയ്ക്കാനായി ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയുമായി മോട്ടോർ വാഹനവകുപ്പ്. 2020 മാർച്ച് 31 വരെ നികുതി അടയ്ക്കാത്തതും റവന്യൂ റിക്കവറി നേരിടുന്നതും പൊളിഞ്ഞുപോയവയും ഉപയോഗശൂന്യമായതുമായ വാഹനങ്ങൾക്ക് സൗജന്യനിരക്കിൽ നികുതിയടച്ച് തുടർനടപടികളിൽനിന്ന് ഒഴിവാകാം. സ്വകാര്യവാഹനങ്ങൾക്ക് പലിശയുൾപ്പെടെയുള്ള നികുതിയുടെ 40 ശതമാനവും ട്രാൻസ്പോർട്ട് വാഹനങ്ങൾക്ക് 30 ശതമാനവും നികുതിയടച്ച് തുടർനടപടികളിൽനിന്ന് ഒഴിവാകാമെന്നും അവസരം പ്രയോജനപ്പെടുത്തണമെന്നും കോട്ടയം ആർ.ടി.ഒ.അറിയിച്ചു.

കോട്ടയം

എരുമേലി പമ്പാവാലിയിൽ വഴിവക്കിൽ നിന്ന തീർത്ഥാടകർക്ക് മേൽ കാർ പാഞ്ഞുകയറി അപകടം. അപകടത്തിൽ 3 പേർക്ക് പരുക്കേറ്റു

എരുമേലി പമ്പാവാലിയിൽ വഴിവക്കിൽ നിന്ന തീർത്ഥാടകർക്ക് മേൽ കാർ പാഞ്ഞുകയറി അപകടം. അപകടത്തിൽ 3 പേർക്ക് പരുക്കേറ്റു. തമിഴ്നാട് ട്രിച്ചി, താത്തുങ്കൽ പേട്ട സ്വദേശികളായ ശരവണൻ (37), ശങ്കർ (35), സുരേഷ് (39) എന്നിവർക്കാണ് പരിക്കേറ്റത്. ഇതിൽ സുരേഷിൻ്റെ നില ഗുരുതരമാണ്. രാവിലെ 8 മണിയോടെയാണ് അപകടമുണ്ടായത്.  പമ്പാവാലി പാലത്തിന് സമീപം വഴിവക്കിൽ ഭക്ഷണം കഴിച്ചു കൊണ്ടിരുന്ന തീർത്ഥാടകർക്ക് മേലാണ് വാഹനം പാഞ്ഞുകയറിയത്. ശബരി തീർത്ഥാടനം കഴിഞ്ഞ് മടങ്ങുകയായിരുന്ന സംഘത്തിൻ്റെ വാഹനമാണ് അപകടത്തിനിടയാക്കിയത്. ഇവർ സഞ്ചരിച്ച കാർ മുൻപിൽ പോയ ബസിലിടിച്ച ശേഷം തെന്നിമാറി തീർത്ഥാടകരെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു എന്നാണ് വിവരം. പരിക്കേറ്റവരെയെല്ലാം കോട്ടയം മെഡിക്കൽ കോളേജാശുപത്രിയിലേയ്ക്ക് മാറ്റി.   

കേരളം

സംസ്ഥാനത്തെ 11 ജില്ലകളിലെ 31 തദ്ദേശ വാര്‍ഡുകളിലെ ഉപതിരഞ്ഞെടുപ്പുകള്‍ ഡിസംബര്‍ 10ന് നടക്കും.

തിരുവനന്തപുരം: സംസ്ഥാനത്തെ 31 തദ്ദേശവാർഡുകളിൽ ഡിസംബർ 10ന് ഉപതിരഞ്ഞെടുപ്പ് നടത്തുന്നതിന് മുന്നൊരുക്കങ്ങൾ പൂർത്തിയായതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ.ഷാജഹാൻ അറിയിച്ചു. വോട്ടെടുപ്പ് രാവിലെ ഏഴ് മുതൽ വൈകിട്ട് ആറ് വരെയാണ്.തിരിച്ചറിയൽ രേഖകളായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയിട്ടുള്ള തിരിച്ചറിയൽ കാർഡ്, പാസ്പോർട്ട്, ഡ്രൈവിംങ്‌ ലൈസൻസ്,ഫോട്ടോ പതിച്ചുള്ള എസ്.എസ്.എൽ.സി ബുക്ക്, ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ നിന്നും തിരഞ്ഞെടുപ്പ് തീയതിക്ക് ആറ് മാസക്കാലയളവിന് മുൻപുവരെ നൽകിയിട്ടുള്ള ഫോട്ടോ പതിച്ച പാസ്ബുക്ക്, സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയിട്ടുള്ള തിരിച്ചറിയൽ കാർഡ് എന്നിവ ഉപയോഗിക്കാം.വോട്ടു ചെയ്യുന്നവരുടെ ഇടതു കൈയ്യിലെ ചൂണ്ടുവിരലിന് പകരം നടുവിരലിലാണ് മായാത്ത മഷി പുരട്ടുക. ലോക്സ‌ഭാ, നിയമസഭാ ഉപതിരഞ്ഞെടുപ്പുകൾ അടുത്തിടെ നടന്നതിനാലാണിത്. ഉപതിരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർപട്ടിക ഒക്ടോബർ 19 ന് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആകെ 151055 വോട്ടർമാരാണുള്ളത് 71967 പുരുഷന്മാരും 79087 സ്ത്രീകളും. ഒരു ട്രാൻസ്ജെൻഡറുമുണ്ട്. കമ്മീഷന്റെ www.sec.kerala.gov.in വെബ്സൈറ്റിലും ബന്ധപ്പെട്ട തദ്ദേശസ്ഥാപനങ്ങളിലും വോട്ടർപട്ടിക പരിശോധിക്കാം.പ്രശനബാധിത ബൂത്തുകളിൽ പ്രത്യേക പോലീസ് സുരക്ഷ ഏർപ്പെടുത്തും. വോട്ടെണ്ണൽ ഡിസംബർ 11ന് രാവിലെ 10ന് വിവിധ കേന്ദ്രങ്ങളിൽ നടത്തും.  www.sec.kerala.gov.in വെബ്സൈറ്റിലെ TREND ൽ ലഭ്യമാകും.   ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വാര്‍ഡുകള്‍   കൊല്ലം: വെസ്റ്റ് കല്ലട നടുവിലക്കര (8), കുന്നത്തൂര്‍ തെറ്റിമുറി (5), ഏരൂര്‍ ആലഞ്ചേരി (17), തേവലക്കര കോയിവിള തെക്ക് (12), പാലക്കല്‍ വടക്ക് (22), ചടയമംഗലം പൂങ്കോട് (5) പത്തനംതിട്ട: കോന്നി ബ്ലോക്ക് പഞ്ചായത്തിലെ ഇളകൊള്ളൂര്‍ (13), പന്തളം ബ്ലോക്ക്പഞ്ചായത്തിലെ വല്ലന (12), നിരണം കിഴക്കുംമുറി (7), എഴുമറ്റൂര്‍ ഇരുമ്പുകുഴി (5), അരുവാപ്പുലം പുളിഞ്ചാണി (12) ആലപ്പുഴ: ആര്യാട് ബ്ലോക്ക് പഞ്ചായത്തിലെ വളവനാട് (1), പത്തിയൂര്‍ എരുവ (12) കോട്ടയം: ഈരാറ്റുപേട്ട നഗരസഭയിലെ കുഴിവേലി (16), അതിരമ്പുഴ പഞ്ചായത്ത് -ഐടിഐ (3) ഇടുക്കി: ഇടുക്കി ബ്ലോക്ക് പഞ്ചായത്തിലെ കഞ്ഞിക്കുഴി (2), കരിമണ്ണൂര്‍ പന്നൂര്‍ (9) തൃശൂര്‍: കൊടുങ്ങല്ലൂര്‍ നഗരസഭയിലെ ചേരമാന്‍ മസ്ജിദ് (41), ചൊവ്വന്നൂര്‍ പൂശപ്പിള്ളി (3), നാട്ടിക ഗോഖലെ (9) പാലക്കാട്: ചാലിശ്ശേരി ചാലിശ്ശേരി മെയിന്‍ റോഡ് (9), തച്ചമ്പാറ കോഴിയോട് (4), കൊടുവായൂര്‍ കോളോട് (13) മലപ്പുറം: മലപ്പുറം ജില്ലാ പഞ്ചായത്തിലെ തൃക്കലങ്ങോട് (31), മഞ്ചേരി നഗരസഭയിലെ കരുവമ്പ്രം (49), തൃക്കലങ്ങോട് മരത്താണി (22), ആലംകോട് പെരുമുക്ക് (18) കോഴിക്കോട്: കാരശ്ശേരി ആനയാംകുന്ന് വെസ്റ്റ് (18)

കോട്ടയം

വിദ്യാഭ്യാസം മൂല്യധിഷ്ഠിതമാകണം -സോഷ്യൽ ജസ്റ്റിസ് ഫോറം

ഈരാറ്റുപേട്ട : വിദ്യഭ്യാസം മൂല്യാധിഷ്ഠിതമാകണമെന്ന് സോഷ്യൽ ജസ്റ്റിസ് ഫോറം സംസ്ഥാന പ്രസിഡന്റ്‌ കെ എം വർഗീസ്. ജനങ്ങളിലുള്ള അന്ധവിശ്വാസങ്ങളും അജ്ഞതയും ഇല്ലാതാക്കുവാൻ ശാസ്ത്ര -സാങ്കേതിക വിദ്യാഭ്യാസം പരിഷകൃത സമൂഹത്തിന് യോജിക്കും വിധം നടപ്പിലാക്കണമെന്നും ഈരാറ്റുപേട്ട ഗവ. മിസ്ലിം എൽ പി സ്കൂൾ ഹാളിൽ വച്ച് ഫോറം സംഘടിപ്പിച്ച "നമ്മുടെ വിദ്യാലയം,നന്മയുടെ ലോകം" സാംസ്‌കാരിക സംഗമം  ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു.സംസ്ഥാന കമ്മിറ്റി അംഗം ഡോ പ്രവീണ അഭിജിത് അധ്യക്ഷത വഹിച്ചു. പ്രതിഭാസംഗമം ഈരാറ്റുപേട്ട നഗരസഭ ചെയർപേഴ്സൺ സുഹ്‌റ അബ്‌ദുൾ ഖാദറും കുഞ്ഞിളം കയ്യിൽ സമ്മാനവിതരണം സംസ്ഥാന ജോയിന്റ് സെക്രട്ടറി ജോഷിബ ജെയിംസും ഉദ്ഘാടനം ചെയ്തു.സംസ്ഥാന എക്സി.മെമ്പർ ഷീല ദിലീപ് മുഖ്യപ്രഭാഷണം നടത്തി. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സുഹാന ജിയാസ് മാതാപിതാക്കന്മാരേയും നഗരസഭ അംഗം പി എം അബ്‌ദുൾ ഖാദർ അധ്യാപകരേയും ആദരിച്ചു.ജെയ്സൺ ജേക്കബ്, കെ കെ രാധാകൃഷ്ണൻ, റ്റി വൈ ജോയി, കെ എൻ ഹുസൈൻ, ദിലീപ് തച്ചേരിൽ, ഹസ്സീന മുർഹാൻ, ബീമ അഫ്സൽ, ഷെമി സവാദ്, അൻസൽന സിറാജ് തുടങ്ങിയവർ സംസാരിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ മാത്യു കെ ജോസഫ് സ്വാഗതവും മേഖല പ്രസിഡന്റ്‌ പി പി മുഹമ്മദ്‌ ഖാൻ കൃതജ്ഞതയും രേഖപ്പെടുത്തി.

പ്രാദേശികം

ഈരാറ്റുപേട്ടയിൽ രണ്ട് കുടിവെള്ള പദ്ധതികൾക്കായി 23.5 ലക്ഷം രൂപ അനുവദിച്ചു

ഈരാറ്റുപേട്ട : സംസ്ഥാന ഭൂജല വകുപ്പ് മുഖേന കുഴൽക്കിണറുകൾ ജലസ്രോതസായി ആവിഷ്കരിക്കുന്ന ശുദ്ധജല വിതരണ സ്കീമിൽ പെടുത്തി ഈരാറ്റുപേട്ട നഗരസഭ 25-)o വാർഡിൽ ആനിപ്പടി പ്രദേശത്തെ 250 ഓളം വീട്ടുകാർക്ക് പ്രയോജനപ്പെടുന്ന ആനിപ്പടി കുടിവെള്ള പദ്ധതിക്ക് 14.5 ലക്ഷം രൂപയും, 14-)o വാർഡിലെ 100 ലധികം കുടുംബങ്ങൾക്ക് പ്രയോജനപ്പെടുന്ന മുല്ലൂപ്പാറ കുടിവെള്ള പദ്ധതിക്ക് 9 ലക്ഷം രൂപയും ഉൾപ്പെടെ ആകെ 23.5 ലക്ഷം രൂപയ്ക്കാണ് ഭരണാനുമതി ലഭിച്ചിട്ടുള്ളത് . പ്രസ്തുത പദ്ധതികളുടെ വിശദമായ പ്രോജക്ട് റിപ്പോർട്ടും എസ്റ്റിമേറ്റും തയ്യാറാക്കി സംസ്ഥാന ഭൂജല വകുപ്പ് ഡയറക്ടറേറ്റിൽ സമർപ്പിക്കുകയും ജലവിഭവകുപ്പ് മന്ത്രി റോഷി അഗസ്റ്റിന് നിവേദനം നൽകുകയും ചെയ്തത് പ്രകാരമാണ് തുക അനുവദിച്ചിട്ടുള്ളതെന്ന് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു. ഈ പദ്ധതികൾ നടപടിക്രമങ്ങൾ പൂർത്തീകരിച്ച് ഈ മാസം തന്നെ ടെൻഡർ ചെയ്യുമെന്നും ജനുവരി,ഫെബ്രുവരി മാസങ്ങളിലായി നിർമ്മാണ പ്രവർത്തികൾ പൂർത്തീകരിച്ച് പദ്ധതി കമ്മീഷൻ ചെയ്ത് ജലവിചാരണം നടത്തുമെന്നും എംഎൽഎ കൂട്ടിച്ചേർത്തു. പ്രസ്തുത പദ്ധതികൾ യാഥാർത്ഥ്യമാകുന്നതോടെ ആനിപ്പടി,മുല്ലൂപ്പാറ, കോട്ടയം കട ജംഗ്ഷൻ പ്രദേശങ്ങളിലെ ജനങ്ങൾ കാലങ്ങളായി അനുഭവിച്ചുവന്നിരുന്ന കുടിവെള്ളക്ഷാമത്തിന് ശാശ്വത പരിഹാരമാകുമെന്നും എംഎൽഎ കൂട്ടിച്ചേർത്തു.

പ്രാദേശികം

സൗജന്യ കാർഷിക യന്ത്ര അറ്റകുറ്റപ്പണി മെഗാ ക്യാമ്പ് ഈരാറ്റുപേട്ടയിൽ നാളെ മുതൽ

ഈരാറ്റുപേട്ട: കേരള കൃഷി വകുപ്പും കേരളസംസ്ഥാന കാർഷിക യന്ത്രവൽക്കരണം മിഷനും സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ കാർഷിക യന്ത്ര അറ്റകുറ്റപ്പണി മെഗാ ക്യാമ്പ് ഈരാറ്റുപേട്ടയിൽ. നാളെ (ഡിസം.) മുതൽ 23-ാം തീയതി വരെ ഈരാറ്റുപേട്ട കൃഷി അസിസ്റ്റന്റ് ഡയറക്ടറുടെ ഓഫീസിൽ ആണ്  'കാർഷിക യന്ത്രം സർവം ചലിതം' എന്ന പേരിലുള്ള ക്യാമ്പ് നടക്കുക. ഈരാറ്റുപേട്ട ബ്ലോക്ക് കീഴിലെ വിവിധ പഞ്ചായത്തുകളിലെ കർഷകരുടെ കേടുപാടുകൾ സംഭവിച്ചിരിക്കുന്ന കാർഷിക യന്ത്രങ്ങൾ സൗജന്യമായി അറ്റകുറ്റപ്പണികൾ തീർത്തു നൽകുന്ന ക്യാമ്പിൽ കേരള സംസ്ഥാന കാർഷിക യന്ത്രവൽക്കരണ മിഷന്റെ വിദഗ്ധരായ മെക്കാനിക്കുകളുടെ സേവനം ലഭ്യമാണ്. സ്പെയർപാർട്സുകളുടെ വില മാത്രം ഉടമ വഹിച്ചാൽ മതിയാകും. ട്രാക്ടർ, പവർ കാടുവെട്ടിയന്ത്രം, മെഷീൻ വാൾ, പെട്രോൾ- ഡീസൽ തുടങ്ങിയവയിൽ പ്രവർത്തിക്കുന്ന സ്പ്രയറുകൾ, പമ്പ് സെറ്റ്, ഗാർഡൻ ടില്ലർ, എർത്ത് ഓഗർ, മിനി ടില്ലർ തുടങ്ങിയവയാണ് സൗജന്യമായി ശരിയാക്കി നൽകുന്നത്. കൂടുതൽ വിവരങ്ങൾക്ക് 9846761272, 9746372077, 7907509261 ഈ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.