വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

പ്രാദേശികം

ഈരാറ്റുപേട്ടയിലെ ട്രാഫിക് പരിഷ്കാരം നാളെ മുതൽ

ഈരാറ്റുപേട്ട: നഗരത്തിലെ കീറാമുട്ടിയായ ട്രാഫിക് പ്രശ്നത്തിന് പരിഹാരമായി പുതിയ പരിഷ്കാരം 12-ാം തീയതി വ്യാഴാഴ്‌ചമുതൽ നിലവിൽ വരും.നഗരത്തിലെ ഗതാഗതക്കുരുക്കുമായി ബന്ധപ്പെട്ടും, ട്രാഫിക്ക് നിയമലംഘനവുമായി ബ ന്ധപ്പെട്ടും നിരന്തരമായി പൊതുജനങ്ങൾ, ടൂറിസ്റ്റുകൾ, കച്ചവടക്കാർ, തൊഴിലാളികൾ തുടങ്ങിയ വിവിധ മേഖലകളിലു ളളവരിൽ നിന്നുമായി നിരന്തരമായി പരാതികൾ ഉയരുന്നതാണ്. പലതവണ നടപടികളെടുത്തിട്ടും പ്രശ്നം ശാശ്വതമായി പരിഹരിക്കുവാൻ അധികാരികൾക്ക് കഴിഞ്ഞിട്ടില്ല. ഓഗസ്റ്റ് 22 ന് അഡ്വ. സെബാസ്റ്റ്യൻ കുളത്തു ങ്കൽ എം.എൽ.എയുടേയും നഗരസഭ  ചെയർപേഴ്‌സൺ ഉൾ നഗരസഭപ്പെടെയുളള മുഴുവൻ കൗൺസിലർമാരുടെയും, വിവിധ രാഷ്ടീയ, സാമൂഹിക, വ്യാപാര ട്രേഡ് യൂണിയൻ പ്രതിനിധിക ളുടെയും വിവിധ വകുപ്പ് ഉ ദ്യോഗസ്ഥന്മാരുടെയും സംയുക്തയോഗവും 25 ന് ചേർ ന്ന സ്പെഷ്യൽ മുനിസിപ്പൽ കൗൺസിൽ യോഗവും ഇതുമായി ബന്ധപ്പെട്ട് നടന്ന വിവിധ ചർച്ചകളിലൂടെയും താഴെപ്പറയുന്ന ട്രാഫിക് പരിഷ്കരണ തിരുമാനങ്ങൾ സെപ്റ്റംബർ 12 രാവിലെ 10 മണി മുതൽ നടപ്പിലാക്കുവാൻ തീരുമാനിച്ചു. പുതിയ പരിഷ്കരണത്തിന്റെ ഉദ്ഘാടനം എം.എൽ.എ അഡ്വ. സെബാസ്റ്റ്യൻ കുളത്തു ങ്കൽ നിർവഹിക്കും.പുതിയ ട്രാഫിക് പരിഷ്കരണം വിജയകരമാക്കുന്നതിനുള്ള നടപടിക്രമങ്ങൾ സ്വീകരിച്ചുവരികയാണെന്ന് മുനിസിപ്പൽ ചെയർപേഴ്‌സൻ സുഹ്‌റ അബ്ദുൽ ഖാദർ അറിയിച്ചു. പുതിയ പരിഷ്കരണങ്ങൾ സംബന്ധിച്ച അറിയിപ്പ് നൽകുന്നതിന് 2000 നോട്ടിസു കൾ ഇന്ന് ടൗണിൽ വ്യാപാരസ്ഥാപനങ്ങളിലും പൊതുജനങ്ങൾക്കും വിതരണം ചെയ്യും.നിരീക്ഷണത്തിന് ആവശ്യമായ നാ ല് നിരീക്ഷണ ക്യാമറകൾ പോലീസ് നിർദ്ദേശം അനുസരിച്ച് സ്ഥാപിക്കുന്നതാണ്. ഈ ക്യാമറയിൽ നിന്നു ള്ള വിവരങ്ങൾ അനുസരിച്ച് ഗതാഗത ലംഘനത്തിനുള്ള ഫൈൻ ഈടാക്കുന്നതാണ്. കൂടാതെ ഡിവൈഡറുകളും സൂചന ബോർഡുകളും ഈയാഴ്‌ച തന്നെ സ്ഥാപിക്കുന്നതാണ്.നടപ്പാത കൈയ്യേറി കച്ചവടം നടത്തുന്ന കച്ചവടക്കാരെ ഒഴിപ്പിക്കുന്നതിന് തീരുമാനിച്ചിട്ടുണ്ട്. പുതിയ ഗതാഗത പരിഷ്‌കരണങ്ങൾ വിജയിപ്പിക്കുന്നതിന് എല്ലാവരുടെയും സഹകരണങ്ങൾ ഉണ്ടാവണമെന്ന് സു ഹ്റ അബ്ദുൽ ഖാദർ അഭ്യർഥിച്ചു.

കോട്ടയം

പൊൻകുന്നത്ത്* *ബൈക്കും ബസും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം ,ഒരാഴ്ചക്കിടെ ഇതേ സ്ഥലത്ത് രണ്ട് മരണങ്ങൾ

പൊൻകുന്നം: ദേശീയപാത 183-ൽ പഴയചന്തയിൽ ബൈക്ക് ബസിൽ ഇടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികൻ പൊൻകുന്നം കോയിപ്പള്ളി തൊമ്മിത്താഴെ അമീർ ഷാജി(24) മരിച്ചു. പരേതനായ ഷാജിയുടെ മകനാണ്. അഞ്ചുദിവസത്തിനുള്ളിൽ രണ്ടാമത്തെ അപകടമാണ് ഇതേ സ്ഥലത്ത്. കഴിഞ്ഞ വെള്ളിയാഴ്ച ഇവിടെ കാറിടിച്ച് പരിക്കേറ്റ വരമ്പനാനിക്കൽ അമ്പിളി രാഘവൻ(42) തിങ്കളാഴ്ച മരിച്ചു. ചൊവ്വാഴ്ച വൈകിട്ട് 4.30-നായിരുന്നു അമീറിന്റെ മരണത്തിനിടയാക്കിയ അപകടം. അട്ടിക്കൽ-പഴയചന്ത റോഡിൽ നിന്നും ദേശീയപാതയിലേക്ക് ബൈക്ക് പ്രവേശിക്കുമ്പോൾ ബസിലിടിച്ച് അതിനടിയിലേക്ക് പെട്ടപ്പോൾ റോഡിലേക്ക് തെറിച്ച് വീണ് അമീറിന് ഗുരുതര പരിക്കേൽക്കുകയായിരുന്നു. കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ പ്രാഥമികശുശ്രൂഷ നൽകിയശേഷം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. കോട്ടയം-കട്ടപ്പന റൂട്ടിലോടുന്ന സി.എം.എസ്.ബസുമായാണ് ഇടിച്ചത്. ബസിനടിയിൽപ്പെട്ട ബൈക്ക് ഏതാനും മീറ്റർ നിരങ്ങി നീങ്ങിയാണ് നിന്നത്. നിഷാമോളാണ് അമീറിന്റെ അമ്മ. ആറാംക്ലാസ് വിദ്യാർഥിനിയായ നാഷിദ നാസർ സഹോദരിയാണ്. കബറടക്കം ബുധനാഴ്ച പൊൻകുന്നം മുഹിയിദീൻ ജുമാമസ്ജിദിൽ.

കേരളം

ആധാർ പുതുക്കിയോ? ഇല്ലെങ്കിൽ വേഗം ചെയ്‌തോളൂ; ഇനി ഫൈൻ കൊടുക്കേണ്ടി വരും....

രാജ്യത്തെ ഏറ്റവും പ്രധാനപെട്ട തിരിച്ചറിയൽ രേഖയാണ് ആധാർ കാർഡ് ഏതൊരു ആവശ്യത്തിനും ഇന്നത്തെ കാലത്ത് ഈ രേഖ മതിയായേ തീരൂ. ആധാർ കാർഡ് പുതുക്കാത്തവർക്കായി പല തവണ സമയം നീട്ടി നൽകിയിരുന്നു. സെപ്റ്റംബർ 14 ആണ് സൗജന്യമായി ആധാർ കാർഡ് പുതുക്കാനുള്ള അവസാന തീയതി . ഈ ദിവസത്തിന് ശേഷം ആധാർ പുതുക്കണമെങ്കിൽ പണം നൽകേണ്ടി വരും. ഓൺലൈൻ ആയി പുതുക്കുന്നവർക്ക് മാത്രമാണ് ഈ അവസരം ലഭിക്കുക.എം ആധാർ പോർട്ടലിലൂടെ മാത്രമായിരിക്കും ആധാർ സൗജന്യമായി പുതുക്കാൻ കഴിയുക. ഓരോ പത്ത് വർഷം കൂടുമ്പോഴും ആധാർ കാർഡ് പുതുക്കണമെന്നാണ് നിയമം. ഓരോ പത്ത് വർഷം കൂടുമ്പോഴും വിശദാംശങ്ങൾ അപ്‌ഡേറ്റ് ചെയ്ത് നൽകണം. ഐഡന്റി പ്രൂഫ്, അഡ്രസ് പ്രൂഫ് എന്നീ ഡോക്യുമെന്റുകൾ ആധാർ കാർഡ് പുതുക്കാൻ നൽകണം.  

കേരളം

ഓണത്തിന് കുട്ടികള്‍ക്ക് അഞ്ച് കിലോ അരി: 26.22 ലക്ഷം വിദ്യാര്‍ഥികള്‍ ഗുണഭോക്താക്കള്‍

സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതിയുടെ പരിധിയില്‍ വരുന്ന സംസ്ഥാനത്തെ എല്ലാ കുട്ടികള്‍ക്കും ഓണത്തിന് അഞ്ച് കിലോ അരി വീതം ലഭിക്കും.സംസ്ഥാനത്തെ 12027 വിദ്യാലയങ്ങളിലെ പ്രീ പ്രൈമറി മുതല്‍ എട്ടാം ക്ലാസ് വരെയുള്ള 26.22 ലക്ഷം വിദ്യാര്‍ഥികള്‍ക്കാണ് അരി വിതരണം ചെയ്യുന്നത്.2.06 ലക്ഷം കുട്ടികള്‍ പ്രീ പ്രൈമറി വിഭാഗത്തിലും 13.80 ലക്ഷം കുട്ടികള്‍ പ്രൈമറി വിഭാഗത്തിലും 10.35 ലക്ഷം കുട്ടികള്‍ അപ്പര്‍ പ്രൈമറി വിഭാഗത്തിലും ഉള്‍പ്പെടുന്നു.സപ്ലൈകോ അരി സ്‌കൂളുകളില്‍ എത്തിച്ച് നല്‍കും. ഓണാവധി ആരംഭിക്കുന്നതിന് മുന്‍പ് അരി വിതരണം പൂര്‍ത്തീകരിക്കാനാണ് തീരുമാനം

പ്രാദേശികം

പരിസ്ഥിതി ലോല പ്രദേശ പ്രഖ്യാപനം: കരട് വിജ്ഞാപനം ചർച്ച ചെയ്യുന്നതിന് ജനപ്രതിനിധികളുടെ യോഗം 12ന്

ഈരാറ്റുപേട്ട : പശ്ചിമഘട്ട പ്രദേശങ്ങൾ പരിസ്ഥിതി ലോല പ്രദേശമായി പ്രഖ്യാപിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര ഗവൺമെന്റ് മുൻപ് നിയമിച്ചിരുന്ന കസ്തൂരിരംഗൻ കമ്മീഷൻ റിപ്പോർട്ട് അടക്കമുള്ള പരിസ്ഥിതി ആഘാത പഠന കമ്മീഷൻ റിപ്പോർട്ടുകളുടെ വെളിച്ചത്തിൽ പശ്ചിമഘട്ട മേഖലകളിലെ ഭൂപ്രദേശങ്ങളെ പരിസ്ഥിതി ലോല പ്രദേശങ്ങളായി പ്രഖ്യാപിക്കുന്നതിന് മുന്നോടിയായി ഏതൊക്കെ ഭൂപ്രദേശങ്ങളാണ് പ്രസ്‌തുത ESA യിൽ പെടുത്തുന്നതിന് ഉദ്ദേശിക്കുന്നത് എന്നത് സംബന്ധിച്ച് കേന്ദ്ര ഗവൺമെന്റ് 31.07.2024 ൽ പുറപ്പെടുവിച്ച പുതുക്കിയ വിജ്ഞാപനം പ്രകാരം പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ പൂഞ്ഞാർ തെക്കേക്കര, തീക്കോയി, കൂട്ടിക്കൽ വില്ലേജുകളും പരിസ്ഥിതി ലോല പ്രദേശമെന്നുള്ള നിലയിൽ കാണിച്ചിരിക്കുന്നത് ജനങ്ങൾക്കിടയിൽ വലിയ ആശങ്ക ഉയർന്നിരിക്കുകയാണ്. ഇത് സംബന്ധിച്ച് ജനങ്ങളുടെ ആശങ്കകൾ ചർച്ച ചെയ്യുന്നതിനും, അനാവശ്യ നിയന്ത്രണങ്ങളും, നിബന്ധനകളും ജനങ്ങളുടെ മേൽ അടിച്ചേൽപ്പിക്കുന്നത് ഒഴിവാക്കുന്നതിനും, ഇതുസംബന്ധമായ ആക്ഷേപങ്ങൾ സമർപ്പിക്കുന്നതിനും കേന്ദ്ര പരിസ്ഥിതി മന്ത്രാലയവുമായി ബന്ധപ്പെട്ട് ചർച്ച നടത്തുന്നതിനും, മറ്റുമായി ഈ മാസം പന്ത്രണ്ടാം തീയതി ഉച്ചകഴിഞ്ഞ് 3.30ന് പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ബന്ധപ്പെട്ട വില്ലേജ് പ്രദേശങ്ങളിലെ ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളുടെ ഒരു യോഗം വിളിച്ചു ചേർത്തിട്ടുള്ളതായി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു. പ്രസ്തുത മേഖലകളിലെ എല്ലാ ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളും യോഗത്തിൽ സംബന്ധിക്കണമെന്നും എംഎൽഎ അഭ്യർത്ഥിച്ചു.ഈ യോഗത്തിലെ ചർച്ചകളുടെയും തീരുമാനങ്ങളുടെയും അടിസ്ഥാനത്തിൽ പരിസ്ഥിതി ലോല പ്രദേശ പ്രഖ്യാപനവുമായി ബന്ധപ്പെട്ട കരട് വിജ്ഞാപനത്തിൽ തുടർ നടപടികൾ സ്വീകരിക്കുമെന്നും, ആക്ഷേപങ്ങൾ കേന്ദ്രസർക്കാരിനെ അറിയിക്കുമെന്നും എംഎൽഎ അറിയിച്ചു.ഇതുമായി ബന്ധപ്പെട്ട അനാവശ്യ നിയന്ത്രണങ്ങളും മറ്റു ഒഴിവാക്കുന്നതിന് എല്ലാവിധ പരിശ്രമങ്ങളും നടത്തുമെന്നും എംഎൽഎ കൂട്ടിച്ചേർത്തു. ആക്ഷേപങ്ങൾ സമർപ്പിക്കേണ്ട നിർദിഷ്ട 60 ദിവസത്തിനുള്ളിൽ ശാസ്ത്രീയമായ വസ്തുതകളുടെ പിൻബലത്തോടെ ആക്ഷേപം ബോധിപ്പിക്കുമെന്നും എംഎൽഎ പറഞ്ഞു.

കോട്ടയം

ആസ്ത്രേലിയൻ മന്ത്രിസഭയിൽ മലയാളി സാന്നിധ്യം ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

ഈരാറ്റുപേട്ട: ആസ്ത്രേലിയൻ മന്ത്രിസഭയിൽ മലയാളി സാന്നിധ്യം. ലിബറൽ പാർട്ടി ടിക്കറ്റിലാണ് ജിൻസൺ എം.പി.യായത്. ഈരാറ്റുപേട്ടക്കടുത്ത്  മൂന്നിലവ് സ്വദേശിയായ ജിൻസൺ ആൻ്റോ ചാൾസ് ആണ്, നോർത്തേൺ ടെറിട്ടറി പാർലമെന്റിലെ മന്ത്രിയായത്. കലാ- സാംസ്കാരികം, യുവജനക്ഷേമം ഉൾപ്പെടെ സുപ്രധാന വകുപ്പുകൾ ആണ് ജിൻസൺ ചാൾസിന് ലഭിച്ചത്. ഇന്ന് ചൊവ്വാഴ്ചയാണ് സത്യപ്രതിജ്ഞ. ഒരു ഇന്ത്യാക്കാരൻ ആദ്യമായാണ് ആസ്ത്രേലിയയിൽ മന്ത്രിയാകുന്നത്. പത്തനംതിട്ട എംപി ആന്റോ ആന്റണിയുടെ സഹോദരൻ ചാൾസിൻ്റെ പുത്രനാണ് ജിൻസൺ. മാതാവ് ഈരാറ്റുപേട്ട മുസ്ലിം ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിലെ റിട്ടയർ അധ്യപിക ഡെയ്സി തോമസ്.ഭാര്യ അനു ജിൻസൺ, മക്കൾ എയ്മി ജിൻസൺ, ആന്നാ ജിൻസൺ.നഴ്സിങ് ജോലിക്കായി 2011ൽ ആസ്ത്രേലിയയിൽ എത്തിയ ഇദ്ദേഹം നോർത്ത് ടെറിട്ടറി സർക്കാരിന്റെ ടോപ് എൻഡ് മെൻ്റൽ ഹെൽത്തിലെ ഡയറക്ടറായും ചാൾസ് ഡാർവിൻ യൂണിവേഴ്സിറ്റിയിൽ ലക്ചററായും സേവനമനുഷ്ഠിക്കുന്നുണ്ട്. 

കോട്ടയം

ഇല്ലിക്കക്കല്ല് കണ്ട് തിരികെ വന്ന വിനോദ സഞ്ചാരികൾ സഞ്ചരിച്ച ട്രാവലർ അപകടത്തിൽപെട്ട് ഏഴ് പേർക്ക് പരിക്കേറ്റു.

ഈരാറ്റുപേട്ട: ഇല്ലിക്കക്കല്ല് കണ്ട് തിരികെ വന്ന വിനോദ സഞ്ചാരികൾ സഞ്ചരിച്ച ട്രാവലർ അപകടത്തിൽപെട്ട് ഏഴ് പേർക്ക് പരിക്കേറ്റു. നിസ്സാര പരിക്കേറ്റ ഇവരെ പി.എം.സി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പോണ്ടിച്ചേരി കാരയ്ക്കൽ സ്വദേശികൾ സഞ്ചരിച്ച ട്രാവലർ ബ്രേക്ക് നഷ്ടപ്പെട്ട്   മേലെടുക്കം എസ് വളവ് ഭാഗത്ത് വച്ച് കയ്യാലയിൽ ഇടിച്ചാണ് അപകടം. 14 പേരാണ് വാഹനത്തിലുണ്ടായിരുന്നത്.  ദാസ് (35), അയ്യപ്പൻ (32), വെങ്കിടേശ് (34), ഫാസിൽ (26),നസീം (25), അയ്യപ്പൻ (35), ഡ്രൈവർ അശോക് എന്നിവർക്കാണ് പരിക്കേറ്റത്.   

പ്രാദേശികം

ഈരാറ്റുപേട്ട പൊലീസ് സ്റ്റേഷനിലെ കേസുകളുടെ എണ്ണം നൽകാൻ വിവരാവകാശ കമ്മീഷൻ്റെ ഉത്തരവ്

ഈരാറ്റുപേട്ട:  മതസ്പർദ്ദ, ഭീകര പ്രശ്നം, ക്രമസമധാന  പ്രശ്നം എന്നീ കേസുകൾ  ഈരാറ്റുപേട്ട പൊലീസ് സ്റ്റേഷനിൽ 2017 മുതൽ രജിസ്റ്റർ ചെയ്തിട്ടുള്ള കേസുകളുടെ എണ്ണവും നമ്പരും തീയതിയും നൽകണമെന്ന് സംസ്ഥാന വിവരാവകാശ കമ്മിഷൻ ഡോ.കെ.എം ദിലീപ് ഈരാറ്റുപേട്ട പൊലീസ് സ്റ്റേഷനിലെ സ്റ്റേറ്റ് പബ്ലിക്ക് ഇൻഫർമേഷൻ ഓഫീസർക്ക് ഉത്തരവ് നൽകി.  പി. എ.മുഹമ്മദ് ഷെരീഫ് പ്രസിഡൻ്റ്  ഈരാറ്റുപേട്ട ജനകീയ വികസന ഫോറം  കമ്മീഷന് നൽകിയ അപ്പീലിലാണ് ഈ ഉത്തരവ് നൽകിയത്. കോട്ടയം ജില്ലാ പോലീസ് മേധാവി സംസ്‌ഥാന പോലീസ് മേധാവിക്ക് നൽകിയ റിപ്പോർട്ടിൽ മതസ്പർദ്ദ, ഭീകര പ്രശ്നം, ക്രമസമധാന  പ്രശ്നം എന്നീ കേസുകൾ  രേഖപ്പെടു ത്തിയിരിക്കുന്ന വിഷയത്തിൽ 2017 മുതൽ ഈരാറ്റുപേട്ട പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്‌ത കേസുകളുടെ എണ്ണവും നമ്പരും തീയതിയും വിശദവിവരങ്ങളുമാണ് ഈരാറ്റുപേട്ട പൊലീസ് സ്റ്റേഷനിലെ പബ്ലിക്ക് ഇൻഫർമേഷൻ ഓഫീസർക്ക് 2023 ഒക്ടോബർ 31 ന് ഷെരീഫ് വിവരാവകാശ നിയമപ്രകാരം അപേക്ഷ നൽകിയത് .ഈ അപേക്ഷ 20 23 നവംമ്പർ 7 ന് വിവരവകാശ നിയമം വകപ്പ് 8 ( ഐ)(ജി) പ്രകാരം ഈരാറ്റുപേട്ട പൊലീസ് സ്റ്റേഷനിലെ പബ്ലിക്ക് ഇൻഫർമേഷൻ ഓഫീസർ നിരസിച്ചു. തുടർന്ന്2023 ഡിസംമ്പർ 8 ന് ഡപ്യൂട്ടി പൊലീസ് സൂപ്രണ്ട് പാലായ്ക്ക് മുഹമ്മദ് ഷരീഫ് ഒന്നാം അപ്പീൽ നൽകി. ഈ അപ്പീൽ നിരസിച്ചതിനെ തുടർന്ന് മുഹമ്മദ്  ഷെരീഫ് 2024  ജനുവരി 9ന് വിവരവകാശ കമ്മീഷനിൽ  ഷരീഫ് വിവരാവകാശ കമ്മീഷനിൽ അപ്പീൽ നൽകിയത്.ഈ അപ്പീലിലാണ് ഇപ്പോൾ ഉത്തരവായത്.