വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

പ്രാദേശികം

ഇസ്ലാമോഫോബിയ വിരുദ്ധ സമ്മേളനം: പോസ്റ്റർ പ്രകാശനം ചെയ്തു

ഈരാറ്റുപേട്ട: ഈ മാസം 18 ന് എസ്.ഐ.ഒ ജില്ലാ കമ്മിറ്റി ഈരാറ്റുപേട്ടയിൽ സംഘടിപ്പിക്കുന്ന ഇസ്‌ലാമോഫോബിയ വിരുദ്ധ സമ്മേളനത്തിന്റെ പോസ്റ്റർ പ്രകാശനം ചെയ്തു. എസ്.ഐ.ഒ സംസ്ഥാന സെക്രട്ടറി അമീൻ മമ്പാട് ജില്ലാ പ്രസിഡന്റ് മുബാറക്കിന് നൽകിയാണ് പ്രകാശനം നിർവഹിച്ചത്. ഈരാറ്റുപേട്ടയെ ഇസ്ലാമോഫോബിയയുടെ കേന്ദ്രമായി ചിത്രീകരിക്കാൻ ഒരു വിഭാഗം ശക്തികൾ കൊണ്ടുപിടിച്ച ശ്രമംനടത്തിക്കൊണ്ടിരിക്കുകയാണെന്ന് അമീൻ മമ്പാട് പറഞ്ഞു. ഇവിടത്തെ ചെറിയ പ്രശ്‌നങ്ങളെപോലും ഊതിവീർപ്പിച്ചും ഇല്ലാത്ത സംഭവങ്ങൾ ഉണ്ടെന്ന് പ്രചരിപ്പിച്ചും ഈരാറ്റുപേട്ടയെ ഭീകരവൽക്കരിക്കാനുള്ള ആസൂത്രിത ശ്രമങ്ങൾ നടന്നുവരുന്നുണ്ട്. ഇത്തരം  ശ്രമങ്ങൾക്ക് കരുത്ത് പകരുന്ന നടപടിയാണ് നിയമപാലകരുടെ ഭാഗത്തുനിന്ന് പോലും ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഈ പ്രചാരണങ്ങളുടെ പൊള്ളത്തരം തുറന്നുകാട്ടുന്നതിനാണ് ഈരാറ്റുപേട്ടയിൽ ഇസ്ലാമോഫോബിയ വിരുദ്ധ സമ്മേളനം സംഘടിപ്പിക്കാൻ തീരുമാനിച്ചതെന്ന് അദ്ദേഹം പറഞ്ഞു. സമ്മേളന കൺവീനർ ഹാഷിം ഈരാറ്റുപേട്ട, ജമാഅത്തെ ഇസ്‌ലാമി ഏരിയാ പ്രസിഡന്റ് പി.എ. മുഹമ്മദ് ഇബ്രാഹിം എന്നിവർ സംബന്ധിച്ചു.

പ്രാദേശികം

ഈരാറ്റുപേട്ട നഗരസഭയിലെ പുതിയ ട്രാഫിക് പരിഷ്കരണം ഉദ്ഘാടനം. ചെയതു.

ഈരാറ്റുപേട്ട .നഗരസഭ കഴിഞ്ഞ രണ്ട്മാസത്തെ ചർച്ചകളിലൂടെയും അഭിപ്രായങ്ങളിലൂടെയും നടപ്പാക്കുന്ന ട്രാഫിക് പരിഷ്കാരം  വ്യാഴാഴ്ച  രാവിലെ 10 ന് എം.എൽ.എ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ നിർവഹിച്ചു .നഗരസഭ ചെയർപേഴ്സൺ സുഹുറ അബ്ദുൽ ഖാദർ അധ്യക്ഷത വഹിച്ചു .വൈസ് ചെയർമാൻ അഡ്വ.മുഹമ്മദ് ഇല്യാസ് സ്വാഗതം പറഞ്ഞു.  നഗരസഭ കൗൺസിലറന്മാരായ വി.പി.നാസർ ,അനസ് പാറയിൽ ,ലത്തീഫ് കാരയ്ക്കാട്, പി.എം അബ്ദുൽ ഖാദർ ,സുനിൽ കുമാർ, എസ്.കെ.നൗഫൽ, ഷൈമ റസാഖ്, ലീന ജെയിംസ്, റിയാസ് വാഴമറ്റം,ഹബീബ് കപ്പിത്താൻ, എന്നിവർ സംസാരിച്ചു ഈരാറ്റുപേട്ട ടൗണിൽ സ്ഥാപിച്ചിട്ടുള്ള നീരിക്ഷണ ക്യാമറകളുടെ സ്വുച്ച് ഓൺ കർമ്മം ഈരാറ്റുപേട്ട പൊലീസ് സ്റ്റേഷൻ എസ് .എച്ച് ഒ സുബ്രമണ്യം നിർവ്വഹിച്ചു.  പ്രധാനപ്പെട്ട 10 പരിഷ്കാരങ്ങളാണ് പരീക്ഷണ അടിസ്ഥാനത്തിൽ 15 ദിവസത്തേക്ക് സെപ്തംബർ 27വരെ നടപ്പാക്കുന്നത് എല്ലാ വിധ പ്രശ്നങ്ങളും പരാതികളും പരിഹരിച്ച് എല്ലാവരുമായും വീണ്ടും ചർച്ച ചെയ്ത് വേണമെങ്കിൽ തിരുത്തലുകൾ വരുത്തി  ഈ മാസം 28 മുതൽ പൂർണമായും നടപ്പാക്കും.  പരാതികളും നിർദേഷങ്ങളും ഉണ്ടെങ്കിൽ ഈ മാസം 25 ന്ആം മുമ്പ് ചെയർപേഴ്സനെയോ നഗരസഭയിൽ നേരിട്ടോ ഓഫീസിലെ നഗരസഭ മെയിലിലോഅറിയിക്കാവുന്നതാണ് . ഇന്നേ ദിവസം പൂർണമായും നടപ്പിലാക്കാത്തതിന്റെ പേരിൽ സമൂഹ മാധ്യമങ്ങളിൽ നിരവധി പേരുടെ കമൻറ്റുകൾശ്രെദ്ധയിൽ പെട്ടിട്ടുണ്ട്.  പൊതുജനങ്ങളെ നോട്ടീസ് വഴിയും വാഹന ഉടമകളെയും വിവിധ ട്രേഡ് യൂണിയൻ നേതാക്കളെയും പരിഷ്കാരങ്ങൾ അറിയിച്ചിരുന്നതാണ് എന്നാൽ ചിലർ നിർദ്ദേശങ്ങൾ നൽകിയിട്ടും ലംഘിക്കുന്നതും ശ്രദ്ധയിൽ പെട്ടിട്ടുണ്ട്.   എല്ലാകാര്യങ്ങളും ക്യാമറ  നിരീക്ഷണത്തിലൂടെ പോലീസ് ഡിപ്പാർട്മെന്റിനെ  ചുമതല പെടുത്തിയിട്ടുള്ള കാര്യം അറിയിക്കുന്നു.   ഓണക്കാലം ആയത് കൊണ്ട് തന്നെ പരിഷ്കാര നിയമം 28 മുതൽ  പ്രാബല്യ വരുത്തു ന്നതാണ് ഇതിനാവിശ്യമായ സൈൻ ബോർഡുകളും ബാരികേടുകളും ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട് .  നടപ്പാത കൈയേറി കച്ചവടം ചെയുന്നവർക്കെല്ലാം തന്നെ നോട്ടീസ് നൽകിയിട്ടുണ്ട് ടി ആളുകൾക്ക് 8 ദിവസത്തെ സമയ പരിധി അനുവദിച്ചിട്ടുണ്ട്. ഇനി ഒരു അറിയിപ്പ്  നൽകാതെ തന്നെ ഫൈൻ അടപ്പിച്ച് നിയമ നടപടി സ്യീകരിക്കുന്നതാണ് . ബസ്സ്‌ സ്റ്റോപ്പുകൾ അനുവദിച്ചിട്ടുള്ളത് പ്രൈവറ്റ് ബസ്സ് സ്റ്റാൻഡിൽ നിന്നും കാഞ്ഞിരപ്പള്ളി ഭാഗത്തേക്ക്‌ പോകുന്ന വാഹനങ്ങൾ പാറനാനി ആർക്കേഡിന് സമീപം എടിഎം മുൻവശത്തു പ്രത്യേകം മാർക്ക്‌ ചെയ്തിരിക്കുന്ന സ്ഥലത്തും , തൊടുപുഴ ഭാഗത്തേക്ക്‌ പോകുന്ന ബസ്സുകൾ മുട്ടം ജംഗ്ഷനിലെ വെയ്റ്റിംഗ് ഷെട്ടിന് മുന്നിലും, പാലാ ഭാഗത്തേക്ക്‌ പോകുന്ന ബസ്സുകൾ വടക്കേക്കര ഫോർനാസ് ജ്വല്ലറിയ്ക്ക് മുമ്പിൽ പ്രത്യേകം മാർക്ക്‌ ചെയ്തിരിക്കുന്ന സ്ഥലത്തുമാണ്. പാലാ ഭാഗത്തു നിന്നും വരുന്ന ബസ്സുകൾ കുരിക്കൽ നഗറിനെ സമീപം പ്രത്യേകം മാർക്ക് ചെയ്തിരിക്കുന്ന ഭാഗത്തും നിർത്തി ആളെ ഇറക്കേണ്ടതാണ്,  തൊടുപുഴയിൽ നിന്നും വരുന്ന ബസ്സുകൾ മുട്ടം ജംഗ്ഷനിൽ മാർക്ക്‌ ചെയ്തിരിക്കുന്ന ഭാഗത്തു നിർത്തി ആളെ ഇറക്കേണ്ടതും തുടർന്ന് ബസ്സ് സ്റ്റാൻഡിൽ മാത്രം ആളെ കയറ്റി ഇറക്കേണ്ടതുമാണ് അതുപോലെ കാഞ്ഞിരപ്പള്ളി നിന്നും വരുന്ന ബസ്സുകൾ സിറ്റിസെന്ററിന്റെ ഭാഗത്തു മാർക്ക്‌ ചെയ്തിരിക്കുന് നഭാഗത്തു നിർത്തി ആളെ ഇറക്കേണ്ടതും തുടർന്ന് ബസ്സ് സ്റ്റാൻഡിൽ മാത്രം ആളെ കയറ്റി ഇറക്കേണ്ടതുമാണ് കെ.എസ്.ആർ ടി സി  ബസ്സുകൾക്ക് ഉൾപ്പെടെ ഈ നിയമം ബാധകമാണെന്ന് ചെയർപേഴ്സൺ സുഹുറ അബ്ദുൽ ഖാദർ അറിയിച്ചു. വീഡിയോ കാണാം https://www.facebook.com/share/v/5ec9xaA8DpLyQRpa/?mibextid=qi2Omg

ഇൻഡ്യ

സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അന്തരിച്ചു

ദില്ലി: സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അന്തരിച്ചു. 72 വയസായിരുന്നു. ശ്വാസകോശ അണുബാധയെ തുടർന്ന് ദില്ലി എയിംസിൽ ചികിത്സയിലിരിക്കെയാണ് മരണം. അൽപ്പനേരം മുമ്പാണ് മരണം സ്ഥിരീകരിച്ചത്. കഴിഞ്ഞ മാസം 19നാണ് ശ്വാസ തടസ്സത്തെ തുടർന്ന് സീതാറാം യെച്ചൂരിയെ എയിംസിൽ പ്രവേശിപ്പിച്ചത്. നില വഷളായതോടെ വെൻ്റിലേറ്ററിലേക്ക് മാറ്റിയിരിക്കുകയായിരുന്നു.ആന്ധ്രാപ്രദേശിലെ കിഴക്കന്‍ ഗോദാവരി സ്വദേശിയായ സീതാറം യെച്ചൂരി 1952 ഓഗസ്റ്റ് 12-ന് മദ്രാസിലാണ് ജനിച്ചത്. സര്‍വേശ്വര സോമയാജി യെച്ചൂരിയുടെയും ഭാര്യ കൽപികയുടെയും മകനായിരുന്നു. ദില്ലി സെന്‍റ് സ്റ്റീഫന്‍സ് കോളേജില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദം നേടിയ ഇദ്ദേഹം ജെ.എന്‍.യുവില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദം നേടി. ജെ.എന്‍.യുവില്‍ വച്ച് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ആകൃഷ്ടനായി. 1974-ല്‍ എസ്എഫ്ഐയില്‍ അംഗമായി. മൂന്നുവട്ടം ജെ.എന്‍.യു സര്‍വകലാശാല യൂണിയന്‍ പ്രസിഡന്‍റായി. ജെഎന്‍യുവില്‍ പിഎച്ച്ഡിക്ക് ചേര്‍ന്നെങ്കിലും അടിയന്തരാവസ്ഥക്കാലത്തെ ഒളിവുജീവിതം മൂലം പൂര്‍ത്തിയാക്കാനായില്ല. അടിയന്തിരാവസ്ഥ കാലത്ത് 1975-ല്‍ അദ്ദേഹം അറസ്റ്റിലായി. 1978-ല്‍ എസ്എഫ്ഐയുടെ ദേശീയ ജോയിന്‍റ് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. 1986-ല്‍ എസ്എഫ്ഐ ദേശീയ പ്രസിഡന്‍റായി. 1984-ല്‍ 32ാം വയസ്സിലാണ് സിപിഎം കേന്ദ്രക്കമ്മിറ്റി അംഗമായത്. 1988-ല്‍ തിരുവനന്തപുരത്ത് നടന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ കേന്ദ്ര സെക്രട്ടേറിയേറ്റ് അംഗമായി. 1992-ല്‍ മദ്രാസില്‍ നടന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ പൊളിറ്റ് ബ്യൂറോ അംഗമായി.

പ്രാദേശികം

ആഘോഷ തേരിലേറി അരുവിത്തുറ കോളേജിൽ കളറോണം

ഈരാറ്റുപേട്ട : അവേശതേരിലേറി അരുവിത്തുറ സെൻ്റ് ജോർജസ്സ് കോളേജിൽ കളറോണം ഓണാഘോഷ മാമാങ്കം സംഘടിപ്പിച്ചു.യമകിങ്കരൻമാർക്കൊപ്പമെത്തിയ മഹാബലിയും മെഗാ തിരുവാതിരയും വർണ്ണ കുടകളും വാദ്യഘോഷങ്ങളും അണിനിരന്ന ഘോഷയാത്രയും അവേശകരമായ വടംവലി മൽത്സരവും അത്തപൂക്കള മത്‌സരവും ഓണപാട്ടുകളും ഓണാഘോഷങ്ങളുടെ മാറ്റുകൂട്ടി കോളേജ് പ്രിൻസിപ്പൽ പ്രൊഫ.ഡോ സിബി ജോസഫ് ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കോളേജ് ബർസാർ ഫാ. ബിജു കുന്നക്കാട്ട് വൈസ് പ്രിൻസിപ്പൽ ഡോ ജിലു ആനി ജോൺ തുടങ്ങിയവർ സംസാരിച്ചു.  

പ്രാദേശികം

മുള്ളാത്തയും ലക്ഷ്മി താരുവും ക്യാൻസർ മരുന്നല്ല. അരുവിത്തുറ കോളേജിൽ സസ്യ ശാസ്ത്ര സെമിനാർ.

അരുവിത്തുറ :പ്രകൃതിയേയും സസ്യജാലങ്ങളേയുംയും ആശ്രയിച്ചാണ് മനുഷ്യരാശിയുടെ നിലനില്പെങ്കിലും ചിലയിനം സസ്യങ്ങളുമായി ഇടപെടുമ്പോൾ നാം സൂക്ഷിക്കേണ്ടതുണ്ട്. ശരിയായ ശാസ്ത്രീയ പഠനങ്ങളുടെ പിൻബലമില്ലാത്ത, വിവേകരഹിതമായ സസ്യ ഉപയോഗങ്ങൾ പലപ്പോഴും അപകടൾ വിളിച്ചു വരുത്തും. കാൻസർ ചികിത്സക്കായി മുള്ളാത്ത, ലക്ഷ്മിതാരു,  ഡെംഗിപ്പനി ചികിത്സക്കായി കപ്പളം, പ്രമേഹം കുറയാൻ പാവക്ക, കൊളസ്റ്ററോൾ കുറയാൻ ഇലുമ്പിപ്പുളികൊണ്ടുള്ള ജ്യൂസ് തുടങ്ങിയവ ഉപയോഗിക്കുമ്പോൾ പലപ്പോഴും പ്രയോജനത്തേക്കാളേറെ ദോഷങ്ങളുണ്ടാകുമെന്ന് ചങ്ങനാശ്ശേരി സെൻ്റ് ബർക്കുമാൻസ് കോളേജ് സസ്യശാസ്ത്ര വിഭാഗം അദ്ധ്യാപകൻ ബിജു ജോർജ് പറഞ്ഞു. അരുവിത്തുറ സെൻ്റ് ജോർജസ്സ് കോളേജിൽ നടന്ന സസ്യശാസ്ത്ര സെമിനാറിൻ്റെയും ബോട്ടണി അസോസിയേഷൻ്റെയും ഉദ്ഘാടനം  നിർവഹിച്ചു. സംസാരിക്കുകയായിരുന്നു അദ്ദേഹം. സസ്യജാലങ്ങളുടെ സംരക്ഷണം മനുഷ്യരാശിയുടെ നിലനിൽപിനാധാരമാണെന്നും അദ്ധേഹം പറഞ്ഞു. ബോട്ടണി അസോസിയേഷൻ പ്രസിഡൻ്റ് സൗമ്യ നിസാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ സിബി ജോസഫ് ബർസാർ ഫാ.ബിജു കുന്നക്കാട്ട് ബോട്ടണി വിഭാഗം മേധാവി ജോബി ജോസഫ്, സ്നേഹാ തോമസ് തുടങ്ങിയവർ സംസാരിച്ചു.

പ്രാദേശികം

എം ഇ എസ് കോളജിൽ നാഷണൽ സർവീസ് സ്കീമിന്റ ആഭിമുഖ്യത്തിൽ ദേശീയ കായിക ദിനം ആചരിച്ചു.

ഈരാറ്റുപേട്ട എം ഇ എസ് കോളജിൽ നാഷണൽ സർവീസ് സ്കീമിന്റ ആഭിമുഖ്യത്തിൽ ദേശീയ കായിക ദിനം ആചരിച്ചു. ഇതോടനുബന്ധിച്ച് ഇൻറർ ഡിപ്പാർട്ട്മെൻ്റൽ ത്രീസ് ഫുട്ബോൾ മത്സരം നടത്തി. ഉമർ മുഖ്താർ നയിച്ച ടീം വിജയികളായി. വിജയികൾക്ക് പ്രിൻസിപ്പൽ പ്രഫഎ.എം റഷീദ് ട്രോഫി നൽകി. എൻ എസ് പ്രോഗ്രാം ഓഫീസർമാരായ ഫഹ് മി സുഹാന , കലാധരൻ സി.പി , റസിയ യൂസഫ് , വൊളണ്ടിയർ സെക്രട്ടിമാരായ ഉമർ മുഖ്താർ , ആമിനാ അഫ്സൽ എന്നിവർ നേതൃത്വം നൽകി.  

മരണം

കല്ലംപറമ്പിൽ അഡ്വ. കെ എ . ഹസൻ നിര്യാതനായി.

പ്രമുഖ അഭിഭാഷകനും പിഡിപിയുടെ മുൻ വൈസ് ചെയർമാനും പൊൻകുന്നം ജമാ അത്ത് മുൻ പ്രസിഡണ്ടും അറഫാ എംപവർമെന്റ് ചാരിറ്റബിൾ സൊസൈറ്റിയുടെ രക്ഷാധികാരിയുമായ  കല്ലംപറമ്പിൽ  അഡ്വ. കെ എ . ഹസൻ നിര്യാതനായി. ഖബറടക്കം ഇന്ന് 1 30 ന് പൊൻകുന്നം ജുമാമസ്ജിദ്  ഖബർസ്ഥാനിൽ

പ്രാദേശികം

അയൽവാസിയുടെ വീട്ടിലെ വൈദ്യുതി തകരാർ പരിഹരിക്കുന്നതിനിടെ യുവാവ് ഷോക്കേറ്റ് മരിച്ചു

പൂഞ്ഞാർ: അയൽവാസിയുടെ വീട്ടിലെ വൈദ്യുതി തകരാർ പരിഹരിക്കുന്നതിനിടെ ഇലക്ട്രീഷ്യനായ  യുവാവിന് ഷോക്കേറ്റ് ദാരുണാന്ത്യം. പൂഞ്ഞാർ കൈപ്പള്ളി ഇടശ്ശേരിക്കുന്നേൽ ജോമീസ് (40) ആണ് മരിച്ചത്. ഇന്ന് രാത്രി എട്ട് മണിയോടെയാണ് സംഭവം.  ജോമീസിനെ ഷോക്കേറ്റ ഉടൻ ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.