വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

ജനറൽ

ലോകത്ത് പ്രതിവർഷം 17 ദശലക്ഷത്തിലധികം പേർ ഹൃദ്രോഗം മൂലം മരിക്കുന്നു; ഇന്ന് ലോക ഹൃദയ ദിനം

ഇന്ന് ലോക ഹൃദയ ദിനം. ഹൃദയ സംരക്ഷണത്തെക്കുറിച്ച് ജനങ്ങളെ ബോധവൽക്കരിക്കുക എന്നതാണ് ഹൃദയദിനം ആചരിക്കുന്നതിലൂടെ ലക്ഷ്യമിടുന്നത്. ‘USE HEART FOR EVERY HEART’ എന്നതാണ് ഇത്തവണത്തെ ഹൃദയ ദിന സന്ദേശം. ( world heart day ) ലോകത്ത് പ്രതിവർഷം 17 ദശലക്ഷത്തിലധികം ആളുകൾക്ക് ഹൃദ്രോഗം മൂലം ജീവൻ നഷ്ടപ്പെടുന്നുവെന്നാണ് കണക്കുകൾ. ഇത് ആകെ മരണങ്ങളുടെ 32 ശതമാനമാണ്. ലോകത്ത് സംഭവിക്കുന്ന മൊത്തം മരണങ്ങളിൽ 85 ശതമാനവും ഹൃദയാഘാതവും പക്ഷാഘാതവും മൂലമുണ്ടാകുന്നതാണ്. ഹൃദയസ്തംഭനമുണ്ടാകുന്ന അഞ്ചിൽ ഒരാൾ 40 വയസിന് താഴെയുള്ളവരുമാണ്. ഹൃദ്രോഗങ്ങൾ മൂലം മരിക്കുന്നവരിൽ 50 ശതമാനം പേരും ‘സഡൺ കാർഡിയാക് അറസ്റ്റ്’ മൂലം മരിക്കുന്നവരാണെന്നാണ് റിപ്പോർട്ടുകൾ . ജിമ്മും ഡയറ്റും ചിട്ടയായ ജീവിതശൈലിയുമൊക്കെ പിന്തുടർന്നിട്ടും പലരെയും മരണം കവർന്നെടുക്കുന്നതും ‘സഡൺ കാർഡിയാക് അറസ്റ്റിലൂടെയാണ്.  

വിദ്യാഭ്യാസം

പ്ലസ് വൺ ട്രാൻസ്ഫർ അലോട്ട്മെന്റ്: ഇന്ന് മുതൽ അപേക്ഷിക്കാം

പ്ലസ് വൺ പ്രവേശനം നേടിയ വിദ്യാർത്ഥികൾക്ക് സ്കൂൾ, കോമ്പിനേഷൻ മാറാൻ അവസരം. ഇതിനുള്ള വേക്കൻസി ലിസ്റ്റ് ഇന്ന് ഉച്ചയ്ക്ക് ഒന്നിന് പ്രസിദ്ധീകരിക്കും. ഇതുവരെ ഏകജാലക സംവിധാനത്തിൽ മെരിറ്റ് ക്വാട്ടയിലോ, സ്പോർട്സ് ക്വാട്ടയിലോ പ്രവേശനം നേടിയ വിദ്യാർത്ഥികൾക്ക് ഒന്നാം ഓപ്ഷനിലാണ് പ്രവേശനം നേടിയതെങ്കിൽ പോലും ട്രാൻസ്ഫറിന് അപേക്ഷിക്കാം. ജില്ലാ/ജില്ലാന്തര സ്‌കൂൾ മാറ്റത്തിനോ, കോമ്പിനേഷൻ മാറ്റത്തോടെയുള്ള സ്കൂൾ മാറ്റത്തിനോ, പഠിക്കുന്ന സ്കൂളിലെ മറ്റൊരു കോമ്പിനേഷനിലേക്കോ മാറുന്നതിന് കാൻഡിഡേറ്റ് ലോഗിനിലെ “Apply for School/Combination Transfer” എന്ന ലിങ്കിലൂടെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാവുന്നതാണ്. ഉച്ചയ്ക്ക് 1 മുതൽ നാളെ വൈകിട്ട് 4 വരെ അപേക്ഷ നൽകാം  

ലോകം

യുക്രൈന്റെ തെക്കൻ നഗരങ്ങളിൽ ശക്തമായ ഷെല്ലാക്രമണം; പരസ്പരം പഴിചാരി റഷ്യയും യുക്രൈനും

യുക്രൈന്റെ തെക്കൻ നഗരങ്ങളിൽ ശക്തമായ ഷെല്ലാക്രമണം തുടരുന്നു. ആക്രമണങ്ങളിൽ പരസ്പരം പഴിചാരുകയാണ് റഷ്യയും യുക്രൈനും. തെക്കൻ നഗരങ്ങളിൽ ഇന്നലെ തുടങ്ങിയ മിസൈൽ, ഷെല്ലാക്രമണങ്ങളിൽ ഇരുരാജ്യങ്ങളും പരസ്പരം കുറ്റപ്പെടുത്തി. ( Shelling hits southern Ukraine; Russia and Ukraine blame each other ). ഷ്യയിൽ നിന്ന് തിരിച്ചു പിടിച്ച പ്രദേശത്ത് യുക്രൈൻ സേനാമുന്നേറ്റം തുടരുന്നതാണ് റഷ്യയെ പ്രകോപിപ്പിച്ചതെന്നാണ് റിപ്പോർട്ടുകൾ. വിവിധപ്രദേശങ്ങളിൽ നിന്നുള്ളവർക്ക് റഷ്യയിൽ ചേരുന്നതിന് വെള്ളിയാഴ്ച തുടങ്ങിയ ഹിതപരിശോധന തുടരുകയാണ്. ജനങ്ങൾക്ക് പൂർണസംരക്ഷണം നൽകുമെന്ന് റഷ്യൻ വിദേശകാര്യമന്ത്രി സർജി ലാവ്റോവ് അറിയിച്ചു റഷ്യക്കെതിരായ ഉപരോധങ്ങളിൽ ലാവ്റോവ് യുഎൻ പൊതുസഭയിൽ എതിർപ്പറിയിച്ചു. എന്നാൽ അധിനിവേശത്തെ ന്യായീകരിക്കുകയാണ് റഷ്യയുടെ ലക്ഷമെന്ന് യുക്രൈൻ ആരോപിക്കുന്നു. യുദ്ധക്കുറ്റങ്ങൾ മറച്ചുവക്കുന്നതിനും സൈനികർക്കിടയിൽ ഭിന്നത സൃഷ്ടിക്കാനും ആസൂത്രിതനീക്കമാണ് റഷ്യയെടേതെന്നാണ് പാശ്ചാത്യരാജ്യങ്ങളുടെ വിലയിരുത്തൽ. കൂടുതൽ പേരെ സൈന്യത്തിൽ ചേർക്കാനുള്ള റഷ്യയുടെ നിർബന്ധിതശ്രമങ്ങൾക്കെതിരെ കടുത്ത പ്രതിഷേധം തുടരുകയാണ്. നൂറുകണക്കിന് പ്രതിഷേധക്കാരെ റഷ്യൻ സൈന്യം അറസ്റ്റ് ചെയ്തു നീക്കി.

ലോകം

ഹിജാബ് വിരുദ്ധ പ്രതിഷേധം; 10 ദിവസത്തിനിടെ ഇറാനിൽ കൊല്ലപ്പെട്ടവർ 75 പേർ

ഇറാനിലെ ഹിജാബ് വിരുദ്ധ സമരത്തിൽ 10 ദിവസത്തിനിടെ കൊല്ലപ്പെട്ടത് 75 പേരെന്ന് പ്രതിഷേധ സംഘടന. മൂന്ന് പതിറ്റാണ്ടോളമായി ഏകാധിപത്യ ഭരണം തുടരുന്ന ആയതൊള്ള ഖമൈനിക്കെതിരെ മുദ്രാവാക്യം മുഴക്കിയാണ് ഇപ്പോൾ ഹിജാബ് വിരുദ്ധ പ്രതിഷേധം നടക്കുന്നത്. രാജ്യത്തെ വിവിധ ഇടങ്ങളിൽ കടുത്ത പ്രതിഷേധം തുടരുകയാണ്. പ്രതിഷേധം നടക്കുന്ന ഇടങ്ങളിലൊക്കെ സുരക്ഷാ സേനയുമായി ഏറ്റുമുട്ടലുണ്ടാവുന്നുണ്ട്. സെപ്തംബർ 17ന് ആരംഭിച്ച പ്രതിഷേധത്തിൽ 1200ലധികം പേർ അറസ്റ്റിലായി. ഔദ്യോഗിക കണക്ക് പ്രകാരം ആകെ മരണം 13 മാത്രമാണ്. പ്രതിഷേധത്തിൻ്റെ പശ്ചാത്തലത്തിൽ ഇൻസ്റ്റഗ്രാം, ലിങ്ക്ഡിൻ, വാട്സപ്പ് എന്നീ ആപ്പുകളുടെ പ്രവർത്തനം പരിമിതപ്പെടുത്തിയിരിക്കുകയാണ് ഹിജാബിന് പുറത്ത് മുടിയിഴകൾ കണ്ടുവെന്ന് ആരോപിച്ച് ഇറാനിലെ സദാചാര പൊലീസ് അടിച്ചുകൊന്ന മഹ്‌സ അമിനി എന്ന 22കാരിയുടെ മരണത്തിൽ പ്രതിഷേധിച്ച് ആയിരങ്ങളാണ് തെരുവിൽ ഇറങ്ങിയത്. സ്ത്രീകൾ മുടിമുറിച്ചും ഹിജാബ് കത്തിച്ചുമാണ് പ്രതിഷേധം രേഖപ്പെടുത്തുന്നത്. ലണ്ടൻ, ഫ്രാൻസ് തുടങ്ങി ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിലും പ്രതിഷേധം നടക്കുന്നുണ്ട്.

ലോകം

ഫ്‌ളോറിഡയില്‍ പ്രതിസന്ധി സൃഷ്ടിച്ച് ഇയാന്‍ ചുഴലിക്കാറ്റ്; ലക്ഷക്കണക്കിന് ആളുകളെ ഒഴിപ്പിക്കും

ഇയാന്‍ ചുഴലിക്കാറ്റ് അമേരിക്കയിലെ ഫ്‌ലോറിഡയെ ലക്ഷ്യമാക്കി നീങ്ങുന്നു. മണിക്കൂറില്‍ 125 മൈല്‍ വേഗത്തിലാണ് ചുഴലിക്കാറ്റ് സഞ്ചരിക്കുന്നത്. ഈ പശ്ചാത്തലത്തില്‍ വിമാനത്താവളങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചു തുടങ്ങി. കാറ്റിന്റെ പാതയിലുള്ള ലക്ഷക്കണക്കിന് ആളുകളെ ഒഴിപ്പിക്കാനുള്ള തീവ്രശ്രമത്തിലാണ് ഫ്‌ളോറിഡ ഗവണ്‍മെന്റ്. (Hurricane Ian sweeps ashore Florida) കൊടുങ്കാറ്റിന്റെ പാതയിലുള്ള ഏകദേശം ഇരുപത്തിയഞ്ച് ലക്ഷത്തോളം ആളുകളോടാണ് ഒഴിഞ്ഞുമാറുവാന്‍ അധികൃതര്‍ നേരത്തെ നിര്‍ദേശം നല്‍കിയിരുന്നത്. ഒരു ലക്ഷത്തിലധികം ആളുകളാണ് നിലവില്‍ വൈദ്യുതി ഇല്ലാതെ ബുദ്ധിമുട്ടിലാകുന്നത്. ഇതുവരെ കാലാവസ്ഥ നിരീക്ഷകര്‍ പറഞ്ഞ എല്ലാ പ്രവചനങ്ങളും യാഥാര്‍ത്ഥ്യമാക്കിക്കൊണ്ടാണ് അപകടകാരിയായ ഇയാന്‍ ഫ്‌ളോറിഡയില്‍ എത്തുന്നതെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു. ഫ്‌ലോറിഡയുടെ പടിഞ്ഞാറന്‍ പ്രദേശത്ത് അതിശക്തമായ കാറ്റും വെള്ളപ്പൊക്കവും ഉണ്ടാകുവാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. 1921ന് ശേഷം ഫ്‌ലോറിഡ നേരിടുന്ന ഏറ്റവും വലിയ കൊടുങ്കാറ്റാകും ഇത്. കനത്ത മഴയെ തുടര്‍ന്ന് ഉണ്ടാകുന്ന വെള്ളം ഒഴുകുവാന്‍ മാര്‍ഗങ്ങളില്ലാത്തത് വലിയ പ്രതിസന്ധി സൃഷ്ടിക്കുമെന്നാണ് വിലയിരുത്തല്‍.

കോട്ടയം

മണിയാറംകുടി മുഹിയിദ്ധീന്‍ ജുമുഅ മസ്ജിദില്‍ പ്രവാചക പ്രകീര്‍ത്തന സദസും പൊതുസമ്മേളനവും

മണിയാറംകുടി: സ്‌നേഹത്തിന്റെയും, സഹിഷ്ണുതയുടെയും മാനവിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്മദിനാഘോഷത്തിന്റെ ഭാഗമായി മണിയാറംകുടി മുഹിയിദ്ധീന്‍ ജുമുഅ മസ്ജിദില്‍ പ്രവാചക പ്രകീര്‍ത്തന സദസും പൊതുസമ്മേളനവും നടക്കും. ഈമാസം 30 ന് വൈകുന്നേരം 3 ന് ജമാഅത്ത് നബിദിന സന്ദേശ വാഹന റാലി നടക്കും. ഒക്ടോബര്‍ 6ന് വൈകുന്നേരം കൊല്ലം ഖാദിസിയ്യ ഇഖ്വാന്‍ സംഘത്തിന്റെ നേതൃത്വത്തില്‍ ബുര്‍ദ ആസ്വാദനവും, പ്രവാചക പ്രകീര്‍ത്തന സദസും മതപ്രഭാഷണവും നടക്കും. 7ന് നൂറുല്‍ ഇസ്ലാം മദ്റസ വിദ്യാര്‍ഥികളുടെ ഇസ്ലാമിക കലാ മത്സരങ്ങളും, ദഫ് മുട്ടും അരങ്ങേറും. 8ന് നടക്കുന്ന ദുആസംഗമം അസ്സയ്യിദ് പിഎംഎസ് ആറ്റക്കോയ തങ്ങള്‍ മണ്ണാര്‍ക്കാട് പ്രാര്‍ഥനക്ക് നേതൃത്വം നല്‍കും. ജമാഅത്ത് പ്രസിഡന്റ് നാസര്‍ മുസ്്‌ലിയാരുടെ അധ്യക്ഷതയില്‍ ചീഫ് ഇമാം പിഎം അനസ് മദനി ഉദ്ഘാടനം ചെയ്യും. 9ന് രാവിലെ ഘോഷയാത്രയും, മൗലിദ് പാരായണവും അന്നദാനവും നടത്തും. അസി ഇമാം അസീസ് സഖാഫി, മുഹമ്മദ് അല്‍ ഹസനി, ഷമീര്‍ അസീസ് മുസ്ലിയാര്‍, ഹമീദ് ഇറമ്പത്ത്, അഷ്റഫ് കെഐ, നാസര്‍ കെഇ, ഫിറോസ്, ഷാജി വെള്ളാപ്പള്ളി, മുസ്തഫ, സലിം കീച്ചേരി, സലിം കുന്നത്ത്, മുബീന്‍ സലിം, ഖാലിദ് കൊച്ചുപുര, അനസ്, ഷാജഹാന്‍, സിപി സലിം തുടങ്ങിയവര്‍ സംസാരിക്കും. നബിദിനാഘോഷത്തിന് തുടക്കം് കുറിച്ച് മണിയാറംകുടി മുസ്ലിം ജമാഅത്തില്‍ ഇന്നലെ രാവിലെ ജമാഅത്ത് പ്രസിഡന്റ് അബ്ദുന്നാസര്‍ മുസ്ലിയാര്‍ പതാക ഉയര്‍ത്തി.

പ്രവാസം

സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനെ പ്രധാനമന്ത്രിയായി നിയമിച്ചു

സൗദി അറേബ്യ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനെ രാജ്യത്തിൻ്റെ പ്രധാനമന്ത്രിയായി നിയമിച്ചു. മന്ത്രിസഭാ പുനംസംഘടനയുടെ ഭാഗമായാണ് നടപടി. ഇക്കാര്യത്തിൽ സൽമാൻ രാജാവ് ഉത്തരവ് പുറപ്പെടുവിച്ചു. രാജ്യത്തിൻ്റെ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായിരുന്നു മുഹമ്മദ് സൽമാൻ. ഖാലിദ് ബിൻ സൽമാൻ ആണ് പുതിയ പ്രതിരോധ മന്ത്രി. വിദ്യാഭ്യാസ മന്ത്രിയായി യൂസുഫ് ബിൻ അബ്ദുല്ല അൽബുനയ്യാനെയും ഉപപ്രതിരോധ മന്ത്രിയായി തലാൽ അൽഉതൈബിയെയും സ്ഥാനമേറ്റു. മറ്റു മന്ത്രിമാരിൽ മാറ്റങ്ങളില്ല. മന്ത്രിസഭാ യോഗങ്ങൾ ഭരണാധികാരി സൽമാൻ രാജാവിന്റെ അധ്യക്ഷതയിലായിരിക്കും നടക്കുക.

ജനറൽ

ലോകം വെർച്വലിലേക്ക് മാറുന്നു, സൈബർ കുറ്റകൃത്യങ്ങളെക്കുറിച്ച് എല്ലാവർക്കും അവബോധം ആവശ്യം; മമ്മൂട്ടി

ലോകം മുഴുവൻ സൈബർ കുറ്റകൃത്യങ്ങൾ കാരണം ബുദ്ധിമുട്ടുകയാണ്. സൈബർ കുറ്റകൃത്യങ്ങളെക്കുറിച്ച് എല്ലാവർക്കും അവബോധം ആവശ്യമാണെന്ന് നടൻ മമ്മൂട്ടി. കേരള പൊലീസിന്റെ നേതൃത്വത്തിൽ നടന്ന കൊക്കൂൺ രാജ്യാന്തര കോൺഫറൻസിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു മമ്മൂട്ടി.(every one need to be aware of cyber attacks- mammotty) ടെക്നോളജിയും, സൈബർ കുറ്റകൃത്യങ്ങളും സമാന്തരമായി വളരുകയാണ്. ഈ ഘട്ടത്തിൽ പൊലീസിന് വളരെയേറെ ഉത്തരവാദിത്തം ഉണ്ടെന്ന് മമ്മൂട്ടി പറഞ്ഞു. സൈബർ ക്രിമിനലുകളെ കൈകാര്യം ചെയ്യേണ്ടതിനുള്ള പരിമിതികൾ മറികടക്കുന്നതിന് ഇത്തരത്തിലുള്ള കോൺഫറൻസുകൾ സഹായകരമാകും. ലോകം മുഴുവൻ സൈബർ കുറ്റകൃത്യങ്ങൾ കാരണം ബുദ്ധിമുട്ടുകയാണ്. സൈബർ കുറ്റകൃത്യങ്ങളെക്കുറിച്ച് എല്ലാവർക്കും അവബോധം ആവശ്യമാണ്. ലോകം വെർച്വലിലേക്ക് മാറുന്ന ഘട്ടത്തിലൂടെയാണ് കടന്ന് പോകുന്നത്. ഈ ഘട്ടത്തിൽ സൈബർ ഡോം സോഷ്യൽ മീഡിയയുടെ അടുത്ത ഘട്ടമായ മെറ്റേവേഴ്സിലേക്ക് എത്തുന്നതും കാലഘട്ടത്തിന്റെ ആവശ്യ​​ഗതയാണെന്നും മമ്മൂട്ടി പറഞ്ഞു. ഡിജിപി അനിൽകാന്ത് ഐപിഎസ് കോൺഫറൻസ് റൗണ്ട് അപ്പ് വിശദീകരിച്ചു. കൊച്ചി മേയർ എം. അനിൽകുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ , ഹൈബി ഈഡൻ എം.പി, ഡിജിപി അനിൽകാന്ത് ഐപിഎസ്, എഡിജിപി ഹെഡ് ക്വാട്ടേഴ്സ് കെ. പത്മകുമാർ ഐപിഎസ് , സൈബർ ഡോം നോഡൽ ഓഫീസർ പി. പ്രകാശ് ഐപിഎസ് തുടങ്ങിയവർ പങ്കെടുത്തു.