വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

പ്രാദേശികം

ഒരുമയുടെ ഓണവുമായി അരുവിത്തുറ സെന്റ് മേരീസ്

ഈരാറ്റുപേട്ട- കുഞ്ഞു മനസുകൾക്ക് ഓർമ്മയിൽ ഒളിമങ്ങാതെ സൂക്ഷിക്കാൻ കഴിയുന്ന ഓണാഘോഷങ്ങളാണ് അരുവിത്തുറ സെന്റ് മേരീസ് എൽ.പി.സ്കൂളിൽ കുട്ടികൾക്കായി ഒരുക്കിയത്. തവള ചാട്ടം. ചാക്കിൽച്ചാട്ടം,സുന്ദരിക്ക് പൊട്ടുതൊടീൽ , കസേരകളി, മാവേലി മന്നൻ, മലയാളി മങ്ക, വടം വലി തുടങ്ങിയ വിവിധ മത്സരങ്ങൾ കുട്ടികൾക്ക് ആവേശവും ആഹ്ലാദവും പകർന്നു. ഓണക്കോടിയുടുത്ത് ഓണപ്പാട്ടുകൾ പാടി കുട്ടികൾ ആനന്ദ ലഹരിയിലായിരുന്നു. വിഭവ സമൃദ്ധമായ ഓണസദ്യയും ഓണപ്പായസവും എല്ലാവരുടേയും വയറും മനസ്സും നിറച്ചു. അരുവിത്തുറ ഫൊറോന ചർച്ച് അസി.വികാരി റവ.ഫാ.. അബ്രാഹം കുഴിമുള്ളിൽ,. ഈരാറ്റുപേട്ട മുനിസിപ്പൽ കൗൺസിലർ   ലീന ജയിംസ് എന്നിവർ ആഘോഷങ്ങളിൽ പങ്കെടുത്ത് ആശംസകൾ അർപ്പിച്ചു സംസാരിച്ചു.. സ്കൂൾ ഹെഡ് മാസ്റ്റർ ബിജുമോൻ മാത്യു പരിപാടികൾക്ക് നേതൃത്വം നല്കി. വിവിധ മത്സരങ്ങളിൽ വിജയികളായവർ സമ്മാനങ്ങളുമായി ഏറെ സന്തോഷത്തോടെയാണ് വീട്ടിലേയ്ക്ക് മടങ്ങിയത്.

പ്രാദേശികം

'ഡിവൈൻ മാരത്തോൺ' പ്രചാരണോദ്ഘാടനം നടത്തി

ഈരാറ്റുപേട്ട : ഡിവൈൻ എജുക്കേഷണൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ 'ഹൃദയത്തെ അറിയുക, ഹൃദയത്തെ ഉപയോഗിക്കുക' എന്ന സന്ദേശവുമായി ലോക ഹൃദയദിനമായ സെപ്റ്റംബർ 29 ന് ബഹുജന പങ്കാളിത്തത്തോടെ ഈരാറ്റുപേട്ടയിൽ നടത്തുന്ന 'ഡിവൈൻ മാരത്തോൺ' ന്റെ ഔപചാരിക പ്രചാരണോദ്‌ഘാടനം നടത്തി. ഈരാറ്റുപേട്ട നഗരസഭ ചെയർപേഴ്സൺ ശ്രീമതി.സുഹറ അബ്ദുൽഖാദർ, കൗൺസിലർമാരായ നാസർ വെള്ളൂപ്പറമ്പിൽ, അനസ് പാറയിൽ, ഷെഫ്ന അമീൻ, സുനിത ഇസ്മായിൽ എന്നിവർ ചേർന്ന് നിർവ്വഹിച്ചു. ഡിവൈൻ പബ്ലിക് റിലേഷൻ ഡിപ്പാർട്ട്മെന്റ് കോർഡിനേറ്റർ റാഷിദ്‌ കെ. എൽ, ഫൈസൽ താഹ തുടങ്ങിയവർ പങ്കെടുത്തു.

പ്രാദേശികം

പി ഡി പി മുനിസിപ്പൽ കമ്മറ്റിയുടെ നേതൃത്വത്തിൽ റോഡിലെ കുഴികളിൽ വാഴ നട്ട് പ്രതിഷേധിച്ചു

ഈരാറ്റുപേട്ട മുനിസിപ്പൽ - നടയ്ക്കൽ റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് പി ഡി പി മുനിസിപ്പൽ കമ്മറ്റിയുടെ നേതൃത്വത്തിൽ റോഡിലെ കുഴികളിൽ വാഴ നട്ട് പ്രതിഷേധിച്ചു നിരവധി വാഹനങ്ങൾ ഉൾപ്പെടെ ദിനേന നൂറ് കണക്കിന് മനുഷ്യർ യാത്ര ചെയ്യുന്ന റോഡാണ് തകർന്ന് കിടക്കുന്നത്ചെയർമാനും - കൗൺസിലറുമടക്കം നിത്യേന യാത്ര ചെയ്യുന്ന ഈ വഴി നിരവധി മാസങ്ങളായി ദുർഘടമാണ് അടിയന്തിരമായ റോഡ്സഞ്ചാരയോഗ്യമാക്കിയില്ലങ്കിൽ ശക്തമായ സമരം നടത്തുമെന്നും നേതാക്ക അറിയിച്ചുനൗഫൽ കീഴേടം ഉതഘാടനം ചെയ്തു വീഡിയോ കാണാം -https://www.facebook.com/share/v/4Zp78FMZ2HEAhG6w/?mibextid=qi2Omg

കേരളം

വാഹനങ്ങളില്‍ കൂളിങ് ഫിലിം പതിപ്പിക്കാം: ഉത്തരവുമായി ഹൈക്കോടതി

ോട്ടോർ വാഹനങ്ങളില്‍ അംഗീകൃത വ്യവസ്ഥകള്‍ക്ക് അനുസൃതമായി കൂളിങ് ഫിലിം പതിപ്പിക്കുന്നത് അനുവദനീയമെന്ന് ഹൈക്കോടതി. ഇതിന്റെ പേരില്‍‍ നിയമനടപടി സ്വീകരിക്കാനോ പിഴ ചുമത്താനോ അധികൃതർക്ക് അവകാശമില്ലെന്നും ജസ്റ്റിസ് എൻ നഗരേഷ് വ്യക്തമാക്കി. കേന്ദ്ര മോട്ടർ വാഹന ചട്ടങ്ങളില്‍ വാഹനങ്ങളില്‍ സേഫ്റ്റി ഗ്ലേസിങ് ഉപയോഗിക്കാൻ അനുവദിക്കുന്നുണ്ട്. ഇതു ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഉത്തരവ്. കേന്ദ്ര മോട്ടോർ വാഹന ചട്ടങ്ങളിലെ വകുപ്പ് 100 ന്റെ ഭേദഗതി അനുസരിച്ച്‌ മോട്ടോര്‍ വാഹനങ്ങളുടെ മുന്നിലും പിന്നിലും വശങ്ങളിലും സേഫ്റ്റിഗ്ലാസുകള്‍ക്ക് പകരം 'സേഫ്റ്റിഗ്ലേസിങ്' കൂടി ഉപയോഗിക്കാൻ അനുവദിക്കുന്നുണ്ട്. ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡിന്റെ 2019ലെ മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായ സേഫ്റ്റി ഗ്ലേസിങ് ആണ് അനുവദനീയമായിട്ടുള്ളത്. സേഫ്റ്റി ഗ്ലാസിന്റെ ഉള്‍പ്രതലത്തില്‍ പ്ലാസ്റ്റിക് ഫിലിം പതിപ്പിച്ചിട്ടുള്ളത് സേഫ്റ്റിഗ്ലേസിങ്ങിന്റെ നിർവചനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മുൻപിൻ ഭാഗങ്ങളില്‍ 70 ശതമാനവും വശങ്ങളില്‍ 50 ശതമാനവും സുതാര്യത വേണമെന്നാണ് ഭേദഗതി ചട്ടങ്ങള്‍ പറയുന്നത്. ഈ ഭേദഗതി ചൂണ്ടിക്കാട്ടിയാണ് ഇത്തരം ഫിലിമുകള്‍ ഉപയോഗിക്കുന്നത് നിയമപരമാണെന്ന് കോടതി വ്യക്തമാക്കിയത്. എന്നാല്‍ ഇത്തരം ഫിലിമുകള്‍ ഉപയോഗിക്കുന്നത് സുപ്രീം കോടതി തന്നെ വിലക്കിയിട്ടുണ്ടെന്ന് എതിര്‍ഭാഗം ചൂണ്ടിക്കാട്ടി. അത് നിലവിലുള്ള സുപ്രീം കോടതി വിധികള്‍ ചട്ടങ്ങള്‍ ഭേദഗതി ചെയ്യുന്നതിന് മുൻപുള്ളതായിരുന്നു എന്നും അന്ന് സേഫ്റ്റി ഗ്ലാസ് മാത്രമേ അനുവദനീയമായിരുന്നുള്ളൂ എന്നും കോടതി വ്യക്തമാക്കി. ഗ്ലാസും ഫിലിമും ചേര്‍ന്ന സേഫ്റ്റിഗ്ലേസിങ് വാഹനങ്ങളില്‍ ഘടിപ്പിക്കുന്നതിന് വാഹന നിർമാതാവിനു മാത്രമേ അനുവാദമുള്ളൂ എന്നും വാഹന ഉടമയ്ക്ക് ഇല്ല എന്ന വാദവും കോടതി തള്ളി. ചട്ടങ്ങള്‍ അനുസരിച്ചുള്ള സുതാര്യത ഉറപ്പുവരുത്തുന്ന ഗ്ലേസിങ് നിലനിർത്താൻ വാഹന ഉടമയ്ക്ക് അവകാശമുണ്ടെന്നും കോടതി പറഞ്ഞു. കൂളിങ് ഫിലിം നിർമിക്കുന്ന കമ്പനി, കൂളിങ് ഫിലിം ഒട്ടിച്ചതിന് പിഴ ചുമത്തിയതിനെതിരെ വാഹന ഉടമ, സണ്‍ കണ്‍ട്രോള്‍ ഫിലിം വ്യാപാരം നടത്തുന്നതിന്റെ പേരില്‍ രജിസ്ട്രേഷൻ റദ്ദാക്കുമെന്ന് മോട്ടർ വാഹന വകുപ്പ് നോട്ടിസ് നല്‍കിയ സ്ഥാപനം തുടങ്ങിയവർ സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതി വിധി.

പ്രാദേശികം

ഓണത്തോടനുബന്ധിച്ചു മുസ്ലിം ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ എൻ എസ് എസ് വോളണ്ടിയേഴ്സ് മുപ്പതോളം കുടുംബങ്ങൾക്ക് ഓണക്കിറ്റ് വിതരണം ചെയ്തു.

ഓണത്തോടനുബന്ധിച്ചു മുസ്ലിം ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ എൻ എസ് എസ് വോളണ്ടിയേഴ്സ്  മുപ്പതോളം കുടുംബങ്ങൾക്ക് ഓണക്കിറ്റ്  വിതരണം ചെയ്തു. ഈരാറ്റുപേട്ട മുനിസിപ്പാലിറ്റി വാർഡ് കൗൺസിലർ  പി എം അബ്ദുൽഖാദർ ഓണക്കിറ്റ് വിതരണം ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പാൾ ശ്രീമതി താഹിറ പി പി എൻ എസ് എസ് പ്രോഗ്രാം ഓഫീസർ അമ്പിളി ഗോപൻ,അദ്ധ്യാപകരായ മുഹമ്മദ്‌ റാഫി, റംലത്ത് എന്നിവർ പങ്കെടുത്തു.

പ്രാദേശികം

മാനവികതയുടെ പ്രവാചകൻ മെഗാ ക്വിസ്: ലോഗോ പ്രകാശനം ചെയ്തു

ഈരാറ്റുപേട്ട : നടക്കൽ കേന്ദ്രമായി പ്രവർത്തിക്കുന്ന ഫൗസിയ കോളേജ് ഓഫ് ആർട്സ് ആൻഡ് ഇസ്ലാമിക് സ്റ്റഡീസ് ആഭിമുഖ്യത്തിൽ ഒക്ടോബർ 19 ശനി രാവിലെ 9 മണിക്ക് നടക്കുന്ന മാനവികതയുടെ പ്രവാചകൻ മെഗാ ക്വിസ്'24 ൻ്റെ ലോഗോ പ്രകാശനം അജ്‍മി  ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ ഹാജി അബ്ദുൽ ഖാദർ കണ്ടെത്തിൽ നിർവഹിച്ചു. ഫൗസിയ ട്രസ്റ്റ് ചെയർമാൻ ഹാഫിസ് മുഹമ്മദ് ഉനൈസ് ഖാസിമി ഏറ്റുവാങ്ങി. ഫൗസിയ ട്രസ്റ്റ് ജന. സെക്രട്ടറി പി എം മുഹമ്മദ് ആരിഫിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഈരാറ്റുപേട്ടയിലെ വിവിധ കലാലയങ്ങളെ പ്രതിനിധീകരിച്ച് പ്രൊഫസർ എ.എം. റഷീദ്, സുഹൈൽ ഫരീദ്, അബ്ദുറഊഫ് നദ്‌വി, ഹാഷിം പുളിക്കീൽ, അബ്ദുൽ ഷുക്കൂർ പാറയിൽ, മാഹിൻ ചായിപറമ്പിൽ, റാഫി പുതുപ്പറമ്പിൽ തുടങ്ങിയവർ പങ്കെടുത്തു.  കോട്ടയം ഇടുക്കി പത്തനംതിട്ട ജില്ലകളിലെ എല്ലാത്തരം വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും 21 വയസ്സ് വരെയുള്ള വിദ്യാർത്ഥി വിദ്യാർത്ഥിനികൾക്കായി തയ്യാറാക്കപ്പെട്ടിരിക്കുന്ന ഈ മത്സരത്തിൽ വിജയികൾക്ക് മികച്ച സമ്മാനമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. 25000 രൂപ ഒന്നാം സമ്മാനവും 15,000 രൂപ രണ്ടാം സമ്മാനവും പതിനായിരം രൂപ മൂന്നാം സമ്മാനവും അവസാന റൗണ്ടിൽ പ്രവേശിക്കുന്ന 10 ടീമുകൾക്കും 2000 രൂപ വീതവും നൽകുന്നതാണ്. ലോകത്തിന് നന്മ പകർന്ന മതാചാര്യന്മാരെ അപകീർത്തിപ്പെടുത്തുന്ന ഈ കാലത്ത് അവരുടെ ജീവിത സന്ദേശം സുതാര്യമായി ജനങ്ങളിലേക്ക് പകർന്നു നൽകലാണ് ഈ പരിപാടിയുടെ ലക്ഷ്യം എന്ന് ട്രസ്റ്റ് ചെയർമാൻ മുഹമ്മദ് ഉനൈസ് ഖാസിമി വിശദീകരിച്ചു. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ സ്ഥാപന മേധാവിയുടെ സാക്ഷ്യപത്രവും തിരിച്ചറിയൽ രേഖയും സമർപ്പിക്കേണ്ടതും  മത്സരത്തിനു വേണ്ടി പ്രത്യേകമായി തയ്യാറാക്കപ്പെട്ടിരിക്കുന്ന ഗൂഗിൾ ഫോം ഒക്ടോബർ അഞ്ചിന് മുമ്പായി കൃത്യമായി പൂരിപ്പിച്ച് അയക്കേണ്ടതുമാണ്. ഈ മത്സരത്തിൽ പ്രമുഖ പണ്ഡിതൻ സയ്യിദ് അബുൽ ഹസൻ അലി നദ്‌വി യുടെ കാരുണ്യത്തിന്റെ തിരുദൂതർ എന്ന ഗ്രന്ഥം അവലംബിക്കുന്നതാണ്. ഓൺലൈൻ പോസ്റ്ററിൽ തയ്യാറാക്കിയിരിക്കുന്ന ക്യു ആർ കോഡിലൂടെ മത്സരാർത്ഥികൾക്ക് രജിസ്റ്റർ ചെയ്യാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് താഴെപ്പറയുന്ന നമ്പറുകളിൽ ബന്ധപ്പെടേണ്ടതാണ്. 8075601883, 9037462233. യോഗത്തിന് മുഹമ്മദ് ഹാഷിം  ദാറുസ്സലാം സ്വാഗതവും ഹാഷിർ നദ്‌വി നന്ദിയും അറിയിച്ചു. 

കേരളം

ആധാർ പുതുക്കാത്തവർ ജാഗ്രതൈ; സൗജന്യമായി ചെയ്യാനുള്ള അവസരം ഇന്നു കൂടി മാത്രം.

ഇന്നു കൂടി മാത്രമാണ് സൗജന്യമായി ആധാർ പുതുക്കാൻ ശേഷിക്കുന്നത്. സെപ്റ്റംബർ 14  കഴിഞ്ഞാൽ ആധാർ പുതുക്കുന്നതിന് പണം നൽകേണ്ടതായി വരും. ആധാർ രാജ്യത്തെ ഒരു പൗരന്റെ പ്രധാന തിരിച്ചറിയൽ രേഖ ആയതിനാൽ തന്നെ ഇതുവരെ പുതുക്കിയിട്ടില്ലാത്തവർ ഉടനെ പുതുക്കേണ്ടതാണ്.  ഓരോ പത്ത് വർഷം കൂടുമ്പോഴും ആധാർ വിവരങ്ങൾ പുതുക്കാൻ യുണീക്ക് ഐഡൻ്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ നിർദേശിച്ചിട്ടുണ്ട്  ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം,  ഓൺലൈൻ വഴി പുതുക്കുന്നവർക്ക് മാത്രമായിരിക്കും ഈ അവസരം ലഭിക്കുക.  പേര്, വിലാസം തുടങ്ങി ആധാർ വിവരങ്ങളിൽ ഏതെങ്കിലും പുതുക്കുകയോ തിരുത്തുകയോ ചെയ്യാം. സെപ്റ്റംബർ 14 ന് ശേഷം പണം നൽകേണ്ടി വരും. സൗജന്യ സേവനം എംആധാർ പോർട്ടലിൽ മാത്രമാണ് ലഭ്യം. ജനസംഖ്യാപരമായ വിശദാംശങ്ങൾ അപ്‌ഡേറ്റ് ചെയ്യുന്ന പ്രക്രിയ എളുപ്പമാക്കുന്നതിനും പൗരന്മാർക്ക് കൂടുതൽ സൗകര്യം ഉറപ്പ് വരുത്തുന്നതിനുമാണ് ഈ സൗജന്യ സേവനം.   പത്ത് വർഷം മുമ്പാണ് ആധാർ എടുത്തതെങ്കിൽ വിശദാംശങ്ങൾ അപ്‌ഡേറ്റ് ചെയ്യേണ്ടത് അത്യാവശ്യമാണ്. ഐഡൻ്റിറ്റി പ്രൂഫ്, , അഡ്രസ് പ്രൂഫ് ഡോക്യുമെൻ്റുകൾ എന്നിവ നൽകേണ്ടതായി വരും.  സാധാരണയായി ഇതിന് 100 രൂപ ഫീസ് നൽകണം. ഫിസിക്കൽ ആധാർ കേന്ദ്രങ്ങളിൽ 50 രൂപയും നൽകണം.     

പ്രാദേശികം

മാനവികതയുടെ പ്രവാചകൻ: മെഗാ ക്വിസ് ഒക്ടോബർ 19 ന്

ഈരാറ്റുപേട്ട: ഫൗസിയ കോളേജ് ഓഫ് ആർട്‌സ് ആന്റ് ഇസ്ലാമിക് സ്റ്റഡീസിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന 'മാനവികതയുടെ പ്രവാചകൻ' മെഗാ ക്വിസ് അടുത്ത മാസം 19 ന് നടക്കും. രാവിലെ 9.30 ന് ഫൗസിയ ഓഡിറ്റോറിയത്തിൽ നടക്കുന്ന മത്സരത്തിൽ കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ 21 വയസ്സ് വരെ പ്രായമുള്ള വിദ്യാർഥികളുടെ രണ്ട് പേർ വീതമുള്ള ടീമുകൾക്ക് മത്സരിക്കാം. ഖാലിദ് സൈഫുല്ലാഹ് റഹ്മാനി രചിച്ച മാനവികതയുടെ പ്രവാചകൻ എന്ന ഗ്രന്ഥത്തെ അവലംബമാക്കിയാണ് മത്സരം നടക്കുക. ഒന്നും രണ്ടും മൂന്നും സ്ഥാനം നേടുന്നവർക്ക് 25,000, 15,000, 10,000 രൂപ വീതം സമ്മാനമായി ലഭിക്കും.  കൂടുതൽ വിവരങ്ങൾക്കും പുസ്തകങ്ങൾക്കും 8075601883, 9037462233 നമ്പറുകളിൽ ബന്ധപ്പെടാം.