വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

പ്രാദേശികം

ഈരാറ്റുപേട്ട നഗരസഭയുടെയും തീക്കോയി ഗ്രാമപഞ്ചായത്തിന്റെയും കേരള സാമൂഹ്യ സുരക്ഷാ മിഷൻ വയോമിത്രം പദ്ധതിയുടെയും കരുണ പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ വയോജന ദിനാഘോഷം കരുണയിൽ വെച്ച് നടന്നു

ഈരാറ്റുപേട്ട നഗരസഭയുടെയും  തീക്കോയി ഗ്രാമപഞ്ചായത്തിന്റെയും കേരള സാമൂഹ്യ സുരക്ഷാ മിഷൻ വയോമിത്രം പദ്ധതിയുടെയും കരുണ പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ വയോജന ദിനാഘോഷം കരുണയിൽ വെച്ച് നടന്നു. ക്രസന്റ് സ്കൂൾ കുട്ടികളുടെ കല പരിപാടികളോട് കൂടി ചടങ്ങ് ആരംഭിച്ചു ബഹു. നഗരസഭ ചെയർപേഴ്സൺ സുഹ്‌റ അബ്ദുൽ ഖാദർ ഉൽഘാടനം നിർവഹിച്ച ചടങ്ങിൽ ക്ഷേമ കാര്യം ചെയർമാൻ പി എം അബ്ദുൽ ഖാദർ സ്വാഗതം ആശംസിച്ചു.തീക്കോയ് വാർഡ് കൗൺസിലർ ജയറാണി ആശംസകൾ അർപ്പിച്ച് സംസാരിച്ചു.ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷെഫ്ന ആമീൻ, വികസന കാര്യം ചെയർമാൻ ഫാസില അബ്സാർ,കരുണ പാലിയേറ്റീവ് കെയർ സെന്റർ ചെയർമാൻ എൻ എ ഹാറൂൺ, വായോമിത്രം മെഡിക്കൽ ഓഫീസർ വിഷ്ണു പ്രസാദ്, മറ്റു വയോമിത്രം സ്റ്റാഫുകൾ, കരുണ പാലിയേറ്റീവ് കെയർ സെന്റർ സ്റ്റാഫുകൾ, ക്രസെന്റ് സ്കൂൾ സ്റ്റാഫുകൾ കുട്ടികൾ തുടങ്ങിയവർ പരുപാടിയിൽ പങ്കെടുത്തു. കരുണ പാലിയേറ്റീവ് കെയർ സെന്ററിലെ മുതിർന്ന വയോജനങ്ങളെ ചെയർപേഴ്സൺ ആദരിച്ചു.    

പ്രാദേശികം

*മുസ്‍ലിം ഗേൾസ് സ്കൂളിൽ അന്താരാഷ്ട്ര വയോജന ദിനം ആചരിച്ചു

ഈരാറ്റുപേട്ട മുസ്ലിം ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ സന്നദ്ധ സേവന സംഘടന സാഫിൻ്റെ ആഭിമുഖ്യത്തിൽ മുതിർന്നവർ നമ്മുടെ മുതൽക്കൂട്ട് എന്ന പേരിൽ അന്താരാഷ്ട്ര വയോജന ദിനം ആചരിച്ചു. അന്തസ്സോടെയുള്ള വാർദ്ധക്യം എന്നതായിരുന്നു ഈ വർഷത്തെ സന്ദേശവാക്യം മുതിർന്നവരുടെ അനുഭവസമ്പത്തും അവരുടെ സേവനങ്ങളും ഉയർത്തിക്കാട്ടി പുതുതലമുറ അവരെ ആദരിക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തിക്കൊണ്ട് കൺവീനർ മുഹമ്മദ് ലൈസൽ ക്ലാസ് നയിച്ചു. തുടർന്ന് ഹെഡ്മിസ്ട്രസ് കുട്ടികൾക്കും സഹപ്രവർത്തകർക്കും പ്രതിജ്ഞ വാചകം ചൊല്ലിക്കൊടുത്തു അധ്യാപകരായ പി ജി ജയൻ, ടി എസ് അനസ്, സി എച്ച് മാഹിൻ ,കെ ശോഭ ,കെ ജി രാജി ,ഷീനി മോൾ പി, അൽഫി നജീബ്, ബീമ സലിം തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.  

പ്രാദേശികം

സ്പെക്ട്രം ഇൻ്റർ സ്കൂൾ ക്വിസ്സ് മത്സരം

പൂഞ്ഞാർ..ഗൈഡൻസ് പബ്ലിക് സ്കൂൾ സംഘടിപ്പിക്കുന്ന സ്പെക്ട്രം ഇൻറർ സ്കൂൾ ക്വിസ്സ് മത്സരം ഒക്ടോബർ 26 ന് നടക്കും.യു.പി,എച്ച്.എസ് കുട്ടികൾക്ക് പങ്കെടുക്കാം പങ്കെടുക്കാൻ താല്പര്യമുള്ളവർ 9961023367,9961310166 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.

പ്രാദേശികം

ഗവ.ഹയർ സെക്കണ്ടറി സ്കൂളിന് പുതിയ ബഹുനില മന്ദിരം

ഈരാറ്റുപേട്ട : ഈരാറ്റുപേട്ടയിലെ ആദ്യത്തെ സ്കൂളായി 1912 ൽ സ്ഥാപിതമായ ഗവ.ഹൈസ്കൂൾ അറിവിൻ്റെ പൊൻ വെളിച്ചം പകർന്ന് നൽകി തലയെടുപ്പോടെ മുന്നേറുകയാണ്.നാടിൻ്റെ വിദ്യാഭ്യാസ സാംസ്കാരിക മേഖലകളിൽ വലിയ സംഭാവനകൾ നൽകിയ ഈ വിദ്യാലയ മുത്തശ്ശിക്ക് പുതിയ ബഹുനില മന്ദിരം കൂടി ലഭിക്കുന്നത് നാടിനാകെ ആഘോഷമാണ്.ആരോഗ്യ വിദ്യാഭ്യാസ കലാ സാംസ്കാരിക രാഷ്ട്രീയ മേഖലകളിൽ വ്യക്തി മുദ്ര പതിപ്പിച്ച ആയിരക്കണക്കിന് പേരാണ് ഈ വിദ്യാലയത്തിൽ നിന്നും ആദ്യാക്ഷരം കുറിച്ചത്. 1997 ൽ ഗവണ്മെൻ്റ് ഹൈസ്കൂൾ ഹയർ സെക്കണ്ടറിയായി ഉയർത്തപ്പെട്ടു.പൊതു വിദ്യാഭ്യാസ രംഗത്തുണ്ടായ മാറ്റത്തോടൊപ്പം സ്കൂളും വിജയത്തിൻ്റെ പടവുകൾ കയറി.ഹൈ ടെക് ക്ലാസ് മുറികൾ,നവീകരിച്ച കമ്പ്യൂട്ടർ ലാബ്,ലൈബ്രറി, ലാംഗ്വേജ് ലാബ്,ടോയ്‌ലറ്റ് സമുച്ചയം തുടങ്ങി സമഗ്രമായ വികസനത്തിൻ്റെ പാതയിലാണ് സ്കൂൾ.കഴിഞ്ഞ 12 വർഷം തുടർച്ചയായി എസ് എസ് എൽ സി ക്ക് നൂറ് ശതമാനമാണ് വിജയം.കലാ കായിക രംഗത്തും മികച്ച നേട്ടങ്ങളാണ് ഈ സ്കൂളിനുള്ളത്. കിഫ്ബി ഫണ്ടുപയോഗിച്ച് വിദ്യാകിരണം പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച ബഹുനില കെട്ടിടത്തിൻ്റെ ഉദ്ഘാടനം ഒക്ടോബർ അഞ്ചിന് രാവിലെ 10.30 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിൽ  നിർവഹിക്കും.ഉദ്ഘാടനത്തോടനുബന്ധിച്ച് രാഷ്ട്രീയ,സാമൂഹിക മേഖലകളിലെ പ്രഗൽഭരെ പങ്കെടുപ്പിച്ച് കൊണ്ടുള്ള  വിപുലമായ പരിപാടികളാണ് സ്കൂളിൽ ഒരുക്കിയിട്ടുള്ളത്.

പ്രാദേശികം

വയോജനദിനത്തിൽ കരുണയിലെ അന്തേവാസികൾക്കൊപ്പം ആടിയും പാടിയും ഈരാറ്റുപേട്ട എം ഇ എസ് കോളജ് വിദ്യാർത്ഥികൾ

ഈരാറ്റുപേട്ട :മുതിർന്ന പൗരന്മാർ യുവതലമുറക്ക് ഒരു കാലത്ത് തണലായിനിന്നവരാണ്. മക്കൾക്കും മക്കളുടെ മക്കൾക്കും കരുതലുംതാങ്ങുമായി നിന്നവരെ ചേർത്തു നിർത്തേണ്ടതാണ് എന്ന സന്ദേശവുമായി ലോക വയോജന ദിനത്തിൽ ഈരാറ്റുപേട്ട എംഇ എസ് കോളജിലെ എൻ എസ് എസ് വളണ്ടിയർമാർ കരുണ അഭയ കേന്ദ്രത്തിലെ അന്തേവാസികളോടൊപ്പം ഒരു ദിനം ചെലവഴിച്ചു. മക്കൾ മാതാപിതാക്കളെ പരിചരിക്കാതെ ഉത്തരവാദിത്തത്തിൽ നിന്നൊഴുവാകുന്ന ഇക്കാലത്ത് മുതിർന്ന പൗരന്മാർ ഏറ്റവും കരുതലും സ്നേഹവും അർഹിക്കുന്നവരാണ് എന്ന് വിദ്യാർത്ഥികളെ ബോധ്യപ്പെടുത്താനാണ് എം ഇ എസ് കോളജ് എൻ എസ് എസ് യൂണിറ്റ് ഇത്തരമൊരു പരിപാടി സംഘടിപ്പിച്ചത്. കരുണയിലെ അന്തേവാസികൾക്ക് ഉച്ചയൂണ് നൽകിയും, അവരോടൊപ്പം പാട്ടുപാടിയും, കഥ പറഞ്ഞും, നൃത്തം അവതരിപ്പിച്ചും വയോജന ദിനം അവർ അർത്ഥവത്താക്കി. അന്തേവാസികളും കലാപരിപാടികൾ അവതരിപ്പിച്ചു.കരുണ ട്രസ്റ്റ് ചെയർമാൻ എൻ .എ .എം ഹാറൂൺ ഉദ്ഘാടനം ചെയ്തു. രോഗ്രാം ഓഫീസർമാരായ ഫഹ്‌മി സുഹാന, റസിയ യൂസഫ്, വോളണ്ടിയർ സെക്രട്ടറി ഉമർ മുഖ്താർ എന്നിവർ നേതൃത്വം നൽകി.

മരണം

ത്രേസ്യാമ്മ ജോസഫ്  (86)നിര്യാതയായി

അരുവിത്തുറ : പെരുന്നിലം ചെറുവള്ളിൽ സി ഇ ജോസഫിന്റെ(പാപ്പച്ചൻ ) ഭാര്യ ത്രേസ്യാമ്മ ജോസഫ്  (86)നിര്യാതയായി.സംസ്കാര ശുശ്രൂഷകൾ 3-10-2024 വ്യാഴം 2 മണിക്ക് വസതിയിൽ ആരംഭിച്ച് അരുവിത്തുറ സെന്റ് ജോർജ് ഫൊറോന പള്ളി സെമിത്തേരിയിൽ .മക്കൾ :ബാബു ജോസഫ് (USA),വിൽസൺ ജോസഫ് (ഓസ്‌ട്രേലിയ),ജോർജ് ജോസഫ്,ലിസമ്മ ടോമി വട്ടക്കാനായിൻ (കരൂർ ഗ്രാമപഞ്ചായത്ത് മെമ്പർ),സൂസൻ സെബാസ്റ്റ്യൻ പുരയിടത്തിൽ,കൊച്ചുറാണി ജോസ് കല്ലറയ്ക്ക്ൽ,ജോൺസൺ ജോസഫ് (റിട്ട. പ്രിൻസിപ്പൽ SMV HSS പൂഞ്ഞാർ  മരുമക്കൾ :ഷൈല ബാബു മാമ്മൂട്ടിൻ ചങ്ങനാശ്ശേരി (USA )ആലീസ് വിൽസൺ ആലുമ്മൂട്ടിൽ ഇഞ്ചിയാനി  (ഓസ്‌ട്രേലിയ),റിറ്റാ ജോർജ് (കുവൈറ്റ്),ടോമി വട്ടക്കാനായിൽ (പയപ്പാർ ),സെബാസ്റ്റ്യൻ പുരയിടത്തിൽ പൊൻകുന്നം,ജോസ് കല്ലറയ്ക്കൽ കൂവപ്പള്ളി,ബിനു ജോൺസൺ വയലിൽ (ചേന്നാട്) ടീച്ചർ St. Antony's HSS പൂഞ്ഞാർ.കൊച്ചുമക്കൾ :Dr.ലെസ്‌ലി ആന്റൺ (USA),ജസ്റ്റിൻ ബാബു (USA),  റോണാ ജിജിൻ പുളിക്കൽ രാമപുരം(Australia),ഡോണാ സജീവ് ഊരിയ പടിക്കൻ തിരുവല്ല (Australia), റീബാ ജിത്തു കമ്പുക്കാട്ട് ചങ്ങനാശ്ശേരി (USA), സുബിൻ സെബാസ്റ്റ്യൻ പുരയിടത്തിൽ (കുവൈറ്റ്), സാന്ദ്ര കോളിൻ (അബുദാബി), അമൻ ടോം (കുവൈറ്റ്), Dr. Edwin Tom (ജൂബിലി മിഷൻ ഹോസ്‌പിറ്റർ തൃശൂർ ), ടോം ജോസ് കല്ലറയ്ക്കക്കൻ Dr. ശ്രേയ ജോൺസൺ ജോഹാൻ ജോൺസൻ (ജെർമനി ),ജെഫിൻ ജോൺസൺ, ജൊഹാൻ ജോൺസൺ.

കോട്ടയം

പാലാ പൊൻകുന്നം റോഡിൽ ഗ്യാസ് സിലിണ്ടർ ലോറി നിയന്ത്രണംവിട്ടു വീട്ടിലേക്ക് ഇടിച്ചു കയറി.

പാലാ :പാലാ പൊൻകുന്നം റൂട്ടിൽ വാഴെമഠം ഭാഗത്ത് ഗ്യാസ് ലോറി നിയന്ത്രണം വിട്ട് അപകടമുണ്ടായി .ഇന്ന് അതിരാവിലെയാണ് അപകടമുണ്ടായത് .ഗ്യാസ് കയറ്റി വന്ന ലോറിയുടെ ഡ്രൈവർ ഉറങ്ങി പോയതാണ് അപകട കാരണം .പരേതനായ മീശക്കുരുവിളയുടെ വീടിനാണ് സാരമായ തകരാർ പറ്റിയിട്ടുള്ളത് .അവിടെ പാർക്ക് ചെയ്തിരുന്ന ഓട്ടോ റിക്ഷ നിശ്ശേഷം തകർന്നിട്ടുണ്ട്.അപകടത്തിന് തൊട്ടു മുൻപ് വരെ ആൾക്കാർ അവിടെ ഉണ്ടായിരുന്നു.ഭാഗ്യം കൊണ്ടാണ് അവർ രക്ഷപെട്ടത്.ലോറിക്കാർ സുരക്ഷിതരാണ്.

കേരളം

സംസ്ഥാനത്ത് പലയിടങ്ങളിലായി ഇന്ന് സൈറണ്‍ മുഴങ്ങും

സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി വിവിധ ജില്ലകളില്‍ സ്ഥാപിച്ചിട്ടുള്ള 91 മുന്നറിയിപ്പ് സൈറണുകളുടെ (കവചം - കേരള വാണിങ് ക്രൈസിസ് ആൻഡ് ഹസാർഡ്സ് മാനേജ്മെന്‍റ് സിസ്റ്റം) പ്രവർത്തന പരീക്ഷണമാണ് ചൊവ്വാഴ്ച രാവിലെ 10.30 മുതല്‍ വൈകീട്ട് 5.45 വരെ നടക്കുന്നത്.പ്രകൃതി ദുരന്തങ്ങളുണ്ടാവുന്ന സാഹചര്യങ്ങളില്‍ മുന്നറിയിപ്പ് നല്‍കാനാണ് 'കവചം' എന്ന പേരില്‍ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി സൈറണുകള്‍ സ്ഥാപിച്ച്‌ പ്രവർത്തന സജ്ജമാക്കിയിരിക്കുന്നത്. അവയില്‍ ഫ്ലാഷ് ലൈറ്റുകളും സ്ഥാപിക്കുന്നുണ്ട്. സ്കൂളുകളിലും സർക്കാർ കെട്ടിടങ്ങളിലുമൊക്കെയായിട്ടാണ് ഈ സൈറണുകള്‍ സ്ഥാപിച്ചിരിക്കുന്നത്. തിരുവനന്തപുരത്താണ് കൂടുതല്‍ സൈറണുകള്‍ സ്ഥാപിച്ചിട്ടുള്ളത്-10. സംസ്ഥാന കണ്‍ട്രോള്‍ റൂമുകള്‍ക്ക് പുറമെ, പ്രാദേശിക ഭരണകൂടങ്ങള്‍ക്കും ഇതിലൂടെ അപായ മുന്നറിയിപ്പുകള്‍ നല്‍കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. പരീക്ഷണമായതിനാല്‍ സൈറണുകള്‍ മുഴങ്ങുമ്ബോള്‍ ജനങ്ങള്‍ പേടിക്കരുതെന്നും പരിഭ്രാന്തരാകേണ്ടതില്ലെന്നും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു