വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

കേരളം

രക്തസമ്മര്‍ദവും പ്രമേഹവുമുള്ളവര്‍ മാസ്ക് ധരിക്കണം: ആരോഗ്യമന്ത്രി

രക്തസമ്മര്‍ദം പ്രമേഹം തുടങ്ങിയ ജീവിതശൈലീ രോഗങ്ങളുള്ളവര്‍ കൊവിഡിനെ(Covid Prevention) പ്രതിരോധിക്കാന്‍ മാസ്‌ക് ധരിക്കണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് (Veena George). സംസ്ഥാനത്തെ കൊവിഡ് സാഹചര്യം ആരോഗ്യ വകുപ്പ് സൂക്ഷ്മതയോടെയും ജാഗ്രതയോടെയും വിലയിരുത്തുന്നു. ആരോഗ്യ വകുപ്പ് നിരന്തരം യോഗങ്ങള്‍ ചേര്‍ന്ന് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി നടത്തി വരുന്നു.  കൊവിഡ് രോഗികളുടെ എണ്ണം ചെറുതായി കൂടുന്നെങ്കിലും ആശങ്ക വേണ്ട. ആശുപത്രി ചികിത്സയിലും ഐസിയു, വെന്റിലേറ്റര്‍ ഉപയോഗത്തിലും കാര്യമായ വര്‍ധനവ് ഉണ്ടായിട്ടില്ല. പ്രായമായവര്‍, കുട്ടികള്‍, ഗര്‍ഭിണികള്‍, പ്രമേഹം, രക്താതിമര്‍ദം തുടങ്ങിയ ജീവിതശൈലീ രോഗങ്ങളുള്ളവര്‍ എന്നിവര്‍ക്ക് കരുതല്‍ ആവശ്യമാണ്. അതിനാല്‍ ഈ വിഭാഗക്കാര്‍ മാസ്‌ക് ധരിക്കണമെന്നും മന്ത്രി പറഞ്ഞു. {People with high blood pressure and diabetes should wear masks: Health Minister} ലോകാരോഗ്യ ദിനാചരണത്തോടനുബന്ധിച്ച് ആരോഗ്യ വകുപ്പ് തിരുവനന്തപുരത്ത് സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ജീവിതശൈലീ രോഗങ്ങള്‍ പ്രധാനവെല്ലുവിളിയാണ്. നവകേരളം കര്‍മ്മപദ്ധതി രണ്ട് ആര്‍ദ്രം മിഷന്റെ ഭാഗമായി ജീവിതശൈലീ രോഗങ്ങള്‍ കുറയ്ക്കുന്നതിന് വലിയ പ്രാധാന്യം നല്‍കുന്നു. ആര്‍ദ്രം ജീവിതശൈലീ രോഗ നിര്‍ണയ സ്‌ക്രീനിംഗിലൂടെ 1.11 കോടി ജനങ്ങളെ വീട്ടിലെത്തി സ്‌ക്രീനിംഗ് നടത്തി. ആര്‍ദ്രം ജീവിതശൈലീ രോഗ നിര്‍ണയ പദ്ധയുടെ രണ്ടാംഘട്ട തുടര്‍ പ്രവര്‍ത്തനങ്ങളും നടത്തുന്നതാണ്. കാന്‍സര്‍ തുടങ്ങിയ രോഗങ്ങള്‍ സ്ഥിരീകരിക്കുന്നവര്‍ക്ക് തുടര്‍ ചികിത്സ ഉറപ്പാക്കി വരുന്നു. കാന്‍സര്‍ ഗ്രിഡ് സംസ്ഥാനത്ത് ഫലപ്രദമായി നടത്തി വരുന്നു. ജനങ്ങളുടെ മാനസികവും ശാരീരികവുമായ ആരോഗ്യം ഉറപ്പാക്കുക പ്രധാനമാണ്. ആശുപത്രികളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിന് വളരെ പ്രാധാന്യം നല്‍കുന്നു. പ്രാഥമിക തലത്തില്‍ തന്നെ സൂക്ഷ്മവും ശക്തവുമായ പ്രവര്‍ത്തനങ്ങളാണ് നടത്തി വരുന്നത്. സംസ്ഥാനത്തെ എല്ലാ സബ്‌സെന്ററുകളേയും ജനകീയ ആരോഗ്യ കേന്ദ്രങ്ങളാക്കാന്‍ അനുമതി നല്‍കിയിരുന്നു. ജനകീയ ആരോഗ്യ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട് ജനകീയ ക്ലബ്ബുകള്‍ രൂപീകരിക്കും. ഗര്‍ഭിണികള്‍, കിടപ്പ് രോഗികള്‍, സാന്ത്വനപരിചരണം ആവശ്യമായവര്‍ എന്നിവര്‍ക്ക് പ്രത്യേക കരുതലൊരുക്കും. ജീവിതശൈലീ രോഗങ്ങളെ പ്രതിരോധിക്കാനും ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍ വളരെ പങ്ക് വഹിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

കേരളം

കേരളം വെന്തുരുകുന്നു, റെക്കോര്‍ഡ് താപനില

തിരുവനന്തപുരം: സംസ്ഥാനത്ത് ഈ വര്‍ഷം ഇതുവരെയുണ്ടായതില്‍ റെക്കോര്‍ഡ് ചൂട് ബുധനാഴ്ച രേഖപ്പെടുത്തി. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഔദ്യോഗിക താപമാപിനികളിലാണ് റെക്കോര്‍ഡ് താപനില രേഖപ്പെടുത്തിയത്. ഓട്ടോമാറ്റിക് വെതര്‍ സറ്റേഷനുകളില്‍ (AWS) ചിലയിടത്ത് 40° സെല്‍ഷ്യസിന് മുകളില്‍ ചൂട് രേഖപ്പെടുത്തി പാലക്കാടും, കരിപ്പൂര്‍ വിമാനത്താവളത്തിലുമാണ് ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന ചൂട് രേഖപ്പെടുത്തിയത്. ഇരു സ്ഥലങ്ങളിലും 39 ഡിഗ്രി സെല്‍ഷ്യസ് ചൂടാണ് രേഖപ്പെടുത്തിയത്. നേരത്തെ കണ്ണൂരിലും, പാലക്കാടും രേഖപെടുത്തിയ ( 38.6°c ) ആയിരുന്നു ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന ചൂട് സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന ശരാശരി താപനിലയും ഇന്നലെ രേഖപെടുത്തി (36.2°c). അതേ സമയം AWS (ഓട്ടോമാറ്റിക് വെതര്‍ സറ്റേഷനുകളില്‍ ) പലയിടങ്ങളിലും 40 °C ന് മുകളില്‍ ചൂട് രേഖപ്പെടുത്തിയിട്ടുണ്ട്. കണ്ണൂര്‍ ചേമ്പേരിയില്‍ 41.3 ഡിഗ്രി സെല്‍ഷ്യസ് ചൂട് രേഖപ്പെടുത്തി. നിലമ്പൂര്‍, കൂത്താട്ടുകുളം,മണ്ണാര്‍ക്കാട്, പീച്ചി തുടങ്ങിയ സ്ഥലങ്ങളിലും നാല്‍പത് ഡിഗ്രി സെല്‍ഷ്യസിന് മുകളിലാണ് AWS ല്‍ രേഖപ്പെടുത്തിയ താപനില

കേരളം

അവൻ കണ്ണ് തുറക്കുന്നു,വാഹന നിയമ ലംഘനങ്ങൾക്ക് ഇനി കനത്ത പിഴ,മൊബൈലിൽ മെസേജ് വരും

തിരുവനന്തപുരം: ട്രാഫിക് നിയമലംഘനങ്ങൾ കണ്ടെത്താൻ സംസ്ഥാനത്തെ റോഡുകളിൽ സ്ഥാപിച്ച അത്യാധുനിക കാമറകൾക്ക് പ്രവർത്തനാനുമതി. ഗതാഗത വകുപ്പിന്റെ 726 എഐ കാമറകൾക്കാണ് പ്രവർത്താനാനുമതി നൽകിയത്. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം. ഏപ്രിൽ 20 മുതൽ പ്രവർത്തനം തുടങ്ങാനാണ് ഗതാഗത വകുപ്പ് തീരുമാനിച്ചിരിക്കുന്നത്.കഴിഞ്ഞവർഷം സെപ്തംബറിൽ പ്രവർത്തനം തുടങ്ങാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. കൺട്രോൾ റൂമുകളുമായി ബന്ധിപ്പിക്കുന്നതിലെ പ്രശ്‌നങ്ങളും പിഴ വിവരം അറിയിക്കുന്ന ഓട്ടോമാറ്റിക് സംവിധാനവും പ്രവർത്തിക്കാത്തതുമാണ് പിന്നെയും വൈകാൻ കാരണം ദേശീയ, സംസ്ഥാന- ജില്ലാ റോഡുകളുടെ സൈഡിൽ വാഹനങ്ങളുടെ ചിത്രം പൂർണമായും വ്യകതമയും പതിയും വിധമാണ് കാമറ സ്ഥാപിച്ചിരിക്കുന്നത്. ഇതിൽ 675 കാമറകൾ ഹെൽമറ്റ് ഉപയോഗിക്കാതെയുള്ള യാത്ര, സീറ്റ് ബെൽറ്റ് ധരിക്കാതെയുള്ള യാത്ര, നിരത്തുകളിൽ അപകടമുണ്ടാക്കിയ ശേഷം നിർത്താതെ പോവുന്ന വാഹനങ്ങൾ തുടങ്ങിയവ കണ്ടുപിടിക്കാനായി ഉപയോഗിക്കും. അനധികൃത പാർക്കിങ് കണ്ടുപിടിക്കുന്നതിനായി 25 കാമറകളും. അമിത വേഗതയിൽ പോവുന്ന വാഹനങ്ങൾ കണ്ടുപിടിക്കുന്നതിനായി നാല് ഫിക്‌സഡ് കാമറകളും വാഹനങ്ങളിൽ ഘടിപ്പിച്ചിട്ടുള്ള നാല് കാമറകൾക്കുമാണ് പ്രവർത്തനാനുമതി നൽകിയിരിക്കുന്നത്. സേഫ് കേരള മോട്ടോർവാഹന വകുപ്പ് എൻഫോഴ്‌സ്‌മെന്റിനാണ് നിരീക്ഷണ ചുമതല. എല്ലാ ജില്ലകളിലും കൺട്രോൾ റൂമും ഒരു കേന്ദ്ര കൺട്രോൾ റൂമും തയ്യാറാക്കിയിട്ടുണ്ട്. കാമറയിൽ നിന്നുള്ള വിവരങ്ങൾ അനുസരിച്ച് കെൽട്രോൺ ചുമതലപ്പെടുത്തിയ ജീവനക്കാർ നോട്ടീല് അയക്കും. നിയമലംഘനം കണ്ടെത്തിയാലുടൻ വാഹന ഉടമയുടെ ഫോണിലേക്ക് സന്ദേശവും എത്തും.

മരണം

തടവനാൽ പുത്തൻവീട്ടിൽ പരേതനായ ഹാജി.പി എം അബ്ദുള്ളാ ഖാൻ്റെ ഭാര്യ ഫാത്തിമ (81) നിര്യാതയായി

ഈരാറ്റുപേട്ട:തടവനാൽ പുത്തൻവീട്ടിൽ പരേതനായ ഹാജി.പി എം അബ്ദുള്ളാ ഖാൻ്റെ ഭാര്യ ഫാത്തിമ (81) നിര്യാതയായി.പരേത മണിമല പുളിന്തറ കിഴക്കേൽ കുടുംബാഗമാണ് മക്കൾ. അഡ്വ നെജിബ്ഖാൻ (ഹൈകോർട്ട് എറണാകുളം). ഹബി ബുള്ളാഖാൻ,മുഹമ്മദ് ഖാൻ , ബൈജു , ജാസ്മിൻ ( നെട്ടൂർ എറണാകുളം.) മരുമക്കൾ.മൻസൂർ (റിട്ട-ഫിഷറീസ് സൂപ്രണ്ട് ) നർഗീസ് (കാട്ടുക്കൽ ആലപ്പുഴ) ജിഷ,സഫിയ, ബീമാ

ഇൻഡ്യ

രാജ്യത്ത് കൊവിഡ് കേസുകളിൽ വൻ കുതിപ്പ്: 7830 പേർക്ക് കൂടി രോഗം, ഏഴ് മാസത്തെ ഉയർന്ന കണക്ക്

രാജ്യത്ത് നിലവിലുള്ള ആക്ടീവ് കൊവിഡ് കേസുകളുടെ എണ്ണം 40,215 ആയി ഉയർന്നു ദില്ലി: രാജ്യത്ത് കൊവിഡ് കേസുകളിൽ വൻ വർധന. 24 മണിക്കൂറിനിടെ 7830 പേർക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചു. ഏഴ് മാസത്തിനിടെ രാജ്യത്തെ കൊവിഡ് ബാധയിൽ ഉണ്ടാകുന്ന ഏറ്റവും ഉയർന്ന കണക്കാണിത്. ഇതോടെ രാജ്യത്ത് നിലവിലുള്ള ആക്ടീവ് കൊവിഡ് കേസുകളുടെ എണ്ണം 40,215 ആയി ഉയർന്നു. ദില്ലിയിൽ കോവിഡ് വ്യാപനം ആശങ്കയാകുന്ന സാഹചര്യമാണ്. ആയിരത്തിനടുത്ത് പ്രതിദിന കോവിഡ് കേസുകൾ 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തു. ഒരു ദിവസത്തിനിടെ രോഗം സ്ഥിരീകരിച്ചത് 980 പേർക്കാണ്. പോസിറ്റിവിറ്റി നിരക്ക് 26% ആയി. ദില്ലി എയിംസിൽ ഡോക്ടർമാർ അടക്കം ജീവനക്കാർക്ക്  കോവിഡ് സ്ഥിരീകരിച്ചതോടെ  ആശുപത്രി അധികൃതർ മാർഗ്ഗനിർദ്ദേശം പുറത്തിറക്കി. മാസ്ക് ഉൾപ്പടെയുള്ള കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കാൻ  ജീവനക്കാർക്ക് നിർദ്ദേശം നൽകി. ആശുപത്രിക്കകത്ത്  സന്ദർശകരെയും  ആൾക്കൂട്ടങ്ങളും ഒഴിവാക്കാൻ മാർഗ്ഗദർശത്തിൽ പറയുന്നു. മഹാരാഷ്ട്രയിലും ആയിരത്തിനടുത്ത് കേസുകൾ റിപ്പോർട്ട് ചെയ്തു. 919 പേർക്കാണ് ഒരു ദിവസത്തിനുള്ളിൽ രോഗം സ്ഥിരീകരിച്ചത്.  

കേരളം

കുപ്പിയിൽ പെട്രോൾ കിട്ടില്ല; വാഹനങ്ങളിൽ പാചകവാതകം കൊണ്ടുപോകുന്നതിനും വിലക്ക്

തിരുവനന്തപുരം : സംസ്ഥാനത്ത് ഇനി മുതൽ സ്വകാര്യ വാഹനങ്ങളിൽ പാചകവാതകം കൊണ്ടു പോകുന്നതിനും കുപ്പിയിൽ പെട്രോൾ വാങ്ങുന്നതിനും വിലക്ക്.ഇത് സംബന്ധിച്ച 2002 ലെ പട്രെോളിയം ആൻഡ് എക്സ്പ്ലോസീവ്സ് സേഫ്റ്റി ഓർ​ഗനൈസേഷൻ (പെസോ) നിയമം കർശനമാക്കി. എലത്തൂർ ട്രെയിൻ തീവെപ്പിന് പിന്നാലെയാണ് നടപടി. നിയമം കർശനമാക്കിയതോടെ വാഹനത്തിലെ ഇന്ധനം തീർന്നാൽ പോലും കുപ്പിയുമായി പമ്പുകളിൽ ചെന്നാൽ ഇനി മുതൽ ഇന്ധനം ലഭിക്കില്ല. വീടുകളിലേക്ക് എൽപിജി സിലിണ്ടറുകൾ ഓട്ടോയിലോ മറ്റ് ടാക്സി വാഹനങ്ങളിലോ കൊണ്ടുപോയാൽ നടപടിയുണ്ടാകും.യാത്രക്കാരുമായി പോകുന്ന ബസുകൾ പമ്പിൽ നിന്ന് ഇന്ധനം നിറയ്ക്കുന്ന രീതിയും അവസാനിക്കും.യാത്രാ ബസുകള്‍ യാത്രക്കാരെ പമ്പിന്റെ സുരക്ഷിത അകലത്തില്‍ നിര്‍ത്തി മാത്രമേ ഇന്ധനം നിറയ്ക്കാന്‍ അനുവദിക്കു. ട്രെയിനുകളില്‍ പാഴ്‌സലായി വാഹനം കൊണ്ടുപോകുമ്പോള്‍ അതില്‍ ഇന്ധനം ഉണ്ടാവരുതെന്ന റെയില്‍വേ നിയമം നിലവിലുണ്ട്.പെട്രോള്‍, ഡീസല്‍, എല്‍പിജി ഉള്‍പ്പെടെയുളളവ ഏജന്‍സികളുടെ സുരക്ഷിത വാഹനങ്ങളും വിദഗ്ധ തൊഴിലാളികളുമില്ലാതെ കൊണ്ടുപോകാന്‍ അനുവദിക്കില്ല. നിയമം ലംഘിച്ചാല്‍ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുമെന്ന് പെസോ അറിയിച്ചു. ഐഒസി, ബിപിഎല്‍ ഉള്‍പ്പെടെയുളള പെട്രോളിയം സ്ഥാപനങ്ങള്‍ക്കും പെസോ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ട്രെയിൻ തീവെപ്പിനെ തുടര്‍ന്ന് എലത്തൂരിലും ഷൊര്‍ണൂരിലും പെസോ സംഘം അന്വേഷണം നടത്തിയിരുന്നു.

ജനറൽ

മനംമയക്കും ആലപ്പു‍ഴ

കായലോര വിനോദ സഞ്ചാരത്തിന്റെയും കയർ വ്യവസായത്തിന്റെയും പേരില്‍ വിനോദ സഞ്ചാരികളുടെ മനസ്സില്‍ ഇടം നേടിയ സ്ഥലമാണ് ആലപ്പു‍ഴ. ചുറ്റും വെള്ളങ്ങളാല്‍ നിറഞ്ഞ ആലപ്പു‍ഴയില്‍ ഹൗസ്‌ബോട്ടാണ്  പ്രധാനം. കൂടുതൽ ആളുകളും വിനോദയാത്രയ്ക്കായി തെരഞ്ഞെടുക്കുന്ന ഒരു കേന്ദ്രമാണ് ആലപ്പുഴ. വള്ളംകളിയാണ് ആലപ്പുഴക്കാരുടെ പ്രധാന വിനോദം. ആലപ്പുഴയിൽ പ്രധാനമായി കണ്ടിരിക്കേണ്ട സ്ഥലങ്ങൾ നോക്കാം, മാരാരി ബീച്ച്  ആലപ്പുഴയിൽ നിന്ന് 11 കിലോമീറ്റർ അകലത്തിലാണ് ഈ ബീച്ച് സ്ഥിതി ചെയ്യുന്നത്. നാഷണൽ ജിയോഗ്രാഫിക്‌ സർവെ അനുസരിച്ച് കേരളത്തിലെ ഏറ്റവും മികച്ച അഞ്ച് ഹമ്മോക് ബീച്ചുകളിൽ ഒന്നായി ഇതിനെ വിലയിരുത്തിട്ടുണ്ട്. അമ്പലപ്പുഴ ആലപ്പുഴയിൽ നിന്നും 13 കിലോമീറ്റർ അകലെയാണ് അമ്പലപ്പുഴ സ്ഥിതി ചെയുന്നത്, കയർ വ്യവസായമാണ് ഇവിടെയുള്ളവരുടെ പ്രധാന തൊഴിൽ. കേരളത്തിലെ പ്രധാനപ്പെട്ട 3 കൃഷ്ണക്ഷേത്രങ്ങളിൽ ഒന്നാണ് അമ്പലപ്പുഴ. എ. ഡി 1547 -ൽ ചെമ്പകശ്ശേരി ദേവനാരായൻ രാജാവാണ് ഈ ക്ഷേത്രം പണിഞ്ഞിരിക്കുന്നത്. ഇവിടുത്തെ പാല്‍പ്പായസം എല്ലാവർക്കും പരിചിതമായിരിക്കും. ഒട്ടേറെപ്പേരാണ് എവിടെ സന്ദർശിക്കാൻ എത്തുന്നത്. പാതിരാമണൽ വേമ്പനാട് കായലിലുള്ള ഒരു ചെറിയ ദ്വീപാണിത്. ഒരുപാട് ദേശാടനപക്ഷികളുടെ ഒരു വാസസ്ഥലം കൂടിയാണിത്. കുമരകത്തിനും തണ്ണീർമുക്കം ബണ്ടിനും ഇടയിൽ ആണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്. കുട്ടനാട് ആലപ്പുഴയിൽ പ്രധാനമായ ഒരു വിനോദ കേന്ദ്രമാണ് കുട്ടനാട്.  നെല്ല്കൃഷിയുടെ പ്രധാന കേന്ദ്രമാണ് ഇവിടം. 500 ച.കി.മി ഓളം താഴ്ചയിൽ ആണ് സ്ഥിതിചെയുന്നത്. ചമ്പക്കുളം കുട്ടനാടൻ മേഖലയിൽ പെട്ടൊരു ഭൂപ്രദേശമാണ് ചമ്പക്കുളം. ഇവിടുത്തെ പ്രധാന ഉത്സവമാണ് ചമ്പക്കുളം മൂലം വള്ളംകളി, നടുഭാഗം, കൊണ്ടാക്കൽ തുടങ്ങിയ സ്ഥലങ്ങൾ എവിടെയാണ് . നെടുമുടി പഞ്ചായത്തിലെ ഒരു പ്രധാനമായ പ്രേദേശമാണിത്. പുന്നമട കായൽ വേമ്പനാട് കായലിലിന്റെ ഒരു ഭാഗമാണ് പുന്നമട കായൽ. നെഹ്‌റു ട്രോഫി വള്ളംകളി നടക്കുന്നത് ഇവിടെയാണ്. വിദേശികളടക്കം ധാരാളം പേരെ ആകർഷിക്കുന്ന ഒരു വിനോദസഞ്ചാരകേന്ദ്രമാണിത്.തിരിച്ചു മടങ്ങാൻ കഴിയാത്തവണ്ണം ആലപ്പുഴ നമ്മുടെ മനസ്സിൽ ഒരു സ്ഥാനം പിടിച്ചിരിക്കും.

ജനറൽ

മനോഹരമായ രണ്ട് പുഞ്ചിരികൾ, ഹോസ്പിറ്റലിൽ നിന്ന് ഈസ്റ്റർ സെൽഫി പങ്കുവെച്ച് ബാല

ആശുപത്രിക്കിടക്കയിൽ നിന്ന് ഭാര്യ എലിസബത്തിനോടൊപ്പം ഈസ്റ്റർ സെൽഫി പങ്കുവെച്ച് നടൻ ബാല. ഹാപ്പി ഈസ്റ്റർ എന്ന കുറിപ്പോടെ എലിസബത്തിന്റെ തോളിൽ ചാഞ്ഞുള്ള മനോഹരമായ ഒരു സെൽഫിയാണ് ബാല പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തിൽ രണ്ട് പേരും പുഞ്ചിരിച്ചുകൊണ്ടാണ് ഇരിക്കുന്നത്. ചിത്രത്തിന് താഴെ ആരാധകരുടെയും സിനിമാപ്രേമികളുടെയും കമന്റുകളും ഒരുപാടുണ്ട്. ആശുപത്രിക്കിടക്കയിൽനിന്നുള്ള നിന്നുള്ള പടം ആയതുകൊണ്ട് തന്നെ ഈസ്റ്റർ ദിനത്തിൽ താൻ തിരിച്ചുവരും എന്ന സന്ദേശമാണ് ബാല നൽകുന്നത് എന്ന് ചിലർ പറയുന്നു. ചിലർ ബാലയുടെ നല്ല ആരോഗ്യത്തിന് വേണ്ടി ആശംസിക്കുകയും പ്രത്യാശ പ്രകടിപ്പിക്കുകയും ചെയ്യുന്നു. ഇതിന് മുൻപും ആശുപത്രിയിൽനിന്നുള്ള ചിത്രങ്ങൾ ബാല പങ്കുവെച്ചിരുന്നു. എലിസബത്തിനൊപ്പം കേക്ക് മുറിച്ച് രണ്ടാം വിവാഹവാർഷികം ആഘോഷിച്ചുകൊണ്ടുള്ള വീഡിയോ സോഷ്യൽ മീഡിയ ഏറ്റെടുത്തിരുന്നു. ഇപ്പോൾ ഈ സെൽഫിയും സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു. ഒരുമാസം മുൻപാണ് ഗുരുതരമായ കരൾരോഗവുമായി ബാല ആശുപത്രിയിൽ അഡ്മിറ്റ് ആയത്. രോഗം ഗുരുതരമാണെന്നും തിരിച്ചുവരുമെന്നാണ് പ്രതീക്ഷയെന്നും ബാല പറഞ്ഞിരുന്നു. ഇപ്പോൾ ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമത്തിലാണ് ബാല.